Saturday, 4 March 2017

ലക്ഷ്മണ രേഖ

ലക്ഷ്മണ രേഖ

അഴകുള്ള മാനായി മാറി വന്ന മാരീചനെ കണ്ട് അകൃഷ്ടയായ സീത, മാനിനെ പിടിച്ചുകൊടുക്കുവാൻ തന്റെ പതിയായ ശ്രീരാമനോടാവശ്യപ്പെട്ടു. മാനിനെ പിടിക്കുവാൻ പോയ രാമൻ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ മാരീചൻ രാമന്റെ ശബ്ദത്തിൽകരയുകയും, ഇതു കേട്ട സീത പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാർത്ഥം ചെന്നെത്തുവാൻ ലക്ഷ്മണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷ്മണൻ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാൽ പോകുവാൻ തുനിയുകയും ചെയ്തു. പോകുന്നതിനു മുൻപ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാൽ ഒരു രേഖ വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാൻ ശ്രമിച്ചാലും തത്ക്ഷണം മരിക്കും എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നൽകിയശേഷം രാമരക്ഷാർത്ഥം ലക്ഷ്മണൻ പോകുകയും ചെയ്തു. ഈ തക്കത്തിന് രാക്ഷസരാജാവായ രാവണൻ ഒരു മുനിയുടെ രൂപത്തിൽ എത്തുകയും അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണൻ സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നാണ് രാമായണത്തിൽ.

ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളിൽ ചിലർ ലക്ഷ്മണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.

No comments:

Post a Comment