ദുര്യോധനന്റെ സങ്കടവും പരിഭവവും കലർന്നവാക്കുകൾ കേട്ട് കർണ്ണൻ തന്റെ ശാപകഥ അവനോട് പറയുന്നു. ദ്രോണാചാര്യരുടെ കീഴിൽ ആയുധവിദ്യ പഠിക്കുന്നകാലത്ത് തനിക്ക് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണം എന്നപേക്ഷിച്ചെങ്കിലും ഒരു സൂതപുത്രനു പറഞ്ഞു കൊടുക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. പഠിക്കാനുള്ള ആഗ്രഹത്താൽ ബ്രാഹ്മണബാലനായി വേഷം മാറി പരശുരാമന്റെ ശിഷ്യനായി. അദ്ദേഹം ക്ഷത്രിയ വിരോധിയായിരുന്നതിനാലാണ്U ബ്രാഹ്മണവേഷത്തിൽ വേഷംമാറി ചെന്നത്. പരശുരാമനിൽ നിന്നും പലദിവ്യാസ്ത്രപ്രയോഗവിദ്യകളും സ്വായത്തമാക്കി. ഒരിക്കൽ പരശുരാമൻ ക്ഷീണിതനായി കർണ്ണന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ രക്തദാഹിയായ ഒരു വണ്ടുവന്ന് അവന്റെ തുടയിൽ കുത്തിതുരക്കാൻ തുടങ്ങി. കാലനക്കിയാൽ ഗുരുനാഥനു നിദ്രാഭംഗം വരുമെന്നു കരുതി അനക്കാതെ വേദന സഹിച്ചിരുന്നു. ഗുരുനാഥൻ ഉണർന്നു നോക്കുമ്പോൾ ചോരയിൽ മുങ്ങിയിരുന്ന കർണ്ണനെ കണ്ടു. ക്ഷത്രിയനല്ലാതെ ഈ വേദന ക്ഷമയോടെ സഹിക്കുവാൻ ഒരു ബ്രാഹ്മണനു സാദ്ധ്യമല്ലെന്നു ദൃഢമായി ഉറച്ചുകൊണ്ട് പരശുരാമൻ കോപിഷ്ഠനായി. സത്യം പറഞ്ഞപ്പോൾ അദ്ദേഹം കർണ്ണനെ ശപിച്ചു.
യുദ്ധം മുറുകിവരുമ്പോൾ നിനക്ക് യുക്തിതോന്നാതെ പോകട്ടെ !!
കർണ്ണൻ തുടർന്നു; അർജ്ജുനനു അവന്റെ പിതാവായ ദേവേന്ദ്രൻ നൽകിയ മണിമയമായ കിരീടവും, വരുണൻ കൊടുത്ത ഗാണ്ഡീവവും, ഒടുങ്ങാത്ത ആവനാഴിയും, ഭഗവാൻ ശിവനിൽനിന്നു ലഭിച്ച പാശുപതവും എല്ലാത്തിനും പുറമെ കൃഷ്ണൻ സാരഥിയായും ഉണ്ട്. പലദിവ്യാസ്ത്രവിദ്യകളും അറിയാവുന്ന തനിക്കു നല്ലൊരു തേരാളിയെ കിട്ടിയാൽ നിഷ്പ്രയാസം യുദ്ധം ജയിക്കാം. കർണ്ണന്റെ ആഗ്രഹപ്രകാരം ദുര്യോധനന്റെ അപേക്ഷയിൽ മാദ്രരാജാവായ ശല്യർകർണ്ണന്റെ തേരാളിയാവാമെന്നു സമ്മതിച്ചു.
No comments:
Post a Comment