Saturday, 4 March 2017

താടകയും മാരീചനും അഹല്യയും

ബാലകാണ്ഡം : താടകയും മാരീചനും അഹല്യയും
===============================
വിശ്വാമിത്രനും രാമനും ലക്ഷ്മണനും വനയാത്ര തുടങ്ങി. അവര്‍ താടകാവനത്തില്‍ പ്രവേശിച്ചു. പണ്ട് കാമവെറിപൂണ്ട് അഗസ്ത്യമുനിയെ സമീപിച്ച താടകയെ അഗസ്ത്യന്‍ ശപിച്ചു വിരൂപിയും ഭയാവഹവുമായ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസിയാക്കി മാറ്റിയിരുന്നു . രാക്ഷസിയായ താടക വിഹരിക്കുന്ന താടകാവനത്തില്‍ എത്തിയ രാമന്‍ താടകയെ വധിച്ചു രാമന്‍ താടകാവനം ശാപമുക്തമാക്കി.
...See More
ബാലകാണ്ഡം : താടകയും മാരീചനും അഹല്യയും
===============================

വിശ്വാമിത്രനും രാമനും ലക്ഷ്മണനും വനയാത്ര തുടങ്ങി. അവര്‍ താടകാവനത്തില്‍ പ്രവേശിച്ചു. പണ്ട് കാമവെറിപൂണ്ട് അഗസ്ത്യമുനിയെ സമീപിച്ച താടകയെ അഗസ്ത്യന്‍ ശപിച്ചു വിരൂപിയും ഭയാവഹവുമായ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസിയാക്കി മാറ്റിയിരുന്നു . രാക്ഷസിയായ താടക വിഹരിക്കുന്ന താടകാവനത്തില്‍ എത്തിയ രാമന്‍ താടകയെ വധിച്ചു രാമന്‍ താടകാവനം ശാപമുക്തമാക്കി.

സിദ്ധാശ്രമത്തില്‍ എത്തിയ ശ്രീരാമന്‍ മാരീചന്‍ എന്ന രക്ഷസനില്‍ നിന്നും ആശ്രമവാസികളെ രക്ഷിച്ചു. സുബാഹു എന്ന രാക്ഷസനെ നിഗ്രഹിച്ചു.

വിശ്വാമിത്ര മഹര്‍ഷി മിഥിലയിലേക്ക് രാമാലക്ഷ്മണന്‍മാരെ നയിച്ചു. മിഥിലയിലേക്കുള്ള യാത്രാ മദ്ധ്യേ ഗൗതമാശ്രെമത്തില്‍ എത്തിയ രാമന്‍ ഗൗതമന്‍റെ ശാപത്തിനിരയായി ശിലയായി തീര്‍ന്ന അഹല്യക്ക് ശാപമോക്ഷമേകി.

ജനകമഹാരാജാവിന്‍റെ മിഥിലപുരിയിലെ യജ്ഞശാലയില്‍ വിശ്വാമിത്രരാമലക്ഷ്മണന്‍ എത്തിച്ചേര്‍ന്നു. ആചാരപൂര്‍വം ജനകന്‍ അവരെ സ്വീകരിച്ചു.

No comments:

Post a Comment