Thursday, 8 June 2017

ദുശ്ശാസനവധം

ദുശ്ശാസനവധം

പതിനേഴുദിവസമായി ദുശ്ശാസനനെ തേടിനടന്ന ഭീമൻ ദുശ്ശാസനനെകാണുകയും ദ്വന്ദ്വയുദ്ധത്തിനു പോർവിളിക്കുകയും ചെയ്തു. രണ്ടു മത്തഗജങ്ങൾ ഏറ്റുമുട്ടുന്നതുപോലെ ഇരുവരും കുരുക്ഷേത്രയുദ്ധഭൂമിയിൽ ഏറ്റുമുട്ടി. രണ്ടുപേരുടെ ഗദകളും തകർന്നപ്പോൾ മുഷ്ടിയുദ്ധം ആരംഭിച്ചു. ഭീമൻ കോപാന്ധനായി ദുശ്ശാസനനെ അവൻ മുൻപു പാണ്ഡവരോടു ചെയ്തുകൂട്ടിയ തിന്മകൾ വിളിച്ചുപറഞ്ഞു വളരെയധികം അധിക്ഷേപിച്ചുകൊണ്ടിരുന്നു. ഒടുവിൽ തരം കിട്ടയപ്പോൾ ഭീമൻ ദുശ്ശാസനനെ തള്ളിതാഴെയിട്ട് ഗദകൊണ്ട് ശിരസ്സിലടിച്ചു. തലപൊട്ടി താഴെവീണ ദുശ്ശാസനന്റെ പുറത്തു നിന്നുകൊണ്ട് തന്നോടും സഹോദരന്മാരോടും ദ്രൗപദിയോടും ചെയ്ത ഒരോ ദുഷ്പ്രവൃത്തികൾക്കും എണ്ണിയെണ്ണി പറഞ്ഞ് ഗദകൊണ്ട് തലക്കും നെഞ്ചത്തും അടിച്ചുകൊന്നു. അവസാനം ദുശ്ശാസനന്റെ നെഞ്ചിൽ ഇരുന്ന് മാറുപിളർന്ന് കുടൽമാലകൾ പുറത്തിട്ട് ചോരകുടിച്ചു ആർത്തട്ടഹസിച്ചു. കണ്ടാൽ ഏവരും പേടിച്ചു പോകുന്നവിധമുള്ള ഭീമന്റെ പ്രവൃത്തിയായിരുന്നു അവിടെ അരങ്ങേറിയത്. പാർഷദിയുടെ അഴിച്ചിട്ട തലമുടിയിൽ പുരട്ടാനുള്ള ചോരയുമായി കുടൽമാലകൾ ശരീരത്തിൽ വാരിവലിച്ചിട്ട് ഭീമൻ സ്യമന്തപഞ്ചകത്തിലേക്ക് ഓടി. കുടൽമാലകൾ കഴുത്തിൽ ചുറ്റി ചോരയിൽ കുളിച്ചു നിൽക്കുന്ന ഭീമനെ കണ്ട് പാഞ്ചാലി പേടിച്ചുപോയി. ചെന്നപാടെ ദുശ്ശാസനനന്റെ ചോര പാഞ്ചാലിയുടെ മുടിയിൽ പുരട്ടികൊടുത്തു. ശപഥം നിറവേറ്റി വർഷങ്ങൾക്കുശേഷം ദ്രൗപദി തന്റെ മുടികെട്ടി. ദുശ്ശാസനന്റെ ചോരകുടിച്ചു ഭീമനും ശപഥം പൂർത്തിയാക്കി. ധൃതരാഷ്ട്രസഭയിലുണ്ടായ ദ്രൗപദിവസ്ത്രാക്ഷേപമായിരുന്നു ഇരുവരുടെയും ശപഥത്തിനു കാരണം. വീണ്ടും യുദ്ധക്കളത്തിലെത്തിയ ഭീമൻ ദുര്യോധനനെ മറ്റനുജന്മാരെ എല്ലാവരേയും കൊന്നൊടുക്കി. ദുശ്ശാസനന്റെ രക്തം വയറ്റിൽ കിടന്നു തിളച്ചുമറിയുന്നതിനാലാവണം അവന്റെ മുൻപിൽ വന്നുപെട്ട ഒന്നിനെയും അവൻ ജീവനോടെ വിട്ടില്ല. അന്നേദിവസം ഭീമൻ ദുശ്ശാസനനെ കൂടാതെ ദുര്യോധനന്റെ എഴുപത്തിഏഴ് അനുജന്മാരെ കൊന്നൊടുക്കിക്കി.

No comments:

Post a Comment