🕉ശ്രീ കൃഷ്ണ ലീല🌹
ഒരു ദിവസം യശോദ തൈരുകടഞ്ഞു വെണ്ണയുണ്ടാക്കുന്ന തിരക്കിലായിരുന്നു. അടുപ്പില്‍ പാലു തിളയ്ക്കുന്നു. തന്റെ മനസ്സ് ഉണ്ണിക്കണ്ണന്റെ ബാലലീലകളെപ്പറ്റിയോര്‍ത്തു രസിച്ച് അതില്‍ മുഴുവന്‍ ലീനയായി അവര്‍ ഇരുന്നു. അപ്പോള്‍ മുലകുടിക്കാനായി കൃഷ്ണന്‍ അവിടെ വന്നു. കൃഷ്ണന്‍ മുലകുടിക്കുന്നു സമയത്ത് അടുപ്പില്‍ പാല്‍ തിളച്ചു തൂവാന്‍ തുടങ്ങി. ഉടനേ കണ്ണനെ നിലത്തിരുത്തി പാലു കളയാതെ സൂക്ഷിക്കാന്‍ അടുപ്പിനടുത്തേക്കോടി. വലിയ ദേഷ്യത്തോടെ കൃഷ്ണന്‍ തൈര് കുടം പൊട്ടിച്ച് മുറി വിട്ടു പോയി.
യശോദ തിരിഞ്ഞു നോക്കുമ്പോള്‍ ഉടഞ്ഞ പാത്രവും തൂവിപ്പോയ തൈരും കണ്ടു. കൃഷ്ണനെ അവിടെ കണ്ടതുമില്ല. അവന്‍ അടുത്ത മുറിയില്‍ വെണ്ണ സൂക്ഷിച്ചു വച്ചിരിക്കുന്നിടത്തായിരുന്നു. അവിടെ ഒരു ഉരല്‍ മറിച്ചിട്ട് അതിന് മുകളില്‍ കയറി നിന്നു് ഉറിയില്‍ നിന്നു് വെണ്ണയെടുത്ത് അടുത്തു നില്‍ക്കുന്ന ഒരു കുരങ്ങന് കൊടുക്കുന്നു. യശോദ ഒരു വടിയുമെടുത്ത് കൃഷ്ണനെ സമീപിച്ചു. വലിയ ഭയം അഭിനയിച്ചുകൊണ്ട് അവന്‍ ഉരലില്‍ നിന്നു ചാടിയിറങ്ങിയോടി. അമ്മ വടിയുമായി പിറകേയും.
യശോദ ഉണ്ണികൃഷ്ണനെ പിടികൂടിയ രംഗം വര്‍ണ്ണനാതീതമായ ഭംഗിയുളളതത്രെ. യോഗിവര്യന്‍മാര്‍ക്കുകൂടി ഏകാഗ്രചിത്തത്തില്‍ കാണാന്‍ കഴിയാത്ത ദൃശ്യമത്രെ അത്. കിട്ടാന്‍ പോകുന്നു ശിക്ഷയെ ഭയന്നിട്ടെന്നപോലെ കൃഷ്ണന്‍ ഉറക്കെ കരഞ്ഞു. കണ്ണു തിരുമ്മി നേത്രാഞ്ജനം മുഴുവന്‍ മുഖത്ത് കണ്ണീരുമായി കലങ്ങിയൊലിച്ചിറങ്ങി. യശോദ വടി വലിച്ചെറിഞ്ഞു. ഒരു മരഉരലില്‍ കൃഷ്ണനെ കെട്ടിയിടാന്‍ ഒരു കഷണം കയറന്വേഷിച്ചു കണ്ടുപിടിച്ചു. കയറിന്റെ ഒരറ്റം ഉരലിനുചുറ്റും കെട്ടി മറ്റേയറ്റം കൃഷ്ണന്റെ അരയിലും ചുറ്റാന്‍ തുടങ്ങുമ്പോള്‍ കയറിനു നീളം പോരാ. അവര്‍ കുറച്ചുകൂടി കയറെടുത്ത് വീണ്ടും കെട്ടാനൊരുങ്ങി. അപ്പോഴും നീളത്തില്‍ ഒരല്‍പ്പം കുറവ്. അങ്ങനെ പലവുരു യശോദ കയര്‍ കൊണ്ടുവന്നു. അവര്‍ അമ്പരപ്പോടെ തളര്‍ന്ന് വിസ്മയചകിതയായി നിന്നു.
കൃഷ്ണന്‍ ഇതു കണ്ട് പെട്ടെന്ന് അമ്മയ്ക്ക് സ്വയം കെട്ടാന്‍ നിന്നു കൊടുത്തു. അങ്ങനെ സ്നേഹപാശം കൊണ്ട് തന്നെ ബന്ധിക്കാമെന്ന് കാണിച്ചുകൊടുത്തു. സര്‍വ്വാന്തര്യാമിയും അനന്തനുമാകയാല്‍ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അപ്രാപ്യനാണല്ലോ അവിടുന്ന്. അങ്ങനെയുളള കൃപാകടാക്ഷം ദേവന്‍മാര്‍ക്കുപോലും ലഭ്യമല്ലതന്നെ. ശരീരാഭിമാനം ഉളളവര്‍ക്കാര്‍ക്കും ഭഗവാനെ പ്രാപിക്കുക സാദ്ധ്യമല്ല. ജ്ഞാനികള്‍ക്കും അങ്ങനെ തന്നെ. അവിടുത്തെ പ്രാപിക്കാന്‍ ഹൃദയം നിറഞ്ഞ ഭഗവല്‍പ്രേമം കൊണ്ടു മാത്രമേ സാധിക്കൂ
Saturday, 29 April 2017
സന്ധ്യക്ക് നിലവിളക്കിന് മുന്നിലിരുന്ന് നാമം ജപിച്ചാൽ പുണ്യം മാത്രമല്ല, നല്ല ആരോഗ്യവും കിട്ടും എന്ന കാര്യം അറിയാമോ?
സന്ധ്യക്ക് നിലവിളക്കിന് മുന്നിലിരുന്ന് നാമം ജപിച്ചാൽ പുണ്യം മാത്രമല്ല, നല്ല ആരോഗ്യവും കിട്ടും എന്ന കാര്യം അറിയാമോ?
നിലവിളക്കിന് ഹൈന്ദവ ദര്‍ശനത്തില്‍ (വിശിഷ്യാ കേരളത്തിൽ) ഉള്ള പ്രാധാന്യം:
എള്ളെണ്ണയൊഴിച്ച് അതില്‍ തുണി, നൂല് തുടങ്ങിയവയിട്ട് കേരളത്തിലെ ഹൈന്ദവ വീടുകളില്‍ സന്ധ്യാസമയം കത്തിച്ചുവെക്കുന്ന ഒന്നോ അതിലധികമോ നിലകളോടുകൂടിയ പ്രത്യേകതരം വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്.
പ്രാചീനകാലം മുതല്‍ നിലവിളക്ക് കേരളത്തില്‍ പ്രചുരപ്രചാരം നേടിയിരുന്നു. ആദ്യകാലങ്ങളില്‍ ഓടില്‍ തീര്‍ത്തതായിരുന്നു നിലവിളക്കുകളെങ്കിലും പിന്നീട് സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നീ പഞ്ചലോഹങ്ങളിലേക്ക് ഇത് വഴിമാറി.
കേരളത്തിലെ മണ്ണില്‍ ലോഹാംശം വളരെ കുറവായതിനാല്‍ പ്രകൃതിയിലും ശരീരത്തിലും ഇവയുടെ പോരായ്മ അനുഭവപ്പെടുന്നു എന്ന വിശ്വാസത്തില്‍ ഹൈന്ദവ ഭവനങ്ങളില്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ തന്നെ പഞ്ചലോഹാഭരണങ്ങള്‍ ധരിക്കാറുണ്ട്.
ഇവ പ്രാണ ശരീരത്തിനു ചുറ്റും വലയം ചെയ്യുന്ന പ്രാണോര്‍ജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തി ബലപ്പെടുത്തുകയും ചെയ്യുമെന്നാണ് വിശ്വാസം.
ശരീരത്തില്‍ ഇത് സ്ഥിരമായി ധരിക്കുന്നതുകൊണ്ട് സ്വര്‍ണത്തിന്റെ പോരായ്മ നികന്നുകിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗര്‍ബല്യം വിളക്കു കത്തിക്കാന്‍ ഉപയോഗിക്കുന്ന എള്ളെണ്ണയിലൂടെയും ലഭിക്കും എന്നാണ് വിശ്വാസം.
ഓടിലെ ലോഹ മിശ്രിതവും എള്ളെണ്ണയിലെ ഇരുമ്പു ശക്തിയും ചേര്‍ന്ന് ചൂടാവുമ്പോള്‍ അന്തരീക്ഷത്തില്‍ ധാരാളം പ്രാണോര്‍ജ്ജം പ്രസരിക്കുകയും അന്തരീക്ഷത്തിലെ രോഗബീജങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പ്രാണോര്‍ജ്ജം ശരീരത്തെയും പരിസരങ്ങളെയും ആരോഗ്യപൂര്‍ണമാക്കുന്നു.
സൂര്യാദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. തന്മൂലം ആദിത്യന്‍ പകല്‍ സമയത്ത് പ്രകൃതിയുടെ രക്ഷകനായും നിലവിളക്കിലെ അഗ്‌നി രാത്രിയുടെ കാവല്‍ക്കാരനായും വാഴ്ത്തപ്പെടുന്നു.
കൂടാതെ, പകലും രാത്രിയും തമ്മിലുള്ള സന്ധിയില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന വിഷാണുക്കള്‍ വചന ചംക്രമണ നാഡീവ്യൂഹങ്ങളെ ബാധിക്കാതിരിക്കാനായി ശുദ്ധമായ ശരീരത്തോടെ കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റുമിരുന്ന് ഏകാഗ്രതയോടെ സന്ധ്യാനാമം ജപിക്കുകയും വേണം. ഇതോടെ ഒരാളുടെ ജീവിതം ആരോഗ്യപൂര്‍ണമായി.
ഒരു ശരാശരി ഹൈന്ദവന്റെ നിലവിളക്കിനെ കുറിച്ചുള്ള ശാസ്ത്രീയ ജ്ഞാനം ഇതാണ്.
പുല൪ച്ചെ 3:40-നാണ് ബ്രഹ്മ മുഹൂര്‍ത്തം ആരംഭിക്കുന്നത് (അതായത് സൂര്യാദയത്തിന് 3 മണിക്കൂർ മുമ്പ്). ഉച്ചതിരിഞ്ഞ് 3:40ന് അപരാഹ്നം കഴിയുന്നതോടെ സന്ധ്യാ സമയം തുടങ്ങുന്നു. ഇതിനെ ഗോധൂളി മുഹൂര്‍ത്തംഎന്ന് പറയുന്നു (അതായത് സൂര്യാസ്തമയ സമയത്തിന് 3 മണിക്കൂ൪ മുമ്പ്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്. ബ്രഹ്മ മുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്.
സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്കു കൊളുത്തിവെക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്.
സന്ധ്യാദീപത്തിന് ഹൈന്ദവ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.
സന്ധ്യക്കു മുമ്പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണം എന്നീ ലോഹങ്ങളില്‍ നിര്‍മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.
പാദങ്ങളില്‍ ബ്രഹ്മാവും മധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.
വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു, തട്ടിനു മുകളില്‍ പ്രതിഷ്ഠിക്കണം.
നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകി മിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം.
നിലവിളക്കിന്റെ ശിരോ ഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ.
ശനിദോഷം അകറ്റാനും പിതൃ പ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് ഹൈന്ദവ സങ്കല്‍പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. താന്ത്രിക കര്‍മങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗല്യ പ്രശ്‌നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.
വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് 'ദീപം' എന്നു മൂന്നു പ്രാവശ്യം ഉച്ചരിച്ചു ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷി മൃഗാദികള്‍ക്കും കാണത്തക്കവിധം പീഠത്തില്‍ വയ്ക്കുക.
സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കംബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യ ശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാതിരിക്കാനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക് സംക്രമിക്കും എന്നാണ് വിശ്വാസം.
വിളക്കിലെ തിരികള്‍ തെളിക്കുന്നതിനും പ്രത്യേക ചിട്ടകള്‍ കല്‍പിക്കപ്പെട്ടിരുന്നു.
പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ, ഏഴോ തിരികള്‍ തെളിക്കാം.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.
രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരുംവിധമാകണം കൊളുത്തേണ്ടത്.
കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമപ്രകാരം കൊളുത്തി ഏറ്റവും അവസാന തിരിയും തെളിയിച്ച ശേഷം കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.
ഗംഗയെന്ന സങ്കല്‍പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വെക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം എന്നാണ് നിയമം. നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.
എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണക്കണം. നാരായണ ജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രം വീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം.
ഊതി അണക്കുന്നതും കൈകൊണ്ടുതട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്
നിലവിളക്കിന് ഹൈന്ദവ ദര്‍ശനത്തില്‍ (വിശിഷ്യാ കേരളത്തിൽ) ഉള്ള പ്രാധാന്യം:
എള്ളെണ്ണയൊഴിച്ച് അതില്‍ തുണി, നൂല് തുടങ്ങിയവയിട്ട് കേരളത്തിലെ ഹൈന്ദവ വീടുകളില്‍ സന്ധ്യാസമയം കത്തിച്ചുവെക്കുന്ന ഒന്നോ അതിലധികമോ നിലകളോടുകൂടിയ പ്രത്യേകതരം വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്.
പ്രാചീനകാലം മുതല്‍ നിലവിളക്ക് കേരളത്തില്‍ പ്രചുരപ്രചാരം നേടിയിരുന്നു. ആദ്യകാലങ്ങളില്‍ ഓടില്‍ തീര്‍ത്തതായിരുന്നു നിലവിളക്കുകളെങ്കിലും പിന്നീട് സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നീ പഞ്ചലോഹങ്ങളിലേക്ക് ഇത് വഴിമാറി.
കേരളത്തിലെ മണ്ണില്‍ ലോഹാംശം വളരെ കുറവായതിനാല്‍ പ്രകൃതിയിലും ശരീരത്തിലും ഇവയുടെ പോരായ്മ അനുഭവപ്പെടുന്നു എന്ന വിശ്വാസത്തില്‍ ഹൈന്ദവ ഭവനങ്ങളില്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ തന്നെ പഞ്ചലോഹാഭരണങ്ങള്‍ ധരിക്കാറുണ്ട്.
ഇവ പ്രാണ ശരീരത്തിനു ചുറ്റും വലയം ചെയ്യുന്ന പ്രാണോര്‍ജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തി ബലപ്പെടുത്തുകയും ചെയ്യുമെന്നാണ് വിശ്വാസം.
ശരീരത്തില്‍ ഇത് സ്ഥിരമായി ധരിക്കുന്നതുകൊണ്ട് സ്വര്‍ണത്തിന്റെ പോരായ്മ നികന്നുകിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗര്‍ബല്യം വിളക്കു കത്തിക്കാന്‍ ഉപയോഗിക്കുന്ന എള്ളെണ്ണയിലൂടെയും ലഭിക്കും എന്നാണ് വിശ്വാസം.
ഓടിലെ ലോഹ മിശ്രിതവും എള്ളെണ്ണയിലെ ഇരുമ്പു ശക്തിയും ചേര്‍ന്ന് ചൂടാവുമ്പോള്‍ അന്തരീക്ഷത്തില്‍ ധാരാളം പ്രാണോര്‍ജ്ജം പ്രസരിക്കുകയും അന്തരീക്ഷത്തിലെ രോഗബീജങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പ്രാണോര്‍ജ്ജം ശരീരത്തെയും പരിസരങ്ങളെയും ആരോഗ്യപൂര്‍ണമാക്കുന്നു.
സൂര്യാദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക് കത്തിക്കുന്നത്. രാവിലെ ബ്രഹ്മ മുഹൂര്‍ത്തത്തിലും വൈകീട്ട് ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. തന്മൂലം ആദിത്യന്‍ പകല്‍ സമയത്ത് പ്രകൃതിയുടെ രക്ഷകനായും നിലവിളക്കിലെ അഗ്‌നി രാത്രിയുടെ കാവല്‍ക്കാരനായും വാഴ്ത്തപ്പെടുന്നു.
കൂടാതെ, പകലും രാത്രിയും തമ്മിലുള്ള സന്ധിയില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന വിഷാണുക്കള്‍ വചന ചംക്രമണ നാഡീവ്യൂഹങ്ങളെ ബാധിക്കാതിരിക്കാനായി ശുദ്ധമായ ശരീരത്തോടെ കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റുമിരുന്ന് ഏകാഗ്രതയോടെ സന്ധ്യാനാമം ജപിക്കുകയും വേണം. ഇതോടെ ഒരാളുടെ ജീവിതം ആരോഗ്യപൂര്‍ണമായി.
ഒരു ശരാശരി ഹൈന്ദവന്റെ നിലവിളക്കിനെ കുറിച്ചുള്ള ശാസ്ത്രീയ ജ്ഞാനം ഇതാണ്.
പുല൪ച്ചെ 3:40-നാണ് ബ്രഹ്മ മുഹൂര്‍ത്തം ആരംഭിക്കുന്നത് (അതായത് സൂര്യാദയത്തിന് 3 മണിക്കൂർ മുമ്പ്). ഉച്ചതിരിഞ്ഞ് 3:40ന് അപരാഹ്നം കഴിയുന്നതോടെ സന്ധ്യാ സമയം തുടങ്ങുന്നു. ഇതിനെ ഗോധൂളി മുഹൂര്‍ത്തംഎന്ന് പറയുന്നു (അതായത് സൂര്യാസ്തമയ സമയത്തിന് 3 മണിക്കൂ൪ മുമ്പ്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്. ബ്രഹ്മ മുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്.
സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്കു കൊളുത്തിവെക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്.
സന്ധ്യാദീപത്തിന് ഹൈന്ദവ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.
സന്ധ്യക്കു മുമ്പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണം എന്നീ ലോഹങ്ങളില്‍ നിര്‍മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.
പാദങ്ങളില്‍ ബ്രഹ്മാവും മധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.
വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു, തട്ടിനു മുകളില്‍ പ്രതിഷ്ഠിക്കണം.
നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകി മിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം.
നിലവിളക്കിന്റെ ശിരോ ഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ.
ശനിദോഷം അകറ്റാനും പിതൃ പ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് ഹൈന്ദവ സങ്കല്‍പം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. താന്ത്രിക കര്‍മങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗല്യ പ്രശ്‌നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.
വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് 'ദീപം' എന്നു മൂന്നു പ്രാവശ്യം ഉച്ചരിച്ചു ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷി മൃഗാദികള്‍ക്കും കാണത്തക്കവിധം പീഠത്തില്‍ വയ്ക്കുക.
സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കംബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യ ശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാതിരിക്കാനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക് സംക്രമിക്കും എന്നാണ് വിശ്വാസം.
വിളക്കിലെ തിരികള്‍ തെളിക്കുന്നതിനും പ്രത്യേക ചിട്ടകള്‍ കല്‍പിക്കപ്പെട്ടിരുന്നു.
പ്രഭാതത്തില്‍ കിഴക്കോട്ടും പ്രദോഷത്തില്‍ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ, ഏഴോ തിരികള്‍ തെളിക്കാം.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.
രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കുകിഴക്കേമൂലയിലേക്കും ജ്വാല വരുംവിധമാകണം കൊളുത്തേണ്ടത്.
കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമപ്രകാരം കൊളുത്തി ഏറ്റവും അവസാന തിരിയും തെളിയിച്ച ശേഷം കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.
ഗംഗയെന്ന സങ്കല്‍പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വെക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം എന്നാണ് നിയമം. നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്.
എണ്ണ മുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്ക് അണക്കണം. നാരായണ ജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രം വീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം.
ഊതി അണക്കുന്നതും കൈകൊണ്ടുതട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്
പത്മവ്യൂഹം
പത്മവ്യൂഹം
മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നര പാര്‍ത്ഥന്‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷം മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്!
(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി.
(2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത് ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.
അന്ന് നിലനിന്നിരുന്ന സേനാ വിന്യാസരീതി പ്രകാരം ദേവേന്ദ്രന് പോലും ഒരു പകല്‍ കൊണ്ട് നശിപ്പിക്കാനാവാത്ത ഒരു തരം പുതിയ വ്യൂഹരചനയാണ് ദ്രോണാചാര്യര്‍ ചെയ്തത്. പകുതി ശകടവ്യൂഹവും പകുതി പത്മവും ചേര്‍ന്ന ഒരു മഹാവ്യൂഹം നിര്‍മ്മിച്ചിട്ട് ആ പത്മത്തിന്‍റെ മുകുളത്തില്‍ അഭേദ്യമായ ഒരു ഗര്‍ഭഗൃഹവും ഗര്‍ഭത്തിനുള്ളില്‍ അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ പാര്‍ത്ഥനു തുല്യരോ മേലെയോ ആയ ആറു മഹാരഥന്മാരെ നിറുത്തി ആ മഹാവ്യൂഹം കണ്ട് ആചാര്യന്‍ സ്വയം മതിമറന്നുപോയി.
സാക്ഷാല്‍ ദേവേന്ദ്രനും ദേവസേനയും എത്ര കഠിനമായി പരിശ്രമിച്ചാലും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത് അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ സ്പര്‍ശിക്കാന്‍ കഴിയില്ലാ എന്ന് വ്യക്തമായിരുന്നു. കൌരവസേന അത് ആഘോഷിക്കുകതന്നെ ചെയ്തു.
12 വിളിപ്പാട് നീളത്തിലും (6 യോജന =48 മൈല്‍) 5 വിളിപ്പാട് വീതിയിലും (രണ്ടര യോജന = 20 മൈല്‍) രചിച്ച ആ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു.
ശകട മുഖത്ത് ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ ആചാര്യന്‍റെ ഇടത് ഖണ്ഡങ്ങളില്‍ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതില്‍ ദുര്യോധനനും വികര്‍ണ്ണനും അനേകലക്ഷം സേനാബലത്തോടെ നിലയുറപ്പിച്ചു.
ദ്രോണരുടെ പിന്നില്‍ ഭോജരാജാ കൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ ഇടം - വലം വശങ്ങളില്‍ മറ്റനേകായിരം വീര യോദ്ധാക്കളും അണിനിരന്നിരുന്നു. പത്മത്തിന്‍റെ മുകുളത്തിനുള്ളിലെ ഗര്‍ഭഗ്രഹത്തില്‍ പിന്മാറാത്ത 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും സദാ ചുറ്റിക്കറങ്ങികൊണ്ടിരുന്നു. അതിനകത്ത് സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത് അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. തന്‍റെ മഹാരഥത്തില്‍ അവരുടെ മധ്യത്തിലായി ജയദ്രഥന്‍ സ്വന്തം അംഗരക്ഷകരോടൊപ്പം അര്‍ജ്ജുനനെ കാത്തു നിന്നു.
ദേവേന്ദ്രനും ദേവസേനയും എത്താനാവാത്തിടത്ത് കൃഷ്ണനോടിക്കുന്ന പാര്‍ത്ഥരഥവും അവരെ കാക്കാന്‍ ആദ്യം സാത്യകിയും പിന്നീട് ഭീമസേനനും ഒറ്റത്തേരുകളില്‍ എത്തി! അപ്പോഴാണ് ദ്രോണരും കൌരവസേനയും മനസ്സിലാക്കിയത് കൃഷ്ണന്‍ ദേവേന്ദ്രനും ദേവസേനക്കും മുകളിലാണെന്ന്!! ഈ പ്രപഞ്ചത്തിന്‍റെ സര്‍വേശ്വരനാണെന്ന്!! ബാക്കി 33 കോടി ദേവഗണങ്ങളും ആ പുണ്യാത്മാവിന്‍റെ അംശങ്ങളാണെന്ന്‍!!
സൂര്യാസ്തമയത്തിന് മുമ്പ് തന്നെ പാര്‍ത്ഥന്‍ ജയദ്രഥനെ വധിക്കുകയും ചെയ്തു...
മഹാഭാരതയുദ്ധം പതിന്നാലാം നാള്‍ അവസാനിക്കുമെന്നാണ് കൌരവര്‍ കരുതിയത്. കാരണം അന്ന് സൂര്യാസ്തമയത്തിനകം ജയദ്രഥനെ വധിച്ചില്ലാ എങ്കില്‍ താന്‍ അഗ്നി പ്രവേശം ചെയ്യുമെന്നാണല്ലോ അര്‍ജ്ജുനന്‍ ശപഥം ചെയ്തത്. തലേനാള്‍ "ഒന്നരകൃഷ്ണന്‍-ഒന്നര പാര്‍ത്ഥന്‍" എന്ന് ലോകര്‍ വിലയിരുത്തിയിരുന്ന ബാലനായ അഭിമന്യുവിനെ വെറും 6 മഹാരഥന്‍മാര്‍ ചേര്‍ന്ന് ചക്രവ്യൂഹത്തിനകത്ത് വധിച്ച സ്ഥിതിക്ക് 70 വയസായ പാര്‍ത്ഥനെ 90 ലക്ഷം മഹാവീരന്മാരും അനേകം കോടി ചതുരംഗപ്പടയും ചേര്‍ന്ന് തീര്‍ച്ചയായും വധിക്കനാവും, അധവാ സാധിച്ചില്ലെങ്കില്‍ തന്നെ വേറെ രണ്ട് കാരണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനു മരണം ഉറപ്പാണ്!
(1) സൂര്യാസ്തമയം വരെ ജയദ്രഥനെ സംരക്ഷിച്ചാല്‍ മതി.
(2) ജയദ്രഥന്‍റെ ശിരസ്സ് നിലത്തിടുന്നവന്‍റെ ശിരസ്സ് നൂറായിത്തകര്‍ന്നുപോകുമെന്ന് വരബലവും ഉണ്ടല്ലോ! അതായത് ഏതു സാഹചര്യത്തിലായാലും പാര്‍ത്ഥനു അന്ത്യമാണ് എന്ന് കൌരവര്‍ കരുതി.
അന്ന് നിലനിന്നിരുന്ന സേനാ വിന്യാസരീതി പ്രകാരം ദേവേന്ദ്രന് പോലും ഒരു പകല്‍ കൊണ്ട് നശിപ്പിക്കാനാവാത്ത ഒരു തരം പുതിയ വ്യൂഹരചനയാണ് ദ്രോണാചാര്യര്‍ ചെയ്തത്. പകുതി ശകടവ്യൂഹവും പകുതി പത്മവും ചേര്‍ന്ന ഒരു മഹാവ്യൂഹം നിര്‍മ്മിച്ചിട്ട് ആ പത്മത്തിന്‍റെ മുകുളത്തില്‍ അഭേദ്യമായ ഒരു ഗര്‍ഭഗൃഹവും ഗര്‍ഭത്തിനുള്ളില്‍ അപ്രാപ്യമായ ഒരു സൂചിവ്യൂഹവും സൂചിയും ഗര്‍ഭവും ചേരുന്ന സന്ധിയില്‍ ഏഴ് കോണുകള്‍ നിര്‍മ്മിച്ച് മദ്ധ്യകോണില്‍ ജയദ്രഥന്‍റെ രഥം നിറുത്തിയിട്ട് നാലുപാടും ആറു കോണുകളില്‍ പാര്‍ത്ഥനു തുല്യരോ മേലെയോ ആയ ആറു മഹാരഥന്മാരെ നിറുത്തി ആ മഹാവ്യൂഹം കണ്ട് ആചാര്യന്‍ സ്വയം മതിമറന്നുപോയി.
സാക്ഷാല്‍ ദേവേന്ദ്രനും ദേവസേനയും എത്ര കഠിനമായി പരിശ്രമിച്ചാലും ഒരു പകല്‍ കൊണ്ട് ആ വ്യൂഹം തകര്‍ത്ത് അതിനുള്ളില്‍ നില്‍ക്കുന്ന ജയദ്രഥനെ സ്പര്‍ശിക്കാന്‍ കഴിയില്ലാ എന്ന് വ്യക്തമായിരുന്നു. കൌരവസേന അത് ആഘോഷിക്കുകതന്നെ ചെയ്തു.
12 വിളിപ്പാട് നീളത്തിലും (6 യോജന =48 മൈല്‍) 5 വിളിപ്പാട് വീതിയിലും (രണ്ടര യോജന = 20 മൈല്‍) രചിച്ച ആ വ്യൂഹത്തില്‍ 30 ലക്ഷം മഹാവീരന്മാരും 60 ലക്ഷം മറ്റ് വീരന്മാരും അനേകം കോടി ചതുരംഗ സേനയും നിറഞ്ഞുനിന്നിരുന്നു.
ശകട മുഖത്ത് ദ്രോണാചാര്യരും സ്വന്തം സേനയും നിലയുറപ്പിച്ചപ്പോള്‍ ആചാര്യന്‍റെ ഇടത് ഖണ്ഡങ്ങളില്‍ ദുശാസനനും ദുര്‍മ്മര്‍ഷണനും വലതില്‍ ദുര്യോധനനും വികര്‍ണ്ണനും അനേകലക്ഷം സേനാബലത്തോടെ നിലയുറപ്പിച്ചു.
ദ്രോണരുടെ പിന്നില്‍ ഭോജരാജാ കൃതവര്‍മ്മാവും അദ്ദേഹത്തിന്‍റെ ഇടം - വലം വശങ്ങളില്‍ മറ്റനേകായിരം വീര യോദ്ധാക്കളും അണിനിരന്നിരുന്നു. പത്മത്തിന്‍റെ മുകുളത്തിനുള്ളിലെ ഗര്‍ഭഗ്രഹത്തില്‍ പിന്മാറാത്ത 21,000 കാലാള്‍ പടയും അവരെ സംരക്ഷിച്ച് 15,000 അശ്വസേനയും അവരെ കാത്ത്കൊണ്ട് 18,000 മദയാനകളും സദാ ചുറ്റിക്കറങ്ങികൊണ്ടിരുന്നു. അതിനകത്ത് സൂചിഗ്രഹത്തില്‍ ജയദ്രഥന് ചുറ്റുമായി ഇടതു കോണുകള്‍ കാത്ത് അശ്വത്ഥാമാവും, ശല്യരും, കൃപാചാര്യരും നിന്നപ്പോള്‍ വലതു ഭാഗം കാത്തത്, കര്‍ണ്ണനും, ഭൂരിശ്രവസ്സും, വൃഷസേനനുമാണ്. തന്‍റെ മഹാരഥത്തില്‍ അവരുടെ മധ്യത്തിലായി ജയദ്രഥന്‍ സ്വന്തം അംഗരക്ഷകരോടൊപ്പം അര്‍ജ്ജുനനെ കാത്തു നിന്നു.
ദേവേന്ദ്രനും ദേവസേനയും എത്താനാവാത്തിടത്ത് കൃഷ്ണനോടിക്കുന്ന പാര്‍ത്ഥരഥവും അവരെ കാക്കാന്‍ ആദ്യം സാത്യകിയും പിന്നീട് ഭീമസേനനും ഒറ്റത്തേരുകളില്‍ എത്തി! അപ്പോഴാണ് ദ്രോണരും കൌരവസേനയും മനസ്സിലാക്കിയത് കൃഷ്ണന്‍ ദേവേന്ദ്രനും ദേവസേനക്കും മുകളിലാണെന്ന്!! ഈ പ്രപഞ്ചത്തിന്‍റെ സര്‍വേശ്വരനാണെന്ന്!! ബാക്കി 33 കോടി ദേവഗണങ്ങളും ആ പുണ്യാത്മാവിന്‍റെ അംശങ്ങളാണെന്ന്‍!!
സൂര്യാസ്തമയത്തിന് മുമ്പ് തന്നെ പാര്‍ത്ഥന്‍ ജയദ്രഥനെ വധിക്കുകയും ചെയ്തു...
ഒരു നല്ല മെസ്സേജ് ! മഹാഭാരതത്തിൽ നിന്നും
🌹🔹ഒരു നല്ല മെസ്സേജ് ! മഹാഭാരതത്തിൽ നിന്നും🔹🌹
🌹🌹🔸അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു,
🔸തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു...
🔸പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ കൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ "
🔸അർജുനന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും.. ഒരുപാട് തവണ ഇതു തന്നെ ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥൻ ആയി ശ്രീകൃഷ്ണനോട് ചോദിച്ചു,
🔸''ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണ്ണനെ മഹാവീർ കർണ്ണൻ എന്ന് പുകഴ്ത്തുന്നത് എന്തിന് ?"
🔸മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞു, "ഹേ പാർഥൻ... ഞാൻ പറഞ്ഞത് ശരിയാണ്, കർണ്ണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കർണ്ണന്റെ ബാണം ഏറ്റു രഥം ഏഴു അടി പിറകിലേക്ക് പോകുന്നു... അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിൻറെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു.
🔸സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനനൻ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനനൻ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്.
🔸സാധാരണ എല്ലാ ദിവസ്സവും യുദ്ധം കഴിഞ്ഞു രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജുനനു വേണ്ടി വാതിൽ തുറന്ന് കൊടുക്കും. എന്നാൽ അവസാന ദിനം ശ്രീ കൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു... അർജുനൻ അത് അനുസരിച്ചു.
🔸അർജുനനൻ ഇറങ്ങി കുറെ ദൂരം എത്തിയപ്പോൾ ശ്രീ കൃഷ്ണനും തേരിൽ നിന്ന് ഇറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അർജുനൻ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി... ഭഗവാൻ പറഞ്ഞു,
🔸"അർജുനാ നിന്റെ രഥം ഭീഷ്മർ, കൃപാചാര്യർ, ദ്രോണർ, കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റു ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാൻ എൻറെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്."
🔸അർജുനൻ ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ തോന്നി.
🔺'ഞാൻ' എന്ന അഹം ബോധത്തിൽ നമ്മളും പലപ്പോഴും അർജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയിൽ ആണെന്ന തികഞ്ഞ അഹം ബോധം...
🔺ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കർഷങ്ങളും ആകുന്നു. ഒരിക്കൽ ജീവിത യുദ്ധം കഴിഞ്ഞ് ആത്മാവാകുന്ന അർജുനൻ ശരീരമാകുന്ന രഥത്തിൽ നിന്ന് ഇറങ്ങുന്നു, പിന്നാലെ പരമാത്മാവിന്ടെ പിൻബലവും... .അതോടെ പ്രത്യക്ഷതയുണ്ടാവുന്നു...!!ഇതൊന്നും ഒരു കൃഷ്ണനും അർജുനനും തമ്മിൽ നടന്ന സംവാദമോ യുദ്ധമോ അല്ലാ ..(കൃഷ്ണൻ പരമാത്മാവിന്ടെ പ്രതീകവും അർജ്ജുനൻ ആത്മാവിന്റെ പ്രതീകവുമാണ് ).🌹🌹
💥ഈ കഥയിലെ സാരം വ്യക്തമായൽ നാം ഓരോ അര്ജുനന്മാരുടെയും വിജയം സുനിശ്ചിതമാണ്💥
🌹🌹🔸അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു,
🔸തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു...
🔸പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ കൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ "
🔸അർജുനന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും.. ഒരുപാട് തവണ ഇതു തന്നെ ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥൻ ആയി ശ്രീകൃഷ്ണനോട് ചോദിച്ചു,
🔸''ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണ്ണനെ മഹാവീർ കർണ്ണൻ എന്ന് പുകഴ്ത്തുന്നത് എന്തിന് ?"
🔸മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞു, "ഹേ പാർഥൻ... ഞാൻ പറഞ്ഞത് ശരിയാണ്, കർണ്ണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കർണ്ണന്റെ ബാണം ഏറ്റു രഥം ഏഴു അടി പിറകിലേക്ക് പോകുന്നു... അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിൻറെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു.
🔸സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനനൻ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനനൻ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്.
🔸സാധാരണ എല്ലാ ദിവസ്സവും യുദ്ധം കഴിഞ്ഞു രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജുനനു വേണ്ടി വാതിൽ തുറന്ന് കൊടുക്കും. എന്നാൽ അവസാന ദിനം ശ്രീ കൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു... അർജുനൻ അത് അനുസരിച്ചു.
🔸അർജുനനൻ ഇറങ്ങി കുറെ ദൂരം എത്തിയപ്പോൾ ശ്രീ കൃഷ്ണനും തേരിൽ നിന്ന് ഇറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അർജുനൻ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി... ഭഗവാൻ പറഞ്ഞു,
🔸"അർജുനാ നിന്റെ രഥം ഭീഷ്മർ, കൃപാചാര്യർ, ദ്രോണർ, കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റു ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാൻ എൻറെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്."
🔸അർജുനൻ ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ തോന്നി.
🔺'ഞാൻ' എന്ന അഹം ബോധത്തിൽ നമ്മളും പലപ്പോഴും അർജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയിൽ ആണെന്ന തികഞ്ഞ അഹം ബോധം...
🔺ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കർഷങ്ങളും ആകുന്നു. ഒരിക്കൽ ജീവിത യുദ്ധം കഴിഞ്ഞ് ആത്മാവാകുന്ന അർജുനൻ ശരീരമാകുന്ന രഥത്തിൽ നിന്ന് ഇറങ്ങുന്നു, പിന്നാലെ പരമാത്മാവിന്ടെ പിൻബലവും... .അതോടെ പ്രത്യക്ഷതയുണ്ടാവുന്നു...!!ഇതൊന്നും ഒരു കൃഷ്ണനും അർജുനനും തമ്മിൽ നടന്ന സംവാദമോ യുദ്ധമോ അല്ലാ ..(കൃഷ്ണൻ പരമാത്മാവിന്ടെ പ്രതീകവും അർജ്ജുനൻ ആത്മാവിന്റെ പ്രതീകവുമാണ് ).🌹🌹
💥ഈ കഥയിലെ സാരം വ്യക്തമായൽ നാം ഓരോ അര്ജുനന്മാരുടെയും വിജയം സുനിശ്ചിതമാണ്💥
കൂവലിൻ്റെ തന്ത്രം കേട്ട് അത്ഭുതപ്പെട്ടിരുന്ന ഡിക്കൽ കോളേജ് വിദ്യാർത്ഥികൾ.
🙏 കൂവലിൻ്റെ തന്ത്രം കേട്ട്
അത്ഭുതപ്പെട്ടിരുന്ന
മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ.🙏
ഒരിക്കൽ ഒരു മെഡിക്കൽ കോളേജിലെ പ്രൻസിപ്പാളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കോളേജിൻ്റെ വാർഷികദിനാഘോഷത്തിന് പ്രസംഗിക്കാൻ ഒരു സ്വാമിജിയേയും മറ്റു രണ്ടു മതങ്ങളുടെ ഉന്നതന്മാരായ ഓരോ വ്യക്തികളേയും വിളിച്ചിരുന്നു.," ഗീതയും മെഡിക്കൽ സയൻസും " എന്നവിഷയത്തെപ്പറ്റി പ്രസംഗിക്കാനാണ് സ്വാമിജിക്ക് അവസരം ഒരുക്കിയിരിക്കുന്നത് - ഏറ്റവും ഒടുവിലത്തെ പ്രാസംഗികനായി.ആദ്യത്തെ ആൾ പ്രസംഗിക്കാനെണീറ്റതോടെ കുട്ടികൾ, " ആ, ആ ",ആ, ആ, എന്നു പറഞ്ഞ് ഡ്സ്കിലടിച്ച് ശബ്ദമുണ്ടാക്കിത്തുടങ്ങി.ഒന്നു പറയാനാവാതെ അദ്ദേഹം അല്പ സമയത്തിനുള്ളിൽ പ്രസംഗം മതിയാക്കി ഇരുന്നു.രണ്ടാമത്തെ പ്രസംഗികനെണീറ്റപ്പോൾ മുതൽ കയ്യടിച്ചും,"പൂ,പൂ,"പൂ,പൂ"എന്നു പറഞ്ഞും കുട്ടികൾ ഒച്ചവെയ്പു തുടങ്ങി.ആൺ കുട്ടികളും പെൺകുട്ടികളും ഒരു പോലെ അടിച്ചു തിമിർക്കുകയാണ്.പ്രൻസിപ്പാളിന് നിസ്സഹായനായി എല്ലാം നോക്കിക്കൊണ്ടിരിക്കാനേ കഴിഞ്ഞുള്ളു.രണ്ടാമത്തെ പ്രാസംഗികനും തളർന്നിരുന്നതോടെ മൂന്നാമത്തെ പ്രാസംഗികനായ സ്വാമിജിയുടെ ഊഴമായി.അദ്ദേഹം വിചാരിച്ചു : ഇനി അക്ഷരമാലയിലെ ഏതക്ഷരമാണാവോ ഇവർ പ്രയോഗിക്കാൻ തയ്യാറാകുക.!
സ്വാമിജി എണീറ്റതോടെ ഒരു കൂട്ടകൂവലാണ് വന്നത്.ഗംഭീരമായ കൂവൽ.ആ കൂവൽ ആസ്വദിച്ചുക്കൊണ്ട്,ചിരിച്ചുക്കൊണ്ട്,അവരെ പ്രോഝാഹിപ്പിച്ചുകൊണ്ടുനിൽക്കുന്നതുപോലെ അദ്ദേഹം നിന്നു.
അല്പസമയം കഴിഞ്ഞ് അവർ കൂവൽ നിറുത്തിയതോടെ സ്വാമിജി ഒറ്റയ്ക്ക് ഒരു കൂവലു പാസ്സാക്കി.
അവരുടെ കൂവലിൻ്റെ മാറ്റൊലിയെന്നോണം സ്വാമിജിയുടെ കൂവൽ കേട്ടതോടെ കുട്ടികൾക്ക് സന്തോഷമായി.
അവർ തീരുമാനിച്ചു: " കൊള്ളാം, നല്ല ചങ്കുറപ്പുള്ള സ്വാമി തന്നെ."
മറ്റു രണ്ടു പ്രഭാഷകരും പ്രൻസിപ്പാളും വളരെ അസ്വസ്ഥരായി.അവർ ചിന്തിച്ചു: ," എവിടുന്നുകിട്ടി ഇങ്ങനെ ഒരു സ്വാമിയെ " അവർ അമർഷത്തോടെ സ്വാമിയെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
സ്വാമി തുടർന്നു: " ഞാൻ എന്തുകൊണ്ടു കൂവി? അതിന് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് 1959 ലെ ചിക്കഗോ സർവ്വകലാശാലയിലേക്കാണ്."
ഒരു പെൺകുട്ടി ചാടിയെണീറ്റു പറഞ്ഞു:"ഓ,സ്വാമി വിവേകാനന്ദൻ.,"
സ്വാമിജി വളരെ നർമ്മം ഉള്ള ആളായതിനാൽ അദ്ദേഹത്തിൻ്റെ മുഖത്തെ ഭാവമൊക്കെ ഒന്നു മാറ്റി രംഗമൊന്നു കൊഴുപ്പിക്കാൻ അല്പം ഗൗരവം വരുത്തി പറഞ്ഞു: "ldiot,you sit dowan.that is in 1893.this is in 1959waere swami vivekananda was not there."
സ്വാമിജി തുടർന്നു: ചിക്കാഗോ മൂന്നു തവണ ചരിത്രത്തിൽ തുടുത്തിട്ടുണ്ട്.
ഒന്ന് ഒരു മെയ് ഒന്നാം തീയതി.അന്നാണ് ലോകതൊഴിലാളികൾ ഒന്നിച്ച സംഭവം നടന്നത്.
സ്വാമി വിവേകാനന്ദൻ്റെ സിംഹഗർജ്ജനം കേട്ടും ചിക്കാഗോ ചുവന്നിരുന്നു.
മൂന്നാമത് 1959 ലെ ബയോളജിസ്റ്റുകളിൽ അഗ്രഗണ്യനായ സർ.ജൂലിയൻ ഹക്സലെയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനമാണ്.ആ സമ്മേളനത്തിൽ അദ്ദേഹം തന്നെ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ടു ചോദിച്ചത്" ഇനി മനുഷ്യൻ പരിണമിക്കുമോ? " എന്നാണ്.
മനുഷ്യൻ്റെ പരിണാമത്തെകുറിച്ച് H.G. വെൽസു പറയുന്നത് മൂന്നു കാലുള്ള മനുഷ്യനുണ്ടാകുമെന്നും മറ്റുമാണ്.ബർണാഡ്ഷായും "Man and Superman'ൽ മനുഷ്യൻ്റെ വികാസപരിണാമങ്ങളെപ്പറ്റിയൊക്കെ സൂചിപ്പിക്കുന്നുണ്ട്.പക്ഷേ അതോന്നുമല്ല ഹക്സലെ അവിടെ സൂചിപ്പിച്ചത്.
' A Psychological Evolution"- "ഞാൻ," എന്നുള്ള ചിന്തപോയിട്ട് "നാം" എന്നുള്ള ചിന്ത വരുന്ന പരിണാമമാണ് സംഭവിക്കാൻ പോകുന്നതെന്നാണ് ഹക്സലെ ആ സമ്മേളനത്തിൽ പറഞ്ഞത്.
കുട്ടികളെ,നിങ്ങൾക്കുണ്ടായ ആ അവാന്ത പരിണാമം കൊണ്ടാണ് ഒരുത്തൻ കൂവിയപ്പോൾ മറ്റെല്ലാവരും ഒപ്പം കൂവിയത്.നിങ്ങളുടെ മാതാപിതാക്കളൊക്കെ പഠിക്കുന്നകാലത്താണെങ്കിൽ ഇങ്ങനെ ഒരുത്തൻ കൂവിയാൽ അവൻ ഒറ്റപ്പെടുമായിരുന്നു.കാരണം അവന് " പരിണാമം," സംഭവിച്ചിട്ടില്ലായിരുന്നു.അവൻ്റെ പേര് അദ്ധ്യാപകനോട് മറ്റു കുട്ടികൾ ചെന്നു പറഞ്ഞുകൊടുക്കുമായിരുന്നു.
"ഞാൻ കൂവിയത് ഇതുകൊണ്ടല്ല.ഞാൻ ഈ അവാന്തപരിണാമത്തിൽപ്പെട്ടല്ല കൂവിയത്.കാരണം ഞാനും നിങ്ങളും തമ്മിൽ തലമുറകളുടെ അന്തരം ഉണ്ട്.: സ്വാമിജി കൂട്ടിചേർത്തു.
സ്വാമിജി തുടർന്നു: "ഞാൻ ഗുരുകുലത്തിലൂടെ പരിണമിച്ചു വന്നവനാണ്.ഈ അനന്യതയിലേക്ക് എന്നെ പരിണമിപ്പിച്ചത് എൻ്റെ ഗുരുകുലമാണ്.ഞാനവിടെ എത്തിയപ്പോൾ ആദ്യം എന്നെ പശുവിനെ തീറ്റാനാണ് നിയോഗിച്ചത് - പശുവുമായിപ്പോലും ഒരു താദാത്മ്യം പ്രപിക്കാൻ.
അതു കഴിഞ്ഞ് ഭിക്ഷയെടുക്കാൻ വിട്ടു.അഭിമാനമുണ്ടാക്കാനല്ല വിട്ടത്.ഓരോ വീട്ടിലും ചെന്ന്, "ഭിക്ഷാം ദേഹി" ,ഭിക്ഷാം ദേഹി" എന്നു പറഞ്ഞ് ഭിക്ഷയാചിക്കൻ.ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയിൽ വാസുദേവ് പറയുന്നതുപോലെ,കുട്ടികളെ Now l can listen,l can fast and l can wait.
ഈ അപൂർവ്വമായ രാസപരിണാമം എനിയ്ക്കുണ്ടായതുകൊണ്ടാണ് നിങ്ങളോടൊപ്പം കൂവാൻ എനിക്കു കഴിഞ്ഞത്.ഒറ്റയ്ക്കു കൂവണമെങ്കിൽ അഭിമാനം പോകണം.
നിങ്ങളിലാരെങ്കിലും,ഇതുപറയുന്നതിനുമുമ്പ് ,ഒറ്റയ്ക്കുവിളിച്ച് ഈ സ്റ്റേജിൽ നിർത്തിയാൽ കൂവാൻ തയ്യാറാകില്ല.നിങ്ങൾക്കു നാണക്കേടുണ്ടാവും.നിങ്ങളെ തിരിച്ചറിയും.തിരിച്ചറിയാത്തതുകൊണ്ടാണ് നിങ്ങൾ കൂട്ടായി ഇരുന്നു കൂവിയത്.
എന്നെ തിരിച്ചറിയുന്നതിൽ എനിക്ക് ദുഃഖമില്ല.കാരണം ഞാനൊന്നുമല്ല എന്നു ഞാൻ തിരിച്ചറിയുന്നു.ഞാൻ എന്തെങ്കിലുമാണെന്നറിയിക്കാൻ ഞാനെന്താണെന്ന് ഞാനറിയുന്നില്ലെന്നറിയുന്നു.
തുടർന്ന് " ഗീതയുടെ മെഡിക്കൽ സയൻസ് " എന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞു തരണമെന്ന് കുട്ടികളുടെ കൂട്ടായ അഭ്യർത്ഥനയെ മാനിച്ച് ആ വിഷയവും അവതരിപ്പിച്ചിട്ടേ സ്വാമിജിക്ക് സ്റ്റേജിൽ നിന്ന് ഇറങ്ങാനായുള്ളു.🙏
അത്ഭുതപ്പെട്ടിരുന്ന
മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ.🙏
ഒരിക്കൽ ഒരു മെഡിക്കൽ കോളേജിലെ പ്രൻസിപ്പാളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ കോളേജിൻ്റെ വാർഷികദിനാഘോഷത്തിന് പ്രസംഗിക്കാൻ ഒരു സ്വാമിജിയേയും മറ്റു രണ്ടു മതങ്ങളുടെ ഉന്നതന്മാരായ ഓരോ വ്യക്തികളേയും വിളിച്ചിരുന്നു.," ഗീതയും മെഡിക്കൽ സയൻസും " എന്നവിഷയത്തെപ്പറ്റി പ്രസംഗിക്കാനാണ് സ്വാമിജിക്ക് അവസരം ഒരുക്കിയിരിക്കുന്നത് - ഏറ്റവും ഒടുവിലത്തെ പ്രാസംഗികനായി.ആദ്യത്തെ ആൾ പ്രസംഗിക്കാനെണീറ്റതോടെ കുട്ടികൾ, " ആ, ആ ",ആ, ആ, എന്നു പറഞ്ഞ് ഡ്സ്കിലടിച്ച് ശബ്ദമുണ്ടാക്കിത്തുടങ്ങി.ഒന്നു പറയാനാവാതെ അദ്ദേഹം അല്പ സമയത്തിനുള്ളിൽ പ്രസംഗം മതിയാക്കി ഇരുന്നു.രണ്ടാമത്തെ പ്രസംഗികനെണീറ്റപ്പോൾ മുതൽ കയ്യടിച്ചും,"പൂ,പൂ,"പൂ,പൂ"എന്നു പറഞ്ഞും കുട്ടികൾ ഒച്ചവെയ്പു തുടങ്ങി.ആൺ കുട്ടികളും പെൺകുട്ടികളും ഒരു പോലെ അടിച്ചു തിമിർക്കുകയാണ്.പ്രൻസിപ്പാളിന് നിസ്സഹായനായി എല്ലാം നോക്കിക്കൊണ്ടിരിക്കാനേ കഴിഞ്ഞുള്ളു.രണ്ടാമത്തെ പ്രാസംഗികനും തളർന്നിരുന്നതോടെ മൂന്നാമത്തെ പ്രാസംഗികനായ സ്വാമിജിയുടെ ഊഴമായി.അദ്ദേഹം വിചാരിച്ചു : ഇനി അക്ഷരമാലയിലെ ഏതക്ഷരമാണാവോ ഇവർ പ്രയോഗിക്കാൻ തയ്യാറാകുക.!
സ്വാമിജി എണീറ്റതോടെ ഒരു കൂട്ടകൂവലാണ് വന്നത്.ഗംഭീരമായ കൂവൽ.ആ കൂവൽ ആസ്വദിച്ചുക്കൊണ്ട്,ചിരിച്ചുക്കൊണ്ട്,അവരെ പ്രോഝാഹിപ്പിച്ചുകൊണ്ടുനിൽക്കുന്നതുപോലെ അദ്ദേഹം നിന്നു.
അല്പസമയം കഴിഞ്ഞ് അവർ കൂവൽ നിറുത്തിയതോടെ സ്വാമിജി ഒറ്റയ്ക്ക് ഒരു കൂവലു പാസ്സാക്കി.
അവരുടെ കൂവലിൻ്റെ മാറ്റൊലിയെന്നോണം സ്വാമിജിയുടെ കൂവൽ കേട്ടതോടെ കുട്ടികൾക്ക് സന്തോഷമായി.
അവർ തീരുമാനിച്ചു: " കൊള്ളാം, നല്ല ചങ്കുറപ്പുള്ള സ്വാമി തന്നെ."
മറ്റു രണ്ടു പ്രഭാഷകരും പ്രൻസിപ്പാളും വളരെ അസ്വസ്ഥരായി.അവർ ചിന്തിച്ചു: ," എവിടുന്നുകിട്ടി ഇങ്ങനെ ഒരു സ്വാമിയെ " അവർ അമർഷത്തോടെ സ്വാമിയെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
സ്വാമി തുടർന്നു: " ഞാൻ എന്തുകൊണ്ടു കൂവി? അതിന് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് 1959 ലെ ചിക്കഗോ സർവ്വകലാശാലയിലേക്കാണ്."
ഒരു പെൺകുട്ടി ചാടിയെണീറ്റു പറഞ്ഞു:"ഓ,സ്വാമി വിവേകാനന്ദൻ.,"
സ്വാമിജി വളരെ നർമ്മം ഉള്ള ആളായതിനാൽ അദ്ദേഹത്തിൻ്റെ മുഖത്തെ ഭാവമൊക്കെ ഒന്നു മാറ്റി രംഗമൊന്നു കൊഴുപ്പിക്കാൻ അല്പം ഗൗരവം വരുത്തി പറഞ്ഞു: "ldiot,you sit dowan.that is in 1893.this is in 1959waere swami vivekananda was not there."
സ്വാമിജി തുടർന്നു: ചിക്കാഗോ മൂന്നു തവണ ചരിത്രത്തിൽ തുടുത്തിട്ടുണ്ട്.
ഒന്ന് ഒരു മെയ് ഒന്നാം തീയതി.അന്നാണ് ലോകതൊഴിലാളികൾ ഒന്നിച്ച സംഭവം നടന്നത്.
സ്വാമി വിവേകാനന്ദൻ്റെ സിംഹഗർജ്ജനം കേട്ടും ചിക്കാഗോ ചുവന്നിരുന്നു.
മൂന്നാമത് 1959 ലെ ബയോളജിസ്റ്റുകളിൽ അഗ്രഗണ്യനായ സർ.ജൂലിയൻ ഹക്സലെയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനമാണ്.ആ സമ്മേളനത്തിൽ അദ്ദേഹം തന്നെ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ടു ചോദിച്ചത്" ഇനി മനുഷ്യൻ പരിണമിക്കുമോ? " എന്നാണ്.
മനുഷ്യൻ്റെ പരിണാമത്തെകുറിച്ച് H.G. വെൽസു പറയുന്നത് മൂന്നു കാലുള്ള മനുഷ്യനുണ്ടാകുമെന്നും മറ്റുമാണ്.ബർണാഡ്ഷായും "Man and Superman'ൽ മനുഷ്യൻ്റെ വികാസപരിണാമങ്ങളെപ്പറ്റിയൊക്കെ സൂചിപ്പിക്കുന്നുണ്ട്.പക്ഷേ അതോന്നുമല്ല ഹക്സലെ അവിടെ സൂചിപ്പിച്ചത്.
' A Psychological Evolution"- "ഞാൻ," എന്നുള്ള ചിന്തപോയിട്ട് "നാം" എന്നുള്ള ചിന്ത വരുന്ന പരിണാമമാണ് സംഭവിക്കാൻ പോകുന്നതെന്നാണ് ഹക്സലെ ആ സമ്മേളനത്തിൽ പറഞ്ഞത്.
കുട്ടികളെ,നിങ്ങൾക്കുണ്ടായ ആ അവാന്ത പരിണാമം കൊണ്ടാണ് ഒരുത്തൻ കൂവിയപ്പോൾ മറ്റെല്ലാവരും ഒപ്പം കൂവിയത്.നിങ്ങളുടെ മാതാപിതാക്കളൊക്കെ പഠിക്കുന്നകാലത്താണെങ്കിൽ ഇങ്ങനെ ഒരുത്തൻ കൂവിയാൽ അവൻ ഒറ്റപ്പെടുമായിരുന്നു.കാരണം അവന് " പരിണാമം," സംഭവിച്ചിട്ടില്ലായിരുന്നു.അവൻ്റെ പേര് അദ്ധ്യാപകനോട് മറ്റു കുട്ടികൾ ചെന്നു പറഞ്ഞുകൊടുക്കുമായിരുന്നു.
"ഞാൻ കൂവിയത് ഇതുകൊണ്ടല്ല.ഞാൻ ഈ അവാന്തപരിണാമത്തിൽപ്പെട്ടല്ല കൂവിയത്.കാരണം ഞാനും നിങ്ങളും തമ്മിൽ തലമുറകളുടെ അന്തരം ഉണ്ട്.: സ്വാമിജി കൂട്ടിചേർത്തു.
സ്വാമിജി തുടർന്നു: "ഞാൻ ഗുരുകുലത്തിലൂടെ പരിണമിച്ചു വന്നവനാണ്.ഈ അനന്യതയിലേക്ക് എന്നെ പരിണമിപ്പിച്ചത് എൻ്റെ ഗുരുകുലമാണ്.ഞാനവിടെ എത്തിയപ്പോൾ ആദ്യം എന്നെ പശുവിനെ തീറ്റാനാണ് നിയോഗിച്ചത് - പശുവുമായിപ്പോലും ഒരു താദാത്മ്യം പ്രപിക്കാൻ.
അതു കഴിഞ്ഞ് ഭിക്ഷയെടുക്കാൻ വിട്ടു.അഭിമാനമുണ്ടാക്കാനല്ല വിട്ടത്.ഓരോ വീട്ടിലും ചെന്ന്, "ഭിക്ഷാം ദേഹി" ,ഭിക്ഷാം ദേഹി" എന്നു പറഞ്ഞ് ഭിക്ഷയാചിക്കൻ.ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയിൽ വാസുദേവ് പറയുന്നതുപോലെ,കുട്ടികളെ Now l can listen,l can fast and l can wait.
ഈ അപൂർവ്വമായ രാസപരിണാമം എനിയ്ക്കുണ്ടായതുകൊണ്ടാണ് നിങ്ങളോടൊപ്പം കൂവാൻ എനിക്കു കഴിഞ്ഞത്.ഒറ്റയ്ക്കു കൂവണമെങ്കിൽ അഭിമാനം പോകണം.
നിങ്ങളിലാരെങ്കിലും,ഇതുപറയുന്നതിനുമുമ്പ് ,ഒറ്റയ്ക്കുവിളിച്ച് ഈ സ്റ്റേജിൽ നിർത്തിയാൽ കൂവാൻ തയ്യാറാകില്ല.നിങ്ങൾക്കു നാണക്കേടുണ്ടാവും.നിങ്ങളെ തിരിച്ചറിയും.തിരിച്ചറിയാത്തതുകൊണ്ടാണ് നിങ്ങൾ കൂട്ടായി ഇരുന്നു കൂവിയത്.
എന്നെ തിരിച്ചറിയുന്നതിൽ എനിക്ക് ദുഃഖമില്ല.കാരണം ഞാനൊന്നുമല്ല എന്നു ഞാൻ തിരിച്ചറിയുന്നു.ഞാൻ എന്തെങ്കിലുമാണെന്നറിയിക്കാൻ ഞാനെന്താണെന്ന് ഞാനറിയുന്നില്ലെന്നറിയുന്നു.
തുടർന്ന് " ഗീതയുടെ മെഡിക്കൽ സയൻസ് " എന്ന വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞു തരണമെന്ന് കുട്ടികളുടെ കൂട്ടായ അഭ്യർത്ഥനയെ മാനിച്ച് ആ വിഷയവും അവതരിപ്പിച്ചിട്ടേ സ്വാമിജിക്ക് സ്റ്റേജിൽ നിന്ന് ഇറങ്ങാനായുള്ളു.🙏
കേവലം ഏഴുദിവസങ്ങൾ കൊണ്ട് തുര്യഗയിലെത്തിയ പരീക്ഷിത്തിൻ്റെ കഥ
🙏 " കേവലം ഏഴുദിവസങ്ങൾ കൊണ്ട് തുര്യഗയിലെത്തിയ പരീക്ഷിത്തിൻ്റെ കഥ.,"🙏
ശ്രീമദ് ഭാഗവതത്തെ ശ്രദ്ധാപൂർവ്വം അനുസന്ധാനം ചെയ്യുന്നവർക്കു അതിൽ വർണ്ണിതമായിരിക്കുന്ന പരീക്ഷിത്തിൻ്റെ മോക്ഷഗതി മനസ്സിലാകും.
ശ്യംഗി പരീക്ഷിത്തിനെ ശപിക്കുമ്പോൾ കേവലം ഏഴുദിവസങ്ങൾ മാത്രമെ ഈ ഭൂമിയിൽ പരീക്ഷിത്തിന് ജീവിതം ബാക്കിയുണ്ടായിരുന്നുള്ളു.ഉത്തമനായ ഒരു ഗുരുവിനെ കണ്ടെത്തിയാൽ ആനന്ദത്തിൻ്റെ ഒരു ലോകം കെട്ടിപ്പടുക്കാൻ ഏഴു ദിവസങ്ങൾ തന്നെ ധാരാളം മതിയെന്ന് രാജാവിന് മനസ്സിലായി.തുടർന്ന് ഏറ്റവും ഉത്തമനായ ശുകബ്രഹ്മർഷിതന്നെ ഈശ്വരേച്ഛയാ വന്നു ചേർന്നു.ശുകബ്രഹ്മനിലൂടെ തനിക്ക് ഭാഗവത ശ്രവണത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും രാജാവ് ദ്രുതഗതിയിൽ ചെയ്യിതു.ഒന്നാം ദിവസം തന്നെ ശുകബ്രഹ്മൻ പരീക്ഷിത്തിനെ ശുഭേച്ഛയുടെ ലോകങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുപോയി - തക്ഷകൻ കൊല്ലാനിരിക്കുന്ന ലോകങ്ങളിൽ നിന്നു വ്യത്യസ്തമായ,ഇന്ദ്രിയപരിപ്രേഷ്യത്തിൻ്റെ ലോകത്തു നിന്നും വിഭിന്നമായ,കാലദേശപരിച്ഛിന്നമായ ലോകത്തുന്നും വ്യത്യസ്തമായ ശുഭേച്ഛയുടെ ലോകത്തേയ്ക്ക്......
അങ്ങനെ ഒന്നാം ദിവസം തന്നെ പരീക്ഷിത്ത് മറ്റൊരു ലോകത്തായി.
രണ്ടാം ദിവസം ശ്രീശുകൻ പരീക്ഷിത്തിനെ അപരിമേയസച്ചിദാനന്ദത്തിലേയ്ക്കടുപ്പിക്കുന്ന സുവിചാരണയുടെ ലോകത്തിലേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്.
മൂന്നാം ദിവസം പരീക്ഷിത്തിൻ്റെ മനസ്സിന് സൂക്ഷ്മത കൈവരുത്തി തനു മാനസയിൽ കൊണ്ടെത്തിച്ചു.
നലാം ദിവസം പരീക്ഷിത്ത് സത്വാപത്തിയിലെത്തി.
അഞ്ചാം ദിവസം ശുകബ്രഹ്മഷി പരീക്ഷിത്തിനെ അസംസക്തിയിലെത്തിച്ചു.
ആറാം ദിവസം പരീക്ഷിത്ത് പദാർത്ഥാഭാവനയിലേക്കുയർന്നു.
പദർത്ഥങ്ങൾ അഭാവമാകുന്ന,വസ്തുപരിച്ഛേദങ്ങളെല്ലാം അറ്റുപോകുന്ന,പദാർത്ഥാഭാവനിയുടെ ഉത്തുംഗശൃംഗത്തിൽ നിന്ന്,പരിക്ഷ്യങ്ങളായ ലോകങ്ങളിൽ നിന്നെല്ലാം പരീക്ഷിത്തിനെ മുക്തനാക്കി ശുകബ്രഹ്മൻ തുര്യഗയിലേക്കെത്തിച്ചപ്പോൾ ചിന്താമണിദ്വീപിൽ പരീക്ഷിത്ത് ആനന്ദത്തിൻ്റെ ലോകങ്ങളിൽ ആറാടി.
ഇതാണ് ശ്രീമദ് ഭാഗവതം വർണ്ണിക്കുന്ന പരീക്ഷിത്തിൻ്റെ മോക്ഷഗതി.
തുര്യഗയിലെത്തിയ പരീക്ഷിത്തിന്
തക്ഷകൻ്റെ ദംശം എങ്ങനെ ഏല്ക്കാനാവും? 🙏
ശ്രീമദ് ഭാഗവതത്തെ ശ്രദ്ധാപൂർവ്വം അനുസന്ധാനം ചെയ്യുന്നവർക്കു അതിൽ വർണ്ണിതമായിരിക്കുന്ന പരീക്ഷിത്തിൻ്റെ മോക്ഷഗതി മനസ്സിലാകും.
ശ്യംഗി പരീക്ഷിത്തിനെ ശപിക്കുമ്പോൾ കേവലം ഏഴുദിവസങ്ങൾ മാത്രമെ ഈ ഭൂമിയിൽ പരീക്ഷിത്തിന് ജീവിതം ബാക്കിയുണ്ടായിരുന്നുള്ളു.ഉത്തമനായ ഒരു ഗുരുവിനെ കണ്ടെത്തിയാൽ ആനന്ദത്തിൻ്റെ ഒരു ലോകം കെട്ടിപ്പടുക്കാൻ ഏഴു ദിവസങ്ങൾ തന്നെ ധാരാളം മതിയെന്ന് രാജാവിന് മനസ്സിലായി.തുടർന്ന് ഏറ്റവും ഉത്തമനായ ശുകബ്രഹ്മർഷിതന്നെ ഈശ്വരേച്ഛയാ വന്നു ചേർന്നു.ശുകബ്രഹ്മനിലൂടെ തനിക്ക് ഭാഗവത ശ്രവണത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും രാജാവ് ദ്രുതഗതിയിൽ ചെയ്യിതു.ഒന്നാം ദിവസം തന്നെ ശുകബ്രഹ്മൻ പരീക്ഷിത്തിനെ ശുഭേച്ഛയുടെ ലോകങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുപോയി - തക്ഷകൻ കൊല്ലാനിരിക്കുന്ന ലോകങ്ങളിൽ നിന്നു വ്യത്യസ്തമായ,ഇന്ദ്രിയപരിപ്രേഷ്യത്തിൻ്റെ ലോകത്തു നിന്നും വിഭിന്നമായ,കാലദേശപരിച്ഛിന്നമായ ലോകത്തുന്നും വ്യത്യസ്തമായ ശുഭേച്ഛയുടെ ലോകത്തേയ്ക്ക്......
അങ്ങനെ ഒന്നാം ദിവസം തന്നെ പരീക്ഷിത്ത് മറ്റൊരു ലോകത്തായി.
രണ്ടാം ദിവസം ശ്രീശുകൻ പരീക്ഷിത്തിനെ അപരിമേയസച്ചിദാനന്ദത്തിലേയ്ക്കടുപ്പിക്കുന്ന സുവിചാരണയുടെ ലോകത്തിലേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്.
മൂന്നാം ദിവസം പരീക്ഷിത്തിൻ്റെ മനസ്സിന് സൂക്ഷ്മത കൈവരുത്തി തനു മാനസയിൽ കൊണ്ടെത്തിച്ചു.
നലാം ദിവസം പരീക്ഷിത്ത് സത്വാപത്തിയിലെത്തി.
അഞ്ചാം ദിവസം ശുകബ്രഹ്മഷി പരീക്ഷിത്തിനെ അസംസക്തിയിലെത്തിച്ചു.
ആറാം ദിവസം പരീക്ഷിത്ത് പദാർത്ഥാഭാവനയിലേക്കുയർന്നു.
പദർത്ഥങ്ങൾ അഭാവമാകുന്ന,വസ്തുപരിച്ഛേദങ്ങളെല്ലാം അറ്റുപോകുന്ന,പദാർത്ഥാഭാവനിയുടെ ഉത്തുംഗശൃംഗത്തിൽ നിന്ന്,പരിക്ഷ്യങ്ങളായ ലോകങ്ങളിൽ നിന്നെല്ലാം പരീക്ഷിത്തിനെ മുക്തനാക്കി ശുകബ്രഹ്മൻ തുര്യഗയിലേക്കെത്തിച്ചപ്പോൾ ചിന്താമണിദ്വീപിൽ പരീക്ഷിത്ത് ആനന്ദത്തിൻ്റെ ലോകങ്ങളിൽ ആറാടി.
ഇതാണ് ശ്രീമദ് ഭാഗവതം വർണ്ണിക്കുന്ന പരീക്ഷിത്തിൻ്റെ മോക്ഷഗതി.
തുര്യഗയിലെത്തിയ പരീക്ഷിത്തിന്
തക്ഷകൻ്റെ ദംശം എങ്ങനെ ഏല്ക്കാനാവും? 🙏
വിവേകാനന്ദനും ധര്‍മ്മവും (സംഭവ കഥ) _______________
വിവേകാനന്ദനും ധര്‍മ്മവും (സംഭവ കഥ)
_______________
തലേ ദിവസത്തെ കൊടുങ്കാറ്റും മഴയും കാരണം ചെളിയും കുണ്ടും കുഴിയും വെള്ളവും നിറഞ്ഞ ഗ്രാമപാത. ആ പാതയിലൂടെ സ്വാമി വിവേകാന്ദനും ശിഷ്യരും അല്‍പ്പം അകലെ ഉള്ള ആശ്രമത്തിലേക്കു നടക്കുക ആയിരുന്നു.. കാല് പുതഞ്ഞു പോകുന്നു. ചെളികുഴികളുള്ള ആ വഴിയില്‍ ഒരു വണ്ടിക്കാരന്‍ സഹായത്തിനായി വഴി പോക്കരോട് കൂവി വിളിച്ചു കൊണ്ട് നില്കുന്നു. അടുത്തുള്ള ചന്തയില്‍ സാധനങ്ങള്‍ ഇറക്കാനായി ആ വഴി വന്നതാണ് വണ്ടിക്കാരന്‍.... കാളവണ്ടി നിറയെ പലതരം സാധനങ്ങള്‍ വച്ച് കെട്ടിയിരുന്നു വണ്ടി ചക്രം ചെളികുണ്ടില്‍ പുതഞ്ഞു കിടക്കുന്നു. തന്നെ കടന്നു പോകുന്ന ഓരോരുത്തരോടും സഹായം അഭ്യര്തിക്കുകയാണ് വണ്ടിക്കാരന്‍..
ഈ കാഴ്ച കണ്ടു ശിഷ്യന്മാര്‍ പതറി നിന്നു. സ്വാമിജി ഇപ്പോള്‍ അയാളെ സഹായിക്കുവാന്‍ ആജ്ഞാപിക്കുമെന്നവര് കരുതി . പക്ഷെ സ്വാമിജി ഒന്ന് നില്ക്കാന്‍ പോലും കൂട്ടാക്കാതെ ആ വണ്ടി കടന്നു നടന്നു പോയി. വണ്ടിക്കാരന്‍ ശകാരിക്കുന്നതും ശപിക്കുന്നതും പുറകില്‍ നിന്നു കേള്‍ക്കാമായിരുന്നു..
കുറെ ദൂരം നടന്നപ്പോള്‍ ഈ കാഴ്ചക്ക് സമാനമായി മറ്റൊരു കാഴ്ച സ്വമിജിയും ശിഷ്യന്മാരും കണ്ടു. സ്വാമിജി നടത്തത്തിനു വേഗത കൂട്ടി രണ്ടാമത്തെ വണ്ടിക്കാരനടുത്തെത്തി. ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ചക്രം അയ്യല്‍ക്കൊപ്പം നിന്നു പൊക്കിയെടുക്കാന്‍ തുടങ്ങി. ഇത് കണ്ടു ശിഷ്യന്മാര്‍ വണ്ടിക്കാരനെ സഹായിക്കാന്‍ ഓടിയെത്തി. എല്ലാവരും ഒത്തു പിടിച്ചപ്പോള്‍ വണ്ടി പാതയിലേക്ക് കയറ്റാന്‍ കഴിഞ്ഞു. മുഖത്ത് ചാലുകളായി ഒഴുകിയ വിയര്‍പ്പു തുടച്ചു കൊണ്ട് വണ്ടിക്കാരന്‍ സ്വമിജിക്കും ശിഷ്യന്മാര്‍ക്കും നന്ദി പറഞ്ഞു തന്‍റെ വഴിയിലേക്ക് നീങ്ങി.
ശരീരമാസകലം ചെളി പുരണ്ടിരിക്കുന്ന സ്വാമിജിയുടെ നേരെ ശിഷ്യന്മാര്‍ സംശയം നിറഞ്ഞ മുഖത്തോടെ നോക്കി. ആദ്യത്തെ വണ്ടിക്കാരനെ ഞാന്‍ സഹായിച്ചില്ല. നിങ്ങളോട് സഹായിക്കാന്‍ പറഞ്ഞതുമില്ല. അതെ പ്രശനത്തില്‍ കുടുങ്ങിയ രണ്ടാമനെ ഞാന്‍ സഹായിച്ചു. ഇതെന്തിനാണ് എന്ന് നിങ്ങള്‍ക്ക് മനസിലായില്ലേ? ആദ്യത്തെ വണ്ടിക്കാരനും രണ്ടാമനും തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നു. ആദ്യത്തെ ആള്‍ മറ്റുള്ളവരുടെ സഹായത്തില്‍ തന്‍റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്. മറിച്ചു രണ്ടാമന്‍ സ്വന്തം പരിശ്രമത്തിലൂടെ ആ വണ്ടി പൊക്കിയെടുക്കാന്‍ ശ്രമിക്ക ആയിരുന്നു. ആരോടും അയാള്‍ സഹായം അഭ്യര്തിച്ചില്ല. അവന്‍റെ അവസ്ഥ മനസിലാക്കി നമ്മള്‍ സഹായത്തിനെത്തിയപ്പോള്‍ അയാള്‍ അത് നന്ദിപൂര്‍വ്വം സ്വീകരിച്ചു. മറ്റുള്ളവരുടെ പരിശ്രമത്തില്‍ കാര്യങ്ങള്‍ നേടിയെടുക്കണമെന്ന് കരുതുന്നത് ധര്‍മ്മമുളള കാര്യമല്ല. അതെ സമയം സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവന് സഹായം താനെ തേടിയെത്തും. അവനവന്‍റെ കര്‍മങ്ങള്‍ ഭംഗിയായി ചെയ്യുവാന്‍ ശ്രമിക്കുക. ഒട്ടും പ്രതീക്ഷിക്കാതെ സമയോചിതമായി സഹായം എത്തുമെന്നതു നിശ്ചയമാണ്.
കര്‍മം ദൈവമാണ്. ആത്മാര്‍ത്ഥതയോടെ കര്‍മം ചെയ്താല്‍ അദൃശ്യ ശക്തിയായി ദൈവം ഒപ്പമുണ്ടാകും.
_______________
തലേ ദിവസത്തെ കൊടുങ്കാറ്റും മഴയും കാരണം ചെളിയും കുണ്ടും കുഴിയും വെള്ളവും നിറഞ്ഞ ഗ്രാമപാത. ആ പാതയിലൂടെ സ്വാമി വിവേകാന്ദനും ശിഷ്യരും അല്‍പ്പം അകലെ ഉള്ള ആശ്രമത്തിലേക്കു നടക്കുക ആയിരുന്നു.. കാല് പുതഞ്ഞു പോകുന്നു. ചെളികുഴികളുള്ള ആ വഴിയില്‍ ഒരു വണ്ടിക്കാരന്‍ സഹായത്തിനായി വഴി പോക്കരോട് കൂവി വിളിച്ചു കൊണ്ട് നില്കുന്നു. അടുത്തുള്ള ചന്തയില്‍ സാധനങ്ങള്‍ ഇറക്കാനായി ആ വഴി വന്നതാണ് വണ്ടിക്കാരന്‍.... കാളവണ്ടി നിറയെ പലതരം സാധനങ്ങള്‍ വച്ച് കെട്ടിയിരുന്നു വണ്ടി ചക്രം ചെളികുണ്ടില്‍ പുതഞ്ഞു കിടക്കുന്നു. തന്നെ കടന്നു പോകുന്ന ഓരോരുത്തരോടും സഹായം അഭ്യര്തിക്കുകയാണ് വണ്ടിക്കാരന്‍..
ഈ കാഴ്ച കണ്ടു ശിഷ്യന്മാര്‍ പതറി നിന്നു. സ്വാമിജി ഇപ്പോള്‍ അയാളെ സഹായിക്കുവാന്‍ ആജ്ഞാപിക്കുമെന്നവര് കരുതി . പക്ഷെ സ്വാമിജി ഒന്ന് നില്ക്കാന്‍ പോലും കൂട്ടാക്കാതെ ആ വണ്ടി കടന്നു നടന്നു പോയി. വണ്ടിക്കാരന്‍ ശകാരിക്കുന്നതും ശപിക്കുന്നതും പുറകില്‍ നിന്നു കേള്‍ക്കാമായിരുന്നു..
കുറെ ദൂരം നടന്നപ്പോള്‍ ഈ കാഴ്ചക്ക് സമാനമായി മറ്റൊരു കാഴ്ച സ്വമിജിയും ശിഷ്യന്മാരും കണ്ടു. സ്വാമിജി നടത്തത്തിനു വേഗത കൂട്ടി രണ്ടാമത്തെ വണ്ടിക്കാരനടുത്തെത്തി. ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ചക്രം അയ്യല്‍ക്കൊപ്പം നിന്നു പൊക്കിയെടുക്കാന്‍ തുടങ്ങി. ഇത് കണ്ടു ശിഷ്യന്മാര്‍ വണ്ടിക്കാരനെ സഹായിക്കാന്‍ ഓടിയെത്തി. എല്ലാവരും ഒത്തു പിടിച്ചപ്പോള്‍ വണ്ടി പാതയിലേക്ക് കയറ്റാന്‍ കഴിഞ്ഞു. മുഖത്ത് ചാലുകളായി ഒഴുകിയ വിയര്‍പ്പു തുടച്ചു കൊണ്ട് വണ്ടിക്കാരന്‍ സ്വമിജിക്കും ശിഷ്യന്മാര്‍ക്കും നന്ദി പറഞ്ഞു തന്‍റെ വഴിയിലേക്ക് നീങ്ങി.
ശരീരമാസകലം ചെളി പുരണ്ടിരിക്കുന്ന സ്വാമിജിയുടെ നേരെ ശിഷ്യന്മാര്‍ സംശയം നിറഞ്ഞ മുഖത്തോടെ നോക്കി. ആദ്യത്തെ വണ്ടിക്കാരനെ ഞാന്‍ സഹായിച്ചില്ല. നിങ്ങളോട് സഹായിക്കാന്‍ പറഞ്ഞതുമില്ല. അതെ പ്രശനത്തില്‍ കുടുങ്ങിയ രണ്ടാമനെ ഞാന്‍ സഹായിച്ചു. ഇതെന്തിനാണ് എന്ന് നിങ്ങള്‍ക്ക് മനസിലായില്ലേ? ആദ്യത്തെ വണ്ടിക്കാരനും രണ്ടാമനും തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നു. ആദ്യത്തെ ആള്‍ മറ്റുള്ളവരുടെ സഹായത്തില്‍ തന്‍റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്. മറിച്ചു രണ്ടാമന്‍ സ്വന്തം പരിശ്രമത്തിലൂടെ ആ വണ്ടി പൊക്കിയെടുക്കാന്‍ ശ്രമിക്ക ആയിരുന്നു. ആരോടും അയാള്‍ സഹായം അഭ്യര്തിച്ചില്ല. അവന്‍റെ അവസ്ഥ മനസിലാക്കി നമ്മള്‍ സഹായത്തിനെത്തിയപ്പോള്‍ അയാള്‍ അത് നന്ദിപൂര്‍വ്വം സ്വീകരിച്ചു. മറ്റുള്ളവരുടെ പരിശ്രമത്തില്‍ കാര്യങ്ങള്‍ നേടിയെടുക്കണമെന്ന് കരുതുന്നത് ധര്‍മ്മമുളള കാര്യമല്ല. അതെ സമയം സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവന് സഹായം താനെ തേടിയെത്തും. അവനവന്‍റെ കര്‍മങ്ങള്‍ ഭംഗിയായി ചെയ്യുവാന്‍ ശ്രമിക്കുക. ഒട്ടും പ്രതീക്ഷിക്കാതെ സമയോചിതമായി സഹായം എത്തുമെന്നതു നിശ്ചയമാണ്.
കര്‍മം ദൈവമാണ്. ആത്മാര്‍ത്ഥതയോടെ കര്‍മം ചെയ്താല്‍ അദൃശ്യ ശക്തിയായി ദൈവം ഒപ്പമുണ്ടാകും.
Thursday, 27 April 2017
കന്യാകുമാരി .. വഴിമാറിയൊഴുകിയ ചരിത്രം
കന്യാകുമാരി .. വഴിമാറിയൊഴുകിയ ചരിത്രം
ഭാരതത്തിന്റെ തെക്കെയറ്റത്ത് ,മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം. സൂര്യോദയവും ,അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ ,കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം. കരയിൽ നിന്ന് രണ്ടര ഫർലൊങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ ,ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്.
1892 ൽ ,സ്വാമി വിവേകാനന്ദൻ ,ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു … ആ ധ്യാനത്തിലാണ് ,സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും …തുടർന്ന് ,ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ,ഒരു പതിറ്റാണ്ടോളം, സ്വാമിജിയുടെ സമാധി വരെ നീണ്ടു ….ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട് ….
കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന്, രോമാഞ്ച ദായകമായ ഒരു ചരിത്രമുണ്ട് …. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം, പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം, അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം …..
തമിഴ്നാട്ടിലെ ,കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും,രാഷ്ട്രീയ തീരുമാനങ്ങളിലും,സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ,ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ ,കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി …അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി…ഈ സംരംഭം നടന്നാൽ ,അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ , ഇത് കന്യാകുമാരിയല്ല , കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് ,സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു … ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത് …
പാറയിൽ കുരിശ് വന്നതോടെ ,കാര്യങ്ങൾ സങ്കീർണമായി… എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ ,വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ,ആർ .എസ് .എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും ,മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് ,അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത് …. കടലിനോട് മല്ലടിച്ച് ,കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങിനെ സംഘനിർദ്ദേശം അനുസരിച്ച് കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് , ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ , പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു …നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു . നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു …. അടുത്ത വെളുപ്പാൻ കാലത്ത് ,കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു … രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ, ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു …. സാഹചര്യം സങ്കീർണമായപ്പോൾ , കളക്ടറും ,ആർ .ഡി .ഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി …അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു .
പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ,ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ് നാട് മുഖ്യമന്ത്രി , ഭക്തവൽസലത്തിനു, സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ , വിവേകാനന്ദ സ്മാരകം , ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ, ആർ.എസ്.എസ് സർ സംഘചാലകായിരുന്ന ഗുരുജി, അന്നത്തെ സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ , ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു .
പ്രധാനമന്ത്രി ,ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ , കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയും ലഭിച്ചു … ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർളിമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേ യുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു ….
ഭക്ത വല്സലത്തിനും പിന്നെ രക്ഷയുണ്ടായില്ല … എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ , ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഇന്ത്യയിലുണ്ടായിരുന്നു…സ്വാമിജി ,ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി ,സാക്ഷാൽ ഇ.എം .എസ് …
അങ്ങിനെ 1968 ഡിസംബറിൽ , പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ ,രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു …. ഏകനാഥ് റാനഡെ , കന്യാകുമാരിയിൽ തന്നെ , വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് ,1982 ആ ധന്യ ജീവിതം അവസാനിച്ചു …
1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ …കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ എത്തുന്നവർക്കുള്ള സൗകര്യം ഒരുക്കികൊണ്ട് സ്വയംസേവകനായി ജീവിക്കുന്നു.
ആ ദൗത്യത്തിന്റെ അസൂത്രണവും , ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ , ഇപ്പോഴും ആർ.എസ്.എസ്സിന്റെ എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്.
ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി, ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച RSS, പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി..
ഇന്ന് ,കന്യാകുമാരി ഇന്ത്യയിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഗവണ്മെന്റിനു കോടികളുടെ വരുമാനവും , പതിനായിരങ്ങളുടെ ഉപജീവനവും …. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം , പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ് ….
ഭാരതത്തിന്റെ തെക്കെയറ്റത്ത് ,മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം. സൂര്യോദയവും ,അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ ,കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം. കരയിൽ നിന്ന് രണ്ടര ഫർലൊങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ ,ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്.
1892 ൽ ,സ്വാമി വിവേകാനന്ദൻ ,ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു … ആ ധ്യാനത്തിലാണ് ,സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും …തുടർന്ന് ,ചിക്കഗൊയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ,ഒരു പതിറ്റാണ്ടോളം, സ്വാമിജിയുടെ സമാധി വരെ നീണ്ടു ….ഇന്ന് അവിടെ ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഗംഭീരമായ ഒരു വിവേകാനന്ദ സ്മാരകമുണ്ട് ….
കന്യാകുമാരിയുടെ മുഖമുദ്രയായ ആ സമുദ്ര സ്മാരകത്തിന്, രോമാഞ്ച ദായകമായ ഒരു ചരിത്രമുണ്ട് …. പലർക്കും ദഹിക്കാത്ത ഒരു ചരിത്രം, പലരും മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചരിത്രം, അത് രചിച്ചവർക്ക് കൊട്ടിഘോഷിക്കാൻ താത്പര്യമില്ലാത്ത ചരിത്രം …..
തമിഴ്നാട്ടിലെ ,കന്യാകുമാരി പ്രദേശം ലാറ്റിൻ കത്തോലിക്ക വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അവിടുത്തെ മത്സ്യത്തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പുകളിലും,രാഷ്ട്രീയ തീരുമാനങ്ങളിലും,സഭയുടെ സ്വാധീനം വളരെ നിർണായകമാണ്. 1963 സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വർഷമായിരുന്നു. സ്വാമിജിയുടെ ജീവിതത്തിലെ ,ഒരു മർമപ്രധാനമായ സ്ഥലം എന്ന നിലയിൽ ,കടലിലെ പാറയിൽ ഒരു സ്മാരകം പണിയണം എന്നുള്ള രീതിയിലുള്ള ചർച്ചകൾ ശ്രീരാമകൃഷ്ണ മിഷനിൽ സജീവമായി …അത് ക്രമേണ സമൂഹത്തിലും ചർച്ചാവിഷയമായി…ഈ സംരംഭം നടന്നാൽ ,അത് തങ്ങളുടെ സ്വാധീനത്തിന് ഭീഷണിയാകും എന്ന് ഭയന്ന സഭ , ഇത് കന്യാകുമാരിയല്ല , കന്യകാമേരിയാണെന്ന് വാദിച്ച് കൊണ്ട് ,സംഘടിത ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളുടെ ശ്രമത്തോടെ ശ്രീ പാദപ്പാറയിൽ ഒരു കുരിശ് സ്ഥാപിച്ചു … ഒരു കാരണവശാലും ഇനി അവിടം കൈവിട്ട് പോകാതിരിക്കാനുള്ള ഒരു ഗൂഡാലോചാനയായിരുന്നു അത് …
പാറയിൽ കുരിശ് വന്നതോടെ ,കാര്യങ്ങൾ സങ്കീർണമായി… എത്രയും വേഗം ആ കുരിശ് നീക്കം ചെയ്തില്ലങ്കിൽ ,വിവേകാനന്ദ സ്മാരകം സ്വപ്നമായി അവശേഷിക്കും എന്ന് മനസ്സിലാക്കിയപ്പോൾ ,ആർ .എസ് .എസ് ദൗത്യം എറ്റെടുത്തു. കോഴിക്കോട് വെള്ളയിൽ കടപ്പുറം ശാഖയിലെ ലക്ഷ്മണനും ,മറ്റ് പതിമൂന്ന് സ്വയം സേവകരുമാണ് ,അതീവ സാഹസികമായ ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത് …. കടലിനോട് മല്ലടിച്ച് ,കടലിന്റെ മനശാസ്ത്രം നന്നായി അറിയുന്ന ലക്ഷ്മണനും കൂട്ടരും അങ്ങിനെ സംഘനിർദ്ദേശം അനുസരിച്ച് കന്യാകുമാരിയിലേക്ക് തിരിച്ചു. നൂറുകണക്കിന് എതിരാളികളോട് മത്സരിച്ച് , ഈ ദൗത്യം നിർവഹിക്കാൻ ലക്ഷ്മണനടക്കം പതിനഞ്ചു പേർ. ഇരുളിന്റെ മറവിൽ , പാറയിലേക്ക് തുഴഞ്ഞ് അവർ കുരിശ് തകർത്തു …നേരം വെളുത്തപ്പോഴാണ് പള്ളി വിവരമറിയുന്നത്. സംഘടിച്ചെത്തിയ ക്രിസ്ത്യാനികൾ പാറയിൽ വീണ്ടും കുരിശ് സ്ഥാപിച്ചു . നൂറു കണക്കിന് മുക്കുവർ വള്ളങ്ങളുമായി പാറക്കു കാവൽ നിന്നു …. അടുത്ത വെളുപ്പാൻ കാലത്ത് ,കാവൽക്കാർ അൽപമൊന്ന് അലസിയതിന്റെ പഴുതിലൂടെ ലക്ഷ്മണനും കൂട്ടരും വീണ്ടും പാറയിൽ എത്തി കുരിശ് കടലിലെറിഞ്ഞു … രോഷാകുലരായ എതിരാളികൾ ആക്രമിച്ചപ്പോൾ, ലക്ഷ്മണനും സംഘവും കടലിൽ ചാടി കരയിലേക്ക് നീന്തി രക്ഷപെട്ടു …. സാഹചര്യം സങ്കീർണമായപ്പോൾ , കളക്ടറും ,ആർ .ഡി .ഒയും ഇടപെട്ടു നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്റ്റാറ്റസ് കോ നിലനിർത്താൻ ഉത്തരവായി …അതോടെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള ശ്രമം അവസാനിച്ചു .
പക്ഷേ വിവേകാനന്ദ സ്മാരകം എന്നത് അപ്പോഴും ,ഒരു വിദൂര സ്വപ്നം തന്നയായിരുന്നു. അന്നത്തെ തമിഴ് നാട് മുഖ്യമന്ത്രി , ഭക്തവൽസലത്തിനു, സഭയെ പിണക്കുന്ന ഒരു കാര്യവും ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. ആരും പിന്തുണക്കാനില്ലാതെ , വിവേകാനന്ദ സ്മാരകം , ജലരേഖയാകുമോ എന്ന് കരുതിയിരിക്കുമ്പോൾ, ആർ.എസ്.എസ് സർ സംഘചാലകായിരുന്ന ഗുരുജി, അന്നത്തെ സർകാര്യവാഹായിരുന്ന എകനാഥ് റാനഡെയെ ദൗത്യം എല്പിച്ചു. അതുല്യ സംഘാടകനായ റാനഡെ , ഭാരതം മുഴുവൻ സഞ്ചരിച്ച് പിന്തുണ സമാഹരിച്ചു .
പ്രധാനമന്ത്രി ,ലാൽ ബഹാദൂർ ശാസ്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ , കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയും ലഭിച്ചു … ജനസംഘത്തിനു നാമമാത്ര പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന പാർളിമെന്റിൽ മുന്നൂറിലധികം എം.പി മാരുടെ പിന്തുണ റാനഡേ യുടെ സംഘടനാ സാമർത്ഥ്യം കൊണ്ട് ലഭിച്ചു ….
ഭക്ത വല്സലത്തിനും പിന്നെ രക്ഷയുണ്ടായില്ല … എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ കേന്ദ്രത്തിനു സംഭാവന നൽകിയപ്പോൾ , ഒരു മതഭ്രാന്തന്റെ സ്മാരകത്തിന് നൽകാൻ ചില്ലിക്കാശ് പോലുമില്ല എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയും ഇന്ത്യയിലുണ്ടായിരുന്നു…സ്വാമിജി ,ഒരിക്കൽ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി ,സാക്ഷാൽ ഇ.എം .എസ് …
അങ്ങിനെ 1968 ഡിസംബറിൽ , പണിതുടങ്ങിയ ശ്രീപാദപ്പാറയിലെ സ്മാരകം 1970 ൽ ,രാഷ്ട്രപതി വി.വി.ഗിരി രാഷ്ട്രത്തിനു സമർപ്പിച്ചു …. ഏകനാഥ് റാനഡെ , കന്യാകുമാരിയിൽ തന്നെ , വിവേകാനന്ദ കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവുമൊക്കയായി ശിഷ്ടകാലം കഴിച്ച് ,1982 ആ ധന്യ ജീവിതം അവസാനിച്ചു …
1962 ലെ ദൌത്യത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് പേരിൽ ലക്ഷ്മണൻ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ …കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ എത്തുന്നവർക്കുള്ള സൗകര്യം ഒരുക്കികൊണ്ട് സ്വയംസേവകനായി ജീവിക്കുന്നു.
ആ ദൗത്യത്തിന്റെ അസൂത്രണവും , ചുക്കാനും പിടിച്ച ആർ.ഹരിയേട്ടൻ , ഇപ്പോഴും ആർ.എസ്.എസ്സിന്റെ എറണാകുളം സംസ്ഥാന കാര്യാലയത്തിൽ സംഘ കാര്യങ്ങളുമായി സജീവമാണ്.
ഭാരതത്തിന്റെ മഹാനായ വിശ്വപൌരനുള്ള ഗുരുദക്ഷിണയായി, ഈ ഘനഗംഭീരമായ സ്മാരകം നിർമ്മിച്ച RSS, പതിവ് പോലെ ഒരു ആർഭാടങ്ങളും ഇല്ലാതെ തങ്ങളുടെ കർമഭൂമിയിലെക്ക് മടങ്ങി..
ഇന്ന് ,കന്യാകുമാരി ഇന്ത്യയിലെ എറ്റവും വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഗവണ്മെന്റിനു കോടികളുടെ വരുമാനവും , പതിനായിരങ്ങളുടെ ഉപജീവനവും …. കന്യാകുമാരിയിലെത്തുന്ന ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഈ ചരിത്രം , പക്ഷെ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമാണ് ….
അതിഥി
പ്രചോദന കഥകള്‍
അതിഥി
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം.
15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്.
ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്.
അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം.
ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്.
അതിഥി
ഒരു തിഥിയില്‍ കൂടുതല്‍ ആതിഥേയ ഗൃഹത്തില്‍ താമസിക്കാത്തവന്‍ എന്നാണ് അതിഥി എന്ന പദത്തിന്റെ അര്‍ത്ഥം.
15 ദിവസം കൂടുന്നത് പക്ഷം. തിഥിക്ക് പക്ഷമെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ ഒരിക്കല്‍ ആതിഥേയ ഗൃഹത്തിലെത്തിയാല്‍ അടുത്ത പതിനഞ്ചു ദിവസത്തിനകം ആ വീട്ടില്‍ വീണ്ടും വരാത്തവന്‍ എന്ന അര്‍ത്ഥവും അതിഥി എന്ന പദത്തിനുണ്ട്.
ആതിഥേയന്റെ നാട്ടില്‍ താമസിക്കാത്തവനാണ് അതിഥി. അതിഥി ഒരു വീട്ടിലേയ്ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്ക്കോ ആവണമെന്നാണ്. 'അതിഥി ദേവോ ഭവഃ' എന്നാണല്ലോ പ്രമാണം. തൈത്തീരിയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്.
അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുമെന്നാണ് വിശ്വാസം. പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം.
ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നാണ്.
Thursday, 13 April 2017
കൃഷ്ണദൗത്യം
കൃഷ്ണദൗത്യം
🌴🌴🌴🌴🌴🌴🌴🌴
യുദ്ധത്തിനൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ദ്വാരകയിലേക്ക് സഹായമഭ്യര്ഥിച്ചു കൊണ്ട് ഒരേ സമയത്തു എത്തിച്ചേരുന്നത് രണ്ടുപേരാണ്. അർജ്ജുനനും ദുര്യോധനനും . അതുവരെ നിഷ്പക്ഷനായിരുന്ന , ധർമ്മപക്ഷത്തായിരുന്ന , കൃഷ്ണൻ തന്റെ 'നാരായണിസേന'യെ ദുര്യോധനന് നൽകിയതോടെ കൃത്യമായി പാണ്ഡവ പക്ഷത്തേക്ക് ചായുന്നു. സഹായം ലഭിച്ച രണ്ടു പേരും പൂർണ്ണ തൃപ്തരായിതീർന്നു. കൃഷ്ണനൊരാളെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന ധാരണയോടെ, സേനയുടെ ബലത്തിൽ വിജയമുറപ്പിച്ച ദുര്യോധനൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എളുപ്പത്തിലൊരു സർവ സൈന്യാധിപനാകാമായിരുന്ന കൃഷ്ണൻ സ്വയമേറ്റെടുക്കുന്ന ജോലി ഒരു സാരഥിയുടേതാണ്. കൃഷ്ണന്റെ എളിമക്കും അഹങ്കാരമില്ലായ്മക്കും മറ്റൊരു തെളിവ് വേണമെന്ന് തോന്നുന്നില്ല. യുദ്ധത്തിന്റെ ജയപരാജയങ്ങൾ അർജ്ജുനന്റെ മനസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നന്നായറിഞ്ഞിട്ടു തന്നെയാണ് കൃഷ്ണൻ അർജുനന്റെ തന്നെ സാരഥിയായതും.
ഗീതോപദേശം കേട്ട് കഴിഞ്ഞും ഭീഷ്മരെ വധിക്കുവാനാകാതെ കൈവിറച്ചു കുഴങ്ങുന്ന അർജ്ജുനനെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രഥചക്രമെടുത്ത് ഭീഷ്മരുടെ നേർക്ക് നിലത്തുള്ള പൊടിപാറിച്ചു കൊണ്ടു അലറിയടുക്കുന്ന കൃഷ്ണന്റെയും അത് തടുക്കുന്ന അർജ്ജുനന്റെയും 'കൃഷ്ണ സുസ്വാഗത'മെന്നു കൈകൾ വിരിച്ചു സ്വീകരിക്കുന്ന ഭീഷ്മരുടെയും വാങ്മയ ചിത്രം കണ്മുന്നിൽ കണ്ട അനുവാചകൻ വ്യാസഗുരുവിനെ ഒരായിരം വട്ടം മനസാ പ്രണമിച്ചുപോകും.. മഹാഭാരതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗങ്ങളിലൊന്നാണീ സന്ദർഭം .
തുടർന്ന് വയോവൃദ്ധനായ ഭഗദത്തനോടെതിരിടുന്ന അർജ്ജുനനെതിരെ വന്ന ഒരസ്ത്രത്തെ കൃഷ്ണൻ തന്നിലേക്കാവാഹിക്കുന്നു. യുദ്ധം ചെയ്യാതിരിക്കുന്ന കൃഷ്ണൻ എന്തിനാണ് അനാവശ്യമായി ഇമ്മാതിരി ഓരോന്ന് ചെയ്യുന്നതെന്ന ചോദ്യത്തിന് കൃഷ്ണന്റെ മറുപടി അത് വൈഷ്ണവാസ്ത്രമാണ് എന്നതായിരുന്നു ..
ശേഷം അഭിമന്യുവധത്തോടെ ധർമ്മ ലംഘനം തുടങ്ങിവെച്ച, വാക് ലംഘനങ്ങൾ തുടർച്ചയായ നടത്തുന്നവരുടെ ഇടയിൽ, ഒട്ടും ധർമ്മാവബോധമില്ലാത്തവരുടെ മുൻപിൽ, ഒരു ധർമ്മ യുദ്ധം സ്വന്തം നിലനിൽപ്പിനു ഭീഷണിയായി തീരുമെന്ന സത്യം മനസ്സിലാക്കിക്കൊണ്ട് കുടില തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയവരെ ജയിക്കുവാൻ കുടിലമാർഗങ്ങൾ തന്നെ കൃഷ്ണൻ ഉപദേശിക്കുന്നു. ഓരോരുത്തരും അവരവർ അർഹിക്കുന്ന സമരമുറകളിലൂടെ കൃഷ്ണന്റെ സഹായത്തോടെ വധിക്കപ്പെടുന്നു .
ഇവിടെയാണ് കൃഷ്ണനെ അറിയുവാൻ ഭാരതം മറന്നത്. ധർമ്മം അതര്ഹിക്കുന്നവരോടെ ആകാവൂ എന്നതാണ് കൃഷ്ണനോതിയ ഒരു പാഠം... ഇല്ലെങ്കിലത് സ്വയം നാശത്തിനു വഴി വെക്കുന്നതായിരിക്കും. നിലനില്പിനാവശ്യമെങ്കിൽ, എതിര്ഭാഗത്തു ധാർമികബോധമില്ലാത്തവരെങ്കിൽ, ധർമ്മത്തിലടിയുറച്ച നിലനിൽപ്പ് നമ്മെ നശിപ്പിക്കുകയെ ഉള്ളൂ..
യുദ്ധം കഴിഞ്ഞതിനു ശേഷം യുദ്ധഭൂമിയിലെ ഭീകരമായ കാഴ്ചകൾ കണ്ടു മനം നൊന്ത ഗാന്ധാരി "നല്ല മരതകക്കല്ലിനോടൊത്ത കല്യാണരൂപന്മാരെ കൊല്ലിക്കുന്നതിൽ രസം കണ്ടെത്തിയവനാണ് നീ" എന്നുറക്കെ കേണു കൊണ്ട് "നിന്റെ കുലവുമിതുപോലെ തമ്മിൽ തല്ലി മുടിഞ്ഞു പോകട്ടെ"യെന്നു ശപിച്ചപ്പോൾ , ഒരു ചെറു പുഞ്ചിരിയോടെ വാസുദേവനിങ്ങനെ പറഞ്ഞു " അമ്മെ, അവരെ നശിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. എന്നാൽ കാലനിയമമനുസരിച്ചു അവരുടെ നാശം സുനിശ്ചിതവുമാക്കേണ്ടതാണ്. സ്വയം നശിക്കുവാനുള്ള ശാപം അവർക്കേകിയതിനു നന്ദി" സ്വന്തമെന്ന ഭാവം അശേഷമില്ലാതെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമായാലും പ്രതികൂലമായാലും പൂർണ്ണമായി, ചെറു പുഞ്ചിരിയോടെ സ്വീകരിച്ച ഒരേയൊരാൾ മാത്രമേ ഇതിഹാസത്തിലുണ്ടാകുകയുള്ളൂ.. അത് കൃഷ്ണനാണ്.
അശ്വമേധത്തിൽ യുധിഷ്ഠിരന് വേണ്ട സഹായങ്ങൾ ഒരുക്കിക്കൊടുത്ത ശേഷം കൃഷ്ണൻ ദ്വാരകയിലേക്കു മടങ്ങുന്നു. തുടർന്ന്.. യാദവ വംശത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞ കൃഷ്ണൻ ഗാന്ധാരിയുടെ വാക്കുകൾ സത്യമായി തീരുമെന്നറിഞ്ഞു കൊണ്ട് തന്നെ തീർത്ഥയാത്രക്കൊരുങ്ങുന്നു.
പ്രഭാസതീർത്ഥത്തിനടുത്തു വെച്ച് മദ്യപിച്ചു തമ്മിൽതല്ലിയൊടുങ്ങുന്ന തന്റെ കുലത്തെ ശാന്തനായി നോക്കിക്കണ്ടതിനു ശേഷം, ഉദ്ധവരോടൊത്തു ബലരാമന്റെ യോഗസമാധിയും കണ്ടതിനു ശേഷം , ഉദ്ധവരെ അർജ്ജുനന്റെയടുത്തേക്ക് പറഞ്ഞയച്ചു, യോഗീഭാവം പൂണ്ട കൃഷ്ണന്റെ പാദത്തിൽ വേടൻ വിഷാസ്ത്രമയക്കുന്നു ... പൂർണ്ണമായ അവബോധത്തോടെ , പുഞ്ചിരിയോടെ കൃഷ്ണൻ ദേഹമുപേക്ഷിക്കുന്നു..
ഓം നമോ വാസുദേവായ നമഃ
🌴🌴🌴🌴🌴🌴🌴🌴
യുദ്ധത്തിനൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ദ്വാരകയിലേക്ക് സഹായമഭ്യര്ഥിച്ചു കൊണ്ട് ഒരേ സമയത്തു എത്തിച്ചേരുന്നത് രണ്ടുപേരാണ്. അർജ്ജുനനും ദുര്യോധനനും . അതുവരെ നിഷ്പക്ഷനായിരുന്ന , ധർമ്മപക്ഷത്തായിരുന്ന , കൃഷ്ണൻ തന്റെ 'നാരായണിസേന'യെ ദുര്യോധനന് നൽകിയതോടെ കൃത്യമായി പാണ്ഡവ പക്ഷത്തേക്ക് ചായുന്നു. സഹായം ലഭിച്ച രണ്ടു പേരും പൂർണ്ണ തൃപ്തരായിതീർന്നു. കൃഷ്ണനൊരാളെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന ധാരണയോടെ, സേനയുടെ ബലത്തിൽ വിജയമുറപ്പിച്ച ദുര്യോധനൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എളുപ്പത്തിലൊരു സർവ സൈന്യാധിപനാകാമായിരുന്ന കൃഷ്ണൻ സ്വയമേറ്റെടുക്കുന്ന ജോലി ഒരു സാരഥിയുടേതാണ്. കൃഷ്ണന്റെ എളിമക്കും അഹങ്കാരമില്ലായ്മക്കും മറ്റൊരു തെളിവ് വേണമെന്ന് തോന്നുന്നില്ല. യുദ്ധത്തിന്റെ ജയപരാജയങ്ങൾ അർജ്ജുനന്റെ മനസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നന്നായറിഞ്ഞിട്ടു തന്നെയാണ് കൃഷ്ണൻ അർജുനന്റെ തന്നെ സാരഥിയായതും.
ഗീതോപദേശം കേട്ട് കഴിഞ്ഞും ഭീഷ്മരെ വധിക്കുവാനാകാതെ കൈവിറച്ചു കുഴങ്ങുന്ന അർജ്ജുനനെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രഥചക്രമെടുത്ത് ഭീഷ്മരുടെ നേർക്ക് നിലത്തുള്ള പൊടിപാറിച്ചു കൊണ്ടു അലറിയടുക്കുന്ന കൃഷ്ണന്റെയും അത് തടുക്കുന്ന അർജ്ജുനന്റെയും 'കൃഷ്ണ സുസ്വാഗത'മെന്നു കൈകൾ വിരിച്ചു സ്വീകരിക്കുന്ന ഭീഷ്മരുടെയും വാങ്മയ ചിത്രം കണ്മുന്നിൽ കണ്ട അനുവാചകൻ വ്യാസഗുരുവിനെ ഒരായിരം വട്ടം മനസാ പ്രണമിച്ചുപോകും.. മഹാഭാരതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗങ്ങളിലൊന്നാണീ സന്ദർഭം .
തുടർന്ന് വയോവൃദ്ധനായ ഭഗദത്തനോടെതിരിടുന്ന അർജ്ജുനനെതിരെ വന്ന ഒരസ്ത്രത്തെ കൃഷ്ണൻ തന്നിലേക്കാവാഹിക്കുന്നു. യുദ്ധം ചെയ്യാതിരിക്കുന്ന കൃഷ്ണൻ എന്തിനാണ് അനാവശ്യമായി ഇമ്മാതിരി ഓരോന്ന് ചെയ്യുന്നതെന്ന ചോദ്യത്തിന് കൃഷ്ണന്റെ മറുപടി അത് വൈഷ്ണവാസ്ത്രമാണ് എന്നതായിരുന്നു ..
ശേഷം അഭിമന്യുവധത്തോടെ ധർമ്മ ലംഘനം തുടങ്ങിവെച്ച, വാക് ലംഘനങ്ങൾ തുടർച്ചയായ നടത്തുന്നവരുടെ ഇടയിൽ, ഒട്ടും ധർമ്മാവബോധമില്ലാത്തവരുടെ മുൻപിൽ, ഒരു ധർമ്മ യുദ്ധം സ്വന്തം നിലനിൽപ്പിനു ഭീഷണിയായി തീരുമെന്ന സത്യം മനസ്സിലാക്കിക്കൊണ്ട് കുടില തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയവരെ ജയിക്കുവാൻ കുടിലമാർഗങ്ങൾ തന്നെ കൃഷ്ണൻ ഉപദേശിക്കുന്നു. ഓരോരുത്തരും അവരവർ അർഹിക്കുന്ന സമരമുറകളിലൂടെ കൃഷ്ണന്റെ സഹായത്തോടെ വധിക്കപ്പെടുന്നു .
ഇവിടെയാണ് കൃഷ്ണനെ അറിയുവാൻ ഭാരതം മറന്നത്. ധർമ്മം അതര്ഹിക്കുന്നവരോടെ ആകാവൂ എന്നതാണ് കൃഷ്ണനോതിയ ഒരു പാഠം... ഇല്ലെങ്കിലത് സ്വയം നാശത്തിനു വഴി വെക്കുന്നതായിരിക്കും. നിലനില്പിനാവശ്യമെങ്കിൽ, എതിര്ഭാഗത്തു ധാർമികബോധമില്ലാത്തവരെങ്കിൽ, ധർമ്മത്തിലടിയുറച്ച നിലനിൽപ്പ് നമ്മെ നശിപ്പിക്കുകയെ ഉള്ളൂ..
യുദ്ധം കഴിഞ്ഞതിനു ശേഷം യുദ്ധഭൂമിയിലെ ഭീകരമായ കാഴ്ചകൾ കണ്ടു മനം നൊന്ത ഗാന്ധാരി "നല്ല മരതകക്കല്ലിനോടൊത്ത കല്യാണരൂപന്മാരെ കൊല്ലിക്കുന്നതിൽ രസം കണ്ടെത്തിയവനാണ് നീ" എന്നുറക്കെ കേണു കൊണ്ട് "നിന്റെ കുലവുമിതുപോലെ തമ്മിൽ തല്ലി മുടിഞ്ഞു പോകട്ടെ"യെന്നു ശപിച്ചപ്പോൾ , ഒരു ചെറു പുഞ്ചിരിയോടെ വാസുദേവനിങ്ങനെ പറഞ്ഞു " അമ്മെ, അവരെ നശിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. എന്നാൽ കാലനിയമമനുസരിച്ചു അവരുടെ നാശം സുനിശ്ചിതവുമാക്കേണ്ടതാണ്. സ്വയം നശിക്കുവാനുള്ള ശാപം അവർക്കേകിയതിനു നന്ദി" സ്വന്തമെന്ന ഭാവം അശേഷമില്ലാതെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമായാലും പ്രതികൂലമായാലും പൂർണ്ണമായി, ചെറു പുഞ്ചിരിയോടെ സ്വീകരിച്ച ഒരേയൊരാൾ മാത്രമേ ഇതിഹാസത്തിലുണ്ടാകുകയുള്ളൂ.. അത് കൃഷ്ണനാണ്.
അശ്വമേധത്തിൽ യുധിഷ്ഠിരന് വേണ്ട സഹായങ്ങൾ ഒരുക്കിക്കൊടുത്ത ശേഷം കൃഷ്ണൻ ദ്വാരകയിലേക്കു മടങ്ങുന്നു. തുടർന്ന്.. യാദവ വംശത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞ കൃഷ്ണൻ ഗാന്ധാരിയുടെ വാക്കുകൾ സത്യമായി തീരുമെന്നറിഞ്ഞു കൊണ്ട് തന്നെ തീർത്ഥയാത്രക്കൊരുങ്ങുന്നു.
പ്രഭാസതീർത്ഥത്തിനടുത്തു വെച്ച് മദ്യപിച്ചു തമ്മിൽതല്ലിയൊടുങ്ങുന്ന തന്റെ കുലത്തെ ശാന്തനായി നോക്കിക്കണ്ടതിനു ശേഷം, ഉദ്ധവരോടൊത്തു ബലരാമന്റെ യോഗസമാധിയും കണ്ടതിനു ശേഷം , ഉദ്ധവരെ അർജ്ജുനന്റെയടുത്തേക്ക് പറഞ്ഞയച്ചു, യോഗീഭാവം പൂണ്ട കൃഷ്ണന്റെ പാദത്തിൽ വേടൻ വിഷാസ്ത്രമയക്കുന്നു ... പൂർണ്ണമായ അവബോധത്തോടെ , പുഞ്ചിരിയോടെ കൃഷ്ണൻ ദേഹമുപേക്ഷിക്കുന്നു..
ഓം നമോ വാസുദേവായ നമഃ
കണിക്കൊന്നക്കൊരു കഥയുണ്ട്....
കണിക്കൊന്നക്കൊരു കഥയുണ്ട്....
“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”
കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?
ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
“ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം.”
ഭഗവാന്‍ പറഞ്ഞു.
” പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക”.
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
” കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും”
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
.” ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല”.
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്.
“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”
“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”
കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?
ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
“ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം.”
ഭഗവാന്‍ പറഞ്ഞു.
” പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക”.
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
” കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും”
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
.” ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല”.
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്.
“എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ”
തെറ്റിദ്ധരിപ്പിക്കപ്പെട്ട. ഗണപതി
തെറ്റിദ്ധരിപ്പിക്കപ്പെട്ട. ഗണപതി
ഗണപതി ഭഗവാന്റെ യഥാർത്ഥ രൂപം എന്താണ്? ഗജമുഖൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശുകൻ പരീക്ഷിത്തിനോട് പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് --അല്ലയോ മഹാരാജാവേ ! ഞാൻ ഈ പറഞ്ഞതൊന്നും പരമാർത്ഥമല്ല! അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് - എന്ന്
പാർവ്വതി കുളിക്കുന്ന സമയം ഗണപതിയെ കാവൽ നിർത്തിയെന്നും ആ സമയം പുറത്ത് പോയിരുന്ന പരമശിവൻ വന്നു എന്നും ഗണപതി അകത്തേക്ക് കടത്തിവിട്ടില്ല എന്നും കോപിഷ്ഠനായ ശിവൻ ശൂലം കൊണ്ട് ഗണപതിയുടെ ശിരസ്സ വുത്തു എന്നും വൃത്തികെട്ട കഥ ചില ഹൈന്ദവ വിരോധികൾ പടച്ചുവിട്ടിട്ടുണ്ട്. ഇത് കേട്ടാൽ തോന്നും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ മൊയ്തീന്റെ ബാപ്പയുടെ സ്വഭാവമാണ് പരമശിവന് എന്ന് ! പുത്രനെ കത്തി എടുത്ത് കുത്താൻ! കഷ്ടം!!
ഇവിടെ ഒരു സന്ദേശം നമുക്ക് തരുന്നു! കൈലാസത്തിൽ പാർവ്വതിക്കും പരമശിവനും ഉണ്ണി പിറന്നു സകല വിശിഷ്ഠ വ്യക്തികളും കൈലാസത്തിൽ എത്തി ഗണപതിയെ കണ്ടു. എന്നാൽ ഒരാൾ മാത്രം പോയില്ല. ശനിദേവൻ!! തന്റെ ദൃഷ്ടി പതിഞ്ഞാൽ ഗണപതിക്ക് വല്ല അപകടവും പറ്റുമോ എന്ന ഭയം മൂലമാണ് ശനിദേവൻ പോകാത്തത്. എന്നാൽ പാർവ്വതിയുടെ പരിഭവം കേട്ടപ്പോൾ വരുന്നത് വരട്ടെ എന്നു കരുതി ശനിദേവൻ പോയി. ശനിദർശനത്താൽ ഗണപതിയുടെ ശിരസ്സ് പൊട്ടി തെറിച്ച് മേൽപ്പോട്ടുയർന്നു എന്നാണ് കഥ. ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ശനി ദോഷം വിഘ്നേശ്വരന് പോലും തടുക്കാൻ കഴിയില്ല പീന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അതിനാൽ അത് ഗൗരവമായെടുത്ത് പരിഹാരം ചെയ്യണം എന്ന സന്ദേശമാണ് ഇവിടെ തരുന്നത്!
ഗണപതിയുടെ ജ്ഞാനം മന്ദീഭവിച്ചു. ഉണർവ്വില്ലാതെയായി. ശിരസ്സ് നഷ്ടപ്പെട്ട പോലെ! മഹാവിഷ്ണു ശൂന്യതയിൽ നിന്നും ഗജശിരസ്സ് വെച്ചു കൊടുത്തു എന്നു പറയുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മാണ്. അപ്പോൾ ശൂന്യത എവിടേ? അപ്പോൾ ബ്രഹ്മത്തിൽ നിന്നും ഗജശിരസ്സ് എടുത്തു. ഇനി ഗജം എന്നാൽ എന്താണ്? ആന അത് ഒരർത്ഥം മറ്റൊന്ന് 8 എന്ന സംഖ്യ. എഎന്ത് 8? നാലു വേദങ്ങളും നാല് ഉപവേദങ്ങളും വിഷ്ണു വീണ്ടും ഗണപതിക്ക് നൽകി ശനി ദോഷമകറ്റി എന്ന് സാരം. അതായത് ശനി ദോഷത്തിന് വിഷ്ണു ഭജനം ഉത്തമം എന്ന് സന്ദേശം. നീ ഏത് രൂപത്തിൽ എന്നെ കാണുവാനാഗ്രഹിക്കുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാവാക്യമനുസരിച്ച് ഋഷിമാർ കൽപ്പിച്ചതാണ് ഇന്നു നാം കാണുന്ന ആനയുടെ മുഖത്തൊട് കൂടിയ രൂപം! എന്തേ മഹർഷിമാർ ഇങ്ങിനെ ഒരു രൂപം നൽകിയത്?
ആ രൂപത്തിൽ വിഘ്ന നിവാരണത്തിന് ജീവാത്മാക്കളായ നാം ചെയ്യെണ്ട ചീല കാര്യങ്ങളുണ്ട്.
ചെറിയ കണ്ണ് ---എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം എന്ന തത്വം
2. വലിയ ചെവിവട്ടം ചെറിയ ചെവിദ്വാരം--എല്ലാം കേൾക്കണം പക്ഷെ ആവശ്യമുള്ളത് മാത്രമേ ഉൾക്കൊള്ളാവൂ എന്ന തത്വം
3. തുമ്പിക്കൈ--ചേറ് നിറഞ്ഞ ജലത്തിൽ നിന്ന് ജലം മാത്രമേ ആന എടുക്കൂ! അതിനാൽ സത്തായത് മാത്രം എടുക്കുക എന്ന തത്വം
4. കൊമ്പുകൾ--വലത്തെ കൊമ്പ് സത്തും ഇടത്തെ കൊമ്പ് അസത്തും. പരശുരാമൻ അസത്തായ കൊമ്പ് മുറിച്ചു. കാരണം വിഘ്ന നിവാരണത്തിന് സത്ത് മാത്രമേ വേണ്ടൂ! ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഗണപതിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ചിന്തിക്കുക
ഗണപതി ഭഗവാന്റെ യഥാർത്ഥ രൂപം എന്താണ്? ഗജമുഖൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശുകൻ പരീക്ഷിത്തിനോട് പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് --അല്ലയോ മഹാരാജാവേ ! ഞാൻ ഈ പറഞ്ഞതൊന്നും പരമാർത്ഥമല്ല! അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് - എന്ന്
പാർവ്വതി കുളിക്കുന്ന സമയം ഗണപതിയെ കാവൽ നിർത്തിയെന്നും ആ സമയം പുറത്ത് പോയിരുന്ന പരമശിവൻ വന്നു എന്നും ഗണപതി അകത്തേക്ക് കടത്തിവിട്ടില്ല എന്നും കോപിഷ്ഠനായ ശിവൻ ശൂലം കൊണ്ട് ഗണപതിയുടെ ശിരസ്സ വുത്തു എന്നും വൃത്തികെട്ട കഥ ചില ഹൈന്ദവ വിരോധികൾ പടച്ചുവിട്ടിട്ടുണ്ട്. ഇത് കേട്ടാൽ തോന്നും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ മൊയ്തീന്റെ ബാപ്പയുടെ സ്വഭാവമാണ് പരമശിവന് എന്ന് ! പുത്രനെ കത്തി എടുത്ത് കുത്താൻ! കഷ്ടം!!
ഇവിടെ ഒരു സന്ദേശം നമുക്ക് തരുന്നു! കൈലാസത്തിൽ പാർവ്വതിക്കും പരമശിവനും ഉണ്ണി പിറന്നു സകല വിശിഷ്ഠ വ്യക്തികളും കൈലാസത്തിൽ എത്തി ഗണപതിയെ കണ്ടു. എന്നാൽ ഒരാൾ മാത്രം പോയില്ല. ശനിദേവൻ!! തന്റെ ദൃഷ്ടി പതിഞ്ഞാൽ ഗണപതിക്ക് വല്ല അപകടവും പറ്റുമോ എന്ന ഭയം മൂലമാണ് ശനിദേവൻ പോകാത്തത്. എന്നാൽ പാർവ്വതിയുടെ പരിഭവം കേട്ടപ്പോൾ വരുന്നത് വരട്ടെ എന്നു കരുതി ശനിദേവൻ പോയി. ശനിദർശനത്താൽ ഗണപതിയുടെ ശിരസ്സ് പൊട്ടി തെറിച്ച് മേൽപ്പോട്ടുയർന്നു എന്നാണ് കഥ. ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ശനി ദോഷം വിഘ്നേശ്വരന് പോലും തടുക്കാൻ കഴിയില്ല പീന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അതിനാൽ അത് ഗൗരവമായെടുത്ത് പരിഹാരം ചെയ്യണം എന്ന സന്ദേശമാണ് ഇവിടെ തരുന്നത്!
ഗണപതിയുടെ ജ്ഞാനം മന്ദീഭവിച്ചു. ഉണർവ്വില്ലാതെയായി. ശിരസ്സ് നഷ്ടപ്പെട്ട പോലെ! മഹാവിഷ്ണു ശൂന്യതയിൽ നിന്നും ഗജശിരസ്സ് വെച്ചു കൊടുത്തു എന്നു പറയുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മാണ്. അപ്പോൾ ശൂന്യത എവിടേ? അപ്പോൾ ബ്രഹ്മത്തിൽ നിന്നും ഗജശിരസ്സ് എടുത്തു. ഇനി ഗജം എന്നാൽ എന്താണ്? ആന അത് ഒരർത്ഥം മറ്റൊന്ന് 8 എന്ന സംഖ്യ. എഎന്ത് 8? നാലു വേദങ്ങളും നാല് ഉപവേദങ്ങളും വിഷ്ണു വീണ്ടും ഗണപതിക്ക് നൽകി ശനി ദോഷമകറ്റി എന്ന് സാരം. അതായത് ശനി ദോഷത്തിന് വിഷ്ണു ഭജനം ഉത്തമം എന്ന് സന്ദേശം. നീ ഏത് രൂപത്തിൽ എന്നെ കാണുവാനാഗ്രഹിക്കുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാവാക്യമനുസരിച്ച് ഋഷിമാർ കൽപ്പിച്ചതാണ് ഇന്നു നാം കാണുന്ന ആനയുടെ മുഖത്തൊട് കൂടിയ രൂപം! എന്തേ മഹർഷിമാർ ഇങ്ങിനെ ഒരു രൂപം നൽകിയത്?
ആ രൂപത്തിൽ വിഘ്ന നിവാരണത്തിന് ജീവാത്മാക്കളായ നാം ചെയ്യെണ്ട ചീല കാര്യങ്ങളുണ്ട്.
ചെറിയ കണ്ണ് ---എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം എന്ന തത്വം
2. വലിയ ചെവിവട്ടം ചെറിയ ചെവിദ്വാരം--എല്ലാം കേൾക്കണം പക്ഷെ ആവശ്യമുള്ളത് മാത്രമേ ഉൾക്കൊള്ളാവൂ എന്ന തത്വം
3. തുമ്പിക്കൈ--ചേറ് നിറഞ്ഞ ജലത്തിൽ നിന്ന് ജലം മാത്രമേ ആന എടുക്കൂ! അതിനാൽ സത്തായത് മാത്രം എടുക്കുക എന്ന തത്വം
4. കൊമ്പുകൾ--വലത്തെ കൊമ്പ് സത്തും ഇടത്തെ കൊമ്പ് അസത്തും. പരശുരാമൻ അസത്തായ കൊമ്പ് മുറിച്ചു. കാരണം വിഘ്ന നിവാരണത്തിന് സത്ത് മാത്രമേ വേണ്ടൂ! ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഗണപതിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ചിന്തിക്കുക
ഹനുമാൻ തത്ത്വം
ഹനുമാൻ തത്ത്വം
നമ്മുടേത് കുരങ്ങു മനസ്സാണ്. സാധാരണ കുരങ്ങൻമാർ ഒരു കൊമ്പിൽ നിന്ന് അടുത്ത കൊമ്പിലേക്കാണ് ചാടുന്നത്. എന്നാൽ മനുഷ്യമനസ്സ് ഈ നിമിഷം ഇവിടെയാണെങ്കിൽ അടുത്ത നിമിഷം അമേരിക്കയിലായിരിക്കും. ഇത്തരം കുരങ്ങു മനസ്സിനെ ഒരിടത്തു നിർത്തി നമ്മളിലേക്ക് തിരികെ കൊണ്ടുവരുന്ന ക്രിയയാണ് സനാതന ധർമ്മത്തിലെ ആരാധനാക്രമങ്ങൾ.
സദാ സമയം ഹനുമാൻ രാമനാമം ഉരുവിട്ടു കൊണ്ടിരിന്നു. ആരിലും ഹനുമാൻ ദർശിച്ചിരുന്നത് ശ്രീരാമനെ മാത്രമായിരുന്നു. ഹനുമാനെ പോലെ നിഷ്ഠയോടുകൂടിയ ഭക്തിയുണ്ടെങ്കിൽ, സദാ ഭഗവദ് നാമം ജപിക്കുവാൻ തയ്യാറാണെങ്കിൽ ഈശ്വര പദവിയിലേക്കു പോലും ഉയരുവാൻ കഴിയും എന്നാണ് ഹനുമാന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാത്ത കുരങ്ങു മനസ്സിനെ വരുതിയിൽ കൊണ്ടുവരാനുള്ള എളുപ്പമാർഗ്ഗം സദാ നാമജപമാണെന്ന് ഇതിലൂടെ വെളിവാകുന്നു.
ജയ് ഹനുമാൻ
ജയ് ശ്രീ രാം
നമ്മുടേത് കുരങ്ങു മനസ്സാണ്. സാധാരണ കുരങ്ങൻമാർ ഒരു കൊമ്പിൽ നിന്ന് അടുത്ത കൊമ്പിലേക്കാണ് ചാടുന്നത്. എന്നാൽ മനുഷ്യമനസ്സ് ഈ നിമിഷം ഇവിടെയാണെങ്കിൽ അടുത്ത നിമിഷം അമേരിക്കയിലായിരിക്കും. ഇത്തരം കുരങ്ങു മനസ്സിനെ ഒരിടത്തു നിർത്തി നമ്മളിലേക്ക് തിരികെ കൊണ്ടുവരുന്ന ക്രിയയാണ് സനാതന ധർമ്മത്തിലെ ആരാധനാക്രമങ്ങൾ.
സദാ സമയം ഹനുമാൻ രാമനാമം ഉരുവിട്ടു കൊണ്ടിരിന്നു. ആരിലും ഹനുമാൻ ദർശിച്ചിരുന്നത് ശ്രീരാമനെ മാത്രമായിരുന്നു. ഹനുമാനെ പോലെ നിഷ്ഠയോടുകൂടിയ ഭക്തിയുണ്ടെങ്കിൽ, സദാ ഭഗവദ് നാമം ജപിക്കുവാൻ തയ്യാറാണെങ്കിൽ ഈശ്വര പദവിയിലേക്കു പോലും ഉയരുവാൻ കഴിയും എന്നാണ് ഹനുമാന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാത്ത കുരങ്ങു മനസ്സിനെ വരുതിയിൽ കൊണ്ടുവരാനുള്ള എളുപ്പമാർഗ്ഗം സദാ നാമജപമാണെന്ന് ഇതിലൂടെ വെളിവാകുന്നു.
ജയ് ഹനുമാൻ
ജയ് ശ്രീ രാം
Sunday, 9 April 2017
അനന്തപത്മനാഭ സ്വാമി ക്ഷേത്ര
ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് കിട്ടിയ അറിവുകൾ നിങ്ങളുമായി പങ്കുവെക്കുന്നു....
സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.
ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുതങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. എന്നിരുന്നാലും ,
ക്ഷേത്രത്തിനുളളിൽ നില്ക്കും നേരത്തും, പലരും അറിയാണ്ട് പോകുന്നൊരു വസ്തുതയെന്തെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്‍റെയും, നിശ്ചയദാര്‍ഢ്യത്തിന്‍റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്‍റെ , വേണാടിന്‍റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും ...
അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്..
മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.
അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർത്തിരിക്കുന്നത്. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ലാ.
കടുശർക്കരയോഗം എന്ന അത്യപൂർവആയുര്‍വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്..
കടുശർക്കരയോഗത്തിന്റെ ചേരുവകൾ:
ഞണ്ടിന്‍ കുഴിയിലും , ഉറുമ്പിന്‍ പുറ്റിലുമുള്ള മണല്‍തരികള്‍,
ചതുപ്പുനിലം , മലയോരം, സമതലം , കടലോരം , ആറ്റിന്‍തീരം മുതലുള്ള മണ്ണും മണലും ,
ദേവവൃക്ഷങ്ങളുടെ തടികള്‍ , ത്രിപ്പലി , ത്രിഫല , ചുക്കു , കുരുമുളക് , നാല്‍പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഷായക്കൂട്ടുകള്‍ , പലതരം എണ്ണകള്‍ ,ദ്രവ്യങ്ങള്‍ , ധാന്യപൊടികള്‍ , പലതരം പശകള്‍,
ചന്ദനം , കസ്തൂരി , കര്‍പ്പൂരം , കുങ്കുമം എന്നിവ ചേര്‍ത്ത ചൂര്‍ണങ്ങള്‍ .
ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേര്‍ത്തുള്ള അതിസങ്കീര്‍ണമായ പ്രക്രിയയില്‍ കൂടിയാണ് കടുശര്‍ക്കരയോഗം നിര്‍മ്മിച്ചത്..
ദേവവൃക്ഷങ്ങളുടെ ചട്ടകൂടില്‍ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്..
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്‍ന്ന മഹനീയമായ നിര്‍മ്മിതിയാണ്, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം...
ധാരാളം തുരങ്കങ്ങള്‍ ക്ഷേത്രത്തില്‍ നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.
കവടിയാര്‍ കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള്‍ ഭാവനാശകലങ്ങളല്ല എന്നറിയണം എങ്കില്‍ , ക്ഷേത്രത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഒടിയന്‍വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്‍ക്കു ഇപ്പോൾ പ്രവേശനം ഇല്ല. )
കടല്‍തീരത്തുള്ള ഈ തുരങ്കത്തില്‍, വേലിയേറ്റവേളയില്‍ കയറുന്ന ജലം തിരികെ ഒഴുകിപോകുവാന്‍ ആഴ്ചകള്‍ എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്‍ണം എന്നിവ ചിലപ്പോള്‍ ഒക്കെ അവിടം നിന്നും ലഭിക്കാറുണ്ട് .
മുങ്ങല്‍വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില്‍ ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.
മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര്‍ കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, ചുവടുകള്‍ അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളത്.
പുരാവസ്തുവകുപ്പ് റഡാര്‍ ഉപയോഗിച്ചു ത്രിമാനചിത്രം നിര്‍മ്മിച്ചതും , അതിലെ കണ്ടെത്തലുകള്‍ തൃപ്തികരമായ രീതിയില്‍ പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള്‍ കൊണ്ടു മാത്രമാണ്..
അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയില്‍ കാതോര്‍ത്താല്‍ കടല്‍ ഇരമ്പുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നത്..
ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുതമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്‍ന്നു നിര്‍മ്മിച്ച ഈ ക്ഷേത്രം. വര്‍ഷദിവസങ്ങളെ സൂചിപ്പിക്കാന്‍ 365കാല്‍ തൂണുകളും ,
മനുഷ്യശരീരത്തെ സൂചിപ്പിക്കാന്‍ നവവഴികളും ക്ഷേത്രത്തിലുണ്ട്.
ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന്‍ തൂണുകളില്‍ കൃത്യായി തട്ടിയാല്‍ ശിലയില്‍ നിന്നും സപ്തനാദമാണ് ഉണ്ടാവുക . നൂറ്റാണ്ടുകള്‍ മുന്നേ , യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാര്‍ കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത് എന്നതു ആശ്ചര്യമാണ്.
ബി നിലവറ തുറക്കാന്‍ പാടില്ലാ എന്നൊരു വിശ്വാസമുണ്ട്...
ബി നിലവറയ്ക്കു ഉള്ളില്‍ ഒരു നിലവറയുണ്ട് , അതിനുള്ളില്‍ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്‍ കുടികൊള്ളുന്നയിടവും , സാക്ഷാല്‍ ശ്രീ നരസിംഹമൂര്‍ത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നാണ് വിശ്വാസം..
ബി നിലവറ, നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ ആകുന്നു പൂട്ടിയത് , മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന്‍ പാടുള്ളൂ എന്ന് പറയുന്നു..
ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാലാണ് അങ്ങിനെ..
ഒരു അരിമണി ആണേല്‍ കൂടി, അമ്പലത്തില്‍ സമര്‍പ്പിച്ചാല്‍ അത് താളിയോലയില്‍ കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില്‍ രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള്‍ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള്‍..
ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടു നിര്‍മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്‍ത്തു.
എന്നാല്‍ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള്‍ നടക്കും നേരം തകര്‍ക്കുകയുണ്ടായി. അങ്ങിനെ തകര്‍ത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരില്‍ ഇന്നു അറിയപ്പെടുന്നു. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു. ആദ്യ സെന്‍ട്രല്‍ ജയില്‍ വന്നതും കോട്ടയ്ക്കുള്ളില്‍ തന്നെയാണു . തിരുവിതാംകൂര്‍ സൈന്യത്തിന്‍ ബാരക്കുകള്‍ സെന്‍ട്രല്‍ ജയിലാക്കി മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി..
തോവാള മുതല്‍ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങള്‍ എത്തുന്നതു തോവാളയില്‍ നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള്‍ വളര്‍ത്തുക അവിടം . താമര പുഷ്പങ്ങള്‍ വെള്ളയാണി കായലില്‍ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്‍ നിന്നും പൂക്കള്‍ മാറ്റുക മയില്‍പീലി ഉപയോഗിച്ചു മാത്രമാണ്..
ക്ഷേത്രത്തിന്‍ മൂലസ്ഥാനമെന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്‍ക്കരയോഗപ്രകാരം നിര്‍മ്മിച്ച വിഗ്രഹമാണ് അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും റബ്ബര്‍പശയും പോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്‍ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അതു ഇളക്കിയാല്‍ കുളത്തിലെ വെള്ളം ഭൂമിയുടെ അടിയില്‍ നിര്‍മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.
ഭഗവാന്‍ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിത് മാത്രമാണു. ( ഇന്ത്യന്‍ യൂണിയനില്‍ സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍ ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെ മുതിര്‍ന്നയാള്‍ പുലര്‍ച്ചെ ഭഗവാനെ മുഖം കാട്ടി , ദൈന്യദിന ഭരണകാര്യങ്ങള്‍ ഉണര്‍ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.
ഒരുദിനം അതില്‍ വീഴ്ചവരുത്തിയാല്‍, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും നിര്‍ബന്ധം . വേണാടിന്‍റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല്‍ മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.
ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട് വേളയില്‍ കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും , അര്‍ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യം ശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.
ശേഷമത്, ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു നിര്‍ത്തലാക്കുകയുണ്ടായി.
ആറാട്ടു വേളയില്‍ മാത്രമാണു , അനന്തപുരി അന്തര്‍ദേശിയ വിമാനതാവളം അടയ്ക്കുക.
ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില്‍ കൂടിയാണ് കടന്നു പോവുക എന്നതാണ് കാരണം...
സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.
ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുതങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. എന്നിരുന്നാലും ,
ക്ഷേത്രത്തിനുളളിൽ നില്ക്കും നേരത്തും, പലരും അറിയാണ്ട് പോകുന്നൊരു വസ്തുതയെന്തെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്‍റെയും, നിശ്ചയദാര്‍ഢ്യത്തിന്‍റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്‍റെ , വേണാടിന്‍റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും ...
അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്..
മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.
അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർത്തിരിക്കുന്നത്. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ലാ.
കടുശർക്കരയോഗം എന്ന അത്യപൂർവആയുര്‍വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്..
കടുശർക്കരയോഗത്തിന്റെ ചേരുവകൾ:
ഞണ്ടിന്‍ കുഴിയിലും , ഉറുമ്പിന്‍ പുറ്റിലുമുള്ള മണല്‍തരികള്‍,
ചതുപ്പുനിലം , മലയോരം, സമതലം , കടലോരം , ആറ്റിന്‍തീരം മുതലുള്ള മണ്ണും മണലും ,
ദേവവൃക്ഷങ്ങളുടെ തടികള്‍ , ത്രിപ്പലി , ത്രിഫല , ചുക്കു , കുരുമുളക് , നാല്‍പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഷായക്കൂട്ടുകള്‍ , പലതരം എണ്ണകള്‍ ,ദ്രവ്യങ്ങള്‍ , ധാന്യപൊടികള്‍ , പലതരം പശകള്‍,
ചന്ദനം , കസ്തൂരി , കര്‍പ്പൂരം , കുങ്കുമം എന്നിവ ചേര്‍ത്ത ചൂര്‍ണങ്ങള്‍ .
ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേര്‍ത്തുള്ള അതിസങ്കീര്‍ണമായ പ്രക്രിയയില്‍ കൂടിയാണ് കടുശര്‍ക്കരയോഗം നിര്‍മ്മിച്ചത്..
ദേവവൃക്ഷങ്ങളുടെ ചട്ടകൂടില്‍ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നത്..
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്‍ന്ന മഹനീയമായ നിര്‍മ്മിതിയാണ്, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം...
ധാരാളം തുരങ്കങ്ങള്‍ ക്ഷേത്രത്തില്‍ നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.
കവടിയാര്‍ കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള്‍ ഭാവനാശകലങ്ങളല്ല എന്നറിയണം എങ്കില്‍ , ക്ഷേത്രത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള ഒടിയന്‍വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്‍ക്കു ഇപ്പോൾ പ്രവേശനം ഇല്ല. )
കടല്‍തീരത്തുള്ള ഈ തുരങ്കത്തില്‍, വേലിയേറ്റവേളയില്‍ കയറുന്ന ജലം തിരികെ ഒഴുകിപോകുവാന്‍ ആഴ്ചകള്‍ എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്‍ണം എന്നിവ ചിലപ്പോള്‍ ഒക്കെ അവിടം നിന്നും ലഭിക്കാറുണ്ട് .
മുങ്ങല്‍വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില്‍ ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.
മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര്‍ കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, ചുവടുകള്‍ അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളത്.
പുരാവസ്തുവകുപ്പ് റഡാര്‍ ഉപയോഗിച്ചു ത്രിമാനചിത്രം നിര്‍മ്മിച്ചതും , അതിലെ കണ്ടെത്തലുകള്‍ തൃപ്തികരമായ രീതിയില്‍ പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള്‍ കൊണ്ടു മാത്രമാണ്..
അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയില്‍ കാതോര്‍ത്താല്‍ കടല്‍ ഇരമ്പുന്ന ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നത്..
ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുതമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്‍ന്നു നിര്‍മ്മിച്ച ഈ ക്ഷേത്രം. വര്‍ഷദിവസങ്ങളെ സൂചിപ്പിക്കാന്‍ 365കാല്‍ തൂണുകളും ,
മനുഷ്യശരീരത്തെ സൂചിപ്പിക്കാന്‍ നവവഴികളും ക്ഷേത്രത്തിലുണ്ട്.
ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന്‍ തൂണുകളില്‍ കൃത്യായി തട്ടിയാല്‍ ശിലയില്‍ നിന്നും സപ്തനാദമാണ് ഉണ്ടാവുക . നൂറ്റാണ്ടുകള്‍ മുന്നേ , യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാര്‍ കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത് എന്നതു ആശ്ചര്യമാണ്.
ബി നിലവറ തുറക്കാന്‍ പാടില്ലാ എന്നൊരു വിശ്വാസമുണ്ട്...
ബി നിലവറയ്ക്കു ഉള്ളില്‍ ഒരു നിലവറയുണ്ട് , അതിനുള്ളില്‍ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്‍ കുടികൊള്ളുന്നയിടവും , സാക്ഷാല്‍ ശ്രീ നരസിംഹമൂര്‍ത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നാണ് വിശ്വാസം..
ബി നിലവറ, നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ ആകുന്നു പൂട്ടിയത് , മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന്‍ പാടുള്ളൂ എന്ന് പറയുന്നു..
ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാലാണ് അങ്ങിനെ..
ഒരു അരിമണി ആണേല്‍ കൂടി, അമ്പലത്തില്‍ സമര്‍പ്പിച്ചാല്‍ അത് താളിയോലയില്‍ കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില്‍ രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള്‍ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള്‍..
ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടു നിര്‍മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്‍ത്തു.
എന്നാല്‍ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള്‍ നടക്കും നേരം തകര്‍ക്കുകയുണ്ടായി. അങ്ങിനെ തകര്‍ത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരില്‍ ഇന്നു അറിയപ്പെടുന്നു. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു. ആദ്യ സെന്‍ട്രല്‍ ജയില്‍ വന്നതും കോട്ടയ്ക്കുള്ളില്‍ തന്നെയാണു . തിരുവിതാംകൂര്‍ സൈന്യത്തിന്‍ ബാരക്കുകള്‍ സെന്‍ട്രല്‍ ജയിലാക്കി മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി..
തോവാള മുതല്‍ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങള്‍ എത്തുന്നതു തോവാളയില്‍ നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള്‍ വളര്‍ത്തുക അവിടം . താമര പുഷ്പങ്ങള്‍ വെള്ളയാണി കായലില്‍ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്‍ നിന്നും പൂക്കള്‍ മാറ്റുക മയില്‍പീലി ഉപയോഗിച്ചു മാത്രമാണ്..
ക്ഷേത്രത്തിന്‍ മൂലസ്ഥാനമെന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്‍ക്കരയോഗപ്രകാരം നിര്‍മ്മിച്ച വിഗ്രഹമാണ് അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും റബ്ബര്‍പശയും പോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്‍ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അതു ഇളക്കിയാല്‍ കുളത്തിലെ വെള്ളം ഭൂമിയുടെ അടിയില്‍ നിര്‍മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.
ഭഗവാന്‍ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിത് മാത്രമാണു. ( ഇന്ത്യന്‍ യൂണിയനില്‍ സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍ ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെ മുതിര്‍ന്നയാള്‍ പുലര്‍ച്ചെ ഭഗവാനെ മുഖം കാട്ടി , ദൈന്യദിന ഭരണകാര്യങ്ങള്‍ ഉണര്‍ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.
ഒരുദിനം അതില്‍ വീഴ്ചവരുത്തിയാല്‍, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും നിര്‍ബന്ധം . വേണാടിന്‍റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല്‍ മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.
ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട് വേളയില്‍ കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും , അര്‍ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യം ശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.
ശേഷമത്, ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു നിര്‍ത്തലാക്കുകയുണ്ടായി.
ആറാട്ടു വേളയില്‍ മാത്രമാണു , അനന്തപുരി അന്തര്‍ദേശിയ വിമാനതാവളം അടയ്ക്കുക.
ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില്‍ കൂടിയാണ് കടന്നു പോവുക എന്നതാണ് കാരണം...
Tuesday, 4 April 2017
ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ?
എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"
കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ? എന്നാൽ ആ കഥയാണ് ഇന്ന് ഹൈന്ദവ ധർമ്മ ക്ഷേത്രം ഗ്രൂപ്പുകളിൽ വിവരിക്കുന്നത്..പണ്ട് അതായത് ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി. പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും.തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും"
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
." ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്.
" എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"
ഇത്തവണ എല്ലാവരും നിറയെ കൊന്നപ്പുക്കള്‍ വയ്ക്കണേ!
ശ്രീകൃഷ്ണ പാദത്തില്‍ സമര്‍പ്പണം"
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"
കണിക്കൊന്നയും വിഷുവിനായി ഒരുങ്ങി നില്‍ക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്. കേട്ടീട്ടുണ്ടോ? എന്നാൽ ആ കഥയാണ് ഇന്ന് ഹൈന്ദവ ധർമ്മ ക്ഷേത്രം ഗ്രൂപ്പുകളിൽ വിവരിക്കുന്നത്..പണ്ട് അതായത് ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി. പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു. കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും.തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും"
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു
." ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".
.അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,അതാണ് കവി പാടിയത്.
" എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"
ഇത്തവണ എല്ലാവരും നിറയെ കൊന്നപ്പുക്കള്‍ വയ്ക്കണേ!
ശ്രീകൃഷ്ണ പാദത്തില്‍ സമര്‍പ്പണം"
പ്രണയവും വിവാഹവും ..
പ്രണയവും വിവാഹവും ..
എന്തോ ആലോചിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ശിഷ്യനെ കണ്ടു ഗുരു ചോദിച്ചു.."പൂന്തോട്ടം മുഴുവനും നനച്ചു കഴിഞ്ഞോ വിഷ്ണു.." അതെ ഗുരോ എന്ന് പറഞ്ഞു വിഷ്ണു ഗുരുവിന്റെ അടുക്കലേക്കു വന്നു. എന്താ നിനക്കൊരു ചിന്താകുഴപ്പം.. ??? ഗുരുവിന്റെ ചോദ്യം കേട്ട് വിഷ്ണു ഒരുനിമിഷം ആലോചിച്ചിട്ട്.. ഗുരോ " വിവാഹവും പ്രണയവും തമ്മിലുള്ള വിത്യാസം എന്താണെന്ന് പറയാമോ ??" എന്ന് ചോദിച്ചു...
ഗുരു മെല്ലെ ചിരിച്ചുകൊണ്ട്.. അതുപോട്ടെ, നീ പോയി നമ്മുടെ റോസാപൂന്തോട്ടത്തിലെ ഒരു പൂവ് കൊണ്ടുവരണം. പക്ഷെ രണ്ടു നിബന്ധനകള്‍ ഉണ്ട് . പോയ വഴിയെ മടങ്ങി വരരുത്, തോട്ടത്തില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ ചെടിയില്‍ നിന്നാകണം നീ പൂവ് കൊണ്ട് വരേണ്ടത്.. . "ശരി ഗുരോ എന്ന് പറഞ്ഞു ശിഷ്യന്‍ തോട്ടത്തിലേക്ക് പോയി.
അല്‍പനേരം കഴിഞ്ഞു വെറുംകൈയ്യോടെ മടങ്ങിവന്ന ശിഷ്യനെ നോക്കി ഗുരു പൂവെവിടെ? എന്ന് ചോദിച്ചു. അതിനു ശിഷ്യന്‍, ക്ഷമിക്കണം ഗുരോ, ഞാന്‍ പോകുമ്പോള്‍ വലിയ ചെടികള്‍ ഉണ്ടായിരുന്നു, സുന്ദരമായ പൂക്കളും ഉണ്ടായിരുന്നു.. പക്ഷെ അതിലും വലിയവ തപ്പി ഞാന്‍ തോട്ടത്തിന്റെ അങ്ങേ അറ്റം വരെ ചെന്നു, പക്ഷെ അങ്ങോട്ടൊക്കെ ചെറിയ ചെടികളായിരുന്നു. പോയവഴി തിരിച്ചു വരാന്‍ കഴിയാത്തതുകൊണ്ട് അവസാനം വരെ പൂവിറുക്കാന്‍ കഴിഞ്ഞില്ല " എന്ന് മറുപടി പറഞ്ഞു.
പുഞ്ചിരിയോടെ ഗുരു പറഞ്ഞു, ഇതാണ് പ്രണയം...
ശരി അതിരിക്കട്ടെ, ഇപ്പൊ നീ പോയി സൂര്യകാന്തി തോട്ടത്തില്‍ നിന്നും നിനക്ക് സുന്ദരമെന്നു തോന്നുന്ന ഒരു പൂവ് കൊണ്ടുവരണം, പക്ഷെ ഒരു കാര്യം, ഒരു പൂവ് പറിച്ചു കഴിഞ്ഞാല്‍ വേറെ പൂവ് പറിക്കാന്‍ പാടില്ല...
വിഷ്ണു പോയി നിമിഷങ്ങള്‍ക്കകം തന്നെ ഒരു പൂവുമായി മടങ്ങി വന്നു. ഗുരു ചോദിച്ചു, ഇതാണോ നമ്മുടെ തോട്ടത്തിലെ ഏറ്റവും നല്ല സൂര്യകാന്തി??
"ഇല്ല ഗുരു, ഇതിലും സുന്ദരമായ പൂക്കള്‍ ഉണ്ടായിരുന്നു, പക്ഷെ, ആദ്യം പറ്റിയതുപോലെ സംഭവിക്കാതിരിക്കാന്‍, തോട്ടത്തില്‍ ചെന്നയുടനെ എനിക്കു നല്ലതെന്ന് തോന്നിയ ഒരു പൂവ് ഞാന്‍ പിഴുതെടുത്തു. മറ്റൊരു പൂവിറുക്കാന്‍ പാടില്ല എന്ന് നിബന്ധനയുല്ലതുകൊണ്ട് നല്ല പൂക്കള്‍ ഉണ്ടായിരുന്നിട്ടും അതിനെ നോക്കാന്‍ ഞാന്‍ ശ്രമിച്ചില്ല...."
ഗുരു ശാന്തമായി പറഞ്ഞു.. ഇതാണ് വിവാഹം...
എന്തോ ആലോചിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ശിഷ്യനെ കണ്ടു ഗുരു ചോദിച്ചു.."പൂന്തോട്ടം മുഴുവനും നനച്ചു കഴിഞ്ഞോ വിഷ്ണു.." അതെ ഗുരോ എന്ന് പറഞ്ഞു വിഷ്ണു ഗുരുവിന്റെ അടുക്കലേക്കു വന്നു. എന്താ നിനക്കൊരു ചിന്താകുഴപ്പം.. ??? ഗുരുവിന്റെ ചോദ്യം കേട്ട് വിഷ്ണു ഒരുനിമിഷം ആലോചിച്ചിട്ട്.. ഗുരോ " വിവാഹവും പ്രണയവും തമ്മിലുള്ള വിത്യാസം എന്താണെന്ന് പറയാമോ ??" എന്ന് ചോദിച്ചു...
ഗുരു മെല്ലെ ചിരിച്ചുകൊണ്ട്.. അതുപോട്ടെ, നീ പോയി നമ്മുടെ റോസാപൂന്തോട്ടത്തിലെ ഒരു പൂവ് കൊണ്ടുവരണം. പക്ഷെ രണ്ടു നിബന്ധനകള്‍ ഉണ്ട് . പോയ വഴിയെ മടങ്ങി വരരുത്, തോട്ടത്തില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ ചെടിയില്‍ നിന്നാകണം നീ പൂവ് കൊണ്ട് വരേണ്ടത്.. . "ശരി ഗുരോ എന്ന് പറഞ്ഞു ശിഷ്യന്‍ തോട്ടത്തിലേക്ക് പോയി.
അല്‍പനേരം കഴിഞ്ഞു വെറുംകൈയ്യോടെ മടങ്ങിവന്ന ശിഷ്യനെ നോക്കി ഗുരു പൂവെവിടെ? എന്ന് ചോദിച്ചു. അതിനു ശിഷ്യന്‍, ക്ഷമിക്കണം ഗുരോ, ഞാന്‍ പോകുമ്പോള്‍ വലിയ ചെടികള്‍ ഉണ്ടായിരുന്നു, സുന്ദരമായ പൂക്കളും ഉണ്ടായിരുന്നു.. പക്ഷെ അതിലും വലിയവ തപ്പി ഞാന്‍ തോട്ടത്തിന്റെ അങ്ങേ അറ്റം വരെ ചെന്നു, പക്ഷെ അങ്ങോട്ടൊക്കെ ചെറിയ ചെടികളായിരുന്നു. പോയവഴി തിരിച്ചു വരാന്‍ കഴിയാത്തതുകൊണ്ട് അവസാനം വരെ പൂവിറുക്കാന്‍ കഴിഞ്ഞില്ല " എന്ന് മറുപടി പറഞ്ഞു.
പുഞ്ചിരിയോടെ ഗുരു പറഞ്ഞു, ഇതാണ് പ്രണയം...
ശരി അതിരിക്കട്ടെ, ഇപ്പൊ നീ പോയി സൂര്യകാന്തി തോട്ടത്തില്‍ നിന്നും നിനക്ക് സുന്ദരമെന്നു തോന്നുന്ന ഒരു പൂവ് കൊണ്ടുവരണം, പക്ഷെ ഒരു കാര്യം, ഒരു പൂവ് പറിച്ചു കഴിഞ്ഞാല്‍ വേറെ പൂവ് പറിക്കാന്‍ പാടില്ല...
വിഷ്ണു പോയി നിമിഷങ്ങള്‍ക്കകം തന്നെ ഒരു പൂവുമായി മടങ്ങി വന്നു. ഗുരു ചോദിച്ചു, ഇതാണോ നമ്മുടെ തോട്ടത്തിലെ ഏറ്റവും നല്ല സൂര്യകാന്തി??
"ഇല്ല ഗുരു, ഇതിലും സുന്ദരമായ പൂക്കള്‍ ഉണ്ടായിരുന്നു, പക്ഷെ, ആദ്യം പറ്റിയതുപോലെ സംഭവിക്കാതിരിക്കാന്‍, തോട്ടത്തില്‍ ചെന്നയുടനെ എനിക്കു നല്ലതെന്ന് തോന്നിയ ഒരു പൂവ് ഞാന്‍ പിഴുതെടുത്തു. മറ്റൊരു പൂവിറുക്കാന്‍ പാടില്ല എന്ന് നിബന്ധനയുല്ലതുകൊണ്ട് നല്ല പൂക്കള്‍ ഉണ്ടായിരുന്നിട്ടും അതിനെ നോക്കാന്‍ ഞാന്‍ ശ്രമിച്ചില്ല...."
ഗുരു ശാന്തമായി പറഞ്ഞു.. ഇതാണ് വിവാഹം...
Subscribe to:
Posts (Atom)