Thursday, 8 June 2017

ധീരസമീരേ യമുനാതീരേ ........... 🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

ധീരസമീരേ യമുനാതീരേ ...........
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

ഒരു ദിവസം കുചേലന്റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു. നമുക്ക് ഒരുനേരത്തെ ആഹാരം കൂടി കഴിക്കാനില്ലാതെ കഷ്ടപ്പെടുകയല്ലേ. ജീർണ്ണിച്ച് പഴകിയ നമ്മുടെ ഈ കുടിൽ എപ്പോഴാണ് തകർന്ന് വീഴുക എന്നറിയില്ല. മാറിയുടുക്കാൻ ഒരു നല്ല വസ്ത്രംപോലും നമുക്കില്ല. ഇത്രയും കഷ്ടത്തിൽ കഴിയുന്ന നമ്മളെ ഭഗവാൻ ഒന്ന് കടാക്ഷിക്കാത്തതെന്താണ്. അങ്ങാണെങ്കിൽ സദാസമയവും പൂജയും നാമസങ്കീർത്തനവുമായി കഴിയുന്നു. അങ്ങയുടെ സതീർത്ഥ്യനും ലോകനാഥനായ കൃഷ്ണൻ എത്രയോ ബ്രഹ്മണർ ദ്വാരകയിൽ പോയി ധനം കൊണ്ടുവരുന്നു. കൃഷ്ണൻ അത്യന്തം ദാനശീലനാണന്ന് പലരും പറയുന്നു...... ഭവതി പറഞ്ഞതെല്ലാം ശരിതന്നെ പക്ഷേ വിദ്വാനായ വിപ്രൻ ഭിക്ഷ യാചിക്കുന്നത് നിഷിദ്ധമാണ് ഞാൻ എങ്ങനെയാണ് കൃഷ്ണനോട് എന്തെങ്കിലും യാചിക്കുക. ഓരോ മനുഷ്യരും അവരുടെ കർമ്മഫലം അനുഭവിച്ചു തീർക്കുകതന്നെ വേണം. നമ്മുടെ ദാരിദ്ര്യത്തെപ്പറ്റി സർവ്വഞ്ജനായ അവിടുന്ന് അറിയാതിരിക്കുമോ.ഭഗവാൻ നമുക്ക് തരുന്നില്ലെങ്കിൽ നാം അതിന് അർഹരല്ല എന്നാണ് അതിന്റെയർത്ഥം.ഐഹിക സുഖങ്ങൾക്ക് വേണ്ടിയല്ല ഞാൻ ആ കരുണാമയനെ പൂജിക്കുന്നത് ഭക്തന്റെ ആഗ്രഹങ്ങൾ അറിഞ്ഞു കൊണ്ട് ചോദിക്കാതെത്തന്നെ നല്കുന്നവനാണ് ആ കരുണാമൂർത്തിയെന്ന് മനസ്സിലാക്കിക്കൊള്ളു.ദാതാവും കൃപാനിധിയുമായ ഭഗവാനോട് ഞാൻ യാചിച്ചാൽ ഞാൻ പിന്നെയെങ്ങനെ അദ്ദേഹത്തിന്റെ മിത്രമാകും.പകരം ഞാനൊരു യാചകൻ മാത്രമേ ആവുകയുള്ളു. ഞാൻ ഭഗവാൻ കൃഷ്ണനെ ധ്യാനിച്ച് തൃപ്തിയടഞ്ഞു കൊള്ളാം..... അദ്ദേഹത്തിന്റെ പത്നി വിനയത്തോടെ വീണ്ടും പറഞ്ഞു... നാഥാ അങ്ങ് ദ്വാരകാ പുരി വരെ ഒന്നുപോയി വരു വളരെക്കാലമായി കണ്ടിട്ടില്ലാത്ത അങ്ങയുടെ കൃഷ്ണനെ ഒന്നു കണ്ടുവരിക അങ്ങ് അദ്ദേഹത്തോട് ഒന്നും യാചിക്കണ്ട ഭഗവാനെ കണ്ടാൽത്തന്നെ നമ്മുടെ ദുഃഖങ്ങൾ ഇല്ലാതാവും... പ്രിയേ രാജാക്കൻമാരും. ദേവഗന്ധർവ്വകിന്നരന്മാരും ആഞ്ജകൂടാതെ ചെല്ലാൻ മടിക്കുന്നിടത്ത് ദീനനും വൃദ്ധനുമായ ഞാൻ എങ്ങിനെ കയറിച്ചെല്ലും... അങ്ങയുടെ വരവ് ഇപ്പോൾതന്നെ അങ്ങയുടെ പ്രിയ കൂട്ടുകാരൻ അറിഞ്ഞിട്ടുണ്ടാവും. ഭഗവാന്റെ ഭക്തവാത്സല്യത്തെപറ്റി എത്രെയെത്ര കഥകളാ കേൾക്കുന്നത്.. അവസാനം തന്റെ പത്നിയുടെ പ്രേരണയാൽ കുചേലൻ ദ്വാരകയിലേക്ക് പോകാൻ തീരുമാനിച്ചു.. എന്തായാലും അവിടംവരെപോയാൽ കൃഷ്ണനെ ഒന്നു കാണാമല്ലോ. അഥവാ കൃഷ്ണൻ എന്തെങ്കിലും തന്നാൽ അത് കൊണ്ട് വന്നു നിനക്ക്തരാം. പക്ഷേ എന്റെ മിത്രത്തോട് ഞാൻയാചിക്കുന്നത് ധർമ്മമല്ല. രാജാവായ അദ്ദേഹത്തിനെ കാണാൻ വെറുംകയ്യോടെ പോകുന്നത് ഉചിതമല്ല അതുകൊണ്ട് ഭഗവാന് കാഴ്ചവയ്ക്കാൻ എന്തെങ്കിലും കൊണ്ട് പോവണ്ടെ.. നാഥ.. ഇവിടെ ഒരു മണി ധാന്യം പോലുമില്ല ദ്വാരകനാഥനായ കൃഷ്ണന് എന്താണ് തരിക.. ഒടുവിൽ അയൽവീടുകളിൽ പോയി ആ പതിവ്രത കുറച്ച് നെല്ല് യാചിച്ചു കൊണ്ടുവന്ന് കുത്തി അവിലാക്കി ഒരു കീറിയ തുണിയിൽ കെട്ടി ഭർത്താവിന്റെ കയ്യിൽ കൊടുത്തു. കുചേലൻ നല്ലവണ്ണം കൃഷ്ണനെ സ്മരിച്ച് കൊണ്ട് ദ്വാരകയിലേക്ക് പുറപ്പെട്ടു. അങ്ങനെ നടന്ന് ക്ഷീണിച്ച് കുചേലൻ ദ്വാരകയിൽ എത്തി. ആരോടാണ് കൃഷ്ണനെ അന്വേഷിക്കേണ്ടത് എവിടെയാണ് പോകേണ്ടത് എന്നറിയാതെ കണ്ടവരോടെല്ലാം ശ്രീകൃഷ്ണ മന്ദിരം എവിടെയാണന്ന് അന്വേഷണം തുടങ്ങി. ഇതു കേട്ട കാവൽക്കാരൻ പറഞ്ഞു ഹേ ബ്രാഹ്മണ. ഇവിടെ എല്ലാ ഗൃഹങ്ങളിലും കൃഷ്ണൻ വസിക്കുന്നു. കുചേലൻ അടുത്തു കണ്ട ഒരു മണിമാളികയിലേക്ക് നടന്നുതുടങ്ങി.ദൂരെനിന്നെ നടന്നുവരുന്ന തന്റെ പ്രിയ മിത്രത്തെ കണ്ട കൃഷ്ണൻ അവിടെനിന്ന് പെട്ടെന്നെഴുനേറ്റ് ഓടിവന്നു പ്രേമാശ്രുക്കളൊഴുകുന്ന കണ്ണുകളോടെ തന്റെ സതീർത്ഥ്യനെ ഗാഢാഗാഢം ആലിംഗനം ചെയ്തു സുദാമാവിന്റെ കയ്യും പിടിച്ച് ഭഗവാൻ അദ്ദേഹത്തെ കൊട്ടാരത്തിലേക്കാനയിച്ചു. സ്വർണ്ണപാത്രത്തിൽ വെള്ളമെടുത്ത് ലോകത്തിന്റെ നാഥൻ തന്റെ ഭക്തനും പ്രിയസുഹൃത്തുമായ കുചേലന്റെ കാൽ കഴുകി ആ തീർത്ഥം മൂർദ്ധാവിൽ തളിച്ചു. കൃഷ്ണനാൽ ആദരിക്കപ്പെട്ട ഒരു ബ്രാഹ്മണൻ വന്നിട്ടുണ്ടെന്നറിഞ്ഞ ഭഗവാന്റെ പത്നിമാരെല്ലാം അങ്ങോട്ടൊടിയെത്തി.കാൽ കഴുകിച്ചതിനുശേഷം കുചേലനെ തന്റെ കട്ടിലിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ടും തുളസീദളം കൊണ്ടും പൂജിച്ചു. കൃഷ്ണപത്നിമാർ ഇതെല്ലാം കണ്ട് വിസ്മയിച്ച് തമ്മിൽ പറഞ്ഞു ഇത്രയും സുകൃതിയായ ഈ ബ്രാഹ്മണൻ ആരാണാവോ ഇദ്ദേഹം എന്തു തപസ്സു ചെയ്തിട്ടാണ് ഈ പുണ്യംനേടിയിരിക്കുന്നത്. നോക്കു ഒരു ജ്യേഷ്ഠനെ പോലെയല്ലേ ഭഗവാൻ ഇദ്ദേഹത്തെ പൂജിക്കുന്നത്.പിന്നിട് കൃഷ്ണനും കുചേലനും ഗുരുകുലത്തിലെ പഴയ ഓരോ കഥകൾ പറഞ്ഞിരുന്നു.. ഗുരുവിന്റെ ആശ്രമം വിട്ടശേഷം നാം പിന്നീട് കണ്ടില്ല. കാലമെത്ര കഴിഞ്ഞു അങ്ങയുടെ വിവാഹം കഴിഞ്ഞുവോ ഗൃഹത്തിൽ എല്ലാം ക്ഷേമമായിരിക്കുന്നുവോ... ഭഗവാന്റെ കുശലപ്രശ്നങ്ങൾ കേട്ട കുചേലൻ ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു തന്റെ വിഷമങ്ങൾ ഭഗവാനോട് പറയാൻ മടിച്ചു.പിന്നെ കൃഷ്ണൻ ഗുരുകുലത്തിൽ ഗുരു പത്നിൽ വിറകിന്പോയതും അന്ന് കാട്ടിൽ അകപെട്ടു പോയതും.പിറ്റെദിവസം ഗുരുനമ്മെ തിരിഞ്ഞു വന്നു നമ്മളെ അദ്ദേഹം അനുഗ്രഹിച്ച് കൂട്ടികൊണ്ട് പോയത് ഓർമ്മയില്ലെ കുചേലാ... ഭഗവാൻ പറഞ്ഞത് കേട്ട് കുചേലൻ പറഞ്ഞു. കൃഷ്ണാ അങ്ങ് ഈ ലോകത്തിന്റെ ഗുരുവാണ്.നമ്മുടെ ഗുരുവായ സാന്ദീപനിയെ അങ്ങ് വണങ്ങുന്നത് മനുഷ്യഭാവേനയുള്ള അങ്ങയുടെ അഭിനയമാണന്നനിക്കറിയാം.. ഈ വിധസംഭാഷണങ്ങളെല്ലാം കഴിഞ്ഞിട്ടും കുചേലൻ താൻ കൊണ്ട് വന്ന അവിൽകിഴി ഭഗവാന് കൊടുത്തില്ല ഇത്രയും തുച്ഛമായ ഒരു വസ്തു യദുകുലാധിപനായകൃഷ്ണന് എല്ലാവരുംകാൺകെ എങ്ങനെയാണ് കൊടുക്കുക ലജ്ജാഭാരം കൊണ്ട് കുചേലൻ അവിൽ ഒളിച്ചുവെച്ചു. എന്നാൽ ഭക്തവത്സലനായ ഭഗവാൻ തന്റെ ഭക്തന്റെ ആഗമനോദ്ദേശം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു... കുചേലൻ ഒരിക്കൽ പോലും ധനത്തിന് വേണ്ടി തന്നെ ഭജിച്ചിട്ടില്ല. മറിച്ച് മോക്ഷത്തിന് വേണ്ടി അടങ്ങാത്ത അജഞ്ജലമായ ഭക്തിയാണ് തന്നോടുള്ളത്.ദാരിദ്ര്യ ദു:ഖം സഹിക്കാവയ്യാതെ വലഞ്ഞ് തന്റെ പത്നിയുടെ പ്രേരണയാൽ ഇദ്ദേഹം ഇവിടെ വന്നിരിക്കുകയാണ്.കുചേലന്റെ പത്നി എനിക്ക് വേണ്ടി കൊടുത്തയച്ച അവിൽപ്പൊതി ലജ്ജ കൊണ്ട് എനിക്ക് തരാതെ ഒളിച്ച് വെച്ചിരിക്കുകയാണ്. ഏതായാലും യാചിച്ച് നോക്കാം. ഭഗവാൻ ഈ വിധമെല്ലാം ചിന്തിച്ച് കുചേലനോട് ചോദിച്ചു. കുചേല നമ്മൾ വർഷങ്ങൾ കഴിഞ്ഞിട്ടു കാണുകയല്ലേ അപ്പോൾ വീട്ടിൽ നിന്ന് വരുപ്പോൾ എനിക്കെന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവുമല്ലോ? എത്ര കുറച്ചാണെങ്കിലും എന്റെ ഭക്തൻ തരുമ്പോൾ അതെനിക്ക് വളരെ വലുതാണ്.ഇങ്ങോട്ട് തരു.കുചേല ഇലയോ പൂവോകാ യോ വെള്ളമോ എന്തു തന്നെയായാലും ഭക്തിയോടെ എനിക്ക് സമർപ്പിച്ചാൽ ഞാനത് വളരെസന്തോഷത്തോടെ സ്വികരിക്കും അത്രയും മഹത്വം ഞാൻ മറ്റൊന്നിനും കൽപ്പിക്കുന്നില്ല. ഇങ്ങനെയോക്കെ ഭഗവാൻ പറഞ്ഞിട്ടും കുചേലൻ അവിൽ കൊടുക്കാൻ മടിച്ചു ഇതു കണ്ട് ഭഗവാൻ പെട്ടെന്നുതന്നെ ഇതെന്താണന്ന് ചോദിച്ചു കൊണ്ട് അവിൽപ്പൊതി പിടിച്ചു വാങ്ങി. കുചേലാ... ഈ ലോകങ്ങളെല്ലാം എനിക്ക് സമർപ്പിച്ചാലും ഞാൻ ഇത്രയും തൃപ്തിപ്പെടുകയില്ല എന്ന് പറഞ്ഞ് ഒരു പിടി അവിൽ വാരിവായിലാക്കി.ഗോകുലംവിട്ടതിൽ പിന്നെ ഇത്ര സ്വാദുള്ള അവിൽ ഞാൻ തിന്നിട്ടില്ല.പണ്ട് യശോദാ മാതാവിന്റെ കയ്യിൽ നിന്ന് മാത്രമേ ഇത്രയും സ്വാദുള്ള അവിൽ കിട്ടിയിട്ടുള്ളു... ആ ഒരു പിടികൊണ്ടുതന്നെ ഭൂമിയിൽ അനുഭവിക്കാവുന്ന സർവ്വൈശ്വര്യങ്ങളും ഭഗവാൻ കുചേലന് മനസാ ദാനം ചെയ്തു. ഇനി പാതാള സമ്പത്തുകൂടി ദാനം ചെയ്തേക്കാമെന്ന് കരുതി ഒരു പിടി അവിൽകൂടിവാരി വായിലിടാൻ ഒരുങ്ങിയപ്പോൾ വക്ഷസ്ഥലത്ത് നിന്നും ലക്ഷ്മിദേവി എഴുന്നേറ്റ് ഭഗവാന്റെ തൃക്കൈ കടന്നുപിടിച്ചു പറഞ്ഞു. യാതൊരപരാധവും ചെയ്യാത്ത എന്നെ എന്തിനാണ് അങ്ങ് ഉപേക്ഷിക്കുന്നത്... ആ ഒരുപിടി അവിൽകൂടി ഭഗവാൻ കഴിച്ചാൽ ലക്ഷ്മിദേവിക്ക് കുചേലന്റെ ഭാസ്യവൃത്തിചെയ്യേണ്ടിവരും. ഭക്തന്റെ ദാസ്യവൃത്തിചെയ്യുന്നതിൽ ഒട്ടും മടിയില്ലെങ്കിലും. ഭഗവാന്റെ വിരഹ ദു:ഖം അനുഭവിക്കേണ്ടി വരുമല്ലോ എന്നായിരുന്നു ദേവിയുടെ ഭയം ഒരുപിടി അവിൽ കഴിച്ചതുകൊണ്ട്തന്നെ കുചേലൻ ഇന്ദ്രന് തുല്ല്യനായിത്തീർന്നു... ആ രാത്രി സുഖമായിതാമസിച്ച് പിറ്റേന്ന് കാലത്ത് ഭഗവാനെ നമസ്ക്കരിച്ച് യാത്രാനുമതി വാങ്ങി കുചേലൻ തന്റെ വീട്ടിലെക്ക് പുറപ്പെട്ടു തന്റെ ഭക്തനെ ഭഗവാൻ മാറോടണച്ചു യാത്രയാക്കി പക്ഷേ കുചേലന് ഒന്നും തന്നെ കൊടുത്തതുമില്ല.. ഗൃഹത്തിലേക്ക് നടക്കുമ്പോൾ കുചേലൻ ചിന്തിച്ചു ഞാൻ ഒന്നും ചോദിച്ചതുമില്ല ഭഗവാൻ ഒന്നും എനിക്ക് തന്നതുമില്ല.ഇങ്ങനെ ഓരോന്നു ചിന്തിച്ച് കൊണ്ട് കുചേലൻ തന്റെ ഗ്രാമത്തിൽ പ്രവേശിച്ചു.. കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ കുചേലൻ അമ്പരന്നു പോയി ചുറ്റിലും തോരണങ്ങളും കൊടിക്കൂറുകളും എല്ലാം ദ്വാരക പോലെത്തന്നെ ഇരിക്കുന്നു താൻ വഴിതെറ്റി വീണ്ടു ദ്വാരകയിൽ എത്തിയതാണോ. അല്ല ഇതു ദ്വാരകയല്ല ദ്വാരകയിലെ മന്ദിരങ്ങളും മറ്റു പഴയതാണ് ഇവയെല്ലാം ഇന്നലെ പണി തീർന്നപോലെ ഇരിക്കുന്നു. അദ്ദേഹം ചിന്താകുലനായി തെരുവിൽത്തന്നെ പകച്ചു നിന്നു അപ്പോഴെക്കും കുചേലന്റെ അയൽക്കാർ കുചേലന് സ്വന്തം വീട് കാണിച്ചു കൊടുത്തിട്ടും അദ്ദേഹത്തിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല തന്റെ പഴയ വീടിന് പകരം ദ്വാരകക്ക് തുല്ല്യമായ ഒരു കൊട്ടാരം അപ്പോഴെക്കും കുചേലന്റെ പത്നി സ്വർണ്ണ പല്ലക്കിലേറി ഭർത്താവിന്റെ മുമ്പിലെത്തി വണങ്ങിനിന്നു ഇവൾ മഹാലക്ഷമിയെപ്പോലെയായിത്തീർന്നത്. എല്ലാ കൃഷ്ണന്റെ കൃപാകടാക്ഷം.ഇതെല്ലാം കൃഷ്ണന്റെ കൃപയാണന്ന് മനസ്സിലാക്കിയ കുചേലൻ ആ സമ്പൽ സമൃദ്ധിയുടെ നടുവിലും ആസക്തിയോ ആകാംക്ഷയോകൂടാതെ തന്റെ പത്നിയും മക്കളും കൂടി സദാ ഭഗവാനെ സേവിച്ച് കൊണ്ട് നാളുകൾ കഴിച്ചു.ഇത്രയൊക്കെ തന്നിട്ടും ഭഗവാനെ ദ്വാരകയിൽ നിന്ന് പോരുമ്പോൾ ഒന്നു സൂചിപ്പിച്ചതു പോലുമില്ലല്ലോ ഭഗവാനെ എല്ലാം അവിടുത്തെ മായാവിലാസങ്ങൾ എന്റെ കൃഷ്ണാ..... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

No comments:

Post a Comment