പന്ത്രണ്ടാം ദിവസം (ദ്രോണപർവ്വം)
പന്ത്രണ്ടാം ദിവസവും ദ്രോണർ യുധിഷ്ഠിരനെ ജീവനോടെ ബന്ധിക്കുന്നതിനായി മഹാവ്യൂഹം (ദേവവ്യൂഹം) ചമച്ചു. ധൃഷ്ടദ്യുമ്നൻ ശൃംഗാരകവ്യൂഹവും ചമച്ച് അതിശക്തമായി എതിർത്തു. ഭീമാർജ്ജുനന്മാരുടെ ആക്രമണത്തിൽ കൗരവപ്പട പിന്തിരിഞ്ഞോടി. കൗരവപ്പടയെ തിരിച്ചു യുദ്ധഭൂമിയിൽ നിർത്താനായി ദുര്യോധനൻപ്രാഗ്ജ്യോതിഷത്തിലെ രാജാവായിരുന്ന ഭഗദത്തനെ നിയോഗിച്ചു. കൃഷ്ണനാൽ കൊല്ലപ്പെട്ട നരകാസുരന്റെ പുത്രനായിരുന്നു ഭഗദത്തൻ. വാർദ്ധക്യം ഉണ്ടായിരുന്നെങ്കിലും ആനപ്പുറത്തേറിവന്ന ഭഗദത്തൻ പാണ്ഡവസേനയെ നയിച്ച ഭീമനോട് ഏറ്റുമുട്ടി. ഭഗദത്തൻ വൈഷ്ണാവസ്ത്രം പ്രയോഗിച്ച് പാണ്ഡവസേനയെ അതിഭീകരമായി കൊന്നൊടുക്കി. മറ്റാർക്കും തടുക്കാനാവാഞ്ഞ വൈഷ്ണവാസ്ത്രത്തെ കൃഷ്ണൻ നിർവീര്യമാക്കി. ഭഗദത്തന്റെ കൊലയാനയെ അഷ്ടദിക് ഗജങ്ങളിൽഒന്നായ സുപ്രതികനോടാണ്ഗ്രന്ഥകർത്താവ് ഉപമിച്ചിരിക്കുന്നത്. ഭഗദത്തന്റെ ആന ഭീമനെ എടുത്ത് മേല്പോട്ട് എറിഞ്ഞു; ഭീമൻ താഴേക്ക് പതിക്കുമ്പോൾ കൊമ്പിൽ കോർത്ത് കൊല്ലാനായി കൊമ്പുകൾ മുകളിലോട്ടാക്കി നിർത്തി. ആ സമയത്ത് അർജ്ജുനൻ അവിടെ എത്തുകയും, ഒരു അമ്പിനാൽ ആനയുടെ ശിരസ്സും, മേല്പോട്ടാക്കി നിർത്തിയിരുന്ന വാലും, ഭഗദത്തന്റെ ശിരസ്സു മുറിച്ച് ഭീമനെ രക്ഷപെടുത്തി. ഭഗദത്തന്റെ മരണം കൗരവസേനയ്ക്ക് വലിയ ആഘാതം ഏൽപ്പിച്ചു.
ഭഗദത്തന്റെ മരണത്തെ തുടർന്ന്, അവന്റെ പുത്രനെ നകുലനും കർണ്ണപുത്രനായ വൃക്ഷസേനനെ അർജ്ജുനനും വധിച്ചു. ഇതുകണ്ട് പാണ്ഡവസേനയോട് ഏറ്റുമുട്ടിയ മറ്റു കർണ്ണപുത്രന്മാരും നകുലനാൽ കൊല്ലപ്പെട്ടു. മക്കളുടെ ദുരന്തവിവരം അറിഞ്ഞ കർണ്ണൻ കൂടുതൽ സമയം യുദ്ധക്കളത്തിൽ നിൽക്കാനാവാതെ മടങ്ങി. കൗരവസേനയ്ക്കു അതിഭീകരമായ പരാജയമായിരുന്നു പന്ത്രണ്ടാം ദിവസം. ദുഃഖിതനായ ദുര്യോധനൻ അന്ന് യുദ്ധം കഴിഞ്ഞ് ദ്രോണാചാര്യരേയും കർണ്ണനേയും ശകുനിയേയും, ജയദ്രഥനേയും തന്റെ കുടീരത്തിലേക്ക് വിളിച്ചു വരുത്തി. അടുത്തനാൾ എങ്ങനെ പാണ്ഡവസേനയെ തകർക്കാമെന്നുള്ള ചർച്ചകൾ ചെയ്തു. ദ്രോണാചാര്യർ ചക്രവ്യൂഹം ഒരുക്കുവാനും അതിലൂടെ അടുത്ത ദിവസം പാണ്ഡവസേനയെ വിദഗ്ദ്ധമായി എതിരിടാനും പദ്ധതികൾ ആസൂത്രണംചെയ്തു ഏവരും അന്നേക്ക് പിരിഞ്ഞു.
പന്ത്രണ്ടാം ദിവസവും ദ്രോണർ യുധിഷ്ഠിരനെ ജീവനോടെ ബന്ധിക്കുന്നതിനായി മഹാവ്യൂഹം (ദേവവ്യൂഹം) ചമച്ചു. ധൃഷ്ടദ്യുമ്നൻ ശൃംഗാരകവ്യൂഹവും ചമച്ച് അതിശക്തമായി എതിർത്തു. ഭീമാർജ്ജുനന്മാരുടെ ആക്രമണത്തിൽ കൗരവപ്പട പിന്തിരിഞ്ഞോടി. കൗരവപ്പടയെ തിരിച്ചു യുദ്ധഭൂമിയിൽ നിർത്താനായി ദുര്യോധനൻപ്രാഗ്ജ്യോതിഷത്തിലെ രാജാവായിരുന്ന ഭഗദത്തനെ നിയോഗിച്ചു. കൃഷ്ണനാൽ കൊല്ലപ്പെട്ട നരകാസുരന്റെ പുത്രനായിരുന്നു ഭഗദത്തൻ. വാർദ്ധക്യം ഉണ്ടായിരുന്നെങ്കിലും ആനപ്പുറത്തേറിവന്ന ഭഗദത്തൻ പാണ്ഡവസേനയെ നയിച്ച ഭീമനോട് ഏറ്റുമുട്ടി. ഭഗദത്തൻ വൈഷ്ണാവസ്ത്രം പ്രയോഗിച്ച് പാണ്ഡവസേനയെ അതിഭീകരമായി കൊന്നൊടുക്കി. മറ്റാർക്കും തടുക്കാനാവാഞ്ഞ വൈഷ്ണവാസ്ത്രത്തെ കൃഷ്ണൻ നിർവീര്യമാക്കി. ഭഗദത്തന്റെ കൊലയാനയെ അഷ്ടദിക് ഗജങ്ങളിൽഒന്നായ സുപ്രതികനോടാണ്ഗ്രന്ഥകർത്താവ് ഉപമിച്ചിരിക്കുന്നത്. ഭഗദത്തന്റെ ആന ഭീമനെ എടുത്ത് മേല്പോട്ട് എറിഞ്ഞു; ഭീമൻ താഴേക്ക് പതിക്കുമ്പോൾ കൊമ്പിൽ കോർത്ത് കൊല്ലാനായി കൊമ്പുകൾ മുകളിലോട്ടാക്കി നിർത്തി. ആ സമയത്ത് അർജ്ജുനൻ അവിടെ എത്തുകയും, ഒരു അമ്പിനാൽ ആനയുടെ ശിരസ്സും, മേല്പോട്ടാക്കി നിർത്തിയിരുന്ന വാലും, ഭഗദത്തന്റെ ശിരസ്സു മുറിച്ച് ഭീമനെ രക്ഷപെടുത്തി. ഭഗദത്തന്റെ മരണം കൗരവസേനയ്ക്ക് വലിയ ആഘാതം ഏൽപ്പിച്ചു.
ഭഗദത്തന്റെ മരണത്തെ തുടർന്ന്, അവന്റെ പുത്രനെ നകുലനും കർണ്ണപുത്രനായ വൃക്ഷസേനനെ അർജ്ജുനനും വധിച്ചു. ഇതുകണ്ട് പാണ്ഡവസേനയോട് ഏറ്റുമുട്ടിയ മറ്റു കർണ്ണപുത്രന്മാരും നകുലനാൽ കൊല്ലപ്പെട്ടു. മക്കളുടെ ദുരന്തവിവരം അറിഞ്ഞ കർണ്ണൻ കൂടുതൽ സമയം യുദ്ധക്കളത്തിൽ നിൽക്കാനാവാതെ മടങ്ങി. കൗരവസേനയ്ക്കു അതിഭീകരമായ പരാജയമായിരുന്നു പന്ത്രണ്ടാം ദിവസം. ദുഃഖിതനായ ദുര്യോധനൻ അന്ന് യുദ്ധം കഴിഞ്ഞ് ദ്രോണാചാര്യരേയും കർണ്ണനേയും ശകുനിയേയും, ജയദ്രഥനേയും തന്റെ കുടീരത്തിലേക്ക് വിളിച്ചു വരുത്തി. അടുത്തനാൾ എങ്ങനെ പാണ്ഡവസേനയെ തകർക്കാമെന്നുള്ള ചർച്ചകൾ ചെയ്തു. ദ്രോണാചാര്യർ ചക്രവ്യൂഹം ഒരുക്കുവാനും അതിലൂടെ അടുത്ത ദിവസം പാണ്ഡവസേനയെ വിദഗ്ദ്ധമായി എതിരിടാനും പദ്ധതികൾ ആസൂത്രണംചെയ്തു ഏവരും അന്നേക്ക് പിരിഞ്ഞു.
No comments:
Post a Comment