Thursday, 8 June 2017

അർജ്ജുനശപഥം

അർജ്ജുനശപഥം

അഭിമന്യുവിന്റെ മരണം പാണ്ഡവരെ വളരെയേറെ ദുഃഖത്തിലാഴ്ത്തി. യുധിഷ്ഠിരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ചക്രവ്യൂഹം അഭിമന്യു ഭേദിച്ച് അകത്തുകടന്നതും മരണപ്പെട്ടതും. ആ കാരണത്താൽ യുധിഷ്ഠിരൻവളരെയധികം സങ്കടപ്പെട്ടു. അദ്ദേഹത്തിനു മുൻപിൽ വ്യാസൻആഗതനായി ഷോഡശരാജാക്കന്മാരുടെ കഥകൾ വിസ്തരിക്കുകയും തുടർന്ന് പല ഉപദേശങ്ങളും നൽകി അദ്ദേഹം സമാധാനിപ്പിച്ചു. മകന്റെ മരണ വാർത്തയറിഞ്ഞ അർജ്ജുനൻ മോഹാലസ്യപ്പെട്ടുവീണു. കൃഷ്ണൻ അർജ്ജുനനെ സമാധാനപ്പെടുത്തി. പക്ഷേ ദുഃഖാർത്തനായ അർജ്ജുനൻ തന്റെ പുത്രനെ കൊന്ന ജയദ്രഥന്റെ ശിരസ്സ് നാളെ സൂര്യാസ്തമയത്തിനു മുൻപു എയ്തുവീഴ്തുമെന്നും, അല്ലെങ്കിൽ ഗാണ്ഢീവത്തോടെ അഗ്നിയിൽ ചാടിമരിക്കുമെന്നും ശപഥം എടുത്തു. പുത്രദുഃഖത്താൽ സങ്കടപ്പെടുന്ന അർജ്ജുനനെ സമാധാനിപ്പിക്കാൻ കൃഷ്ണൻ അന്നു രാത്രിതന്നെ ദേവലോകത്ത് കൂട്ടിക്കൊണ്ടുപോയി വീരസ്വർഗ്ഗം പ്രാപിച്ച പുത്രനെ കാണിച്ചു കൊടുത്ത അർജ്ജുനന്റെ ഉഗ്രശപഥം ഇതിനോടകം ചാരന്മാർ മുഖാന്തരം കൗരവർ അറിഞ്ഞുകഴിഞ്ഞിരുന്നു. എങ്ങനെയും ജയദ്രഥനെ രക്ഷിക്കണമെന്നു ഏവരും ചേർന്നു തീരുമാനം എടുത്തു.

No comments:

Post a Comment