Friday, 30 June 2017

പഴയ കാലങ്ങളിൽ എല്ലാ തിരുവാതിര നാളുകളിലും സ്ത്രീകൾ

"പഴയ കാലങ്ങളിൽ എല്ലാ തിരുവാതിര നാളുകളിലും സ്ത്രീകൾ നിലമ്പരണ്ടയുടെ നീരും ,നിലപ്പനക്കിഴങ്ങും കദളിപ്പഴവും ശർക്കരയും കൂവപ്പൊടിയും ചേർത്തുണ്ടാക്കിയ പായസം കഴിക്കുമായിരുന്നു.വർഷത്തിലൊരിക്കൽ ഇത് കഴിച്ചാൽ മതി.പാർവ്വതീ രജസ്സ് സമുജ്ജ്വലമായി നില്ക്കുന്ന സൈ്ത്രണ സങ്കല്പങ്ങളുടെ ശാരീരിക സ്ഥിതിയിലേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടുപോകും .തിരുവാതിര നാളിൽ കഴിക്കുന്ന കൂവപ്പായസവും, അതിനൊപ്പം നടക്കുന്ന സംഗീതവും സാഹിത്യവും കലയും അനുഷ്ഠാനവുമൊക്കെച്ചേർന്ന് അവളുടെ കോശ താളങ്ങളെ സമുജ്ജ്വലങ്ങളാക്കി മാറ്റും.ആ ഉൾച്ചേർച്ചയിൽ ഒഴിവാകുന്നതാണ് അവളിലെ രോഗകോടികളാകെ.

ഒരു വിവാഹത്തിലൂടെ രണ്ട് പേർ ചേരുകയാണെന്ന് പറഞ്ഞാൽ അതിനർത്ഥം , രണ്ടു സംസ്കൃതികൾ തമ്മിൽ ചേരുകയെന്നാണ്. ആ രണ്ടു സങ്കല്പങ്ങളുടെ സമന്വയഭൂവിൽ, അതുവരെയുള്ള അവരുടെ രണ്ട് ജീവിത മാതൃകകളും സങ്കല്പങ്ങളുമാണ് സംഹരിക്കേണ്ടി വരുന്നത്. എങ്കിൽ മാത്രമേ , അവർക്ക് പുതിയതായൊരു ജീവിതമുണ്ടാകുകയുള്ളൂ.അങ്ങനെയൊരു പുതു ജീവിതത്തിന് വേണ്ടി പരസ്പരം തീരുമാനമെടുക്കുന്ന വിവാഹപൂർവ്വ കർമ്മമാണ് നാന്ദി ശ്രാദ്ധം .അങ്ങനെ തീരുമാനമെടുത്ത് പൂർവ്വ രൂപങ്ങളെ ത്യജിച്ച് ലയിച്ചാൽ , അവർക്ക് അവസാനകാലം വരെ സുഖജീവിതമുണ്ടാവുകയും ചെയ്യും.

രക്ഷാബന്ധനത്തെ ഇന്നു നിങ്ങൾ , സഹോദരി സഹോഭരന്മാരെന്ന് സങ്കല്പിച്ചാണ് ആചരിക്കുന്നത്.എന്നാൽ , വൈദിക കാലങ്ങളിൽ ഈ ചടങ്ങ് ,വിവാഹത്തിന് മുമ്പുള്ള കൗതുക ബന്ധനച്ചടങ്ങായാണ് സങ്കല്പിച്ചിരുന്നത്.ഇതിൽ ,ഒരു സ്ത്രീയെ പുരുഷൻ രക്ഷിക്കുന്നുവെന്നതിനോളം പ്രാധാന്യമുള്ളതു തന്നെയാണ് പുരുഷനെ സ്ത്രീ  രക്ഷിക്കുന്നുവെന്നുള്ളതും.

പഴയകാലങ്ങളിൽ, തെങ്ങിൽ നിന്ന് തേങ്ങയിടുമ്പോൾ കൂട്ടത്തിൽ ഒന്നോരണ്ടോ പേടു തേങ്ങയുണ്ടാകും.അധികം കാമ്പുണ്ടാവില്ല. എന്നാൽ നല്ല മധുരമുണ്ടാകും.വൃദ്ധരായവർ അത് കഴിക്കുമെങ്കിലും കുട്ടികളെ കഴിക്കാൻ അനുവദിക്കുമായിരുന്നില്ല.അതുപോലെ പുതുതായി വിവാഹം കഴിച്ചവർക്കും കൊടുക്കുമായിരുന്നില്ല.അവരുടെ ഭാഷയിൽ തീർത്തു പറയും - തിന്നാൽ പേടു പെറുമെന്ന്.പഴുത്ത മാങ്ങ തിന്നാനെടുക്കുമ്പോൾ ,അതിനകത്തെ അണ്ടി കാമ്പില്ലാത്തതാണെങ്കിൽ കുട്ടികൾക്ക് കൊടുക്കില്ല. അവർക്കറിയാമായിരുന്നു , കാമ്പില്ലാത്ത ഫലങ്ങൾ കഴിച്ചാൽ തങ്ങളുടെ വരും തലമുറ വിത്തുകുത്തിപ്പോകുമെന്ന്.

ബീജ ശേഷിയുണ്ടാകാൻ ,പഴയകാലത്തെ അമ്മമാർ ആൺമക്കൾക്ക് ആഹാരം കൊടുത്തിരുന്നത് അതീവ ശ്രദ്ധയോടെയായിരുന്നു. ആഹാരത്തിൽ ഇളം വെണ്ടക്ക ധാരാളമായി ഉൾപ്പെടുത്തിയിരുന്നു.അതു പോലെ  തെങ്ങിൻ കരിക്ക് യഥേഷ്ടം കഴിപ്പിക്കും.മൂപ്പെത്താത്ത തേങ്ങയും ശർക്കരയും കൂട്ടി തിന്നാൻ കൊടുക്കും. ശർക്കര ചേർത്ത് അടയുണ്ടാക്കിക്കൊടുക്കും.

ഇതൊക്കെക്കൊണ്ടാണ് വന്ധ്യത അന്നൊരു വലിയ പ്രശ്നമല്ലാതിരുന്നത്.
അതുകൊണ്ടാണ് പൂർവ്വികർ പറഞ്ഞത്, ആഹാരം ശുദ്ധവും പക്വവും മര്യാദാമസൃണവും ആയിരിക്കണം എന്ന് "
നിർമലാനന്ദ ഗിരി

Wednesday, 28 June 2017

എന്തുവന്നാലും ഈശ്വരനെ വിളിച്ചു കേഴുന്നത് ശരിയോ?

എന്തുവന്നാലും ഈശ്വരനെ വിളിച്ചു കേഴുന്നത് ശരിയോ?

തന്നെ സമ്പൂര്‍ണ്ണം ഈശ്വരനു സമര്‍പ്പിച്ചു എന്നു കരുതിയിരുന്ന ഒരു സംഗീതാദ്ധ്യാപകനുണ്ടായി-
രുന്നു. ഒരിക്കല്‍ കിണറ്റു കരയില്‍ അദ്ദേഹം കുളിക്കുന്ന സമയം. സോപ്പ് മുഖത്ത് തേയ്ക്കുന്നതിനിടയില്‍ എങ്ങനെയോ കൈ തട്ടി ബക്കറ്റ് കയറോടു കൂടി കിണറ്റില്‍ വീണു.
സംഗീതാദ്ധ്യാപകന്‍ വിഷമത്തിലായി. കണ്ണു തുറക്കാന്‍ വയ്യ. “ഈശ്വരാ എന്നെ രക്ഷിക്കൂ” എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹം കിണറിനു സമീപത്തുള്ള അലക്കുകല്ലിലിരുന്ന് സംഗീതാലാപനം തുടങ്ങി. കുളിക്കാന്‍ പോയ ഭര്‍ത്താവിനെ കാണാതെ തിരക്കിവന്ന ഭാര്യ കേട്ടത് കിണറ്റിന്‍ കരയിലെ സംഗീത കച്ചേരിയും തന്നെ സഹായിക്കാനെത്താന്‍ വൈകുന്ന ദൈവത്തോടുള്ള പരിദേവനവും. അവര്‍ ഉടന്‍ അളുക്കളയില്‍ പോയി ഒരു കുടം വെള്ളവുമായി വന്ന് അദ്ദേഹത്തിന്റെ തലയിലൂടെ കമഴ്ത്തി…

ഭര്‍ത്താവ് ഞെട്ടിപ്പോയി. ഭാര്യ ചോദിച്ചു, “ഇതിനു വേണ്ടിയാണോ നിങ്ങള്‍ ഇത്രനേരം കാറി പാടിയത്? ബക്കറ്റ് കിണറ്റില്‍ വീണപ്പോള്‍ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ വെള്ളം കൊണ്ടു വരുമായിരുന്നില്ലേ. അതിനുള്ള ബുദ്ധി പോലും ഈശ്വരന്‍ തന്നിട്ടില്ലേ. അലസന്റെ പ്രാര്‍ത്ഥനയും കരച്ചിലും ദൈവം കേള്‍ക്കില്ല.”

സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവനെ ഈശ്വരനും സഹായിക്കില്ല. അതുകൊണ്ട് ഈശ്വരന്‍ കനിഞ്ഞേകിയ കഴിവുകള്‍ ശരിക്കും വിനിയോഗിക്കുക. എന്നിട്ടും കുറവുകള്‍ ഉണ്ടായാല്‍ അത് ഈശ്വരന്‍ പരിഹരിക്കും.

സദാ സര്‍വ്വത്ര ഈശ്വരചിന്ത ഉണ്ടാകുന്നത് ഉത്തമം തന്നെ. പക്ഷേ അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഈശ്വരനെ വിളിക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്. ശരിയായ ഈശ്വരഭക്തന്‍ അദ്ധ്വാനിയുമായിരിക്കും.

കാര്യം കണ്ട് കഴിഞ്ഞാല്‍ കാണാത്ത മട്ടില്‍ പോകുന്നവരില്ലേ. എന്താണവരെക്കുറിച്ച് അഭിപ്രായം?

കാര്യം കണ്ട് കഴിഞ്ഞാല്‍ കാണാത്ത മട്ടില്‍ പോകുന്നവരില്ലേ. എന്താണവരെക്കുറിച്ച് അഭിപ്രായം?

ചുട്ടുപഴുത്ത മണല്‍ പരപ്പിലൂടെ നടക്കുമ്പോഴാണ് അങ്ങകലെ ഒരു കൂറ്റന്‍ വൃക്ഷം കണ്ടത്. അയാള്‍ അതിയായ ആഹ്ലാദത്തോടെ മരചുവട്ടിലേക്ക് കുതിച്ചു.

മരച്ചുവട്ടിലെത്തിയപ്പോള്‍ സ്വര്‍ഗം കിട്ടിയാലെന്നപോലെ തോന്നി. കുറച്ചുനേരം തണലേറ്റപ്പോള്‍ തല തണുത്തു. കുളിര്‍മ്മയുള്ള നിഴല്‍ ഉന്മേഷം പകര്‍ന്നു. അയാള്‍ ആ വൃക്ഷം ശ്രദ്ധിച്ചു നോക്കി. ആ വിജനപ്രദേശത്ത് ആ ഒരൊറ്റ വ്യക്ഷം മാത്രമേയുള്ളൂ. നന്നായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷം. ഇതില്ലായിരുന്നെങ്കില്‍ വെയ‌ിലേറ്റ് താന്‍ മരിച്ചു പോകുമായിരുന്നു. അയാള്‍ അതിന്റെ ശിഖരങ്ങളിലൂടെ കണ്ണോടിച്ചു. പൂവോ, കായോ, പഴമോ,യാതൊന്നും അതില്‍ കണ്ടില്ല.
“ഉം…കഷ്ടം… ഒരു പ്രയോജനവുമില്ലാത്ത വൃക്ഷം. ഒരു കായ്പോലും പിടിച്ചിട്ടില്ല. ഇതു കൊണ്ട് എന്തു ഗുണം…?”

“ഇത്ര നന്ദികേടരുത്” പെട്ടെന്ന് ഒരു സ്വരം. അത് വൃക്ഷത്തിന്റേതായിരുന്നു. എന്റെ തണലിലുരുന്നല്ലേ, നീ പറയുന്നത്. ഈ തണല്‍ നിന്റെ ജീവന്‍ രക്ഷിച്ചില്ലേ. എന്നിട്ടും എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പറയാന്‍ നിനക്കെങ്ങനെ തോന്നി?”

എപ്പോഴെങ്കിലും, എന്നെങ്കിലും, ആരുടെയെങ്കിലും ചെറിയ സഹായമെങ്കിലും നാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, ഒരിക്കലും അവരെ നിന്ദിച്ചു പറയരുത്. കൃതഘ്നത മഹാപാപം തന്നെ. മറ്റുള്ളവര്‍ നമ്മോട് നന്ദികേട് കാണിച്ചേക്കാം. പക്ഷേ അങ്ങനെയാകരുത്. മാത്രമല്ല നന്ദിപ്രതീക്ഷിച്ച് നാം ഒന്നിലും ഏര്‍പ്പെടുകയുമരുത് നമുക്ക് ചെയ്യാവുന്ന കാര്യം ഇതാണ്.

 നാം മുന്നോട്ട്

ആത്മബോധം!!!

ആത്മബോധം!!!
ഃഃഃഃഃഃഃഃഃഃഃ
മാംസഭുക്കുകളായ മൃഗങ്ങൾ പോലും സസ്യഭുക്കുകളായ മൃഗങ്ങളേയേ ഭക്ഷിക്കൂ.
          സൃഷ്ടിയുടെ നിയമത്തിൽ സസ്യഭുക്കുകൾ എന്നും മാംസഭുക്കുകൾ എന്നും രണ്ട് വിഭാഗം ഉണ്ട്
മനുഷ്യൻ ഏതുവിഭാഗത്തിൽ പെടുന്നു എന്നുനോക്കി വേണം ആഹാരം നിശ്ചയിക്കാൻ.
രണ്ടിനും ശരീരഘടനയിൽ വെത്യാസം ഉണ്ട്.
ദഹനേന്ദ്രിയങ്ങളുടെ ഘടനയും വെത്യാസമുണ്ട്.
         സസ്യഭുക്ക് ജനിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും. മാംസഭുക്ക് ജനിക്കുമ്പോൾ കണ്ണ് അടഞ്ഞിരിക്കും. മനുഷ്യൻ ജനിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും
          സസ്യഭുക്കിന് രാത്രി വെളിച്ചത്തിൽ കണ്ണുകാണും. മാംസഭുക്കിന് രാത്രിയിലും പകലും കണ്ണുകാണും. മനുഷ്യന് രാത്രി വെളിച്ചത്തിൽ കണ്ണുകാണും(ഇരുട്ടത്ത് കാഴചയില്ല).
             സസ്യഭുക്ക് പകൽ ഉണർന്നിരിക്കും മാംസഭുക്ക് പകൽ ഉറങ്ങും. മനുഷ്യൻ രാത്രി ഉറങ്ങും.
        സസ്യഭുക്കിന് പരന്ന അണപ്പല്ല്. മാംസഭുക്കിന് കൂർത്ത കോംപല്ല്. മനുഷ്യന് പരന്ന അണപ്പല്ല്.
        സസ്യഭുക്ക് താടഎല്ലുകോണ്ട് ഇടതും വലതുമായി ചവച്ചരക്കും. മാംസഭുക്ക് ചവച്ചരക്കില്ല. മനുഷ്യൻ ചവച്ചരക്കും.
         സസ്യഭുക്ക് വെളളം ചുണ്ടുകൊണ്ട് വലിച്ചുകുടിക്കുന്നു. മാംസഭുക്ക് നാവുകൊണ്ട് നക്കിക്കുടിക്കുന്നു മനുഷ്യൻ ചുണ്ടുകൊണ്ട് വലിച്ചുകുടിക്കുന്നു.
            സസ്യഭുക്ക് നഖം പരന്ന് സ്ഥരമായിരിക്കും മാംസഭുക്ക് നഖം കൂർത്ത് ചലിക്കുന്നതായിരിക്കും. മനുഷ്യന് പരന്ന് സ്ഥിരമായിരിക്കും.
           സസ്യഭുക്ക് വായിൽ ഉമിനീര് ക്ഷാരമയമായിരിക്കും. മാംസഭുക്ക് ഉമിനീര് അമ്ലമയമാമിരിക്കും. മനുഷ്യൻ വായിൽ ഉമിനീര് ക്ഷാരമയമായിരിക്കും.
             സസ്യഭുക്ക് വയറ്റിൽ ആസിഡ്1-2%ആയിരിക്കും. മാംസഭുക്ക് വയറ്റിൽ ആസിഡ് 6-10% (മാംസത്തെ ദഹിപ്പിക്കാൻ) മനുഷ്യന് 1-2% .
               സസ്യഭുക്ക് ത്വക്കിൽ സ്വേദഗ്രന്ധിയുണ്ട്.മാംസഭുക്കിന് ഇല്ല . മനുഷ്യന് ഉണ്ട്.
                  സസ്യഭുക്കിന് യൂറിക്കാസിഡ് അമിതമായി ആവശ്യമില്ല. മാംസഭുക്കിന് ധാരാളമായി വേണം. മനുഷ്യന് കുറച്ചുമതി.
(1Gm Uric Acid അലിഞ്ഞു ചേരുവാൻ 6 ലിറ്റർ രക്തം വേണം)
                   സസ്യഭുക്കിന് കുടലിന് നീളം കൂടുതലാണ്. മാംസഭുക്കിന് കുറവാണ്. മനുഷ്യന് കൂടുതലാണ്. (വായ് മുതൽ മലദ്വാരം വരെയുളള ഉളളിലെ നീളത്തെ നട്ടെല്ലിന്റെ നീളംകൊണ്ട് ഹരിച്ചുകിട്ടുന്നഫലം).സസ്യഭുക്ക് -21 .മാംസഭുക്ക് -5  . മനുഷ്യൻ- 12 .
മനുഷ്യൻ- 12 (ഫലഭുക്ക്).കുരങ്ങ് 12 (ഫലഭുക്ക്).
             സസ്യഭുക്കിന് ഭക്ഷണം അകത്ത് സാവധാനം ജീർണ്ണിക്കും. മാംസഭുക്കിന് വേഗത്തിൽ ജീർണ്ണിക്കും. മനുഷ്യന് സാവകാശം ജീർണ്ണിക്കും.
മാംസഭുക്കുകൾളുടെ വൃക്കകളും കരളും വലുതായിരിക്കും. സസ്യഭുക്കുകളുടേത് താരതമ്യേന ചെറുതായിരിക്കും.
          മനുഷ്യന്റെ കരൾ പുറപ്പെടുവിക്കുന്ന ദഹനരസവും മാംസഭുക്കുകളുടെ കരൾ പുറപ്പെടുവിക്കുന്ന ദഹനരസവും വെത്യസ്തമായിരിക്കും.
           മനുഷ്യന്റെ ആന്തരിക അവയവങ്ങൾ സസ്യാഹാരത്തിന് യോജിച്ചതാണ് എന്നതിന് ഇതിലും കൂടുതൽ തെളിവുകൾ വേണമോ ?
             മനുഷ്യന്പ്രോട്ടീൻ ലഭിക്കുവാൻ മത്സ്യം മാംസം മുട്ട കഴിച്ചേതീരൂ എന്നചിന്താഗതി ബാലിശമാണ്. മനുഷ്യൻ തിന്നുന്ന മാംസത്തിൽ പ്രോട്ടീൻ എവിടെ നിന്നുലഭിക്കുന്നു.
സസ്യഭുക്കുകളായ മൃഗങ്ങളെ ഭക്ഷിക്കാറുളള മൃഗങ്ങൾക്ക് പ്രോട്ടീൻ സസ്യത്തിൽ നിന്നും ലഭിക്കുമ്പോൾ മനുഷ്യൻ അതിനായി മൃഗത്തെ തേടുന്നു.
      മാംസഭുക്കുകളായ മൃഗങ്ങൾപോലും
സസ്യഭുക്കുകളായ മൃഗത്തേയേ ഭക്ഷിക്കൂ.
ഇതിൽ നിന്നും മനുഷ്യന് ലവണങ്ങളും മറ്റുപോഷകങ്ങളും ലഭിക്കാൻ സസ്യാഹാരം മതിഎന്ന് സ്പഷ്ടമാണ്.

"നിങ്ങൾ എന്ത് ഭക്ഷിക്കുന്നോ അതാണ് നിങ്ങൾ "
                                               ബർണാഡ്ഷാ

ഭരതൻ ബ്രഹ്മവിദ്യ ഉപദേശിക്കുന്നു.

ഭരതൻ ബ്രഹ്മവിദ്യ ഉപദേശിക്കുന്നു.

ലജ്ജ മൂലമുണ്ടായ കണ്ണുനീരിൽ കുളിച്ചുകൊണ്ട് രാജാവ് പറഞ്ഞു: "എന്റെ അഭിമാനം അങ്ങ് നശിപ്പിച്ചിരിക്കുന്നു.  എന്റെ ധിക്കാരത്തിന് മാപ്പ് തന്നാലും.  അങ്ങ് ആരാണെന്നു എന്നോട് പറയുവാൻ ദയവുണ്ടാകണം.  ഞാൻ സിന്ധുസൗവീരങ്ങളുടെ ഭരണാധികാരിയായ രഹുഗുണനാണ്.  അങ്ങയെ കണ്ടുമുട്ടിയത് എനിക്ക് വന്നിട്ടുള്ള ഒരു മഹാഭാഗ്യമാണ്.  സത്യത്തിലേക്കുള്ള മാർഗ്ഗത്തെപ്പറ്റി എന്നെ ഉത്ബുദ്ധനാക്കിയാലും"

അപ്പോൾ ഭരതൻ രാജാവിനോട് ഒരു കാര്യം പറഞ്ഞു.

അകോവിദഃ കോവിദവാദവാദാൻ വദസ്യഥോ നാതിവിദാം വരിഷ്ഠഃ
ന സൂരയോ ഹി വ്യവഹാരമേനം തത്ത്വാവമർശേന സഹാമനന്തി

സത്യമെന്താണെന്ന് അറിയാത്ത ഭവാൻ വിദ്വാന്മാരെപ്പോലെ സംസാരിക്കുന്നു.  ജ്ഞാനികൾ ഒരിക്കലും പ്രപഞ്ചത്തെ സത്യമായി കണക്കാക്കുകയില്ല.  ആര് ആരുടെ യജമാനനാണ് രാജാവേ, അല്ലെങ്കിൽ ഭൃത്യൻ? പറയാമോ?

രാജാവ് നിശ്ശബ്ദനായിരുന്നു.  സത്യം അറിയാനുള്ള രാജാവിന്റെ ഉത്സാഹം കണ്ട് ഭരതന് അതിരറ്റ അനുകമ്പ തോന്നി.  അദ്ദേഹം പറഞ്ഞു:  "ഞാൻ അങ്ങയെ സഹായിക്കാം.  മുക്തിമാർഗ്ഗം അങ്ങ് ദർശിക്കും.  ഞാൻ വിശദമായി അങ്ങയോട് പറയുന്നതെല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുക"

ഭരതൻ തുടർന്നു:  "മനുഷ്യൻ സംസാരമാകുന്ന ചെളിക്കുണ്ടിൽ വീഴുന്നതിനും, അതിൽനിന്ന് മുക്തി നേടുന്നതിനും കാരണം മനസ്സാണ്.  മനസ്സിനെയാണ് കീഴടക്കേണ്ടത്.  സത്വ രജസ്തമോഗുണങ്ങൾ മനസ്സിനെ കളങ്കപ്പെടുത്തുമ്പോൾ അതിന്റെ ഗതി ലൗകിക വിഷയങ്ങളിലേക്ക് തിരിയുന്നു.  അതിനു നല്ലതോ, ചീത്തയോ ആയ കർമ്മങ്ങൾ എപ്പോഴും ചെയ്തുകൊണ്ടേ ഇരിക്കേണ്ടിവരും.  ജനനമരണങ്ങളാകുന്ന ശൃംഖല അനന്തവും ആയിരിക്കും.  അത് ആഗ്രഹങ്ങളെ സ്വീകരിക്കുന്നു.  അതിന്റെ അധോഗതിയും, പുരോഗതിയും ഈ ആഗ്രഹങ്ങളുടെ ഗുണദോഷം അനുസരിച്ചായിരിക്കുകയും ചെയ്യും"

"സുഖവും ദുഃഖവും മനുഷ്യജീവിതത്തെ ബാധിക്കുന്നു.  അത് അവസാനമില്ലാത്തതാണ്.  പ്രപഞ്ച വിഷയങ്ങളിൽ മനസ്സ് ആസക്തമായിരിക്കുന്നിടത്തോളം  കാലം അതൊരിക്കലും സ്വയം പ്രകാശം ആവുകയുമില്ല.  ഉദാഹരണമായി ഒരു ചെറിയ വിളക്ക് എടുക്കുക.  അതിൽ ഒരു തിരിയുണ്ട്.  ആ തിരിയെ ജ്വലിപ്പിച്ച് നിർത്തുന്നത് അൽപ്പം നെയ്യാണ്.  അത് കത്തുമ്പോൾ അതിനെ നിലനിർത്തുന്ന  നെയ്യിന്റെ തരമനുസരിച്ച് തീജ്വാലക്ക് തെളിച്ചമുണ്ടായിരിക്കും.  എന്നാൽ എപ്പോൾ നെയ്യ് തീർന്നുപോകുന്നുവോ, അപ്പോൾ തിരി അതിന്റെ സ്വന്തം പ്രകൃതിക്ക് അനുസരിച്ച് കത്തുകയും  പിന്നീടത് ശൂന്യമായി തീരുകയും ചെയ്യും".

"ഈ തിരിപോലെയാണ് മനുഷ്യമനസ്സും.  അത് ഗുണങ്ങളെക്കൊണ്ട് പോഷിപ്പിക്കുന്നിടത്തോളം കാലം അവയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിച്ചുകൊണ്ടിരിക്കും.  ഗുണങ്ങൾ മനസ്സിനെ വിടുമ്പോൾ അതിനു അസ്തിത്വം ഇല്ലാതായിത്തീരും.  വായു എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് പോലെ  ഈശ്വരൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നു.  എപ്പോൾ ആസക്തി മുഴുവൻ കൈവെടിയുന്നുവോ, കാമക്രോധാദി ശത്രുക്കളെ ജയിക്കുന്നുവോ, ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് സ്വയം പ്രകാശിതമായി തീരുന്നുവോ, അപ്പോൾ ജീവൻ മുക്തനാകുന്നു.  എന്നാൽ അതുവരെ ഈ ലോകത്തിൽ വീണ്ടുംവീണ്ടും ജനിക്കുകയെന്ന ദുഃഖം അനുഭവിക്കുകതന്നെ വേണം.

അരുണാചല രമണന്‍

ശ്രീനാരായണ ഗുരുവും   ശിഷ്യനായിരുന്ന അമൃതനാഥയതീന്ദ്രനും ഭഗവാന്‍ രമണ മഹര്‍ഷിയോടു വലിയ ആദരവായിരുന്നു. രമണ മഹര്‍ഷിയുടെ സന്നിധിയില്‍  അനുഭവപ്പെട്ടിരുന്ന അവാച്യമായ ശാന്തിയും പിന്നെ മഹര്‍ഷിയുടെ മഹിമയും കണ്ട് അമൃതനാഥയതീന്ദ്രന്‍ ഭഗവാനെ കുറിച്ച് വലിയ സങ്കല്പങ്ങള്‍ വച്ച് പുലര്‍ത്തി. രമണ ഭഗവാന്‍ സുബ്രഹ്മണ്യന്റെയോ സാക്ഷാല്‍ അരുണാചല ശിവന്റെയോ അവതാരമാണെന്നു വരെ അദ്ദേഹം സംശയിച്ചിരുന്നു.
ഗുരുമഹിമയെ കുറിച്ചുള്ള തന്റെ ഈ സംശയം ഭഗവാനോട് തന്നെ ചോദിക്കാം എന്ന് അമൃതനാഥ യതീന്ദ്രന്‍ തീര്‍ച്ചയാക്കി. വിരൂപാക്ഷ ഗുഹയില്‍ വച്ച് ഭഗവാനില്ലാത്ത സമയം അദ്ദേഹം കടലാസില്‍ തന്റെ സംശയം ഒരു മലയാള ശ്ലോകമായി എഴുതി ഭഗവാന്റെ ഇരിപ്പിടത്തിനു സമീപം വച്ചു. ആ ശ്ലോകം ഇപ്രകാരം ആയിരുന്നു.
അരുണാചലശിഖരോപരി വിരുതാര്‍ന്നൊരു ഗുഹയില്‍
കരുണാകര വിരുതാവലി ഭഗവാന്‍ മുനി രമണന്‍
ഹരിയോ ശിവഗുരുവോ വരരുചിയോ യതിവരനോ
അറിവാനൊരു കുതുകം മമ ഹൃദയേ ഗുരുമഹിമ
(അരുണാചല പര്‍വത ശിഖരത്തിലെ വിരൂപാക്ഷ ഗുഹയില്‍ കരുണയുടെ മൂര്‍ത്തിമത് രൂപമായ ഭഗവാന്‍ രമണന്‍ വിരാജിക്കുന്നു. ആരാണ് ഇദ്ദേഹം? ഭഗവാന്‍ മഹാവിഷ്ണുവോ, ശിവഗുരുവായ സുബ്രഹ്മണ്യനോ, പണ്ഡിത ശ്രേഷ്ഠനായ വരരുചിയോ അതോ ശ്രേഷ്ഠനായ യതിയോ? ഈ ഗുരുമഹിമയെ അറിയാന്‍ എന്റെ ഹൃദയത്തില്‍ ഒരു ജിജ്ഞാസ.)
മലയിലെ തന്റെ പതിവ് നടത്തത്തിനുശേഷം
ശേഷം വിരൂപാക്ഷ ഗുഹയില്‍ ഭഗവാന്‍ മടങ്ങിയെത്തി. അമൃതനാഥ യതീന്ദ്രന്‍ എഴുതിവച്ച കടലാസിന്റെ മറുപുറത്തില്‍ മലയാള ശ്ലോകമായി ഭഗവാന്‍ മറുപടി എഴുതി.
ഹരിയാദിയപരജീവദഹരനീരജഗുഹയില്‍
അറിവായ്‌ രമി പരമാത്മനെ അരുണാചല രമണന്‍
പരമാദര പരനായ് ഹൃദിപരനാര്‍ന്നൊരു ഗുഹയാര്‍ന്ന-
അറിവാം വിഴിതുറന്നീ നിജമറിവായത് വെളിയാം
(മഹാവിഷ്ണു മുതല്‍ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ഹൃദയ ഗുഹയില്‍ അറിവായി, ആനന്ദസ്വരൂപമായി വിരാജിക്കുന്ന പരമാത്മാവാണ് അരുണാചല രമണന്‍. ഭക്തിയോടെ, പരമാദരവോടു കൂടി ഹൃദയത്തില്‍ ആഴ്ന്നിറങ്ങി വിചാരം ചെയ്താല്‍ രമണന്റെ അപരിമേയമായ യഥാര്‍ത്ഥ സ്വരൂപം അറിയാം.)

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

തന്റെ പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു വയ്പ്പിച്ച് പാണ്ഡവർ കൊന്നതിൽ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവർക്കുനേരെ നാരായണാസ്ത്രം തൊടുത്തു വിട്ടു . ഭയങ്കരമായ ആ നാരായണാസ്ത്രം ദ്രോണാചാര്യർ നാരായണനെ പൂജിച്ചു നേടിയതാണ് . ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണർക്കു താക്കീതു നൽകിയിട്ടുണ്ടായിരുന്നു . കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും . എന്നാൽ അസ്ത്രത്തെ കുമ്പിട്ടു നമസ്ക്കരിക്കുന്നവരെ അസ്ത്രം വധിക്കുകയില്ല . മനസ്സ് കൊണ്ടെങ്കിലും എതിർത്താൽ , ഈ അസ്ത്രം എതിർത്തവനെ ഏതു പാതാളത്തിൽ പോയൊളിച്ചാലും പിന്തുടർന്ന് ചെന്ന് , കൊന്നു വീഴ്ത്തും .ഇതായിരുന്നു നാരായണാസ്ത്രത്തിന്റെ പ്രത്യേകത . ഈ അസ്ത്രം പിന്നീട് ദ്രോണർ പുത്രന് ഉപദേശിച്ചു . അർജ്ജുനനു പോലും ദ്രോണർ ഇത് ഉപദേശിച്ചു കൊടുത്തിട്ടില്ല . ഇത്തരത്തിലുള്ള അസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്ക്ക് എതിരായി തൊടുത്തു വിട്ടത് . നാരായണമഹാസത്രം പ്രകടമായ ഉടനെ പിൻപുറത്തു നിന്ന് കാറ്റടിച്ചു . ആകാശത്തിൽ മേഘമില്ലാതെ ഇടിവെട്ടി . പലതരം ചക്രങ്ങളും , ഇരുമ്പുണ്ടകളും , അസ്ത്രങ്ങളും , വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപെട്ടു . എതിർത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്ത്തിത്തുടങ്ങി . പാണ്ഡവപ്പട നാമാവശേഷമായിത്തുടങ്ങി .

ഈ സമയം ഭഗവാൻ കൃഷ്ണൻ അസ്ത്രത്തിന്റെ ശമനത്തിനുള്ള വഴി കണ്ടു . എല്ലാരോടും ആയുധമുപേക്ഷിച്ച് കൈകൂപ്പി നമസ്ക്കരിക്കാൻ അദ്ദേഹം ഉപദേശിച്ചു . പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല . അതിനു കാരണം ഭീമൻ ആയുധം വെടിയാത്തതായിരുന്നു . ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല . അതിനാൽ അവൻ അർജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നും , ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ അടക്കുവാനും ഉപദേശിച്ചു .

എന്നാൽ അർജ്ജുനൻ അതനുസരിച്ചില്ല . അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല . അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ് . ഗോക്കളിലും , ബ്രാഹ്മണരിലും , നാരായണാസ്ത്രത്തിലും താൻ ആയുധം പ്രയോഗിക്കുകയില്ലെന്നു അർജ്ജുനൻ തീർത്ത് പറഞ്ഞു .

തുടർന്ന് ഭീമൻ ഒറ്റയ്ക്ക് കൗരവരെ എതിർത്തു . ഭീമൻ എത്ര ശക്തിയായി എതിർത്തുവോ , അതിന്റെ പതിന്മടങ്ങു അസ്ത്രത്തിന്റെ ശക്തി വർദ്ധിച്ചു വന്നു .നാരായണാസ്ത്രത്തിലെ തീ ജ്വാലകൾ ഭീമനെ മൂടി . നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോൾ അർജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടും , കരം കൊണ്ടും പിടിച്ചു വലിച്ചു . മഹാബലവാനായ കൃഷ്ണൻ ഭീമനെ ബലമായി പിടിച്ചു വലിച്ച് താഴെയിറക്കി , കൈകളിൽ നിന്നും അസ്ത്രങ്ങളും ആയുധങ്ങളും പിടിച്ചു വാങ്ങി . അതോടെ ഭീമനും നിരായുധനായി .
തുടർന്ന് നാരായണാസ്ത്രം ശമിക്കുകയും , പാണ്ഡവർ രക്ഷപ്പെടുകയും ചെയ്തു .

നരകം

നരകം

നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാണം

ഈ ഭാരതത്തിൽ ജനിക്കുന്ന തിൻറ മാഹാത്മ്യത്തെ കുറിച്ച്

ഭുമി യിൽ നമ്മൾ ജിവികാൻ തുടങ്ങിയ കാലം ജീവൻ പോകുന്ന വരെ
ഉണ്ട് ഈ നരകം എന്ന് അറിയുക

മനസ്സ് നിറയെ ദുഃഖം ആണ് ഈ നരകം എന്ന് അറിയുക
മറ്റു മതത്തിലേക്ക് പോകുന്നത് മുന്‍പ്
അറിയുക നിങ്ങള്‍ക്ക് നിങ്ങളുടെ പുർവ്വജന്മാവസന യിൽ നിന്നും പുറപ്പെടുന്ന കര്യാങ്ങൾ ഈ മനുഷ്യ ജന്മ തിൽ അനുഭവിചേ തിരും

മരിച്ച മനുഷ്യരും മറ്റു ജീവികളും ജീവിതത്തിൽ ചെയ്തിട്ടുള്ള ദുഷ്കർമങ്ങൾക്കു ശിക്ഷ അനുഭവിക്കാൻ മരണാനന്തരം ചെന്നെത്തുന്നതായി വിശ്വസിക്കപ്പെടുന്ന ലോകമാണ് നരകം (ദേവനാഗിരി: नरक).അവിടെയെത്തുന്ന ജീവി, അഥവാ ജീവിയുടെ ആത്മാവോ ജീവനോ, പാപപുണ്യങ്ങളുടെ തോതനുസരിച്ച് പലതരം പീഡനങ്ങൾക്കു വിധേയരാകുന്നു.

സങ്കൽപം

ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌ . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്.

നരകം (ഹിന്ദുമത വിശ്വാസങ്ങളിൽ mathram )

: ഹിന്ദുമതത്തിലെ നരകസങ്കല്പം
നരകം ഒരു ചിത്രീകരണം
ഹൈന്ദവവിശ്വാസമനുസരിച്ച് ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്.

ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്. .പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു. തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. എന്നാൽ ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്.

ഇരുപത്തെട്ട് നരകങ്ങൾ

1.താമിസ്രം

2.അന്ധതാമിസ്ര

3.രൗരവം

4.മഹാരൗരവം

5.കുംഭീപാകം

6.കാലസൂത്രം

7.അസിഃപത്രം

8.സൂകരമുഖം

9.അന്ധകൂപം

10.കൃമിഭോജം സന്ദംശനവും

11.തപ്തമൂർത്തി

12.ശാല്‌മിനി

13.വജ്രകണ്ടകശാലി

14.വൈതരണി

15.പൂയോദകം

16.പ്രാണനിരോധകം

17.വിശസനം

18.ലാലഭക്ഷം

19.സാരമേയാശനം

20.അവീചി

21.അയഃപാനം

22.ക്ഷാരകർദ്ദമം

23.രക്ഷോഭക്ഷം

24.ശൂലപ്രോതം

25.ദന്ദശൂകം

26.വടാരോധം

27.പര്യാവർത്തനം

28.സൂചിമുഖം

താമിസ്രം

പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

രൗരവം

ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം

പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം

പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും

അസിഃപത്രം

സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം.

ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും

അന്ധകൂപം

കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.

സന്ദംശം

സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു

ശാല്‌മിനി

കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാൽ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു

പൂയോദകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

പ്രാണനിരോധകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാതനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

ലാലഭക്ഷം

ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം.യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

അവീചി

കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

അയഃപാനം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

ക്ഷാരകർദ്ദമം

സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

ശൂലപ്രോതം

വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും⁠⁠⁠⁠

മറ്റുള്ളവരുടെ പ്രാത്ഥന കൊണ്ടാകാം പലപ്പോഴും നമുക്ക് പല നന്മയും വന്നെത്തുന്നത് .

🛳ഒരു കപ്പൽ കാറ്റിൽ പെട്ട് തകർന്നു ,രണ്ടുപേർ മാത്രം നീന്തി മരുഭൂമി സമാനമായ ഒരു ദ്വീപിൽ എത്തി .ഒരൽപം ജലം മാത്രമുള്ള ആ ദീപിൽ നിന്നും തങ്ങളെ രക്ഷപ്പെടാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ബോധ്യപ്പെട്ട ഇരുവരും പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു ..പക്ഷെ ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നതെന്ന് അറിയാനായി ദീപിനെ തെക്കുഭാഗമെന്നും വടക്കു ഭാഗമെന്നും രണ്ടായി തിരിച്ചു .ഒരാൾ തെക്കു ഭാഗത്ത് നിന്നും മറ്റേയാൾ വടക്കു ഭാഗത്ത് നിന്നും പ്രാർത്ഥന തുടങ്ങി
ആദ്യമായി അവർ പ്രാർഥിച്ചത് ഭക്ഷണത്തിനു വേണ്ടിയായിരുന്നു .പിറ്റേ ദിവസം രാവിലെ തെക്കുഭാഗത്ത് നല്ല ഫലങ്ങളുള്ള ഒരു മരം കാണപ്പെട്ടുഅടുത്ത ദിവസം അവർ വസ്ത്രത്തിനായി പ്രാർഥിച്ചു. തെക്കുവശത്തുള്ള ആൾക്ക് മാത്രം വസ്ത്രം ലഭിച്ചുഅടുത്ത ദിവസം രക്ഷപ്പെടാൻ ഒരു തോണിക്കുവേണ്ടി ഇരുവരും പ്രാർഥിച്ചു. തെക്കു വശത്ത്‌ തോണി വന്നു. തെക്കുവശത്തുള്ള ആൾ തോണിയിൽ കയറി രക്ഷപ്പെടാൻ തീരുമാനിച്ചു ..വടക്കു വശത്തുള്ള ആളെ തോണിയിൽ കയറ്റാൻ അദ്ദേഹം സന്നദ്ധമായില്ല .കാരണം അയാൾ ദൈവത്താൽ ശപിക്കപ്പെട്ടവനാണ് .അയാളുടെ ഒരു പ്രാർത്ഥനയും ദൈവം കേട്ടില്ല ,അയാളെ കയറ്റിയാൽ ദൈവ കോപം ഉണ്ടാകും എന്നൊക്കെ അദ്ദേഹം കരുതി .വള്ളം കരയിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു .
" നീ എന്തു കൊണ്ട് വടക്കുവശത്തുള്ള ആളെ വള്ളത്തിൽ കയറ്റിയില്ല ?"
അയാൾ മറുപടി പറഞ്ഞു : ശപിക്കപ്പെട്ട അവൻ ഈ വള്ളത്തിൽ കയറിയാൽ ദൈവം ഇഷ്ടപ്പെടില്ല ,അതിനാൽ ഈ വള്ളം ഒരുപക്ഷെ മുങ്ങി പോയേക്കാം !! അവൻറെ ഒരു പ്രാർത്ഥന പോലും ദൈവം കേട്ടില്ലല്ലോ ?
ദൈവം മറുപടി പറഞ്ഞു :
"നിനക്കു തെറ്റു പറ്റി .ശരിക്കും ഞാൻ അയാളുടെ പ്രാർത്ഥനായാണ്‌ കേട്ടത് ! നിൻറെ പ്രാർത്ഥന കേൾക്കണേ എന്നുമാത്രമായിരുന്നു അയാളുടെ പ്രാർത്ഥന !"👇
മേൽ കഥയിലെ പോലെ മറ്റുള്ളവരുടെ പ്രാത്ഥന കൊണ്ടാകാം പലപ്പോഴും നമുക്ക് പല നന്മയും വന്നെത്തുന്നത് .പ്രത്യേകിച്ച് മാതാപിതാക്കളുടെ പ്രാർഥനകൾ ! അതുപോലെ നാം വല്ല ഉപകാരവും ചെയ്യുന്നവരുടെ പ്രാർഥനകൾ അവയ്ക്കെല്ലാം ഉത്തരം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ് .

നിങ്ങളുടെ പ്രാർത്ഥനയിൽ ഈ വിനീതനെ കൂടി ഉൾപെടുത്തണെ.

രാഷ്ടീയം

രാഷ്ടീയം കളിക്കുന്ന മനസ്സ് നിരന്തരം മറ്റുള്ളവരുടെ മേൽ അധീശത്വം ആ ഗ്രഹിക്കുന്നു. നിയമാനുസൃതമായും നിയമവിരുദ്ധമായും അന്യരെ പരാജിതര ക്കാനുള്ള ഒരു ശ്രമം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു .മറ്റുള്ളവരെല്ലാംകീഴടക്കപ്പെടേണ്ടവരാണെന്ന് നാം കരുതുന്നു. എന്തു വില കൊടുത്തും! അന്യരെല്ലാം നമുക്ക് ശത്രുക്കളെപ്പോലെയാണ്.കാരണം അവരെല്ലാം നമ്മുടെ കാഴ്ചപ്പാടിൽ എതിരാളികളാണ്.... ഓഷോ

നിമിഷാർദ്ധം

മനോഹരമായ ഒരു പൂവിനെ കണ്ടുമുട്ടുമ്പോൾ ഒരു നിമിഷാർദ്ധം നാമവിടെ നിന്നു പോകുന്നു. അതിനെ യൊന്നു കടാക്ഷിച്ചിട്ടു നമ്മുടെ വഴിക്കു പോകുന്നു. പൂവിനെ മുട്ടിയുരുമ്മാനും മുറിവേല്പിക്കാനും ഒരാൾക്ക് ഒരിക്കലും തോന്നുന്നില്ല. എന്നാൽ ഒരു ദിവസം പൂക്കൾ ഒരു നിയമം ഉണ്ടാകുകയും ആളുകൾ അവരെ നോക്കുന്നത് തടയാൻ പോലീസ് സഹായം ഏർപ്പെടുത്തുകയും ചെയ്യുകയാണെങ്കാൽ ആളുകൾ ഉടൻ പൂക്കളിലും കയ്യേറ്റം കാണിക്കാൻ തുടങ്ങും. അപ്പോൾ ദുരാചാരം നിലവിൽ വരും.വാസ്തവത്തിൽ ആവശ്യത്തിലേറെയുള്ള സദാചാരമാണ് ദുരാചാരം സൃഷ്ടിക്കുന്നത്. നിങ്ങൾ ആവശ്യത്തിലേറെ സദാചാര നിബദ്ധനാണെങ്കിൽ അധികം താമസിയാതെ നിങ്ങൾ ദുരാചാരനി ബദ്ധനായിത്തീരാതിരിക്കാൻ ഇടയില്ല... ഓഷോ

നിങ്ങൾ സ്വയം എന്താകുന്നു

നിങ്ങൾ സ്വയം എന്താകുന്നു എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത് അതു തന്നെയായിരിക്കും നിങ്ങളുടെ പര്യവസാനം .നിങ്ങളൊരു കൊച്ച രുവിയാണെന്നു നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ, അപ്പോൾപ്പിന്നെ വേനൽ വന്നെത്തുമ്പോൾ വറ്റിവരണ്ടുപോവുകയേ ഉള്ളു. അപ്പോൾ വീണ്ടും വർഷ കാലം വരികയും മഴ പെയ്യുകയും ചെയ്യുമ്പോൾ നിങ്ങൾ വീണ്ടും അരുവിയായിത്തീരും. നിങ്ങളിലെ നീരുറവ വീണ്ടും ഒഴുകുവാൻ തുടങ്ങും, എന്നാലും ഹേമന്ത കാല മാകുമ്പോൾ വറ്റിവരണ്ടുപോകും. നിങ്ങൾ കേവലം നിലനില്ക്കുകയും നിലനില്ക്കാതിരിക്കുകയും ചെയ്യും..... ജനിമൃതികളുടെ അന്തമില്ലാത്ത ചക്രത്തിലകപ്പെടും എന്നതിൻെറ അർത്ഥമിതാകന്നു. എന്നാൽ നിങ്ങൾ സ്വയം മഹാസമുദ്രമാണ് എന്നറിയുകയാണെങ്കിൽ.... അത് നിത്യമാകും; അത് നിലനില്ക്കുന്നത് ഒരിക്കലും അവസാനിക്കുന്നില്ല.അതു പോലെ പുതുതായി അസ്തിത്വത്തിലേക്ക് ആവിർഭവിക്കുന്നുമില്ല. അത് വലുതാവുകയോ ചെറുതാവുകയോ ചെയ്യുന്നില്ല. അത് കരകവിഞ്ഞൊഴുകുകയോ വറ്റി വരളുകയോ ചെയ്യുന്നില്ല. അത് എന്നും അതായിരിക്കുന്നതു പോലെ നിലകൊള്ളുന്നു. എന്നാൽ നമ്മുടെ സമുദ്രങ്ങൾ എത്രയോ ചെറുതാണ്. അവബോധ മഹാസമുദ്രം അന്തമില്ലാത്തതാകുന്നു, അതിനൊരിക്കലും കൂടുകയോ കുറയുകയോ ചെയ്യാനാവില്ല....... ഓഷോ

ആസക്തി

ആസക്തി ഭ്രാന്താകുന്നു, ആസക്തി അഗ്നിയാകുന്നു, അത് മനുഷ്യരെ സത്യത്തെക്കുറിച്ച് അജ്ഞരാക്കി നിർത്തുന്നു. അത് അവരെ വിഡ്ഢികളാക്കുന്നു. അത് അവരെ അവബോധമില്ലാത്തവരാക്കുന്നു. അത് അവരെ മദ്യപരാക്കുന്നു.....ആസക്തിയിൽ ജീവിക്കുന്ന മനുഷ്യന്റെ ജീവിതം പരിപൂർണ്ണമായും അബോധ പരമായിരിക്കും. അയാൾ ചെയ്യുന്നതെന്തായാലും അതു തെറ്റായിരിക്കും. അയാൾ പറയുന്നതെന്നും തെറ്റായിരിക്കും. അയാൾക്ക് കാഴ്ചയില്ല. അയാൾ അന്ധനാണ്. അയാൾക്ക് കേൾവിയില്ല, അയാൾ ബധിരനാണ്. ആസക്തിയല്ലാതെ മറ്റൊന്നും മനുഷ്യനെ ഇത്രമാത്രം നിന്ദ്യനും മൃഗസമാനനുമാക്കുന്നില്ല..... ഓഷോ

ചിന്തിക്കുക

വളരെ ചെറിയ കാര്യങ്ങൾ കൊണ്ട് ഒരു ബന്ധത്തെ മനോഹരമാക്കുവാൻ കഴിയും. ചിലപ്പോൾ ഒരു പുഞ്ചിരി മതി ,അയാളുടെ ഹൃദയം നിങ്ങൾക്കു മുമ്പിൽ തുറക്കപ്പെടും: ചില സമയത്തെ ഒരു തെറ്റായ നോട്ടം മതിയാകും നിങ്ങൾക്കു മുന്നിൽ ജാലകം കൊട്ടിയടക്കപ്പെടാൻ .ഇത് സുന്ദരമായ ഒരു പ്രതിഭാസമാണ്. ഇതൊരു കലയാണെന്നു ചിന്തിക്കുക.... ഓഷോ⁠

അവനാണ്‌ ചക്രവര്‍ത്തി

വലിയ പണക്കാർ മനസ്സിൽ ഭിക്ഷാ പാത്രവുമായി കഴിയുന്നു അവർക്കു ജീവിതത്തിൽ ഒരു സമാധാനവും .ശാന്തിയും ഇല്ല. ... .വിശ്വാമിത്രമഹര്‍ഷി അയോധ്യയിലേക്ക്‍ വന്നപ്പോള്‍ ദശരഥ മഹാരാജാവ്‌ ഗോപുരദ്വാരത്തിലെത്തി മഹര്‍ഷിയെ കൂട്ടിക്കൊണ്ട്‍ പോരുന്ന ഒരു രംഗം
രാമായണത്തിലുണ്ട്‍. വിശ്വാമിത്ര മഹര്‍ഷിയെ കണ്ട മാത്രയില്‍ത്തന്നെ മഹാരാജാവ്‌ സാഷ്ടാംഗപ്രണാമം ചെയ്ത്‍കൊണ്ട്‍ പറയുന്നുണ്ട്‍, ഹേ മഹര്‍ഷീശ്വരാ, അങ്ങയുടെ പാദസ്പര്‍ശത്താല്‍ ഈ അയോദ്ധ്യാനഗരി പരിപാവനമായിരിയ്ക്കുന്നു, ഞാന്‍ ദശരഥന്‍ ഇതാ അങ്ങയെ നമസ്കരിക്കുന്നു. എന്റെ കയ്യിലുള്ള സകലതും, ഈ രാജ്യവും രാജ്യത്തിന്റെ ഖജനാവും മറ്റ്‌ സകല സമ്പത്തും സൈന്യങ്ങളും കൊട്ടാരങ്ങളും എന്റെ പത്നിമാരും മക്കളും എല്ലാമെല്ലാം ഞാന്‍ അങ്ങയുടെ ചരണങ്ങളില്‍ അര്‍പ്പിയ്ക്കുന്നു. വെറും ഒരു കൗപീനവും തോര്‍ത്തുമുണ്ടും ഒരു കമണ്ഡലുവും, അതും ധര്‍മ്മസന്ധാരണത്തിനുമാത്രമായി, ഉപയോഗിയ്ക്കുന്ന മഹര്‍ഷിയ്ക്ക്‍ എന്തിനാ അന്യ വൈഭവങ്ങളെല്ലാം. അതെ, ഒന്നും വേണ്ടെന്ന്‍ പറയുന്നവന്‍ എല്ലാത്തിന്റെയും രാജാവാകുന്നു, അവനാണ്‌ ചക്രവര്‍ത്തി.
From the talks of Nochurji.

മനുഷ്യന്‍ സസ്യഭുക്കോ മിശ്രഭുക്കോ മാസഭുക്കോ

മനുഷ്യന്‍ സസ്യഭുക്കോ മിശ്രഭുക്കോ മാസഭുക്കോ
♦💧♦💧♦💧♦💧♦
കുറച്ചു കാലമായി ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു, നമ്മള്‍ മനുഷ്യര്‍ സസ്യഭുക്കുകളാണോ അതൊ മിശ്രഭുക്കുകളാണോ?

അടിസ്ഥാനപരമായി നോക്കിയാല്‍ ഒരു കമ്പ്യൂട്ടറിലും, ഒരു മൊബൈല്‍ ഫോണിലും ഉള്ള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ തന്നെ വളരെ ശക്തമായ ഒരു ഓപറേറ്റിങ്ങ് സിസ്റ്റം നമ്മില്‍ ഓരോരുത്തരിലും ഈ ലോകത്തിന്റെ ശ്രഷ്ട്ടാവായ ദൈവം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. നമ്മള്‍ കടന്നു പോകുന്ന ഓരോ സന്ദര്‍ഭങ്ങലിലും അത് അതിനനുസരിച്ച് റിയാക്ട് ചെയ്യും. നോണ്‍ വെജിന്റെ കാര്യത്തില്‍ നമ്മള്‍ നോക്കുകയാണെങ്കില്‍

1) ഒരു മൃഗത്തെ കൊല്ലുന്ന ഒരു അറവു ശാലയില്‍ പോയി അതിനെ കൊല്ലുന്നത് ഒന്നു കാണാന്‍ ശ്രമിക്കുക. നമ്മളിലെ ഓപറേറ്റിങ്ങ് സിസ്റ്റം നമ്മളോട് ശരിക്കും എന്താണു പറയുക ? അതായത് നമ്മുടെ മനസ്സു പറയുന്നു ഇതു ശരിയാണോ ? ഒരു ജീവിയെ കൊല്ലുന്ന കാഴ്ച് ഒരു വാഴക്കുല വെട്ടുന്ന കാണുന്ന പോലെ എന്താണു നമുക്ക് കാണാന്‍ പറ്റാത്തത് ?

2) നമ്മള്‍ കുറെ പേര്‍ വിശന്നു നില്‍ക്കുന്നെന്നു കരുതുക. നമ്മളെ പോലെ തന്നെ വിശന്നു വലഞ്ഞ ഒരു സിംഹവും കടുവയും കൂടെ ഉണ്ടെന്നു കരുതുക. ചുമ്മാ കരുതെന്നേ... നമ്മുടെ മുന്നില്‍ നല്ല കുറച്ച് പോത്തിന്‍ കൂട്ടവും , നിറയെ പഴങ്ങള്‍ നിറഞ്ഞ ഒരു തോട്ടവും ഉണ്ടെങ്കില്‍ , നമ്മള്‍ എന്തായിരിക്കും കഴിക്കുക ? സിംഹവും കടുവയും എന്ത് കഴിക്കും ? എന്തു കൊണ്ടാണ് നമ്മള്‍ ആ പഴ തോട്ടതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നൊന്ന് ചിന്തിച്ചു നോക്കൂ....

3)നമ്മള്‍ കുറച്ചു പേര്‍ ജോലി കിട്ടി അമേരിക്കയില്‍ പോയെന്നിരിക്കട്ടെ. അവിടെ തുല്യ ശമ്പളം ഉള്ള രണ്ട് ജോലികള്‍ തിരഞ്ഞെടുക്കാം എന്നു കരുതുക. 1) മാംസം നുറുക്കുന്ന ജോലി , ഇതു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആകെയൊരു വല്ലായ്മ വരും ശരിയല്ലേ ? 2) പച്ചക്കറികള്‍ നുറുക്കുന്ന ജോലി. നമ്മുടെ മനസ്സിന് ഇതില്‍ ഏതു ജോലി ചെയ്യുമ്പോളായിരിക്കും ഇഷ്ടപ്പെടുക ? എന്തു കൊണ്ട് അങ്ങനെ ? നമുക്കു പറ്റാത്ത എന്തോ നമ്മള്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ നമ്മുടെ മനസ്സ് നമ്മോട് പറയുന്നു ...

3) നമ്മുടെയെല്ലാം സ്വപ്നമാണ് ഒരു നല്ല വീട് വയ്ക്കുക എന്നത്. നല്ലൊരു വീട് നമ്മള്‍ പണിതതിനു ശേഷം അതിന്റെ ടെറസ്സിലോ അല്ലെങ്കില്‍, മുറ്റത്തോ ഒരു നല്ല പച്ചക്കറി തോട്ടം നമുക്ക് എത്ര സന്തോഷം തരും അല്ലേ !!! നേരെ മറിച്ച് അവിടെ ഒരു ഇറച്ചി വെട്ട് കട നമ്മള്‍ നടത്തുകയാണെങ്കില്‍ നമ്മടെ വീട്ടുകാര്‍ എന്തു പറയും ? രണ്ടും നമ്മള്‍ കഴിക്കുന്നതല്ലേ പക്ഷേ ഒന്നിനോട് മാത്രം വല്ലാത്ത വെറുപ്പ് ...

4) നമുക്ക് ഇനിയൊരു മീന്‍ കടയില്‍ പോയി നോക്കാം , ഞാനും പോയിട്ടുണ്ട് എന്തൊരു നാറ്റം. ആളുകള്‍ മീന്‍ അവരുടെ കൈ കൊണ്ട് പോലും തൊടാന്‍ അറക്കുന്നു, അവര്‍ അത് ഒരു പ്ലാസ്റ്റിക്ക് കൂടിലാക്കി വളരെ അകത്തി പിടിച്ചാണ് കൊണ്ട് പോകുന്നത്. നമ്മുടെ മൂക്ക് പറയുന്നു ഇതു ശരിയല്ല എന്ന്‍. നമ്മുടെ ത്വക്ക് പറയുന്നു അതു ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ശരിയല്ല എന്ന്‍. എനിക്കങ്ങനെയാണ് തോന്നിയത്. നേരെ മറിച്ച് ഒരു പച്ചക്കറി കടയില്‍ എനിക്കൊരിക്കലും എന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടില്ല. എന്തു കൊണ്ടിങ്ങനെ ?

5) ഇനി ഈ ഇറച്ചി നമ്മള്‍ എങ്ങനെയാണ് അകത്താക്കുന്നത് ?. അതിനെ അതിന്റെ സ്വാഭാവീക രൂപത്തില്‍ നിന്നും മാറ്റാതെ നമുക്ക് കഴിക്കാനാവില്ലാ. അതിനെ നമ്മള്‍ മസാലയിട്ട് നന്നായ് വേവിച്ച് മസാല കൊണ്ട് അതിനെ പോതിഞ്ഞ് നമ്മള്‍ കഴിക്കും. ശരിക്കും അപ്പോള്‍ അത് ഒരു ആട്ടിന്‍ തോലണിഞ്ഞ ചെന്നായ പോലെയായി. നമ്മുടെ നാവെന്ന ഇന്ദ്രിയത്തെ നമ്മള്‍ പറ്റിക്കും. ഒരു മസാല ദോശയുടെ ഉള്ളില്‍ കുറച്ചു വിഷം ആരെങ്കിലും വെച്ച് നമുക്കു തരുന്ന പോലെ. നാം നമ്മളെ തന്നെ പറ്റിക്കുന്നു. കുറെ മസാലക്കകത്ത് നമ്മുടെ ഇന്ദ്രിയങ്ങള്‍ അരുതെന്ന്‍ പറയുന്ന ഇറച്ചി നമ്മള്‍ മറച്ച് വെച്ച് കഴിക്കുന്നു.

ഒരു കാര്യം കൂടിയുണ്ട് , നമുക്ക് കഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഭക്ഷണത്തിന്‍റെ പഴക്കം മാത്രമേ നമുക്ക് അറിയാന്‍ പറ്റൂ. സസ്യാഹാരം, അതായതു ഏതെങ്കിലും പച്ചക്കറി കൊണ്ട് ഉണ്ടാക്കിയ കറി, അതുപയോഗിക്കേണ്ട സമയം കഴിഞ്ഞാല്‍ നമ്മുടെ നാവില്‍ വെയ്ക്കുമ്പോള്‍ നമുക്ക് ഒരു നിമിഷത്തില്‍ തിരിച്ചറിയാന്‍ പറ്റും. പഴകിയ അവിയല്‍ ഏതെങ്കിലും ഹോട്ടലില്‍ നമുക്ക് തന്നാല്‍ നമ്മള്‍ കഴിക്കുമോ ?. അതേ സമയം മാംസാഹാരം എത്ര പഴകിയതു എന്ന് അറിയാനുള്ള കഴിവ് മനുഷ്യര്‍ക്ക് ദൈവം തന്നിട്ടില്ല. പഴകിയ ഇറച്ചിയാണ് പല ഹോട്ടലിലും കൊടുക്കുന്നത്. പക്ഷെ ആ ഇറച്ചിക്കറി ഒരു പട്ടിക്കോ പൂച്ചക്കോ കൊടുത്തു നോക്കൂ. അവ അവയുടെ മൂക്ക് ഉപയോഗിച്ച് മണത്തു നോക്കി അവയുടെ പഴക്കം മനസ്സിലാക്കിയിട്ടേ കഴിക്കൂ.

വെറും ആയിരങ്ങള്‍ മാത്രമുള്ള മൊബൈല്‍ ഫോണില്‍ ഒരു എറര്‍ മെസ്സേജ് കാണുമ്പോള്‍, അതിന്റെ കുഞ്ഞ് ഓപറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഓരോ മൈനര്‍ ഏററുകളിലും നമ്മള്‍ എത്ര ശ്രദ്ധിക്കുന്നു. മോബൈലിന്റെ ലൈഫ് കുറയുന്ന ഒന്നും ആരും ചെയ്യില്ല. നാം നമ്മളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ച് നോക്കൂ. എത്ര പവര്‍ ഫുള്ളാണ് നമ്മുടെ സിസ്റ്റം.  അതിന്റെ ഓരോ ചിന്തകളിലും സത്യമുണ്ട് . ഒരു തെറ്റ് നാം ചെയ്താല്‍ ആരും അറിഞ്ഞില്ലെങ്കിലും നമ്മുടെ മനസ്സില്‍ അതൊരു മുറിവ് ഉണ്ടാക്കുന്നുണ്ട് .

നമ്മുടെ മനസ്സ് അനുവദിക്കാത്ത ഭക്ഷണ രീതി പിന്തുടരുന്നതു മൂലം ഇപ്പോള്‍ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് ? 90 ഉം 100 വയസ്സും ജീവിത ദൈര്‍ഘ്യം ഉണ്ടായിരുന്ന യാതൊരു അസുഖവും ഇല്ലാതിരുന്ന നമ്മുടെ പൂര്‍വ്വീകര്‍ ഓര്‍മ്മ മാത്രമായി. എല്ലാവര്‍ക്കും അസുഖം കൂട്ടുണ്ട്. കുറെ കാശുണ്ടക്കിയാല്‍ എല്ലാ രോഗവും മാറ്റാമെന്ന്‍ ചിലര്‍. വല്യ കാര്യത്തിന് ആശുപത്രിയില്‍ പോയി പറയും, ഡോക്ടറേ എത്ര കാശു വേണമെങ്കിലും മുടക്കാം ആളെ രക്ഷിക്കണം എന്ന്.    എത്ര പഠിച്ച ഡോക്ടര്‍ക്കും എല്ലാം ദൈവത്തിന്റെ കയ്യിലെന്ന്‍ പറയാനേ പറ്റൂ. എന്തുകൊണ്ട് ഇത്ര അസുഖങ്ങള്‍ ?. മറ്റുള്ള ജീവജാലങ്ങളും നമ്മെ പോലെ തന്നെ ഈ ലോകത്തിന്റെ അവകാശികളാണെന്ന്‍ നീ തിരിച്ചറിയൂ. നിഷ്കരുണം നീ അവയെ അറവു ശാലകളില്‍ ബന്ധിച്ച് കശാപ്പു ചെയ്യുമ്പോള്‍, ഹേ മനുഷ്യാ നീയും ഒരു ദിവസം ഏതെങ്കിലും ഒരു ആശുപത്രില്‍ ആ മിണ്ടാപ്രാണി അനുഭവിച്ച വേദന എന്തെന്ന്‍ അറിയാതെ, അതിന്റെ നിസ്സഹായാവസ്ത മനസ്സിലാക്കാതെ ഈ ലോകത്തു നിന്നും കടന്നു പോകില്ല.....!!!

( Newton's Third Law is Correct. "For every action, there is an equal and opposite reaction.")

നമ്മുടെ മനസ്സില്‍ ഒരു കുഞ്ഞു മുറിവുപോലും ഉണ്ടാക്കാതെ വയറു നിറയെ കഴിക്കാനുള്ളപ്പോള്‍ എന്തിനു  ആ പാവം മിണ്ടാപ്രാണികളെ ......???

☀"എന്റെ വയര്‍ മറ്റു ജീവികളുടെ ശവശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള ശ്മശാനമല്ല" - ജോര്‍ജ് ബര്‍ണാഡ്ഷാ...☀

Sunday, 25 June 2017

ത്രിശങ്കുസ്വര്‍ഗം

ത്രിശങ്കു


സുര്യവംശത്തിലെ കരുത്തനായ ഒരു രാജാവായിരുന്നു ത്രിശങ്കു.ഒരിക്കല്‍ അദേഹത്തിനു ഒരു ആഗ്രഹം ഉടലോടെ സ്വര്‍ഗത്തില്‍ പോണമെന്ന് .അതിനായി അദ്ദേഹം വസിഷ്ഠമുനിയെ സമീപിച്ചു.എന്നാല്‍ വസിഷ്മുനി അത് നിഷേധിച്ചു .അതിനു ശേഷം അദ്ദേഹം ഇതേ ആഗ്രഹവുമായി വസിഷ്ഠമുനിയുടെ പുത്രന്മാരെ സമീപിച്ചു . എന്നാല്‍ അവരും ത്രിശങ്കു വിനെ കൈയൊഷിഞ്ഞു.അവസാനം ത്രിശങ്കു വിശ്വാമിത്രനെ സമീപിച്ചു.വിശ്വാമിത്രന്‍ രാജാവിന്‍റെ ആവശ്യം അഗികരികച് അദേഹത്തെ സ്വര്‍ഗത്തില്‍ എത്തികാമെനു വാക് കൊടുത്തു.വിശ്വാമിത്രന്‍ യാഗം ആരംഭിച്ചു.യാഗത്തിന്റെ അവസാനം ത്രിശങ്കു ഉടലോടെ സ്വര്‍ഗത്തിലേക്ക്‌ ഉയരാന്‍ തുടങ്ങി .എന്നാല്‍ സ്വര്‍ഗത്തിന്റെ പ്രവേശന കവാടത്തില്‍ വെച്ച് ഇന്ദ്രന്‍ ത്രിശങ്കുവിനെ ചവിട്ടി താഴേക്ക്‌ ഇട്ടു. ത്രിശങ്കു സ്വര്‍ഗത്തില്‍ നിന്ന് താഴേക്ക്‌ വിഴാന്‍ തുടങ്ങി. ഇത് കണ്ട വിശ്വാമിത്രന്‍ തന്‍റെ മന്ത്ര സിദ്ധി ഉപയോഗിച്ച് അദേഹത്തെ അന്തരിക്ഷത്തില്‍  തന്നെ നിര്‍ത്തി .  വിശ്വാമിത്രന്‍ ത്രിശങ്കുവിന്‌ അവിടെ പുതിയൊരു സ്വര്‍ഗം നിര്‍മ്മിച്ച്‌ കൊടുത്തു.അങ്ങനെ ഭുമിയിലും സ്വര്‍ഗത്തിലും അല്ലാതെ ത്രിശങ്കുസ്വര്‍ഗത്തില്‍ അദ്ദേഹം പിന്നെ ജീവിച്ചത്.

ത്രിശങ്കുസ്വര്‍ഗം എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ ഉണ്ട്

📜🕉പുനർജനി 🕉📜

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക

നമുടെ വരും തലമുറയ്ക്ക വേണ്ടി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.......

1. സന്ധ്യാ നാമം :

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

4. മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച സതീരത്ന ൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7 സപ്തമാതാക്കൾ
പെറ്റമ്മ , പോറ്റമ്മ , ഗുരു പത്നി, രാജമാതാ, ബ്രാഹ്മണ പത്നി, ഗോമാതാ, ഭൂമാതാ

8. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

9. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

10. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

11. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

12. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

13. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

14. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം

-----------------------------
15. വേദങ്ങൾ 4 :

ഋക്, യജൂസ്, സാമം, അഥര്വ്വം

16. ഉപവേദങ്ങൾ :

ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

17. വേദാംഗങ്ങൾ :

ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

18. വേദോപാംഗങ്ങൾ :

യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

19. മഹാപുരാണങ്ങൾ :
പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

20. യമം :

അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

21. നിയമം :

ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!

ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന് വേണ്ടി നമുക്ക് ഒത്തു ചേരാം....... .................

Friday, 23 June 2017

പണ്ട് കാരശ്ശേരി മാഷ് പറഞ്ഞ ഒരു കഥയുണ്ട് .....

പണ്ട് കാരശ്ശേരി മാഷ് പറഞ്ഞ ഒരു കഥയുണ്ട് .....

ഒരു പെരുമഴയത്ത് ഒരു വിഷ സർപ്പം പുഴ കടക്കാൻ എത്തി... പക്ഷെ ആ പാമ്പിന് അത് കടക്കാനായില്ല.

കാരണം..പുഴയിങ്ങനെ കുത്തിയൊലിച്ച് പോകുകയാണ് ....

അപ്പോഴാണ് അത് വഴി ഒരു ആമ വന്നത്.
ഈ പാമ്പ് ആമയോട് ചോദിച്ചു ...

നിനക്ക് കട്ടിയുള്ള പുറന്തോടും നീന്താനുള്ള കഴിവും ഒക്കെയുള്ളതല്ലെ നീ പുഴ കടക്കുമ്പോൾ എന്നെ കൂടി അപ്പുറത്ത് കടത്തി തരാമോ...?

ആമ പറഞ്ഞു ... ഞാൻ അത്രയ്ക്ക് വിഢിയാണ് എന്ന് നീ കരുതിയോ ..

നിന്നെ പോലെ ഒരു വിഷസർപ്പത്തെ മുതുകിൽ ഇരുത്തി പുഴ കടത്തിയാൽ നീ എന്നെ കൊത്തില്ലേ ... ഞാൻ ചത്തുപോകില്ലേ ....

ഇത് കേട്ട് പാമ്പ് പറഞ്ഞു... നീ പറയുന്നതിൽ എന്ത് 'യുക്തിയാണ് ' ഉള്ളത്..

ഞാൻ നിന്നെ കൊത്തിയാൽ നീ ചാകും കൂട്ടത്തിൽ ഞാനും ചാകില്ലേ .. നീ പറയുന്നതിൽ 'യുക്തി'യില്ലല്ലോ....

ആമയ്ക്ക് ആ 'യുക്തി' ബോധ്യപ്പെട്ടു

ആമ പാമ്പിനെ മുകളിൽ ഇരുത്തി പുഴ നീന്തി തുടങ്ങി ..

പുഴ മധ്യത്തിൽ എത്തിയപ്പോൾ പാമ്പ് ആമയേ കൊത്തി ..!!!

കൊത്ത് കിട്ടി പുഴയുടെ ആഴങ്ങളിലേക്ക് ആമ ഗ്ലു ഗ്ലു ഗ്ലു .. എന്ന് മുങ്ങി കൊണ്ടിരുന്നപ്പോൾ മരണ വെപ്രാളത്തോടേ ആമ ചോദിച്ചു

ഇതിന്റെ 'യുക്തി' എന്താണ് ...??

അപ്പോൾ പാമ്പ് പറഞ്ഞു.. "ഇതിന് യുക്തിയുമായി ഒരു ബന്ധവും ഇല്ല.. ഇതെന്റെ സ്വഭാവമാണ് " ....

ഇത് തീവ്രവാദ സംഘടനകൾക്ക് അടിമപണി ചെയ്യുന്ന സി പി എം  ഓർത്തു കൊള്ളുക..

ഇല്ലെങ്കിൽ നിങ്ങൾക്ക് നദി മധ്യത്തിൽ വെച്ച് കൊത്ത് കിട്ടും... കാരണം നിങ്ങൾ അവർക്ക് നദി കടക്കാനുള്ള ഒരു വഴിമാത്രമാണ് ...

അവരുടേത് തീവ്രവാദത്തിൻറ പ്രത്യയശാസ്ത്രം ആണ് ..അവിടേ അവർ നിങ്ങളേ മനുഷ്യരായി പോലും പരിഗണിക്കില്ല .. .......

പാതാളരാവണന്‍

പാതാളരാവണന്‍

ലങ്കാധിപനായ രാവണനെ കൂടാതെ ഒരു രാവണന്‍ കൂടി ഉണ്ടായിരുന്നു, അതാണ്‌ പാതാള രാവണന്‍.കമ്പരാമായണത്തിലാണ്‌ ഇദ്ദേഹത്തെ കുറിച്ച് വിശദീകരിക്കുന്നത്.
ആ കഥ ഇങ്ങനെ..

വിഷ്ണുഭഗവാനെ ഭയന്ന് പാതാളത്തില്‍ ഒളിച്ച് കഴിഞ്ഞ രാക്ഷസന്‍മാരുടെ നേതാവായിരുന്നു പാതാളരാവണന്‍.ബ്രഹ്മാവില്‍ നിന്ന് വരം നേടിയ ഇദ്ദേഹം അഹങ്കാരിയായി മാറുകയും രാക്ഷസരൊഴികയുള്ള ജാതികളെ ഉപദ്രവിക്കുകയും ചെയ്ത് പോലും.വരമണി എന്ന ഇന്ദ്രനീല രത്നം ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു, അത് പിളര്‍ന്നാല്‍ മാത്രമേ ഈ ദുഷ്ടനെ കൊല്ലുവാന്‍ സാധിക്കുകയുമുള്ളു.രാക്ഷസന്‍ അഹങ്കാരി ആയതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല!!

വര്‍ഷങ്ങള്‍ കഴിഞ്ഞു..
രാമരാവണയുദ്ധ സമയമായി..
ലങ്കാധിപനായ ദശമുഖരാവണന്‍ ശ്രീരാമദേവനു മുമ്പില്‍ പരാജയപ്പെട്ട് തുടങ്ങി.അങ്ങനെയാണ്‌ രാവണന്‍ ദൂതനെ അയച്ച് പാതാള രാവണനെ ലങ്കയില്‍ വരുത്തിയത്.രാവണനും രാവണനും ഒന്ന് ചേര്‍ന്നു!!
ശ്രീരാമലക്ഷ്മണന്‍മാരെ നിഗ്രഹിക്കണം, അതാണ്‌ അവരുടെ ലക്ഷ്‌യം.

സമയം രാത്രിയായി..
സുഗ്രീവനും വിഭീഷണനും യുദ്ധമുഖത്തിരുന്ന് എന്തെല്ലാമോ ചര്‍ച്ച ചെയ്യുന്നു.ലക്ഷ്മണന്‍റെ മടിയില്‍ തല വച്ച് ശ്രീരാമന്‍ വിശ്രമിക്കുകയാണ്.ശ്രീരാമനെയും ലക്ഷ്മണനെയും ചുറ്റി ഹനുമാന്‍ സ്വന്തം വാല്‍ കൊണ്ട് ഒരു കോട്ട പോലെ ഉണ്ടാക്കിയിരിക്കുന്നു.

എന്ത് ചെയ്യും??
പാതാള രാവണന്‍ കുറേ ആലോചിച്ചു..

ഒടുവില്‍ പാതാളത്തില്‍ നിന്ന് മുകളിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി.അത് വഴി ഹനുമാന്‍ ഉണ്ടാക്കിയ വാല്‍ കോട്ടക്ക് അകത്ത് പ്രവേശിക്കുകയും, അദൃശ്യനായി നിന്ന് ദിവ്യാഷൌധം മണപ്പിച്ച് ശ്രീരാമലക്ഷ്മണന്‍മാരെ മയക്കുകയും ചെയ്തു.തുടര്‍ന്ന് തുരങ്കത്തിലൂടെ അവരെയും എടുത്ത് പാതാളത്തിലേക്ക് യാത്രയായി.

പാതാളത്തില്‍ ഒരു മഹാകാളി ക്ഷേത്രമുണ്ട്.അവിടെയെത്തിയ പാതാള രാവണന്‍ നരബലിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.പ്രഭാതത്തിനു മുന്നേ ശ്രീരാമലക്ഷ്മണന്‍മാരെ ബലി കൊടുക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്‌യം!!

സമയം അര്‍ദ്ധരാത്രി കഴിഞ്ഞു..
വെറുതെ തന്‍റെ വാല്‍കോട്ട പരിശോധിച്ച ഹനുമാന്‍ ഞെട്ടി പോയി..
ശ്രീരാമലക്ഷ്മണന്‍മാരെ കാണാനില്ല!!
വിവരമറിഞ്ഞ് ഓടിയെത്തിയ വിഭീഷണന്‌ സംഭവം മനസിലായി.അങ്ങനെ അവര്‍ സൈന്യസമേതരായി പാതാളത്തിലെത്തി.അവിടെ വച്ച് വിഭീഷണന്‍ പറഞ്ഞത് അനുസരിച്ച് അന്തപുരത്തില്‍ സൂക്ഷിച്ചിരുന്ന വരമണി എടുക്കുകയും അത് വായില്‍ ഇടുകയും ചെയ്തു.തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തി പാതാള രാവണനുമായി ഏറ്റ് മുട്ടി.

അതിഭയങ്കര യുദ്ധം!!
ഹനുമാനെ ചാടി ആക്രമിച്ച് കൊണ്ട് പാതാള രാവണന്‍!!
ഒരോ അടിയും ഒഴിഞ്ഞ് മാറിയ ഹനുമാന്‍ അവസാനം തന്‍റെ വാ തുറന്ന് കാണിച്ചു...
എന്താത്?
വരമണിയോ??
ഇത് എങ്ങനെ കൈയ്യിലെത്തി എന്ന് ചൊദിക്കാനുള്ള സമയം രാവണനു ലഭിച്ചില്ല, അതിനു മുന്നേ ഹനുമാന്‍ അത് കടിച്ച് പൊട്ടിച്ചു.അങ്ങനെ പാതാള രാവണന്‍റെ ലീലകള്‍ക്ക് അന്ത്യമായി.

വാല്‍കഷ്ണം:
ബ്രഹ്മാവിന്‍റെ പൌത്രനായ സുകേശന്‍റെ പുത്രനും, ലോകപ്രസിദ്ധനുമായ മാല്യവാന്‍റെ സഹോദരി പുത്രനാണ്‌ ഈ പാതാള രാക്ഷസന്‍.

പരദൂഷണം പറയരുത്

പരദൂഷണം പറയരുത്

നമ്മളില്‍ മിക്കവരും മറ്റുള്ളവരെ കുറ്റപ്പെടുത്തി, കളിയാക്കി സംസാരിക്കും. അപവാദം പറയും.ഇതു വീട്ടില്‍, ഓഫീസില്‍,കോളേജില്‍, ക്ലബ്ബില്‍, എന്തിനു എഫ് ബി യിലും വാട്ട്‌സ് ആപ് ലും വരെ നടക്കുന്നു. ഇതിന്റെ പരിണത ഫലം എന്താണ്? ഒരു കഥ പറയാം...

പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാരും ഭാര്യയും കൂടി ഒരിക്കല്‍ കാട്ടില്‍ വിറകിന് ചുള്ളി ഒടിച്ചുകൊണ്ട് നില്ക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ ആ വഴി വന്നു; തീണ്ടലും തൊടീലും ഉള്ള അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ പറയന്‍ ആയ പാക്കനാരു ബ്രാഹ്മണന് വഴി ഒഴിഞ്ഞു കൊടുക്കണമായിരുന്നു. പാക്കനാര്‍ വഴി മാറി നിന്നിട്ട് ഭാര്യയോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍, “മകളെ ഭാര്യ ആക്കി വച്ചിരിക്കുന്ന ഈ ബ്രാഹ്മണന് ഞാന്‍ എന്തിനു വഴി മാറി കൊടുക്കണം” എന്ന് ചോദിച്ചു. പാക്കനാര്‍ :” ആ ഒരു അട്ട നിനക്കും ആയി” എന്ന് മറുപടി പറഞ്ഞു.അതെപ്പറ്റി അറിയാന്‍ പാക്കനാരുടെ ഭാര്യയ്ക്ക് ജിജ്ഞാസ ഉണ്ടായി.

പാക്കനാര്‍ പറഞ്ഞു തുടങ്ങി:” ഈ ബ്രാഹ്മണന്‍ പണ്ട് ഒരു ദിവസം ഇല്ലത്ത് വച്ച് മകന്റെ ഉപനയനം നടത്തി; അതോടു അനുബന്ധിച്ച് ഗംഭീര സദ്യയും ഒരുക്കി. അരി വലിയ ചെമ്പില്‍ വെന്തുകൊണ്ടിരിക്കുമ്പോള്‍, ചൂടേറ്റു മുകളിലെ ഓലയില്‍ നിന്ന് ഒരു അട്ട ചെമ്പില്‍ വീണു. വെന്തു വാര്‍ക്കുമ്പോള്‍ ആണ് ദേഹണ്ഡക്കാര്‍ ചത്ത അട്ടയെ കണ്ടത്. ഉടനെ അവര്‍ നമ്പൂരിയെ സമീപിച്ച് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം ആ ചോറ് വാല്യക്കാര്‍ക്ക് കൊടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ വാല്യക്കാര്‍ അട്ട വീണ ചോറ് കഴിച്ചു.

കര്‍മ ഫലം അനുഭവിക്കാതെ തരം ഉണ്ടോ? ബ്രാഹ്മണന്‍ മരിച്ചു പരലോകത്ത് ചെല്ലുമ്പോള്‍ തീറ്റാന്‍ ഒരു കുന്ന് അട്ടയെ അവിടെ തയ്യാറാക്കി. ഈ ബ്രാഹ്മണന്‍ എന്നും കിടക്കുമ്പോള്‍ “ഓം ചിത്ര ഗുപ്തായ നമ:” എന്ന് ജപിക്കുക പതിവുണ്ട്.അതിനാല്‍ യമന്റെ മന്ത്രി ആയ ചിത്ര ഗുപ്തന് ബ്രാഹ്മണനോട് അലിവു തോന്നി. ചിത്ര ഗുപ്തന്‍ ഒരു രാത്രിയില്‍ സ്വപ്നത്തില്‍ വന്നു ബ്രാഹ്മണനു പരലോകത്ത് അട്ട തിന്നേണ്ട ദു:സ്ഥിതി ഉണ്ടെന്ന് അറിയിച്ചു. ബ്രാഹ്മണന്‍ പശ്ചാത്തപിച്ചു.മാപ്പ് ചോദിച്ചു. അപ്പോള്‍ ചിത്രഗുപ്തന്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു.നാളെ മുതല്‍ അങ്ങയുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പ്രായം ആയ മൂത്ത മകളോട് പറയുക.

അങ്ങനെ പിറ്റേന്ന് മുതല്‍ ബ്രാഹ്മണന് കുളിക്കാന്‍ എണ്ണ കൊടുക്കുക, മുണ്ട്എടുത്തു കൊടുക്കുക, ഭക്ഷണം കൊടുക്കുക, മുറുക്കാന്‍ കൊടുക്കുക, കാല് തിരുമ്മി കൊടുക്കുക എല്ലാം മകള്‍ ചെയ്തുതുടങ്ങി. വാല്യക്കാര്‍ മുഖേന ഈ വിവരം വെളിയില്‍ അറിഞ്ഞു. നാട്ടുകാര്‍ നമ്പൂതിരി മകളെ ഭാര്യ ആക്കി വച്ചിരിക്കുന്നു എന്ന് അപഖ്യാതി പറഞ്ഞു നടന്നു. ഇതു നാട്ടിലൊക്കെ പാട്ടായി.
നിരപരാധി ആയ ബ്രാഹ്മണനെ പറ്റി അപവാദം പറയുന്നവര്‍ക്കായി പരലോകത്തെ അട്ടകളെ വീതം വച്ചു. അവസാനം ഒരു അട്ട ശേഷിച്ചു. അതാണ് പാക്കനാര്‍ “ആ ഒരു അട്ട നിനക്കുമായി” എന്ന് ഭാര്യയോട്‌ പറഞ്ഞത്.

പരദൂഷണം പറയുന്നവരുടെ വിധി എന്താണെന്നു മനസ്സില്‍‍ ആയല്ലോ; ആരെപ്പറ്റി പറയുന്നുവോ അവരുടെ പാപങ്ങള്‍ പറയുന്നവര്‍ക്ക് വരും. ഇനിമേല്‍ പരദൂഷണം നിര്‍ത്തുക.പരദൂഷണം പറയണം എന്ന് തോന്നുമ്പോള്‍ നാരായണ, നാരായണ എന്ന് ജപിക്കുക. പരദൂഷണക്കാരില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

Thursday, 22 June 2017

പക്ഷി ജീവിച്ചിരികുമ്പോൾ

പക്ഷി ജീവിച്ചിരികുമ്പോൾ  ഉറുമ്പിനെ തിന്നും.പക്ഷി  ചത്താൽ ഉറുമ്പ് പക്ഷിയെ തിന്നും.
സമയവും സാഹചര്യവും എപ്പോഴും മാറാം.ആരെയും താഴ്ത്തുകയോ കുറച്ചു കാണുകയോ ചെയരുത്...ഇന്ന് നിങ്ങൾ ശക്ത്നയിരിക്കാം. പക്ഷേ ഓർക്കുക സമയം നിങ്ങളെക്കാൾ ശക്തനാണ്...

Saturday, 17 June 2017

പുരാണ കഥാപാത്രം "കണ്ണകി"

📜📜📜📜📜📜📜📜📜📜📜
കുട്ടികൾക്ക്‌ പറഞ്ഞു കൊടുക്കുക പുരാണ കഥാപാത്രം "കണ്ണകി"
👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻👸🏻
തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെ പ്രതികാരമൂർത്തയായ കണ്ണകി ശപിച്ച്, മധുര നഗരം ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം.
ഇതിഹാ‍സച്ചുരുക്കം
കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.
പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.
കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.
തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

അഘോരികൾ...

അഘോരികൾ...
നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെ ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലുംപശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഇതായിരുന്നൂ എനിക്ക് ആദ്യം കിട്ടിയ അറിവ് പക്ഷേ തുടർന്നുള്ള വായന എന്നിൽ കൌതുകമായി.
 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന് വടക്ക് വരണയും
തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.
ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുല്കുന്നു.
ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.എന്ന് പലരും ചിന്തിക്കുന്നു.
ഭഗവാൻ ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാർ. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാർഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തിൽ നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവർ പൂർണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
ഇവർ കൈയിൽ കിട്ടുന്നതെന്തും കഴിയ്ക്കും. അത് ചിലപ്പോൾ മനുഷ്യമാംസം പോലുമാകാം. കോഴിയിറച്ചിയും മനുഷ്യമാംസവും തമ്മിൽ യാതൊരു വ്യത്യാസവും ഇവർ കാണുന്നില്ല. ഇവർക്ക് സർവ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ് ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്.ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്.
താന്ത്രിക ലൈംഗികതയും ഇവർ പുലർത്തുന്നു. എല്ലാം ശിവമയമാണിവർക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകൾക്കും എല്ലാം കാരണക്കാരൻ ശിവനാണെന്ന് ഇവർ വിശ്വസിക്കുന്നു. എല്ലാത്തിലും പൂർണത ദർശിക്കാനും ഇവർക്ക് കഴിയുന്നു. പൂർണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങൾക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു.എരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും,ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു.
50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ സന്യാസി മാർ ക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ( സഹസ്രദള ചക്രം) സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീ യോഗവിദ്യ.കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മ ത്തിലെത്തുമ്പോൾആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു.മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.
നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌. ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനംഅഞ്ച് നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴ് പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.
നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി.ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു. പക്ഷേ.ലൈംഗികസാക്ഷാൽക്കാരം ഇവർ ആസ്വദിക്കുന്നു.ഭോഗിക്കാതെ തന്നെ ഈ അവസ്ഥയിലേക്കു എത്തുവാനും കഴിയും.
യഥാർത്ഥ അർദ്ധനാരീശ്വരസങ്കൽപമാണിത്‌.ഊർജ്ജവും ജഡവും യോജിക്കുകതന്നെ വേണം.അപ്പോൾ മാത്രമേ പൂർണ്ണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുകയുള്ളൂ.സംഭോഗം കൂടാതെ ഇതു സാധ്യവുമാണു.സ്ത്രീയും പുരുഷനുംസംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണു.പെട്ടെന്നുള്ള ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂർക്കൊണ്ട്‌ ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം നടക്കുവാൻ പാടുള്ളൂ.അതാണു യഥാർത്ഥ ആനന്ദമൂർച്ച. വിശുദ്ധി ചക്രയ്ക്കു സെക്സ്‌ ചക്രയുമായി ബന്ധമുണ്ട്‌. വിശുദ്ധിചക്ര ഓവർ ആക്ടിവേറ്റായാൽ ആ അധിക ഊർജ്ജം സെക്സ്‌ ചക്രയിലേക്കെത്തുന്നു.തന്മൂലം ലൈംഗികാസ്ക്തി വർദ്ധിക്കുന്നു.അഘോരികൾ ശബ്ദംകൊണ്ടു വിശുദ്ധിചക്രയെ ഊർജ്ജസ്വലമാക്കുമ്പോൾ സാധനകൊണ്ടു സെക്സ്‌ ചക്രയെ നിയന്ത്രണത്തിൽ നിർത്തുന്നു.ലൈംഗികോത്തേജനം ദീർഘ സമയം നിലനിർത്താൻ അവർക്കതുകൊണ്ടു സാധിക്കുന്നു.പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹികമൈഥുന സമയമാണു.നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌.
താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. ശിവനു പാർവ്വതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിലെത്തിയതായിക്കാണാം. പൗർണ്ണമിദിവസം എട്ട് മണി കഴിഞ്ഞാൽ ഈ ആനന്ദോൽസവത്തിനുതുടക്കമായി.എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ കുടിക്കും.കൂടിയലഹരിവേണ്ടവർക്ക്‌ അതുമാകാം.മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവരേറ്റുചൊല്ലും.മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കും.ഇത്‌ സൂഷ്മശരീരത്തിലെകണങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങും.ഈ സമയം നഗാരിവാദ്യം ആരംഭിക്കും.കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ.കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും.ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു.ആർക്കുംസ്ഥിരമായി ഇണയൊന്നുമില്ല.ഇണയില്ലാതെ തനിയേ നൃത്തം വയ്ക്കുന്നവരുമുണ്ട്‌. ഇണയോടൊത്തുള്ള ഈ നൃത്തം ഒരുന്മാദലഹരിപോലെയാണു.ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിക്കും. സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും.പുരുഷലിംഗവുംയോനിയും ഇണകൾ പരസ്പരം സ്പർശിക്കാൻ പാടില്ല എന്നത്‌ കർശന നിയമമാണു.ബാക്കിയുള്ള അവയവങ്ങളൊക്കെ ഏതുതരത്തിൽ വേണമെങ്കിലും ഉപയോഗിക്കാം.ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരുസംഘമുണ്ട്‌.അങ്ങനെ ചെയ്താൽ അവരെ ഉടൻ അയോഗ്യരാക്കും. അടുത്ത 3പൗർണ്ണമി മദനോത്സവത്തിൽനിന്നും ഇവരെ ഒഴിച്ചുനിർത്തുകയും ചെയ്യും.
ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നത്‌ വാദ്യഘോഷങ്ങൾ മുറുകുമ്പോഴാണു. പന്ത്രണ്ട്മണികഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറും.കൂടുതൽ ദീപ്തമാകുകയും ചെയ്യും.ഈ സമയത്ത്‌ ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കും. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരും.ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുമ്പോൾ വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലെത്തുന്നു. അഘോരി സ്ത്രീകളുടെ ലൈംഗികൊന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അവർ അരക്കെട്ടു വട്ടത്തിൽ ചലിപ്പിക്കുമ്പൊൾ അവർക്ക്‌ ശക്തമായ സ്ഖലനം സംഭവിച്ചുകൊണ്ടിരിക്കും.പുരുഷന്മാർക്കും ഇതുപോലെതന്നെ.ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നതോടെ മദനോൽസവത്തിനു വിരാമമായി. പിറ്റേദിവസം 9മണിവരെയെങ്കിലും ഇണകൾ ഇതേകിടപ്പു കിടക്കും .ഈ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃയിൽ പരമാത്മചൈതന്യം അബോദമനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.സംഭോഗം കൂടാതെതന്നെ സാക്ഷാൽക്കാരം സാദ്ധ്യമാണെന്നു ആർഷഗ്രന്ഥങ്ങളിൽപറയുന്നുണ്ട്‌. ജീവാത്മാവ്‌സൂഷ്മശരീരത്തെ സുഷുപ്താവസ്ഥയിൽവഴിപോലെ പ്രവേശിക്കുന്ന അവസ്ഥയെ സംവേഷണം എന്നുപറയുന്നു. പുരുഷശ്ബ്ദം കൊണ്ടുമാത്രം ഇണയെ
രതിബന്ധത്തിൽക്കൂടി സാക്ഷാൽക്കാരത്തിലെത്തിക്കാൻ സാധിക്കും.ഈ രീതിയിൽ ഗർഭധാരണവും സാധ്യമാണു.മന്ത്ര - തന്ത്ര സിദ്ധിയും ഉപാസനയും സാധനയും ഉള്ളവർക്കു മാത്രമേ ഇതു സാധ്യമാകൂ.
സൂഷ്മശരീരത്തിലെകണങ്ങൾ അന്തരീക്ഷകണങ്ങളുമായി താദാന്മ്യം പ്രാപിക്കുമ്പോൾഈ കണങ്ങൾ ഒരു കാര്യർ ആയി മാറുന്നു.ശുക്ലം ഡ്രൈ ആയിമാറുന്ന അവസ്ഥയിൽ ഉത്തമബീജത്തെ സ്ത്രീ യോനിയിൽ എത്തിക്കുന്നതു കണങ്ങളാണ് ഞൊടിയിട കൊണ്ടിതുസംഭവിക്കുന്നു.ഇത്തരത്തിൽ പ്രജനനം നടത്തുന്ന ആശ്രമങ്ങൾ ഭാരതത്തിലുണ്ട്‌. സിദ്ധ സമാജക്കാരുടെ ആശ്രമങ്ങളിൽ ഇത്തരത്തിലുള്ള ഉത്തമ സന്താനങ്ങൾ നിരവധി പിറന്നിട്ടുണ്ട്‌.ഈ കുട്ടികളെല്ലാം ഹിമാലയത്തിലെ ദിവ്യ സന്യാസിസംഘങ്ങളിൽ എത്തിച്ചേരുന്നു.ഋതുഗാമി ദിവസത്തിലാണു മേൽപ്പറഞ്ഞ്‌ സന്താനോല്പത്തിക്ക് ഉത്തമം . വിഭ്രമകുശലത്വവും അനുരാഗവുമുള്ള സ്ത്രീ പുരുഷന്മാർ ദർശന സ്പർശന ശ്ബ്ദാദികളിൽ അന്യോന്യം പ്രവർത്തിക്കുന്നത്‌ സംഭോഗത്തിനു തുല്യമാണു. സൂഷ്മശരീരം മുഖേന പരസ്പരാകർഷണമുണ്ടാക്കുന്ന സ്ത്രീ പുരുഷന്മാർക്ക്‌ഈ സാക്ഷാൽക്കാരം എളുപ്പമാണു.പ്രമാണഗ്രന്തങ്ങളിൽ ഇതു വ്യക്തമാക്കുന്നു..
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ... അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട്പോ കാറുമില്ലാ. അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി എത്തുകയാണ് ചെയ്യുന്നത് .
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ ?
ഹരിദ്വാര്‍, ഋഷികേശ്‌, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാവുന്ന ഒരു സന്യാസി സമൂഹമാണ്‌ അഘോരികള്‍. അഘോരി എന്ന സന്യാസി സമൂഹത്തെപറ്റി ഒട്ടനവധി തെറ്റിദ്ധാരണകള്‍ ഇന്ന്‌ സമൂഹത്തിലുണ്ട്‌. അഘോരി എന്ന സന്യാസി സമൂഹത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ്‌ ഈ പോസ്റ്റ്‌.
അഘോരി സന്യാസിമാരെ അവസരം കിട്ടുമ്പോഴൊക്കെ തെറിവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്‌ സമൂഹത്തില്‍. എന്നാല്‍ ഇതൊന്നും അവരെ ബാധിക്കാറില്ല എന്നത്‌ മറ്റൊരു സത്യം. അഘോരി സന്യാസ സമൂഹത്തെ കുറിച്ച്‌ പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ പലതുണ്ട്‌. ഗംഗയില്‍ ഒഴുകിനടക്കുന്ന ശവശരീരങ്ങള്‍ പിടിച്ചെടുത്ത്‌ ഭക്ഷിക്കുക, ഭംഗും, കഞ്ചാവും ഉപയോഗിക്കുക, ആര്‍ത്തവത്തിലുള്ള സ്തീയുമായി രതിയിലേര്‍പ്പെടുക, സാധാരണ ആള്‍ക്കാരെ തെറിപറഞ്ഞ്‌ ഓടിക്കുന്നവര്‍, എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളാണ്‌ അഘോരികളെ കുറിച്ചുള്ളത്‌. കാശി, ഋഷികേശ്‌ തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ പലപ്പോഴും നമുക്ക്‌ അഘോരി സന്യാസി സമൂഹമായി അടുത്തിടപഴകാനും അവരെ കുറിച്ച്‌ പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌.
ശൈവ ചൈത്യന്യത്തെ അതിണ്റ്റെ അടിതട്ടുവരെ കണ്ട്‌ ഉപാസിക്കുന്നവരാണ്‌ അഘോരികള്‍. ചുടുകാടാണ്‌, ശൈവമൂര്‍ത്തിയുടെ ഇരിപ്പിടം എന്ന അടിസ്ഥാനത്തിനു പിന്നില്‍ മാനുഷിക അഹങ്കാരങ്ങളുടെ അവസാനം ആ ചുടലക്കാട്‌ തന്നെയാണെന്ന് തിരിച്ചറിയിപ്പിക്കുന്നതാണ്‌. മനുഷ്യശരീരം ചുട്ടുകരിച്ച ഭസ്മം അനേകം അരോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്ന് കരുതിപോരുന്നു. അത്മീയതയില്‍ ആ ചാരത്തിണ്റ്റെ തണുപ്പേയുള്ളൂ ഓരോ ശരീരങ്ങള്‍ക്കുമെന്നോര്‍മ്മിപ്പിച്ചുകൊണ്ട്‌ അഘോരീ സന്യാസിമാര്‍ ശരീരമാകെ ഭസ്മാഭിഷേകം നടത്തുന്നു. രാത്രി പന്ത്രണ്ടുമണിക്ക്‌ ശേഷം തലകുത്തി നിന്ന് മണിക്കൂറുകളോളും നീണ്ടുനില്‍ക്കുന്ന ധ്യാനം. ഓരോന്നിനും ഓരൊ അര്‍ത്ഥങ്ങളാണ്‌. സാധാരണ മനസ്സുകള്‍ക്ക്‌ തിരിച്ചറിയപെടാനാകാത്ത നിഗൂഡമായ പ്രാപഞ്ചിക സത്യങ്ങള്‍.
അഘോരികള്‍ മൃതശരീരങ്ങള്‍ ഭക്ഷിക്കുന്നു എന്നത്‌ ശരിയാണ്‌. മൃതശരീരത്തോട്മാത്രമല്ല. സാധാരണ മനുഷ്യന്‌ അറപ്പും വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവാരണിവര്‍. എത്രമാത്രം വൈരാഗ്യത്തിലേക്ക്‌ ജീവിതത്തില്‍ പോകാമോ അതിലേക്കുള്ള യാത്രയാണ്‌ അഘോരി സന്യാസിമാരുടെ ജീവിതം. അതിനുള്ള വഴികളാണിതൊക്കയും. സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ ആവശ്യൊപ്പെടുന്നതൊന്നും ഈ പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന അഘോരി എന്ന സന്യാസിമാര്‍ക്കില്ല. ഞാന്‍ എന്ന ബോധംപോലും ഉപേക്ഷിച്ച്‌ ഉള്ളിലെ ഈശ്വരനെ തിരിച്ചറിഞ്ഞ്‌ ജീവിക്കുന്ന ഇവരുടെ പ്രവര്‍ത്തികളെ സാധാരണ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല. അത്ര എളുപ്പമല്ല നശ്വരമായ മനുഷ്യശരീരത്തെ നിസ്സാരമായി പച്ചയോടെ ഭക്ഷിക്കുക എന്നത്‌. കെട്ടുകഥകളെക്കാള്‍ അത്ഭുതകരമാണ്‌ ചിലപ്പോള്‍ പല യാഥാര്‍ത്ഥ്യങ്ങളും. നമുക്ക്‌ അളക്കാനാവുന്നതിലും അപ്പുറത്താണ്‌ അഘോരികള്‍
ഭാവി പ്രവചിക്കുന്നവരാണ്‌, അനുഗ്രഹിക്കുന്നവരാണ്‌ അഘോരികള്‍ എന്നൊക്കെ നാം കേേട്ടിട്ടുണ്ട്‌. എന്നാല്‍ അഘോരികള്‍ ഭാവി പ്രവചിക്കാറുമില്ല ആരേയും അനുഗ്രഹിക്കാറുമില്ല. എല്ലാ വിഭാഗങ്ങളിലും കള്ളനാണയങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവ്‌ അമൂല്യമാണ്‌. പൊതുബന്ധത്തെ വിട്ടൊഴിഞ്ഞ്‌ ദിക്ക്‌ എന്ന വസ്ത്രത്തെ മാത്രമുടുത്ത്‌ സ്വയം ഈശ്വരനായി കഴിയുന്നവര്‍. അമൂല്യമായ ഔഷധക്കൂട്ടുികളുടേയും വിദ്യകളുടേയും മൂലസ്ഥാനമാണ്‌ ഇക്കൂട്ടര്‍. വസ്ത്രം എന്നത്‌ നാണം എന്ന മനുഷ്യ സഹജ വാസന ഉള്ളവര്‍ക്ക്‌ മാത്രം ഉള്ളതാണ്‌. എന്നാല്‍ തങ്ങളെ സ്വയം മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ എല്ലാ മനസ്സുകളും തങ്ങളുടേതുതന്നെ എന്ന് മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ വസ്ത്രം ആവശ്യമുള്ള ഒന്നല്ല. കടുത്ത വേനലിനേയും ഹിമാലയത്തിലെ പൂജ്യം ഡിഗ്രിക്കും താഴെയുള്ള കൊടുതണുപ്പിനെ വസ്ത്രരഹിതമായി ഇവര്‍ നേരിടുകളും ചെയ്യുന്നത്‌ സ്വയമാര്‍ജ്ജിച്ചിരിക്കുന്ന മാനസിക നിലകൊണ്ടാണ്‌. അഘോരികളെകുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നതല്ല. അന്വേഷിച്ചു പോയാലും പിടിതരാത്ത ചില പ്രഹേളികകളെ കാലം കാത്തുവെയ്ക്കും. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലെ. ഓം നമ:ശിവായ.അഘോരികൾ...
നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെ ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലുംപശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഇതായിരുന്നൂ എനിക്ക് ആദ്യം കിട്ടിയ അറിവ് പക്ഷേ തുടർന്നുള്ള വായന എന്നിൽ കൌതുകമായി.
 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന

നാഗരാജ മന്ത്രം നാഗരാജ പ്രീതിക്ക്




നമസ്തേ....
നാഗരാജ മന്ത്രം നാഗരാജ പ്രീതിക്ക്
--------------------------------------------------
ഓം നമഃ കാമരൂപിണെ നാഗരാജായ
മഹാബലായ സ്വാഹാ
🐍🐚🍃🍂🐚🍃🍂🐍
നാഗമോഹന മന്ത്രം അഭീഷ്ട സിദ്ധിക്ക്
ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ
🐍🐚🍃🍂🐚🍃🍂🐍
നാഗബാല മന്ത്രം വിദ്യാവിജയത്തിന്
ഓം ഹ്രീം ഹ്രീം കുമാരരൂപിണെ നാഗായ നാഗബാലായാ നാഗരാജായ വിശ്വവിമോഹനായ അഭിഷ്ടസിദ്ധി● മേ ദേഹി ദദാപായ സ്വാഹാ
🐍🐚🍃🍂🐚🍃🍂🐍
നാഗകന്യാ മന്ത്രം ദാമ്പത്യ ഭദ്രതക്ക്
ഓം ഹ്രീം ഹ്രീം നാഗകന്യായെ നാഗരൂപിണ്യ വശ്യാത്മികായെ ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○ മേ ദേഹി ദദാപായ സ്വാഹാ
🐍🐚🍃🍂🐚🍃🍂🐍
നാഗപ്രമോദ മന്ത്രം സന്താനഭാഗ്യത്തിന്
ഓം ഹ്രീം ഹ്രീം ഹും ഫട് ബ്രഹ്മരൂപായ
നിത്യായ ഹ്രീം ഹ്രീം ഐം ഐം
നാഗരൂഢയാ നാഗകേശായ ഖഡ്ഗ പ്രീയായ
ആയുധ ധാരിണെ ഖഗായ പ്രമോദായ നമഃ
🐍🐚🍃🍂🐚🍃🍂🐍
നാഗ അമോഘ മന്ത്രം
ദൃഷ്ടി ദോഷത്തിനും ശത്രുദോഷശാന്തിക്കും
ഓം ഹ്രീം നാഗേശ്വരായാ
ശത്രുസംഹാര മൂർത്തയെ
ദോഷശാന്തി പ്രദായിനി
സർവസിദ്ധി കുരുഷ്വാ ഹ്രീം ഹ്രീം സ്വാഹാ
🐍🐚🍃🍂🐚🍃🍂🐍
നാഗരാജ്‌ഞി മന്ത്രം ദാമ്പത്യ കലഹശാന്തിക്ക്
ഓം ഹ്രീം നാഗാത്മികായെ
രാജപൂജിതായേ നാഗായെ
രാജാർച്ചിതായെ ദേവചൈതന്യ
യുക്തായെ ഗഗന ചാരിണ്യ
പാതാള നിവാസിന്യ ഇച്ഛനുരൂപ വിധായിന്യ നാഗഗന് ധാനുചാരണ്യ നമഃ
🐍🐚🍃🍂🐚🍃🍂🐍
നാഗമാല മന്ത്രം ശത്രുദോഷ ശാന്തിക്ക്
ഓം നമോ ഭഗവതേ മഹാബലായ
നാഗരൂപായ കാമിനേ
സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ ഹ്രീം നമഃ
🐍🐚🍃🍂🐚🍃🍂🐍
വിദ്യാ ഗുണത്തിന് നാഗാ പ്രമുഖ മന്ത്രം
ഓം നമോ രുദ്രായ മഹാരൂപായ നീലകണ്ഠായ സദാശിവായ ഹ്രീം നമഃ ഓം നമോഭഗവതേ ജ്ഞാനമാർഗ്ഗയാ അനന്തായ വേദ പ്രകാശിതായാ നമഃ ഓം ഹ്രീം നമഃ ശിവായ സദാരുദ്രായ നാഗരാജ പ്രമുഖായ നമഃ
🐍🐚🍃🍂🐚🍃🍂🐍
അത്ഭുത ശക്തിയുളള അഞ്ചു മന്ത്രങ്ങൾ
🐚🍂🍃🐍🍂🍃🐚
●ഒന്നാം മന്ത്രം ശാപദോഷ ശാന്തിക്ക്
ഓം ഹ്രീം നാഗരാജായ നമഃ
(ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും ശാപദോഷങ്ങൾ മാറുന്നതിനും വളരെകാലമായുളള മാറുന്നതിനും ഗുണകരം )
🐚🍂🍃🐍🍂🍃🐚
●രണ്ടാം മന്ത്രം ദാരിദ്ര്യ ശാന്തിക്ക്
ഓം നാഗരാജായ നാഗായ മുഖ്യായ പതയെ നമഃ
(ഈ മന്ത്രം24 പ്രാവശ്യം വീതം 18 ദിവസം ചൊല്ലിയാൽ ദാരിദ്ര്യശാന്തി കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമം)
🐚🍂🍃🐍🍂🍃🐚
●മൂന്നാം മന്ത്രം ആരോഗ്യസിദ്ധിക്ക്
ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃശിവായ ഹ്രീം
(ഈ മന്ത്രം 36പ്രാവശ്യം വീതം 18ദിവസം ചൊല്ലുക ആരോഗ്യസിദ്ധിക്ക് ഗുണകരം നിത്യ ജപത്തിനും നല്ലതാണ്‌ )
🐚🍂🍃🐍🍂🍃🐚
●നാലാം മന്ത്രം
വിദ്യാവിജയത്തിന്
ഓം നാഗ നാഗ മഹാനാഗ നാഗരൂപ പ്രജാപതേ വിദ്യാ മേ ദേഹി ദേഹി സുരേശ്വാരായ തേ നമഃ
(ഈ മന്ത്രം18 വീതം21 ദിവസം ചൊല്ലുക ഓർമ്മ ശക്തി ബുദ്ധി ശക്തി ഇവ വർദ്ധിക്കുന്നതിന് ഗുണകരം വിദ്യാ വിജയത്തിന് ഫലപ്രദം ജപവേളയിൽ വെളുത്ത വസ്‌ത്രം ധരിക്കുക ആയില്യ ദിവസം ജപം ആരംഭിക്കണം )
🐚🍂🍃🐍🍂🍃🐚
●അഞ്ചാം മന്ത്രം ദാമ്പത്യഭദ്രതക്ക്
ഓം നാഗായ നാഗരൂപായ ശാന്തരൂപാതി മോഹിനേ കാമിനേ ചൈവ രൂപായ നാഗാനന്തായ തേ നമഃ
(ഈ മന്ത്രം21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക രണ്ടു നേരം ജപിക്കണം ദാമ്പത്യ കലഹം മാറുന്നതിനും പ്രേമ സാഫല്യത്തിനും ഉത്തമം )