🕉🕉🕉🕉🕉🕉🕉
അർജ്ജുനൻ
യുദ്ധം അതിന്റെ വിനാശകരമായ വിസ്ഫോടനത്തിലേക്കു ആർഷഭൂമിയുടെ പ്രിയ പുത്രരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനു മുമ്പ് , താനീ കൊടും കൊലകൾക്കു കൂട്ടുനിൽക്കാമോ എന്ന്, നീറിപ്പടരുന്ന ഉൾതേങ്ങലോടെ വെമ്പിപ്പതറിയ ദേവപുത്രനാണ് അർജ്ജുനൻ.
മനുഷ്യത്വത്തിന്റെ പൂർണ്ണതയാണ് ദേവത്വം. ദ്വാപര യുഗത്തിന്റെ സംക്രമ സന്ധിയിൽ, ധർമ്മ സംരക്ഷണ യജ്ഞത്തിന്റെ ഹിംസാത്മകമായ പ്രതിസന്ധിയിൽ, യുദ്ധത്തിനെതിരെ അതിലെ ബലിമൃഗങ്ങൾക്കുവേണ്ടി ആദ്യം ചിന്തിയ കണ്ണീർക്കണം അർജ്ജുനന്റേ തായിരുന്നു.
ഭാരതത്തിലെ ലോക ദർശനങ്ങളെ വെല്ലാൻ പോന്ന ഔന്നിത്യമുള്ള ഗീതാ ദർശനം പോലും ആ കണ്ണീർക്കണത്തിനു മുന്നിൽ ഒന്നു പകച്ചിരിക്കണം.
യജമാനന്റെ നിയോഗം മൃത്യുശാസനമായി ഏറ്റുവാങ്ങി, ഉപജീവനത്തിന്റെ ബലിവേദിയിൽ യുദ്ധം കർമ്മയജ്ഞമാക്കി യനുഷ്ഠിക്കുന്ന മനുഷ്യാക്ഷൗഹിണിയുടെ കൂട്ടക്കൊലയിൽനിന്ന്, പരസ്നേഹത്തിന്റെ നിറഞ്ഞ വിഷാദത്താൽ പിൻതിരഞ്ഞത് ഭീഷ്മരോ ദ്രോണരോ ധർമ്മപുത്രരോ കർണ്ണനോ ആയിരുന്നില്ല. നര നാരായണന്മാരിൽ അർജ്ജുനനായിരുന്നു. ആ പിന്തിരിയലിലെ ശരിയും തെറ്റും തത്വ ചിന്തയുടെ ധർമ്മാധർമ്മ നിർണ്ണയത്തിൽ തുലാസിന്റെ ഏതു തട്ടിലേക്ക് കനം തൂങ്ങുമെന്നത് മറ്റൊരു പ്രശ്നമാണ്.
സംഭവിക്കാൻ പോകുന്ന മനുഷ്യ ഹത്യയുടെ ഭീതികരമായ ദുഖരംഗം ഭാവനയിൽക്കണ്ട് രാജ്യഭോഗങ്ങൾ വലിച്ചെറിഞ്ഞു, മഹാസംഹാര മൊഴിവാക്കുന്നതിന്, പിച്ചതെണ്ടാൻപോലും സന്നദ്ധത പ്രകടിപ്പിച്ച അർജ്ജുനന്റെ രാഷ്ട്രീയ സദാചാരവും രണവിപ്രതിപത്തിയും ആധുനിക ജനാധിപത്യ വാദികൾ തങ്ങളുടെ ഭോഗപരായണമായ ജീവിതത്തിൽ, രോഗം പിടിപെട്ടു കിടക്കുമ്പോഴെങ്കിലും സ്മരിക്കേണ്ടതാണ്.
'' സമ: സർവ്വേഷു ഭൂതേഷു '' എന്നതാണ് ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണം. അതിൽ നിന്നാണ് അഹിംസയുടെ ഉത്പത്തി. ഹൃദയത്തിൽ അഹിംസ കുടിയിരിക്കുന്നതിന്റെ ബാഹ്യ ലക്ഷണമാണ് ജീവകാരുണ്യം. അർജുനന്റെ താത്കാലികമായ യുദ്ധപരാങ്‌മുഖത്വം, ക്ഷത്രിയ ധർമ്മത്തിന് വിരുദ്ധമാണെന്നതിൽ തർക്കമില്ല, എങ്കിലും ആസന്ന മരണന്മാർക്കു വേണ്ടി തന്റെ ഹൃദയത്തിൽ ജീവകാരുണ്യത്തിന്റെ ഒരു കണ്ണീർത്തുള്ളി പൊടിഞ്ഞു. മമത ബന്ധം കൊണ്ടാണെന്നു വന്നാൽപോലും, അദ്ദേഹത്തിൻറെ വ്യക്തിത്വത്തിന് അത് അനുപമമായ മറ്റൊരു ധർമ്മ സൗന്ദര്യത്തിന്റെ പ്രഭാ പരിവേഷം നൽകുന്നു.
അതുല്യമായ മനുഷ്യ ജീവൻ, എത്ര കിണഞ്ഞും, പരിരക്ഷിക്കപ്പെടേണ്ട താണെന്ന അർജ്ജുനന്റെ താൽക്കാലികമായ ഈ ബോധോദയമാണ് ജന പരിരക്ഷണത്തിന്റെ വൈദികകാല മൂർത്തിയായ, ഇന്ദ്രന്റെ പുത്രനാണ് അഥവാ ലോക ഹിതത്തിനായി തപസ്സനുഷ്ഠിക്കുന്ന ദേവന്മാരെക്കാൾ മേലെയായ നര നാരായണ ഋഷിമാരിൽ നരനാണ് , അദ്ദേഹമെന്ന വ്യാസ കല്പ്പനയുടെ തത്വ ചിന്താപരമായ പൊരുൾ.
ഏകലവ്യന്റെ ജീവചരിത്രം ഇതാണ്.
ഏകലവ്യന്റെ യഥാർത്ഥ നാമം ശത്രുഘ്നൻ എന്നാണ്. നിഷാദനായ ഹിരണ്യ ദാനുസ്സിന്റെ പുത്രനല്ല ഏകലവ്യൻ. ശ്രീകൃഷ്ണന്റെ അച്ഛൻ വസുദേവരുടെ അനിയൻ ദേവശ്രവസ്സിന്റെ പുത്രനാണ് ഏകലവ്യൻ. രക്ഷിതാക്കൾ ഈ മകനെ കാട്ടിൽ ഉപേക്ഷിച്ചു. അത്രയ്ക്ക് ദുഷ് പ്രവർത്തികൾ ചെയ്ത പുത്രനായിരുന്നു ഏകലവ്യൻ - ( ഹരിവംശ പർവ്വം 20.122 ഇൽ ഇങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങൾ പറയുന്നുണ്ട്.) നിഷാദൻ എന്നാൽ ഇവനിൽ പാപം സ്ഥിതിചെയ്യുന്നതിനാൽ നിഷാദൻ ( കൊല്ലുക പ്രഹരിക്കുക . പൊതുവെ പാപ വൃത്തികളിൽ തത്പരരായവർ. വേനൻ എന്ന രാജാവിൽ നിന്നും ഉണ്ടായതാണ് ഇവർ - വനപർവ്വം 130.) നിഷാദർ വസിച്ചിരുന്നത് സരസ്വതീ നദിയുടെ തീരത്താണ്. ഇവരുടെ ദുഷ് പ്രവർത്തികൾ മൂലം നദി ഹൃദത്തിൽ ഒളിച്ചു. ഒരു തീവ്രവാദി അല്ലെങ്കിൽ ഒരു ആതതായി ഇന്ന് തനിക്കു ശിക്ഷണം തന്നത് അല്ലെങ്കിൽ തന്റെ ഗുരു ഭാരത സൈന്യാധിപനാണെന്ന് പറഞ്ഞാൽ എന്തായിരിക്കും പുകിൽ. ദ്രോണർക്കു വേണമെങ്കിൽ ഏകലവ്യന്റെ ശിരസ്സ് അന്നത്തെ നിയമം അനുസരിച്ച് ഛെദിക്കാമായിരുന്നു. ഏകലവ്യൻ ഉപേക്ഷിക്കപ്പെട്ട യാദവനാണ്. യാദവർ ഭ്രാഷ്ടരായ ക്ഷത്രിയരും. കൊച്ചുപിച്ചാത്തിയുമായി നടന്നു ഭീഷണിപ്പെടുത്തി സമൃദ്ധമായ ഭൌതിക ജീവിതം നയിക്കാവുന്ന ഈ ലോകത്ത് ധനുർവേദത്തിന്റെ ഈ അവതാരപുരുഷൻ, കൊടും പട്ടിണിയുടെ ക്രൂരമായ വറുതിയിൽ പൊരിഞ്ഞീട്ടുപൊലും, തന്റെ ആയോധനകലയെ സമ്പന്നർക്കെതിരെ ഉപയോഗിച്ചില്ല. താൻ വിലക്കിയിരിക്കെ ദ്രോണരാണ് തന്റെ ഗുരു എന്ന് പ്രചരിപ്പിച്ചത് തെറ്റാണ് ശിക്ഷാർഹാവുമാണ്. മാത്രമല്ല അങ്ങനെ പ്രച്ചരിപ്പിച്ചതിന്റെ ലക്ഷ്യം എന്താണ്?. മറിച്ചൊന്നു ആലോചിക്കുക . ഏകലവ്യൻ ഗുരുദക്ഷിണ നല്കാൻ വിസമ്മതിചുവെന്നിരിക്കട്ടെ അത് ഏകലവ്യന്റെ ജീവഹാനിയിലായിരിക്കും കലാശിക്കുക. വിരൽ കൊടുത്ത് ജീവൻ നിലനിർത്തുകയായിരൂനു ഏകലവ്യൻ. ഏകലവ്യൻ എപ്പോഴാണ് ദ്രോണ ശിഷ്യൻ ആയത്? ആരാണ് അതിനു അദ്ദേഹത്തിനു അനുവാദം കൊടുത്തത്? ഏകലവ്യൻ ഇങ്ങനെ പ്രച്ചരിപ്പിച്ചതിന്റെ ലക്ഷ്യമെന്ത്?. ഈ ചോദ്യങ്ങള സുഘടിതമായി ചേർന്ന് രൂപപ്പെട്ടുവരുന്നത് ഏകലവ്യനെ ബന്ധിച്ചു നിർത്താനുള്ള പ്രതിക്കൂടാണ്. ഇത്രയും പറഞ്ഞത് അർജ്ജുനനു വേണ്ടിയല്ല ദ്രോണർ ഏകലവ്യനെ ശിക്ഷിച്ചത് എന്ന് പറയാനാണ്.
അർജ്ജുനൻ പഠിപ്പിലും അഭ്യസനത്തിലും വായുവേഗമുള്ളവനാണ്. ധനുർവേദത്തെക്കുറിച്ച് അനന്തമായ ജിജ്ഞാസ ഉണ്ടായിരുന്നു അർജ്ജുനന്. അത്ര ജിജ്ഞാസ ആരിലും കണ്ടില്ല. പഠനത്തിലും ബാഹുബലത്തിലും പ്രയോഗചാതുര്യത്തിലും സ്വന്തമായ ശൈലിയിലും അർജ്ജുനൻ മറ്റാരേക്കാളും മികച്ചുനിന്നു. അയാള് ദ്രോണർക്കു സമാനായി ഉയര്ന്നു. രാത്രിയിലും അദ്ദേഹം പരിശീലിച്ചിരുന്നു. ----ആദിപർവ്വം 131.13.14.15.27
ജിവിത സുഖങ്ങളെല്ലാം പഠനത്തിനും പരിശീലനത്തിനും വേണ്ടി അർജ്ജുനൻ ത്യജിച്ചു. രാത്രിയ്ൽ എല്ലാവരും സുഖനിദ്ര കൊള്ളുമ്പോൾ അർജ്ജുനനൊരാൾ മാത്രം ഉറക്കമൊഴിച്ച്, പഠിച്ചത് പ്രയോഗിച്ച് ശീലിക്കുന്നു. ജീവിത സുഖങ്ങൾ ധനുർവേദത്തിനു കാഴ്ചവച്ച് ധനുർവേദത്തെ തന്റെ ആജ്ഞാനുവർത്തിയാക്കി മാറ്റുന്നു. അർജ്ജുനനോട് മത്സരബുദ്ധി വച്ചുപുലർത്തുന്ന കർണ്ണൻപോലും ഇത്തരം നിരന്തരാഭ്യാസത്തിനു മുതിരുന്നില്ല.
ശിഷ്യന് പഠനം ആവേശമായി മാറിയപ്പോൾ ആചാര്യന് അദ്ദേഹത്തോട് വാത്സല്യം തോന്നിയതിൽ അപാകമൊന്നുമില്ല. താൻ ഏര്പ്പെട്ടിരിക്കുന്ന കൃത്യത്തിൽ ആര് സത്യസന്ധതയും ആത്മാർത്ഥതയും കാണിച്ചാലും അവരോടു അത് തിരിച്ചരിയുന്നവർക്കെല്ലാം ആദരമോ ബഹുമാനമോ തോന്നാം., തോന്നേണ്ടതുമാണ് . ദ്രോണ ശിഷ്യന്മാരിൽ അർജ്ജുനൻ മാത്രമാണ് പഠനം സാക്ഷാത്ക്കരിക്കാൻ തന്റെ ജീവിത ഉഴിഞ്ഞുവച്ചത്. അർജ്ജുനന് അത് തപസ്സും യജ്ഞവുമായിരുന്നു. മറ്റു ശിഷ്യന്മാർക്ക് അവരുടെ ദിനചര്യയുടെ ഒരു ഭാഗം മാത്രമാണ് പഠനം. അർജ്ജുനന്റെ ദിനചര്യ തന്നെ പഠനവുമായി താദാത്മ്യം പ്രാപിക്കലാണ്. ഈ സാഹചര്യത്തിൽ അർജ്ജുനനോട് സവിശേഷമായ താത്പര്യവും സ്നേഹവും മമതയും വാത്സല്യവും ദ്രോണർക്ക് തോന്നിയില്ലെങ്കിൽ അതദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള കുറ്റമാകും. ദ്രോണർക്കു അർജ്ജുനനോട് സാമാന്യാധികമായ വാത്സല്യം തോന്നിയെന്നല്ല ഇവിടെ പറയേണ്ടത് ; ശിഷ്യൻ ആചാര്യനിൽനിന്നും വാത്സല്യം പിടിച്ചുപറ്റിയെന്നാണ് . ദ്രോണരുടെ ശിഷ്യവാത്സല്യം അദ്ദേഹം ശിഷ്യന് കനിഞ്ഞുനല്കിയ സൌജന്യമല്ല; അർജ്ജുനൻ സ്വന്തം പ്രയത്നംകൊണ്ട് നേടിയെടുത്ത സമർഹമായ അവകാശമാണ്.
പാഞ്ചാലനെ പരാജയപ്പെടുത്തി ഒരു വർഷം കഴിഞ്ഞപ്പോൾ പ്രയോഗസംഹാരങ്ങളോടുകൂടി ബ്രഹ്മശിരോസ്ത്രം അർജ്ജുനന് ഉപദേശിച്ചപ്പോൾ ദ്രോണർ ആചാര്യ ദക്ഷിണയായി ആവശ്യപെട്ടത്
- '' നിന്നോട് ഞാൻ പൊരുതിയാൽ നീ എന്നോടും പൊരുതണം''
--------------- ആദിപർവ്വം 138.14
സ്ഥാവരജംഗമങ്ങളല്ല , സ്വർണ്ണ നാണയങ്ങളല്ല, ദ്രോണർ ദക്ഷിണയായി ആവശ്യപെട്ടത്. ലോക സാഹിത്യമാകെ പരതിയാലും ഇങ്ങനെ ഒരാവശ്യം ഒരു ഗുരുവും ഒരു ശിഷ്യനോട് ഉന്നയിചീട്ടുണ്ടാകില്ല. വരാൻ പോകുന്ന കുരുക്ഷേത്ര യുദ്ധത്തിന്റെ സംഹാര ഭീകരത ഒരു ഗുരുദക്ഷിണയുടെ നിതാന്ത സൌമ്യതയിൽ ഇത്ര ലളിതമായി നിക്ഷേപിക്കാൻ പ്രപഞ്ച ഗുരുവായ വ്യാസനല്ലാതെ മറ്റാർക്കും സാധ്യമല്ല.
ദ്രോണരുടേയും അര്ജ്ജുനന്റെയും ഗുരുഷിശ്യബന്ധം ധാര്മ്മികതയുടെ അതിർത്തികൾ അതിന്റെ ഒരു തലത്തിലും ലംഘിക്കുന്നില്ല.
അശ്വമേധത്തിൽ ജയിച്ചതും, നിവാത കവച കാലകേയരെ കൊന്നതും, ശിവനെ പ്രീതിപ്പെടുത്തിയതും, ഗന്ധർവന്മാരെ ജയിച്ചതും എല്ലാം അർജ്ജുനൻ ഒറ്റക്കാണ്. ഒരു യുദ്ധത്തിലും അർജ്ജുനൻ പരാജയപെട്ടീട്ടില്ല. അസത്യം പറഞീട്ടുമില്ല. മഹാഭാരത യുദ്ധത്തിലെ ഓരോ ദിവസവും തന്റെ വ്യൂഹം ഏതായിരിക്കണം എങ്ങനെയായിരിക്കണം എന്ന് തീരുമാനിച്ചിരുന്നത് അർജ്ജുനനാണ്. മഹാഭാരത യുദ്ധത്തിന്റെ സൈന്യാധിപൻ ധൃഷ്ടദ്യുമ്നൻ ആയിരുന്നെങ്കിലും സർവ്വസൈന്യാധിപൻ അർജ്ജുനനായിരുന്നു. ജയദ്രഥ വാദപർവ്വം അർജ്ജുനന്റെ അനിതരസാധാരണമായ യുദ്ധ പാടവം നമുക്ക് കാണിച്ചിരുന്നു.
🙏🙏🙏🙏🙏🙏🙏
Monday, 4 December 2017
ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്?
🕉🕉🕉🕉🕉🕉
ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്?
ഹിന്ദുമതഗ്രന്ഥമായ ഭഗവദ്ഗീത ഹിന്ദുക്കളില്‍ പോലും പലരും വായിക്കാന്‍ മെനക്കെട്ടുകാണില്ല. അതുകൊണ്ട് ഭഗവദ്ഗീതയിലെ ദൈവത്തെ അറിയാനും സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അറിയാത്തവര്‍ക്ക് അറിയാന്‍ ഇതാ ഒരവസരം.
മതങ്ങളുടെ മാര്‍ക്കെറ്റിങ്ങ് നടക്കുന്ന ഈ കോംപിറ്റിറ്റീവ് ലോകത്ത്, സ്വന്തം ഗ്രന്ഥം വിവരിക്കുന്ന ദൈവത്തെപ്പോലും അറിയാത്ത ഹിന്ദുക്കളുടെ അവസ്ഥയെ മാനിച്ച്, സെമറ്റിക് ദൈവത്തെ മാത്രം പരിചയമുള്ള അവര്‍ക്ക് വേണ്ടി അതിന്‍റേതായ രീതിയില്‍ ഭഗവദ്ഗീതയിലെ ദൈവത്തെ ഒന്ന് പരിശോധിക്കാം.
ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ദൈവം നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.
"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).
അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ" എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഗീതാദൈവത്തിന്‍റെ മതം.
തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത്. ഞാനാണ് ഏക രക്ഷകന്‍" എന്നൊന്നും പറയേണ്ട ഗതികേട് ഗീതാദൈവത്തിനില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം പറയുന്നത് എന്താണെന്ന് കേള്‍ക്കണ്ടേ?
“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”
ഇതില്‍ നിന്നും ഭഗവദ്ഗീതയിലെ ദൈവം സെമറ്റിക് ചിന്താഗതിക്കാരനല്ല, മറിച്ച് ഒരു മതേതരനാണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഗീതയിലെ ദൈവം പറയുന്നു. ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.
ഏകദൈവമേ ഉള്ളുവെങ്കില്‍ ഇടയ്ക്കിടയക്ക് മറ്റുദൈവങ്ങളില്‍ വിശ്വസിക്കരുതെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ പറയുന്ന ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ മുമ്പേ ഏതോ ദൈവത്തെ കണ്ടിട്ടുണ്ടെന്നും അങ്ങനെയാണ് അവര്‍ ദൈവമായതെന്നും ഉറപ്പിക്കാം. ശരിയല്ലേ ?
തന്നെ ആരാധിക്കാത്തവരെല്ലാം കാഫിറുകളാണെന്നോ, അവരുടെ ആരധനാ മൂര്‍ത്തികളും, ആരാധനാലയങ്ങളും ഷിര്‍ക്കുകളാണെന്നോ, അവരെയൊക്കെ എന്തു വിലകൊടുത്തും നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ത്തണമെന്നോ, അതിനു തയ്യാറാകാത്ത കാഫിറുകളേയും, ഷിര്‍ക്കുകളേയും നശിപ്പിക്കാനൊരു ജിഹാദ് നടത്തണമെന്നോ ഭഗവദ് ഗീതയിലെ ദൈവം പറയുന്നുണ്ടോ?
വരൂ... ഗീതയിലെ ദൈവത്തിന് കാഫിറുകളായ ശത്രുക്കളുണ്ടോ? ജിഹാദിന്‍റെ ആവശ്യമുണ്ടോ? എന്നൊക്കെ ഒന്ന് പരിശോധിക്കാം.
ഉണ്ട്. ഭഗവദ്ഗീതയിലെ ദൈവവും പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു? ആരാണാ കാഫിർ?
ഗീതാദൈവം പറയുന്ന ശത്രു ഇതാണ്
"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)
ഇവിടേയും ഒരു ജിഹാദിന്‍റെ ആവശ്യമുണ്ടെന്ന് ഗീതാദൈവം പറയുന്നു. എങ്ങനെയായിരിക്കണം ആ ജിഹാദ് അല്ലെങ്കില്‍ യുദ്ധം?
"ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)
വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഗീതാദൈവം ഉപദേശിക്കുന്ന ജിഹാദ് എന്നിരിക്കെ, ഈ ജിഹാദ് ചെയ്യുന്നവന് ഹൂറികളെ സമ്മാനമായിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം ഈ ജിഹാദിനിറങ്ങുന്നവര്‍ക്ക് നല്കുന്ന സമ്മാനമെന്താണ്?
"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചു കൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).
ഇതിലും വലിയ സമ്മാനം വേറെന്തു വേണം?
ഇനി അടുത്ത ചോദ്യം. ഭഗവദ്ഗീതയിലെ ദൈവം അദൃശ്യനാണോ? നമുക്ക് കാണാനൊക്കില്ലേ? ഒരു പഴം കഴിച്ചതിന്‍റെ പേരില്‍ നമ്മളെ തനിച്ചാക്കി അദൃശ്യനായവരുടെ കൂട്ടത്തിലാണോ ഇദ്ദേഹവും? ഉത്തരം ഗീതാദൈവം തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?
"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)
"ഞാന്‍ സൃഷ്ടിച്ചതെല്ലാം നിനക്ക് സുഖിക്കാന്‍ വേണ്ടിയാണ്" എന്ന വിഢ്ഢി പ്രസ്ഥാവനയിറക്കി ആപ്പിലായ ഒരു ദൈവത്തെ നമുക്കറിയാം. പ്രസ്ഥാവനയിറക്കിയവരുടെ അനുയായികള്‍തന്നെ ആ പഴമെടുത്ത് കഴിച്ചു. പിന്നീടിങ്ങോട്ട് ലോകത്തെ മുഴുവനും നശിപ്പിക്കാനും, സ്വാര്‍ത്ഥബുദ്ധിയോടെ എല്ലാറ്റിനേയും കൊന്നു തിന്നാനും, മനുഷ്യനെ പ്രേരിപ്പിച്ചതും 'ദൈവം ഈ സൃഷ്ടിച്ചതെല്ലാം നമുക്ക് വേണ്ടിയല്ലേ, പിന്നെന്താ കുഴപ്പം?' എന്ന ഈ മുടന്തന്‍ ന്യായമാണ്.
എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32) എന്നാണ് ഭഗവദ്ഗീതയിലെ ദൈവത്തിന്‍റെ അഭിപ്രായം. ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്.
ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ദൈവം ആരാണെന്ന് നോക്കാം. ആ ദൈവം എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം.
ഗീതാ ദൈവം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു." (2:30) "മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7) "സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)
വെറും ഏഴ് ദിവസം കൊണ്ട് എല്ലാറ്റിനേയും സൃഷ്ടിച്ച് സ്വര്‍ഗ്ഗത്തിലെ കസേരയിലിരുന്ന് നമ്മുടെ പാപത്തിന്‍റെ കണക്കെടുകയല്ല, മറിച്ച് സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയിലെ ദൈവം പറയുന്നു.
"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)
നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം.
നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍" എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും. അതാണ് ശിവം.
ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ, എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാം
🙏🙏🙏🙏🙏🙏
ഭഗവദ്ഗീതയില്‍ പറയുന്ന ദൈവമാരാണ്?
ഹിന്ദുമതഗ്രന്ഥമായ ഭഗവദ്ഗീത ഹിന്ദുക്കളില്‍ പോലും പലരും വായിക്കാന്‍ മെനക്കെട്ടുകാണില്ല. അതുകൊണ്ട് ഭഗവദ്ഗീതയിലെ ദൈവത്തെ അറിയാനും സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അറിയാത്തവര്‍ക്ക് അറിയാന്‍ ഇതാ ഒരവസരം.
മതങ്ങളുടെ മാര്‍ക്കെറ്റിങ്ങ് നടക്കുന്ന ഈ കോംപിറ്റിറ്റീവ് ലോകത്ത്, സ്വന്തം ഗ്രന്ഥം വിവരിക്കുന്ന ദൈവത്തെപ്പോലും അറിയാത്ത ഹിന്ദുക്കളുടെ അവസ്ഥയെ മാനിച്ച്, സെമറ്റിക് ദൈവത്തെ മാത്രം പരിചയമുള്ള അവര്‍ക്ക് വേണ്ടി അതിന്‍റേതായ രീതിയില്‍ ഭഗവദ്ഗീതയിലെ ദൈവത്തെ ഒന്ന് പരിശോധിക്കാം.
ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ദൈവം നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.
"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).
അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ" എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഗീതാദൈവത്തിന്‍റെ മതം.
തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത്. ഞാനാണ് ഏക രക്ഷകന്‍" എന്നൊന്നും പറയേണ്ട ഗതികേട് ഗീതാദൈവത്തിനില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം പറയുന്നത് എന്താണെന്ന് കേള്‍ക്കണ്ടേ?
“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”
ഇതില്‍ നിന്നും ഭഗവദ്ഗീതയിലെ ദൈവം സെമറ്റിക് ചിന്താഗതിക്കാരനല്ല, മറിച്ച് ഒരു മതേതരനാണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഗീതയിലെ ദൈവം പറയുന്നു. ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.
ഏകദൈവമേ ഉള്ളുവെങ്കില്‍ ഇടയ്ക്കിടയക്ക് മറ്റുദൈവങ്ങളില്‍ വിശ്വസിക്കരുതെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ പറയുന്ന ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ മുമ്പേ ഏതോ ദൈവത്തെ കണ്ടിട്ടുണ്ടെന്നും അങ്ങനെയാണ് അവര്‍ ദൈവമായതെന്നും ഉറപ്പിക്കാം. ശരിയല്ലേ ?
തന്നെ ആരാധിക്കാത്തവരെല്ലാം കാഫിറുകളാണെന്നോ, അവരുടെ ആരധനാ മൂര്‍ത്തികളും, ആരാധനാലയങ്ങളും ഷിര്‍ക്കുകളാണെന്നോ, അവരെയൊക്കെ എന്തു വിലകൊടുത്തും നമ്മുടെ പാര്‍ട്ടിയില്‍ ചേര്‍ത്തണമെന്നോ, അതിനു തയ്യാറാകാത്ത കാഫിറുകളേയും, ഷിര്‍ക്കുകളേയും നശിപ്പിക്കാനൊരു ജിഹാദ് നടത്തണമെന്നോ ഭഗവദ് ഗീതയിലെ ദൈവം പറയുന്നുണ്ടോ?
വരൂ... ഗീതയിലെ ദൈവത്തിന് കാഫിറുകളായ ശത്രുക്കളുണ്ടോ? ജിഹാദിന്‍റെ ആവശ്യമുണ്ടോ? എന്നൊക്കെ ഒന്ന് പരിശോധിക്കാം.
ഉണ്ട്. ഭഗവദ്ഗീതയിലെ ദൈവവും പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു? ആരാണാ കാഫിർ?
ഗീതാദൈവം പറയുന്ന ശത്രു ഇതാണ്
"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)
ഇവിടേയും ഒരു ജിഹാദിന്‍റെ ആവശ്യമുണ്ടെന്ന് ഗീതാദൈവം പറയുന്നു. എങ്ങനെയായിരിക്കണം ആ ജിഹാദ് അല്ലെങ്കില്‍ യുദ്ധം?
"ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)
വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഗീതാദൈവം ഉപദേശിക്കുന്ന ജിഹാദ് എന്നിരിക്കെ, ഈ ജിഹാദ് ചെയ്യുന്നവന് ഹൂറികളെ സമ്മാനമായിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. പിന്നെ ഭഗവദ്ഗീതയിലെ ദൈവം ഈ ജിഹാദിനിറങ്ങുന്നവര്‍ക്ക് നല്കുന്ന സമ്മാനമെന്താണ്?
"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചു കൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).
ഇതിലും വലിയ സമ്മാനം വേറെന്തു വേണം?
ഇനി അടുത്ത ചോദ്യം. ഭഗവദ്ഗീതയിലെ ദൈവം അദൃശ്യനാണോ? നമുക്ക് കാണാനൊക്കില്ലേ? ഒരു പഴം കഴിച്ചതിന്‍റെ പേരില്‍ നമ്മളെ തനിച്ചാക്കി അദൃശ്യനായവരുടെ കൂട്ടത്തിലാണോ ഇദ്ദേഹവും? ഉത്തരം ഗീതാദൈവം തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?
"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)
"ഞാന്‍ സൃഷ്ടിച്ചതെല്ലാം നിനക്ക് സുഖിക്കാന്‍ വേണ്ടിയാണ്" എന്ന വിഢ്ഢി പ്രസ്ഥാവനയിറക്കി ആപ്പിലായ ഒരു ദൈവത്തെ നമുക്കറിയാം. പ്രസ്ഥാവനയിറക്കിയവരുടെ അനുയായികള്‍തന്നെ ആ പഴമെടുത്ത് കഴിച്ചു. പിന്നീടിങ്ങോട്ട് ലോകത്തെ മുഴുവനും നശിപ്പിക്കാനും, സ്വാര്‍ത്ഥബുദ്ധിയോടെ എല്ലാറ്റിനേയും കൊന്നു തിന്നാനും, മനുഷ്യനെ പ്രേരിപ്പിച്ചതും 'ദൈവം ഈ സൃഷ്ടിച്ചതെല്ലാം നമുക്ക് വേണ്ടിയല്ലേ, പിന്നെന്താ കുഴപ്പം?' എന്ന ഈ മുടന്തന്‍ ന്യായമാണ്.
എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32) എന്നാണ് ഭഗവദ്ഗീതയിലെ ദൈവത്തിന്‍റെ അഭിപ്രായം. ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്.
ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ദൈവം ആരാണെന്ന് നോക്കാം. ആ ദൈവം എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം.
ഗീതാ ദൈവം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു." (2:30) "മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7) "സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)
വെറും ഏഴ് ദിവസം കൊണ്ട് എല്ലാറ്റിനേയും സൃഷ്ടിച്ച് സ്വര്‍ഗ്ഗത്തിലെ കസേരയിലിരുന്ന് നമ്മുടെ പാപത്തിന്‍റെ കണക്കെടുകയല്ല, മറിച്ച് സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയിലെ ദൈവം പറയുന്നു.
"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)
നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം.
നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍" എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും. അതാണ് ശിവം.
ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ, എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാം
🙏🙏🙏🙏🙏🙏
🕉🕉🕉🕉🕉🕉
ശ്രീമഹാഭാഗവതകഥകൾ: അമ്പാടിപ്പൈതൽ
വസുദേവർ നന്ദഗൃഹത്തിലെത്തി യശോദയുടെ നികടത്തിൽ പൈതലിനെ കിടത്തി തിരിച്ച്പോന്ന് അല്പം കഴിഞ്ഞപ്പോൾ ശിശുരോദനം ചെയ്തു. അതുകേട്ട് യശോദയും സൂതികാഗൃഹത്തിലുണ്ടായിരുന്ന പരിചാരകന്മാരും ഞെട്ടിയുണർന്നു. എന്തത്ഭുതം! നന്ദപത്നിയുടെ പ്രസവം കഴിഞ്ഞിരിക്കുന്നു. യാതൊരു വേദനയും വൈഷമ്യവും കൂടാതെ; ഒന്നുമറിയാതെ; നിദ്രയുടെ നിസ്തന്ദ്രതയിൽ, ദേവിയുടെ പ്രസവം നടന്നത് ദൈവാനുഗ്രഹമെന്നേ പറയാനുളളൂ എന്ന് അവിടെയുണ്ടായിരുന്നവർക്കെല്ലാം അപ്പോൾ തോന്നി.
" കൈകാലുകൾ കുടഞ്ഞുകരയുന്ന ഓമനത്തമുളള ഒരാൺകുഞ്ഞ്! കാർമേഘവർണ്ണം " ----- ഇങ്ങനെ പരിചാരികമാർ തമ്മിൽ പറയുന്നതു കേട്ടുകൊണ്ട് ആനന്ദതുന്ദിലനായി നന്ദഗോപൻ ആ പ്രസവമുറിയിലേക്ക് കടന്നുവന്നു. പത്നിയേയും പൈതലിനേയും അദ്ദേഹം സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് വീക്ഷിച്ചു. ആർക്കും ചെന്നെടുത്ത് ഉമ്മവയ്ക്കാൻ തോന്നുന്ന ഓമനത്തമുളള ഒരു ശിശു! നന്ദൻ തൻറെ അതിരറ്റ ഭാഗ്യത്തെ ഓർത്തു വൈകുണ്ഡനാഥനെ ഉളളഴിഞ്ഞു പ്രാർത്ഥിച്ചു. എല്ലാം ആ ഭക്തവത്സലൻറെ അനുഗ്രഹമെന്ന് മനസ്സിൽ ദൃഢമായി ഉറച്ചു. യശോദയും ആ പൂമ്പൈതലിനെക്കണ്ട് ആനന്ദവാരാന്നിധിയിൽ മുഴുകി, നിർവൃതിയിൽ ലയിച്ചു അല്പനേരം മതിമറന്നിരുന്നു പോയി. അനന്തരം അതിനെ കരതലത്തിലെടുത്ത്, പാൽചുരത്തി നിന്ന മുല മെല്ലെ കുടിപ്പിച്ചു.
നേരം കിളളിവെളുത്തില്ല, അതിനു മുമ്പുതന്നെ, യശോദ അതികോമളനായ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു എന്നവാർത്ത, ഗോപവാടം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. പിന്നെ അവിടെ നടന്ന ആഘോഷം എന്തെന്നും എങ്ങിനെയെന്നും പറയാൻ വാക്കുകൾ പോരാ. അതേ; ഗോപന്മാരും ഗോപികളുംചേർന്ന്, ആടുക, പാടുക, തുളളുക, നൃത്തം ചെയ്യുക, സന്തോഷംകൊണ്ട് കരയുക, പരസ്പരം ആശ്ലേഷിക്കുക---- എന്നുവേണ്ട എന്തെല്ലാം മാനസോല്ലാസപ്രകടനങ്ങളാണ് അവർ നടത്തിയതെന്ന് വർണ്ണിക്കാൻ സാദ്ധ്യമല്ല. നന്ദഗോപൻ ആ പ്രജാവാസികളുടെ നാഥനാണ്. അദ്ദേഹത്തിന്റെ പത്നി "ആറ്റുനോറ്റ് " ഒരു ആൺപൈതലിനെ പ്രസവിച്ചപ്പോൾ അവർക്ക് അപ്രകാരം ആനന്ദാഹ്ലാദമുണ്ടായതിൽ അത്ഭുതമില്ല.
********
കുഞ്ഞിൻറെ അഭ്യുദയത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി, നന്ദഗോപൻ ഉത്തമബ്രാഹ്മണർക്ക് ധനദാനം, ഗോദാനം,വസ്ത്രദാനം,സ്വർണ്ണദാനം മുതലായവ നൽകി, ഒരു നല്ല ശുഭമുഹൂർത്തത്തിൽ ഉണ്ണിയുടെ ജാതകർമ്മങ്ങളും കഴിച്ചു. അന്നുമുതൽ അമ്പാടിയിൽ പണ്ടെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഐശ്വര്യവും വിളയാടാൻ തുടങ്ങി. ആത്മവല്ലഭൻ പളളികൊളളുന്ന പുണ്യസ്ഥലത്ത് പൂമങ്കയും വിളയാടി വിളങ്ങണമല്ലോ.
ഗോപന്മാർ തങ്ങളുടെ ഗോപുരഭാഗങ്ങളിൽ ധ്വജങ്ങൾ നാട്ടി സന്തോഷസൂചകമായി കൊടിക്കൂറകൾ തൂക്കി. ദിവസവും പുലർവേളയിൽ, കുളിച്ചു ഗോപീചന്ദനക്കുറികളും ചാർത്തി, തലമുടി മേൽപ്പോട്ടാക്കി കൂട്ടിക്കെട്ടി അതിൽ മയൂരപിഞ്ഛങ്ങളും കുത്തി ഗോപന്മാർ അമ്പാടിമണിക്കുഞ്ഞിനെ വന്നു ദർശിച്ചുകൊണ്ടിരുന്നു. അതുപോലെ ദിവസവും ഗോപാംഗനകൾ കുളിച്ചു ശുഭ്രവസ്ത്രങ്ങളണിഞ്ഞ് വാർമുടി കോതിക്കെട്ടി കണ്ണെഴുതി ചാന്തിൻപൊട്ടും തൊട്ട് ചമഞ്ഞൊരുങ്ങി തങ്ങളുടെ പഞ്ചാമൃതപ്പൈങ്കിളിപ്പൈതലിനെ വന്നുകണ്ട്, ആടിപ്പാടി നൃത്തങ്ങൾ വച്ച് ഓമനത്തം തുളുമ്പുന്ന പിഞ്ചിളം ചെന്താർവദനത്തെയും ശ്യാമളമേഘവർണ്ണംപൂണ്ട പൂന്തനുവിനേയും ചുംബിച്ചു ആനന്ദപ്പൂമരന്ദപ്പുഴയിൽ മുഴുകി രസിച്ചു.
കുഞ്ഞിന് കാണികളുടെ കണ്ണുദോഷം പറ്റാതിരിക്കാൻ നന്ദഗോപൻ മന്ത്രവാദികളെക്കൊണ്ട് രക്ഷാമന്ത്രങ്ങൾ എഴുതിച്ച വാറോലകൾ സൂതികാഗൃഹത്തിന് നാലുവശവും തൂക്കിവച്ചു. ആ ദിവസങ്ങളിൽ അമ്പാടിയിൽ ഒരു മഹോത്സവത്തിൻറെ പ്രതീതിയാണ് എപ്പോഴും ദൃശ്യമായിരുന്നത്. പശുക്കളെ കുളിപ്പിച്ച് കൊമ്പുകളിൽ പട്ടുറകളിട്ട് അലങ്കരിക്കുക, തൊഴുത്തുകളിൽ പൂമാലകളും കുരുത്തോലകളും തൂക്കി ഭംഗിവരുത്തുക--- എന്നിങ്ങനെ ഗോവൃന്ദങ്ങൾക്കും സന്തോഷംവരുമാറ് ഗോപന്മാർ പലതും ചെയ്തു.
🙏🙏🙏🙏🙏🙏🙏
ശ്രീമഹാഭാഗവതകഥകൾ: അമ്പാടിപ്പൈതൽ
വസുദേവർ നന്ദഗൃഹത്തിലെത്തി യശോദയുടെ നികടത്തിൽ പൈതലിനെ കിടത്തി തിരിച്ച്പോന്ന് അല്പം കഴിഞ്ഞപ്പോൾ ശിശുരോദനം ചെയ്തു. അതുകേട്ട് യശോദയും സൂതികാഗൃഹത്തിലുണ്ടായിരുന്ന പരിചാരകന്മാരും ഞെട്ടിയുണർന്നു. എന്തത്ഭുതം! നന്ദപത്നിയുടെ പ്രസവം കഴിഞ്ഞിരിക്കുന്നു. യാതൊരു വേദനയും വൈഷമ്യവും കൂടാതെ; ഒന്നുമറിയാതെ; നിദ്രയുടെ നിസ്തന്ദ്രതയിൽ, ദേവിയുടെ പ്രസവം നടന്നത് ദൈവാനുഗ്രഹമെന്നേ പറയാനുളളൂ എന്ന് അവിടെയുണ്ടായിരുന്നവർക്കെല്ലാം അപ്പോൾ തോന്നി.
" കൈകാലുകൾ കുടഞ്ഞുകരയുന്ന ഓമനത്തമുളള ഒരാൺകുഞ്ഞ്! കാർമേഘവർണ്ണം " ----- ഇങ്ങനെ പരിചാരികമാർ തമ്മിൽ പറയുന്നതു കേട്ടുകൊണ്ട് ആനന്ദതുന്ദിലനായി നന്ദഗോപൻ ആ പ്രസവമുറിയിലേക്ക് കടന്നുവന്നു. പത്നിയേയും പൈതലിനേയും അദ്ദേഹം സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് വീക്ഷിച്ചു. ആർക്കും ചെന്നെടുത്ത് ഉമ്മവയ്ക്കാൻ തോന്നുന്ന ഓമനത്തമുളള ഒരു ശിശു! നന്ദൻ തൻറെ അതിരറ്റ ഭാഗ്യത്തെ ഓർത്തു വൈകുണ്ഡനാഥനെ ഉളളഴിഞ്ഞു പ്രാർത്ഥിച്ചു. എല്ലാം ആ ഭക്തവത്സലൻറെ അനുഗ്രഹമെന്ന് മനസ്സിൽ ദൃഢമായി ഉറച്ചു. യശോദയും ആ പൂമ്പൈതലിനെക്കണ്ട് ആനന്ദവാരാന്നിധിയിൽ മുഴുകി, നിർവൃതിയിൽ ലയിച്ചു അല്പനേരം മതിമറന്നിരുന്നു പോയി. അനന്തരം അതിനെ കരതലത്തിലെടുത്ത്, പാൽചുരത്തി നിന്ന മുല മെല്ലെ കുടിപ്പിച്ചു.
നേരം കിളളിവെളുത്തില്ല, അതിനു മുമ്പുതന്നെ, യശോദ അതികോമളനായ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു എന്നവാർത്ത, ഗോപവാടം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. പിന്നെ അവിടെ നടന്ന ആഘോഷം എന്തെന്നും എങ്ങിനെയെന്നും പറയാൻ വാക്കുകൾ പോരാ. അതേ; ഗോപന്മാരും ഗോപികളുംചേർന്ന്, ആടുക, പാടുക, തുളളുക, നൃത്തം ചെയ്യുക, സന്തോഷംകൊണ്ട് കരയുക, പരസ്പരം ആശ്ലേഷിക്കുക---- എന്നുവേണ്ട എന്തെല്ലാം മാനസോല്ലാസപ്രകടനങ്ങളാണ് അവർ നടത്തിയതെന്ന് വർണ്ണിക്കാൻ സാദ്ധ്യമല്ല. നന്ദഗോപൻ ആ പ്രജാവാസികളുടെ നാഥനാണ്. അദ്ദേഹത്തിന്റെ പത്നി "ആറ്റുനോറ്റ് " ഒരു ആൺപൈതലിനെ പ്രസവിച്ചപ്പോൾ അവർക്ക് അപ്രകാരം ആനന്ദാഹ്ലാദമുണ്ടായതിൽ അത്ഭുതമില്ല.
********
കുഞ്ഞിൻറെ അഭ്യുദയത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി, നന്ദഗോപൻ ഉത്തമബ്രാഹ്മണർക്ക് ധനദാനം, ഗോദാനം,വസ്ത്രദാനം,സ്വർണ്ണദാനം മുതലായവ നൽകി, ഒരു നല്ല ശുഭമുഹൂർത്തത്തിൽ ഉണ്ണിയുടെ ജാതകർമ്മങ്ങളും കഴിച്ചു. അന്നുമുതൽ അമ്പാടിയിൽ പണ്ടെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഐശ്വര്യവും വിളയാടാൻ തുടങ്ങി. ആത്മവല്ലഭൻ പളളികൊളളുന്ന പുണ്യസ്ഥലത്ത് പൂമങ്കയും വിളയാടി വിളങ്ങണമല്ലോ.
ഗോപന്മാർ തങ്ങളുടെ ഗോപുരഭാഗങ്ങളിൽ ധ്വജങ്ങൾ നാട്ടി സന്തോഷസൂചകമായി കൊടിക്കൂറകൾ തൂക്കി. ദിവസവും പുലർവേളയിൽ, കുളിച്ചു ഗോപീചന്ദനക്കുറികളും ചാർത്തി, തലമുടി മേൽപ്പോട്ടാക്കി കൂട്ടിക്കെട്ടി അതിൽ മയൂരപിഞ്ഛങ്ങളും കുത്തി ഗോപന്മാർ അമ്പാടിമണിക്കുഞ്ഞിനെ വന്നു ദർശിച്ചുകൊണ്ടിരുന്നു. അതുപോലെ ദിവസവും ഗോപാംഗനകൾ കുളിച്ചു ശുഭ്രവസ്ത്രങ്ങളണിഞ്ഞ് വാർമുടി കോതിക്കെട്ടി കണ്ണെഴുതി ചാന്തിൻപൊട്ടും തൊട്ട് ചമഞ്ഞൊരുങ്ങി തങ്ങളുടെ പഞ്ചാമൃതപ്പൈങ്കിളിപ്പൈതലിനെ വന്നുകണ്ട്, ആടിപ്പാടി നൃത്തങ്ങൾ വച്ച് ഓമനത്തം തുളുമ്പുന്ന പിഞ്ചിളം ചെന്താർവദനത്തെയും ശ്യാമളമേഘവർണ്ണംപൂണ്ട പൂന്തനുവിനേയും ചുംബിച്ചു ആനന്ദപ്പൂമരന്ദപ്പുഴയിൽ മുഴുകി രസിച്ചു.
കുഞ്ഞിന് കാണികളുടെ കണ്ണുദോഷം പറ്റാതിരിക്കാൻ നന്ദഗോപൻ മന്ത്രവാദികളെക്കൊണ്ട് രക്ഷാമന്ത്രങ്ങൾ എഴുതിച്ച വാറോലകൾ സൂതികാഗൃഹത്തിന് നാലുവശവും തൂക്കിവച്ചു. ആ ദിവസങ്ങളിൽ അമ്പാടിയിൽ ഒരു മഹോത്സവത്തിൻറെ പ്രതീതിയാണ് എപ്പോഴും ദൃശ്യമായിരുന്നത്. പശുക്കളെ കുളിപ്പിച്ച് കൊമ്പുകളിൽ പട്ടുറകളിട്ട് അലങ്കരിക്കുക, തൊഴുത്തുകളിൽ പൂമാലകളും കുരുത്തോലകളും തൂക്കി ഭംഗിവരുത്തുക--- എന്നിങ്ങനെ ഗോവൃന്ദങ്ങൾക്കും സന്തോഷംവരുമാറ് ഗോപന്മാർ പലതും ചെയ്തു.
🙏🙏🙏🙏🙏🙏🙏
മഹാ വൈദ്യനായ ശാസ്താവ്
🕉🕉🕉🕉🕉🕉🕉
മഹാ വൈദ്യനായ ശാസ്താവ്
യസ്യ ധന്വന്തരിർ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം
രോഗദുരിതപീഡകളിൽ നിന്നു രക്ഷനേടാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂർത്തിയുടേയും വൈദ്യനാഥനായ ഭഗവാൻ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധർമ്മശാസ്താവ്.
അമൃതകലശം കൈയിൽ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകൾ കേരളത്തിലുണ്ട്(തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കൽപ്പങ്ങൾ കൂടി ചേർന്ന ശാസ്താ ഭാവമാണിത്.അമൃതത്വം നൽകുന്നവനാണ് ശാസ്താവ്.ഭഗവാൻ ഭക്തർക്കു തരുന്ന അമൃത് എന്താണ്? മരണമില്ലാതാക്കാനുള്ള അമൃതാണോ? അതോ ജനിമൃതികളിൽ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ?. ഭഗവദ്ഗീതയിൽ കൃഷ്ണൻ സൂചിപ്പിക്കുന്ന ധർമ്മാമൃതമാണ്(ഭഗവദ്ഗീത ഭക്തിയോഗം നോക്കുക)ശാസ്താവു നൽകുന്നത്. ആത്മാവിൻറെ നിത്യതയിലേക്കു നയിക്കുന്ന ധർമ്മാമൃതം കൈയിൽ ധരിച്ച ദേവൻ എന്നു അറിഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ധർമ്മശാസ്താവിനെയാണ് വസിഷ്ഠ, പരശുരാമാദി മഹർഷിമാർ അമൃതകലശഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.
കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങൾ ചികിത്സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചൻകോവിൽ ക്ഷേത്രവും ഉദാഹരണങ്ങൾ. അച്ചൻ കോവിൽ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചൻകോവിൽ ശാസ്താ വിഗ്രഹത്തിൻറെ വലതു കൈയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സർപ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളിൽ വെച്ച് ആർക്കെങ്കിലും സർപ്പദംശനമേറ്റാൽ അവരെ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിൻറെ കൈയിലെ ചന്ദനം മുറിവിൽ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം. വിഷംതീണ്ടിയവരേയും കൊണ്ട് അർദ്ധരാത്രിയിലാണ് എത്തുന്നതെങ്കിലും ശ്രീകോവിൽ നടതുറന്ന് മേൽശാന്തി ചന്ദനം നൽകണമെന്നതാണ് ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചൻകോവിൽ ക്ഷേത്രത്തിനു ചുറ്റുമുള്ളവർക്ക് സർപ്പദംശനം ഏൽക്കാനുള്ള സാധ്യതയും വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ടുതന്നെസംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിർവഹിക്കേണ്ടിയിരുന്നു.
തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങൾക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായർക്ക് സ്വപ്‌നത്തിൽ ശാസ്താവ് പറഞ്ഞു നൽകിയതാണ് എണ്ണയുടെ കൂട്ട്. എണ്പിത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേർത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണ് ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയിൽ വിശദമാക്കുന്നുണ്ട്.
ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങൾക്കുള്ള മരുന്നും നൽകുന്ന വിധത്തിൽ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങൾ നിലകൊണ്ടിരുന്നത് എന്നു സാരം
കടപ്പാട്: ജന്മഭൂമി
സ്വാമിയേ ശരണമയ്യപ്പാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ
🌹🌹🌹🌹🌹🌹🌹🌹
മഹാ വൈദ്യനായ ശാസ്താവ്
യസ്യ ധന്വന്തരിർ മാതാ പിതാ രുദ്രോ ഭിഷക്തമഃ
തം ശാസ്താരമഹം വന്ദേ മഹാവൈദ്യം ദയാനിധിം
രോഗദുരിതപീഡകളിൽ നിന്നു രക്ഷനേടാൻ ഭക്തർ ആശ്രയിക്കുന്ന ധന്വന്തരീ മൂർത്തിയുടേയും വൈദ്യനാഥനായ ഭഗവാൻ രുദ്രന്റേയും പുത്രനായ മഹാവൈദ്യനാണ് ധർമ്മശാസ്താവ്.
അമൃതകലശം കൈയിൽ ധരിച്ചിരിക്കുന്ന ശാസ്താ പ്രതിഷ്ഠകൾ കേരളത്തിലുണ്ട്(തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശാസ്താവ്, ആറാട്ടുപുഴ ശാസ്താവ്). ധന്വന്തരീ മോഹിനീ സങ്കൽപ്പങ്ങൾ കൂടി ചേർന്ന ശാസ്താ ഭാവമാണിത്.അമൃതത്വം നൽകുന്നവനാണ് ശാസ്താവ്.ഭഗവാൻ ഭക്തർക്കു തരുന്ന അമൃത് എന്താണ്? മരണമില്ലാതാക്കാനുള്ള അമൃതാണോ? അതോ ജനിമൃതികളിൽ നിന്നു രക്ഷനേടാനുള്ള അമൃതജ്ഞാനമാണോ?. ഭഗവദ്ഗീതയിൽ കൃഷ്ണൻ സൂചിപ്പിക്കുന്ന ധർമ്മാമൃതമാണ്(ഭഗവദ്ഗീത ഭക്തിയോഗം നോക്കുക)ശാസ്താവു നൽകുന്നത്. ആത്മാവിൻറെ നിത്യതയിലേക്കു നയിക്കുന്ന ധർമ്മാമൃതം കൈയിൽ ധരിച്ച ദേവൻ എന്നു അറിഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ധർമ്മശാസ്താവിനെയാണ് വസിഷ്ഠ, പരശുരാമാദി മഹർഷിമാർ അമൃതകലശഹസ്തനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.
കേരളത്തിലെ ചില ശാസ്താക്ഷേത്രങ്ങൾ ചികിത്സാ കേന്ദ്രങ്ങളുമായിരുന്നു. തകഴി ക്ഷേത്രവും അച്ചൻകോവിൽ ക്ഷേത്രവും ഉദാഹരണങ്ങൾ. അച്ചൻ കോവിൽ ശാസ്താവ് വിഷഹാരിയാണ് എന്ന് പ്രസിദ്ധമാണ്. അച്ചൻകോവിൽ ശാസ്താ വിഗ്രഹത്തിൻറെ വലതു കൈയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനം സർപ്പവിഷത്തിനുള്ള സിദ്ധൗഷധമായി കരുതപ്പെടുന്നു. സമീപപ്രദേശങ്ങളിൽ വെച്ച് ആർക്കെങ്കിലും സർപ്പദംശനമേറ്റാൽ അവരെ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. ശാസ്താവിൻറെ കൈയിലെ ചന്ദനം മുറിവിൽ വെച്ചു കെട്ടുകയും ചന്ദനം കഴിപ്പിക്കുകയും ചെയ്യുന്നു. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം. വിഷംതീണ്ടിയവരേയും കൊണ്ട് അർദ്ധരാത്രിയിലാണ് എത്തുന്നതെങ്കിലും ശ്രീകോവിൽ നടതുറന്ന് മേൽശാന്തി ചന്ദനം നൽകണമെന്നതാണ് ക്ഷേത്രത്തിലെ രീതി. കാടിനു നടുവിലായ അച്ചൻകോവിൽ ക്ഷേത്രത്തിനു ചുറ്റുമുള്ളവർക്ക് സർപ്പദംശനം ഏൽക്കാനുള്ള സാധ്യതയും വളരെ കൂടുതൽ ആയിരുന്നു. അതുകൊണ്ടുതന്നെസംസാരവിഷം ഇല്ലാതാക്കുന്ന മഹാവൈദ്യനായ ശാസ്താവിനു വിഷഹാരിയുടെ ചുമതലകൂടി നിർവഹിക്കേണ്ടിയിരുന്നു.
തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വലിയ എണ്ണ മറ്റൊരു ഉദാഹരണമാണ്. വാതസംബന്ധിയായ രോഗങ്ങൾക്ക് മരുന്നായി ഇന്നും തകഴിയിലെ എണ്ണപ്രസിദ്ധമാണ്. ക്ഷേത്രപുനരുദ്ധാരണത്തിനു ധനമില്ലാതെ വിഷമിച്ച തകഴിയിലെ ഭക്തനായ ഒരു നായർക്ക് സ്വപ്‌നത്തിൽ ശാസ്താവ് പറഞ്ഞു നൽകിയതാണ് എണ്ണയുടെ കൂട്ട്. എണ്പിത്തിനാലു വിധം പച്ചമരുന്നുകളും അറുപത്തിനാലു വിധം അങ്ങാടി മരുന്നുകളും എള്ളെണ്ണ ഒഴികെയുള്ള നാനാവിധം എണ്ണകളും ചേർത്തു കാച്ചിയരിച്ചു ഉണ്ടാക്കുന്നതാണ് ഈ എണ്ണ. തകഴിയിലെ വലിയെണ്ണയുടെ മാഹാത്മ്യം ഐതിഹ്യമാലയിൽ വിശദമാക്കുന്നുണ്ട്.
ആത്മീയ ഉന്നതിയ്ക്കു വേണ്ട മരുന്നും ശാരീരികരോഗങ്ങൾക്കുള്ള മരുന്നും നൽകുന്ന വിധത്തിൽ ആയിരുന്നു നമ്മുടെ ചില ശാസ്താക്ഷേത്രങ്ങൾ നിലകൊണ്ടിരുന്നത് എന്നു സാരം
കടപ്പാട്: ജന്മഭൂമി
സ്വാമിയേ ശരണമയ്യപ്പാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ
🌹🌹🌹🌹🌹🌹🌹🌹
Sunday, 19 November 2017
ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..
ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..
നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ നിന്നും നിലമ്പൂർ കോവിലകത്തിന് വീണു കിട്ടിയ സൗഭാഗ്യമാണ് കുട്ടി കേശവൻ. സർവ്വ ലക്ഷണങ്ങളും തികഞ്ഞ കുട്ടിക്കുറുമ്പൻ.. കോവിലകത്തെ സകല അംഗങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. അങ്ങനെയിരിക്കെ മലബാർ കലാപം എന്ന മാപ്പിള ലഹള പൊട്ടി പുറപ്പെട്ടു. നിലമ്പൂർ കോവിലകം ആക്രമിച്ച കൊള്ളക്കാർ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത കൂട്ടത്തിൽ കേശവനേയും തട്ടിയെടുത്തു..
കേശവനെ നഷ്ടപ്പെട്ടതിൽ എല്ലാവരും വളരെയധികം വിഷമിച്ചു.ഗുരുവായൂരപ്പന്റെ ഭക്തയായ വല്യ തമ്പുരാട്ടി ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു. യാതൊരു കുഴപ്പവും കൂടാതെ കേശവനെ തിരികെ കിട്ടിയാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടതള്ളിക്കോളാം എന്ന് വഴിപാടും നേർന്നു. കോവിലകത്തെ ഭടന്മാർ കാടും നാടും മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആനക്കുട്ടിയെ കിട്ടിയില്ല
മാസങ്ങൾ കഴിഞ്ഞു. കൊള്ളക്കാർ കൊടും കാടിനകത്ത് ഒരു ഗുഹക്കുള്ളിൽ താമസിച്ചു വന്നിരുന്നു. ആന കുട്ടിയെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. ഒരു ദിവസം ഒരു വഴി പോക്കൻ അവിടെ എത്തുകയും എല്ലാവർക്കും മദ്യം നൽകി മയക്കി ആനയെ അഴിച്ചു കൊണ്ടു പോരികയുമുണ്ടായി.. അത് സാക്ഷാൽ ഗുരുവായൂരപ്പൻ വേഷം മാറി ചെന്നതാണെന്ന് ജനങ്ങൾ വിശ്വസിച്ചു വരുന്നു.
കോവിലകത്ത് സന്തോഷം അലതല്ലി...
1922 ജനുവരി 17 ന് കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി.മഹാ കുസൃതിയായിരുന്ന അവൻ കൊടിമരച്ചുവട്ടിൽ നമസ്കരിക്കാൻ പോലും കൂട്ടാക്കിയില്ല. ആരെയും അനുസരിക്കാതെ ഭ്രാന്തമായ പെരുമാറ്റ രീതികൾ. ഭ്രാന്തൻ കേശവൻ എന്ന പേരു വീഴുകയും ചെയ്തു. അവന്റെ ആ സ്വഭാവം മാറ്റാനായി 41 ദിവസം കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരുത്തി.. നേദിച്ച ചോറും പായസവും കൊടുത്ത് നരസിംഹ മന്ത്രം ജപിച്ച നെയ്യും കൊടുത്തു.. 3 വർഷത്തോളം അവനെ അമ്പലത്തിൽ കുളിച്ച് തൊഴുവിച്ചു.. അവന്റെ സ്വഭാവം അടിമുടി മാറി. അനുസരണയുള്ള നല്ല കുട്ടിയായി മാറി. അവനെ മകനെപ്പോലെ സ്നേഹിച്ച അച്ചുതൻ നായർ എന്ന പാപ്പാനും കൂട്ടിനെത്തി. ഉയരത്തിലും സ്വഭാവ സവിശേഷത്തിലും അവൻ ഒന്നാം നമ്പരായി.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഏറ്റവും കൂടുതൽ വരുമാനവും പ്രസിദ്ധിയുണ്ടായത് കേശവൻ മൂലമാണ്. കേരളത്തിലെ പേരുകേട്ട എല്ലാ ഉത്സവങ്ങൾക്കും കേശവൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. 55 വർഷത്തെ ഗുരുവായൂർ ജീവിതത്തിനിടയിൽ അവൻ ഒരാൾക്കു പോലും ഒരപകടവും ഉണ്ടാക്കിയിട്ടില്ല.
തനിക്ക് അഹിതമായത് ആര് പ്രവർത്തിച്ചാലും അവൻ എതിർത്തു വന്നിരുന്നു. ആരുമായി പിണങ്ങിയാലും അത് എവിടെയാണെങ്കിലും അവൻ നേരെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു പോക്കാണ്. കിഴക്കേ ഗോപുരം കടന്ന് കൊടിമരച്ചുവട്ടിൽ നിന്ന് ഭഗവാനെ ദർശിച്ച ശേഷമേ അവൻ ശാന്തനായിരുന്നുള്ളു.. ഒരിക്കൽ പിണങ്ങി തേക്കിൻകാട് മൈതാനത്ത് വലം വച്ച അവനെ വെടിവച്ചു വീഴിക്കാൻ വരെ ആലോചനയുണ്ടായി. ചേർപ്പുളശേരിക്കാരനായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്ന ആളുടെ രൂപത്തിൽ ഗുരുവായൂരപ്പൻ നേരിട്ടെത്തി അവനെ തളച്ചെന്നുള്ള ഒരു കഥയും ജനങ്ങൾ വിശ്വസിക്കുന്നു.
ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ
തന്നെയായിരുന്നു . ഗുരുവായൂരപ്പൻ ഏറ്റവും കൂടുതൽ കയറിയെഴുന്നളളിയത് കേശവന്റെ പുറത്താണ്.
ആനയുടെ ലക്ഷണശാസ്ത്രം വച്ച് ക്ഷത്രിയ കുലജാതനായിരുന്നു കേശവൻ. ഭഗവാന്റെ ശീവേലിത്തിടമ്പുമായി വരുന്ന ആളെ അല്ലാതെ ആരെയും അവൻ മുൻ കാലുകളിൽ കൂടി തന്റെമുകളിൽ കയറ്റിയിട്ടില്ല. മറ്റാനകളോട് ദേഷ്യമോ പിണക്കമോ അവനുണ്ടായിരുന്നില്ല.
അവന്റെ കേമത്തവും സ്വഭാവ ഗുണവും കണക്കാലെടുത്ത് അവന് ഗജരാജ പട്ടം നൽകി ദേവസ്വം ആദരിച്ചു.
.കേശവന്റെ 60-ാം പിറന്നാൾ വളരെ കേമമായി ദേവസ്വം ആഘോഷിക്കുകയുണ്ടായി.
1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി 12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.
പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി.ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ " അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം " എന്നാരംഭിക്കുന്ന കേശാദിപാദം ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.. അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണവാർത്തയോടെയാണ്.. ആബാലവൃദ്ധം ജനങ്ങൾ ആ പറമ്പിലേക്കൊഴുകിയെത്തി.. വൈകുന്നേരം 6 മണി വരെ പൊതുദർശനം നടത്തിയ ശേഷം വടക്കഞ്ചേരിക്കടുത്തുള്ള അകമലയിൽ ആ ശരീരം അഗ്നിയിലേക്കമർന്നു.. ഇന്ത്യയിൽ നിന്നു പ്രസിദ്ധികരിക്കുന്ന എല്ലാ പ്രധാന മാധ്യമങ്ങളിലും ആ മരണവാർത്ത അച്ചടിച്ചു വന്നു.
കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ അയ്മ്പൊന്നുകൊണ്ടു പൊതിഞ്ഞ് കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും ഒരു മാത്ര കേശവനെ ഓർക്കാതിരിക്കാനാവില്ല.. എല്ലാവർഷവും ദശമി ദിവസം കേശവൻ അനുസ്മരണം നടത്തപ്പെടുന്നു. അവൻ ചെരിഞ്ഞ സ്ഥലത്ത് കേശവന്റെ അതേ മുഴുപ്പിൽ ഉണ്ടാക്കിയ രൂപത്തിൽ ഇളമുറയിലെ ആനകൾ ആദരവ് അർപ്പിക്കുന്നു.
നിഷ്കാമ ഭക്തിയോടെ തന്നെ ഭജിച്ച ഒരു മിണ്ടാപ്രാണിക്ക് വരെ മോക്ഷം നൽകിയ ഭഗവാനേ....ഗുരുവായൂരപ്പാ !! രക്ഷമാം രക്ഷമാം...
നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ നിന്നും നിലമ്പൂർ കോവിലകത്തിന് വീണു കിട്ടിയ സൗഭാഗ്യമാണ് കുട്ടി കേശവൻ. സർവ്വ ലക്ഷണങ്ങളും തികഞ്ഞ കുട്ടിക്കുറുമ്പൻ.. കോവിലകത്തെ സകല അംഗങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. അങ്ങനെയിരിക്കെ മലബാർ കലാപം എന്ന മാപ്പിള ലഹള പൊട്ടി പുറപ്പെട്ടു. നിലമ്പൂർ കോവിലകം ആക്രമിച്ച കൊള്ളക്കാർ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത കൂട്ടത്തിൽ കേശവനേയും തട്ടിയെടുത്തു..
കേശവനെ നഷ്ടപ്പെട്ടതിൽ എല്ലാവരും വളരെയധികം വിഷമിച്ചു.ഗുരുവായൂരപ്പന്റെ ഭക്തയായ വല്യ തമ്പുരാട്ടി ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു. യാതൊരു കുഴപ്പവും കൂടാതെ കേശവനെ തിരികെ കിട്ടിയാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടതള്ളിക്കോളാം എന്ന് വഴിപാടും നേർന്നു. കോവിലകത്തെ ഭടന്മാർ കാടും നാടും മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആനക്കുട്ടിയെ കിട്ടിയില്ല
മാസങ്ങൾ കഴിഞ്ഞു. കൊള്ളക്കാർ കൊടും കാടിനകത്ത് ഒരു ഗുഹക്കുള്ളിൽ താമസിച്ചു വന്നിരുന്നു. ആന കുട്ടിയെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. ഒരു ദിവസം ഒരു വഴി പോക്കൻ അവിടെ എത്തുകയും എല്ലാവർക്കും മദ്യം നൽകി മയക്കി ആനയെ അഴിച്ചു കൊണ്ടു പോരികയുമുണ്ടായി.. അത് സാക്ഷാൽ ഗുരുവായൂരപ്പൻ വേഷം മാറി ചെന്നതാണെന്ന് ജനങ്ങൾ വിശ്വസിച്ചു വരുന്നു.
കോവിലകത്ത് സന്തോഷം അലതല്ലി...
1922 ജനുവരി 17 ന് കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി.മഹാ കുസൃതിയായിരുന്ന അവൻ കൊടിമരച്ചുവട്ടിൽ നമസ്കരിക്കാൻ പോലും കൂട്ടാക്കിയില്ല. ആരെയും അനുസരിക്കാതെ ഭ്രാന്തമായ പെരുമാറ്റ രീതികൾ. ഭ്രാന്തൻ കേശവൻ എന്ന പേരു വീഴുകയും ചെയ്തു. അവന്റെ ആ സ്വഭാവം മാറ്റാനായി 41 ദിവസം കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരുത്തി.. നേദിച്ച ചോറും പായസവും കൊടുത്ത് നരസിംഹ മന്ത്രം ജപിച്ച നെയ്യും കൊടുത്തു.. 3 വർഷത്തോളം അവനെ അമ്പലത്തിൽ കുളിച്ച് തൊഴുവിച്ചു.. അവന്റെ സ്വഭാവം അടിമുടി മാറി. അനുസരണയുള്ള നല്ല കുട്ടിയായി മാറി. അവനെ മകനെപ്പോലെ സ്നേഹിച്ച അച്ചുതൻ നായർ എന്ന പാപ്പാനും കൂട്ടിനെത്തി. ഉയരത്തിലും സ്വഭാവ സവിശേഷത്തിലും അവൻ ഒന്നാം നമ്പരായി.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഏറ്റവും കൂടുതൽ വരുമാനവും പ്രസിദ്ധിയുണ്ടായത് കേശവൻ മൂലമാണ്. കേരളത്തിലെ പേരുകേട്ട എല്ലാ ഉത്സവങ്ങൾക്കും കേശവൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. 55 വർഷത്തെ ഗുരുവായൂർ ജീവിതത്തിനിടയിൽ അവൻ ഒരാൾക്കു പോലും ഒരപകടവും ഉണ്ടാക്കിയിട്ടില്ല.
തനിക്ക് അഹിതമായത് ആര് പ്രവർത്തിച്ചാലും അവൻ എതിർത്തു വന്നിരുന്നു. ആരുമായി പിണങ്ങിയാലും അത് എവിടെയാണെങ്കിലും അവൻ നേരെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു പോക്കാണ്. കിഴക്കേ ഗോപുരം കടന്ന് കൊടിമരച്ചുവട്ടിൽ നിന്ന് ഭഗവാനെ ദർശിച്ച ശേഷമേ അവൻ ശാന്തനായിരുന്നുള്ളു.. ഒരിക്കൽ പിണങ്ങി തേക്കിൻകാട് മൈതാനത്ത് വലം വച്ച അവനെ വെടിവച്ചു വീഴിക്കാൻ വരെ ആലോചനയുണ്ടായി. ചേർപ്പുളശേരിക്കാരനായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്ന ആളുടെ രൂപത്തിൽ ഗുരുവായൂരപ്പൻ നേരിട്ടെത്തി അവനെ തളച്ചെന്നുള്ള ഒരു കഥയും ജനങ്ങൾ വിശ്വസിക്കുന്നു.
ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ
തന്നെയായിരുന്നു . ഗുരുവായൂരപ്പൻ ഏറ്റവും കൂടുതൽ കയറിയെഴുന്നളളിയത് കേശവന്റെ പുറത്താണ്.
ആനയുടെ ലക്ഷണശാസ്ത്രം വച്ച് ക്ഷത്രിയ കുലജാതനായിരുന്നു കേശവൻ. ഭഗവാന്റെ ശീവേലിത്തിടമ്പുമായി വരുന്ന ആളെ അല്ലാതെ ആരെയും അവൻ മുൻ കാലുകളിൽ കൂടി തന്റെമുകളിൽ കയറ്റിയിട്ടില്ല. മറ്റാനകളോട് ദേഷ്യമോ പിണക്കമോ അവനുണ്ടായിരുന്നില്ല.
അവന്റെ കേമത്തവും സ്വഭാവ ഗുണവും കണക്കാലെടുത്ത് അവന് ഗജരാജ പട്ടം നൽകി ദേവസ്വം ആദരിച്ചു.
.കേശവന്റെ 60-ാം പിറന്നാൾ വളരെ കേമമായി ദേവസ്വം ആഘോഷിക്കുകയുണ്ടായി.
1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി 12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.
പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി.ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ " അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം " എന്നാരംഭിക്കുന്ന കേശാദിപാദം ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.. അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണവാർത്തയോടെയാണ്.. ആബാലവൃദ്ധം ജനങ്ങൾ ആ പറമ്പിലേക്കൊഴുകിയെത്തി.. വൈകുന്നേരം 6 മണി വരെ പൊതുദർശനം നടത്തിയ ശേഷം വടക്കഞ്ചേരിക്കടുത്തുള്ള അകമലയിൽ ആ ശരീരം അഗ്നിയിലേക്കമർന്നു.. ഇന്ത്യയിൽ നിന്നു പ്രസിദ്ധികരിക്കുന്ന എല്ലാ പ്രധാന മാധ്യമങ്ങളിലും ആ മരണവാർത്ത അച്ചടിച്ചു വന്നു.
കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ അയ്മ്പൊന്നുകൊണ്ടു പൊതിഞ്ഞ് കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും ഒരു മാത്ര കേശവനെ ഓർക്കാതിരിക്കാനാവില്ല.. എല്ലാവർഷവും ദശമി ദിവസം കേശവൻ അനുസ്മരണം നടത്തപ്പെടുന്നു. അവൻ ചെരിഞ്ഞ സ്ഥലത്ത് കേശവന്റെ അതേ മുഴുപ്പിൽ ഉണ്ടാക്കിയ രൂപത്തിൽ ഇളമുറയിലെ ആനകൾ ആദരവ് അർപ്പിക്കുന്നു.
നിഷ്കാമ ഭക്തിയോടെ തന്നെ ഭജിച്ച ഒരു മിണ്ടാപ്രാണിക്ക് വരെ മോക്ഷം നൽകിയ ഭഗവാനേ....ഗുരുവായൂരപ്പാ !! രക്ഷമാം രക്ഷമാം...
Friday, 13 October 2017
ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു
മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .
ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.
വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.
" ഇവിടെ എവിടേയോ കാണണം"
വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.
"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം".
വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.
'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.
തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.
തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.
ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.
' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..😇.?'
ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.
മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല.
ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".
"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്.
സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.
മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....
സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കരുത്.
കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ച സൃഷ്ടിയെ വണങ്ങുക... നല്ലതുമാത്രം വിചാരിക്കുക, നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...
സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത് ഫലങ്ങള്‍ കൊഴിച്ചുതരും.
പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..
സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...
മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക
നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.
നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
ആരോഗ്യകരമായ ശരീരത്തില്‍ ചതി, വിദ്വേഷം, അസൂയ എന്നിവക്ക് സ്ഥാനമില്ല.
ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക
പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക, ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.
നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ് അലങ്കാരം, നല്ല പെരുമാറ്റമാണ് സമ്പത്ത്.
കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട് മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത് കരഞ്ഞ് സമയം കളയരുത്. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..
ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കരുത്, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് സമയം ക ണ്ടെത്തുക.
നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട് എന്ന് ഉള്‍ക്കൊള്ളുക. മനസ്സ് ശാന്തമാക്കുക.
കഴിഞ്ഞ കാലത്ത് നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട് അവയെ വിട്ടുകളയുക.
ഏറ്റവും നീചമായ ശത്രുവാണ് നിരാശ, അതിന് മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്.
പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്.
ഭക്ഷണം കുറക്കുക, ശരീരത്തിന് ആരോഗ്യമുണ്ടാകും.
പാപങ്ങള്‍ കുറക്കുക, മനസ്സിന് ആരോഗ്യമുണ്ടാകും.
ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന് ആരോഗ്യമുണ്ടാകും.
സംസാരം കുറക്കുക, ജീവിതത്തിന് ആരോഗ്യമുണ്ടാകും.
ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്...
മോശമായ നാവ് അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ് കൂടുതല്‍ പ്രയാസമുണ്ടാക്കുക.
സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്.
മനസ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.
ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.
വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.
" ഇവിടെ എവിടേയോ കാണണം"
വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.
"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം".
വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.
'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.
തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.
തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.
ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.
' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..😇.?'
ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.
മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല.
ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".
"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്.
സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...
യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....
എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.
മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....
സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കരുത്.
കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ച സൃഷ്ടിയെ വണങ്ങുക... നല്ലതുമാത്രം വിചാരിക്കുക, നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...
സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത് ഫലങ്ങള്‍ കൊഴിച്ചുതരും.
പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..
സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം...
മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക
നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.
നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
ആരോഗ്യകരമായ ശരീരത്തില്‍ ചതി, വിദ്വേഷം, അസൂയ എന്നിവക്ക് സ്ഥാനമില്ല.
ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക
പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക, ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.
നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ് അലങ്കാരം, നല്ല പെരുമാറ്റമാണ് സമ്പത്ത്.
കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട് മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത് കരഞ്ഞ് സമയം കളയരുത്. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..
ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കരുത്, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് സമയം ക ണ്ടെത്തുക.
നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട് എന്ന് ഉള്‍ക്കൊള്ളുക. മനസ്സ് ശാന്തമാക്കുക.
കഴിഞ്ഞ കാലത്ത് നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട് അവയെ വിട്ടുകളയുക.
ഏറ്റവും നീചമായ ശത്രുവാണ് നിരാശ, അതിന് മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്.
പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്.
ഭക്ഷണം കുറക്കുക, ശരീരത്തിന് ആരോഗ്യമുണ്ടാകും.
പാപങ്ങള്‍ കുറക്കുക, മനസ്സിന് ആരോഗ്യമുണ്ടാകും.
ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന് ആരോഗ്യമുണ്ടാകും.
സംസാരം കുറക്കുക, ജീവിതത്തിന് ആരോഗ്യമുണ്ടാകും.
ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്...
മോശമായ നാവ് അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ് കൂടുതല്‍ പ്രയാസമുണ്ടാക്കുക.
സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്.
മനസ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.
Thursday, 3 August 2017
ഏതൊരു കാര്യവും തുടങ്ങാൻ നല്ല ദിവസം നോക്കുന്നവരാണ് ഭൂരിപക്ഷവും
ഏതൊരു കാര്യവും തുടങ്ങാൻ നല്ല ദിവസം നോക്കുന്നവരാണ് ഭൂരിപക്ഷവും. ആത്മവിശ്വാസം വർധിപ്പിക്കാൻ ആ വഴി നന്നെങ്കിൽ കാര്യം നല്ലത് തന്നെ. പക്ഷെ മടി മൂലമാകും ചിലതൊന്നും തുടങ്ങാൻ ഒരിക്കലും കഴിയാതെ വരാം. "ആലസ്യം ഹി മനുഷ്യാണാം ശരീരസ്‌തോ മാഹരിപു:"
നമ്മുടെ വൻ ശത്രു നമ്മിൽ തന്നെയുണ്ട്. അത് മടിയാണ് താനും. പലരും പറയും ചെറിയ സ്റ്റാർട്ടിങ് ട്രൗബിലുണ്ടെന്നേയുള്ളു. തുടങ്ങി കഴിഞ്ഞാൽ കുതിച്ചു മുന്നേറും, തീർച്ച. സ്വയം സമാധാനിക്കാനുള്ള മാനസിക അടവാണിത് ഇത്തരക്കാർക് ഒരു സുത്രം.
' തുടങ്ങാൻ നല്ല ദിനമേത് ?ഇന്ന്. നല്ല നേരം ഏത് ?ഇപ്പോൾ. '
ഒരു കാര്യവും നാളത്തേക്ക് മാറ്റി വൈക്കത്തയാൾ ഏറെ കാര്യങ്ങൾ ചെയ്തു തീർക്കും. ക്ലേശകരമായ കാര്യങ്ങൾ തുടങ്ങാൻ നമുക്കെല്ലാം വൈമുഖ്യമാണ്. എളുപ്പമുള്ളതും സുഖമുള്ളതുമായ കാര്യങ്ങളാണെങ്കിൽ ഒരു താമസവും ഇല്ലാതെ തുടങ്ങുകയും ചെയ്യും. ശാശ്വതമായ ഗുണം ചെയ്യുന്നത് മിക്കപ്പോഴും ആദ്യം ബുദ്ധിമുട്ടിക്കുന്ന കാര്യമായിരിക്കും. അതിനു
:ചെയ്തു തീർക്കാനുള്ള കൃത്യങ്ങൾ ക്ലേശത്തിന്റെ ക്രമത്തിൽ അടുക്കി, ഏറ്റവും ക്ലേശകരമായവ ആദ്യമാദ്യം ചെയ്യണം. :
മാർക്ക് ട്വയിൻ വാക്കുകൾ കേൾക്കുക :
The secret of getting ahead is getting started. The secret of getting started is breaking your complex, overwheling tasks into small manageable tasks, and then starting on the first one . ഭാരിച്ച കൃത്യങ്ങൾ കഷണങ്ങളായി നുറുക്കി, ആദ്യ കഷണത്തിൽ തുടങ്ങുക എന്ന് സാരം.
നമ്മുടെ വൻ ശത്രു നമ്മിൽ തന്നെയുണ്ട്. അത് മടിയാണ് താനും. പലരും പറയും ചെറിയ സ്റ്റാർട്ടിങ് ട്രൗബിലുണ്ടെന്നേയുള്ളു. തുടങ്ങി കഴിഞ്ഞാൽ കുതിച്ചു മുന്നേറും, തീർച്ച. സ്വയം സമാധാനിക്കാനുള്ള മാനസിക അടവാണിത് ഇത്തരക്കാർക് ഒരു സുത്രം.
' തുടങ്ങാൻ നല്ല ദിനമേത് ?ഇന്ന്. നല്ല നേരം ഏത് ?ഇപ്പോൾ. '
ഒരു കാര്യവും നാളത്തേക്ക് മാറ്റി വൈക്കത്തയാൾ ഏറെ കാര്യങ്ങൾ ചെയ്തു തീർക്കും. ക്ലേശകരമായ കാര്യങ്ങൾ തുടങ്ങാൻ നമുക്കെല്ലാം വൈമുഖ്യമാണ്. എളുപ്പമുള്ളതും സുഖമുള്ളതുമായ കാര്യങ്ങളാണെങ്കിൽ ഒരു താമസവും ഇല്ലാതെ തുടങ്ങുകയും ചെയ്യും. ശാശ്വതമായ ഗുണം ചെയ്യുന്നത് മിക്കപ്പോഴും ആദ്യം ബുദ്ധിമുട്ടിക്കുന്ന കാര്യമായിരിക്കും. അതിനു
:ചെയ്തു തീർക്കാനുള്ള കൃത്യങ്ങൾ ക്ലേശത്തിന്റെ ക്രമത്തിൽ അടുക്കി, ഏറ്റവും ക്ലേശകരമായവ ആദ്യമാദ്യം ചെയ്യണം. :
മാർക്ക് ട്വയിൻ വാക്കുകൾ കേൾക്കുക :
The secret of getting ahead is getting started. The secret of getting started is breaking your complex, overwheling tasks into small manageable tasks, and then starting on the first one . ഭാരിച്ച കൃത്യങ്ങൾ കഷണങ്ങളായി നുറുക്കി, ആദ്യ കഷണത്തിൽ തുടങ്ങുക എന്ന് സാരം.
ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!
ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!
ശക്തമായ കുടുംബ ബന്ധത്തിന്റെ, അതിന്റെ ആവശ്യകതയിലേക്കാണ് ഞാൻ ഈ കഥയിലൂടെ വിരൽ ചൂണ്ടുന്നത്
കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു പാലക്കാടൻ ഗ്രാമം. അവിടെ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷറ് കൂടി ആ കുട്ടിയുടെ അമ്മ മരണപ്പെട്ടു.
അച്ഛൻ ആനന്ദൻ ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി..
കാശ് കൊടുത്തയാള്‍ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു..
രണ്ട് വയസ് വരെ പല പല സ്ത്രീകളാ കുട്ടിയെ പണത്തിന്റെ ആവശ്യത്തിൽ മുലയൂട്ടി.
ആനന്ദൻ അരുന്ധതിയെന്നാ മകളെ വിളിച്ചു. ഛര്‍ദിക്കുന്നത് അച്ഛന്റെ ദ്ദേഹത്തിലേക്കും ഷര്‍ട്ടിലേക്കും മുണ്ടിലുമൊക്കെയായിരുന്നു..
പലപ്പോഴും കടയിലേക്ക് പോവാന്‍ ഡ്രസ്സ് മാറ്റി വരവേ അച്ഛന്റെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ മറ്റേതും സാധിപ്പിച്ചു..
ആ അച്ഛൻ മോളെ ചേര്‍ത്ത് പിടിച്ചു... താരാട്ടു പാടി..
പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു..
അയാൾ കൂട്ടാക്കിയില്ല..
എന്‍റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ എന്നയാൾ പറഞ്ഞു..
ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ളവർ മോളെ നോക്കി..അച്ഛന്റെ പാട്ടുകേട്ട് അച്ഛന്റെ കെെച്ചൂടിനുള്ളില്‍ ഒരു പുതപ്പിനുള്ളില്‍ തണുത്ത മഴകളില്‍ പിഞ്ചു അരുന്ധതിയുറങ്ങി..
കാലം നീങ്ങി..
അരുന്ധതി വലുതായി..
ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത അച്ഛനെ മോള്‍ക്ക് വല്ലാതെ മതിപ്പായി..
അച്ഛനുവേണ്ടി മോളും മോള്‍ക്ക് വേണ്ടി അച്ഛനും ജീവിച്ചു..
അരുന്ധതിക്ക് പതിനെട്ടു വയസ് തികഞ്ഞു.
.
മൊഞ്ചത്തിപ്പെണ്‍കുട്ടിയായി..
ആനന്ദൻ നല്ലൊരു പയ്യനെ കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തി കൊടുത്തു..
ആദ്യ രാത്രിയില്‍ ഭര്‍ത്താവ് അരുന്ധതിയോട് ചോദിച്ചു..
''
നിനക്കീ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ്....സത്യം മാത്രം പറയണം.. എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് പറയുകയും വേണ്ടാ..''
അരുന്ധതി ചിരിച്ചു..
ഒരുപക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം.. പക്ഷേ ഇപ്പോ എന്‍റെ അമ്മയാണ്..''
അരുന്ധതിയുടെ മറുപടി കേട്ടയാളമ്പരന്നു..
ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ അച്ഛൻസ്നേഹം അയാളും കേട്ടതാണ്.. ആ അച്ഛന്റെ പേരാണ് അയാള് പ്രതീക്ഷിച്ചതും..
''അല്ല അതിന് നിന്‍റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''
''അതെ അതാണ് ചേട്ടാ കാരണവും..
ഒരിക്കലിതേ ചോദ്യം എന്‍റെ പ്രിയപ്പെട്ട അച്ഛനും എന്നോട് ചോദിച്ചു..
ഞാനെന്റെ അച്ഛനാണെന്ന് പറഞ്ഞു..
എന്നാൽ അച്ഛൻ എന്നെ തിരുത്തി..
അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്റെ അമ്മയെ ആണ്...
കാരണം ഹൃദയവാൽവ് വീക്കായിരുന്ന നിന്‍റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ടർ പറഞ്ഞു..
പ്രസവം റിസ്ക്കാണെന്ന്..
മാസങ്ങൾ പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു.. ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ ഇല്ലാതായേക്കാം..
ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു.. ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനെനിക്കാവൂല്ലാന്ന് പറഞ്ഞു..
അങ്ങനെ ചെറുപ്പത്തിൽ തന്നെ കരയോഗത്തിന്റെ ശരണാലയത്തിൽ പഠിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്റെ സ്നേഹനിധിയായ അമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചവളാ മോളേ നിന്നെ..
ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ ഒരുമ്മ വെക്കാനോ കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസിലുണ്ടാവാവൂ ഞാനൊക്കെ..
അച്ഛൻ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ അരുന്ധതി നിന്നു.
ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു..
വല്ലാത്ത സ്നേഹമാണ്...
ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ...
എന്നിട്ടും മോളോട് അമ്മയുടെ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന അച്ഛന്റെ കഥ... അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ...
ഇതല്ലേ നാം മക്കൾക്ക് പകർന്നു നൽകേണ്ടത്
ശക്തമായ കുടുംബ ബന്ധത്തിന്റെ, അതിന്റെ ആവശ്യകതയിലേക്കാണ് ഞാൻ ഈ കഥയിലൂടെ വിരൽ ചൂണ്ടുന്നത്
കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു പാലക്കാടൻ ഗ്രാമം. അവിടെ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷറ് കൂടി ആ കുട്ടിയുടെ അമ്മ മരണപ്പെട്ടു.
അച്ഛൻ ആനന്ദൻ ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി..
കാശ് കൊടുത്തയാള്‍ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു..
രണ്ട് വയസ് വരെ പല പല സ്ത്രീകളാ കുട്ടിയെ പണത്തിന്റെ ആവശ്യത്തിൽ മുലയൂട്ടി.
ആനന്ദൻ അരുന്ധതിയെന്നാ മകളെ വിളിച്ചു. ഛര്‍ദിക്കുന്നത് അച്ഛന്റെ ദ്ദേഹത്തിലേക്കും ഷര്‍ട്ടിലേക്കും മുണ്ടിലുമൊക്കെയായിരുന്നു..
പലപ്പോഴും കടയിലേക്ക് പോവാന്‍ ഡ്രസ്സ് മാറ്റി വരവേ അച്ഛന്റെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ മറ്റേതും സാധിപ്പിച്ചു..
ആ അച്ഛൻ മോളെ ചേര്‍ത്ത് പിടിച്ചു... താരാട്ടു പാടി..
പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു..
അയാൾ കൂട്ടാക്കിയില്ല..
എന്‍റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ എന്നയാൾ പറഞ്ഞു..
ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ളവർ മോളെ നോക്കി..അച്ഛന്റെ പാട്ടുകേട്ട് അച്ഛന്റെ കെെച്ചൂടിനുള്ളില്‍ ഒരു പുതപ്പിനുള്ളില്‍ തണുത്ത മഴകളില്‍ പിഞ്ചു അരുന്ധതിയുറങ്ങി..
കാലം നീങ്ങി..
അരുന്ധതി വലുതായി..
ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത അച്ഛനെ മോള്‍ക്ക് വല്ലാതെ മതിപ്പായി..
അച്ഛനുവേണ്ടി മോളും മോള്‍ക്ക് വേണ്ടി അച്ഛനും ജീവിച്ചു..
അരുന്ധതിക്ക് പതിനെട്ടു വയസ് തികഞ്ഞു.
.
മൊഞ്ചത്തിപ്പെണ്‍കുട്ടിയായി..
ആനന്ദൻ നല്ലൊരു പയ്യനെ കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തി കൊടുത്തു..
ആദ്യ രാത്രിയില്‍ ഭര്‍ത്താവ് അരുന്ധതിയോട് ചോദിച്ചു..
''
നിനക്കീ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ്....സത്യം മാത്രം പറയണം.. എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് പറയുകയും വേണ്ടാ..''
അരുന്ധതി ചിരിച്ചു..
ഒരുപക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം.. പക്ഷേ ഇപ്പോ എന്‍റെ അമ്മയാണ്..''
അരുന്ധതിയുടെ മറുപടി കേട്ടയാളമ്പരന്നു..
ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ അച്ഛൻസ്നേഹം അയാളും കേട്ടതാണ്.. ആ അച്ഛന്റെ പേരാണ് അയാള് പ്രതീക്ഷിച്ചതും..
''അല്ല അതിന് നിന്‍റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''
''അതെ അതാണ് ചേട്ടാ കാരണവും..
ഒരിക്കലിതേ ചോദ്യം എന്‍റെ പ്രിയപ്പെട്ട അച്ഛനും എന്നോട് ചോദിച്ചു..
ഞാനെന്റെ അച്ഛനാണെന്ന് പറഞ്ഞു..
എന്നാൽ അച്ഛൻ എന്നെ തിരുത്തി..
അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്റെ അമ്മയെ ആണ്...
കാരണം ഹൃദയവാൽവ് വീക്കായിരുന്ന നിന്‍റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ടർ പറഞ്ഞു..
പ്രസവം റിസ്ക്കാണെന്ന്..
മാസങ്ങൾ പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു.. ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ ഇല്ലാതായേക്കാം..
ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു.. ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനെനിക്കാവൂല്ലാന്ന് പറഞ്ഞു..
അങ്ങനെ ചെറുപ്പത്തിൽ തന്നെ കരയോഗത്തിന്റെ ശരണാലയത്തിൽ പഠിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്റെ സ്നേഹനിധിയായ അമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചവളാ മോളേ നിന്നെ..
ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ ഒരുമ്മ വെക്കാനോ കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസിലുണ്ടാവാവൂ ഞാനൊക്കെ..
അച്ഛൻ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ അരുന്ധതി നിന്നു.
ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു..
വല്ലാത്ത സ്നേഹമാണ്...
ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ...
എന്നിട്ടും മോളോട് അമ്മയുടെ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന അച്ഛന്റെ കഥ... അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ...
ഇതല്ലേ നാം മക്കൾക്ക് പകർന്നു നൽകേണ്ടത്
തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും
തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും:
ജ്യോതിഷ കുതുകികള്‍ക്ക് എന്നും ജിജ്ഞാസയുണര്‍ത്തുന്ന ചരിത്രമാണ് തലക്കുളത്തൂര്‍ ഭട്ടതിരിയും, പാഴൂര്‍ പടിപ്പുരയും. അവിടെ തെളിയാത്ത പ്രശ്നങ്ങള്‍ ഇല്ലെന്നു പറയപ്പെടുന്നു.
പാഴൂര്‍ പടിപ്പുരയുടെ കഥ
തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്ര നിപുണനും മഹാ പണ്ഡിതനുമായിരുന്നു തലക്കുളത്തൂര്‍ ഭട്ടതിരി. ബാല്യകാലത്തു തന്നെ അദ്ദേഹത്തിന് പ്രശ്നം വച്ചു ഫലം പറയാന്‍ നൈപുണ്യമുണ്ടായിരുന്നു. അദ്ദേഹം വരാഹമിഹിരന്‍റെ വരാഹഹോരയ്ക്ക് (ബ്രഹത് ജാതകം) ദശാദ്ധ്യായി എന്ന പേരില്‍ ഒരു വ്യാഖ്യാനം എഴുതുകയുണ്ടായി.
ഒരിക്കല്‍, ദാരിദ്ര്യ ദു:ഖത്താല്‍ വലഞ്ഞ ഒരു ബ്രാഹ്മണന് ധനവാനാകാന്‍ വഴിപറഞ്ഞു കൊടുത്തത് സംബന്ധമായി വിഷ്ണു ദൂതന്മാര്‍ ഭട്ടതിരിക്ക് അധ:പ്പതനം ഉണ്ടാകട്ടെ എന്ന് ശപിച്ചു. എന്നാല്‍ തന്‍റെ ജാതക വിശകലനം ചെയ്ത അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കും എന്ന് മുന്‍കൂട്ടി അറിയാമായിരുന്നു.
അധ:പ്പതനം ഉണ്ടാകേണ്ട ദിവസം ഭട്ടതിരി ഗണിച്ചറിഞ്ഞു, മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനിച്ചു. ആ ദിവസം അദ്ദേഹം സ്വദേശം വിട്ട് പാഴൂര്‍ വന്നു താമസിച്ചു. പാഴൂര്‍ പുഴയില്‍ സുഹൃത്തുക്കളുമായി വഞ്ചി തുഴയാന്‍ പോയി. അത്താഴം കഴിഞ്ഞ് രാത്രിയിലും നിലാവെളിച്ചത്തില്‍ അവര്‍ വഞ്ചി തുഴച്ചിലില്‍ മുഴുകി.
പാതിരാത്രി കഴിഞ്ഞപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കാര്‍മേഘം മൂടി. ശക്തമായ കാറ്റും, ഇടിയും മിന്നലുമുണ്ടായി. താമസിയാതെ പെരുമഴ തുടങ്ങി. കനത്ത അന്ധകാരത്തില്‍ വഞ്ചി കരയ്ക്കടുപ്പിച്ച് സുഹൃത്തുക്കള്‍ താന്താങ്ങളുടെ ഗൃഹങ്ങളിലേക്ക് മടങ്ങി; ഭട്ടതിരി ഒറ്റയ്ക്കായി.
പെട്ടെന്ന് ഉണ്ടായ മിന്നല്‍ പ്രകാശത്തില്‍ കുറച്ചകലെ ഒരു ഗൃഹം കാണപ്പെട്ടു. അതിന്‍റെ തിണ്ണയില്‍ പോയിരുന്നു നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്തു. അവിടെ കിടന്ന കട്ടിലില്‍ കയറിക്കിടന്നു. ക്ഷീണം നിമിത്തം, അപ്പോള്‍ത്തന്നെ ഉറക്കവുമായി.
അതൊരു ഗണകന്‍റെ (കണിയാന്‍) ഗൃഹമായിരുന്നു. മദ്യപാനിയായ ഗൃഹനാഥന്‍ ഭാര്യയുമായി വഴക്കിട്ടശേഷം പുറത്തു പോയതാണ്. ആ കട്ടില്‍ അയാളുടേതാ യിരുന്നു. കുറേനേരം കഴിഞ്ഞു മഴ ശമിച്ചപ്പോള്‍ വീട്ടുകാരി മൂത്രശങ്ക തീര്‍ക്കാന്‍ വാതില്‍ തുറന്നു പുറത്തുവന്നു. കട്ടിലില്‍ കിടക്കുന്നത് മടങ്ങി വന്ന ഭര്‍ത്താവാണെന്ന് കരുതി അവര്‍ ഭട്ടതിരിയോടൊപ്പം ശയിച്ചു. അങ്ങനെ അവര്‍ തത്കാലത്തേക്ക് ഭട്ടതിരിയുടെ ഭാര്യയായിത്തീര്‍ന്നു. നേരം പുലര്‍ച്ചയായപ്പോള്‍ താന്‍ ഒരു കണിയാട്ടിയുമായി ശയിച്ചു ജാതി ഭ്രഷ്ട് സംഭവിച്ചതായി ഭട്ടതിരിക്ക് മനസ്സിലായി. അദ്ദേഹത്തിന് ദു:ഖമുണ്ടായില്ല. വിധി മാറ്റാനാവില്ല എന്ന് ബോദ്ധ്യമായ ഭട്ടതിരി വീണ്ടും കാണാമെന്ന് ആ സ്ത്രീക്ക് വാക്കു കൊടുത്ത്, ദേശാടനത്തിനു പുറപ്പെട്ടു.
ഭട്ടതിരിയില്‍ നിന്നും ഗര്‍ഭം ധരിച്ച സ്ത്രീ യഥാ സമയം ഒരു പുത്രന് ജന്മം നല്‍കി. സമര്‍ഥനായ ആ ബാലന്‍ നന്നായി വിദ്യ അഭ്യസിച്ച് ക്രമേണ നല്ല ഒരു ജോത്സ്യനായിത്തീര്‍ന്നു. പില്‍ക്കാലത്ത് അദ്ദേഹം അച്ഛനായ ഭട്ടതിരിയെ കണ്ടുമുട്ടുകയും, അദ്ദേഹം പാഴൂര്‍ വന്നു ജീവന്‍ വെടിയുകയുമുണ്ടായി. അവിടെ പടിപ്പുരയിലെ മണ്ഡപത്തില്‍ തന്‍റെ ഭൌതിക ശരീരം മറവു ചെയ്യാനും അവിടെ യിരുന്നു പ്രശ്നം നോക്കാനും അദ്ദേഹം മകനോട് പറഞ്ഞിരുന്നു.
പാഴൂര്‍ പടിപ്പുരയിലെ മണ്ഡപത്തിലാണ് തലക്കുളത്തൂര്‍ ഭട്ടതിരിയുടെ സമാധി. അവിടത്തെ ജ്യോത്സ്യന്മാര്‍ അദ്ദേഹത്തിന്‍റെ തലമുറയില്‍ പെട്ടവരും. പ്രശ്ചകര്‍ ആദ്യം വെറ്റിലപാക്ക് ചേര്‍ത്ത് തലക്കുളത്തൂര്‍ ഭട്ടതിരിക്ക് ദക്ഷിണ വെയ്ക്കുന്നു. മണ്ഡപത്തിലാണ് ജാതക, പ്രശ്ന ചിന്ത നടത്തുന്നത്. ഫല പ്രവചനത്തില്‍ വെറ്റിലയുടെ എണ്ണവും പരിഗണിക്കുന്നു.
ഒരിക്കല്‍ രണ്ടുപേർ ബ്രാഹ്മണരുടെ വേഷത്തിൽ പ്രശ്നം നോക്കാനായി പാഴൂര്‍ പടിപ്പുരയിലെത്തി. കവിടി പ്രശ്നം ചെയ്തപ്പോള്‍ അവര്‍ പരസ്പരം സ്ഥാനം മാറിയിരുന്നു. നോക്കിയതു തെറ്റാണ്, വീണ്ടും പ്രശ്നം നോക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ബുധനും ശുക്രനും രാശി മാറിയതായി കാണപ്പെട്ടു. ഓരോ തവണ നോക്കുമ്പോഴും അവര്‍ സ്ഥാനം മാറിയിരിക്കും. ജ്യോത്സ്യന് ബ്രാഹ്മണ വേഷത്തില്‍ വന്നിരിക്കുന്നത് ബുധനും, ശുക്രനുമാണ് എന്ന് മനസ്സിലായി. അദ്ദേഹം അവരോടു തനിക്ക് ഗൃഹത്തിനുള്ളില്‍ പോയി ഒരു ഗ്രന്ഥം നോക്കാനുണ്ട്, മടങ്ങി വരുന്നതു വരെ അവര്‍ ആ പടിപ്പുരയില്‍ കാത്തു നില്‍ക്കണം എന്ന് ആവശ്യപ്പെട്ടു. അവരെക്കൊണ്ട് അങ്ങനെ സത്യം ചെയ്യിച്ച ശേഷം അദ്ദേഹം ഗൃഹത്തിനുള്ളില്‍ കടന്ന് ആത്മഹത്യ ചെയ്തു. അങ്ങനെ ബുധ ശുക്രന്മാര്‍ അവിടെ സ്ഥിരമായി നില്‍ക്കേണ്ടി വന്നു.
ഇന്നും ബുധശുക്രന്മാരുടെ സാന്നിദ്ധ്യം പാഴൂര്‍ പടിപ്പുരയില്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ അവരെ സങ്കല്‍പ്പിച്ചു ശിലകള്‍ സ്ഥാപിച്ച്, വിളക്ക് വെച്ചിരിക്കുന്നത് കാണാം.
ഇതാണ് പാഴൂര്‍ പടിപ്പുര മഹാത്മ്യം.
ജ്യോതിഷ കുതുകികള്‍ക്ക് എന്നും ജിജ്ഞാസയുണര്‍ത്തുന്ന ചരിത്രമാണ് തലക്കുളത്തൂര്‍ ഭട്ടതിരിയും, പാഴൂര്‍ പടിപ്പുരയും. അവിടെ തെളിയാത്ത പ്രശ്നങ്ങള്‍ ഇല്ലെന്നു പറയപ്പെടുന്നു.
പാഴൂര്‍ പടിപ്പുരയുടെ കഥ
തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്ര നിപുണനും മഹാ പണ്ഡിതനുമായിരുന്നു തലക്കുളത്തൂര്‍ ഭട്ടതിരി. ബാല്യകാലത്തു തന്നെ അദ്ദേഹത്തിന് പ്രശ്നം വച്ചു ഫലം പറയാന്‍ നൈപുണ്യമുണ്ടായിരുന്നു. അദ്ദേഹം വരാഹമിഹിരന്‍റെ വരാഹഹോരയ്ക്ക് (ബ്രഹത് ജാതകം) ദശാദ്ധ്യായി എന്ന പേരില്‍ ഒരു വ്യാഖ്യാനം എഴുതുകയുണ്ടായി.
ഒരിക്കല്‍, ദാരിദ്ര്യ ദു:ഖത്താല്‍ വലഞ്ഞ ഒരു ബ്രാഹ്മണന് ധനവാനാകാന്‍ വഴിപറഞ്ഞു കൊടുത്തത് സംബന്ധമായി വിഷ്ണു ദൂതന്മാര്‍ ഭട്ടതിരിക്ക് അധ:പ്പതനം ഉണ്ടാകട്ടെ എന്ന് ശപിച്ചു. എന്നാല്‍ തന്‍റെ ജാതക വിശകലനം ചെയ്ത അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കും എന്ന് മുന്‍കൂട്ടി അറിയാമായിരുന്നു.
അധ:പ്പതനം ഉണ്ടാകേണ്ട ദിവസം ഭട്ടതിരി ഗണിച്ചറിഞ്ഞു, മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനിച്ചു. ആ ദിവസം അദ്ദേഹം സ്വദേശം വിട്ട് പാഴൂര്‍ വന്നു താമസിച്ചു. പാഴൂര്‍ പുഴയില്‍ സുഹൃത്തുക്കളുമായി വഞ്ചി തുഴയാന്‍ പോയി. അത്താഴം കഴിഞ്ഞ് രാത്രിയിലും നിലാവെളിച്ചത്തില്‍ അവര്‍ വഞ്ചി തുഴച്ചിലില്‍ മുഴുകി.
പാതിരാത്രി കഴിഞ്ഞപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കാര്‍മേഘം മൂടി. ശക്തമായ കാറ്റും, ഇടിയും മിന്നലുമുണ്ടായി. താമസിയാതെ പെരുമഴ തുടങ്ങി. കനത്ത അന്ധകാരത്തില്‍ വഞ്ചി കരയ്ക്കടുപ്പിച്ച് സുഹൃത്തുക്കള്‍ താന്താങ്ങളുടെ ഗൃഹങ്ങളിലേക്ക് മടങ്ങി; ഭട്ടതിരി ഒറ്റയ്ക്കായി.
പെട്ടെന്ന് ഉണ്ടായ മിന്നല്‍ പ്രകാശത്തില്‍ കുറച്ചകലെ ഒരു ഗൃഹം കാണപ്പെട്ടു. അതിന്‍റെ തിണ്ണയില്‍ പോയിരുന്നു നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്തു. അവിടെ കിടന്ന കട്ടിലില്‍ കയറിക്കിടന്നു. ക്ഷീണം നിമിത്തം, അപ്പോള്‍ത്തന്നെ ഉറക്കവുമായി.
അതൊരു ഗണകന്‍റെ (കണിയാന്‍) ഗൃഹമായിരുന്നു. മദ്യപാനിയായ ഗൃഹനാഥന്‍ ഭാര്യയുമായി വഴക്കിട്ടശേഷം പുറത്തു പോയതാണ്. ആ കട്ടില്‍ അയാളുടേതാ യിരുന്നു. കുറേനേരം കഴിഞ്ഞു മഴ ശമിച്ചപ്പോള്‍ വീട്ടുകാരി മൂത്രശങ്ക തീര്‍ക്കാന്‍ വാതില്‍ തുറന്നു പുറത്തുവന്നു. കട്ടിലില്‍ കിടക്കുന്നത് മടങ്ങി വന്ന ഭര്‍ത്താവാണെന്ന് കരുതി അവര്‍ ഭട്ടതിരിയോടൊപ്പം ശയിച്ചു. അങ്ങനെ അവര്‍ തത്കാലത്തേക്ക് ഭട്ടതിരിയുടെ ഭാര്യയായിത്തീര്‍ന്നു. നേരം പുലര്‍ച്ചയായപ്പോള്‍ താന്‍ ഒരു കണിയാട്ടിയുമായി ശയിച്ചു ജാതി ഭ്രഷ്ട് സംഭവിച്ചതായി ഭട്ടതിരിക്ക് മനസ്സിലായി. അദ്ദേഹത്തിന് ദു:ഖമുണ്ടായില്ല. വിധി മാറ്റാനാവില്ല എന്ന് ബോദ്ധ്യമായ ഭട്ടതിരി വീണ്ടും കാണാമെന്ന് ആ സ്ത്രീക്ക് വാക്കു കൊടുത്ത്, ദേശാടനത്തിനു പുറപ്പെട്ടു.
ഭട്ടതിരിയില്‍ നിന്നും ഗര്‍ഭം ധരിച്ച സ്ത്രീ യഥാ സമയം ഒരു പുത്രന് ജന്മം നല്‍കി. സമര്‍ഥനായ ആ ബാലന്‍ നന്നായി വിദ്യ അഭ്യസിച്ച് ക്രമേണ നല്ല ഒരു ജോത്സ്യനായിത്തീര്‍ന്നു. പില്‍ക്കാലത്ത് അദ്ദേഹം അച്ഛനായ ഭട്ടതിരിയെ കണ്ടുമുട്ടുകയും, അദ്ദേഹം പാഴൂര്‍ വന്നു ജീവന്‍ വെടിയുകയുമുണ്ടായി. അവിടെ പടിപ്പുരയിലെ മണ്ഡപത്തില്‍ തന്‍റെ ഭൌതിക ശരീരം മറവു ചെയ്യാനും അവിടെ യിരുന്നു പ്രശ്നം നോക്കാനും അദ്ദേഹം മകനോട് പറഞ്ഞിരുന്നു.
പാഴൂര്‍ പടിപ്പുരയിലെ മണ്ഡപത്തിലാണ് തലക്കുളത്തൂര്‍ ഭട്ടതിരിയുടെ സമാധി. അവിടത്തെ ജ്യോത്സ്യന്മാര്‍ അദ്ദേഹത്തിന്‍റെ തലമുറയില്‍ പെട്ടവരും. പ്രശ്ചകര്‍ ആദ്യം വെറ്റിലപാക്ക് ചേര്‍ത്ത് തലക്കുളത്തൂര്‍ ഭട്ടതിരിക്ക് ദക്ഷിണ വെയ്ക്കുന്നു. മണ്ഡപത്തിലാണ് ജാതക, പ്രശ്ന ചിന്ത നടത്തുന്നത്. ഫല പ്രവചനത്തില്‍ വെറ്റിലയുടെ എണ്ണവും പരിഗണിക്കുന്നു.
ഒരിക്കല്‍ രണ്ടുപേർ ബ്രാഹ്മണരുടെ വേഷത്തിൽ പ്രശ്നം നോക്കാനായി പാഴൂര്‍ പടിപ്പുരയിലെത്തി. കവിടി പ്രശ്നം ചെയ്തപ്പോള്‍ അവര്‍ പരസ്പരം സ്ഥാനം മാറിയിരുന്നു. നോക്കിയതു തെറ്റാണ്, വീണ്ടും പ്രശ്നം നോക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ബുധനും ശുക്രനും രാശി മാറിയതായി കാണപ്പെട്ടു. ഓരോ തവണ നോക്കുമ്പോഴും അവര്‍ സ്ഥാനം മാറിയിരിക്കും. ജ്യോത്സ്യന് ബ്രാഹ്മണ വേഷത്തില്‍ വന്നിരിക്കുന്നത് ബുധനും, ശുക്രനുമാണ് എന്ന് മനസ്സിലായി. അദ്ദേഹം അവരോടു തനിക്ക് ഗൃഹത്തിനുള്ളില്‍ പോയി ഒരു ഗ്രന്ഥം നോക്കാനുണ്ട്, മടങ്ങി വരുന്നതു വരെ അവര്‍ ആ പടിപ്പുരയില്‍ കാത്തു നില്‍ക്കണം എന്ന് ആവശ്യപ്പെട്ടു. അവരെക്കൊണ്ട് അങ്ങനെ സത്യം ചെയ്യിച്ച ശേഷം അദ്ദേഹം ഗൃഹത്തിനുള്ളില്‍ കടന്ന് ആത്മഹത്യ ചെയ്തു. അങ്ങനെ ബുധ ശുക്രന്മാര്‍ അവിടെ സ്ഥിരമായി നില്‍ക്കേണ്ടി വന്നു.
ഇന്നും ബുധശുക്രന്മാരുടെ സാന്നിദ്ധ്യം പാഴൂര്‍ പടിപ്പുരയില്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ അവരെ സങ്കല്‍പ്പിച്ചു ശിലകള്‍ സ്ഥാപിച്ച്, വിളക്ക് വെച്ചിരിക്കുന്നത് കാണാം.
ഇതാണ് പാഴൂര്‍ പടിപ്പുര മഹാത്മ്യം.
ശ്രീസൂക്തം
🌞ശ്രീസൂക്തം
ശ്രീസൂക്തം ജപിച്ച് താമരപ്പൂവ് കൊണ്ടു ദേവിയെ പൂജിക്കുക എന്നത് ഏതു വീടുകളിലും നടത്താവുന്ന ഒരു ലളിത കര്‍മ്മമാണ്. വെള്ളിയാഴ്ച്ച, പൌര്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ കര്‍മ്മത്തിനു കൂടുതല്‍ വിശിഷ്യമുണ്ട്. കൂടാതെ നന്ത്യാര്‍വട്ടപ്പൂവ്, കൂവളത്തില, കൂവല ഫലം തുടങ്ങിയവ കൊണ്ടും നിരവധി കര്‍മ്മങ്ങള്‍ ഉണ്ട് ഇവ ഗ്രന്ഥങ്ങളില്‍ വിശദ മാക്കുന്നുണ്ട്.
ധനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം. ഈതൊരു ഋഗ്വേദ മന്ത്രമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. മലയാളത്തില്‍ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്. മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മി എന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
ശ്രീസൂക്തം
ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .
ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.
ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ
ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.
ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത് മേ
ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്
ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം
മാനസ കമമാകൂതീം വചസ്സത്യ മസീമഹി ,
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ
കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ
ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ
ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ
താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം
മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
തന്നോ ലക്ഷ്മി പ്രചോദയാത് 🔱
ശ്രീസൂക്തം ജപിച്ച് താമരപ്പൂവ് കൊണ്ടു ദേവിയെ പൂജിക്കുക എന്നത് ഏതു വീടുകളിലും നടത്താവുന്ന ഒരു ലളിത കര്‍മ്മമാണ്. വെള്ളിയാഴ്ച്ച, പൌര്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ കര്‍മ്മത്തിനു കൂടുതല്‍ വിശിഷ്യമുണ്ട്. കൂടാതെ നന്ത്യാര്‍വട്ടപ്പൂവ്, കൂവളത്തില, കൂവല ഫലം തുടങ്ങിയവ കൊണ്ടും നിരവധി കര്‍മ്മങ്ങള്‍ ഉണ്ട് ഇവ ഗ്രന്ഥങ്ങളില്‍ വിശദ മാക്കുന്നുണ്ട്.
ധനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം. ഈതൊരു ഋഗ്വേദ മന്ത്രമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. മലയാളത്തില്‍ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്. മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മി എന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
ശ്രീസൂക്തം
ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .
ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.
ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ
ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.
ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത് മേ
ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്
ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം
മാനസ കമമാകൂതീം വചസ്സത്യ മസീമഹി ,
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ
കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ
ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ
ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ
താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം
മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
തന്നോ ലക്ഷ്മി പ്രചോദയാത് 🔱
ശിശുവിൻറെ നാവിൽ എന്തിനാണ് ' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിശുവിൻറെ നാവിൽ എന്തിനാണ്
' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതുന്ന ചടങ്ങിനെ പഴമക്കാർ ജാതകർമ്മ സംസ്ക്കാരം എന്ന് പറയുന്നു. തണുപ്പേല്ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ , ശുദ്ധമായതും തണുപ്പു മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. തുടർന്ന് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏൽപ്പിക്കണം. നിലവിളക്കിനഭിമുഖമായി ഇരുന്നു, നെയ്യും തേനും തുല്യം കൂട്ടിച്ചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച മിശ്രിതം കൊണ്ട് പിതാവ് ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുളളവനും മധുരമായി സംഭാക്ഷണം ചെയ്യുന്നവനും ദീർഘായുസ്സുളളവനുമായിരിക്കണമെന്ന് പിതാവ് ആശിർവദിക്കേണ്ടതാണ്. അതിനുശേഷം മാതാവിൻറെ ശരീരത്തിലും ശിശുവിൻറെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. സ്വർണ്ണത്തെ സത്യത്തിൻറെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുര സംഭാഷണത്തിൻറെയും പ്രതീകമെന്നാണ് വിശ്വാസം. ഇവ മൂന്നും ശിശുവിന് ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.
ബാല്യദശയിൽ തന്നെ കുട്ടികൾക്ക് ബ്രഹ്മി നൽകാറുണ്ട്. ബുദ്ധി വർദ്ധിക്കുമെന്ന ഫലമുളളതു കൊണ്ടാകാണം ആധുനികരും അനുസരിക്കുന്നത്. ബ്രഹ്മി അരച്ച് പാലിൽ കൊടുക്കുന്നതാണ് പതിവ്. ബ്രഹ്മിക്കുളളിൽ അടങ്ങിയിരിക്കുന്ന ജീവകത്തിന് തലച്ചോറിലെ നാഡികളെ ഉണർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കുഞ്ഞിന് പേരിടൽ ചടങ്ങ് നാമകരണ സംസ്ക്കാരം എന്ന പേരിൽ പൂർവ്വികർ നടത്തിയിരുന്നു. കുഞ്ഞു ജനിച്ചു പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ അല്ലെങ്കിൽ ഇരുപത്തിയെട്ടാം ദിവസമോ ഈ ചടങ്ങ് നടത്തുന്നു. മാതാവ് കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് പിതാവിരിക്കുന്നതിന് പിന്നിലൂടെ ചെന്ന്, ശിശുവിനെ പിതാവിൻറെ കൈകളിൽ ഏൽപ്പിച്ചശേഷം അദ്ദേഹത്തിൻറെ ഇടതുഭാഗത്തായി ഇരിക്കണം. കുട്ടിയെ കൈകളിൽ വാങ്ങിയശേഷം പിതാവ് പ്രാർത്ഥനയോടെ കുഞ്ഞിന് നാമകരണം ചെയ്യണം.കുട്ടി ആണാണെങ്കിൽ തേജസ്സാർന്ന പേരുകൾ നല്കണം എന്ന് പറയുന്നു. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉച്ചരിക്കാവുന്നതും സ്പഷ്ടമായ അർത്ഥമുള്ളതുമായ പേരുകൾ ആണ് നൽകേണ്ടത് എന്നും പറയുന്നു. കേൾക്കുമ്പോൾ സന്തോഷം നല്കുന്നതും ദീർഘസ്വരത്തിൽ അവസാനിക്കുന്നതുമാകണം. കൂടുതൽ അക്ഷരങ്ങൾ ഇല്ലാത്തവയുമാകണം. പേരിടൽ ചടങ്ങിനോടനുബന്ധിച്ച് സാധുക്കൾക്ക് ദാനം ചെയ്യണമെന്നും ആചാര്യന്മാർ പറയുന്നു. ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുമെന്ന് സംഖ്യാശാസ്ത്രവും ആധുനിക മനശാസ്ത്രവും സമ്മതിക്കുന്നു
ശിശുവിൻറെ നാവിൽ എന്തിനാണ്
' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതുന്ന ചടങ്ങിനെ പഴമക്കാർ ജാതകർമ്മ സംസ്ക്കാരം എന്ന് പറയുന്നു. തണുപ്പേല്ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ , ശുദ്ധമായതും തണുപ്പു മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. തുടർന്ന് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏൽപ്പിക്കണം. നിലവിളക്കിനഭിമുഖമായി ഇരുന്നു, നെയ്യും തേനും തുല്യം കൂട്ടിച്ചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച മിശ്രിതം കൊണ്ട് പിതാവ് ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുളളവനും മധുരമായി സംഭാക്ഷണം ചെയ്യുന്നവനും ദീർഘായുസ്സുളളവനുമായിരിക്കണമെന്ന് പിതാവ് ആശിർവദിക്കേണ്ടതാണ്. അതിനുശേഷം മാതാവിൻറെ ശരീരത്തിലും ശിശുവിൻറെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. സ്വർണ്ണത്തെ സത്യത്തിൻറെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുര സംഭാഷണത്തിൻറെയും പ്രതീകമെന്നാണ് വിശ്വാസം. ഇവ മൂന്നും ശിശുവിന് ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.
ബാല്യദശയിൽ തന്നെ കുട്ടികൾക്ക് ബ്രഹ്മി നൽകാറുണ്ട്. ബുദ്ധി വർദ്ധിക്കുമെന്ന ഫലമുളളതു കൊണ്ടാകാണം ആധുനികരും അനുസരിക്കുന്നത്. ബ്രഹ്മി അരച്ച് പാലിൽ കൊടുക്കുന്നതാണ് പതിവ്. ബ്രഹ്മിക്കുളളിൽ അടങ്ങിയിരിക്കുന്ന ജീവകത്തിന് തലച്ചോറിലെ നാഡികളെ ഉണർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കുഞ്ഞിന് പേരിടൽ ചടങ്ങ് നാമകരണ സംസ്ക്കാരം എന്ന പേരിൽ പൂർവ്വികർ നടത്തിയിരുന്നു. കുഞ്ഞു ജനിച്ചു പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ അല്ലെങ്കിൽ ഇരുപത്തിയെട്ടാം ദിവസമോ ഈ ചടങ്ങ് നടത്തുന്നു. മാതാവ് കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് പിതാവിരിക്കുന്നതിന് പിന്നിലൂടെ ചെന്ന്, ശിശുവിനെ പിതാവിൻറെ കൈകളിൽ ഏൽപ്പിച്ചശേഷം അദ്ദേഹത്തിൻറെ ഇടതുഭാഗത്തായി ഇരിക്കണം. കുട്ടിയെ കൈകളിൽ വാങ്ങിയശേഷം പിതാവ് പ്രാർത്ഥനയോടെ കുഞ്ഞിന് നാമകരണം ചെയ്യണം.കുട്ടി ആണാണെങ്കിൽ തേജസ്സാർന്ന പേരുകൾ നല്കണം എന്ന് പറയുന്നു. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉച്ചരിക്കാവുന്നതും സ്പഷ്ടമായ അർത്ഥമുള്ളതുമായ പേരുകൾ ആണ് നൽകേണ്ടത് എന്നും പറയുന്നു. കേൾക്കുമ്പോൾ സന്തോഷം നല്കുന്നതും ദീർഘസ്വരത്തിൽ അവസാനിക്കുന്നതുമാകണം. കൂടുതൽ അക്ഷരങ്ങൾ ഇല്ലാത്തവയുമാകണം. പേരിടൽ ചടങ്ങിനോടനുബന്ധിച്ച് സാധുക്കൾക്ക് ദാനം ചെയ്യണമെന്നും ആചാര്യന്മാർ പറയുന്നു. ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുമെന്ന് സംഖ്യാശാസ്ത്രവും ആധുനിക മനശാസ്ത്രവും സമ്മതിക്കുന്നു
പത്തു വർഷം കൂടുമ്പോൾ രണ്ടു വാക്കു മാത്രം ശിഷ്യർക്കു ഗുരുവിനോടു പറയാം........
പത്തു വർഷം കൂടുമ്പോൾ രണ്ടു വാക്കു മാത്രം ശിഷ്യർക്കു ഗുരുവിനോടു പറയാം........
ഇതായിരുന്നു ആ ആശ്രമത്തിലെ നിയമം.....
അതനുസരിച്ചുള്ള പത്തുവർഷത്തെ നിശ്ശബ്ദതതയ്‌ക്കു ശേഷം ഒരു ശിഷ്യൻ ഗുരുവിനടുത്തെത്തി.....
രണ്ടു വാക്കുകൾ പറയാൻ ഗുരു അനുവാദം കൊടുത്തു.
"കിടക്ക കട്ടിയാണ് " ശിഷ്യൻ പറഞ്ഞു.
വീണ്ടും പത്തു വർഷം കഴിഞ്ഞപ്പോൾ ഗുരുവിനെ കണ്ടു ശിഷ്യൻ പറഞ്ഞു.
"ഭക്ഷണം മോശമാണ് "
പിന്നെയും പത്തു വർഷങ്ങൾ കടന്നു പോയി.
രണ്ടു വാക്കുകൾ കൂടി പറയാൻ ഗുരു ആവശ്യപ്പെട്ടു.
ശിഷ്യൻ പറഞ്ഞു.
"ഞാൻ പോകുകയാണ് "........
ഗുരു ചിരിച്ചുകൊണ്ടു പറഞ്ഞു.
'നല്ലത്, കാരണം മുപ്പതു കൊല്ലമായി നീ പരാതി മാത്രമേ പറഞ്ഞിട്ടുള്ളൂ......
ഇതിൽ തെല്ലും അതിശയോക്തിയില്ല...
കാരണം, നമ്മിൽ പലരും മുപ്പതും അമ്പതും വർഷങ്ങളായി പരാതി മാത്രം പറഞ്ഞു ജീവിക്കുന്നവരാണ്.
"സുഖമാണോ "എന്നു ആരെങ്കിലും കുശലം ചോദിച്ചാൽ 'സുഖമായിരിക്കുന്നു ' എന്നു സന്തോഷത്തോടെ പറയുന്നതിനു പകരം 'കുഴപ്പമില്ല അങ്ങനെ പോകുന്നു' എന്നു പരിഭവത്തോടെ പറയുന്നവരാണ് ബഹുഭൂരിപക്ഷവും......
ഭൂരിപക്ഷത്തിന്റെയും പ്രാർത്ഥനകളിൽ നിറയെ പരാതികളാണ്........
ദൈവങ്ങളും ദേവാലയങ്ങളും പലപ്പോഴും പരാതിപ്പെട്ടികളായി മാറുന്നു.........
ഇതായിരുന്നു ആ ആശ്രമത്തിലെ നിയമം.....
അതനുസരിച്ചുള്ള പത്തുവർഷത്തെ നിശ്ശബ്ദതതയ്‌ക്കു ശേഷം ഒരു ശിഷ്യൻ ഗുരുവിനടുത്തെത്തി.....
രണ്ടു വാക്കുകൾ പറയാൻ ഗുരു അനുവാദം കൊടുത്തു.
"കിടക്ക കട്ടിയാണ് " ശിഷ്യൻ പറഞ്ഞു.
വീണ്ടും പത്തു വർഷം കഴിഞ്ഞപ്പോൾ ഗുരുവിനെ കണ്ടു ശിഷ്യൻ പറഞ്ഞു.
"ഭക്ഷണം മോശമാണ് "
പിന്നെയും പത്തു വർഷങ്ങൾ കടന്നു പോയി.
രണ്ടു വാക്കുകൾ കൂടി പറയാൻ ഗുരു ആവശ്യപ്പെട്ടു.
ശിഷ്യൻ പറഞ്ഞു.
"ഞാൻ പോകുകയാണ് "........
ഗുരു ചിരിച്ചുകൊണ്ടു പറഞ്ഞു.
'നല്ലത്, കാരണം മുപ്പതു കൊല്ലമായി നീ പരാതി മാത്രമേ പറഞ്ഞിട്ടുള്ളൂ......
ഇതിൽ തെല്ലും അതിശയോക്തിയില്ല...
കാരണം, നമ്മിൽ പലരും മുപ്പതും അമ്പതും വർഷങ്ങളായി പരാതി മാത്രം പറഞ്ഞു ജീവിക്കുന്നവരാണ്.
"സുഖമാണോ "എന്നു ആരെങ്കിലും കുശലം ചോദിച്ചാൽ 'സുഖമായിരിക്കുന്നു ' എന്നു സന്തോഷത്തോടെ പറയുന്നതിനു പകരം 'കുഴപ്പമില്ല അങ്ങനെ പോകുന്നു' എന്നു പരിഭവത്തോടെ പറയുന്നവരാണ് ബഹുഭൂരിപക്ഷവും......
ഭൂരിപക്ഷത്തിന്റെയും പ്രാർത്ഥനകളിൽ നിറയെ പരാതികളാണ്........
ദൈവങ്ങളും ദേവാലയങ്ങളും പലപ്പോഴും പരാതിപ്പെട്ടികളായി മാറുന്നു.........
കാളിയമർദ്ദനം
കാളിയമർദ്ദനം
യമുനാനദിയുടെ ഒരു ഭാഗമായ കാളിന്ദി കാളിയന്‍ എന്ന് പേരുളള ഒരു സര്‍പ്പത്തിനാല്‍ വിഷലിപ്തമായിത്തീര്‍ന്നിരുന്നു. ഏതൊരു ജീവിയും നദിക്കരയിലെത്തുമ്പോഴേക്കും കാളിയന്റെ വിഷവീര്യത്താല്‍ മരിച്ചു വീഴുമായിരുന്നു. സര്‍വ്വമാനജീവജാലങ്ങളുടേയും സംരക്ഷണാര്‍ത്ഥം അവതരിച്ച ഭഗവാന്‍ കൃഷ്ണന്‍ കാളിന്ദീനദീതീരത്തു ചെന്ന് അടുത്തുളള ഒരു മരത്തില്‍ കയറി അതില്‍ നിന്നു വിഷമയമായ വെളളത്തിലേക്ക് എടുത്തു ചാടി. എന്നിട്ട് കളിച്ചുല്ലസിക്കാന്‍ തുടങ്ങി. വിഷത്തിനു കാരണഭൂതനായ സര്‍പ്പം ക്ഷണനേരംകൊണ്ട് കൃഷ്ണനെ ചുറ്റിവരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഭഗവാന്‍ അനങ്ങാതെ നിന്നു കൊടുത്തു. അതു കണ്ട് ഗോപാലന്മാര്‍ ബോധം കെടുകയും പശുക്കള്‍ ദീനരായി തലതാഴ്ത്തുകയും ചെയ്തു. ദുഃശ്ശകുനങ്ങള്‍ ദര്‍ശിച്ച ഗ്രാമീണസ്ത്രീകള്‍ തങ്ങളുടെ കണ്ണിലുണ്ണിക്കണ്ണന്‍ അപകടത്തിലാണെന്നു കരുതി കൃഷ്ണന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു് നദിക്കരയിലെത്തി. നന്ദനും മറ്റു ഗോപരും വിഷജലത്തില്‍ എടുത്തു ചാടാനൊരുങ്ങിയപ്പോള്‍ ബലരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി.
കൃഷ്ണന് തന്റെ കൂട്ടുകാരുടെയും പശുക്കളുടെയും മനഃപ്രയാസം കണ്ട് മനസ്സലിഞ്ഞു. മായാശക്തിയാല്‍ കൃഷ്ണന്‍ തന്റെ ശരീരത്തെ വികസിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ സര്‍പ്പം കൃഷ്ണന്റെ മേലുളള പിടിവിട്ടു. എന്നിട്ട് വാലുകൊണ്ട് അടിക്കാനൊരുങ്ങി. കൃഷ്ണന്‍ പാമ്പിനുചുറ്റും നൃത്തം വച്ചു. ഇടിമിന്നല്‍ പോലുളള ചലനത്തിനെ പിന്തുടര്‍ന്നു് സര്‍പ്പം തളര്‍ന്നു. തന്റെ കൈകള്‍ കൊണ്ട് സര്‍പ്പത്തിന്റെ ഫണമമര്‍ത്തി കൃഷ്ണന്‍ അതിനു മുകളിലേറി നൃത്തം ചെയ്തു. ആകാശസംഗീതവും പെരുമ്പറയും മുഴങ്ങി. കൃഷ്ണന്റെ കാല്‍ച്ചവിട്ടില്‍ അമര്‍ന്നു വിഷമിച്ച കാളിയന്‍ ഭഗവാന്‍ നാരായണനെ ധ്യാനിച്ച് ബോധമറ്റു വീണു. അതുകണ്ട് കാളിയന്റെ ഭാര്യമാര്‍ കൃഷ്ണന്റെയടുക്കല്‍ വന്നു പ്രാര്‍ത്ഥിച്ചു: “ഈ സര്‍പ്പത്തെ ശിക്ഷിക്കുക എന്നത് ന്യായം തന്നെ. പക്ഷെ ഇതൊരു ശിക്ഷയല്ലതന്നെ. ഇത് അദ്ദേഹത്തെ ശുദ്ധീകരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ്. അവിടുത്തെ ക്രോധം ഒരനുഗ്രഹമത്രെ കാരണം ഞങ്ങളുടെ ഭര്‍ത്താവ് ഒരു സര്‍പ്പമായി ജനിക്കാനിടവരുത്തിയ ആ പാപം മുഴുവന്‍ നശിച്ചിരിക്കുന്നു. അങ്ങയുടെ പാദമുദ്രകള്‍ അദ്ദേഹത്തിന്റെ ശിരസ്സിലണിയാനിടവരുന്നത് അനുഗ്രഹം തന്നെ. അങ്ങയുടെ പാദരേണുക്കള്‍ ശിരസ്സില്‍ അണിയാനിടയായവര്‍ ഭൗതികമോ സ്വര്‍ഗ്ഗീയമോ ആയ യാതൊരു ഫലകാംക്ഷയും വച്ചു പുലര്‍ത്തുന്നില്ല. എന്തിന്, മോക്ഷപദം പോലും അവര്‍ക്കു വേണ്ട. കാരണം, അതുതന്നെ ഏറവും വലിയ നേട്ടം. ഞങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു. എല്ലാ ജീവികളും സാത്വികരും രാജസികരും താമസഭാവമുളളവരും എല്ലാം അങ്ങില്‍ നിന്നു് ഉത്ഭവിക്കുന്നു. ഇപ്പോള്‍ അങ്ങ് സാത്വികരെ സംരക്ഷിക്കാന്‍ ഉടലെടുത്തിരിക്കുന്നു. അവിടത്തെ ഭൃത്യനായ അദ്ദേഹത്തോട് ക്ഷമിച്ചാലും.” കാളിയനും ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “ഞങ്ങള്‍ സര്‍പ്പങ്ങള്‍ ജന്മനാ വിഷമുളളവരും പ്രകൃത്യാ അക്രമവാസനയുളളവരുമാണ്. ഞങ്ങള്‍ ജീവികള്‍ക്ക് പ്രകൃതിദത്തമായ സഹജഗുണത്തെ സ്വയം അതിവര്‍ത്തിക്കുക തുലോം അസാദ്ധ്യമത്രെ. അവിടുത്തേക്ക് മാത്രമേ ഈ മായയെ തരണം ചെയ്യാന്‍ ഞങ്ങളെ സഹായിക്കാനാവൂ.
അപ്പോള്‍ കൃഷ്ണന്‍ കാളിയനോട് നദിവിട്ടു സമുദ്രത്തില്‍ പോയി വസിക്കാന്‍ കല്‍പ്പിച്ചു. മനുഷ്യര്‍ക്കും കാലികള്‍ക്കും ശല്യമാകാത്തവിധം അങ്ങനെ കഴിയാമെന്ന് കാളിയന്‍ സമ്മതിച്ചു. അങ്ങനെ നദി ശുദ്ധമാവുകയും ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും സന്തോഷമാവുകയും ചെയ്തു.
യമുനാനദിയുടെ ഒരു ഭാഗമായ കാളിന്ദി കാളിയന്‍ എന്ന് പേരുളള ഒരു സര്‍പ്പത്തിനാല്‍ വിഷലിപ്തമായിത്തീര്‍ന്നിരുന്നു. ഏതൊരു ജീവിയും നദിക്കരയിലെത്തുമ്പോഴേക്കും കാളിയന്റെ വിഷവീര്യത്താല്‍ മരിച്ചു വീഴുമായിരുന്നു. സര്‍വ്വമാനജീവജാലങ്ങളുടേയും സംരക്ഷണാര്‍ത്ഥം അവതരിച്ച ഭഗവാന്‍ കൃഷ്ണന്‍ കാളിന്ദീനദീതീരത്തു ചെന്ന് അടുത്തുളള ഒരു മരത്തില്‍ കയറി അതില്‍ നിന്നു വിഷമയമായ വെളളത്തിലേക്ക് എടുത്തു ചാടി. എന്നിട്ട് കളിച്ചുല്ലസിക്കാന്‍ തുടങ്ങി. വിഷത്തിനു കാരണഭൂതനായ സര്‍പ്പം ക്ഷണനേരംകൊണ്ട് കൃഷ്ണനെ ചുറ്റിവരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഭഗവാന്‍ അനങ്ങാതെ നിന്നു കൊടുത്തു. അതു കണ്ട് ഗോപാലന്മാര്‍ ബോധം കെടുകയും പശുക്കള്‍ ദീനരായി തലതാഴ്ത്തുകയും ചെയ്തു. ദുഃശ്ശകുനങ്ങള്‍ ദര്‍ശിച്ച ഗ്രാമീണസ്ത്രീകള്‍ തങ്ങളുടെ കണ്ണിലുണ്ണിക്കണ്ണന്‍ അപകടത്തിലാണെന്നു കരുതി കൃഷ്ണന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു് നദിക്കരയിലെത്തി. നന്ദനും മറ്റു ഗോപരും വിഷജലത്തില്‍ എടുത്തു ചാടാനൊരുങ്ങിയപ്പോള്‍ ബലരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി.
കൃഷ്ണന് തന്റെ കൂട്ടുകാരുടെയും പശുക്കളുടെയും മനഃപ്രയാസം കണ്ട് മനസ്സലിഞ്ഞു. മായാശക്തിയാല്‍ കൃഷ്ണന്‍ തന്റെ ശരീരത്തെ വികസിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ സര്‍പ്പം കൃഷ്ണന്റെ മേലുളള പിടിവിട്ടു. എന്നിട്ട് വാലുകൊണ്ട് അടിക്കാനൊരുങ്ങി. കൃഷ്ണന്‍ പാമ്പിനുചുറ്റും നൃത്തം വച്ചു. ഇടിമിന്നല്‍ പോലുളള ചലനത്തിനെ പിന്തുടര്‍ന്നു് സര്‍പ്പം തളര്‍ന്നു. തന്റെ കൈകള്‍ കൊണ്ട് സര്‍പ്പത്തിന്റെ ഫണമമര്‍ത്തി കൃഷ്ണന്‍ അതിനു മുകളിലേറി നൃത്തം ചെയ്തു. ആകാശസംഗീതവും പെരുമ്പറയും മുഴങ്ങി. കൃഷ്ണന്റെ കാല്‍ച്ചവിട്ടില്‍ അമര്‍ന്നു വിഷമിച്ച കാളിയന്‍ ഭഗവാന്‍ നാരായണനെ ധ്യാനിച്ച് ബോധമറ്റു വീണു. അതുകണ്ട് കാളിയന്റെ ഭാര്യമാര്‍ കൃഷ്ണന്റെയടുക്കല്‍ വന്നു പ്രാര്‍ത്ഥിച്ചു: “ഈ സര്‍പ്പത്തെ ശിക്ഷിക്കുക എന്നത് ന്യായം തന്നെ. പക്ഷെ ഇതൊരു ശിക്ഷയല്ലതന്നെ. ഇത് അദ്ദേഹത്തെ ശുദ്ധീകരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ്. അവിടുത്തെ ക്രോധം ഒരനുഗ്രഹമത്രെ കാരണം ഞങ്ങളുടെ ഭര്‍ത്താവ് ഒരു സര്‍പ്പമായി ജനിക്കാനിടവരുത്തിയ ആ പാപം മുഴുവന്‍ നശിച്ചിരിക്കുന്നു. അങ്ങയുടെ പാദമുദ്രകള്‍ അദ്ദേഹത്തിന്റെ ശിരസ്സിലണിയാനിടവരുന്നത് അനുഗ്രഹം തന്നെ. അങ്ങയുടെ പാദരേണുക്കള്‍ ശിരസ്സില്‍ അണിയാനിടയായവര്‍ ഭൗതികമോ സ്വര്‍ഗ്ഗീയമോ ആയ യാതൊരു ഫലകാംക്ഷയും വച്ചു പുലര്‍ത്തുന്നില്ല. എന്തിന്, മോക്ഷപദം പോലും അവര്‍ക്കു വേണ്ട. കാരണം, അതുതന്നെ ഏറവും വലിയ നേട്ടം. ഞങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു. എല്ലാ ജീവികളും സാത്വികരും രാജസികരും താമസഭാവമുളളവരും എല്ലാം അങ്ങില്‍ നിന്നു് ഉത്ഭവിക്കുന്നു. ഇപ്പോള്‍ അങ്ങ് സാത്വികരെ സംരക്ഷിക്കാന്‍ ഉടലെടുത്തിരിക്കുന്നു. അവിടത്തെ ഭൃത്യനായ അദ്ദേഹത്തോട് ക്ഷമിച്ചാലും.” കാളിയനും ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “ഞങ്ങള്‍ സര്‍പ്പങ്ങള്‍ ജന്മനാ വിഷമുളളവരും പ്രകൃത്യാ അക്രമവാസനയുളളവരുമാണ്. ഞങ്ങള്‍ ജീവികള്‍ക്ക് പ്രകൃതിദത്തമായ സഹജഗുണത്തെ സ്വയം അതിവര്‍ത്തിക്കുക തുലോം അസാദ്ധ്യമത്രെ. അവിടുത്തേക്ക് മാത്രമേ ഈ മായയെ തരണം ചെയ്യാന്‍ ഞങ്ങളെ സഹായിക്കാനാവൂ.
അപ്പോള്‍ കൃഷ്ണന്‍ കാളിയനോട് നദിവിട്ടു സമുദ്രത്തില്‍ പോയി വസിക്കാന്‍ കല്‍പ്പിച്ചു. മനുഷ്യര്‍ക്കും കാലികള്‍ക്കും ശല്യമാകാത്തവിധം അങ്ങനെ കഴിയാമെന്ന് കാളിയന്‍ സമ്മതിച്ചു. അങ്ങനെ നദി ശുദ്ധമാവുകയും ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും സന്തോഷമാവുകയും ചെയ്തു.
പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ,
പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുത്രൻ വേണമെന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു .തഥാസ്തു എന്ന് പറഞ്ഞു ഭഗവൻ അവരെ അനുഗ്രഹിച്ചു. ഭഗവാൻ താൻ തന്നെ മൂന്നു ജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.
തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.
തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.
മുഷിഞ്ഞാലും രൂപയല്ലേ !
മുഷിഞ്ഞാലും രൂപയല്ലേ !
_____________
അധ്യാപകൻ ക്ലാസ്സിലെത്തിയത് അഞ്ഞൂറ് രൂപയുടെ നോട്ട് ഉയർത്തിപ്പിടിച്ചായിരുന്നു. നോട്ട് ആർക്കുവേണമെന്ന് ചോദിച്ചപ്പോ,കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു; 'എനിക്ക് വേണം,എനിക്ക് വേണം'
അധ്യാപകൻ നോട്ട് കയ്യിലിട്ട് ചുരുട്ടി.
ആകെ ചുളിഞ്ഞുപോയ നോട്ട് ഉയർത്തിപ്പിടിച്ച് പിന്നെയും ചോദിച്ചു; 'ഇനിയാർക്ക് വേണം ഈ നോട്ട്?'
അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്..എനിക്ക്'
നോട്ട് താഴെയിട്ട് പൊടിയിൽ പുരട്ടി,നിലത്തിട്ട് ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന് ഒരു കുറവുമില്ല.......
അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു; 'മുഷിഞ്ഞാലും ആ രൂപയ്‌ക്ക് മൂല്യം കുറയുന്നില്ലല്ലോ..'
അധ്യാപകൻ ജീവിതപാഠം പകർന്നു;
'ഈ രൂപയോട് പുലർത്തുന്ന സ്നേഹം നിങ്ങളുടെ ജീവിതത്തോടും പുലർത്തണം......
ചിലപ്പോൾ മണ്ണ് പുരണ്ടേക്കാം,അഴുക്കയേക്കാം,വേദനിച്ചേക്കാം,വലിച്ചെറിയപ്പെട്ടേക്കാം. അപ്പോളും നിങ്ങളോർക്കണം,
ജീവിതത്തിന് വലിയ മൂല്യമുണ്ടെന്ന്.
ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം.
വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക് വേണം..'
അതെ,സ്വയം ആദരിക്കാത്തവർക്ക് മറ്റുള്ളവരെ ആദരിക്കാൻ കഴിയുന്നതെങ്ങനെ?
ആത്മാദരവാണ് ലോകത്തെ മുഴുവനും ആദരിക്കുന്നതിന്റെ ആദ്യചുവട്.......
നല്ലരൂപം,വസ്ത്രം,സുഗന്ധം ഇതൊക്കെ നല്ലതു തന്നെ.
പക്ഷേ അതൊക്കെ പുറത്തെ കാര്യങ്ങളാണ്. അകത്തുള്ള ആളാണ് കുറച്ചൂടെ ആഴത്തിൽ ആദരവ് അർഹിക്കുന്നത്.
മനുഷ്യരിൽ നമ്മെ ഏറ്റവും അറിയുന്നയാൾ കണ്ണാടിയിൽ നമ്മൾ കാണുന്ന ആ മനുഷ്യനാണ്......
അയാളുടെ മുന്നിലൊരു കുറ്റവാളിയാകാതെ ചെന്നുനിൽക്കാൻ കഴിയണം.....
നമ്മൾ നമ്മെ അറിയാനും സ്നേഹിക്കാനും തുടങ്ങുമ്പോൾ, പിന്നെ താരതമ്യങ്ങളിലൊന്നും താൽപര്യമില്ലാതാകും...
അഭിമാനമുള്ളതും അഹന്തയില്ലാത്തതുമായ ജീവിതം പകരം വരും. സ്വന്തം സാധ്യതയെ തിരിച്ചറിയുമ്പോൾ,
ജീവിച്ചതും ജീവിക്കാമായിരുന്നതുമായ ആയുസ്സ് തെളിഞ്ഞുവരും. അടുപ്പവും അകൽച്ചയും അഭിനിവേശങ്ങളും വിലയിരുത്തപ്പെടും. ചെളിയായാലും ജീവിതത്തെ ഉപേക്ഷിക്കാതെ, ചെളിയോടെ ജീവിതത്തെ ബാക്കിവെക്കാതെ കഴുകിയെടുക്കുന്നതിലാണ് വിജയം.
ആയുസ്സിൽ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനും തിരിച്ചുകിട്ടിയത് നഷ്ടമാകാതെ സൂക്ഷിക്കാനും സാധ്യമാവട്ടെ...
_____________
അധ്യാപകൻ ക്ലാസ്സിലെത്തിയത് അഞ്ഞൂറ് രൂപയുടെ നോട്ട് ഉയർത്തിപ്പിടിച്ചായിരുന്നു. നോട്ട് ആർക്കുവേണമെന്ന് ചോദിച്ചപ്പോ,കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു; 'എനിക്ക് വേണം,എനിക്ക് വേണം'
അധ്യാപകൻ നോട്ട് കയ്യിലിട്ട് ചുരുട്ടി.
ആകെ ചുളിഞ്ഞുപോയ നോട്ട് ഉയർത്തിപ്പിടിച്ച് പിന്നെയും ചോദിച്ചു; 'ഇനിയാർക്ക് വേണം ഈ നോട്ട്?'
അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്..എനിക്ക്'
നോട്ട് താഴെയിട്ട് പൊടിയിൽ പുരട്ടി,നിലത്തിട്ട് ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന് ഒരു കുറവുമില്ല.......
അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു; 'മുഷിഞ്ഞാലും ആ രൂപയ്‌ക്ക് മൂല്യം കുറയുന്നില്ലല്ലോ..'
അധ്യാപകൻ ജീവിതപാഠം പകർന്നു;
'ഈ രൂപയോട് പുലർത്തുന്ന സ്നേഹം നിങ്ങളുടെ ജീവിതത്തോടും പുലർത്തണം......
ചിലപ്പോൾ മണ്ണ് പുരണ്ടേക്കാം,അഴുക്കയേക്കാം,വേദനിച്ചേക്കാം,വലിച്ചെറിയപ്പെട്ടേക്കാം. അപ്പോളും നിങ്ങളോർക്കണം,
ജീവിതത്തിന് വലിയ മൂല്യമുണ്ടെന്ന്.
ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം.
വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക് വേണം..'
അതെ,സ്വയം ആദരിക്കാത്തവർക്ക് മറ്റുള്ളവരെ ആദരിക്കാൻ കഴിയുന്നതെങ്ങനെ?
ആത്മാദരവാണ് ലോകത്തെ മുഴുവനും ആദരിക്കുന്നതിന്റെ ആദ്യചുവട്.......
നല്ലരൂപം,വസ്ത്രം,സുഗന്ധം ഇതൊക്കെ നല്ലതു തന്നെ.
പക്ഷേ അതൊക്കെ പുറത്തെ കാര്യങ്ങളാണ്. അകത്തുള്ള ആളാണ് കുറച്ചൂടെ ആഴത്തിൽ ആദരവ് അർഹിക്കുന്നത്.
മനുഷ്യരിൽ നമ്മെ ഏറ്റവും അറിയുന്നയാൾ കണ്ണാടിയിൽ നമ്മൾ കാണുന്ന ആ മനുഷ്യനാണ്......
അയാളുടെ മുന്നിലൊരു കുറ്റവാളിയാകാതെ ചെന്നുനിൽക്കാൻ കഴിയണം.....
നമ്മൾ നമ്മെ അറിയാനും സ്നേഹിക്കാനും തുടങ്ങുമ്പോൾ, പിന്നെ താരതമ്യങ്ങളിലൊന്നും താൽപര്യമില്ലാതാകും...
അഭിമാനമുള്ളതും അഹന്തയില്ലാത്തതുമായ ജീവിതം പകരം വരും. സ്വന്തം സാധ്യതയെ തിരിച്ചറിയുമ്പോൾ,
ജീവിച്ചതും ജീവിക്കാമായിരുന്നതുമായ ആയുസ്സ് തെളിഞ്ഞുവരും. അടുപ്പവും അകൽച്ചയും അഭിനിവേശങ്ങളും വിലയിരുത്തപ്പെടും. ചെളിയായാലും ജീവിതത്തെ ഉപേക്ഷിക്കാതെ, ചെളിയോടെ ജീവിതത്തെ ബാക്കിവെക്കാതെ കഴുകിയെടുക്കുന്നതിലാണ് വിജയം.
ആയുസ്സിൽ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനും തിരിച്ചുകിട്ടിയത് നഷ്ടമാകാതെ സൂക്ഷിക്കാനും സാധ്യമാവട്ടെ...
ദാരിദ്ര്യത്തെ എങ്ങനെ നേരിടണം?
ദാരിദ്ര്യത്തെ എങ്ങനെ നേരിടണം?
പ്രഭാഷണം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോള്‍ കൈക്കുഞ്ഞുമായി ഒരമ്മ എത്തി. സാധു സ്ത്രീ. ദുഖത്താല്‍ ഇരുണ്ട മുഖം അവര്‍ പറഞ്ഞു, “ദൈവകൃപ, പ്രകാശം, ഭാവി എന്നൊക്കെ പറയാന്‍ രസമാണ്. പക്ഷേ ഞാനനുഭവിക്കുന്ന ദാരിദ്യ ദുഃഖത്തില്‍, ദുരിതങ്ങളില്‍ ഇതൊന്നും ഏശുകയില്ല.”
വൃദ്ധനായ അദ്ദേഹം വളരെ ശാന്തമായി ചോദിച്ചു, “കുട്ടീ, നിന്റെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിനെ താഴെയിടാമെങ്കില്‍ നിന്നക്ക് ഞാന്‍ പതിനായിരം രൂപതരാം.”
“നിങ്ങള്‍ എന്താണീ പറയുന്നത്? ക്രൂരന്‍.” അവള്‍ ക്ഷുഭിതയായി.
“ശരി ഞാനൊരു വലിയ സ്വര്‍ണ്ണമാല നല്കാം ആ കുട്ടിയെ താഴെയിടൂ.’ അദ്ദേഹം വീണ്ടും പറഞ്ഞു.
“നിങ്ങള്‍ മനുഷ്യനോ, അതോ മൃഗമോ?” സ്ത്രീ ആക്രോശിച്ചു.
“നോക്കൂ. ഇത്ര വലിയേറിയ കുഞ്ഞ് സ്വന്തമായുള്ളപ്പോള്‍, നീ ദരിദ്രയെന്നു സ്വയം കരുതല്ലേ. നമുക്ക് നിന്റെ ക്ലേശം പരിഹരിക്കാം, ശാന്തയാകൂ. ഈശ്വരന്‍ കൃപാസാഗരമാണ്. ഇവനെ നമുക്ക് മിടുക്കനായി വളര്‍ത്താം,” അദ്ദേഹം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുപോയി. “ഈശ്വരന്‍ കരുണാനിധിയെങ്കില്‍ എനിക്കെന്തിനീ കൊടിയ ദാരിദ്ര്യം തന്നു.”
“അങ്ങനെ പറയരുതേ. ഈ കുഞ്ഞിന് പനി വന്നാല്‍ കയ്പുള്ള മരുന്ന്, കുഞ്ഞിന്റെ കരച്ചില്‍ വക വയ്ക്കാതെ നീ കൊടുക്കില്ലേ, എന്തിനാണത്? കുട്ടിയെ രക്ഷിക്കാന്‍. അതു പോലെ നമ്മുടെ ‘ആത്മവിന്റെ’ ഇന്നത്തെ രോഗമകറ്റാന്‍ ഈശ്വരന്‍ തന്നിരിക്കുന്ന കയ്പുളള മരുന്നാണിന്നത്തെ ക്ലേശങ്ങള്‍. ഇതു മാറും. ധൈര്യമായി ഈ രോഗത്തെ നേരിടൂ. ഈശ്വരന്‍’ഈ രോഗത്തെ’ ചെറുക്കാന്‍ നിന്നെ സഹായിക്കും. നീ പ്രതീക്ഷയോടെ അവിടുത്തെ ആശ്രയിച്ചാല്‍ മാത്രം മതി.” മറ്റുള്ളവരോടായി അദ്ദേഹം പറഞ്ഞു, “വീട്ടിലൊരാള്‍ കിടപ്പിലായാല്‍ അയാളെ പരിചരിക്കുന്നതും, ആഹാരം തയ്യാറാക്കി കൊടുക്കുന്നതും മറ്റംഗങ്ങളാണ്. നമ്മുടെ കുടുംബാഗമായ ഇവള്‍ക്ക് ദാരിദ്ര്യരോഗം പിടിപെട്ടിരിക്കുകയാണ്. ഈ രോഗം മാറും വരെ പരിചരിക്കേണ്ടത് നമ്മുടെ കടമയാണ്. ഔദാര്യമല്ല.”
ഈ രണ്ട് വശവും നാം ഗ്രഹിക്കണം എങ്കില്‍ ദാരിദ്ര്യരോഗം മാറും.
പ്രഭാഷണം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോള്‍ കൈക്കുഞ്ഞുമായി ഒരമ്മ എത്തി. സാധു സ്ത്രീ. ദുഖത്താല്‍ ഇരുണ്ട മുഖം അവര്‍ പറഞ്ഞു, “ദൈവകൃപ, പ്രകാശം, ഭാവി എന്നൊക്കെ പറയാന്‍ രസമാണ്. പക്ഷേ ഞാനനുഭവിക്കുന്ന ദാരിദ്യ ദുഃഖത്തില്‍, ദുരിതങ്ങളില്‍ ഇതൊന്നും ഏശുകയില്ല.”
വൃദ്ധനായ അദ്ദേഹം വളരെ ശാന്തമായി ചോദിച്ചു, “കുട്ടീ, നിന്റെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിനെ താഴെയിടാമെങ്കില്‍ നിന്നക്ക് ഞാന്‍ പതിനായിരം രൂപതരാം.”
“നിങ്ങള്‍ എന്താണീ പറയുന്നത്? ക്രൂരന്‍.” അവള്‍ ക്ഷുഭിതയായി.
“ശരി ഞാനൊരു വലിയ സ്വര്‍ണ്ണമാല നല്കാം ആ കുട്ടിയെ താഴെയിടൂ.’ അദ്ദേഹം വീണ്ടും പറഞ്ഞു.
“നിങ്ങള്‍ മനുഷ്യനോ, അതോ മൃഗമോ?” സ്ത്രീ ആക്രോശിച്ചു.
“നോക്കൂ. ഇത്ര വലിയേറിയ കുഞ്ഞ് സ്വന്തമായുള്ളപ്പോള്‍, നീ ദരിദ്രയെന്നു സ്വയം കരുതല്ലേ. നമുക്ക് നിന്റെ ക്ലേശം പരിഹരിക്കാം, ശാന്തയാകൂ. ഈശ്വരന്‍ കൃപാസാഗരമാണ്. ഇവനെ നമുക്ക് മിടുക്കനായി വളര്‍ത്താം,” അദ്ദേഹം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുപോയി. “ഈശ്വരന്‍ കരുണാനിധിയെങ്കില്‍ എനിക്കെന്തിനീ കൊടിയ ദാരിദ്ര്യം തന്നു.”
“അങ്ങനെ പറയരുതേ. ഈ കുഞ്ഞിന് പനി വന്നാല്‍ കയ്പുള്ള മരുന്ന്, കുഞ്ഞിന്റെ കരച്ചില്‍ വക വയ്ക്കാതെ നീ കൊടുക്കില്ലേ, എന്തിനാണത്? കുട്ടിയെ രക്ഷിക്കാന്‍. അതു പോലെ നമ്മുടെ ‘ആത്മവിന്റെ’ ഇന്നത്തെ രോഗമകറ്റാന്‍ ഈശ്വരന്‍ തന്നിരിക്കുന്ന കയ്പുളള മരുന്നാണിന്നത്തെ ക്ലേശങ്ങള്‍. ഇതു മാറും. ധൈര്യമായി ഈ രോഗത്തെ നേരിടൂ. ഈശ്വരന്‍’ഈ രോഗത്തെ’ ചെറുക്കാന്‍ നിന്നെ സഹായിക്കും. നീ പ്രതീക്ഷയോടെ അവിടുത്തെ ആശ്രയിച്ചാല്‍ മാത്രം മതി.” മറ്റുള്ളവരോടായി അദ്ദേഹം പറഞ്ഞു, “വീട്ടിലൊരാള്‍ കിടപ്പിലായാല്‍ അയാളെ പരിചരിക്കുന്നതും, ആഹാരം തയ്യാറാക്കി കൊടുക്കുന്നതും മറ്റംഗങ്ങളാണ്. നമ്മുടെ കുടുംബാഗമായ ഇവള്‍ക്ക് ദാരിദ്ര്യരോഗം പിടിപെട്ടിരിക്കുകയാണ്. ഈ രോഗം മാറും വരെ പരിചരിക്കേണ്ടത് നമ്മുടെ കടമയാണ്. ഔദാര്യമല്ല.”
ഈ രണ്ട് വശവും നാം ഗ്രഹിക്കണം എങ്കില്‍ ദാരിദ്ര്യരോഗം മാറും.
വാമനാവതാരത്തിന്റെ സത്യം അറിയുക .
വാമനാവതാരത്തിന്റെ സത്യം അറിയുക .
തന്റെ മക്കള്‍ക്ക് രാജ്യം നഷ്ടപ്പെട്ടതില്‍ ദുഃഖിതയായ ദേവമാതാവ് അദിതി, ഭര്‍ത്താവ് കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വ്രതം അനുഷ്ഠിക്കുകയും അതില്‍ സന്തുഷടനായ മഹാവിഷ്ണു അദിതിയുടേയും കശ്യപന്റേയും പുത്രനായി ജനിച്ച് രാജ്യം തിരിച്ചേല്‍പ്പിക്കാം എന്ന് വാക്ക് കൊടുക്കുകയും ചെയ്തു. അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വാമനന്‍ പിറന്നു.
ഏഴുവയസ്സ് മാത്രം പ്രായമുള്ള വാമനന്‍ ഒരിക്കല്‍ മഹാബലിയുടെ അശ്വമേധയാഗഭൂമിയിലേക്ക് ഭിക്ഷാപാത്രവുമായി ചെന്നു. അതീവ തേജസ്സുള്ള ആ ബാലനെക്കണ്ട് മഹാബലി അടക്കമുള്ളവര്‍ ആദരപൂര്‍വ്വം എണീറ്റുനിന്നു. താന്‍ ത്രൈലോക്യനാഥനാണെന്നും അങ്ങേക്ക് ആവശ്യമുള്ളതെന്തും ചോദിക്കാമെന്നും മഹാബലി ബാലനോട് പറഞ്ഞു. എന്നാല്‍ തന്റെ പാദം കൊണ്ട് അളക്കാവുന്ന മൂന്നടി ഭൂമി മാത്രംമതി എന്ന് വാമനന്‍ പറഞ്ഞു. വാമനന്റെ ബാലിശമായ ആവശ്യം കേട്ട് മഹാബലി നഗരങ്ങളോ, ദ്വീപുകളോ അങ്ങനെ വലിയതെന്തെങ്കിലും ചോദിക്കണമെന്ന് പറഞ്ഞു. എന്നാല്‍ വാമനന്‍ തന്റെ ഈ ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നു. ഒടുവില്‍ മഹാബലി അതിനു സമ്മതിച്ചു. അന്നേരം ശുക്രാചാര്യര്‍ വന്ന് തടയുകയുണ്ടായി.
ബാലനായി വേഷം മാറി വന്നിരിയ്ക്കുന്നത് വിഷ്ണുവാണെന്നും വെറും രണ്ടടികൊണ്ട് മൂന്നുലോകങ്ങളും അളന്ന് മൂന്നാമത്തെ അടി ചോദിക്കുമ്പോള്‍ കൊടുക്കാതെ വന്നാല്‍ മഹാബലിക്ക് വാക്കുപാലിക്കാനാവാതെ പരാജയപ്പെടേണ്ടിവരുമെന്നും ഗുരു പറഞ്ഞു. എന്നാല്‍ ദാനം നല്‍കുന്ന കാര്യത്തില്‍നിന്നും അദ്ദേഹം ഒട്ടും പിന്‍മാറിയില്ല.
ഭൂമി അളന്നെടുക്കാന്‍ ഒരുമ്പെടും മുമ്പ് വാമനന്‍ ആകാശത്തോളം വളര്‍ന്ന് രണ്ടടികൊണ്ടുതന്നെ മൂന്നുലോകങ്ങളും അളന്നെടുത്തു. ഭഗവാന്റെ ഈ വിശ്വരൂപം കണ്ടപ്പോള്‍ ത്രൈലോക്യനാഥനാണ് താനെന്ന ഗര്‍വ്വ് മഹാബലി അവസാനിപ്പിക്കുകയും തലകുനിച്ച് സ്ഥിതപ്രജ്ഞനാവുകയും ചെയ്തു.
മൂന്നു ലോകങ്ങളും സ്ഥാനമാനങ്ങളും സകല സൗഭാഗ്യങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഗുരുവിന്റെ ശാപമേറ്റിട്ടും വാക്കുമാറാത്ത മഹാബലിയുടെ പ്രവൃത്തിയില്‍ സന്തുഷ്ടനായ ഭഗവാന്‍ തന്റെ പാദമുദ്രകൊണ്ട് മഹാബലിയെ ദേവന്‍മാര്‍ക്കുപോലും പ്രാപിക്കാനാവാത്ത ‘സുതലലോകത്തിലേക്ക്’ അനുഗ്രഹിച്ച് അയക്കുകയും ചെയ്തു.
ഇനി അല്‍പം കാര്യം
വേദാന്തതത്വങ്ങള്‍ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനുവേണ്ടി കഥകളിലൂടെയും പ്രതീകങ്ങളിലൂടേയും അവതരിപ്പിക്കുന്ന രീതി ഭാരതീയ ദര്‍ശനങ്ങളുടെ പ്രത്യേകതയാണ്. നിര്‍ഭാഗ്യവശാല്‍ തത്വങ്ങളും കഥകളും രണ്ടുവഴിയിലേക്ക് തിരിഞ്ഞുപോകുകയും വെറും കെട്ടുകഥകള്‍ മാത്രമായി അവ അലങ്കോലപ്പെടുകയും ചെയ്തു. അത്തരത്തില്‍ ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതാണ് ‘വാമനാവതാരകഥയും’.
വേദാന്തത്തിന്റെ വെളിച്ചത്തില്‍ ഈ കഥയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സൗന്ദര്യം നമുക്ക് ബോധ്യപ്പെടും. മഹാബലി എന്നത് എല്ലാം എന്റേതെന്ന് കരുതി അഹങ്കരിച്ച് ജീവിക്കുന്ന നാമുള്‍പ്പെടുന്ന ഓരോ ജീവനുമാണ്. ജാഗ്രത് സ്വപ്ന സുഷുപ്തികളാണ് മൂന്നു ലോകങ്ങള്‍. (ജാഗ്രത് = ഉണര്‍ന്നിരിക്കുന്ന അവസ്ഥ, സ്വപ്നം = സ്വപ്നം കാണുന്ന അവസ്ഥ, സുഷുപ്തി = ഗാഢ നിദ്രാവസ്ഥ. ഈ മൂന്നു ലോകങ്ങളും തന്റേതുമാത്രമാണെന്ന് ജീവന്‍ അഹങ്കരിക്കുന്നു). യഥാര്‍ത്ഥത്തില്‍ വാമനന്‍ ഈ ലോകങ്ങള്‍ക്ക് ചൈതന്യം നല്‍കി അനുഗ്രഹിക്കുന്ന, ഹൃദയമദ്ധ്യത്തിലിരിക്കുന്ന ആത്മാവാണ്. (മധ്യേ വാമനമാസീനം-കഠോപനിഷത്ത്) വാമനന്‍ എന്ന വാക്കിനര്‍ത്ഥം ചെറുത് എന്നാണ്, എന്നാല്‍ അതു വലുതുമാണ്. (അണോരണീയാന്‍ മഹതോ മഹീയാന്‍-കഠോപനിഷത്ത്)
നമ്മുടെ ഉള്ളില്‍ വാമനന്‍ ഉണര്‍ന്നിട്ട് ശരീരാഭിമാനബോധമാകുന്ന അഹങ്കാരത്തെ അളന്നെടുക്കണം. ഒരടികൊണ്ട് ജാഗ്രത്തും സ്വപ്നവും രണ്ടാമത്തെ അടികൊണ്ട് സുഷുപ്തിയും അളന്നെടുത്ത് ഇനി അളക്കാന്‍ ഒന്നുമില്ലെന്ന അവസ്ഥ വരുന്നു. (വേദാന്തത്തിന്റെ ഭാഷയില്‍ ആത്മജ്ഞാനം കിട്ടുന്നതോടുകൂടി മാത്രമെ ശരിയായ ഉണരലുള്ളൂ. ആയതുകൊണ്ട് ജാഗ്രത് എന്നത് നീണ്ട സ്വപ്നമായിട്ടാണ് കണക്കാക്കുന്നത്. അതാണ് ഒരടികൊണ്ട് രണ്ട് ലോകവും അളന്നു എന്നു പറയുന്നതിന്റെ പിന്നിലെ തത്വം)
മുഴുവന്‍ ലോകവും ഭഗവാന്റേതാണെന്ന അറിവ് ഉള്ളിലുദിക്കുമ്പോള്‍ ഈ വിശ്വത്തിനു മുമ്പില്‍ നമ്മള്‍ തലകുനിക്കും. (അഹങ്കാരത്തിന്റെ മറ്റൊരു പേരാണല്ലോ തലക്കനം) ഈ തിരിച്ചറിവ് നേടിയവനെ സംബന്ധിച്ചിടത്തോളം അവന് കിട്ടുന്നത് ആത്മജ്ഞാനമാണ്. ആ ഇടമാണ് ‘സുതലം’ അഥവാ നല്ലതലം. അവിടേക്കാണ് മഹാബലിയെ അനുഗ്രഹിച്ച് അയക്കുന്നത്. അല്ലാതെ പാതാളത്തിലേക്കല്ല.
മഹത്തരമായ ഒരു തത്വത്തെ വികലമാക്കി പ്രചരിപ്പിച്ചതിനു പിന്നില്‍ ആരായാലും വാസ്തവം തിരിച്ചറിയേണ്ടതുണ്ട്.
മൂന്നു കാലത്തിന്റേയും പ്രതീകമായാണ് നമ്മള്‍ മൂന്ന് ദിവസങ്ങളില്‍ തൃക്കാക്കരയപ്പനെ (വാമനമൂര്‍ത്തി) പൂജിക്കുന്നത്. ഈ തിരിച്ചറിവാല്‍ ലഭിക്കുന്ന ആനന്ദത്തിന്റെ പ്രകടനമാണ് ആര്‍പ്പും കുരവയും. ഈ അറിവിന്റെ നിറവില്‍ നമുക്ക് ഇനി മുതല്‍ ഓണം ആഘോഷിക്കാം
തന്റെ മക്കള്‍ക്ക് രാജ്യം നഷ്ടപ്പെട്ടതില്‍ ദുഃഖിതയായ ദേവമാതാവ് അദിതി, ഭര്‍ത്താവ് കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വ്രതം അനുഷ്ഠിക്കുകയും അതില്‍ സന്തുഷടനായ മഹാവിഷ്ണു അദിതിയുടേയും കശ്യപന്റേയും പുത്രനായി ജനിച്ച് രാജ്യം തിരിച്ചേല്‍പ്പിക്കാം എന്ന് വാക്ക് കൊടുക്കുകയും ചെയ്തു. അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വാമനന്‍ പിറന്നു.
ഏഴുവയസ്സ് മാത്രം പ്രായമുള്ള വാമനന്‍ ഒരിക്കല്‍ മഹാബലിയുടെ അശ്വമേധയാഗഭൂമിയിലേക്ക് ഭിക്ഷാപാത്രവുമായി ചെന്നു. അതീവ തേജസ്സുള്ള ആ ബാലനെക്കണ്ട് മഹാബലി അടക്കമുള്ളവര്‍ ആദരപൂര്‍വ്വം എണീറ്റുനിന്നു. താന്‍ ത്രൈലോക്യനാഥനാണെന്നും അങ്ങേക്ക് ആവശ്യമുള്ളതെന്തും ചോദിക്കാമെന്നും മഹാബലി ബാലനോട് പറഞ്ഞു. എന്നാല്‍ തന്റെ പാദം കൊണ്ട് അളക്കാവുന്ന മൂന്നടി ഭൂമി മാത്രംമതി എന്ന് വാമനന്‍ പറഞ്ഞു. വാമനന്റെ ബാലിശമായ ആവശ്യം കേട്ട് മഹാബലി നഗരങ്ങളോ, ദ്വീപുകളോ അങ്ങനെ വലിയതെന്തെങ്കിലും ചോദിക്കണമെന്ന് പറഞ്ഞു. എന്നാല്‍ വാമനന്‍ തന്റെ ഈ ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നു. ഒടുവില്‍ മഹാബലി അതിനു സമ്മതിച്ചു. അന്നേരം ശുക്രാചാര്യര്‍ വന്ന് തടയുകയുണ്ടായി.
ബാലനായി വേഷം മാറി വന്നിരിയ്ക്കുന്നത് വിഷ്ണുവാണെന്നും വെറും രണ്ടടികൊണ്ട് മൂന്നുലോകങ്ങളും അളന്ന് മൂന്നാമത്തെ അടി ചോദിക്കുമ്പോള്‍ കൊടുക്കാതെ വന്നാല്‍ മഹാബലിക്ക് വാക്കുപാലിക്കാനാവാതെ പരാജയപ്പെടേണ്ടിവരുമെന്നും ഗുരു പറഞ്ഞു. എന്നാല്‍ ദാനം നല്‍കുന്ന കാര്യത്തില്‍നിന്നും അദ്ദേഹം ഒട്ടും പിന്‍മാറിയില്ല.
ഭൂമി അളന്നെടുക്കാന്‍ ഒരുമ്പെടും മുമ്പ് വാമനന്‍ ആകാശത്തോളം വളര്‍ന്ന് രണ്ടടികൊണ്ടുതന്നെ മൂന്നുലോകങ്ങളും അളന്നെടുത്തു. ഭഗവാന്റെ ഈ വിശ്വരൂപം കണ്ടപ്പോള്‍ ത്രൈലോക്യനാഥനാണ് താനെന്ന ഗര്‍വ്വ് മഹാബലി അവസാനിപ്പിക്കുകയും തലകുനിച്ച് സ്ഥിതപ്രജ്ഞനാവുകയും ചെയ്തു.
മൂന്നു ലോകങ്ങളും സ്ഥാനമാനങ്ങളും സകല സൗഭാഗ്യങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഗുരുവിന്റെ ശാപമേറ്റിട്ടും വാക്കുമാറാത്ത മഹാബലിയുടെ പ്രവൃത്തിയില്‍ സന്തുഷ്ടനായ ഭഗവാന്‍ തന്റെ പാദമുദ്രകൊണ്ട് മഹാബലിയെ ദേവന്‍മാര്‍ക്കുപോലും പ്രാപിക്കാനാവാത്ത ‘സുതലലോകത്തിലേക്ക്’ അനുഗ്രഹിച്ച് അയക്കുകയും ചെയ്തു.
ഇനി അല്‍പം കാര്യം
വേദാന്തതത്വങ്ങള്‍ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുന്നതിനുവേണ്ടി കഥകളിലൂടെയും പ്രതീകങ്ങളിലൂടേയും അവതരിപ്പിക്കുന്ന രീതി ഭാരതീയ ദര്‍ശനങ്ങളുടെ പ്രത്യേകതയാണ്. നിര്‍ഭാഗ്യവശാല്‍ തത്വങ്ങളും കഥകളും രണ്ടുവഴിയിലേക്ക് തിരിഞ്ഞുപോകുകയും വെറും കെട്ടുകഥകള്‍ മാത്രമായി അവ അലങ്കോലപ്പെടുകയും ചെയ്തു. അത്തരത്തില്‍ ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതാണ് ‘വാമനാവതാരകഥയും’.
വേദാന്തത്തിന്റെ വെളിച്ചത്തില്‍ ഈ കഥയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സൗന്ദര്യം നമുക്ക് ബോധ്യപ്പെടും. മഹാബലി എന്നത് എല്ലാം എന്റേതെന്ന് കരുതി അഹങ്കരിച്ച് ജീവിക്കുന്ന നാമുള്‍പ്പെടുന്ന ഓരോ ജീവനുമാണ്. ജാഗ്രത് സ്വപ്ന സുഷുപ്തികളാണ് മൂന്നു ലോകങ്ങള്‍. (ജാഗ്രത് = ഉണര്‍ന്നിരിക്കുന്ന അവസ്ഥ, സ്വപ്നം = സ്വപ്നം കാണുന്ന അവസ്ഥ, സുഷുപ്തി = ഗാഢ നിദ്രാവസ്ഥ. ഈ മൂന്നു ലോകങ്ങളും തന്റേതുമാത്രമാണെന്ന് ജീവന്‍ അഹങ്കരിക്കുന്നു). യഥാര്‍ത്ഥത്തില്‍ വാമനന്‍ ഈ ലോകങ്ങള്‍ക്ക് ചൈതന്യം നല്‍കി അനുഗ്രഹിക്കുന്ന, ഹൃദയമദ്ധ്യത്തിലിരിക്കുന്ന ആത്മാവാണ്. (മധ്യേ വാമനമാസീനം-കഠോപനിഷത്ത്) വാമനന്‍ എന്ന വാക്കിനര്‍ത്ഥം ചെറുത് എന്നാണ്, എന്നാല്‍ അതു വലുതുമാണ്. (അണോരണീയാന്‍ മഹതോ മഹീയാന്‍-കഠോപനിഷത്ത്)
നമ്മുടെ ഉള്ളില്‍ വാമനന്‍ ഉണര്‍ന്നിട്ട് ശരീരാഭിമാനബോധമാകുന്ന അഹങ്കാരത്തെ അളന്നെടുക്കണം. ഒരടികൊണ്ട് ജാഗ്രത്തും സ്വപ്നവും രണ്ടാമത്തെ അടികൊണ്ട് സുഷുപ്തിയും അളന്നെടുത്ത് ഇനി അളക്കാന്‍ ഒന്നുമില്ലെന്ന അവസ്ഥ വരുന്നു. (വേദാന്തത്തിന്റെ ഭാഷയില്‍ ആത്മജ്ഞാനം കിട്ടുന്നതോടുകൂടി മാത്രമെ ശരിയായ ഉണരലുള്ളൂ. ആയതുകൊണ്ട് ജാഗ്രത് എന്നത് നീണ്ട സ്വപ്നമായിട്ടാണ് കണക്കാക്കുന്നത്. അതാണ് ഒരടികൊണ്ട് രണ്ട് ലോകവും അളന്നു എന്നു പറയുന്നതിന്റെ പിന്നിലെ തത്വം)
മുഴുവന്‍ ലോകവും ഭഗവാന്റേതാണെന്ന അറിവ് ഉള്ളിലുദിക്കുമ്പോള്‍ ഈ വിശ്വത്തിനു മുമ്പില്‍ നമ്മള്‍ തലകുനിക്കും. (അഹങ്കാരത്തിന്റെ മറ്റൊരു പേരാണല്ലോ തലക്കനം) ഈ തിരിച്ചറിവ് നേടിയവനെ സംബന്ധിച്ചിടത്തോളം അവന് കിട്ടുന്നത് ആത്മജ്ഞാനമാണ്. ആ ഇടമാണ് ‘സുതലം’ അഥവാ നല്ലതലം. അവിടേക്കാണ് മഹാബലിയെ അനുഗ്രഹിച്ച് അയക്കുന്നത്. അല്ലാതെ പാതാളത്തിലേക്കല്ല.
മഹത്തരമായ ഒരു തത്വത്തെ വികലമാക്കി പ്രചരിപ്പിച്ചതിനു പിന്നില്‍ ആരായാലും വാസ്തവം തിരിച്ചറിയേണ്ടതുണ്ട്.
മൂന്നു കാലത്തിന്റേയും പ്രതീകമായാണ് നമ്മള്‍ മൂന്ന് ദിവസങ്ങളില്‍ തൃക്കാക്കരയപ്പനെ (വാമനമൂര്‍ത്തി) പൂജിക്കുന്നത്. ഈ തിരിച്ചറിവാല്‍ ലഭിക്കുന്ന ആനന്ദത്തിന്റെ പ്രകടനമാണ് ആര്‍പ്പും കുരവയും. ഈ അറിവിന്റെ നിറവില്‍ നമുക്ക് ഇനി മുതല്‍ ഓണം ആഘോഷിക്കാം
Sunday, 16 July 2017
ജീവിതം ഒഴുകുന്നു ഒരു മഹാ പ്രവാഹമായ് .........
ജീവിതം ഒഴുകുന്നു ഒരു മഹാ പ്രവാഹമായ് .........
ഒരു പുഴയോട് ഈ ജീവിതത്തെ ഉപമിക്കുന്പോൾ ജീവിതമെന്ന
പുഴയ് ക്ക് ഒഴുകാനായ് നിന്ന് കൊടുക്കുന്ന ''നിലം'' കാലമാണ് എന്ന് പറയാം. നിലത്തിൽ ഒഴുകുന്ന പുഴയിലെ ജലം നമ്മുടെ ശരീരമാണെന്ന് കരുതൂ.
ഒരു നിമിഷം പോലും ആർക്കും, ഒന്നിനും വേണ്ടി കാത്തു നിൽക്കാതെ മരണമെന്ന മഹാസാഗരത്തിൽ ചെന്ന് ലയിക്കാനായി ദിവസങ്ങളെയും വർഷങ്ങളെയും പിന്തള്ളിക്കൊണ്ടു ശരീരം പ്രകൃതിയിൽ ഒഴുക്കിക്കുതിക്കുന്നു. ആ ഒഴുക്കിൽ സഞ്ചരിക്കുന്ന ഒരു ഇല പോലെയാണ് നമ്മുടെ മനസ്. ആ ഇല ജലത്തിന്റെ വേഗത്തിനൊപ്പം ഒഴുകുകയാണെങ്കിൽ ശരീരം മരണ മഹാ സാഗരത്തിൽ ലയിക്കുന്നതിനോടൊപ്പം മനസ്സാകുന്ന ഇല മുക്തിയെന്ന ലക്‌ഷ്യത്തിലെത്തും.
എന്നാൽ, ജീവിത പുഴയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന സംഭവവികാസങ്ങളാകുന്ന പാറകളിൽ മനസ്സാകുന്ന ഇല ഉടക്കി നിന്നാൽ ഇലക്കായി കാത്തു നിൽക്കാതെ ശരീരമെന്ന ജലം വാർദ്ധക്യത്തിലേക്കു ഒഴുകിപ്പോകും. ഇതിന്റെ പരിണിത ഫലമായി മരണം ശരീരത്തെ വിഴുങ്ങുന്ന നാളിലും പരിപക്വമാകാത്ത, ലക്‌ഷ്യം കണ്ടിട്ടില്ലാത്ത മനസ് സാഹചര്യങ്ങളാകുന്ന പാറകളെ പഴിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും. അതിനാൽ സാഹചര്യങ്ങൾ ഒഴുകുന്ന വഴിയിലെ പാറകളായി കണ്ടുകൊണ്ട് പാറകളെ തഴുകി തലോടി ഒഴുക്ക് തുടരൂ. ചിന്തകളിൽ കുടുങ്ങി നിന്ന് പോയാൽ ആ മനസ് നാളെ നമുക്ക് ഭാരമാകും.
"കാലം ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല''.
ഒരു പുഴയോട് ഈ ജീവിതത്തെ ഉപമിക്കുന്പോൾ ജീവിതമെന്ന
പുഴയ് ക്ക് ഒഴുകാനായ് നിന്ന് കൊടുക്കുന്ന ''നിലം'' കാലമാണ് എന്ന് പറയാം. നിലത്തിൽ ഒഴുകുന്ന പുഴയിലെ ജലം നമ്മുടെ ശരീരമാണെന്ന് കരുതൂ.
ഒരു നിമിഷം പോലും ആർക്കും, ഒന്നിനും വേണ്ടി കാത്തു നിൽക്കാതെ മരണമെന്ന മഹാസാഗരത്തിൽ ചെന്ന് ലയിക്കാനായി ദിവസങ്ങളെയും വർഷങ്ങളെയും പിന്തള്ളിക്കൊണ്ടു ശരീരം പ്രകൃതിയിൽ ഒഴുക്കിക്കുതിക്കുന്നു. ആ ഒഴുക്കിൽ സഞ്ചരിക്കുന്ന ഒരു ഇല പോലെയാണ് നമ്മുടെ മനസ്. ആ ഇല ജലത്തിന്റെ വേഗത്തിനൊപ്പം ഒഴുകുകയാണെങ്കിൽ ശരീരം മരണ മഹാ സാഗരത്തിൽ ലയിക്കുന്നതിനോടൊപ്പം മനസ്സാകുന്ന ഇല മുക്തിയെന്ന ലക്‌ഷ്യത്തിലെത്തും.
എന്നാൽ, ജീവിത പുഴയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന സംഭവവികാസങ്ങളാകുന്ന പാറകളിൽ മനസ്സാകുന്ന ഇല ഉടക്കി നിന്നാൽ ഇലക്കായി കാത്തു നിൽക്കാതെ ശരീരമെന്ന ജലം വാർദ്ധക്യത്തിലേക്കു ഒഴുകിപ്പോകും. ഇതിന്റെ പരിണിത ഫലമായി മരണം ശരീരത്തെ വിഴുങ്ങുന്ന നാളിലും പരിപക്വമാകാത്ത, ലക്‌ഷ്യം കണ്ടിട്ടില്ലാത്ത മനസ് സാഹചര്യങ്ങളാകുന്ന പാറകളെ പഴിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും. അതിനാൽ സാഹചര്യങ്ങൾ ഒഴുകുന്ന വഴിയിലെ പാറകളായി കണ്ടുകൊണ്ട് പാറകളെ തഴുകി തലോടി ഒഴുക്ക് തുടരൂ. ചിന്തകളിൽ കുടുങ്ങി നിന്ന് പോയാൽ ആ മനസ് നാളെ നമുക്ക് ഭാരമാകും.
"കാലം ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല''.
പുരാണം - പ്രഭാവതി
പുരാണം - പ്രഭാവതി
📜📜📜📜📜📜📜📜📜📜📜
കശ്യപന്‍ യാഗത്തിലാണ്...
ആ യാഗം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം തിരികെയെത്തും.ഇന്ദ്രന് എന്തെങ്കിലും പ്രവര്‍ത്തിക്കണമെങ്കില്‍ അതിനു മുന്നേ വേണം.കശ്യപപ്രജാപതി തിരികെയെത്തി നീതി നോക്കിയാല്‍ ഒരുപക്ഷേ തനിക്ക് സ്വര്‍ഗ്ഗം തന്നെ നഷ്ടപ്പെടുമെന്ന് ഇന്ദ്രനറിയാം.കാരണം വജ്രനാഭന്‍ എന്ന അസുരന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടത് ഒരു വിധത്തില്‍ ന്യായം തന്നെയാണ്.
ഇന്ദ്രന്‍റെ മനസില്‍ ഇപ്പോഴും ആ അസുരന്‍റെ വാക്കുകള്‍ മുഴങ്ങുന്നു...
"ഇന്ദ്രാ, നിന്‍റെ അമ്മ അദിതിയും, എന്‍റെ അമ്മ ദിതിയും കശ്യപപ്രജാപതിയുടെ ഭാര്യമാര്‍ തന്നെ.ഇത്ര നാളും നീ സ്വര്‍ഗ്ഗം ഭരിച്ചു, ഇനി കശ്യപന് തന്നെ ജനിച്ച ഞാന്‍ സ്വര്‍ഗ്ഗം ഭരിക്കട്ടെ"
സംഭവം ന്യായമാണ്!!
അദിതിയുടെ മകനെ പോലെ ദിതിയുടെ മകനും സര്‍ഗ്ഗത്തില്‍ അവകാശമുണ്ട്.പക്ഷേ അസുരന്‍റെ കൈയ്യില്‍ സര്‍ഗ്ഗ ഭരണം ലഭിച്ചാല്‍ അത് പോരെ പൂരത്തിന്??
എന്ത് വഴി??
ഒടുവില്‍ ഇന്ദ്രന്‍ പറഞ്ഞു:
"യാഗത്തിനു പോയിരിക്കുന്ന അച്ഛന്‍ വരട്ടെ, നമുക്ക് പരിഹാരമുണ്ടാക്കാം"
വജ്രനാഭന്‍ അത് സമ്മതിച്ചു, അവന്‍ തിരിച്ച് പോയി.
അപ്പോള്‍ തന്നെ ഇന്ദ്രന്‍ ഒന്ന് ഉറപ്പിച്ചു, വജ്രനാഭന്‍ ജീവിച്ചിരിക്കുന്നത് തനിക്ക് ആപത്താണ്.കശ്യപന്‍ യാഗം തീര്‍ത്ത് വരുന്നതിനു മുന്നേ അസുരന്‍ കൊല്ലപ്പെടണം.അതിനായി ഇന്ദ്രന്‍ ശീകൃഷ്ണഭഗവാന്‍റെ അടുത്ത് സഹായം തേടിയെത്തി.ആവശ്യമുള്ള സമയത്ത് സഹായിക്കാമെന്ന് അദ്ദേഹം ഏല്‍ക്കുകയും ചെയ്തു.പക്ഷേ അതിനു ആദ്യം കോട്ടകളാല്‍ ചുറ്റപ്പെട്ട വജ്രനാഭപുരിയില്‍ കയറണം, എന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു.
അതിനു ആര്‍ക്ക് കഴിയും??
ആ ചോദ്യത്തിനു ഉത്തരമായിരുന്നു പ്രദ്യുമ്നന്‍ എന്ന പേര്‍.
അദ്ദേഹമാണ് ഈ കഥയിലെ നായകന്‍!!
പക്ഷേ ഒരു കഥയില്‍ നായകന്‍ മാത്രം പോരാ, ഒരു നായികയും വേണം.അല്ലെങ്കില്‍ ഒരു നായികയിലൂടെ മാത്രമേ നായകന് ആ കൊട്ടാരത്തില്‍ കടക്കാന്‍ സാധിക്കൂ എന്ന് ഇന്ദ്രന് അറിയാമായിരുന്നു.
അതിനു അദ്ദേഹം ഒരു ഉപായം കണ്ടെത്തി..
പ്രേമം എന്ന ആയുധം..
ആ കഥ നായികയെ കേന്ദ്രീകരിച്ചായിരുന്നു...
പ്രഭാവതിയെ കേന്ദീകരിച്ച്!!
സ്നേഹം എന്ന ശക്തി മുന്നില്‍ നിര്‍ത്തി ഇന്ദ്രന്‍ കളിച്ച കളിയിലെ നായിക ആയിരുന്നു പ്രഭാവതി, വജ്രനാഭന്‍റെ പ്രിയ പുത്രി.ദേവേന്ദ്രന്‍റെ ആജ്ഞപ്രകാരം വജ്രനാഭപുരത്തെത്തിയ അരയന്നങ്ങള്‍ ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്‍റെ ഗുണഗണങ്ങള്‍ യൌവനയുക്തയായ പ്രഭാവതിയുടെ അടുത്ത് വിവരിക്കുന്നു.ഇതേ അരയന്നങ്ങള്‍ പ്രദ്യുമ്നന്‍റെ അടുത്തെത്തി പ്രഭാവതിയെ കുറിച്ചും വര്‍ണ്ണിച്ചു.
ആ യുവമനസുകളില്‍ പ്രേമം വിടരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?
പ്രദ്യുമ്നനു പ്രഭാവതിയെ കല്യാണം കഴിക്കേണമെന്ന് ആഗ്രഹമായി.പ്രഭാവതിയുടെ സ്വയംവര സമയം ആഗതമായപ്പോള്‍ അരയന്നങ്ങള്‍ സൂചിപ്പിച്ച പ്രകാരം വജ്രനാഭപുരിയില്‍ ഒരു നാടകസംഘത്തെ വരുത്തേണമെന്ന് പ്രഭാവതി വജ്രനാഭനോട് ആവശ്യപ്പെടുന്നു.
അങ്ങനെ ആ നാടകസംഘം കൊട്ടാരത്തിലെത്തി..
അത് അവരായിരുന്നു..
പ്രദ്യുമ്നനും ശ്രീകൃഷ്ണന്‍റെ മറ്റ് പുത്രന്‍മാരും പിന്നെ യാദവരും.
രാമായണ കഥ!!
അതായിരുന്നു നാടകം.ആ സംഘത്തിന്‍റെ അഭിനയത്തില്‍ മതിമറന്ന അസുരന്‍ അവരെ കൊട്ടാരത്തില്‍ തന്നെ താമസിപ്പിച്ചു.അങ്ങനെ ഇന്ദ്രന്‍ ആഗ്രഹിച്ച പോലെ പ്രദ്യുമ്നനും കൂട്ടരും ആ കോട്ടയിലായി.
എന്നാല്‍ അവര്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടില്ല, പകരം പ്രദ്യുമ്നന്‍ പ്രഭാവതിയുമായി പ്രേമലീലകളില്‍ ഏര്‍പ്പെട്ടു.അതേ പോലെ വജ്രനാഭന്‍റെ അനുജനായ സുനാഭന്‍റെ പുത്രിമാരായ ചന്ദ്രമതിയും ഗുണവതിയും യഥാക്രമം കൃഷ്ണപുത്രന്‍മാരായ ഗദനും സാംബവനുമായി പ്രേമത്തിലായി.
സംഭവം ഇത്രത്തോളമായപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ എടപെട്ടു.അങ്ങനെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം പ്രദ്യുമ്നന്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും ആ അസുരനെ വധിക്കുകയും ചെയ്തു.തുടര്‍ന്ന് അസുരകുമാരികളുമായി ദ്വാരകയിലെത്തിയ ആ സംഘം വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു.തുടര്‍ന്ന് പ്രദ്യുമ്നന്‍ പ്രഭാവതിയെയും, ഗദന്‍ ചന്ദ്രവതിയെയും, സാംബന്‍ ഗുണവതിയെയും വിവാഹം കഴിച്ചു.
യാഗം കഴിഞ്ഞ് കശ്യപന്‍ ദേവലോകത്ത് തിരികെ എത്തുന്നതിനു മുന്നേ ഇതെല്ലാം സംഭവിച്ചിരുന്നു....
ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ശാന്തിയും സമാധാനവും മാത്രം.
വാല്‍കഷ്ണം:
ശിവഭഗവാനാല്‍ വധിക്കപ്പെട്ട കാമദേവന്‍റെ പുനര്‍ജന്മമാണത്രേ പ്രദ്യുമ്നന്‍.ശ്രീകൃഷ്ണഭഗവാന് രുക്മിണി ദേവിയില്‍ ആണ് പ്രദ്യുമ്നന്‍ ജനിച്ചത്.ഇദ്ദേഹത്തിന്‍റെ ആദ്യവിവാഹം രതിദേവിയുടെ അവതാരമായ മായാവതിയുമായി ആയിരുന്നു, ആ കഥ പിന്നീടൊരിക്കല്‍.
📜📜📜📜📜📜📜📜📜📜📜
കശ്യപന് യാഗത്തിലാണ്...
ആ യാഗം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം തിരികെയെത്തും.ഇന്ദ്രന് എന്തെങ്കിലും പ്രവര്‍ത്തിക്കണമെങ്കില്‍ അതിനു മുന്നേ വേണം.കശ്യപപ്രജാപതി തിരികെയെത്തി നീതി നോക്കിയാല്‍ ഒരുപക്ഷേ തനിക്ക് സ്വര്‍ഗ്ഗം തന്നെ നഷ്ടപ്പെടുമെന്ന് ഇന്ദ്രനറിയാം.കാരണം വജ്രനാഭന്‍ എന്ന അസുരന്‍ ഇന്ദ്രനോട് ആവശ്യപ്പെട്ടത് ഒരു വിധത്തില്‍ ന്യായം തന്നെയാണ്.
ഇന്ദ്രന്‍റെ മനസില്‍ ഇപ്പോഴും ആ അസുരന്‍റെ വാക്കുകള്‍ മുഴങ്ങുന്നു...
"ഇന്ദ്രാ, നിന്‍റെ അമ്മ അദിതിയും, എന്‍റെ അമ്മ ദിതിയും കശ്യപപ്രജാപതിയുടെ ഭാര്യമാര്‍ തന്നെ.ഇത്ര നാളും നീ സ്വര്‍ഗ്ഗം ഭരിച്ചു, ഇനി കശ്യപന് തന്നെ ജനിച്ച ഞാന്‍ സ്വര്‍ഗ്ഗം ഭരിക്കട്ടെ"
സംഭവം ന്യായമാണ്!!
അദിതിയുടെ മകനെ പോലെ ദിതിയുടെ മകനും സര്‍ഗ്ഗത്തില്‍ അവകാശമുണ്ട്.പക്ഷേ അസുരന്‍റെ കൈയ്യില്‍ സര്‍ഗ്ഗ ഭരണം ലഭിച്ചാല്‍ അത് പോരെ പൂരത്തിന്??
എന്ത് വഴി??
ഒടുവില്‍ ഇന്ദ്രന്‍ പറഞ്ഞു:
"യാഗത്തിനു പോയിരിക്കുന്ന അച്ഛന്‍ വരട്ടെ, നമുക്ക് പരിഹാരമുണ്ടാക്കാം"
വജ്രനാഭന്‍ അത് സമ്മതിച്ചു, അവന്‍ തിരിച്ച് പോയി.
അപ്പോള്‍ തന്നെ ഇന്ദ്രന്‍ ഒന്ന് ഉറപ്പിച്ചു, വജ്രനാഭന്‍ ജീവിച്ചിരിക്കുന്നത് തനിക്ക് ആപത്താണ്.കശ്യപന്‍ യാഗം തീര്‍ത്ത് വരുന്നതിനു മുന്നേ അസുരന്‍ കൊല്ലപ്പെടണം.അതിനായി ഇന്ദ്രന്‍ ശീകൃഷ്ണഭഗവാന്‍റെ അടുത്ത് സഹായം തേടിയെത്തി.ആവശ്യമുള്ള സമയത്ത് സഹായിക്കാമെന്ന് അദ്ദേഹം ഏല്‍ക്കുകയും ചെയ്തു.പക്ഷേ അതിനു ആദ്യം കോട്ടകളാല്‍ ചുറ്റപ്പെട്ട വജ്രനാഭപുരിയില്‍ കയറണം, എന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു.
അതിനു ആര്‍ക്ക് കഴിയും??
ആ ചോദ്യത്തിനു ഉത്തരമായിരുന്നു പ്രദ്യുമ്നന്‍ എന്ന പേര്‍.
അദ്ദേഹമാണ് ഈ കഥയിലെ നായകന്‍!!
പക്ഷേ ഒരു കഥയില്‍ നായകന്‍ മാത്രം പോരാ, ഒരു നായികയും വേണം.അല്ലെങ്കില്‍ ഒരു നായികയിലൂടെ മാത്രമേ നായകന് ആ കൊട്ടാരത്തില്‍ കടക്കാന്‍ സാധിക്കൂ എന്ന് ഇന്ദ്രന് അറിയാമായിരുന്നു.
അതിനു അദ്ദേഹം ഒരു ഉപായം കണ്ടെത്തി..
പ്രേമം എന്ന ആയുധം..
ആ കഥ നായികയെ കേന്ദ്രീകരിച്ചായിരുന്നു...
പ്രഭാവതിയെ കേന്ദീകരിച്ച്!!
സ്നേഹം എന്ന ശക്തി മുന്നില്‍ നിര്‍ത്തി ഇന്ദ്രന്‍ കളിച്ച കളിയിലെ നായിക ആയിരുന്നു പ്രഭാവതി, വജ്രനാഭന്‍റെ പ്രിയ പുത്രി.ദേവേന്ദ്രന്‍റെ ആജ്ഞപ്രകാരം വജ്രനാഭപുരത്തെത്തിയ അരയന്നങ്ങള്‍ ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്‍റെ ഗുണഗണങ്ങള്‍ യൌവനയുക്തയായ പ്രഭാവതിയുടെ അടുത്ത് വിവരിക്കുന്നു.ഇതേ അരയന്നങ്ങള്‍ പ്രദ്യുമ്നന്‍റെ അടുത്തെത്തി പ്രഭാവതിയെ കുറിച്ചും വര്‍ണ്ണിച്ചു.
ആ യുവമനസുകളില്‍ പ്രേമം വിടരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?
പ്രദ്യുമ്നനു പ്രഭാവതിയെ കല്യാണം കഴിക്കേണമെന്ന് ആഗ്രഹമായി.പ്രഭാവതിയുടെ സ്വയംവര സമയം ആഗതമായപ്പോള്‍ അരയന്നങ്ങള്‍ സൂചിപ്പിച്ച പ്രകാരം വജ്രനാഭപുരിയില്‍ ഒരു നാടകസംഘത്തെ വരുത്തേണമെന്ന് പ്രഭാവതി വജ്രനാഭനോട് ആവശ്യപ്പെടുന്നു.
അങ്ങനെ ആ നാടകസംഘം കൊട്ടാരത്തിലെത്തി..
അത് അവരായിരുന്നു..
പ്രദ്യുമ്നനും ശ്രീകൃഷ്ണന്‍റെ മറ്റ് പുത്രന്‍മാരും പിന്നെ യാദവരും.
രാമായണ കഥ!!
അതായിരുന്നു നാടകം.ആ സംഘത്തിന്‍റെ അഭിനയത്തില്‍ മതിമറന്ന അസുരന്‍ അവരെ കൊട്ടാരത്തില്‍ തന്നെ താമസിപ്പിച്ചു.അങ്ങനെ ഇന്ദ്രന്‍ ആഗ്രഹിച്ച പോലെ പ്രദ്യുമ്നനും കൂട്ടരും ആ കോട്ടയിലായി.
എന്നാല്‍ അവര്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടില്ല, പകരം പ്രദ്യുമ്നന്‍ പ്രഭാവതിയുമായി പ്രേമലീലകളില്‍ ഏര്‍പ്പെട്ടു.അതേ പോലെ വജ്രനാഭന്‍റെ അനുജനായ സുനാഭന്‍റെ പുത്രിമാരായ ചന്ദ്രമതിയും ഗുണവതിയും യഥാക്രമം കൃഷ്ണപുത്രന്‍മാരായ ഗദനും സാംബവനുമായി പ്രേമത്തിലായി.
സംഭവം ഇത്രത്തോളമായപ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ എടപെട്ടു.അങ്ങനെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം പ്രദ്യുമ്നന്‍ വജ്രനാഭനുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും ആ അസുരനെ വധിക്കുകയും ചെയ്തു.തുടര്‍ന്ന് അസുരകുമാരികളുമായി ദ്വാരകയിലെത്തിയ ആ സംഘം വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു.തുടര്‍ന്ന് പ്രദ്യുമ്നന്‍ പ്രഭാവതിയെയും, ഗദന്‍ ചന്ദ്രവതിയെയും, സാംബന്‍ ഗുണവതിയെയും വിവാഹം കഴിച്ചു.
യാഗം കഴിഞ്ഞ് കശ്യപന്‍ ദേവലോകത്ത് തിരികെ എത്തുന്നതിനു മുന്നേ ഇതെല്ലാം സംഭവിച്ചിരുന്നു....
ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ശാന്തിയും സമാധാനവും മാത്രം.
വാല്‍കഷ്ണം:
ശിവഭഗവാനാല്‍ വധിക്കപ്പെട്ട കാമദേവന്‍റെ പുനര്‍ജന്മമാണത്രേ പ്രദ്യുമ്നന്‍.ശ്രീകൃഷ്ണഭഗവാന് രുക്മിണി ദേവിയില്‍ ആണ് പ്രദ്യുമ്നന്‍ ജനിച്ചത്.ഇദ്ദേഹത്തിന്‍റെ ആദ്യവിവാഹം രതിദേവിയുടെ അവതാരമായ മായാവതിയുമായി ആയിരുന്നു, ആ കഥ പിന്നീടൊരിക്കല്‍.
ഒരു സ്കൂൾ അദ്ധ്യാപിക സ്കൂളിൽ നിന്ന് കടലാസുകൾ നോക്കുന്നതിനിടയിൽ തന്‍റെ ഭർത്താവിന്‍റെ അടുത്തേയ്ക്ക് ഒരു കടലാസ് കൊണ്ടുചെന്നു......!
ഒരു സ്കൂൾ അദ്ധ്യാപിക സ്കൂളിൽ നിന്ന് കടലാസുകൾ നോക്കുന്നതിനിടയിൽ തന്‍റെ ഭർത്താവിന്‍റെ അടുത്തേയ്ക്ക് ഒരു കടലാസ് കൊണ്ടുചെന്നു......!
"ഇതൊന്നു വായിക്കൂ...!", ഭാര്യ പറഞ്ഞു..... ഭർത്താവ് വായിച്ചു തുടങ്ങി.......!
എന്താവാനാണ് ആഗ്രഹം.....? എന്ന ചോദ്യത്തിനുള്ള ഒരു കുട്ടിയുടെ മറുപടി ആണ് പേപ്പറിൽ.....!
എനിക്ക് ഒരു ''ടിവി'' ആകണം......! മറ്റൊന്നും ആകണ്ട........!
ഞങ്ങളുടെ വീട്ടിൽ ''ടിവി''യോടാണ് എല്ലാവർക്കും ''എന്നെ''ക്കാൾ ഇഷ്ടം.....!
ഞാൻ ടിവി ആയാൽ....!
എനിക്ക് വീട്ടിൽ നല്ലൊരു സ്ഥാനം കിട്ടും.....!
എനിക്ക് ചുറ്റും അച്ഛനും അമ്മയും ചേട്ടന്മാരും വന്നിരിക്കും.....!
അവരുടെ കുറെ സമയം എനിക്ക് തരും.....!ഞാൻ പറയുന്നത് അവർ ''ശ്രദ്ധ''യോടെയും ''ഗൌരവ''ത്തോടെയും കേൾക്കും......!
എന്നെ അവർ ഒരിക്കലും തടസ്സപ്പെടുത്തില്ല....! ''അവഗണി''ക്കില്ല......!
അച്ഛൻ ഓഫീസ് കഴിഞ്ഞ് ക്ഷീണത്തോടെ വരുമ്പോൾ ഞാൻ എപ്പോഴും ഓടിച്ചെല്ലാറുണ്ട്.
അപ്പോൾ അച്ഛൻ ''എന്നെ തട്ടിമാറ്റി'' സോഫയിൽ ഇരുന്നു ''ടിവി'' കാണും.
അപ്പോൾ അച്ഛനെ ''ശല്യപ്പെടു''ത്തണ്ട എന്ന് അമ്മ എന്നോട് ''ദേഷ്യ''ത്തോടെ പറയും.
''ടിവി'' ആയാൽ അച്ഛൻ ആദ്യം എന്നെ തന്നെ നോക്കും.....!
അമ്മയ്ക്ക് എന്തെങ്കിലും ''വിഷമം'' വന്നാലും അമ്മ ടിവി കാണാൻ ആണ് പോകാറുള്ളത്......
ഞാൻ ''ടിവി'' ആയാൽ അമ്മയ്ക്ക് വിഷമം വരുമ്പോൾ എന്നെ കൂട്ട് പിടിക്കും......!
എന്‍റെ ചേട്ടന്മാർ എന്‍റെ കൂടെ കളിക്കാറില്ല......! എപ്പോഴും ടിവിയാണ് നോക്കുക......! റിമോട്ടിനായി അവർ എപ്പോഴും വഴക്കാണ്.....!
ഞാൻ ''ടിവി'' ആയാൽ അവർ എന്നെ കാണാൻ ആകും മത്സരിക്കുക......!
എല്ലാവരും എനിയ്ക്ക് വേണ്ടി അല്‍പ സമയം എങ്കിലും ചിലവഴിക്കും.....! അന്നേരം എന്നെക്കാൾ പ്രധാനമായി അവർക്ക് മറ്റൊന്നും ഉണ്ടാവില്ല.....!
അവരെ ''സന്തോഷിപ്പി''ക്കാനും ''ആശ്വസിപ്പി''ക്കാനും അപ്പോൾ എനിക്ക് കഴിയുകയും ചെയ്യും.....!
എനിക്ക് മറ്റൊന്നും ആകണ്ട, ''ടിവി'' ആയാൽ മതി.....!
വായിച്ച് കടലാസ് തിരികെ കൊടുത്ത് ഭാര്യയോട് ആ ഭർത്താവ് ''ഗൌരവ''ത്തോടെ പറഞ്ഞു......:!
"നീ ഇത് കാര്യമായി എടുക്കണം......! ആ കുട്ടിയുടെ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണം......!
കുട്ടികൾക്കായി കുറച്ച് സമയം ചിലവഴിക്കാൻ പറ അവരോട്......!
"അത് തന്നെയാണ് ആ ടീച്ചർ ചെയ്തത്......! നമ്മുടെ മോൻ ഈ എഴുതിയത് എന്നെ കൊണ്ട് വന്നു കാണിച്ച് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.....! നിങ്ങളെ കാണിക്കാൻ കൊണ്ടുവന്നതാണ്.....!
നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുപകരണം ഉണ്ടാവും.......!
''ടിവി''യോ, ''ലാപ്ടോപ്പോ'', ''മൊബൈലോ''...അങ്ങനെ എന്തെങ്കിലും......! പക്ഷെ അതിനേക്കാൾ പ്രാധാന്യം അതർഹിക്കുന്ന വ്യക്തികൾക്കും, സ്വന്തം കുടുംബത്തിനും കൊടുക്കുന്നുണ്ട് എന്നത് ഇടയ്ക്ക് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക.......!
പുതിയ കാലഘട്ടത്തിൽ ആ പരിശോധന ഒരു അനിവാര്യതയാണ്..........
Forwarded post........
"ഇതൊന്നു വായിക്കൂ...!", ഭാര്യ പറഞ്ഞു..... ഭർത്താവ് വായിച്ചു തുടങ്ങി.......!
എന്താവാനാണ് ആഗ്രഹം.....? എന്ന ചോദ്യത്തിനുള്ള ഒരു കുട്ടിയുടെ മറുപടി ആണ് പേപ്പറിൽ.....!
എനിക്ക് ഒരു ''ടിവി'' ആകണം......! മറ്റൊന്നും ആകണ്ട........!
ഞങ്ങളുടെ വീട്ടിൽ ''ടിവി''യോടാണ് എല്ലാവർക്കും ''എന്നെ''ക്കാൾ ഇഷ്ടം.....!
ഞാൻ ടിവി ആയാൽ....!
എനിക്ക് വീട്ടിൽ നല്ലൊരു സ്ഥാനം കിട്ടും.....!
എനിക്ക് ചുറ്റും അച്ഛനും അമ്മയും ചേട്ടന്മാരും വന്നിരിക്കും.....!
അവരുടെ കുറെ സമയം എനിക്ക് തരും.....!ഞാൻ പറയുന്നത് അവർ ''ശ്രദ്ധ''യോടെയും ''ഗൌരവ''ത്തോടെയും കേൾക്കും......!
എന്നെ അവർ ഒരിക്കലും തടസ്സപ്പെടുത്തില്ല....! ''അവഗണി''ക്കില്ല......!
അച്ഛൻ ഓഫീസ് കഴിഞ്ഞ് ക്ഷീണത്തോടെ വരുമ്പോൾ ഞാൻ എപ്പോഴും ഓടിച്ചെല്ലാറുണ്ട്.
അപ്പോൾ അച്ഛൻ ''എന്നെ തട്ടിമാറ്റി'' സോഫയിൽ ഇരുന്നു ''ടിവി'' കാണും.
അപ്പോൾ അച്ഛനെ ''ശല്യപ്പെടു''ത്തണ്ട എന്ന് അമ്മ എന്നോട് ''ദേഷ്യ''ത്തോടെ പറയും.
''ടിവി'' ആയാൽ അച്ഛൻ ആദ്യം എന്നെ തന്നെ നോക്കും.....!
അമ്മയ്ക്ക് എന്തെങ്കിലും ''വിഷമം'' വന്നാലും അമ്മ ടിവി കാണാൻ ആണ് പോകാറുള്ളത്......
ഞാൻ ''ടിവി'' ആയാൽ അമ്മയ്ക്ക് വിഷമം വരുമ്പോൾ എന്നെ കൂട്ട് പിടിക്കും......!
എന്‍റെ ചേട്ടന്മാർ എന്‍റെ കൂടെ കളിക്കാറില്ല......! എപ്പോഴും ടിവിയാണ് നോക്കുക......! റിമോട്ടിനായി അവർ എപ്പോഴും വഴക്കാണ്.....!
ഞാൻ ''ടിവി'' ആയാൽ അവർ എന്നെ കാണാൻ ആകും മത്സരിക്കുക......!
എല്ലാവരും എനിയ്ക്ക് വേണ്ടി അല്‍പ സമയം എങ്കിലും ചിലവഴിക്കും.....! അന്നേരം എന്നെക്കാൾ പ്രധാനമായി അവർക്ക് മറ്റൊന്നും ഉണ്ടാവില്ല.....!
അവരെ ''സന്തോഷിപ്പി''ക്കാനും ''ആശ്വസിപ്പി''ക്കാനും അപ്പോൾ എനിക്ക് കഴിയുകയും ചെയ്യും.....!
എനിക്ക് മറ്റൊന്നും ആകണ്ട, ''ടിവി'' ആയാൽ മതി.....!
വായിച്ച് കടലാസ് തിരികെ കൊടുത്ത് ഭാര്യയോട് ആ ഭർത്താവ് ''ഗൌരവ''ത്തോടെ പറഞ്ഞു......:!
"നീ ഇത് കാര്യമായി എടുക്കണം......! ആ കുട്ടിയുടെ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കണം......!
കുട്ടികൾക്കായി കുറച്ച് സമയം ചിലവഴിക്കാൻ പറ അവരോട്......!
"അത് തന്നെയാണ് ആ ടീച്ചർ ചെയ്തത്......! നമ്മുടെ മോൻ ഈ എഴുതിയത് എന്നെ കൊണ്ട് വന്നു കാണിച്ച് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.....! നിങ്ങളെ കാണിക്കാൻ കൊണ്ടുവന്നതാണ്.....!
നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുപകരണം ഉണ്ടാവും.......!
''ടിവി''യോ, ''ലാപ്ടോപ്പോ'', ''മൊബൈലോ''...അങ്ങനെ എന്തെങ്കിലും......! പക്ഷെ അതിനേക്കാൾ പ്രാധാന്യം അതർഹിക്കുന്ന വ്യക്തികൾക്കും, സ്വന്തം കുടുംബത്തിനും കൊടുക്കുന്നുണ്ട് എന്നത് ഇടയ്ക്ക് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക.......!
പുതിയ കാലഘട്ടത്തിൽ ആ പരിശോധന ഒരു അനിവാര്യതയാണ്..........
Forwarded post........
Saturday, 15 July 2017
ജപം, ധ്യാനം, വ്രതം, ഉപാസനാ
ജപം, ധ്യാനം, വ്രതം, ഉപാസനാ
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
“ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?”
ഗുരു ഒരു ചോദ്യം തൊടുത്തു.
“സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?”
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു, “എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?”
“അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി.”
സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.
അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്. ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.
അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ. അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.
ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു.
“ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?”
ഗുരു ഒരു ചോദ്യം തൊടുത്തു.
“സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?”
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നി ശിഷ്യന്‍ തിരിച്ചു ചോദിച്ചു, “എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?”
“അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി.”
സൂര്യന്‍ ഉദിക്കാന്‍ ആരും ഒന്നും ചെയ്യണ്ട. പക്ഷേ സൂര്യോദയം കാണണമെങ്കില്‍, ആസ്വദിക്കണമെങ്കില്‍ ഉണരണം, ഉണര്‍വ്വോടെ നോക്കണം.
അതു പോലെ ജപ, ധ്യാന, വ്രതാദികള്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള ഉണര്‍ത്തലിന് വേണ്ടിയാണ്. ഇത്തരം ജീവിത രീതികളിലൂടെ ഉണര്‍ത്തപ്പെടുന്ന (ശുദ്ധീകരിക്കുന്ന) മനസിന് ഈശ്വരനെ എല്ലായിടത്തും ദര്‍ശിക്കാനും എല്ലാവരേയും സ്നേഹിക്കാനും സാധിക്കും.
അതുകൊണ്ട് ജപം, ധ്യാനം, വ്രതം, ഉപാസനാ തുടങ്ങിയവ ജീവിത യാത്രയില്‍ ആവശ്യം വേണ്ടതു തന്നെ. അത് ഈശ്വരാനുഗ്രഹം നേടാനല്ല സദാ നമ്മളില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരാനുഗ്രഹം മനസ്സിലാക്കുന്നതിനും സ്വന്തമാക്കുന്നതിനുമാണ്.
Friday, 14 July 2017
ഇന്നൊരു കൃഷ്ണ ഭക്തന്റെ കഥ പറയാം
ഇന്നൊരു കൃഷ്ണ ഭക്തന്റെ കഥ പറയാം. പാലക്കാട് ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ വെങ്കിട്ടരമണൻ എന്നൊരു ബാലൻ ഉണ്ടായിരുന്നു. ദാരിദ്രം കൊണ്ടു വലഞ്ഞ ആ ബാലൻ ഒരു തൊഴിലന്വേഷിച്ച് സ്വന്തം ഗൃഹം വിട്ടിറങ്ങി. വിശപ്പടക്കാൻ ഭക്ഷണം കിട്ടണം എന്നു മാത്രമേ ആ ബാലന് ചിന്തയുണ്ടായിരുന്നുള്ളൂ. ജോലി തേടി അവൻ വന്നുപെട്ടത് ഗുരുവായൂരപ്പന്റെ സന്നിധിയിലും. ക്ഷേത്ര പരിസരത്തിലുള്ള കടകളിൽ തനിക്കാവുന്ന ജോലികൾ ചെയ്ത് വെങ്കിട്ടരമണൻ കഴിഞ്ഞു. എന്നാൽ ഗുരുവായൂരപ്പന്റെ തിരുനടയിൽ ചെല്ലാനോ കണ്ണനെ കണ്ട് കൈകൂപ്പാനോ അവന് തോന്നാറില്യ. അമ്പലത്തിൽ ഉച്ചയ്ക്കുള്ള പ്രസാദം ഊട്ടു കഴിക്കാൻ കണ്ണന്റെ തിരുമുമ്പിൽക്കൂടി എന്നും കടന്നു പോയീട്ടും കണ്ണനെ ഒന്നു നോക്കണമെന്നുപോലും അവന് തോന്നിയില്ല. അവന്റെ ചിന്തയിലും ശ്രദ്ധയിലും ഗുരുവായൂരപ്പൻ കടന്നു ചെന്നതേ ഇല്യ. കാലം കടന്നുപോയി. വെങ്കിട്ടരമണൻ യുവാവായി. അഞ്ചെട്ടുകൊല്ലം കണ്ണന്റെ തിരു നടയിലുണ്ടായീട്ടും വെങ്കിട്ടരമണൻ കണ്ണനെ കണ്ടില്യ. പക്ഷേ ഭക്തവത്സലനായ കണ്ണൻ വെങ്കിട്ടരമണനെ സദാ ശ്രദ്ധിച്ചിരുന്നു. യാതൊരു ദുശ്ശിലവും കാപട്യവും ഇല്യാത്ത അദ്ദേഹത്തെ കണ്ണന് നന്നേ ബോധിച്ചു. കണ്ണൻ രമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. സന്ധ്യക്ക് ദീപാരാധനയ്ക്ക് കണ്ണന്റെ നട തുറക്കുന്ന സമയം ഹാ! എത്ര മനോഹരമായ നിമിഷങ്ങളാണ് അല്ലേ?
"സന്ധ്യാ സമയമടുക്കുന്ന നേരത്ത്
സന്തോഷമെന്നേ പറഞ്ഞിടേണ്ടൂ
തൃച്ചന്ദനം ചാർത്തി കാണാമതുനേരം
തൃക്കാൽ വണങ്ങുവാനെത്ര സൌഖ്യം. "
ഗുരുവായൂരപ്പനെപ്പറ്റി ഒട്ടും അറിയാത്ത ആളാണ് ച്ചാൽ പോലും ആസമയത്ത് കണ്ണന്റെ തിരുനടയിലെത്തിയാൽ ഗുരുവായൂരപ്പന്റെ കാരുണ്യപീയൂഷവർഷം അനുഭവിക്കാനാവും.
ആ അനുഭവം ഈ വെങ്കട്ടരമണനും ഉണ്ടായി. ഒരു ദിവസം സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞു നട തുറക്കുന്ന സമയത്ത് അമ്പലത്തിലേക്ക് എന്തോ കൊണ്ടുവന്നീട്ട് തിരിച്ചു പോകുന്ന രമണൻ കണ്ണന്റെ തിരുനടയിൽ എത്തിയതും പെട്ടെന്ന് മണിമുഴക്കങ്ങളോടെ തിരുനട തുറന്നു. എല്ലാവരും ഉറക്കെ നാരായണ നാരായണ എന്ന് സന്തോഷത്തോടെ ജപിക്കുന്നതും മണിയടിക്കുന്നതും കേട്ട വെങ്കട്ട രമണൻ ശ്രീകോവിലിലേക്ക് നോക്കി. അപ്പോൾ അതാ...അവിടെ.....
"പീലി ചാര്‍ത്തിയ പൊന്നിന്‍ കിരിടവും
ഫാലദേശത്തു തൊട്ടൊരു ഗോപിയും
ചന്ദനത്താല്‍ പൊതിഞ്ഞ തിരുമെയ്യും
നല്ലകൃഷ്ണ തുളസിപ്പൂ മാലയും
പട്ടുകോണകം മുത്തരഞ്ഞാണവും
കൊച്ചു കൈയ്യിലോരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നില്‍ക്കുന്ന കണ്ണനെ
നെയ്‌വിളക്കിന്‍റെ ശോഭയില്‍ ദൂരെയായ്..."
മിന്നിത്തെളിഞ്ഞു കാണുന്നു. ആ
അച്യുതനെ അടുത്തു കണാൻ ആരുടെ മനസ്സാണ് മുന്നോട്ടു കുതിക്കാത്തത്. അദ്ദേഹം അറിയാതെ കണ്ണന്റെ അടുത്തേയ്ക്ക് ആ പാദങ്ങള്‍ ചലിച്ചു. സോപാനത്തിനടുത്തെത്തി കണ്ണനെ കൺകുളിരെ കണ്ടു . ഇതുവരെ അനുഭവിച്ചീട്ടില്ലാത്ത അലൌകികമായ ഏതോ ഒരനുഭവത്താൽ ആ മനസ്സ് നിറഞ്ഞു കവിഞ്ഞു. അത് കണ്ണുനീരായി നിറഞ്ഞൊഴുകാൻ തുടങ്ങി. അറിയാതെ അദ്ദേഹത്തിന്റെ നാവ് "കൃഷ്ണ കൃഷ്ണാ" എന്ന് മന്ത്രിക്കാൻ തുടങ്ങി. തൃച്ചന്ദനത്തിന്റെയും തുളസിയുടേയും കർപ്പൂരത്തിന്റെയും ഗന്ധം മേറ്റപ്പോൾ ശരീരം മുഴുവനും രോമാഞ്ചം പടർന്നു. ഇത്ര കാലം ഇവിടെ ഉണ്ടായീട്ടും എന്തേ കണ്ണാ! നിന്നെക്കാണാൻ തോന്നിയില്യ എന്ന മനസ്താപം ഉള്ളിൽ നിറഞ്ഞപ്പോൾ മറ്റൊരു ദൃശ്യം കൂടി അദ്ദേഹത്തെ ആകർഷിച്ചു. വടക്കേ വാതിൽ മാടത്തിൽ മഹാത്മാവ് ഇരുന്ന് എന്തോ വായിക്കുന്നു. അദ്ദേഹം പാരായണം ചെയ്യുന്നത് എന്താണ് എന്ന് മനസ്സിലായീല്ലെങ്കിലും അതിന്റെ മാധുര്യം വെങ്കിട്ടരമണന് അറിയാൻ കഴിഞ്ഞു. സാക്ഷാൽ കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഭാഗവതോത്തമനായിരുന്നു അത്. ശ്രീമദ് ഭാഗവതം പാരായണം ചെയ്യുകയായിരുന്ന അദ്ദേഹം മെല്ലെ തല ഉയർത്തി വെങ്കിട്ടരമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പെട്ടെന്ന് രമണന്റെ ഹൃദയത്തില്‍ ഒരു കൊളുത്തിട്ടു വലിച്ചതുപോലെയുള്ള അനുഭവമുണ്ടായി. അദ്ദേഹം അവിടെയിരുന്ന് ആ പാരായണം മുഴുവനും ശ്രദ്ധയോടെ ശ്രവിച്ചു. ഒന്നും മനസ്സിലായീല്യാച്ചാലും കണ്ണനെ മടിയിലിരുത്തി ഇരിക്കുന്ന ഒരു സുഖം. ജോലിക്കിടയിലും മറ്റും ഭഗവാന്റെ കഥ പറയുന്ന ഒരു മഹാത്മാവിനെപ്പറ്റി പലരും പറയുന്നത് കേട്ടീട്ടുണ്ടായിരുന്നു. അത് കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഈ ഭാഗവതോത്തമനെക്കുറിച്ചായിരുന്നു എന്ന് രമണന് മനസ്സിലായി. പാരായണശേഷം ജനങ്ങൾ പിരിഞ്ഞപ്പോൾ വെങ്കടരമണൻ നമ്പുതിരിപ്പാടിന്റെ അരികിലെത്തി അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് കണ്ണീരോടെ പറഞ്ഞു. " എത്രയോ കാലമായി ഞാൻ ഈ തിരു സന്നിധിയിൽ എത്തിയീട്ട്. എന്നീട്ടും ഇന്നാണ് ഞാൻ ഗുരുവായൂരപ്പനെ ഇന്നാണ് കണ്ടത്. ഇത്രയും കാലം ഉണ്ടും ഉറങ്ങിയും വേല ചെയ്തും വിലപ്പെട്ട സമയം ഞാൻ പാഴാക്കിയല്ലോ? അങ്ങയെപ്പറ്റിയും പലരും പറഞ്ഞു കേട്ടീട്ടുണ്ട്. എന്നാലും ഒരിക്കൽപ്പോലും കാണണം എന്ന് തോന്നിയതേ ഇല്യ. നല്ല ഒരു മനുഷ്യജന്മം ഈ വിധം പാഴാക്കിയല്ലോ?"
ഇതു കേട്ട് ശ്രീ കുഞ്ഞിക്കാവു നമ്പൂതിരി വെങ്കിട രമണനെ ശരസ്സിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു. " ഇല്യ കുഞ്ഞേ ഒട്ടും സമയം വൈകീട്ടില്യ. ഇതാണ് ശരിയായ സമയം. പൂർവ്വജന്മത്തെ പ്രാരാബ്ദങ്ങൾ അല്പം ബാക്കീണ്ടായത് തീർന്നു ന്ന് കൂട്ടിക്കോളൂ.
ജന്മ ജന്മാന്തരങ്ങളായി ആർജ്ജിച്ച പുണ്യംകൊണ്ടു മാത്രേ ഗുരവായൂരപ്പനിൽ ഭക്തിണ്ടാവൂ. കണ്ണന്റെ കാരുണ്യം മൂലം ഇപ്പോൾ നിനക്ക് അതുണ്ടായി. അതുകൊണ്ടുതന്നെ നിന്റെ പാപങ്ങളിൽ നിന്നും മുക്തനായി. ഇനിയുള്ള സമയം ഭാഗവതം ശ്രവിക്കാനും നാമസങ്കീർത്തനത്തിനും, ഗുരുവായൂരപ്പനെ
സേവചെയ്യാനും സജ്ജനസംഗത്തിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഒക്കെ നേര്യാവും." അദ്ദേഹത്തിൻെറ ഉപദേശം കിട്ടിയ അന്നു മുതൽ വെങ്കിടരമണൻ നിത്യവും നിർമ്മല്യം മുതൽ ഉഷപ്പൂജവരെ ശ്രീകൃഷ്ണ ദേവനെ ദർശിച്ച് നാമസങ്കീർത്തനാദികളിൽ മുഴുകി കഴിയും. അതിനു ശേഷമേ തൻെറ ഉപജീവനത്തിനു വേണ്ടിയുള്ള ജോലിക്ക് പോകുമായിരുന്നുള്ളു. ജോലി കഴിഞ്ഞു വൈകീട്ട് ക്ഷേത്രത്തിലെത്തി ദീപാരാധനയും അത്താഴപ്പൂജയും കഴിഞ്ഞേ പോകൂ. ക്രമേണ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതപാരായണത്തിൽ ആദ്യന്തം ശ്രോതാവായി. നാമ സങ്കീർത്തനങ്ങളിൽ മുഴുകി പതിയെ പതിയെ എല്ലാം വിട്ട് ഗുരുവായൂരപ്പനിൽ മാത്രമായി ശ്രദ്ധ. അമ്പത്തിൽ നിന്നു ലഭിക്കുന്ന എന്തെങ്കിലും അല്പാഹാരം ശരോരത്തിനു വേണ്ടി മാത്രം ഭക്ഷിക്കും. അദ്ദേഹത്തിൻറെ ചുണ്ടിൽ സദാ നേരവും
''അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മേ കൃപയാ കൃഷ്ണാ ത്വയിഭക്തിമചഞ്ചലാം ''
എന്ന പ്രാർത്ഥന നിറഞ്ഞു നിന്നു.
സാധാരണ ഗതിയിൽ നാം പറയും ബുദ്ധിമുട്ടില്ലാതെ മരിക്കണം. ജീവിച്ചിരിക്കുമ്പോൾ വിഷമങ്ങള്‍ ഉണ്ടാവരുത്. എന്ന് പക്ഷേ അതല്ല ശരിയായ അതിന്റെ ആന്തരാർത്ഥം എന്ന് അടുത്ത വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. കൃഷ്ണാ എനിക്ക് അചഞ്ചലമായ ഭക്തി തരൂ എന്നാണ. ദൃഡമായ ഭക്തി ഉറയ്ക്കുന്നതുവരെ ഈ ശരീരം ഞാനാണ് ഇതോടു ബന്ധപ്പെട്ടതെല്ലാം എന്റ്യാണ് ന്ന് നമുക്ക് തോന്നും. അല്ലാ ന്ന് വാക്കുകൊണ്ടൊക്കെ പറയും ച്ചാലും ജീവിതസാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും പതറിപ്പോകും. ഈ ശരീരം ഞാനാണ് എന്ന് തോന്നൽ വിട്ടുപോകുന്നതു വരെ ശരീരത്തെ ബാധിക്കുന്നതെല്ലാം നമ്മെ ബാധിക്കും. മരണ സമയത്ത് എന്റെ ശരീരം വെടിഞ്ഞ് എന്റെ പുത്രകളത്രബന്ധുമത്രാദികളെ വിട്ട് അതുവരെ സമ്പാദിച്ചതെല്ലാം വിട്ട് പോകേണമല്ലോ എന്ന ചിന്ത മരണത്തെ ദുസ്സഹമാക്കും. എന്നാൽ കൃഷ്ണനിൽ ദൃഢമായ ഭക്തി ഉറച്ചാൽ നമ്മുടെ പുറമേയുള്ള ഒന്നും നമ്മെ ബാധിക്കില്യ.
"വിനാ ദൈന്യേന ജീവിതം"
കൃഷ്ണനിൽ ഉറച്ചാൽ ഈ ശരീരം എപ്പോള്‍ വീണുപോകുന്നു എന്നുപോലും നാം അറിയില്യ
"അനായാസേന മരണം"
ഇതാണ് ആ മഹാത്മാവ് സദാ പ്രാർത്ഥിച്ചിരുന്നത്.
വർഷങ്ങൾ കഴിഞ്ഞു വെങ്കിടരമണൻ ഒരുപരിപൂർണ്ണമായും ഗുരുവായൂരപ്പനിൽ ഉറച്ചു. അപ്പോഴും അദ്ദേഹം ജപിച്ചുകൊണ്ടേ ഇരുന്നു. "അനായാസേന മരണം......"
ഒരു വൃശ്ചികമാസ ഏകാദശി ഉത്സവക്കാലം. ദ്വാദശി പാരണ കഴിഞ്ഞ് അടുത്തനാൾ ശ്രീ കുഞ്ഞിക്കാവു നമ്പൂതിരിയുടെ ഭാഗവതപാരായണം വടക്കേവാതിൽ മാടത്തിൽ തുടങ്ങി. വെങ്കിട രമണൻ നിത്യവും പരായണാദികളിൽ പതിവുപോലെ പങ്കെടുത്തു. ഒരു ദിവസം പരായണം ശ്രവിച്ചുകൊണ്ടിരുന്ന വെങ്കിട്ടരമണൻ പെട്ടെന്നെഴുന്നേറ്റു. പാരായണത്തിനിടയിൽ ഒരിക്കൽപ്പോലും എഴുന്നെല്ക്കാത്ത വെങ്കിട്ടരമണനെ എല്ലാവരും ശ്രദ്ധിച്ചു. വളരെ ശാന്തവും ഒരു പ്രത്യേക പുഞ്ചിരിയും ആ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് എല്ലാവരും കണ്ടു. അദ്ദേഹം നേരെ ശ്രീകോവിലിന് മുന്നിലേക്കു നടന്നു. തിരുനടയിൽ എത്തി ഗുരുവായൂരപ്പന നേരെ സാഷ്ടാംഗം പ്രണമിച്ച് കൂപ്പുകൈകളോടെ കിടന്നു.
ആകിടപ്പ് കുറച്ചധികം നീണ്ടു. സ്ഥലകാലബോധം വിസ്മരിച്ച് അദ്ദേഹം പ്രാർത്ഥിക്കുക പതിവുള്ളതാണ്. അതുകൊണ്ട് ആദ്യം ആരും കാര്യാക്കിഉഇല്യ. എന്നാൽ യാതൊരനക്കമില്ലാതെ കുറച്ചധികം നേരം കിടക്കുന്നത് കണ്ട് കുറച്ച് ഭക്തന്മാർ അടുത്തെത്തി അദ്ദേഹത്തെ ശരീരത്തില്‍ തൊട്ടു വിളിച്ചു. അദ്ദേഹം പോലും അറിയാതെ ആ ശരീരമാകുന്ന വസ്ത്രം അഴിഞ്ഞു വീണു. ഗുരുവായൂരപ്പൻ കൈപിടിച്ചാൽ പിന്നെ എന്ത് നോക്കാൻ....ന്റെ കൃഷ്ണാ..
മുരളീഗാനലോല മധുരനാം
ഒരു ഗായകൻ വരും
വിളിക്കും ഞാൻ പോകും
വാതില്‍ പൂട്ടതെയകണം.
"സന്ധ്യാ സമയമടുക്കുന്ന നേരത്ത്
സന്തോഷമെന്നേ പറഞ്ഞിടേണ്ടൂ
തൃച്ചന്ദനം ചാർത്തി കാണാമതുനേരം
തൃക്കാൽ വണങ്ങുവാനെത്ര സൌഖ്യം. "
ഗുരുവായൂരപ്പനെപ്പറ്റി ഒട്ടും അറിയാത്ത ആളാണ് ച്ചാൽ പോലും ആസമയത്ത് കണ്ണന്റെ തിരുനടയിലെത്തിയാൽ ഗുരുവായൂരപ്പന്റെ കാരുണ്യപീയൂഷവർഷം അനുഭവിക്കാനാവും.
ആ അനുഭവം ഈ വെങ്കട്ടരമണനും ഉണ്ടായി. ഒരു ദിവസം സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞു നട തുറക്കുന്ന സമയത്ത് അമ്പലത്തിലേക്ക് എന്തോ കൊണ്ടുവന്നീട്ട് തിരിച്ചു പോകുന്ന രമണൻ കണ്ണന്റെ തിരുനടയിൽ എത്തിയതും പെട്ടെന്ന് മണിമുഴക്കങ്ങളോടെ തിരുനട തുറന്നു. എല്ലാവരും ഉറക്കെ നാരായണ നാരായണ എന്ന് സന്തോഷത്തോടെ ജപിക്കുന്നതും മണിയടിക്കുന്നതും കേട്ട വെങ്കട്ട രമണൻ ശ്രീകോവിലിലേക്ക് നോക്കി. അപ്പോൾ അതാ...അവിടെ.....
"പീലി ചാര്‍ത്തിയ പൊന്നിന്‍ കിരിടവും
ഫാലദേശത്തു തൊട്ടൊരു ഗോപിയും
ചന്ദനത്താല്‍ പൊതിഞ്ഞ തിരുമെയ്യും
നല്ലകൃഷ്ണ തുളസിപ്പൂ മാലയും
പട്ടുകോണകം മുത്തരഞ്ഞാണവും
കൊച്ചു കൈയ്യിലോരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നില്‍ക്കുന്ന കണ്ണനെ
നെയ്‌വിളക്കിന്‍റെ ശോഭയില്‍ ദൂരെയായ്..."
മിന്നിത്തെളിഞ്ഞു കാണുന്നു. ആ
അച്യുതനെ അടുത്തു കണാൻ ആരുടെ മനസ്സാണ് മുന്നോട്ടു കുതിക്കാത്തത്. അദ്ദേഹം അറിയാതെ കണ്ണന്റെ അടുത്തേയ്ക്ക് ആ പാദങ്ങള്‍ ചലിച്ചു. സോപാനത്തിനടുത്തെത്തി കണ്ണനെ കൺകുളിരെ കണ്ടു . ഇതുവരെ അനുഭവിച്ചീട്ടില്ലാത്ത അലൌകികമായ ഏതോ ഒരനുഭവത്താൽ ആ മനസ്സ് നിറഞ്ഞു കവിഞ്ഞു. അത് കണ്ണുനീരായി നിറഞ്ഞൊഴുകാൻ തുടങ്ങി. അറിയാതെ അദ്ദേഹത്തിന്റെ നാവ് "കൃഷ്ണ കൃഷ്ണാ" എന്ന് മന്ത്രിക്കാൻ തുടങ്ങി. തൃച്ചന്ദനത്തിന്റെയും തുളസിയുടേയും കർപ്പൂരത്തിന്റെയും ഗന്ധം മേറ്റപ്പോൾ ശരീരം മുഴുവനും രോമാഞ്ചം പടർന്നു. ഇത്ര കാലം ഇവിടെ ഉണ്ടായീട്ടും എന്തേ കണ്ണാ! നിന്നെക്കാണാൻ തോന്നിയില്യ എന്ന മനസ്താപം ഉള്ളിൽ നിറഞ്ഞപ്പോൾ മറ്റൊരു ദൃശ്യം കൂടി അദ്ദേഹത്തെ ആകർഷിച്ചു. വടക്കേ വാതിൽ മാടത്തിൽ മഹാത്മാവ് ഇരുന്ന് എന്തോ വായിക്കുന്നു. അദ്ദേഹം പാരായണം ചെയ്യുന്നത് എന്താണ് എന്ന് മനസ്സിലായീല്ലെങ്കിലും അതിന്റെ മാധുര്യം വെങ്കിട്ടരമണന് അറിയാൻ കഴിഞ്ഞു. സാക്ഷാൽ കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഭാഗവതോത്തമനായിരുന്നു അത്. ശ്രീമദ് ഭാഗവതം പാരായണം ചെയ്യുകയായിരുന്ന അദ്ദേഹം മെല്ലെ തല ഉയർത്തി വെങ്കിട്ടരമണനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പെട്ടെന്ന് രമണന്റെ ഹൃദയത്തില്‍ ഒരു കൊളുത്തിട്ടു വലിച്ചതുപോലെയുള്ള അനുഭവമുണ്ടായി. അദ്ദേഹം അവിടെയിരുന്ന് ആ പാരായണം മുഴുവനും ശ്രദ്ധയോടെ ശ്രവിച്ചു. ഒന്നും മനസ്സിലായീല്യാച്ചാലും കണ്ണനെ മടിയിലിരുത്തി ഇരിക്കുന്ന ഒരു സുഖം. ജോലിക്കിടയിലും മറ്റും ഭഗവാന്റെ കഥ പറയുന്ന ഒരു മഹാത്മാവിനെപ്പറ്റി പലരും പറയുന്നത് കേട്ടീട്ടുണ്ടായിരുന്നു. അത് കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിപ്പാടെന്ന ഈ ഭാഗവതോത്തമനെക്കുറിച്ചായിരുന്നു എന്ന് രമണന് മനസ്സിലായി. പാരായണശേഷം ജനങ്ങൾ പിരിഞ്ഞപ്പോൾ വെങ്കടരമണൻ നമ്പുതിരിപ്പാടിന്റെ അരികിലെത്തി അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് കണ്ണീരോടെ പറഞ്ഞു. " എത്രയോ കാലമായി ഞാൻ ഈ തിരു സന്നിധിയിൽ എത്തിയീട്ട്. എന്നീട്ടും ഇന്നാണ് ഞാൻ ഗുരുവായൂരപ്പനെ ഇന്നാണ് കണ്ടത്. ഇത്രയും കാലം ഉണ്ടും ഉറങ്ങിയും വേല ചെയ്തും വിലപ്പെട്ട സമയം ഞാൻ പാഴാക്കിയല്ലോ? അങ്ങയെപ്പറ്റിയും പലരും പറഞ്ഞു കേട്ടീട്ടുണ്ട്. എന്നാലും ഒരിക്കൽപ്പോലും കാണണം എന്ന് തോന്നിയതേ ഇല്യ. നല്ല ഒരു മനുഷ്യജന്മം ഈ വിധം പാഴാക്കിയല്ലോ?"
ഇതു കേട്ട് ശ്രീ കുഞ്ഞിക്കാവു നമ്പൂതിരി വെങ്കിട രമണനെ ശരസ്സിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് വാത്സല്യത്തോടെ പറഞ്ഞു. " ഇല്യ കുഞ്ഞേ ഒട്ടും സമയം വൈകീട്ടില്യ. ഇതാണ് ശരിയായ സമയം. പൂർവ്വജന്മത്തെ പ്രാരാബ്ദങ്ങൾ അല്പം ബാക്കീണ്ടായത് തീർന്നു ന്ന് കൂട്ടിക്കോളൂ.
ജന്മ ജന്മാന്തരങ്ങളായി ആർജ്ജിച്ച പുണ്യംകൊണ്ടു മാത്രേ ഗുരവായൂരപ്പനിൽ ഭക്തിണ്ടാവൂ. കണ്ണന്റെ കാരുണ്യം മൂലം ഇപ്പോൾ നിനക്ക് അതുണ്ടായി. അതുകൊണ്ടുതന്നെ നിന്റെ പാപങ്ങളിൽ നിന്നും മുക്തനായി. ഇനിയുള്ള സമയം ഭാഗവതം ശ്രവിക്കാനും നാമസങ്കീർത്തനത്തിനും, ഗുരുവായൂരപ്പനെ
സേവചെയ്യാനും സജ്ജനസംഗത്തിൽ ഇരിക്കാനും ശ്രദ്ധിക്കണം. ഒക്കെ നേര്യാവും." അദ്ദേഹത്തിൻെറ ഉപദേശം കിട്ടിയ അന്നു മുതൽ വെങ്കിടരമണൻ നിത്യവും നിർമ്മല്യം മുതൽ ഉഷപ്പൂജവരെ ശ്രീകൃഷ്ണ ദേവനെ ദർശിച്ച് നാമസങ്കീർത്തനാദികളിൽ മുഴുകി കഴിയും. അതിനു ശേഷമേ തൻെറ ഉപജീവനത്തിനു വേണ്ടിയുള്ള ജോലിക്ക് പോകുമായിരുന്നുള്ളു. ജോലി കഴിഞ്ഞു വൈകീട്ട് ക്ഷേത്രത്തിലെത്തി ദീപാരാധനയും അത്താഴപ്പൂജയും കഴിഞ്ഞേ പോകൂ. ക്രമേണ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതപാരായണത്തിൽ ആദ്യന്തം ശ്രോതാവായി. നാമ സങ്കീർത്തനങ്ങളിൽ മുഴുകി പതിയെ പതിയെ എല്ലാം വിട്ട് ഗുരുവായൂരപ്പനിൽ മാത്രമായി ശ്രദ്ധ. അമ്പത്തിൽ നിന്നു ലഭിക്കുന്ന എന്തെങ്കിലും അല്പാഹാരം ശരോരത്തിനു വേണ്ടി മാത്രം ഭക്ഷിക്കും. അദ്ദേഹത്തിൻറെ ചുണ്ടിൽ സദാ നേരവും
''അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മേ കൃപയാ കൃഷ്ണാ ത്വയിഭക്തിമചഞ്ചലാം ''
എന്ന പ്രാർത്ഥന നിറഞ്ഞു നിന്നു.
സാധാരണ ഗതിയിൽ നാം പറയും ബുദ്ധിമുട്ടില്ലാതെ മരിക്കണം. ജീവിച്ചിരിക്കുമ്പോൾ വിഷമങ്ങള്‍ ഉണ്ടാവരുത്. എന്ന് പക്ഷേ അതല്ല ശരിയായ അതിന്റെ ആന്തരാർത്ഥം എന്ന് അടുത്ത വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. കൃഷ്ണാ എനിക്ക് അചഞ്ചലമായ ഭക്തി തരൂ എന്നാണ. ദൃഡമായ ഭക്തി ഉറയ്ക്കുന്നതുവരെ ഈ ശരീരം ഞാനാണ് ഇതോടു ബന്ധപ്പെട്ടതെല്ലാം എന്റ്യാണ് ന്ന് നമുക്ക് തോന്നും. അല്ലാ ന്ന് വാക്കുകൊണ്ടൊക്കെ പറയും ച്ചാലും ജീവിതസാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും പതറിപ്പോകും. ഈ ശരീരം ഞാനാണ് എന്ന് തോന്നൽ വിട്ടുപോകുന്നതു വരെ ശരീരത്തെ ബാധിക്കുന്നതെല്ലാം നമ്മെ ബാധിക്കും. മരണ സമയത്ത് എന്റെ ശരീരം വെടിഞ്ഞ് എന്റെ പുത്രകളത്രബന്ധുമത്രാദികളെ വിട്ട് അതുവരെ സമ്പാദിച്ചതെല്ലാം വിട്ട് പോകേണമല്ലോ എന്ന ചിന്ത മരണത്തെ ദുസ്സഹമാക്കും. എന്നാൽ കൃഷ്ണനിൽ ദൃഢമായ ഭക്തി ഉറച്ചാൽ നമ്മുടെ പുറമേയുള്ള ഒന്നും നമ്മെ ബാധിക്കില്യ.
"വിനാ ദൈന്യേന ജീവിതം"
കൃഷ്ണനിൽ ഉറച്ചാൽ ഈ ശരീരം എപ്പോള്‍ വീണുപോകുന്നു എന്നുപോലും നാം അറിയില്യ
"അനായാസേന മരണം"
ഇതാണ് ആ മഹാത്മാവ് സദാ പ്രാർത്ഥിച്ചിരുന്നത്.
വർഷങ്ങൾ കഴിഞ്ഞു വെങ്കിടരമണൻ ഒരുപരിപൂർണ്ണമായും ഗുരുവായൂരപ്പനിൽ ഉറച്ചു. അപ്പോഴും അദ്ദേഹം ജപിച്ചുകൊണ്ടേ ഇരുന്നു. "അനായാസേന മരണം......"
ഒരു വൃശ്ചികമാസ ഏകാദശി ഉത്സവക്കാലം. ദ്വാദശി പാരണ കഴിഞ്ഞ് അടുത്തനാൾ ശ്രീ കുഞ്ഞിക്കാവു നമ്പൂതിരിയുടെ ഭാഗവതപാരായണം വടക്കേവാതിൽ മാടത്തിൽ തുടങ്ങി. വെങ്കിട രമണൻ നിത്യവും പരായണാദികളിൽ പതിവുപോലെ പങ്കെടുത്തു. ഒരു ദിവസം പരായണം ശ്രവിച്ചുകൊണ്ടിരുന്ന വെങ്കിട്ടരമണൻ പെട്ടെന്നെഴുന്നേറ്റു. പാരായണത്തിനിടയിൽ ഒരിക്കൽപ്പോലും എഴുന്നെല്ക്കാത്ത വെങ്കിട്ടരമണനെ എല്ലാവരും ശ്രദ്ധിച്ചു. വളരെ ശാന്തവും ഒരു പ്രത്യേക പുഞ്ചിരിയും ആ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് എല്ലാവരും കണ്ടു. അദ്ദേഹം നേരെ ശ്രീകോവിലിന് മുന്നിലേക്കു നടന്നു. തിരുനടയിൽ എത്തി ഗുരുവായൂരപ്പന നേരെ സാഷ്ടാംഗം പ്രണമിച്ച് കൂപ്പുകൈകളോടെ കിടന്നു.
ആകിടപ്പ് കുറച്ചധികം നീണ്ടു. സ്ഥലകാലബോധം വിസ്മരിച്ച് അദ്ദേഹം പ്രാർത്ഥിക്കുക പതിവുള്ളതാണ്. അതുകൊണ്ട് ആദ്യം ആരും കാര്യാക്കിഉഇല്യ. എന്നാൽ യാതൊരനക്കമില്ലാതെ കുറച്ചധികം നേരം കിടക്കുന്നത് കണ്ട് കുറച്ച് ഭക്തന്മാർ അടുത്തെത്തി അദ്ദേഹത്തെ ശരീരത്തില്‍ തൊട്ടു വിളിച്ചു. അദ്ദേഹം പോലും അറിയാതെ ആ ശരീരമാകുന്ന വസ്ത്രം അഴിഞ്ഞു വീണു. ഗുരുവായൂരപ്പൻ കൈപിടിച്ചാൽ പിന്നെ എന്ത് നോക്കാൻ....ന്റെ കൃഷ്ണാ..
മുരളീഗാനലോല മധുരനാം
ഒരു ഗായകൻ വരും
വിളിക്കും ഞാൻ പോകും
വാതില്‍ പൂട്ടതെയകണം.
Wednesday, 5 July 2017
മക്കളോടുള്ള
🌾മക്കളോടുള്ള പരുഷ പെരുമാറ്റം അവരിൽ അനുസരണക്കേട് വളർത്തുന്നു.
🌾സ്നേഹത്തിന്റെ പേരിലുള്ള അമിതലാളന സൂക്ഷിക്കുക.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ കൊടുത്താൽ അവർ ശാഠ്യക്കാരനായി വളരുന്നു.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ തടഞ്ഞാൽ കലഹപ്രിയനായി വളരുന്നു.
🌾അതിനാൽ, മക്കൾക്ക് നൽകുന്നതും തടയുന്നതും യുക്തിധിഷ്ഠിതമായിരിക്കട്ടെ.
🌾സ്നേഹത്തിന്റെ പേരിലുള്ള അമിതലാളന സൂക്ഷിക്കുക.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ കൊടുത്താൽ അവർ ശാഠ്യക്കാരനായി വളരുന്നു.
🌾അവർ ആഗ്രഹിക്കുന്നത് മുഴുവൻ തടഞ്ഞാൽ കലഹപ്രിയനായി വളരുന്നു.
🌾അതിനാൽ, മക്കൾക്ക് നൽകുന്നതും തടയുന്നതും യുക്തിധിഷ്ഠിതമായിരിക്കട്ടെ.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ,
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ, അങ്ങിനെയെങ്കി വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക്ചവിട്ടി താഴ്ത്തി?
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ളഒരന്യേഷണ യാത്ര..
തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂർവ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോൾ പുരാണത്തിൽ നിന്നും വന്ന
ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളിൽ നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.
അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാർത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.
മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.
1. നരസിംഹാവതാരം -
പരമ വിഷ്ണു ഭക്തനായിരുന്ന അസുര ചക്രവർത്തിയായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹര്ഷിയുടെ
സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോൾ മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെഅവസാനം മഹാവിഷ്ണു നരസിംഹ രൂപത്തില് (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒമ്പതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ധ്രയിലെ ആഹോബിലം എന്ന പുണ്യദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.
2. വാമനാവതാരം-
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെകടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവർത്തി
സമ്പത്സമൃദ്ധമായഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കർമ്മങ്ങളും സ്വധർമ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവർത്തി അശ്വമേധയാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനൻ ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർതിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പത്സമൃദ്ധമായതന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നൽകി. അപ്പോൾ വാമനൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ, അഹന്ത ശമിച്ച മഹാബലി തന്റെ മുമ്പിൽ പുണ്യ ദർശനം നൽകിയ മഹാവിഷ്ണുവിന്റെ മുമ്പിൽ ഭക്ത്യാദര പൂർവം ശിരസ്സ് നമിച്ചു. ബലി ചക്രവർത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പർശിച്ചു അമരത്വത്തിലേക്ക് മോക്ഷം നൽകിയശേഷം ബലിയുടെ നീതിനിർവ്വഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവർത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നുമുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവർത്തിയെ വരവേൽക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ധ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടർന്ന് വായിക്കുക...
3. പരശുരമാവതാരം-
ജമദഗ്നി മഹർഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാർജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹർഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാർജ്ജുനൻ തുടർന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹർഷി കൊല്ലപ്പെടുന്നു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തിൽ പരമശിവന്റെ ശിക്ഷണത്തില് പത്തു വർഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടർന്നുണ്ടായ സംഭവബഹുലമായ ജീവിതത്തിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. തന്റെ ശപഥം പൂർത്തിയാക്കി.
പരശുരാമൻ പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നൽകിയിരുന്ന മഴുവുമായി ഗോകർണ്ണത്തു എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നൽകുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്. പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവലയങ്ങളും ദുർഗാലയങ്ങളും അവർക്കുവേണ്ടി പരശുരാമൻ നിർമ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തിൽ കൃഷിയാവശ്യതിനും മറ്റു നിർമ്മാണ ജോലികൾക്കും മറ്റുമായി മറ്റു കുലങ്ങളിൽ പെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിഴ്, കർണ്ണാടക, ആന്ധ്ര എന്നീവിടങ്ങളിൽനിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വ ദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേൽക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.
നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകൾക്ക് കൈമാറി. ആ കഥകൾ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജൻ ഭരണം നടത്തിയിരുന്നു". കാലക്രെമത്തിൽ, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പിൽക്കാലത്ത് ആന്ധ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിർത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേൽക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറിഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. നമ്മുടെ പൂർവ്വികർ നമുക്ക് കൈമാറിയ വസന്തങ്ങളുടെയുംസന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകൾക്കും പകർന്നു നൽകാം.
ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ളഒരന്യേഷണ യാത്ര..
തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂർവ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോൾ പുരാണത്തിൽ നിന്നും വന്ന
ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളിൽ നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.
അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാർത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.
മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ഭാരതത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.
1. നരസിംഹാവതാരം -
പരമ വിഷ്ണു ഭക്തനായിരുന്ന അസുര ചക്രവർത്തിയായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധർമ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച
അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹര്ഷിയുടെ
സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോൾ മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെഅവസാനം മഹാവിഷ്ണു നരസിംഹ രൂപത്തില് (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒമ്പതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ധ്രയിലെ ആഹോബിലം എന്ന പുണ്യദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.
2. വാമനാവതാരം-
പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെകടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവര്ത്തി. അതി ശക്തിമാനും നീതിമാനുംയിരുന്ന ബലി ചക്രവർത്തി
സമ്പത്സമൃദ്ധമായഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാന് തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കർമ്മങ്ങളും സ്വധർമ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു. ബലി ചക്രവർത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ
അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവർത്തി അശ്വമേധയാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനൻ ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർതിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പത്സമൃദ്ധമായതന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നൽകി. അപ്പോൾ വാമനൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ, അഹന്ത ശമിച്ച മഹാബലി തന്റെ മുമ്പിൽ പുണ്യ ദർശനം നൽകിയ മഹാവിഷ്ണുവിന്റെ മുമ്പിൽ ഭക്ത്യാദര പൂർവം ശിരസ്സ് നമിച്ചു. ബലി ചക്രവർത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പർശിച്ചു അമരത്വത്തിലേക്ക് മോക്ഷം നൽകിയശേഷം ബലിയുടെ നീതിനിർവ്വഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി ചക്രവർത്തി 'മഹാബലി' എന്ന പേരില് പ്രജകള് എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നുമുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവർത്തിയെ വരവേൽക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ധ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടർന്ന് വായിക്കുക...
3. പരശുരമാവതാരം-
ജമദഗ്നി മഹർഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാർജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹർഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാർജ്ജുനൻ തുടർന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹർഷി കൊല്ലപ്പെടുന്നു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തിൽ പരമശിവന്റെ ശിക്ഷണത്തില് പത്തു വർഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടർന്നുണ്ടായ സംഭവബഹുലമായ ജീവിതത്തിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. തന്റെ ശപഥം പൂർത്തിയാക്കി.
പരശുരാമൻ പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നൽകിയിരുന്ന മഴുവുമായി ഗോകർണ്ണത്തു എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നൽകുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്. പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവലയങ്ങളും ദുർഗാലയങ്ങളും അവർക്കുവേണ്ടി പരശുരാമൻ നിർമ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തിൽ കൃഷിയാവശ്യതിനും മറ്റു നിർമ്മാണ ജോലികൾക്കും മറ്റുമായി മറ്റു കുലങ്ങളിൽ പെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിഴ്, കർണ്ണാടക, ആന്ധ്ര എന്നീവിടങ്ങളിൽനിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വ ദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണർക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേൽക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.
നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകൾക്ക് കൈമാറി. ആ കഥകൾ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജൻ ഭരണം നടത്തിയിരുന്നു". കാലക്രെമത്തിൽ, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി. പിൽക്കാലത്ത് ആന്ധ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിർത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേൽക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറിഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. നമ്മുടെ പൂർവ്വികർ നമുക്ക് കൈമാറിയ വസന്തങ്ങളുടെയുംസന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകൾക്കും പകർന്നു നൽകാം.
ബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയിട്ടില്ല. രണ്ടടികൊണ്ട് വാമനമൂർത്തിയ്ക്ക് മഹാബലി മൂന്നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ. എന്നാൽ മഹാബലിയെ ചവിട്ടിത്താഴ്ത്തുകയല്ല വാമനൻ ചെയ്തത്. മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്ന വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത്.
ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍
ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍
ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. ‘ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.’ ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.
മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. ‘എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.’
വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.
നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും
ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. ‘ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും. മൃദുലമായ തളിരുകള്‍ മുകളിലേക്കും. അങ്ങനെ ഞാന്‍ ഈ വിത്തില്‍ നിന്നും പുറത്ത് വന്ന് സുന്ദരമായ ലോകം കാണും. എന്റെ വളര്‍ച്ച കണ്ട് കൃഷിക്കാരനും കുടുംബവും ആഹ്ലാദിക്കും.’ ചിന്തിച്ചപോലെ പോലെ തന്നെ ആ വിത്ത് വളരാനും വലുതാകാനും തുടങ്ങി.
മറ്റൊരു വിത്ത് ചിന്തിച്ചത് ഇങ്ങനെ. ‘എന്റെ വേരുകള്‍ താഴേയ്ക്കുപോയാല്‍ പെരുച്ചാഴിയോ, കൃമികീടങ്ങളോ കരണ്ടേക്കാം. മൃദുലമായ തളിരുകള്‍ മുകളിലേക്കു പോകുമ്പോള്‍ പരന്ന കല്ലിലും മണ്ണിലും തട്ടി ക്ഷതം ഉണ്ടാകാം. പുഴുക്കള്‍ എന്റെ മാര്‍ദ്ദവമേറിയ തളിരുകള്‍ കാര്‍ന്നുതിന്നാം. ഹാവു. ഭീകരമാണീ ലോകം. അതിലും ഭേദം ഈ വിത്തിനുള്ളില്‍ ഇതുപോലെ തന്നെ ചുരുണ്ടു കിടക്കുന്നതാണ്.’
വളരേണ്ടെന്ന് നിശ്ചയിച്ച് ആ വിത്ത് അങ്ങനെ കൃഷിക്കാരന്‍ ഇട്ടപോലെ തന്നെ കിടന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന കോഴി ചികഞ്ഞു നോക്കിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന വിത്തു കണ്ടു. അടുത്ത നിമിഷം അവള്‍ അത് കൊത്തി വിഴുങ്ങി.
നമ്മുടെ മനസാകുന്ന വിത്തില്‍ സമസ്ത ശക്തികളും അടങ്ങിയിരിക്കുന്നു. ശുഭചിന്തയോടെ അത് വളര്‍ത്തിയാല്‍ നാം വടവൃക്ഷം പോലെ വലുതാകും. നിഷേധചിന്തകളാല്‍ മനസ്സിനെ ക്ലേശിപ്പിച്ചാല്‍ അത് പാഴ്വിത്തുമാകും. നമുക്ക് വേണമെങ്കില്‍ നമ്മെ വളര്‍ത്താനും, തളര്‍ത്താനും കഴിയും
എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ
എല്ലാം ദുരന്തങ്ങള്‍ക്കും കാരണം നാം തന്നെ
ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?
ഒരു രംഗം.
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇതുങ്ങളെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇതിനോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറഞ്ഞു പോയി. “ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍.”
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറയുന്നത് നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.
ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?
ഒരു രംഗം.
ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇതുങ്ങളെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇതിനോട് കാണിച്ചുകൂടേ.’
മറ്റൊരു രംഗം.
മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറഞ്ഞു പോയി. “ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍.”
ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.
ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറയുന്നത് നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.
കുഞ്ഞുങ്ങളിൽ സംസ്കാരം വളർത്തുക
കുഞ്ഞുങ്ങളിൽ സംസ്കാരം വളർത്തുക
ഒരു വ്യക്തിയുടെ ജീവിത വിജയത്തിനടിസ്ഥാനം അയാള്‍ ചെറുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന നല്ല സംസ്‌കാരമാണ്. അതാണ് ഏതൊരച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും അമൂല്യമായ സ്വത്ത്. ഇതിനുള്ള ശ്രമം കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍ ആരംഭിക്കണം.
മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ അമ്മമാര്‍ ഒഴിവാക്കണം. കാരണം വയറ്റില്‍കിടക്കുന്ന കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, സത്സംഗങ്ങള്‍ കേള്‍ക്കണം, സദ്ഗ്രന്ഥങ്ങള്‍ വായിക്കണം എന്നും മറ്റും പറയുന്നത്. അങ്ങനെയായാല്‍ അമ്മമാരില്‍ നല്ല സംസ്‌കാരം വളരുമെന്നു മാത്രമല്ല, അതിന്റെ സൂക്ഷ്മതരംഗങ്ങള്‍ കുഞ്ഞിനെയും സ്വാധീനിക്കും; കുഞ്ഞിലും അത്തരം സംസ്‌കാരം ഉണരും.
കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ സത്കഥകളിലൂടെ അവര്‍ക്കു ധാര്‍മ്മിക കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. പുരാണകഥകളും സാരോപദേശ കഥകളുമൊക്കെ കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ അവരറിയാതെ തന്നെ നല്ല മൂല്യങ്ങള്‍ വളരും. പുരാണേതിഹാസങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യവും ഇതുതന്നെയാണ്.
പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്കു ലഭിക്കുന്നതു കുടുബ ബന്ധങ്ങളുടെ വളക്കൂറുള്ളമണ്ണാണ്. അവരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിയുന്ന ധാരാളം കുഞ്ഞുകഥകളും മറ്റും കുഞ്ഞുങ്ങളില്‍ ധാര്‍മ്മിക ബോധമുണര്‍ത്താന്‍ സഹായിക്കും.
അച്ഛനും അമ്മയും ജോലിക്കുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്തം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. അവര്‍ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ലാദം പകരുകയും ചെയ്യും. അച്ഛനമ്മമാര്‍ മാതൃകാപരമായി ജീവിക്കേണ്ടതു കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വളരെ ആവശ്യമാണ്. അതിനു കഴിയാത്തവര്‍ക്ക്, സ്വന്തം മക്കളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയും? അതിനാല്‍ മാതാപിതാക്കള്‍ കീര്‍ത്തനം, ധ്യാനം, ജപം മുതലായവയില്‍ ഏര്‍പ്പെടുക, അതിഥികളോടും യാചകരോടും സ്‌നേഹപൂര്‍വ്വം സംസാരിക്കുക, കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹപൂര്‍വ്വം ഇടപഴകുക തുടങ്ങിയവ പ്രധാനമാണ്.
ശരിയും തെറ്റും ഏതെന്നറിയാനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍നിന്നുമാണ്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചുവയസ്സുവരെ അവനു ലഭിച്ച സംസ്‌കാരത്തില്‍ നിന്നുമാണ്. ഈ കാലയളവില്‍ ഒരു കുട്ടി മിക്കസമയവും അച്ഛനമ്മമാരോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്‌ക്കളങ്ക സ്‌നേഹവും നിസ്സ്വാര്‍ത്ഥ വാത്സല്യവും കുട്ടിക്കു നഷ്ടമാകുന്നുണ്ട്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞുവന്നാല്‍ ആ കുറവു നികത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്‌കാരം കൂടി പകര്‍ന്നു നല്‌കേണ്ട ബാദ്ധ്യത അച്ഛനമ്മമാര്‍ക്കുണ്ട്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങ് ഇതിനു സാധിക്കുന്നതു മാതാവിനാണ്. അതാണുപറയുന്നതു്, ഒരു പുരുഷന്‍ നന്നായാല്‍ ഒരു വ്യക്തിനന്നായി, എന്നാല്‍ ഒരു സ്ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്ന്.
ഇടയ്ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയംകണ്ടെത്തണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടുപോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്‌നേഹം, അവര്‍ക്കു അറിവും സംസ്‌കാരവും പകര്‍ന്നുകൊടുക്കുക എന്നതാണ്. കാരണം പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റുവളരുവാന്‍ അവസരം നല്കണം. പിന്നീടു പതിനഞ്ചുവയസ്സുവരെ സ്‌നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. വേണ്ടത്ര ലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാല ഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നത്. ലാളന മാത്രമായാല്‍ അവര്‍ ദുര്‍ബ്ബലരും അച്ചടക്കമില്ലത്തവരുമാകും.
മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുന്നതിലൂടെ മാത്രമേ നല്ല സമൂഹവും ജനതയും ഉണ്ടാവു. വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രപുരോഗതിയ്ക്കും ഐശ്വര്യത്തിനും ആധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടത് ഇന്നത്തെ ശിശുവാണ്. ഇന്നു വിതയ്ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.
ഒരു വ്യക്തിയുടെ ജീവിത വിജയത്തിനടിസ്ഥാനം അയാള്‍ ചെറുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന നല്ല സംസ്‌കാരമാണ്. അതാണ് ഏതൊരച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും അമൂല്യമായ സ്വത്ത്. ഇതിനുള്ള ശ്രമം കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍ ആരംഭിക്കണം.
മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ അമ്മമാര്‍ ഒഴിവാക്കണം. കാരണം വയറ്റില്‍കിടക്കുന്ന കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, സത്സംഗങ്ങള്‍ കേള്‍ക്കണം, സദ്ഗ്രന്ഥങ്ങള്‍ വായിക്കണം എന്നും മറ്റും പറയുന്നത്. അങ്ങനെയായാല്‍ അമ്മമാരില്‍ നല്ല സംസ്‌കാരം വളരുമെന്നു മാത്രമല്ല, അതിന്റെ സൂക്ഷ്മതരംഗങ്ങള്‍ കുഞ്ഞിനെയും സ്വാധീനിക്കും; കുഞ്ഞിലും അത്തരം സംസ്‌കാരം ഉണരും.
കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ സത്കഥകളിലൂടെ അവര്‍ക്കു ധാര്‍മ്മിക കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. പുരാണകഥകളും സാരോപദേശ കഥകളുമൊക്കെ കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ അവരറിയാതെ തന്നെ നല്ല മൂല്യങ്ങള്‍ വളരും. പുരാണേതിഹാസങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യവും ഇതുതന്നെയാണ്.
പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്കു ലഭിക്കുന്നതു കുടുബ ബന്ധങ്ങളുടെ വളക്കൂറുള്ളമണ്ണാണ്. അവരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിയുന്ന ധാരാളം കുഞ്ഞുകഥകളും മറ്റും കുഞ്ഞുങ്ങളില്‍ ധാര്‍മ്മിക ബോധമുണര്‍ത്താന്‍ സഹായിക്കും.
അച്ഛനും അമ്മയും ജോലിക്കുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്തം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. അവര്‍ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ലാദം പകരുകയും ചെയ്യും. അച്ഛനമ്മമാര്‍ മാതൃകാപരമായി ജീവിക്കേണ്ടതു കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വളരെ ആവശ്യമാണ്. അതിനു കഴിയാത്തവര്‍ക്ക്, സ്വന്തം മക്കളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയും? അതിനാല്‍ മാതാപിതാക്കള്‍ കീര്‍ത്തനം, ധ്യാനം, ജപം മുതലായവയില്‍ ഏര്‍പ്പെടുക, അതിഥികളോടും യാചകരോടും സ്‌നേഹപൂര്‍വ്വം സംസാരിക്കുക, കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹപൂര്‍വ്വം ഇടപഴകുക തുടങ്ങിയവ പ്രധാനമാണ്.
ശരിയും തെറ്റും ഏതെന്നറിയാനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍നിന്നുമാണ്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചുവയസ്സുവരെ അവനു ലഭിച്ച സംസ്‌കാരത്തില്‍ നിന്നുമാണ്. ഈ കാലയളവില്‍ ഒരു കുട്ടി മിക്കസമയവും അച്ഛനമ്മമാരോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്‌ക്കളങ്ക സ്‌നേഹവും നിസ്സ്വാര്‍ത്ഥ വാത്സല്യവും കുട്ടിക്കു നഷ്ടമാകുന്നുണ്ട്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞുവന്നാല്‍ ആ കുറവു നികത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്‌കാരം കൂടി പകര്‍ന്നു നല്‌കേണ്ട ബാദ്ധ്യത അച്ഛനമ്മമാര്‍ക്കുണ്ട്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങ് ഇതിനു സാധിക്കുന്നതു മാതാവിനാണ്. അതാണുപറയുന്നതു്, ഒരു പുരുഷന്‍ നന്നായാല്‍ ഒരു വ്യക്തിനന്നായി, എന്നാല്‍ ഒരു സ്ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്ന്.
ഇടയ്ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയംകണ്ടെത്തണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടുപോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്‌നേഹം, അവര്‍ക്കു അറിവും സംസ്‌കാരവും പകര്‍ന്നുകൊടുക്കുക എന്നതാണ്. കാരണം പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റുവളരുവാന്‍ അവസരം നല്കണം. പിന്നീടു പതിനഞ്ചുവയസ്സുവരെ സ്‌നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. വേണ്ടത്ര ലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാല ഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നത്. ലാളന മാത്രമായാല്‍ അവര്‍ ദുര്‍ബ്ബലരും അച്ചടക്കമില്ലത്തവരുമാകും.
മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുന്നതിലൂടെ മാത്രമേ നല്ല സമൂഹവും ജനതയും ഉണ്ടാവു. വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്ട്രപുരോഗതിയ്ക്കും ഐശ്വര്യത്തിനും ആധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടത് ഇന്നത്തെ ശിശുവാണ്. ഇന്നു വിതയ്ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.
ശ്രീകൃഷ്ണ ഭഗവാന് കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് പൂന്താനം തിരുമേനിയും.
ശ്രീകൃഷ്ണ ഭഗവാന് കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് പൂന്താനം തിരുമേനിയും.
ശ്രീകഷ്ണ ഭക്തരായ പൂന്താനം തിരുമേനിയും പത്നിയും സന്താന സൌഭാഗ്യത്തിനായി ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ആറ്റുനോറ്റ് ഒരുണ്ണിയുണ്ടായി. ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. മോഹിച്ചുണ്ടായ ആ ഉണ്ണിയുടെ അന്നപ്രാശം പ്രമാണിച്ചു സ്വജനങ്ങളുടെ ഇല്ലങ്ങളിലെല്ലാം ക്ഷണിച്ചു. മുഹൂർത്തം രാത്രിയിലായിരുന്നു. ക്ഷണപ്രകാരം വന്നു ചേർന്ന അന്തർജനങ്ങൾ അവരുടെ വസ്ത്രഭാണ്ഡങ്ങൾ അവിടെയൊരു സ്ഥലത്തു വച്ചു. അത് ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെയാണ് എന്നറിഞ്ഞില്ല. ചോറൂണിനു മുഹൂർത്തമടുത്തപ്പോൾ അമ്മ ഉണ്ണിയെ എടുത്തു കുളിപ്പിക്കാനായി ചെന്നപ്പോഴേയ്ക്കും ഉണ്ണി ശ്വാസം മുട്ടി മരിച്ചു.
പുത്രദുഃഖത്താല്‍ വിവശരായ പൂന്താനവും അന്തർജ്ജനവും സദാസമയവും പൂന്താനം കരഞ്ഞും പ്രാർത്ഥിച്ചും പൂജാ മുറിയിൽ കഴിച്ചുകൂട്ടി. ഒരു ദിവസം പൂന്താനത്തിന് മുമ്പില്‍ ഭഗവാന്‍ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു തന്ന ഉണ്ണിയെ തിരികെ വിളിച്ചു കണ്ണാ ?'' ഗുരുവായൂരപ്പൻ പറഞ്ഞു.''കര്‍മ്മയോഗമാണ്. അനുഭവിച്ച് തീര്‍ക്കെന്നെ വേണം. അല്ലാതെ തരല്യ. പൂന്താനം എന്തിനാ വിഷമിക്കണേ? ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടോളൂ. എല്ലാ വിഷമോം മാറും '' അതുകേട്ട അദ്ദേഹം എല്ലാം ഭഗവാനിൽ സമര്‍പ്പിച്ചു. പുത്ര ദുഃഖം മറന്ന് 'ജ്‌ഞാനപ്പാന' രചിച്ചു. കണ്ണന്‍ പൂന്താനത്തിന്‍റെ ദു:ഖത്തെ ഭക്തിയാക്കി മാറ്റി. പൂന്താനം ആനന്ദത്തോടെ പാടി.
“ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍, ഉണ്ണികള്‍ വേറെ വേണമോ മക്കളായ്?”
പിന്നീട് അദ്ദേഹം ഗുരുവായൂര്‍ തൊഴാനായി പോയാല്‍ കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന് ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നത് ത്രേ.
പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വിഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു. "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു." കണ്ണന്റെ ഈ ഉത്തരം അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂരി പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട് അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട് പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ട് ന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്. നമ്മുടെ ഇല്ലത്ത് 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം. ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക് അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.''
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
" അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങേക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ കേട്ടീട്ടല്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി. കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞീട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ. അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
''ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്..... " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നിയുടെ പറയുന്നതുകേട്ട് പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്.'' ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയീട്ടുണ്ട്. അങ്ങ് പത്നീസമേയനായി വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും, പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു. പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പുന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു.
അന്ന് രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു. പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും.
മഹാദേവന്‍ പറഞ്ഞു:
''പൂന്താനം, ഭാഗവത സപ്താഹം അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ."
ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍. കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു.
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. "
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കണ്ണാ ആ പരമഭക്തന്റെ കഥ പറയാനുള്ള ഭാഗ്യമെങ്കിലും തന്നൂലോ. എന്റെ കണ്ണന് സന്തോഷാവണേ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ കണ്ണന് പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
"ഓം നമോ ഭഗവതേ വാസുദേവായ "
..................
ശ്രീകഷ്ണ ഭക്തരായ പൂന്താനം തിരുമേനിയും പത്നിയും സന്താന സൌഭാഗ്യത്തിനായി ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ആറ്റുനോറ്റ് ഒരുണ്ണിയുണ്ടായി. ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. മോഹിച്ചുണ്ടായ ആ ഉണ്ണിയുടെ അന്നപ്രാശം പ്രമാണിച്ചു സ്വജനങ്ങളുടെ ഇല്ലങ്ങളിലെല്ലാം ക്ഷണിച്ചു. മുഹൂർത്തം രാത്രിയിലായിരുന്നു. ക്ഷണപ്രകാരം വന്നു ചേർന്ന അന്തർജനങ്ങൾ അവരുടെ വസ്ത്രഭാണ്ഡങ്ങൾ അവിടെയൊരു സ്ഥലത്തു വച്ചു. അത് ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെയാണ് എന്നറിഞ്ഞില്ല. ചോറൂണിനു മുഹൂർത്തമടുത്തപ്പോൾ അമ്മ ഉണ്ണിയെ എടുത്തു കുളിപ്പിക്കാനായി ചെന്നപ്പോഴേയ്ക്കും ഉണ്ണി ശ്വാസം മുട്ടി മരിച്ചു.
പുത്രദുഃഖത്താല്‍ വിവശരായ പൂന്താനവും അന്തർജ്ജനവും സദാസമയവും പൂന്താനം കരഞ്ഞും പ്രാർത്ഥിച്ചും പൂജാ മുറിയിൽ കഴിച്ചുകൂട്ടി. ഒരു ദിവസം പൂന്താനത്തിന് മുമ്പില്‍ ഭഗവാന്‍ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''എന്തേ, എനിക്കു തന്ന ഉണ്ണിയെ തിരികെ വിളിച്ചു കണ്ണാ ?'' ഗുരുവായൂരപ്പൻ പറഞ്ഞു.''കര്‍മ്മയോഗമാണ്. അനുഭവിച്ച് തീര്‍ക്കെന്നെ വേണം. അല്ലാതെ തരല്യ. പൂന്താനം എന്തിനാ വിഷമിക്കണേ? ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടോളൂ. എല്ലാ വിഷമോം മാറും '' അതുകേട്ട അദ്ദേഹം എല്ലാം ഭഗവാനിൽ സമര്‍പ്പിച്ചു. പുത്ര ദുഃഖം മറന്ന് 'ജ്‌ഞാനപ്പാന' രചിച്ചു. കണ്ണന്‍ പൂന്താനത്തിന്‍റെ ദു:ഖത്തെ ഭക്തിയാക്കി മാറ്റി. പൂന്താനം ആനന്ദത്തോടെ പാടി.
“ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍, ഉണ്ണികള്‍ വേറെ വേണമോ മക്കളായ്?”
പിന്നീട് അദ്ദേഹം ഗുരുവായൂര്‍ തൊഴാനായി പോയാല്‍ കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന് ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നത് ത്രേ.
പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വിഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു. "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു." കണ്ണന്റെ ഈ ഉത്തരം അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂരി പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട് അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട് പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ട് ന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്. നമ്മുടെ ഇല്ലത്ത് 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം. ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക് അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.''
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
" അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങേക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ കേട്ടീട്ടല്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി. കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞീട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ. അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
''ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്..... " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നിയുടെ പറയുന്നതുകേട്ട് പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്.'' ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയീട്ടുണ്ട്. അങ്ങ് പത്നീസമേയനായി വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും, പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു. പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പുന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു.
അന്ന് രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു. പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും.
മഹാദേവന്‍ പറഞ്ഞു:
''പൂന്താനം, ഭാഗവത സപ്താഹം അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ."
ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍. കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു.
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. "
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കണ്ണാ ആ പരമഭക്തന്റെ കഥ പറയാനുള്ള ഭാഗ്യമെങ്കിലും തന്നൂലോ. എന്റെ കണ്ണന് സന്തോഷാവണേ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ കണ്ണന് പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
"ഓം നമോ ഭഗവതേ വാസുദേവായ "
..................
Subscribe to:
Posts (Atom)