Thursday, 3 August 2017

ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!

ചെറിയൊരു കഥയാണ് വായിക്കാതെ പോകരുത്!

ശക്തമായ കുടുംബ ബന്ധത്തിന്റെ, അതിന്റെ ആവശ്യകതയിലേക്കാണ് ഞാൻ ഈ കഥയിലൂടെ വിരൽ ചൂണ്ടുന്നത്

കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു പാലക്കാടൻ ഗ്രാമം. അവിടെ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷറ് കൂടി ആ കുട്ടിയുടെ അമ്മ മരണപ്പെട്ടു.

അച്ഛൻ ആനന്ദൻ ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി..

കാശ് കൊടുത്തയാള്‍ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു..
രണ്ട് വയസ് വരെ പല പല സ്ത്രീകളാ കുട്ടിയെ പണത്തിന്റെ ആവശ്യത്തിൽ മുലയൂട്ടി.

ആനന്ദൻ അരുന്ധതിയെന്നാ മകളെ വിളിച്ചു. ഛര്‍ദിക്കുന്നത് അച്ഛന്റെ  ദ്ദേഹത്തിലേക്കും ഷര്‍ട്ടിലേക്കും മുണ്ടിലുമൊക്കെയായിരുന്നു..

പലപ്പോഴും കടയിലേക്ക് പോവാന്‍ ഡ്രസ്സ് മാറ്റി വരവേ അച്ഛന്റെ മേലാ കുട്ടി മൂത്രമൊഴിച്ചു.. ..ചിലപ്പോ  മറ്റേതും സാധിപ്പിച്ചു..
ആ അച്ഛൻ മോളെ ചേര്‍ത്ത് പിടിച്ചു... താരാട്ടു പാടി..

പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു..

അയാൾ കൂട്ടാക്കിയില്ല..
എന്‍റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ എന്നയാൾ പറഞ്ഞു..

ജോലിക്ക് പോകുമ്പോൾ വീട്ടിലുള്ളവർ മോളെ നോക്കി..അച്ഛന്റെ പാട്ടുകേട്ട്   അച്ഛന്റെ കെെച്ചൂടിനുള്ളില്‍ ഒരു പുതപ്പിനുള്ളില്‍ തണുത്ത മഴകളില്‍ പിഞ്ചു അരുന്ധതിയുറങ്ങി..

കാലം നീങ്ങി..
അരുന്ധതി വലുതായി..
ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത അച്ഛനെ മോള്‍ക്ക്  വല്ലാതെ  മതിപ്പായി..

അച്ഛനുവേണ്ടി മോളും മോള്‍ക്ക് വേണ്ടി അച്ഛനും ജീവിച്ചു..

അരുന്ധതിക്ക് പതിനെട്ടു വയസ് തികഞ്ഞു.
.
മൊഞ്ചത്തിപ്പെണ്‍കുട്ടിയായി..

ആനന്ദൻ നല്ലൊരു പയ്യനെ കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തി കൊടുത്തു..

ആദ്യ രാത്രിയില്‍  ഭര്‍ത്താവ് അരുന്ധതിയോട് ചോദിച്ചു..
''
നിനക്കീ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ്....സത്യം മാത്രം പറയണം.. എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് പറയുകയും വേണ്ടാ..''

അരുന്ധതി ചിരിച്ചു..

ഒരുപക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം.. പക്ഷേ ഇപ്പോ എന്‍റെ അമ്മയാണ്..''

അരുന്ധതിയുടെ മറുപടി കേട്ടയാളമ്പരന്നു..
ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ അച്ഛൻസ്നേഹം അയാളും കേട്ടതാണ്.. ആ അച്ഛന്റെ പേരാണ് അയാള് പ്രതീക്ഷിച്ചതും..

''അല്ല അതിന് നിന്‍റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..''

''അതെ അതാണ് ചേട്ടാ കാരണവും..

ഒരിക്കലിതേ ചോദ്യം എന്‍റെ പ്രിയപ്പെട്ട അച്ഛനും എന്നോട് ചോദിച്ചു..
ഞാനെന്റെ അച്ഛനാണെന്ന് പറഞ്ഞു..
എന്നാൽ അച്ഛൻ എന്നെ തിരുത്തി..

അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്റെ അമ്മയെ ആണ്...
കാരണം  ഹൃദയവാൽവ് വീക്കായിരുന്ന നിന്‍റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ടർ പറഞ്ഞു..
പ്രസവം റിസ്ക്കാണെന്ന്..
മാസങ്ങൾ പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു.. ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ  ഇല്ലാതായേക്കാം..
ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു.. ഈ പ്രസവമുപേക്ഷിക്കാന്‍..
എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനെനിക്കാവൂല്ലാന്ന് പറഞ്ഞു..
അങ്ങനെ ചെറുപ്പത്തിൽ തന്നെ കരയോഗത്തിന്റെ ശരണാലയത്തിൽ പഠിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്റെ സ്നേഹനിധിയായ അമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചവളാ മോളേ നിന്നെ..
ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ ഒരുമ്മ വെക്കാനോ കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസിലുണ്ടാവാവൂ ഞാനൊക്കെ..
അച്ഛൻ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ അരുന്ധതി  നിന്നു.

 ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു..

വല്ലാത്ത സ്നേഹമാണ്...

ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ...

എന്നിട്ടും മോളോട് അമ്മയുടെ സ്നേഹത്തിന്‍റെ ത്യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന അച്ഛന്റെ കഥ... അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ...

ഇതല്ലേ നാം മക്കൾക്ക് പകർന്നു നൽകേണ്ടത്

No comments:

Post a Comment