എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു അവര്
ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്‍റെ കൂട്ടുകാരു
എന്നെ പരിഹാസപാത്രമാക്കുന്ന
വികൃതരൂപമായിരുന്നു അമ്മയ്ക്ക്,അമ്മ ഈ
ലോകത്തോട് വിടപറഞ്ഞെങ്കില്‍ എന്ന് ഞാന്‍
ആഗ്രഹിച്ചുകൊണ്ടേയിരുന്നു.
ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോ
ന്നും അമ്മ പ്രതികരിച്ചതേയില്ല.ചെറിയ കട
നടത്തി പാതി ദാരിദ്രത്തില് ആണ് അമ്മ
എന്നെ വളര്‍ത്തിയിരുന്നത്.
അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ
ഒറ്റകണ്ണിൽ നിന്നും രക്ഷപെടുമെന്നു ഞാന്‍
നിശ്ചയിച്ചു!!!!!
ഞാന്‍ കഷ്ട്ടപ്പെട്ട് പഠിച്ചു സര്‍വ കലാശാലയില്‍
നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ചു
ച്ച്, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു
ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ
അമ്മ വന്നു ഞാന്‍ അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു
അമ്മ പോയി,,,,,,,,,,,
അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ക്ഷണം കിട്ടി
ഞാന്‍ ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ
കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള്‍
അമ്മബോധം കേട്ട് കിടക്കുന്നു. കയ്യില് ഒരു കുറിപ്പ്
മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു
ഇനി നിന്നെ തേടി വരില്ല
ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല
നിന്‍റെ ചെറുപ്രായത്തില്‍ ഒരപകടത്തിൽ പെട്ട്
നിന്‍റെ ഒരു കണ്ണ് പോയീ, ആ രൂപത്തിൽ
നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്
എന്‍റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള
നിന്‍റെ സുന്ദര രൂപത്തിൽ ഞാന്‍ ആസ്വദിക്കുന്നു..
No comments:
Post a Comment