ശ്രീരാമ രാമ രാമാ ശ്രീ രാമ ഭദ്ര ജയ..’...
വീണ്ടുമൊരു രാമായണമാസം ആഗതമാവുന്നു...
കര്ക്കടമാസം മലയാളികള്ക്കു രാമായണമാസമാണ്. ഇനി തുഞ്ചന്റെ കിളിമകളെ ഭക്ത്യാദര പൂര്വ്വം കേള്ക്കുന്നതിനുള്ള സമയമാണ്. ഇനി വരാൻ പോകുന്നത് ..രാമായണത്തോണിയ
ിലേറിയുള്ള തീര്ത്ഥ യാത്രയ്ക്കു തുടക്കമിടുന്ന കാലം ആഗതമായി. മഴയും, ദാരിദ്രവും, ദുരിതവും നിറഞ്ഞ പഞ്ഞ കര്ക്കടകത്തിന്റെ അലകള് മുറിച്ചു മുന്നോട്ടു പോകുമ്പോള് തുണയാവുന്നതു ഒളിമങ്ങാത്ത ശ്രീരാമചന്ദ്രസ്മരണ മാത്രം ... ഭക്തഗൃഹങ്ങളില് വിശുദ്ധിയുടെ ശോഭയാണ്. രാമകഥാമൃതം ഈണത്തില് നിറയുന്ന വേള. ഉമ്മറത്തിണ്ണകളില് കോസലവും മിഥിലയും പുനര്ജനിക്കുന്നു..
കർക്കിടകം 01 മുതൽ..
രാമകഥകൾ... നിങ്ങളുടെമുന്നി
ലോട്ട്.. ഇനിയുള്ള..നാളുകളിൽ ചുണ്ടുകളിൽ... രാമായണം... മുഴങ്ങട്ടെ....
ഏഴഴകുള്ള രാമായണം .. ഭാരതീയ ഇതിഹാസമായ രാമായണത്തിന് ഏഴഴകാണ്..
അതിനുള്ള കാരണങ്ങള് അനവധി...
1. ശ്രീരാമന് മഹാവിഷ്ണുവിന്റ
െ ഏഴാം അവതാരമാണ്.
2. 'രാമായണം' എന്ന വാക്ക് ഏഴ് അക്ഷരമാത്രയിലാണ്.... രാമായണത്തിന് ഏഴുകാണ്ഡങ്ങളാണ്.
3. രാമ-രാവണയുദ്ധം നടന്നത് ഏഴുദിവസമാണ്.
4. രാമന്റെ ജന്മനക്ഷത്രം ഏഴാം നക്ഷത്രമായ പുണര്തം ആണ്.
5. രാമന് സീതയെ ഉപേക്ഷിക്കുമ്പോള് സീത ഏഴുമാസം ഗര്ഭവതിയായിരുന്നു.
6. പ്രാര്ത്ഥനയോടെ പകുത്ത് ഏഴുവരിയും ഏഴ് അക്ഷരവുംതള്ളിയാണ് രാമായണം വായിക്കുന്നത്.
7 ഉത്തമപുരുഷനായ രാമന് 16 ഗുണങ്ങള്. (സംഖ്യാശാസ്ത്രപ
്രകാരം 1+6 =7 ആണ്.). രാമന് ഈരേഴു കൊല്ലമായിരുന്നു വനവാസം.(2 x 7=14).. രാമന് സൂര്യ വംശജന് ആണ്.
(സൂര്യന് ഏഴുകുതിരകളെ പൂട്ടിയ രഥത്തിലാണ് സഞ്ചരിക്കുന്നത് എന്നാണു വിശ്വാസം.......)
ഹിമാലയത്തെപ്പോലെയും സാഗരത്തെപ്പോലെയ
ും ആകാശത്തെപ്പോലെയ
ും അദ്ഭുതപ്പെടുത്തുന്ന ഒരു യാഥാര്ഥ്യമാണ് രാമായണം ... ഭാരതീയ സംസ്കാരത്തിന്റ
െ സിരാവ്യൂഹങ്ങളിലൂടെ ഈ ഇതിഹാസം യുഗങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു
രാമായണം നല്കുന്ന സന്ദേശം ഉള്ക്കൊണ്ടു ജീവിച്ചാല് കര്ക്കടകത്തിലെ ദുരിതങ്ങളില് നിന്നും മാത്രമല്ല, നമ്മുടെ ജീവിതത്തിലെ സമസ്തദുരിതങ്ങളില് നിന്നും മനസിനു മോചനം നേടുവാന് കഴിയും. ഓരോ ജീവന്റെയും മാര്ഗദര്ശിയാണു രാമായണം...
ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത
്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ് ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.
അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായ
ി ചിട്ടപ്പെടുത്തിയിരിക്കുന്ന
, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാ കാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദി കളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാ കാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നത് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്ന
ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ് ഉത്തര രാമായണം.എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ് സങ്കല്പ്പം. അതിനാല് തന്നെ യുദ്ധകാണ്ഡത്തിനൊടുവില് ശ്രീരാമപട്ടാഭിക്ഷേകം വായിച്ച ശേഷം, ഒരിക്കല് കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ് പതിവ്.
പഴയ തലമുറയില് രാമായണം പാരായണം ചെയ്യുന്നത് ഒഴിച്ചുകൂടാന് പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളില
ും മരണശയ്യയ്ക്കു സമീപവും രാമായണം പകുത്തുവായിക്കല
ൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില് താലത്തിനോടൊപ്പം രാമയണവും വെയ്ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. ദേശിയോദ്ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ
്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന് ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില് അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില് ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്പ്രദേശി
ലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്മ്മിച്ചതിന്റെ അവശിഷ്ടം നമുക്കിന്നും കാണാന് കഴിയുന്നു. വയനാട്ടില് ലവകുശന്മാര് ജനിച്ചു വളര്ന്ന സ്ഥലം പ്രസിദ്ധമാണ്.
ധര്മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്
ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ് ധര്മിഷ്ഠനും നല്ലവനുമായാല് ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള് രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില് 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്
ലയോ, എവിടെ ക്രൂരബുദ്ധികളില
്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം. ഇതു രാമായണ സന്ദേശം ആണ്.
No comments:
Post a Comment