🔱 കൂർമ്മാവതാരം
🎀🎀🎀🎀🎀🎀🎀🎀🎀
മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ഭഗവാന്റെ ഒരോ അവതാരങ്ങള്‍ക്ക് പിന്നിലും ഒരോ ഐതീഹ്യമുണ്ട്. കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യം ഇങ്ങനെ:- ദേവരാജാവായ ഇന്ദ്രന്‍ ഒരിക്കല്‍ വഴിയില്‍ വച്ച് ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ് ഇന്ദ്രന് സ്നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന്‍ മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ് തേന് കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത് കാല്‍ക്കീഴില്‍ ചവുട്ടി അരയ്ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ് ഇന്ദ്രനെ ശപിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന് ദേവന്മാര്‍ നിര്‍ഗ്ഗുണന്മാരായിപ്പോകട്ടെ എന്നായിരുന്നു ശാപം.
ശാപമോചനത്തിന് പരിഹാരം തേടി ദേവന്മാര്‍ ബ്രഹ്മാവിനെ ചെന്ന് കാണുന്നു. ശക്തിശാലികളായ അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന് അവര്‍ ഭയന്നു. അപ്പോള്‍ ബ്രഹ്മാവാണ് ഉപദേശിച്ചത് പാലാഴി കടഞ്ഞ് കിട്ടുന്ന അമൃത് സേവിച്ച് അമരന്മാരാവാനും അമൂല്യ വസ്തുക്കള്‍ സ്വന്തമാക്കാനും. ഇതിനായി പാലാഴി കടയുക എളുപ്പമായിരുന്നില്ല. മന്ഥര പര്‍വതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റന്‍ സര്‍പ്പത്തെ കയറാക്കി വേണം പാല്‍ക്കടല്‍ കടയുന്നത്.
നിവൃത്തിയില്ലാതെ വന്നപ്പോല്‍ ദേവന്മാര്‍ നിത്യ ശത്രുക്കളായ അസുരന്മാരുമായി സന്ധിയുണ്ടാക്കി. അമൃത് കിട്ടുമല്ലോ എന്നു കരുതി അസുരന്മാര്‍ പാലാഴി മഥനത്തിന് തയാറായി. പക്ഷെ, പാല്‍ക്കടലില്‍ മന്ഥര പര്‍വതം ഇടുമ്പോഴേക്കും അത് താഴ്‌ന്നു പോവുന്നു. എന്തു ചെയ്യും?. ഒരുപായത്തിനായി, സഹായത്തിനായി അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അപ്പോള്‍ മഹാവിഷ്ണു ഒരു കൂറ്റന്‍ ആമയായി മാറി സമുദ്രത്തിന്റെ അടിയില്‍ ചെന്ന് പുറം കൊണ്ട് മന്ഥര പര്‍വതത്തിന്റെ കൂര്‍ത്ത ഭാഗം താങ്ങി നിര്‍ത്തി കടയാന്‍ സൗകര്യം ചെയ്‌തു കൊടുത്തു.
🔱 കൂർമ്മാവതാരം മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രം
💧💧💧💧💧💧💧💧💧
ശ്രീ കൂർമ്മാനാഥാ ക്ഷേത്രം സ്ഥാപിച്ചത് ആന്ധ്രപ്രദേശിലെ ശ്രീ കാകുളം നഗരത്തില്‍ നിന്നും 13 Km മാറി ശ്രീ കൂർമ്മ ഗ്രാമത്തിലാണ്. ഇവിടുത്തെ മുഖ്യ പ്രദിഷ്ഠ കൂർമ്മാനാഥൻ അതവ മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മം.
🔱 പരിണാമ സിദ്ധാന്തവും കൂർമ്മാവതാരവും
💧💧💧💧💧💧💧💧💧
കൂർമ്മം എന്നാൽ ആമ. മഹാവിഷ്ണു കൂർമ്മാവതാരം എടുത്തത് ദേവാസുരന്മാർ ഒരു പർവതത്തെ പാലാഴിയിൽ കടഞ്ഞ് അമൃത് ഉണ്ടാക്കുന്ന സമയത്ത് ആ പർവതത്തിന്റെ ഭാരം താങ്ങാനായാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ വെള്ളത്തിൽ അഥവാ കടലിൽ ഉണ്ടായ ജീവന് പരിണാമം സംഭവിക്കുകയും അവ കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ഉഭയകക്ഷി ജീവികളായി മാറുകയും ചെയ്യുന്നു. ആമ ഒരു ഉഭയകക്ഷി ജീവിയാണെന്ന് നമുക്കറിയാമല്ലോ. അതിനാൽ ദശാവതാരത്തിലെ കൂർമ്മം ഒരു ഉഭയകക്ഷി ജീവിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
🔱 കൂർമതത്ത്വം
💧💧💧💧💧💧💧💧💧
കൂർമം എന്നത് എപ്പോഴും നാം ക്ഷേത്രങ്ങളിൽകാണുന്നതാണ്.. കൂർമത്തെ എന്തിനാണ് അമ്പലത്തിൽ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാൽ വളരെ എളുപ്പമായി പറയാം. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂർമത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം.. കൂര്മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പർശ ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം. അതായത് ഉൾവലിയണം എന്നർഥം. അതാണ് കൂർമാവതാരം.. സാധകൻ എല്ലായിപ്പോഴും പ്രകൃതിയുടെ മായാവലയത്തിൽ നിന്ന് ഉൾവലിയണം എന്നര്ഥം..
➖➖➖➖➖➖➖➖➖
കൂര്മ്മാവതാരത്തിലെ ആരാധനാ ഫലം ?
വിഘ്നനിവാരണം, ഗൃഹലാഭം.
Tuesday, 28 February 2017
Sunday, 26 February 2017
ആഘോരി സന്യാസികൾ
ആഘോരി സന്യാസികൾ
....................................................................
45,000 ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്വടക്ക് വരണയും
തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.
ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന
മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുല്കുന്നു.
ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.എന്ന് പലരും ചിന്തിക്കുന്നു.
ഭഗവാന് ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാര്. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാര്ഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തില് നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര് അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ
ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര് പൂര്ണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകള് ഇവരെ ബാധിക്കുന്നേയില്ല. തങ്ങള്ക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവര് വിശ്വസിക്കുന്നു. ആളുകള് കടന്ന് വരാന് മടിക്കുന്ന ശ്മശാന ഭൂമികയിൽതങ്ങള്ക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻകഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
ഇവർകയ്യില് കിട്ടുന്നതെന്തും കഴിയ്ക്കും. . ഇവര്ക്ക് സര്വ്വവും
ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ്ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും,പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം1000ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്.ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും
സമാനമായി നിർമിക്കപ്പെടുന്നുണ്ട്.
. എല്ലാം ശിവമയമാണിവര്ക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകള്ക്കും എല്ലാം കാരണക്കാരന് ശിവനാണെന്ന് ഇവർവിശ്വസിക്കുന്നു. എല്ലാത്തിലും പൂര്ണത ദര്ശിക്കാനും ഇവര്ക്ക് കഴിയുന്നു. പൂര്ണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവർഅവകാശപ്പെടുന്നു.
അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറസൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു.എരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം
വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും,ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ളഇവരുടെ വിജ്ഞാനം അപാരമാണു.
50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ
സന്യാസിമാർക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.
ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ് ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ് സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച് പ്രാണൻ
മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ( സഹസ്രദള ചക്രം)സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം.സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീയോഗവിദ്യ.കുണ്ഡലാകൃതിയിൽകിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾആയിരം തരംഗങ്ങൾ
അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ
വനത്തിലേക്കിറങ്ങേണ്ടിവരും.സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട് എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യ. സന്ധ്യാവന്ദനംഅഞ്ച്നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത് ഇടതുകയ്യിൽ ജലമെടുത്ത് വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽഏഴ്
പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് മംഗോളിയവരെ ചെന്നെത്താറുണ്ട്.കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക് നല്ല ബന്ധമുണ്ട്. അഘോരികളിൽ നിന്നാണു ലാമമാർപ്രകൃതിശക്തിയെ
വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.
കുറച്ചു വർഷം മുൻപ് കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ് തുടങ്ങി പേനവരെ അന്ന് അവർ
അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച് കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്.
നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി.ഇവരുടെ
ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു.
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ... അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട്പോ കാറുമില്ലാ. അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി
എത്തുകയാണ് ചെയ്യുന്നത് .
....................................................................
45,000 ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്വടക്ക് വരണയും
തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.
ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന
മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുല്കുന്നു.
ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.എന്ന് പലരും ചിന്തിക്കുന്നു.
ഭഗവാന് ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാര്. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാര്ഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തില് നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര് അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ
ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര് പൂര്ണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകള് ഇവരെ ബാധിക്കുന്നേയില്ല. തങ്ങള്ക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവര് വിശ്വസിക്കുന്നു. ആളുകള് കടന്ന് വരാന് മടിക്കുന്ന ശ്മശാന ഭൂമികയിൽതങ്ങള്ക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻകഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
ഇവർകയ്യില് കിട്ടുന്നതെന്തും കഴിയ്ക്കും. . ഇവര്ക്ക് സര്വ്വവും
ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ്ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും,പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം1000ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്.ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും
സമാനമായി നിർമിക്കപ്പെടുന്നുണ്ട്.
. എല്ലാം ശിവമയമാണിവര്ക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകള്ക്കും എല്ലാം കാരണക്കാരന് ശിവനാണെന്ന് ഇവർവിശ്വസിക്കുന്നു. എല്ലാത്തിലും പൂര്ണത ദര്ശിക്കാനും ഇവര്ക്ക് കഴിയുന്നു. പൂര്ണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവർഅവകാശപ്പെടുന്നു.
അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറസൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു.എരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം
വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും,ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ളഇവരുടെ വിജ്ഞാനം അപാരമാണു.
50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ
സന്യാസിമാർക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.
ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ് ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ് സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച് പ്രാണൻ
മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ( സഹസ്രദള ചക്രം)സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം.സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീയോഗവിദ്യ.കുണ്ഡലാകൃതിയിൽകിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾആയിരം തരംഗങ്ങൾ
അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ
വനത്തിലേക്കിറങ്ങേണ്ടിവരും.സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട് എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യ. സന്ധ്യാവന്ദനംഅഞ്ച്നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത് ഇടതുകയ്യിൽ ജലമെടുത്ത് വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽഏഴ്
പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് മംഗോളിയവരെ ചെന്നെത്താറുണ്ട്.കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക് നല്ല ബന്ധമുണ്ട്. അഘോരികളിൽ നിന്നാണു ലാമമാർപ്രകൃതിശക്തിയെ
വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.
കുറച്ചു വർഷം മുൻപ് കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ് തുടങ്ങി പേനവരെ അന്ന് അവർ
അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച് കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്.
നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി.ഇവരുടെ
ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു.
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ... അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട്പോ കാറുമില്ലാ. അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി
എത്തുകയാണ് ചെയ്യുന്നത് .
ഹനുമാൻ
ഹനുമാൻഅഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്. കേസരിയോടൊത്ത് അഞ്ജന, ശിവൻതന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സംപ്രീതനായ ശിവൻ ഈ വരം അവർക്ക് നൽകി. അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്വ്വരൂപം കൈകൊണ്ട് സ്വര്ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന് ഒരുങ്ങിയത് കണ്ട പുത്രന് താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന് ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്പ്പോട്ടേക്ക് ചാടി. ഇത് കണ്ട ദേവേന്ദ്രന് തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില് വജ്രായുധത്താല് ക്ഷതം പറ്റിയ കുരങ്ങനാണ് ഹനുമാനായത്. തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്,ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു. ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്ത്തികള് വായു ഭഗവാനെഅന്വേഷിച്ച് കണ്ടെത്തി. ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ് ഹനുമാന് എന്നും അതിനാല് സൂര്യ ഭഗവാന് വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില് നിന്നും ഹനുമാനോട് കൂടിയ വായുഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന് ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില് തിരിച്ചെത്തുന്നു. താന് രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില് നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന് പരാക്രമങ്ങള് തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള് ഓര്മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള് ഓര്മ്മിപ്പിക്കുന്നതോടെ തന്റെശക്തി മനസ്സിലാക്കി പ്രവര്ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്ഷി അനുഗ്രഹിച്ചു
Saturday, 25 February 2017
വിക്രമാദിത്യന്റെ സദസ്സിലെ
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്നവരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽപ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നുംഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.
കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ചഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. [1] ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പിന്റെ അഭിപ്രായത്തിൽ[2], ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിൻബലത്തോടെമലബാറിലേയ്ക്ക് കുടിയേറിപ്പാർത്ത ഇവരിൽ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികൾ ആയിരുന്നു. തങ്ങൾ മലബാറിലെത്തുന്നതിനുമുൻപ് വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴകിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശിയരുടെ എതിർപ്പിനെ തണുപ്പിക്കാനുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത് എന്ന് ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെടുന്നു. [3]
കഥ
ഉജ്ജയിനിയിലെ (മധ്യപ്രദേശ്) രാജാവായിരുന്ന വിക്രമാദിത്യന്റെസദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചിഎന്ന ബ്രാഹ്മണൻ[4]. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം[4]. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ് തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻവരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.[4]നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് വനദേവതമാരോട് പ്രാർത്ഥിച്ചാണ് കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന് ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ടിരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്. രാമായണം,അയോദ്ധ്യാകാണ്ഡത്തിലെ
“
രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം
”
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെഉപദേശിക്കുന്നതാണ് ഈ ശ്ലോകം.രാമനെദശരഥനായും, സീതയെഅമ്മയായും അടവിയെ (വനത്തെ)അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട് പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ് ജീവിച്ചിരിക്കുന്നത് രാജ്യത്തിന് ആപത്താണ് എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച് വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.
അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ് തന്റെ യാത്രക്കിടയിൽ വരരുചി ഒരുബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽകഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കുവീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക് ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന് നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട് സ്തബ്ധനായി നിന്ന ബ്രാഹ്മണനോട് വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.
വളരെ ബുദ്ധിമതിയായ ആ യുവതിക്ക് വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം(വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരംഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരംവെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.
യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ് ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽഒരു മുറിവിന്റെ പാട് കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കുപ്രായശ്ചിത്തമായി പത്നിയോടൊത്ത്‌തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.
ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട് എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന് ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.
ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്
കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ചഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. [1] ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പിന്റെ അഭിപ്രായത്തിൽ[2], ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിൻബലത്തോടെമലബാറിലേയ്ക്ക് കുടിയേറിപ്പാർത്ത ഇവരിൽ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികൾ ആയിരുന്നു. തങ്ങൾ മലബാറിലെത്തുന്നതിനുമുൻപ് വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴകിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശിയരുടെ എതിർപ്പിനെ തണുപ്പിക്കാനുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത് എന്ന് ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെടുന്നു. [3]
കഥ
ഉജ്ജയിനിയിലെ (മധ്യപ്രദേശ്) രാജാവായിരുന്ന വിക്രമാദിത്യന്റെസദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചിഎന്ന ബ്രാഹ്മണൻ[4]. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം[4]. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ് തന്റെ സദസ്സിലെ പണ്ഡിതരോടായി "രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്?" എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻവരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.[4]നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുമ്പ് വനദേവതമാരോട് പ്രാർത്ഥിച്ചാണ് കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന് ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ടിരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്ന് വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്. രാമായണം,അയോദ്ധ്യാകാണ്ഡത്തിലെ
“
രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം
”
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യാനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെഉപദേശിക്കുന്നതാണ് ഈ ശ്ലോകം.രാമനെദശരഥനായും, സീതയെഅമ്മയായും അടവിയെ (വനത്തെ)അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട് പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ് ജീവിച്ചിരിക്കുന്നത് രാജ്യത്തിന് ആപത്താണ് എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച് വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.
അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ് തന്റെ യാത്രക്കിടയിൽ വരരുചി ഒരുബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽകഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കുവീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക് ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന് നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട് സ്തബ്ധനായി നിന്ന ബ്രാഹ്മണനോട് വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.
വളരെ ബുദ്ധിമതിയായ ആ യുവതിക്ക് വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം(വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരംഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരംവെറ്റില, അടയ്ക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.
യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ് ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽഒരു മുറിവിന്റെ പാട് കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തുവളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കുപ്രായശ്ചിത്തമായി പത്നിയോടൊത്ത്‌തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.
ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട് എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച് പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന് ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു "വായില്ലാക്കുന്നിലപ്പൻ" എന്ന് അറിയപ്പെടുകയും ചെയ്തു.
ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണു പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്
ക്ഷേത്രക്കുളങ്ങളും വിശ്വാസവും
എല്ലാ ക്ഷേത്രങ്ങളിലും ഒരു കുളം ഉണ്ടാകും. പണ്ട് ക്ഷേത്രദർശനത്തിന് എത്തുന്നവർ ഭൂരിപക്ഷവും ക്ഷേത്രക്കുളത്തിൽ തന്നെ കുളിക്കുകയോ കൈയ്യും കാലും മുഖവും കഴുകുകയോ ചെയ്ത ശേഷമായിരുന്നു ക്ഷേത്രദർശനം നടത്തിയിരുന്നത്. ക്ഷേത്രകുളവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഉണ്ട്. ചില ക്ഷേത്രകുളങ്ങള്‍ക്ക് പ്രത്യേകം പേരും ഉണ്ട്.
ശബരിമലയിലെ ക്ഷേത്രകുളത്തിന് ഭസ്മക്കുളം എന്നാണ് പേരെങ്കിൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിന് പത്മതീർത്ഥം എന്നാണ് പേര്. ചേർത്തല തിരുവിഴ മഹാദേവക്ഷേത്രത്തിന് മുന്നിലെ കുളത്തിന്റെ പേര് ‘‘തവള ചെല്ലാക്കുളം’’ എന്നാണ്. പണ്ട് വില്ല്വമംഗലം സ്വാമി ഇവിടെ ക്ഷേത്രദർശനത്തിനായി എത്തിയപ്പോൾ തവളകൾ കരയുന്ന ശബ്ദം അധികവും അസഹനീയവും ആയി തോന്നിയ സ്വാമികൾ ‘‘മിണ്ടരുത്’’ എന്ന് പറഞ്ഞുവത്രേ അതിന് ശേഷം തവളകൾ ഒന്നും ഇന്നുവരെ ഇവിടെ കരയാറില്ല.
എറണാകുളം പറവൂരിലുള്ള മൂകാംബികാ ദേവി ക്ഷേത്രം കുളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളവും അതിലെ മുതലയും പ്രസിദ്ധമാണല്ലോ? കോഴിക്കോട് തളിക്ഷേത്രത്തിലെ മുതലയുടെ കഥ പറയിപെറ്റ് പന്തിരുകുല കഥകൾ വായിച്ചിട്ടുള്ള ആർക്കാണ് അറിയാത്തത്. കഥ കഥയിത് നായരേ കാഞ്ഞരക്കാട്ട് അമ്പലത്തിൽ തേങ്ങ മൂത്ത് ഇളനീരായതെങ്ങനെ?’’ എന്ന ഒരു കടംകഥ കാഞ്ഞരക്കാട്ട് വൈദ്യനാഥ ക്ഷേത്രത്തിലെ കുളവുമായി ബന്ധപ്പെട്ടതാണ്
കണ്ണൂർ തലശ്ശേരിയിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നശിച്ചു പോയ കുളം ക്ഷേത്രം പുനർനിർമ്മിച്ചാൽ പഴയ പ്രതാപങ്ങൾ കുളത്തിൽ വെള്ളം നിറയുന്നത് പോലെ വന്നു ചേരും എന്ന് അഷ്ടമംഗല പ്രശ്നം വച്ച ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. അത് സത്യമായി തീർന്നു.
ഇന്ന് ധാരാളം ക്ഷേത്രക്കുളങ്ങൾ മൂടപ്പെട്ടു കിടക്കുകയാണ്. ഉളിയന്നൂർ പെരുന്തച്ചൻ നിർമിച്ച് പ്രസിദ്ധമായ കുളം ഓരോ കോണില്‍ നിന്ന് നോക്കിയാൽ ഓരോ ആകൃതി തോന്നിയിരുന്നത് ഇന്ന് അതിന് മുകളിലൂടെ റെയിൽവേ ലൈൻ പോവുകയാണ്. ചിലതൊക്കെ പുനർനിർമ്മിക്കാൻ ഇപ്പോൾ ശ്രമം ആരംഭിച്ചിട്ടുണ്ട് ചില ക്ഷേത്രങ്ങളിൽ.
ക്ഷേത്രങ്ങൾ ആചാരാനുഷ്ടാനത്തിന്റെ ഭാഗമാണ്. ക്ഷേത്ര ചൈതന്യം വർദ്ധിക്കാൻ അത് ഉപകാരപ്പെടുകയും ചെയ്യും. അത് ഒരു ജല സംഭരണി ആണ്, കേരളത്തില്‍ വർദ്ധിച്ചു വരുന്ന ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകാൻ ഇവയ്ക്കു സാധിക്കും.
ക്ഷേത്രക്കുളത്തിലെ മീൻ ആരും പിടിക്കാറില്ല. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രക്കുളത്തിൽ മീനൂട്ട് ഒരു വഴിപാടാണ്. പിറവത്തെ പുരുഷമംഗലം ക്ഷേത്രക്കുളം പുനർനിർമ്മിച്ചപ്പോൾ സ്വർണ്ണ നിറത്തിലുള്ള ആമ ജലത്തിൽ ഉയർന്നു വന്നത് ഭക്തജനങ്ങളെ ആകർഷിച്ചിരുന്നു
എല്ലാ ക്ഷേത്രങ്ങളിലും ഒരു കുളം ഉണ്ടാകും. പണ്ട് ക്ഷേത്രദർശനത്തിന് എത്തുന്നവർ ഭൂരിപക്ഷവും ക്ഷേത്രക്കുളത്തിൽ തന്നെ കുളിക്കുകയോ കൈയ്യും കാലും മുഖവും കഴുകുകയോ ചെയ്ത ശേഷമായിരുന്നു ക്ഷേത്രദർശനം നടത്തിയിരുന്നത്. ക്ഷേത്രകുളവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഉണ്ട്. ചില ക്ഷേത്രകുളങ്ങള്‍ക്ക് പ്രത്യേകം പേരും ഉണ്ട്.
ശബരിമലയിലെ ക്ഷേത്രകുളത്തിന് ഭസ്മക്കുളം എന്നാണ് പേരെങ്കിൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിന് പത്മതീർത്ഥം എന്നാണ് പേര്. ചേർത്തല തിരുവിഴ മഹാദേവക്ഷേത്രത്തിന് മുന്നിലെ കുളത്തിന്റെ പേര് ‘‘തവള ചെല്ലാക്കുളം’’ എന്നാണ്. പണ്ട് വില്ല്വമംഗലം സ്വാമി ഇവിടെ ക്ഷേത്രദർശനത്തിനായി എത്തിയപ്പോൾ തവളകൾ കരയുന്ന ശബ്ദം അധികവും അസഹനീയവും ആയി തോന്നിയ സ്വാമികൾ ‘‘മിണ്ടരുത്’’ എന്ന് പറഞ്ഞുവത്രേ അതിന് ശേഷം തവളകൾ ഒന്നും ഇന്നുവരെ ഇവിടെ കരയാറില്ല.
എറണാകുളം പറവൂരിലുള്ള മൂകാംബികാ ദേവി ക്ഷേത്രം കുളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളവും അതിലെ മുതലയും പ്രസിദ്ധമാണല്ലോ? കോഴിക്കോട് തളിക്ഷേത്രത്തിലെ മുതലയുടെ കഥ പറയിപെറ്റ് പന്തിരുകുല കഥകൾ വായിച്ചിട്ടുള്ള ആർക്കാണ് അറിയാത്തത്. കഥ കഥയിത് നായരേ കാഞ്ഞരക്കാട്ട് അമ്പലത്തിൽ തേങ്ങ മൂത്ത് ഇളനീരായതെങ്ങനെ?’’ എന്ന ഒരു കടംകഥ കാഞ്ഞരക്കാട്ട് വൈദ്യനാഥ ക്ഷേത്രത്തിലെ കുളവുമായി ബന്ധപ്പെട്ടതാണ്
കണ്ണൂർ തലശ്ശേരിയിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നശിച്ചു പോയ കുളം ക്ഷേത്രം പുനർനിർമ്മിച്ചാൽ പഴയ പ്രതാപങ്ങൾ കുളത്തിൽ വെള്ളം നിറയുന്നത് പോലെ വന്നു ചേരും എന്ന് അഷ്ടമംഗല പ്രശ്നം വച്ച ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. അത് സത്യമായി തീർന്നു.
ഇന്ന് ധാരാളം ക്ഷേത്രക്കുളങ്ങൾ മൂടപ്പെട്ടു കിടക്കുകയാണ്. ഉളിയന്നൂർ പെരുന്തച്ചൻ നിർമിച്ച് പ്രസിദ്ധമായ കുളം ഓരോ കോണില്‍ നിന്ന് നോക്കിയാൽ ഓരോ ആകൃതി തോന്നിയിരുന്നത് ഇന്ന് അതിന് മുകളിലൂടെ റെയിൽവേ ലൈൻ പോവുകയാണ്. ചിലതൊക്കെ പുനർനിർമ്മിക്കാൻ ഇപ്പോൾ ശ്രമം ആരംഭിച്ചിട്ടുണ്ട് ചില ക്ഷേത്രങ്ങളിൽ.
ക്ഷേത്രങ്ങൾ ആചാരാനുഷ്ടാനത്തിന്റെ ഭാഗമാണ്. ക്ഷേത്ര ചൈതന്യം വർദ്ധിക്കാൻ അത് ഉപകാരപ്പെടുകയും ചെയ്യും. അത് ഒരു ജല സംഭരണി ആണ്, കേരളത്തില്‍ വർദ്ധിച്ചു വരുന്ന ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകാൻ ഇവയ്ക്കു സാധിക്കും.
ക്ഷേത്രക്കുളത്തിലെ മീൻ ആരും പിടിക്കാറില്ല. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രക്കുളത്തിൽ മീനൂട്ട് ഒരു വഴിപാടാണ്. പിറവത്തെ പുരുഷമംഗലം ക്ഷേത്രക്കുളം പുനർനിർമ്മിച്ചപ്പോൾ സ്വർണ്ണ നിറത്തിലുള്ള ആമ ജലത്തിൽ ഉയർന്നു വന്നത് ഭക്തജനങ്ങളെ ആകർഷിച്ചിരുന്നു
🌿 അതിരു കവിഞ്ഞാല്‍ 🌿
🌿 അതിരു കവിഞ്ഞാല്‍ 🌿
സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന്‍ സീതാദേവിയെ ദര്‍ശിച്ചതിനുശേഷം അശോകവനം നശിപ്പിച്ചുതുടങ്ങി. ഇതുകണ്ട് രാക്ഷസര്‍ ഹനുമാനെ പിടിച്ചുകെട്ടി രാവണസന്നിധിയിലെത്തിച്ചു.
അഹങ്കാരിയായ കുരങ്ങനെ ഒരു പാഠം പഠിപ്പിക്കണമെന്ന് രാവണന്‍ തീരുമാനിച്ചു. വാനരന്മാര്‍ക്ക് വാലിലാണ് ശൗര്യമെന്നും അതിനാല്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊടുക്കണമെന്നും രാവണന്‍ കല്‍പ്പിച്ചു.
രാക്ഷസ കിങ്കരന്മാര്‍ രാവണന്റെ കല്‍പ്പനപ്രകാരം ഹനുമാന്റെ വാലില്‍ തുണി ചുറ്റാന്‍ തുടങ്ങി. എന്നാല്‍, ഈ സമയം ഹനുമാന്‍ ഒരു കുസൃതി കാണിച്ചു. യഥേഷ്ടം നീട്ടാനും ചുരുക്കാനും പറ്റുന്ന തന്റെ വാല്‍ രാക്ഷസര്‍ തുണി ചുറ്റുന്നതിനനുസരിച്ച് നീട്ടിക്കൊണ്ടിരുന്നു. നീണ്ടുവരുന്ന വാലില്‍ തുണിചുറ്റി രാക്ഷസര്‍ വശംകെട്ടു.
ലങ്കാപുരിയിലെ തുണികളെല്ലാം ഉപയോഗിച്ചിട്ടും ഹനുമാന്റെ വാല്‍ നീണ്ടുതന്നെ കാണപ്പെട്ടു. ഒടുവില്‍ കൊട്ടാരവാസികളുടെ തുണികളും എടുത്തു. അപ്പോഴും വാല്‍ നീണ്ടിരിക്കുന്നു! വാലില്‍ ചുറ്റാന്‍ ഇനിയും തുണിയില്ലെന്നു കണ്ട രാക്ഷസര്‍ പറഞ്ഞു:
“അശോക വനികയിലുള്ള സീത ധരിച്ചിരിക്കുന്ന തുണിയെടുക്കാം.”
രാക്ഷസരുടെ വാക്കുകേട്ട ഹനുമാന്‍ ഞെട്ടിപ്പോയി. താന്‍ കാണിച്ച കുസൃതി തന്റെ സ്വാമിപത്‌നിക്കു ആപത്തായി വരുന്നതുകണ്ടയുടന്‍ ഹനുമാന്‍ വാല്‍ നീട്ടുന്നത് നിര്‍ത്തി. കുസൃതി അതിരുകവിഞ്ഞാല്‍ ആപത്താണെന്ന് ഹനുമാന് മനസ്സിലായി.
സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന്‍ സീതാദേവിയെ ദര്‍ശിച്ചതിനുശേഷം അശോകവനം നശിപ്പിച്ചുതുടങ്ങി. ഇതുകണ്ട് രാക്ഷസര്‍ ഹനുമാനെ പിടിച്ചുകെട്ടി രാവണസന്നിധിയിലെത്തിച്ചു.
അഹങ്കാരിയായ കുരങ്ങനെ ഒരു പാഠം പഠിപ്പിക്കണമെന്ന് രാവണന്‍ തീരുമാനിച്ചു. വാനരന്മാര്‍ക്ക് വാലിലാണ് ശൗര്യമെന്നും അതിനാല്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊടുക്കണമെന്നും രാവണന്‍ കല്‍പ്പിച്ചു.
രാക്ഷസ കിങ്കരന്മാര്‍ രാവണന്റെ കല്‍പ്പനപ്രകാരം ഹനുമാന്റെ വാലില്‍ തുണി ചുറ്റാന്‍ തുടങ്ങി. എന്നാല്‍, ഈ സമയം ഹനുമാന്‍ ഒരു കുസൃതി കാണിച്ചു. യഥേഷ്ടം നീട്ടാനും ചുരുക്കാനും പറ്റുന്ന തന്റെ വാല്‍ രാക്ഷസര്‍ തുണി ചുറ്റുന്നതിനനുസരിച്ച് നീട്ടിക്കൊണ്ടിരുന്നു. നീണ്ടുവരുന്ന വാലില്‍ തുണിചുറ്റി രാക്ഷസര്‍ വശംകെട്ടു.
ലങ്കാപുരിയിലെ തുണികളെല്ലാം ഉപയോഗിച്ചിട്ടും ഹനുമാന്റെ വാല്‍ നീണ്ടുതന്നെ കാണപ്പെട്ടു. ഒടുവില്‍ കൊട്ടാരവാസികളുടെ തുണികളും എടുത്തു. അപ്പോഴും വാല്‍ നീണ്ടിരിക്കുന്നു! വാലില്‍ ചുറ്റാന്‍ ഇനിയും തുണിയില്ലെന്നു കണ്ട രാക്ഷസര്‍ പറഞ്ഞു:
“അശോക വനികയിലുള്ള സീത ധരിച്ചിരിക്കുന്ന തുണിയെടുക്കാം.”
രാക്ഷസരുടെ വാക്കുകേട്ട ഹനുമാന്‍ ഞെട്ടിപ്പോയി. താന്‍ കാണിച്ച കുസൃതി തന്റെ സ്വാമിപത്‌നിക്കു ആപത്തായി വരുന്നതുകണ്ടയുടന്‍ ഹനുമാന്‍ വാല്‍ നീട്ടുന്നത് നിര്‍ത്തി. കുസൃതി അതിരുകവിഞ്ഞാല്‍ ആപത്താണെന്ന് ഹനുമാന് മനസ്സിലായി.
ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക !
ഒരു മകന്‍ പറഞ്ഞ കഥ കേള്‍ക്കുക !
എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു അവര്
ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്‍റെ കൂട്ടുകാരു
എന്നെ പരിഹാസപാത്രമാക്കുന്ന
വികൃതരൂപമായിരുന്നു അമ്മയ്ക്ക്,അമ്മ ഈ
ലോകത്തോട് വിടപറഞ്ഞെങ്കില്‍ എന്ന് ഞാന്‍
ആഗ്രഹിച്ചുകൊണ്ടേയിരുന്നു.
ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോ
ന്നും അമ്മ പ്രതികരിച്ചതേയില്ല.ചെറിയ കട
നടത്തി പാതി ദാരിദ്രത്തില് ആണ് അമ്മ
എന്നെ വളര്‍ത്തിയിരുന്നത്.
അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ
ഒറ്റകണ്ണിൽ നിന്നും രക്ഷപെടുമെന്നു ഞാന്‍
നിശ്ചയിച്ചു!!!!!
ഞാന്‍ കഷ്ട്ടപ്പെട്ട് പഠിച്ചു സര്‍വ കലാശാലയില്‍
നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ചു
ച്ച്, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു
ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ
അമ്മ വന്നു ഞാന്‍ അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു
അമ്മ പോയി,,,,,,,,,,,
അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ക്ഷണം കിട്ടി
ഞാന്‍ ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ
കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള്‍
അമ്മബോധം കേട്ട് കിടക്കുന്നു. കയ്യില് ഒരു കുറിപ്പ്
മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു
ഇനി നിന്നെ തേടി വരില്ല
ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല
നിന്‍റെ ചെറുപ്രായത്തില്‍ ഒരപകടത്തിൽ പെട്ട്
നിന്‍റെ ഒരു കണ്ണ് പോയീ, ആ രൂപത്തിൽ
നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്
എന്‍റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള
നിന്‍റെ സുന്ദര രൂപത്തിൽ ഞാന്‍ ആസ്വദിക്കുന്നു..
എനിക്ക് എന്‍റെ അമ്മയെ വെറുപ്പായിരുന്നു അവര്
ഒറ്റകണ്ണി ആയതുതന്നെ കാരണം.എന്‍റെ കൂട്ടുകാരു
എന്നെ പരിഹാസപാത്രമാക്കുന്ന
വികൃതരൂപമായിരുന്നു അമ്മയ്ക്ക്,അമ്മ ഈ
ലോകത്തോട് വിടപറഞ്ഞെങ്കില്‍ എന്ന് ഞാന്‍
ആഗ്രഹിച്ചുകൊണ്ടേയിരുന്നു.
ഒറ്റ കണ്ണിനെച്ചൊല്ലി പരിഹസിച്ചപ്പോഴോ
ന്നും അമ്മ പ്രതികരിച്ചതേയില്ല.ചെറിയ കട
നടത്തി പാതി ദാരിദ്രത്തില് ആണ് അമ്മ
എന്നെ വളര്‍ത്തിയിരുന്നത്.
അമ്മയുടെ തുണ കൂടാതെ വലിയ നിലയിലെത്തി ഈ
ഒറ്റകണ്ണിൽ നിന്നും രക്ഷപെടുമെന്നു ഞാന്‍
നിശ്ചയിച്ചു!!!!!
ഞാന്‍ കഷ്ട്ടപ്പെട്ട് പഠിച്ചു സര്‍വ കലാശാലയില്‍
നിന്നും ഉന്നത ബിരുദം നേടി ജോലി സമ്പാദിച്ചു
ച്ച്, വിവാഹവും കഴിച്ചു കുട്ടികളുമായി സുഖമായി കഴിഞ്ഞു
ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി വൃദ്ധയായ
അമ്മ വന്നു ഞാന്‍ അമ്മയെ തിരിച്ചറിയാത്തതയി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു
അമ്മ പോയി,,,,,,,,,,,
അടുത്ത ദിവസം എന്‍റെ പഴയ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് ക്ഷണം കിട്ടി
ഞാന്‍ ചെന്ന് തിരികെ പോരും വഴി ഞങ്ങളുടെ പഴയ
കൂര കണ്ടേക്കാമെന്നു കരുതി ചെന്നപ്പോള്‍
അമ്മബോധം കേട്ട് കിടക്കുന്നു. കയ്യില് ഒരു കുറിപ്പ്
മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു
ഇനി നിന്നെ തേടി വരില്ല
ഞാന്‍ നിന്‍റെ അഭിമാനത്തിനു ചേരില്ല
നിന്‍റെ ചെറുപ്രായത്തില്‍ ഒരപകടത്തിൽ പെട്ട്
നിന്‍റെ ഒരു കണ്ണ് പോയീ, ആ രൂപത്തിൽ
നിന്നെ കാണാന്‍ ഇഷ്ട്ടപെടാത്തതിനാല്
എന്‍റെയൊരു കണ്ണ് നിനക്ക് തന്നു രണ്ടു കണ്ണുള്ള
നിന്‍റെ സുന്ദര രൂപത്തിൽ ഞാന്‍ ആസ്വദിക്കുന്നു..
💥ശ്രുതായുധൻ💥
ശ്രുതായുധൻ💥സമുദ്രദേവനായ വരുണന്റെയും പർണ്ണാശ എന്ന നദിയുടെയും പുത്രനായ ശ്രുതായുധൻ അതിശക്തനായ യോദ്ധാവായിരുന്നു .💥
കുരുക്ഷേത്രയുദ്ധത്തിൽ ഇദ്ദേഹം അർജുനനെ വിജയകരമായി തടുത്തു നിർത്തി. 💥ശ്രുതായുധന്റെ ശക്തിക്കും വീര്യത്തിനും കാരണം പിതാവായ വരുണൻ നല്കിയ അത്ഭുതശക്തിയുള്ള ഒരു ഗദയാണ് . ശ്രുതായുധനെ പ്രസവിച്ച ശേഷം പർണ്ണാശാ നദിയുടെ അധിഷ്ടാനദേവതയായ ദേവി പുത്രനെയും കൊണ്ട് പിതാവായ വരുണന്റെ സമീപമെത്തുകയും , തന്റെ പുത്രൻ യുദ്ധത്തിൽ ആരാലും വധിക്കപ്പെടാത്തവനും അജയ്യനുമായിത്തീരാൻ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . വരുണൻ പുത്രന് ഒരു ഗദ നല്കിയിട്ടു ഇങ്ങനെ പറഞ്ഞു . " ഈ ഗദ കയ്യിലിരിക്കും കാലം ഇവനെ ആര്ക്കും പോരിൽ തോൽപ്പിക്കാനോ വധിക്കാനോ സാധിക്കുന്നതല്ല . എന്നാൽ യുദ്ധം ചെയ്യാതിരിക്കുന്ന നിരായുധരിൽ പ്രയോഗിച്ചാൽ ഗദ തിരിച്ചടിക്കുകയും ഇവനെ വധിക്കുകയും ചെയ്യും ". പർണ്ണാശയും മകനും സന്തുഷ്ട്ടരായി തിരികെ പോന്നു . കുരുക്ഷേത്രയുദ്ധത്തിൽ അര്ജുനനുമായി അജയ്യമായി പോരാടിയ ശ്രുതായുധൻ പിതാവിന്റെ താക്കീത് മറന്ന് ഗദയെ നിരായുധനായ അര്ജുനസാരഥി-കൃഷ്ണന് നേരെ വിടുകയും ഗദ തിരിച്ചടിച്ചു ശ്രുതായുധൻ കൊല്ലപ്പെടുകയും ചെയ്യുന്നു .💥
കുരുക്ഷേത്രയുദ്ധത്തിൽ ഇദ്ദേഹം അർജുനനെ വിജയകരമായി തടുത്തു നിർത്തി. 💥ശ്രുതായുധന്റെ ശക്തിക്കും വീര്യത്തിനും കാരണം പിതാവായ വരുണൻ നല്കിയ അത്ഭുതശക്തിയുള്ള ഒരു ഗദയാണ് . ശ്രുതായുധനെ പ്രസവിച്ച ശേഷം പർണ്ണാശാ നദിയുടെ അധിഷ്ടാനദേവതയായ ദേവി പുത്രനെയും കൊണ്ട് പിതാവായ വരുണന്റെ സമീപമെത്തുകയും , തന്റെ പുത്രൻ യുദ്ധത്തിൽ ആരാലും വധിക്കപ്പെടാത്തവനും അജയ്യനുമായിത്തീരാൻ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . വരുണൻ പുത്രന് ഒരു ഗദ നല്കിയിട്ടു ഇങ്ങനെ പറഞ്ഞു . " ഈ ഗദ കയ്യിലിരിക്കും കാലം ഇവനെ ആര്ക്കും പോരിൽ തോൽപ്പിക്കാനോ വധിക്കാനോ സാധിക്കുന്നതല്ല . എന്നാൽ യുദ്ധം ചെയ്യാതിരിക്കുന്ന നിരായുധരിൽ പ്രയോഗിച്ചാൽ ഗദ തിരിച്ചടിക്കുകയും ഇവനെ വധിക്കുകയും ചെയ്യും ". പർണ്ണാശയും മകനും സന്തുഷ്ട്ടരായി തിരികെ പോന്നു . കുരുക്ഷേത്രയുദ്ധത്തിൽ അര്ജുനനുമായി അജയ്യമായി പോരാടിയ ശ്രുതായുധൻ പിതാവിന്റെ താക്കീത് മറന്ന് ഗദയെ നിരായുധനായ അര്ജുനസാരഥി-കൃഷ്ണന് നേരെ വിടുകയും ഗദ തിരിച്ചടിച്ചു ശ്രുതായുധൻ കൊല്ലപ്പെടുകയും ചെയ്യുന്നു .💥
കഞ്ജരം എന്നൊരു രാജ്യമുണ്ടായിരുന്നു.......
പണ്ട് സിന്ധു മഹാനദിയുടെ തീരത്തിൽ കഞ്ജരം എന്നൊരു രാജ്യമുണ്ടായിരുന്നു.......
ആ രാജ്യത്തിലെ രാജാവിന്റെ കാര്യന്വേഷകനായിരുന്ന ബ്രാഹ്മണന് സുകുമാരൻ എന്ന പേരിൽ ഒരു പുത്രനുണ്ടായിരുന്നു......
അവൻ വളർന്ന് വന്നപ്പോൾ വീടിനും നാടിനും കൊള്ളാത്ത ഒരു ദുർമാർഗിയായി തീർന്നു........,
അയാൾ ഒരു ചണ്ഡാള യുവതിയെ വിവാഹം കഴിച്ച് എഴുപത് വർഷത്തോളം അവളുമൊത്ത് താമസിച്ചു....
ചണ്ഡാളസ്ത്രീയിൽ അയാൾക്ക് 5 പുത്രന്മാരും രണ്ട് പുത്രിമാരും ജനിച്ചു......
പുത്രിമാർ വളർന് വലുതായപ്പോൾ ആ രണ്ടു പേരെയും അയാൾ ഭാര്യമാരായി സ്വീകരിച്ചു.....!!!
ഒരിക്കൽ സുകമാരൻ തന്റെ ഭാര്യമാരെ പ്രീതിപ്പെടുത്തുന്നതിനായി ചില അപൂർവ പുഷ്പങ്ങൾ തേടിനടന്ന് നാഗേശ്വരം എന്ന ക്ഷേത്രത്തിന്റെ അടുത്തെത്തി......
അന്ന് അവിടെ ശിവരാത്രി മഹോൽസവം കൊണ്ടാടുകയായിരുന്നു.....
സുകുമാരൻ യാദൃശ്ചികമായിആ ആഘോഷത്തിൽ പങ്കുകൊണ്ടു......
പിന്നീട് ആ ക്ഷേത്രം വിട്ട് പോകുവാൻ അവന് മനസുണ്ടായില്ല.....
അവൻ ക്ഷേത്രപരിസരത്ത് തന്നെ കാലം കഴിച്ചുകൂട്ടി.....
ദിവസങ്ങളേറെ കടന്നു പോയെങ്കിലും സുകുമാരന്റെ മനസിൽ നിന്ന് ശിവരാത്രി ആഘോഷത്തിന്റെ ഓർമ്മ വിട്ടുമാറായിരുന്നില്ല.......
അങ്ങനെ കുറച്ച് കാലത്തിന് ശേഷം സുകമാരൻ മരിച്ചു.....
അവന്റെ ആത്മാവിനെ കൊണ്ട് പോകുന്നതിന് വേണ്ടി കാലദൂതൻമാരും ശിവദൂതൻമാരും എത്തി....
രണ്ട് കൂട്ടരും തമ്മിൽ ശണ്ഠയായി.....,
യുദ്ധമായി,
ഒടുവിൽ ശിവദൂതൻമാർ വിജയിച്ചു....
"സുകുമാരൻ യാദൃശ്ചികമായിട്ടെങ്കിലും ശിവരാത്രി മഹോൽസവത്തിൽ പങ്കെടുത്തതിനാലും
ആ ഓർമ്മ മനസ്സിലുണ്ടായിരുന്നതിനാലും ദുർമാർഗ്ഗിയായിരുന്നെങ്കിലും അവന്റെ ആത്മാവ് ശിവലോകം പ്രാപിച്ചു എന്ന് സാരം...."
###########################
ആ രാജ്യത്തിലെ രാജാവിന്റെ കാര്യന്വേഷകനായിരുന്ന ബ്രാഹ്മണന് സുകുമാരൻ എന്ന പേരിൽ ഒരു പുത്രനുണ്ടായിരുന്നു......
അവൻ വളർന്ന് വന്നപ്പോൾ വീടിനും നാടിനും കൊള്ളാത്ത ഒരു ദുർമാർഗിയായി തീർന്നു........,
അയാൾ ഒരു ചണ്ഡാള യുവതിയെ വിവാഹം കഴിച്ച് എഴുപത് വർഷത്തോളം അവളുമൊത്ത് താമസിച്ചു....
ചണ്ഡാളസ്ത്രീയിൽ അയാൾക്ക് 5 പുത്രന്മാരും രണ്ട് പുത്രിമാരും ജനിച്ചു......
പുത്രിമാർ വളർന് വലുതായപ്പോൾ ആ രണ്ടു പേരെയും അയാൾ ഭാര്യമാരായി സ്വീകരിച്ചു.....!!!
ഒരിക്കൽ സുകമാരൻ തന്റെ ഭാര്യമാരെ പ്രീതിപ്പെടുത്തുന്നതിനായി ചില അപൂർവ പുഷ്പങ്ങൾ തേടിനടന്ന് നാഗേശ്വരം എന്ന ക്ഷേത്രത്തിന്റെ അടുത്തെത്തി......
അന്ന് അവിടെ ശിവരാത്രി മഹോൽസവം കൊണ്ടാടുകയായിരുന്നു.....
സുകുമാരൻ യാദൃശ്ചികമായിആ ആഘോഷത്തിൽ പങ്കുകൊണ്ടു......
പിന്നീട് ആ ക്ഷേത്രം വിട്ട് പോകുവാൻ അവന് മനസുണ്ടായില്ല.....
അവൻ ക്ഷേത്രപരിസരത്ത് തന്നെ കാലം കഴിച്ചുകൂട്ടി.....
ദിവസങ്ങളേറെ കടന്നു പോയെങ്കിലും സുകുമാരന്റെ മനസിൽ നിന്ന് ശിവരാത്രി ആഘോഷത്തിന്റെ ഓർമ്മ വിട്ടുമാറായിരുന്നില്ല.......
അങ്ങനെ കുറച്ച് കാലത്തിന് ശേഷം സുകമാരൻ മരിച്ചു.....
അവന്റെ ആത്മാവിനെ കൊണ്ട് പോകുന്നതിന് വേണ്ടി കാലദൂതൻമാരും ശിവദൂതൻമാരും എത്തി....
രണ്ട് കൂട്ടരും തമ്മിൽ ശണ്ഠയായി.....,
യുദ്ധമായി,
ഒടുവിൽ ശിവദൂതൻമാർ വിജയിച്ചു....
"സുകുമാരൻ യാദൃശ്ചികമായിട്ടെങ്കിലും ശിവരാത്രി മഹോൽസവത്തിൽ പങ്കെടുത്തതിനാലും
ആ ഓർമ്മ മനസ്സിലുണ്ടായിരുന്നതിനാലും ദുർമാർഗ്ഗിയായിരുന്നെങ്കിലും അവന്റെ ആത്മാവ് ശിവലോകം പ്രാപിച്ചു എന്ന് സാരം...."
###########################
Thursday, 23 February 2017
ആലുവ മണപ്പുറം
ആലുവ മണപ്പുറം
🙏🌹🌹🙏🙏🌹🌹🙏
പഴയ കാലത്ത് ആലങ്ങാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന, പെരിയാറിന്റെ തീരത്തെ ഒരു പ്രദേശത്തിനാണ് ആലുവയെന്നു പേരുണ്ടായത്. കേരളത്തിലെ പുണ്യ നദികളില്‍ രണ്ടാമതു നില്‍ക്കുന്നതാണ് പെരിയാര്‍. രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോള്‍ മാര്‍ഗ്ഗതടസമുണ്ടാക്കിയ ജടായുവിനെ രാവണന്‍ ആക്രമിക്കുകയും അത്ചിറകറ്റ് നിലം പതിക്കുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്തുവല്ലൊ.
ജടായുവിന്റെ അന്ത്യ കര്‍മ്മങ്ങള്‍, ശ്രീരാമന്‍ ഒരു ശിവരാത്രിനാളില്‍ ആലങ്ങാട്ട് പ്രദേശമായ പെരിയാറിന്റെ തീരത്ത് സ്വയംഭൂവായ ശിവലിംഗത്തിനു സമീപം ജടായുവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തുവെന്നും, ജടായുവിന് മോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താലാണ് ഇവിടെ പിതൃകര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യം സിദ്ധിച്ചത്.
വില്വമംഗലം സ്വാമിയാര്‍ പരശുരാമപ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ പെരിയാറില്‍ കൂടി വഞ്ചിയില്‍ പോകവേ നദിയുടെ തീരത്ത് തുറസ്സായ സ്ഥലത്ത് ഒരു ശിവലിംഗം ഇരിക്കുന്നതു ദൃഷ്ടിയില്‍ പെട്ടു. ആ ശിവലിംഗത്തിന് അതിശയിപ്പിക്കുന്ന രീതിയിലുളള ചൈതന്യവും ശോഭയും വില്വമംഗലം കാണുകയുണ്ടായി.വില്വമംഗലം ആലങ്ങാട്ട് രാജാവിനെക്കണ്ട് കാര്യം ധരിപ്പിക്കുകയും ശിവലിംഗം ക്ഷേത്രം പണിത് മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുംചെയ്തു.ആലങ്ങാട്ട് രാജാവ് ക്ഷേത്ര നിര്‍മ്മാണത്തിനായി പോട്ടയില്‍ ഇളയതിനേയും, മുല്ലപ്പള്ളി നമ്പൂതിരിയേയും തോട്ടത്തില്‍ നമ്പ്യാരേയും ഏല്പിച്ചു. ഇവര്‍ മൂവ്വരും ചേര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം നടത്തുകയും വില്വമംഗലം സ്വാമിയാര്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു വെന്നതാണ് പുരാണം. പ്രതിഷ്ഠക്കു ശേഷം വില്വമംഗലം നട്ടു വളര്‍ത്തിയ ആല്‍മരമാണ് ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഇന്നു പന്തലിച്ചു നില്ക്കുന്നത്. ഈ ആല്‍വൃക്ഷത്തെ ആധാരമാക്കിയാണ് ഈ സ്ഥത്തിന് ആലുവായ് എന്ന പേരുണ്ടായത്.
വെട്ടേറ്റു വീണ ജടായുവിന് രാമലക്ഷ്മണൻമാർ ബലിതർപ്പണം നടത്തിയത് ആലുവ മണപ്പുറത്തെന്നാണ് ഐതിഹ്യം. ശിവരാത്രി നാളിൽ പെരിയാറിൽ ഗംഗയുടെ സാന്നിദ്ധ്യമുണ്ടെനാണ് വിശ്വാസം.
🙏🌹മഹാശിവരാത്രി ആശംസകൾ🌹🙏
🙏🌹🌹🙏🙏🌹🌹🙏
പഴയ കാലത്ത് ആലങ്ങാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന, പെരിയാറിന്റെ തീരത്തെ ഒരു പ്രദേശത്തിനാണ് ആലുവയെന്നു പേരുണ്ടായത്. കേരളത്തിലെ പുണ്യ നദികളില്‍ രണ്ടാമതു നില്‍ക്കുന്നതാണ് പെരിയാര്‍. രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോള്‍ മാര്‍ഗ്ഗതടസമുണ്ടാക്കിയ ജടായുവിനെ രാവണന്‍ ആക്രമിക്കുകയും അത്ചിറകറ്റ് നിലം പതിക്കുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്തുവല്ലൊ.
ജടായുവിന്റെ അന്ത്യ കര്‍മ്മങ്ങള്‍, ശ്രീരാമന്‍ ഒരു ശിവരാത്രിനാളില്‍ ആലങ്ങാട്ട് പ്രദേശമായ പെരിയാറിന്റെ തീരത്ത് സ്വയംഭൂവായ ശിവലിംഗത്തിനു സമീപം ജടായുവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തുവെന്നും, ജടായുവിന് മോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താലാണ് ഇവിടെ പിതൃകര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യം സിദ്ധിച്ചത്.
വില്വമംഗലം സ്വാമിയാര്‍ പരശുരാമപ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ പെരിയാറില്‍ കൂടി വഞ്ചിയില്‍ പോകവേ നദിയുടെ തീരത്ത് തുറസ്സായ സ്ഥലത്ത് ഒരു ശിവലിംഗം ഇരിക്കുന്നതു ദൃഷ്ടിയില്‍ പെട്ടു. ആ ശിവലിംഗത്തിന് അതിശയിപ്പിക്കുന്ന രീതിയിലുളള ചൈതന്യവും ശോഭയും വില്വമംഗലം കാണുകയുണ്ടായി.വില്വമംഗലം ആലങ്ങാട്ട് രാജാവിനെക്കണ്ട് കാര്യം ധരിപ്പിക്കുകയും ശിവലിംഗം ക്ഷേത്രം പണിത് മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുംചെയ്തു.ആലങ്ങാട്ട് രാജാവ് ക്ഷേത്ര നിര്‍മ്മാണത്തിനായി പോട്ടയില്‍ ഇളയതിനേയും, മുല്ലപ്പള്ളി നമ്പൂതിരിയേയും തോട്ടത്തില്‍ നമ്പ്യാരേയും ഏല്പിച്ചു. ഇവര്‍ മൂവ്വരും ചേര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം നടത്തുകയും വില്വമംഗലം സ്വാമിയാര്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു വെന്നതാണ് പുരാണം. പ്രതിഷ്ഠക്കു ശേഷം വില്വമംഗലം നട്ടു വളര്‍ത്തിയ ആല്‍മരമാണ് ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഇന്നു പന്തലിച്ചു നില്ക്കുന്നത്. ഈ ആല്‍വൃക്ഷത്തെ ആധാരമാക്കിയാണ് ഈ സ്ഥത്തിന് ആലുവായ് എന്ന പേരുണ്ടായത്.
വെട്ടേറ്റു വീണ ജടായുവിന് രാമലക്ഷ്മണൻമാർ ബലിതർപ്പണം നടത്തിയത് ആലുവ മണപ്പുറത്തെന്നാണ് ഐതിഹ്യം. ശിവരാത്രി നാളിൽ പെരിയാറിൽ ഗംഗയുടെ സാന്നിദ്ധ്യമുണ്ടെനാണ് വിശ്വാസം.
🙏🌹മഹാശിവരാത്രി ആശംസകൾ🌹🙏
🌿 സഹോദരസ്‌നേഹം 🌿
🌿 സഹോദരസ്‌നേഹം 🌿
രാവണനെ വധിച്ച് വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ചതിനുശേഷം ശ്രീരാമന്‍ അയോധ്യയിലേക്കു മടങ്ങാനൊരുങ്ങി. എന്നാല്‍, തന്റെ അതിഥിയായി ഏതാനും മണിക്കൂറുകളെങ്കിലും രാമന്‍ ലങ്കയില്‍ താമസിക്കണമെന്ന് വിഭീഷണന്‍ അഭ്യര്‍ത്ഥിച്ചു.
വിഭീഷണന് മറുപടിയായി രാമന്‍ പറഞ്ഞു:
‘വിഭീഷണ! അങ്ങയുടെ നല്ല മനസ്സ് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, ഞാന്‍ വനവാസത്തിനിറങ്ങിയപ്പോള്‍, കൊട്ടാരവാസികളും പ്രജകളും സൈന്യവുമായി എന്റെ പിറകെയോടി വന്ന്, അയോധ്യയിലേക്ക് മടങ്ങാന്‍ കരഞ്ഞപേക്ഷിച്ചതാണ് സഹോദരന്‍ ഭരതന്‍.
അന്ന് എന്റെയുറച്ച തീരുമാനപ്രകാരം ഞാനതിന് വഴങ്ങിയില്ല. ഇന്നതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. തന്നെയുമല്ല, ഞാന്‍ വരുന്നതും കാത്തിരിക്കുകയാണ് ഒരു തപസ്വിയെപ്പോലെ ഭരതന്‍.
പതിനാലു വര്‍ഷം കഴിഞ്ഞ് എന്നെ കണ്ടില്ലെങ്കില്‍ ഒരു നിമിഷംപോലും ഭരതന്‍ ക്ഷമിക്കുകയില്ല. അവന്‍ ജീവത്യാഗം ചെയ്യും. അതിനാല്‍, ഒരു നിമിഷം പോലും അമാന്തിക്കാതെ ഞാന്‍ അയോധ്യയിലേക്ക് തിരിക്കുകയാണ്. അതിലപ്പുറം എനിക്കൊരു സുഖഭോഗവും ആവശ്യമില്ല വിഭീഷണ!’
രാവണനെ വധിച്ച് വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ചതിനുശേഷം ശ്രീരാമന്‍ അയോധ്യയിലേക്കു മടങ്ങാനൊരുങ്ങി. എന്നാല്‍, തന്റെ അതിഥിയായി ഏതാനും മണിക്കൂറുകളെങ്കിലും രാമന്‍ ലങ്കയില്‍ താമസിക്കണമെന്ന് വിഭീഷണന്‍ അഭ്യര്‍ത്ഥിച്ചു.
വിഭീഷണന് മറുപടിയായി രാമന്‍ പറഞ്ഞു:
‘വിഭീഷണ! അങ്ങയുടെ നല്ല മനസ്സ് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, ഞാന്‍ വനവാസത്തിനിറങ്ങിയപ്പോള്‍, കൊട്ടാരവാസികളും പ്രജകളും സൈന്യവുമായി എന്റെ പിറകെയോടി വന്ന്, അയോധ്യയിലേക്ക് മടങ്ങാന്‍ കരഞ്ഞപേക്ഷിച്ചതാണ് സഹോദരന്‍ ഭരതന്‍.
അന്ന് എന്റെയുറച്ച തീരുമാനപ്രകാരം ഞാനതിന് വഴങ്ങിയില്ല. ഇന്നതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. തന്നെയുമല്ല, ഞാന്‍ വരുന്നതും കാത്തിരിക്കുകയാണ് ഒരു തപസ്വിയെപ്പോലെ ഭരതന്‍.
പതിനാലു വര്‍ഷം കഴിഞ്ഞ് എന്നെ കണ്ടില്ലെങ്കില്‍ ഒരു നിമിഷംപോലും ഭരതന്‍ ക്ഷമിക്കുകയില്ല. അവന്‍ ജീവത്യാഗം ചെയ്യും. അതിനാല്‍, ഒരു നിമിഷം പോലും അമാന്തിക്കാതെ ഞാന്‍ അയോധ്യയിലേക്ക് തിരിക്കുകയാണ്. അതിലപ്പുറം എനിക്കൊരു സുഖഭോഗവും ആവശ്യമില്ല വിഭീഷണ!’
നന്ദികേശ്വരന്‍
നന്ദികേശ്വരന്‍
🐚🐚🐚🐚🐚
ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:
ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി 'ദീര്‍ഘായുസ്സു നല്‍കണം' എന്നഭ്യര്‍ഥിച്ചു. 'ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.
നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.
കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.
മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.
🐚🐚🐚🐚🐚
ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ശിവപാര്‍ഷദന്‍ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നതിപ്രകാരമാണ്:
ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. 'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി 'ദീര്‍ഘായുസ്സു നല്‍കണം' എന്നഭ്യര്‍ഥിച്ചു. 'ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.
നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.
കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.
മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.
Wednesday, 22 February 2017
പുളി രസമുള്ള ഓറഞ്ചിന്‍റെ മാധുര്യം”
“പുളി രസമുള്ള ഓറഞ്ചിന്‍റെ മാധുര്യം”
അയാള്‍ പതിവായി ആ വയസ്സായ സ്ത്രീയുടെ കയ്യില്‍ നിന്നും ഓറഞ്ചുകള്‍ വാങ്ങിക്കുമായിരുന്നു.
തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി, തന്‍റെ ബാഗില്‍ ഇട്ടതിനു ശേഷം പതിവായി അതില്‍ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിനു ശേഷം പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കുമായിരുന്നു.
വൃദ്ധ അതില്‍ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും, പക്ഷെ അപ്പോഴേക്കും തന്‍റെ ബാഗും എടുത്ത് അയാള്‍ പോയിരിക്കും.
അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?”
അയാള്‍ ചിരിച്ചുകൊണ്ട് പറയും “ആ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും, അതില്‍നിന്നും ഒരണ്ണം എങ്കിലും അവര്‍ കഴിക്കുന്നില്ല, ഇങ്ങനെ ആകുമ്പോള്‍ കാശ് നഷ്ടപ്പെടാതെ തന്നെ ഒരെണ്ണം എങ്കിലും കഴിക്കുവാന്‍ സാധിക്കുമല്ലോ”
എല്ലാ ദിവസ്സവും ഇത് കാണുന്ന പച്ചക്കറികള്‍ വില്‍ക്കുന്ന മറ്റൊരു സ്ത്രീ വയസ്സായ സ്ത്രീയോട് ചോദിച്ചു “എപ്പോഴും അയാള്‍ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചസ്നേഹവുംനിങ്ങള്‍ അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ?”
വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു “എനിക്കറിയാം അയാള്‍ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട്, തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാന്‍ വേണ്ടിയാണ് എന്ന്, പക്ഷെങ്കില്‍ എനിക്കത് അറിയാം എന്ന് അയാള്‍ക്ക് അറിയില്ല, അതുകൊണ്ടാണ് തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചുകള്‍ കൊടുക്കുന്നത്”!
ജീവിതത്തിന്‍റെ മാധുര്യം നമുക്ക് നമ്മുടെ സഹജീവികളോട് തോന്നുന്ന കൊച്ചു കൊച്ചു സ്നേഹവും ബഹുമാനവും ഒക്കെ ആണ്.
സ്നേഹിക്കുക...
ബഹുമാനിക്കുക...
കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുക...
എഴുതിയത് ആരാണെന്നറിയില്ലെങ്കിലും പങ്കുവയ്ക്കേണ്ടതാണെന്നു തോന്നി..
അയാള്‍ പതിവായി ആ വയസ്സായ സ്ത്രീയുടെ കയ്യില്‍ നിന്നും ഓറഞ്ചുകള്‍ വാങ്ങിക്കുമായിരുന്നു.
തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി, തന്‍റെ ബാഗില്‍ ഇട്ടതിനു ശേഷം പതിവായി അതില്‍ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിനു ശേഷം പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കുമായിരുന്നു.
വൃദ്ധ അതില്‍ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും, പക്ഷെ അപ്പോഴേക്കും തന്‍റെ ബാഗും എടുത്ത് അയാള്‍ പോയിരിക്കും.
അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?”
അയാള്‍ ചിരിച്ചുകൊണ്ട് പറയും “ആ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും, അതില്‍നിന്നും ഒരണ്ണം എങ്കിലും അവര്‍ കഴിക്കുന്നില്ല, ഇങ്ങനെ ആകുമ്പോള്‍ കാശ് നഷ്ടപ്പെടാതെ തന്നെ ഒരെണ്ണം എങ്കിലും കഴിക്കുവാന്‍ സാധിക്കുമല്ലോ”
എല്ലാ ദിവസ്സവും ഇത് കാണുന്ന പച്ചക്കറികള്‍ വില്‍ക്കുന്ന മറ്റൊരു സ്ത്രീ വയസ്സായ സ്ത്രീയോട് ചോദിച്ചു “എപ്പോഴും അയാള്‍ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചസ്നേഹവുംനിങ്ങള്‍ അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ?”
വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു “എനിക്കറിയാം അയാള്‍ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട്, തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാന്‍ വേണ്ടിയാണ് എന്ന്, പക്ഷെങ്കില്‍ എനിക്കത് അറിയാം എന്ന് അയാള്‍ക്ക് അറിയില്ല, അതുകൊണ്ടാണ് തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചുകള്‍ കൊടുക്കുന്നത്”!
ജീവിതത്തിന്‍റെ മാധുര്യം നമുക്ക് നമ്മുടെ സഹജീവികളോട് തോന്നുന്ന കൊച്ചു കൊച്ചു സ്നേഹവും ബഹുമാനവും ഒക്കെ ആണ്.
സ്നേഹിക്കുക...
ബഹുമാനിക്കുക...
കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുക...
എഴുതിയത് ആരാണെന്നറിയില്ലെങ്കിലും പങ്കുവയ്ക്കേണ്ടതാണെന്നു തോന്നി..
☠ ബോധകഥ ☠
☠ ബോധകഥ ☠
<><><><><><><><><><><><><><><><>
ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി........,
അയാള്‍ പറഞ്ഞു:
"ബാഗ്ദാദിലെ തിരക്കുള്ള വീഥിയില്‍വച്ച് ഞാന്‍ മരണത്തെ കണ്ടു......,
"മരണം എന്നെ സൂക്ഷിച്ച് നോക്കി......,"
"മരണം എന്നെ കൊണ്ടുപോയാലോ എന്നു ഭയന്ന് ഓടിപ്പോന്നതാ."
ഉടനെ മുതലാളി പറഞ്ഞു:
"എങ്കില്‍ നീ ഉടന്‍ സഹാറയിലേക്ക് പൊയ്ക്കോ.
ഏറ്റവും വേഗതയുള്ള കുതിരയെ തന്നെ എടുത്തോളൂ."
അങ്ങനെ അയാള്‍ മരണത്തില്‍ നിന്ന് ഒളിക്കാനായി സഹാറാ മരുഭൂമിയിലേക്ക് കുതിച്ചു....
പിന്നീട് സാധനങ്ങള്‍ വാങ്ങാനായി മുതലാളി ബാഗ്ദാദിലേക്ക് യാത്രയായി.
അവിടെവച്ച് അദ്ദേഹം മരണത്തെ കണ്ടു.
മുതലാളി മരണത്തോട് ചോദിച്ചു:
"അങ്ങ് എന്തിനാണ് എന്റെ ജോലിക്കാരനെ ഭയപ്പെടുത്തിയത്?"
മരണം പറഞ്ഞു:
"ഹേയ്, ഞാന്‍ ഭയപ്പെടുത്തിയതല്ല....
അയാളെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി."
"ഉം… അതെന്താ?"
ആകാംക്ഷയോടെ മുതലാളി തിരക്കി.
"ഇന്നു വൈകുന്നേരം അയാളെ എനിക്ക് സഹാറയില്‍വച്ച് പിടികൂടാനുള്ളതാണ്.
അങ്ങനെയുള്ള ഒരാള്‍ ഇവിടെ നില്ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി."
മരണത്തില്‍ നിന്ന് ഒളിച്ചോടാനല്ല ശ്രമിക്കേണ്ടത്, അത് വിഫലം........
ധീരതയോടെ മരണത്തെ നേരിടുവാന്‍ കഴിയണം....
ഉറച്ച ഈശ്വര വിശ്വാസം അതിനുള്ള കരുത്തു നല്കും.......
<><><><><><><><><><><><><><><><>
ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി........,
അയാള്‍ പറഞ്ഞു:
"ബാഗ്ദാദിലെ തിരക്കുള്ള വീഥിയില്‍വച്ച് ഞാന്‍ മരണത്തെ കണ്ടു......,
"മരണം എന്നെ സൂക്ഷിച്ച് നോക്കി......,"
"മരണം എന്നെ കൊണ്ടുപോയാലോ എന്നു ഭയന്ന് ഓടിപ്പോന്നതാ."
ഉടനെ മുതലാളി പറഞ്ഞു:
"എങ്കില്‍ നീ ഉടന്‍ സഹാറയിലേക്ക് പൊയ്ക്കോ.
ഏറ്റവും വേഗതയുള്ള കുതിരയെ തന്നെ എടുത്തോളൂ."
അങ്ങനെ അയാള്‍ മരണത്തില്‍ നിന്ന് ഒളിക്കാനായി സഹാറാ മരുഭൂമിയിലേക്ക് കുതിച്ചു....
പിന്നീട് സാധനങ്ങള്‍ വാങ്ങാനായി മുതലാളി ബാഗ്ദാദിലേക്ക് യാത്രയായി.
അവിടെവച്ച് അദ്ദേഹം മരണത്തെ കണ്ടു.
മുതലാളി മരണത്തോട് ചോദിച്ചു:
"അങ്ങ് എന്തിനാണ് എന്റെ ജോലിക്കാരനെ ഭയപ്പെടുത്തിയത്?"
മരണം പറഞ്ഞു:
"ഹേയ്, ഞാന്‍ ഭയപ്പെടുത്തിയതല്ല....
അയാളെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി."
"ഉം… അതെന്താ?"
ആകാംക്ഷയോടെ മുതലാളി തിരക്കി.
"ഇന്നു വൈകുന്നേരം അയാളെ എനിക്ക് സഹാറയില്‍വച്ച് പിടികൂടാനുള്ളതാണ്.
അങ്ങനെയുള്ള ഒരാള്‍ ഇവിടെ നില്ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി."
മരണത്തില്‍ നിന്ന് ഒളിച്ചോടാനല്ല ശ്രമിക്കേണ്ടത്, അത് വിഫലം........
ധീരതയോടെ മരണത്തെ നേരിടുവാന്‍ കഴിയണം....
ഉറച്ച ഈശ്വര വിശ്വാസം അതിനുള്ള കരുത്തു നല്കും.......
Tuesday, 21 February 2017
ഒരു ഭഗവൽ കഥ
ഒരു ഭഗവൽ കഥ കേട്ടത് താഴെ കൊടുക്കുന്നു.
കേവലം നൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ് . ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു വളരെ ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായി . എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല.
കാലം കുറെ കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന് ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര.
അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത് മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .
ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല .
അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട് പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ് സഹതാപത്തോടെ ആ പൂജാരി പോയി.
പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ് തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .
എന്നാൽ ആ ഭക്തൻ "കൃഷ്ണാ " എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ കാൽ തടവിക്കൊടുത്തുകൊണ്ട് കാൽക്കൽ ഇരുന്ന് വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് ആ ബാലൻ പറഞ്ഞു .
"അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക് വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു "
ഇത് കേട്ട ആ ഭക്തൻ പറഞ്ഞു.
"എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.
ആ ബാലന്റെ കണ്ണുകൾ വികസിച്ചു .
"കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?"
"കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച് ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?"
സ്വാമി ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ .
അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും പ്രഭാത വന്ദനങ്ങളും കഴിഞ്ഞ് അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു
അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്."
പൂജാരി അത്ഭുതത്തോടെ ചോദിച്ചു
"അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?"
"എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?"
വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും ഭക്ഷണം തന്നു സൽക്കരിച്ചതും പുലരും വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന് രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു.
സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?
കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.
ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിയിപ്പോൾ കേൾക്കാൻ ആളില്ലെങ്കിലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും. കൃഷ്ണ കഥ പറഞ്ഞ് പോസ്റ്റ് നീണ്ടു പോയതിൽ സദയം ക്ഷമിക്കുക.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
കേവലം നൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ് . ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു വളരെ ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായി . എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല.
കാലം കുറെ കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന് ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര.
അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത് മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .
ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല .
അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട് പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ് സഹതാപത്തോടെ ആ പൂജാരി പോയി.
പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ് തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .
എന്നാൽ ആ ഭക്തൻ "കൃഷ്ണാ " എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ കാൽ തടവിക്കൊടുത്തുകൊണ്ട് കാൽക്കൽ ഇരുന്ന് വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് ആ ബാലൻ പറഞ്ഞു .
"അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക് വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു "
ഇത് കേട്ട ആ ഭക്തൻ പറഞ്ഞു.
"എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.
ആ ബാലന്റെ കണ്ണുകൾ വികസിച്ചു .
"കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?"
"കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച് ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?"
സ്വാമി ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ .
അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും പ്രഭാത വന്ദനങ്ങളും കഴിഞ്ഞ് അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു
അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്."
പൂജാരി അത്ഭുതത്തോടെ ചോദിച്ചു
"അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?"
"എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?"
വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും ഭക്ഷണം തന്നു സൽക്കരിച്ചതും പുലരും വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന് രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു.
സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?
കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.
ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിയിപ്പോൾ കേൾക്കാൻ ആളില്ലെങ്കിലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും. കൃഷ്ണ കഥ പറഞ്ഞ് പോസ്റ്റ് നീണ്ടു പോയതിൽ സദയം ക്ഷമിക്കുക.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
ഒരു ഗ്രാമത്തില്‍ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു.
ഒരു ഗ്രാമത്തില്‍ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു.
എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.
പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു.
വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.
ഏകദേശം ഒരു വര്‍ഷം കടന്നു പോയി.
ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി.
നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി.
കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു.
തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.
അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....
"ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ"
മുത്തശ്ശി പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു......
"ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ"
ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.
മുത്തശ്ശി തുടര്‍ന്നു.
"നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു"
"അതറിഞ്ഞു കൊണ്ട് ഞാന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു"
"ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്".
ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ഓട്ട കുടത്തിന് മനസ്സിലായി...
പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേയ്‌ക്ക് നമ്മളും എത്തിച്ചേരാറില്ലേ......
"എനിക്ക് സൗന്ദര്യം പോര"
"ആശയ വിനിമയ ശേഷി കുറവാണ്"
"പൊക്കം കുറവാണ്"
"വണ്ണം കൂടിപ്പോയി"
"സമ്പത്ത് കുറഞ്ഞു പോയി"
"ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്"
"എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല"
"ഇഷ്ടപ്പെട്ട വിഷയത്തിനല്ല എനിക്ക് അഡ്മിഷന്‍ ലഭിച്ചത്"
"ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്"
ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ സ്വയം നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക....
🌹You are special
🌹You are rare
🌹You are unique
🌹You are a wonder &
🌹You are a masterpiece of Creater
💐💐💐💐💐💐💐💐💐
😊😊😊🙏🙏🙏😊😊😊
എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.
പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു.
വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.
ഏകദേശം ഒരു വര്‍ഷം കടന്നു പോയി.
ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി.
നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി.
കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു.
തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.
അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....
"ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ"
മുത്തശ്ശി പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു......
"ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ"
ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.
മുത്തശ്ശി തുടര്‍ന്നു.
"നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു"
"അതറിഞ്ഞു കൊണ്ട് ഞാന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു"
"ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്".
ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ഓട്ട കുടത്തിന് മനസ്സിലായി...
പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേയ്‌ക്ക് നമ്മളും എത്തിച്ചേരാറില്ലേ......
"എനിക്ക് സൗന്ദര്യം പോര"
"ആശയ വിനിമയ ശേഷി കുറവാണ്"
"പൊക്കം കുറവാണ്"
"വണ്ണം കൂടിപ്പോയി"
"സമ്പത്ത് കുറഞ്ഞു പോയി"
"ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്"
"എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല"
"ഇഷ്ടപ്പെട്ട വിഷയത്തിനല്ല എനിക്ക് അഡ്മിഷന്‍ ലഭിച്ചത്"
"ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്"
ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ സ്വയം നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക....
🌹You are special
🌹You are rare
🌹You are unique
🌹You are a wonder &
🌹You are a masterpiece of Creater
💐💐💐💐💐💐💐💐💐
😊😊😊🙏🙏🙏😊😊😊
ധ്രുവന്‍
ധ്രുവന്‍
💧💧💧💧💧💧💧💧💧
ഉത്താനപാദ മഹാരാജന്റെ പത്നിമാരായിരുന്നു സുനീതിയും സുരുചിയും. ഇതില്‍ സുരിചിയോടായിരുന്നു രാജാവിന് പ്രിയം.
സുനിതിയുടെ മകനായിരുന്നു ധ്രുവന്‍ സുരുചിയുടെത് ഉത്തമനും.
ഒരു ദിവസം സിംഹാസന്സ്ഥനായ രാജാവിന്റെ മടിയില്‍ ഉത്തമാന്‍ ഇരിക്കുമ്പോള്‍ ധ്രുവന്‍ അച്ഛന്‍റെ കുടെയിരിക്കാന്‍ ചെന്നു. എന്നാല്‍ സുരുചി ധ്രുവനെ തടഞ്ഞു നിര്‍ത്തി പറഞ്ഞു “രാജാവ് നിന്റെ അച്ഛന്‍ ആണെങ്കിലും സിംഹാസനത്തില്‍ ഇരികാനുള്ള യോഗ്യത നിനകില്ല. അതുകൊണ്ട് നീ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു എന്‍റെ വയറ്റില്‍ ജനിച്ചു വന്നാല്‍ നിനക്ക് സിംഹാസനത്തിനു അവകാശം തരാം.” കുഞ്ഞു ധ്രുവന്‍ ഇതുകേട്ട് വിഷമിച്ചു അമ്മയായ സുനിതിയുടെ അടുത്ത് ചെന്നു. സുനിതി മകനെ ആശ്വസിപ്പിച്ചു എന്നിട്ട് പറഞ്ഞു “നീ വിഷ്ണു ഭഗവാനോട് പ്രാര്‍ത്ഥികു. അദ്ദേഹം നിന്‍റെ വിഷമങ്ങള്‍ എല്ലാം മാറ്റും”. ഇത് കേട്ട ധ്രുവന്‍ തപസ്സു ചെയുന്ന്തിനായി വനത്തിലേക്ക് പുറപ്പെട്ടു. വഴിക്ക് വച്ചു നാരദമഹര്‍ഷി ധ്രുവനെ കണ്ടു. അദ്ദേഹം ധ്രുവനോട് പറഞ്ഞു. മകനെ നിന്നെ പോലെയുള്ള കുട്ടികള്‍ക്ക് തപസ്സു ചെയ്യാന്‍ പറ്റിയ സ്ഥലമല്ല കാട്. അതുകൊണ്ട് നീ തിരിച്ചു പോവു. എന്നാല്‍ ധ്രുവന്‍ തന്‍റെ തിരുമാനത്തില്‍ നിന്നും ഇളകിയില്ല. അങ്ങനെ ധ്രുവന്‍ വനത്തില്‍ അതി കടിനമായ തപസില്‍ എര്പെട്ടു. അവസാനം ഭഗവാന്‍ പ്രത്യക്ഷനായി. അദേഹം ധ്രുവനോട് പറഞ്ഞു. “ഈ ലോകത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു സ്ഥാനം നിനക്ക് ലഭിക്കും നിന്‍റെ കാലശേഷം നീ ഒരു നക്ഷത്രമായി ആകാശത്ത് തിളങ്ങി നില്‍ക്കും. സന്തോഷമായി തിരിച്ചു ചെന്നു രാജ്യം ഭരിക്കുക. ” ഭഗവാന്റെ അനുഗ്രഹം വാങ്ങി തിരിച്ചു ചെന്ന ധ്രുവനെ ഉത്തനപാദന്‍ വളരെ സന്തോഷത്തോടെ സ്വികരിച്ചു. തനിക്ക് ശേഷം അദ്ദേഹം ധ്രുവനെ രാജാവായി വാഴിച്ചു. ധ്രുവന്‍ വളരെ നല്ല രിതിയില്‍ രാജ്യം ഭരിച്ചു. മരണശേഷം ഒരു നക്ഷത്രം ആയി മാറി . അതാണ് ധ്രുവനക്ഷത്രം.
💧💧💧💧💧💧💧💧💧
ഉത്താനപാദ മഹാരാജന്റെ പത്നിമാരായിരുന്നു സുനീതിയും സുരുചിയും. ഇതില്‍ സുരിചിയോടായിരുന്നു രാജാവിന് പ്രിയം.
സുനിതിയുടെ മകനായിരുന്നു ധ്രുവന്‍ സുരുചിയുടെത് ഉത്തമനും.
ഒരു ദിവസം സിംഹാസന്സ്ഥനായ രാജാവിന്റെ മടിയില്‍ ഉത്തമാന്‍ ഇരിക്കുമ്പോള്‍ ധ്രുവന്‍ അച്ഛന്‍റെ കുടെയിരിക്കാന്‍ ചെന്നു. എന്നാല്‍ സുരുചി ധ്രുവനെ തടഞ്ഞു നിര്‍ത്തി പറഞ്ഞു “രാജാവ് നിന്റെ അച്ഛന്‍ ആണെങ്കിലും സിംഹാസനത്തില്‍ ഇരികാനുള്ള യോഗ്യത നിനകില്ല. അതുകൊണ്ട് നീ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു എന്‍റെ വയറ്റില്‍ ജനിച്ചു വന്നാല്‍ നിനക്ക് സിംഹാസനത്തിനു അവകാശം തരാം.” കുഞ്ഞു ധ്രുവന്‍ ഇതുകേട്ട് വിഷമിച്ചു അമ്മയായ സുനിതിയുടെ അടുത്ത് ചെന്നു. സുനിതി മകനെ ആശ്വസിപ്പിച്ചു എന്നിട്ട് പറഞ്ഞു “നീ വിഷ്ണു ഭഗവാനോട് പ്രാര്‍ത്ഥികു. അദ്ദേഹം നിന്‍റെ വിഷമങ്ങള്‍ എല്ലാം മാറ്റും”. ഇത് കേട്ട ധ്രുവന്‍ തപസ്സു ചെയുന്ന്തിനായി വനത്തിലേക്ക് പുറപ്പെട്ടു. വഴിക്ക് വച്ചു നാരദമഹര്‍ഷി ധ്രുവനെ കണ്ടു. അദ്ദേഹം ധ്രുവനോട് പറഞ്ഞു. മകനെ നിന്നെ പോലെയുള്ള കുട്ടികള്‍ക്ക് തപസ്സു ചെയ്യാന്‍ പറ്റിയ സ്ഥലമല്ല കാട്. അതുകൊണ്ട് നീ തിരിച്ചു പോവു. എന്നാല്‍ ധ്രുവന്‍ തന്‍റെ തിരുമാനത്തില്‍ നിന്നും ഇളകിയില്ല. അങ്ങനെ ധ്രുവന്‍ വനത്തില്‍ അതി കടിനമായ തപസില്‍ എര്പെട്ടു. അവസാനം ഭഗവാന്‍ പ്രത്യക്ഷനായി. അദേഹം ധ്രുവനോട് പറഞ്ഞു. “ഈ ലോകത്തില്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു സ്ഥാനം നിനക്ക് ലഭിക്കും നിന്‍റെ കാലശേഷം നീ ഒരു നക്ഷത്രമായി ആകാശത്ത് തിളങ്ങി നില്‍ക്കും. സന്തോഷമായി തിരിച്ചു ചെന്നു രാജ്യം ഭരിക്കുക. ” ഭഗവാന്റെ അനുഗ്രഹം വാങ്ങി തിരിച്ചു ചെന്ന ധ്രുവനെ ഉത്തനപാദന്‍ വളരെ സന്തോഷത്തോടെ സ്വികരിച്ചു. തനിക്ക് ശേഷം അദ്ദേഹം ധ്രുവനെ രാജാവായി വാഴിച്ചു. ധ്രുവന്‍ വളരെ നല്ല രിതിയില്‍ രാജ്യം ഭരിച്ചു. മരണശേഷം ഒരു നക്ഷത്രം ആയി മാറി . അതാണ് ധ്രുവനക്ഷത്രം.
🕉കൊല്ലം വിഷാരിക്കാവ് 🕉
🕉കൊല്ലം വിഷാരിക്കാവ് 🕉
ഈ ഭദ്രകാളിക്ഷേത്രം ഇപ്പോൾ സ്ഥിതിചെയ്യുന്നത് ബ്രിട്ടീഷു മലബാറിൽ കുറുമ്പ്രനാടു താലൂക്കിൽ ചേർന്ന വിയ്യ്യൂരംശം മണ്ണമംഗലം ദേശത്തു പന്തലായിനി തീവണ്ടി സ്റ്റേഷന് ഒന്നരനാഴിക വടക്കുപടിഞ്ഞാറാണ്. ഇതു പണ്ടു തിരുവിതാംകൂറിൽ കൊല്ലത്തായിരുന്നു. അവിടെയിരുന്ന ഈ ക്ഷേത്രം ഇവിടെയായിത്തീർന്നതെങ്ങനെയെന്നും മറ്റും താഴെ പറയുന്നു.
പണ്ടു വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാർ പരദേശത്തുനിന്നു കൊല്ലത്തുവന്നു താമസിച്ചിരുന്നു. അവരുടെ പ്രധാന തൊഴിലുകൾ പട്ടുനെയ്ത്തും സ്വർണ്ണവ്യാപാരവുമായിരുന്നു. അതുകൊണ്ട് അവർ കാലക്രമേണ ധനവാന്മാരായിത്തീർന്നു.
അങ്ങനെയിരുന്ന കാലത്ത് അവരിൽ ഒരാൾ ശ്രീപോർക്കലിയിൽപ്പോയി ഭഗവതിയെസ്സേവിച്ചു താമസിച്ചു. അതിനിഷ്ഠയോടുകൂടിയുള്ള സേവകൊണ്ടു ഭഗവതി അയാളെക്കുറിച്ച് ഏറ്റവും സന്തുഷ്ടയായി ഭവിക്കുകയാൽ ഒരു ദിവസം രാത്രിയിൽ അയാൾ ഉറങ്ങിക്കിടന്നിരുന്ന സമയം ആരോ അയാളുടെ അടുക്കൽ ചെന്നു. "നിന്റെ ഭക്തിവിശ്വാസാദികൾകൊണ്ടു ഞാനേറ്റവും പ്രസാദിച്ചിരിക്കുന്നു. ഇനി ഇപ്രകാരം കഠിനമായ തപസ്സുചെയ്തു നീ കഷ്ടപ്പെടണമെന്നില്ല. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകം വാളെടുത്തു നിനക്കു സ്വദേശത്തേക്കു പോകാം. എന്റെ ആയുധംവെച്ചു പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാൽ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാൻ സാധിപ്പിച്ചുതന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്തു ഞാനുണ്ടെന്നു ദൃഢമായി വിശ്വസിച്ചുകൊള്ളുക" എന്നു പറഞ്ഞതായി അയാൾക്കു തോന്നി. അയാൾ പെട്ടെന്നു കണ്ണു തുറന്നുനോക്കിയസമയം ദുർന്നിരീക്ഷ്യമായ ഒരു തേജസ്സുമാത്രം കാണുകയും ഉടനെതന്നെ അതു മറഞ്ഞുപോവുകയും ചെയ്തു. അതു ദേവി തന്റെ അടുക്കൽ എഴുന്നള്ളി അരുളിച്ചെയ്തതുതന്നെയാണെന്ന് അയാൾ ദൃഢമായി വിശ്വസിക്കുകയും തലയ്ക്കൽ നോക്കിയപ്പോൾ ഒരു നാന്ദകം വാൾ അവിടെ ഇരിക്കുന്നതായി കാണുകയും ചെയ്തു.
അയാൾ കൊല്ലത്തു മടങ്ങിയെത്തിയതിന്റെ ശേഷം അവിടെ ഒരു ക്ഷേത്രം പണിയിച്ചു ഭഗവതിയെ പ്രതിഷ്ഠിക്കുകയും പീഠത്തിന്മേൽ നാന്ദകം വാൾകൂടി വെച്ചു പതിവായി പൂജിച്ചു ഭഗവതിയെ ഭക്തിപൂർവ്വം സേവിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആ വൈശ്യൻ ഒരു വിഷഹാരിയുമായിരുന്നു. അതിനാൽ അയാളുണ്ടാക്കിയ ക്ഷേത്രത്തിനും "വിഷഹാരിക്കാവ്" എന്നു നാമം സിദ്ധിച്ചു. അതു ലോപിച്ചു കാലക്രമേണ "വിഷാരിക്കാവ്" എന്നായിത്തീർന്നു. മുൻപേതന്നെ വലിയ ധനവാന്മാരായിരുന്ന വൈശ്യന്മാർക്കു ഭഗവതിയുടെ സാന്നിദ്ധ്യംകൂടിയുണ്ടായപ്പോൾ ധനം സംഖ്യയില്ലാതെ വർദ്ധിച്ചു. അവർ കപ്പലുകളും പത്തേമാരികളും പണിയിച്ച് അവരുടെ കച്ചവടം യൂറോപ്പുരാജ്യങ്ങൾ വരെ പ്രചരിപ്പിച്ചുതുടങ്ങി. അപ്പോഴേക്കും വിഷഹാരിയും ദേവിയെസ്സേവിച്ചുകൊണ്ടുവന്ന ആളുമായ വൈശ്യനും ധനമെന്നപോലെതന്നെ അഹങ്കാരവും സീമാതീതമായി വർദ്ധിച്ചു. അതിനാലർ ക്രമേണ രാജാവിനെപ്പോലും കൂട്ടാക്കാതെയും രാജാവിനു ക്രമപ്രകാരം കൊടുക്കേണ്ടുന്ന നികുതിയും മറ്റും കൊടുക്കാതെയുമായി. മുഷ്കന്മാരായ വൈശ്യന്മാരുടെ ധിക്കാരം ക്രമേണ രാജാവിനു ദുസ്സഹമായിത്തീർന്നു. അതിനാൽ കൊല്ലത്തു താമസിക്കുന്ന സകല വൈശ്യന്മാരും മൂന്നുദിവസത്തിനകം നാടുവിട്ടുപൊയ്ക്കൊള്ളണം" എന്നൊരു രാജകല്പന പുറപ്പെട്ടു. അപ്പോൾ വൈശ്യന്മാരാകപ്പാടെ പരിഭ്രാന്തഹൃദയരും വിഹ്വലരുമായിത്തീർന്നു. ഭഗവതിയെ പ്രതിഷ്ഠിച്ചുസേവിച്ചുകൊണ്ടിരുന്നവരുൾപ്പെടെ എട്ടു കുടുംബക്കാർ കല്പന കേട്ട ക്ഷണത്തിൽ അവരുടെ സകല സ്ഥാവരജംഗമസ്വത്തുക്കളും പത്തേമാരികളിലാക്കിക്കൊണ്ടു സമുദ്രമാർഗ്ഗേണ വടക്കോട്ടു പുറപ്പെട്ടു. ഭഗവതിയെ സ്സേവിച്ചുകൊണ്ടിരുന്ന വൈശ്യൻ യാത്രയായ സമയം ആ ഭഗവതിയെ നാന്ദകം വാളിന്മേൽ ആവാഹിച്ചെടുത്തുകൊണ്ടാണ് പോയത്. ശേഷമുണ്ടായിരുന്ന കുടുംബക്കാർ അവരുടെ പൂർവ്വസ്ഥലമായ പാണ്ഡ്യരാജ്യത്തേക്കും പോയി.
വടക്കോട്ടു പോയവർ കരയോടു ചേർന്നു പത്തേമാരി ഓടിച്ചുപോയ സമയം ഒരു സ്ഥലത്തു പശുക്കളും പുലികളും ജാതിവൈരം കൂടാതെ ഒന്നിച്ചു മേഞ്ഞുകൊണ്ടുനിൽക്കുന്നതായിക്കണ്ടു. ഈ സ്ഥലം സമാധാനത്തോടുകൂടിത്താമസിക്കാൻ കൊള്ളാവുന്നതാണെന്നു നിശ്ചയിച്ച് അവർ പത്തേമാരികൾ അവിടെ അടുപ്പിച്ചു കരയ്ക്കിറങ്ങി. കടലോടടുത്തുള്ള ആ സ്ഥലം അക്കാലത്തു വലിയ വനപ്രദേശമായിരുന്നു.
അവർ കരയ്ക്കിറങ്ങിയതിന്റെശേഷം അവിടെയെല്ലാം ചുറ്റിനടന്നു ഭഗവതിക്കു ക്ഷേത്രവും അവർക്കു ഗൃഹങ്ങളും പണിയിക്കുന്നതിനു യോഗ്യങ്ങളായ സ്ഥലങ്ങൾ നോക്കിക്കണ്ടു നിശ്ചയിക്കുകയും ആ സ്ഥലങ്ങൾ കുറുമ്പ്രനാട്ടു രാജാവിന്റെ വകയായിരുന്നതിനാൽ രാജാവിനു പിടിപ്പതു വില കൊടുത്ത് അവ വാങ്ങുകയും ക്ഷേത്രവും ഗൃഹങ്ങളും പണിയിക്കുകയും ചെയ്തു. അമ്പലം, ശ്രീകോവിൽ, നാലമ്പലം, തിടപ്പള്ളി മുതലായവയോടുകൂടിയാണ് പണി കഴിപ്പിച്ചത്. അവിടെ കൊടുങ്ങലൂർ, തിരുമാന്ധാംകുന്നു മുതലായ സ്ഥലങ്ങളിലെപ്പോലെ കിഴക്കോട്ടു ദർശനമായി ശിവനെയും വടക്കോട്ടു ദർശനമായി ഭഗവതിയെയും മതിൽക്കകത്ത് ഉപദേവനായ ശാസ്താവിനെയും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ നടത്തിയതു പ്രസിദ്ധ മാന്ത്രികനും തന്ത്രിയുമായ കാട്ടുമാടസ്സു നമ്പൂരിയാണ്. എങ്കിലും പിന്നെയും ശാന്തി നിടത്തിയിരുന്നതു ഭഗവതിയെ സേവിച്ചുകൊണ്ടിരുന്ന ആ വൈശ്യനും അദ്ദേഹത്തിന്റെ കാലശേഷം തദുപദേശപ്രകാരം അദ്ദേഹത്തിന്റെ കുടുംബക്കാരുമായിരുന്നു. വൈശ്യന്മാർ എട്ടു കുടുംബക്കാരും ക്ഷേത്രത്തിനു സമീപം തന്നെ എട്ടു ഗൃഹങ്ങളിലായി താമസമുറപ്പിച്ചു. ഈ ക്ഷേത്രത്തിൽ അവർ ഊരാളന്മാരായിത്തീരുകയും ചെയ്തു.
ഈ വൈശ്യന്മാർ അവിടെ വന്നത് ആ ദേശത്തിനും മംഗലമായി പരിണമിച്ചു. അതിനാൽ ആ ദേശത്തിനു "വന്നമംഗലം" എന്നു നാമം സിദ്ധിച്ചു. ക്രമേണ "മണ്ണമംഗലം" എന്നായിത്തീർന്നു. ക്ഷേത്രത്തിനു പൂർവ്വസ്മരണ വിടാതെ അവർ "കൊല്ലം വിഷാരിക്കാവ്" എന്നുതന്നെ പേരിട്ടു. അതിന് ഇപ്പോഴും ഭേദഗതി വന്നിട്ടുമില്ല. ഈ ക്ഷേത്രത്തിന്റെ കാരണഭൂതനായ വൈശ്യനു ശ്രീപോർക്കലിയിൽനിന്നു കിട്ടിയതും കൊല്ലത്തുനിന്നു ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോന്നതുമായ നാന്ദകം വാൾ ഇവിടെ ഭഗവതിയെ പ്രതിഷ്ഠിച്ചപ്പോൾതന്നെ ആ ശ്രീകോവിലകത്തു വെച്ചു. അത് ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ട്. അതിന് ഇതുവരെ യാതൊരു കേടും സംഭവിച്ചിട്ടില്ല. ഊരാളന്മാരായ എട്ടു കുടുംബക്കാരുടെ ക്ഷേത്രത്തിൽ വീട്ടുപേരുകൾ താഴെപ്പറയുന്നു. 1. കീഴേൽ വീട് 2. പാഴേൽ 3. എളേടത്ത് 4. ഈച്ചരാട്ടിൽ 5. പൊനത്തിൽ 6. നാണോത്ത് 7. എരോത്ത് 8. ഉമ്മച്ചിവീട്. ക്ഷേത്രത്തിൽ കൈകാര്യകർത്തൃത്വം ഒന്നു മുതൽ നാലു വീട്ടുകാർക്കാണ്. അവർക്കു കാരണവസ്ഥാനവുമുണ്ട്. ശേഷമുള്ള നാലു വീട്ടുകാരും ഇവരുടെ അനന്തരവരുടെ നിലയിലാണ് വർത്തിച്ചുപോരുന്നത്.
ഈ വൈശ്യന്മാർ പത്തേമാരികളിൽനിന്നു കരയ്ക്കിറങ്ങിയതിന്റെ ശേഷം ക്ഷേത്രത്തിനും വീടുകൾക്കും യോഗ്യമായ സ്ഥലം നോക്കി നിശ്ചയിക്കാൻ പോയവർ വെയിലത്തു ക്ഷീണിച്ചപ്പോൾ ഒരു അയിനിമരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. ആ വൃക്ഷം ശാഖോപശാഖകൾകൊണ്ടു പന്തൽപോലെ പരന്നതായിരുന്നതിനാൽ അവർ അതിന് പന്തലായിനിഎന്നു പേരിട്ടു. അതിനാൽ ആ ദേശത്തിനും ആ പേരു സിദ്ധിച്ചു.
ഈ വൈശ്യന്മാർ എട്ടു കുടുംബക്കാർ മാത്രമായിരുന്നതിനാൽ അവർക്കു യഥാപൂർവ്വം പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനും മക്കത്തായം ആചരിക്കുന്നതിനും നിവൃത്തിയില്ലാതെയായിത്തീർന്നു. അതിനാൽ അവർ ചില നായർവീട്ടുകാരെ എണങ്ങാക്കിച്ചേർക്കുകയും മക്കത്തായമുപേക്ഷിച്ചു മരുമക്കത്തായം സ്വീകരിക്കുകയും ചെയ്തു.
വൈശ്യന്മാർ നായന്മാരായിത്തീർന്നപ്പോൾ ക്ഷേത്രത്തിൽ ശാന്തിക്ക് അവരായാൽപ്പോരെന്നു അവർക്കുതന്നെ തോന്നുകയാൽ ശാന്തിക്ക് അവർ ചാലോറ എന്ന് ഇല്ലപ്പേരായ ഒരു നമ്പൂരിയെ നിയമിച്ചു. നമ്പൂരി ശാന്തിയായപ്പോൾ അവിടെ സ്വല്പം ചില ഭേദഗതികൾ വരുത്തേണ്ടിവന്നു. ക്ഷേത്രത്തിൽ ഉഷപ ഉൾപ്പെടെ അഞ്ചു പൂജ പതിവുള്ളതിൽ ഭഗവതിക്കു മാത്രം ഉച്ചപ്പൂജയ്ക്കുള്ള നിവേദ്യം മദ്യവും മാംസവുമായിരുന്നു പതിവ്. നമ്പൂരി ശാന്തിയായപ്പോൾ അതു വേണ്ടെന്നു വെച്ചു. മദ്യമാംസങ്ങൾ നിവേദ്യമല്ലാതാവുകയും പൂജ നമ്പൂരിയാവുകയും ചെയ്തപ്പോൾ ഭഗവതിയുടെ ചൈതന്യവും വർദ്ധിച്ചു. മുൻപേതന്നെ ഉഗ്രമൂർത്തിയായ ഭഗവതി നമ്പൂരി യുടെ പൂജ നിമിത്തം അത്യുഗ്രയായിത്തീർന്നു. ദേവിക്കു "ഭയങ്കരി" എന്നുള്ള നാമം അപ്പോഴാണു യഥാർത്ഥമായിത്തീർന്നത്. ദർശനത്തിനായിച്ചെല്ലുന്നവർക്കു പകൽസമയത്തുപോലും ദേവിയുടെ നടയിൽപ്പോകാനെന്നല്ല, ക്ഷേത്രത്തിനകത്തു കടക്കാൻതന്നേയും എന്തോ വല്ലാത്ത ഒരു ഭയം ഉണ്ടായിത്തീർന്നു. അപ്പോൾ ഈ ഉഗ്രത സ്വല്പം കുറയ്ക്കണമെന്നു നിശ്ചയിച്ചു ഊരാളന്മാർ നമ്പൂരിയുടെ ശാന്തി വേണ്ടെന്നുവെയ്ക്കുകയും ശാക്തേയന്മാരായ "വട്ടോളി" മൂസ്സതിന്മാരെക്കൊണ്ടു ശാന്തി തുടങ്ങിക്കുകയും ചെയ്തു. അപ്പോൾ ദേവിയുടെ ഉഗ്രതയ്ക്കു സ്വല്പം ശമനം സംഭവിക്കുകയും ചെയ്തു. ഇപ്പോഴും ഈ ക്ഷേത്രത്തിൽ ശാന്തി നടത്തിവരുന്നതു വട്ടോളി മൂസ്സതിന്മാർ തന്നെയാണ്. എങ്കിലും ആണ്ടുതോറും മീനത്തിൽ തന്ത്രിയെ അവിടെ വരുത്തി, ഒരു ശുദ്ധികലശവും ബ്രാഹ്മണരെക്കൊണ്ടു മൂന്നുദിവസത്തെ പൂജയും ഇപ്പോഴും നടത്തിവരുന്നുണ്ട്.
ഈ ക്ഷേത്രത്തിൽ ആണ്ടുതോറും മീനമാസത്തിൽ എട്ടഹസ്സായിട്ട് ഒരുത്സവം നടന്നുവരുന്നുണ്ട്. അതിനു "കളിയാട്ടം" എന്നാണു പേരുപറഞ്ഞുവരുന്നത്. ഈ ഉത്സവം മറ്റു ക്ഷേത്രങ്ങളിലെപ്പോലെയൊന്നുമല്ല. ഇവിടെ ധ്വജമായി ഉപയോഗിക്കുന്നതു നാല്പത്തഞ്ചുകോൽ നീളമുള്ള ഒരു മുളയാണ്. മുള നാട്ടി അതിന്മേലാണ് കൊടിയേറ്റു കഴിക്കുന്നത്. കൊടിയേറിയാൽ എഴുന്നള്ളിക്കുന്നത് ആറു ദിവസം ലോഹനിർമ്മിതമായ ശീവേലിത്തിടമ്പും എഴാം ദിവസവും എട്ടാം ദിവസവും നാന്ദകം വാളുമാണ്. നാന്ദകം വാളെഴുന്നള്ളിക്കുന്നതിനുള്ള ആന പിടി തന്നെയായിരിക്കണമെന്നു നിർബന്ധമുണ്ട്. ഉത്സവകാലത്തു പ്രതിദിനം മൂന്നു ശീവേലിയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽവെച്ചു ബ്രാഹ്മണർക്കും സാധുക്കൾക്കും സദ്യയും പതിവുണ്ട്. ഏഴാം ദിവസം വലിയവിളക്കിനും എട്ടാംദിവസം കാളിയാട്ടത്തിനും മാത്രമേ നാന്ദകംവാൾ ആനപ്പുറത്ത് എഴുന്നള്ളിക്കാറുള്ളൂ. നാന്ദകം വാളെടുത്ത് എഴുന്നള്ളിക്കുന്ന ആളിൽ ഭഗവതിയുടെ ആവാസമുണ്ടാകുമെന്നാണ് വിശ്വാസം. ആ ആൾ വാൾ പിടിച്ചുകൊണ്ട് ആനപ്പുറത്തിരുന്നു കലശലായി വിറയ്ക്കുകയും എഴുന്നള്ളിച്ചുകഴിഞ്ഞു താഴെയിറങ്ങി വാൾ ശ്രീകോവിലകത്തു കൊണ്ടുചെന്നു വെച്ചാലുടനെ ബോധംകെട്ടു വീഴുകയും ചെയ്യാറുണ്ട്. പിന്നെ വളരെനേരം കഴിഞ്ഞേ ആ ആൾക്കു ബോധം വീഴുകയുള്ളൂ.
ഇവിടെ ഉത്സവം മീനമാസത്തിലായിരിക്കണമെന്നല്ലാതെ കൊടിയേറ്റ് ഇന്നനാൾ, അല്ലെങ്കിൽ ഇന്ന തീയതി വേണമെന്നു നിർബന്ധമില്ല. അത് ആണ്ടുതോറും നിശ്ചയിച്ചു നടത്തുകയാണു പതിവ്. അതു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും "പൊറ്റമൻ നമ്പീശൻ" എന്ന ആൾക്കാണ്. അവരുടെ കുടുംബത്തിൽ അതാതുകാലത്തു മൂപ്പായിട്ടുള്ള ആളാണ് അതു നിശ്ചയിക്കുന്നത്. എന്നാൽ അതു നാന്ദകം വാൾ കറകൂട്ടുവാനുള്ള മുഹൂർത്തമനുസരിചായിരിക്കണം. വാൾ കറകൂട്ടു വാനുള്ള മുഹൂർത്തം ജ്യോത്സ്യനെ വരുത്തി നോക്കിച്ചാണ് നിശ്ചയിക്കുന്നത്. ഞായർ, ചൊവ്വ, വെള്ളി ഈ ആഴ്ചകളിൽ ഏതെങ്കിലും ഒരു ദിവസമേ വാൾ കറകൂട്ടുവാൻ പാടുള്ളൂ. വാൾ കറകൂട്ടുക എന്നുപറഞ്ഞാൽ തേച്ചുമിനുക്കി തുരുമ്പു കളഞ്ഞ് എണ്ണ പുരട്ടിവെയ്ക്കുക എന്നാണർത്ഥം.
കാളിയാട്ടത്തിന്റെ പ്രധാന ക്രിയ നാന്ദകം വാൾ ആനപ്പുറത്ത് എഴുന്നള്ളിക്കുകയാണ്. ആ എഴുന്നള്ളത്തു പകൽ ഏകദേശം നാലുമണിക്ക് ആരംഭിക്കും. അതിനു കുട, ആലവട്ടം, വെൺചാമരം, തലയിൽക്കെട്ടു മുതലായ അലങ്കാരങ്ങളോടുകൂടിയ പതിനഞ്ചാനകളും പലവിധ വാദ്യമേളങ്ങളോടുകൂടിയ താളമേളങ്ങളുമുണ്ടായിരിക്കും. ആ എഴുന്നള്ളത്തു നടയിൽ സ്വല്പമകലെയായി നിൽക്കുന്ന പാലയുടെ ചുവട്ടിലെത്തുമ്പോൾ മേളം കലാശിക്കും. പിന്നെ അവിടെ കുറുപ്പിന്റെ നൃത്തമുണ്ട്. അതു കഴിഞ്ഞാൽ അവിടെനിന്ന് ഊരുചുറ്റലായി എഴുന്നള്ളിച്ചുപോകും. ഊരുചുറ്റൽ കഴിഞ്ഞു മടങ്ങിയെത്തിയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കലും തെയ്യമ്പാടിക്കുറുപ്പിന്റെ നൃത്തമുണ്ട്. ഭഗവതി ഊരുചുറ്റാൻ എഴുന്നള്ളുന്ന സമയം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു മുന്നൂറ്റൻ (മുന്നൂറന്മാർ) എന്ന ജാതിക്കാരും കിഴക്കുഭാഗത്തു വ(മ)ണ്ണാന്മാരും അണിനിരന്നു കാവൽ നിൽക്കുക പതിവാണ്. നാന്ദകം വാൾ ഇറക്കിയെഴുന്നള്ളിക്കുന്നതുവരെ അവർ കാവൽ നിൽക്കും. ഇറക്കിയെഴുന്നള്ളിക്കുന്ന സമയത്തു വെളിച്ചപ്പാടു തുള്ളും. അതും കഴിഞ്ഞാൽ അരിയും പയറും മാംസവുംകൂടി പാകംചെയ്തു. കൊണ്ടുപോയി വടക്കുവശത്തുള്ള കോട്ടയിൽവെച്ചു ഭൂതങ്ങൾക്കു ബലികൊടുക്കും. ഇതിന് "അരിങ്ങാട്ട്" എന്നാണ് പേരു പറഞ്ഞുവരുന്നത്. അത് അന്യന്മാർക്കു കാണാൻ പാടില്ല. കോട്ടയെന്നു പറയപ്പെടുന്നത് ഏതാനും ഉന്നതവൃക്ഷങ്ങൾ നിൽക്കുന്ന ഒരു പറമ്പാണ്.
വിഷാരിക്കാവിൽ ഭഗവതിയുടെ അത്ഭുതമാഹാത്മ്യങ്ങളെല്ലാം പറഞ്ഞവസാനിപ്പിക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാൽ അവയിൽ ചിലതുമാത്രം താഴെ പറഞ്ഞുകൊള്ളുന്നു.
പണ്ടു "മൈസൂർ കടുവ" എന്നു പ്രസിദ്ധനായിരുന്ന ടിപ്പു സുൽത്താൻ മലബാറിനെ ആക്രമിച്ച കാലത്ത് അനേകം ഹിന്ദുക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കി നശിപ്പിച്ചുവെങ്കിലും വിഷാരിക്കാവിൽ ഭഗവതിയെക്കുറിച്ച് അയാൾക്ക് അവളരെ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അതിനാൽ അയാൾ ചില കാലങ്ങളിൽ ദർശനാർത്ഥം അവിടെ ചെല്ലുകയും ചെയ്തിരുന്നു. ഒരിക്കൽ സുൽത്താൻ ദർശനത്തിനായിച്ചെന്നസമയം ശാന്തിക്കാരൻ പ്രസാദം കൊടുക്കാനായി കൊണ്ടു ചെല്ലുകയും അപ്പോൾ സുൽത്താൻ "എനിക്കു ശാന്തിക്കാരന്റെ പ്രസാദം വേണ്ട; ദേവിതന്നെ എനിക്കു പ്രസാദം തരണം" എന്നു പറഞ്ഞു ശാന്തിക്കാരനോടു പ്രസാദം വാങ്ങാതെ തർക്കിച്ചു നിൽക്കുകയും ചെയ്തു. ആ സമയംഭഗവതിതന്നെ പ്രസാദമെടുത്തുകൊണ്ടു പ്രത്യക്ഷമായി അവിടെ എഴുന്നള്ളി. പ്രസാദം സുൽത്താന്റെ കൈയിലിട്ടുകൊടുത്തു. പ്രസാദം വാങ്ങിയതോടുകൂടി സുൽത്താൻ ബോധം കെട്ടു വീഴുകയും ദേവി അന്തർദ്ധാനം ചെയ്യുകയും ചെയ്തു. പിന്നെ മൂന്നേമുക്കാൽ നാഴികകഴിഞ്ഞപ്പോൾ സുൽത്താനു ബോധം വീണു. അപ്പോൾ അയാൾക്കു താൻ വിചാരിക്കുകയും പറയുകയും ചെയ്തത് അവിവേകമായിപ്പോയി എന്നു തോന്നുകയും ദേവിയെക്കുറിച്ചുള്ള ഭക്തിവിശ്വാസങ്ങൾ പൂർവ്വാധികം വർദ്ധിക്കുകയും ചെയ്തു. അതിനാൽ സുൽത്താൻ പ്രതിവത്സരം 342 രൂപവീതം സർവ്വമാന്യമായി ദേവസ്വത്തിലേക്കു കൊടുത്തുവന്നിരുന്നു. പിന്നീടു ടിപ്പുവിന്റെ രാജ്യം ബ്രിട്ടീഷു ഗവൺമെന്റിന്റെ അധീനതയിലായപ്പോൾ ആ സംഖ്യ ആ ഗവൺമെന്റു സർവ്വമാന്യമായി ഭൂനികുതിവകയിൽ വിട്ടുകൊടുത്തു. ആ സ്ഥിതിയിൽ ഇന്നും നടന്നു വരുന്നു.
ഒരിക്കൽ ചില ക്ഷേത്രകാര്യങ്ങൾ പെട്ടെന്നു നടത്തേണ്ടതായും തൽക്കാലം ദേവസ്വത്തിൽ പണം ചുരുക്കമായും വരികയാൽ ഊരാളന്മാർ ചിങ്ങപുരത്തു കൃഷ്ണപട്ടർ എന്നൊരാളോട് ഏതാനും രൂപ കടംവാങ്ങി. ആ സംഖ്യ അവധിക്കു കൊടുത്തുതീർക്കാത്തതിനാൽ പട്ടർ അന്യായം കൊടുത്ത് ഊരാളന്മാരുടെ മേലും ദേവസ്വംവക സ്വത്തുക്കളിന്മേലും സ്ഥാപിച്ചു വിധി സമ്പാദിച്ചു. ഊരാളന്മാരെ വാറണ്ടിൽ പിടിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുക്കം പട്ടർ കാളിയാട്ട ദിവസം നാന്ദകം വാളെഴുന്നള്ളിക്കുന്ന ആനയ്ക്കു കെട്ടിക്കുന്നതും ദേവസ്വംവകയുമായ സ്വർണ്ണത്തലയിൽക്കെട്ടു ജപ്തി ചെയ്യിക്കാമെന്നു നിശ്ചയിച്ച് ആമ്യനോടുകൂടി എട്ടാമുത്സവദിവസം ക്ഷേത്രസന്നിധിയിലെത്തി. എഴുന്നള്ളിപ്പു പുറത്തുവന്നപ്പോഴേക്കും പട്ടർക്ക് അവിടെ നിൽക്കാൻ വയ്യാതെയായി. അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ അവിടെനിന്ന് ഓടി. അപ്പോൾ ആരോ പിന്നാലെ ഓടിച്ചെന്ന് ഊക്കോടുകൂടി പുറത്ത് ഒന്നടിച്ചതായി അദ്ദേഹത്തിനു തോന്നി. അദ്ദേഹം പിന്നെയും ഓടുകയും പടിഞ്ഞാറേവശത്തുള്ള ചിറയുടെ വക്കത്തു ചെന്നപ്പോൾ ബോധംകെട്ട് അവിടെ വീഴുകയും ഉടനെ ചോര ശർദ്ദിച്ചു തുടങ്ങുകയും മാത്രയ്ക്കിടയിൽ പരലോകപ്രാപ്തനാവുകയും ചെയ്തു.
വിഷാരിക്കാവു ക്ഷേത്രത്തിൽ രണ്ടുതവണ കള്ളന്മാർ കയറുകയുണ്ടായി. ഒരിക്കലും അവർക്കൊന്നും കൊണ്ടുപോകുവാൻ സാധിച്ചില്ല. ഒരിക്കൽ കള്ളന്മാർ അമ്പലത്തിനകത്തു കടന്നപ്പോൾ അവിടെ അകത്തുംപുറത്തും വലിയ പുഴയിലെന്നപോലെ വെള്ളം പെരുകിയിരിക്കുന്നതായി അവർക്കു തോന്നി. അതിനാൽ നേരം വെളുക്കുന്നതുവരെ അവിടെക്കിടന്നു കഷ്ടപ്പെട്ടു. നേരം വെളുത്തു നട തുറന്നപ്പോൾ അവിടെയെങ്ങും വെള്ളം കയറിയിട്ടില്ലെന്നുള്ള വാസ്തവം അവർക്കു മനസ്സിലാവുകയും അവരിറങ്ങിപ്പോവുകയും ചെയ്തു.
പിന്നെയൊരിക്കൽ കള്ളന്മാരമ്പലത്തിൽക്കയറി ചില ഓട്ടുപാത്രങ്ങളും മറ്റും എടുത്തുകൊണ്ടു പുറത്തിറങ്ങി. സാമാനങ്ങളെല്ലാം തലയിലേറ്റിക്കൊണ്ടു യാത്രയായപ്പോൾ അവർക്ക് ഏതിലേയാണ് പോകേണ്ടതെന്നു നിശ്ചയമില്ലാതെയായി. അവർ ആ പാത്രങ്ങളും തലയിൽ വെച്ചുകൊണ്ടു നേരം വെളുക്കുന്നതുവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു. നേരം വെളുത്തപ്പോൾ ഊരാളന്മാരിൽ ചിലർ അവിടെ എത്തി കള്ളന്മാരെ പിടികൂടുകയും പോലീസിൽ ഏല്പിക്കാനായി പുറപ്പെടുകയും ആ സമയം വെളിച്ചപ്പാടു തുള്ളിവരികയും "നമ്മുടെ മുതല! മോഷ്ടിച്ചുകൊണ്ടുപോയാൽ അതുകൊണ്ടുണ്ടാവുന്ന നഷ്ടം നമുക്കാണ്. അതിനാൽ അതിനേക്കുറിച്ചു നാംതന്നെ ചോദിച്ചുകൊള്ളാം. അതിനു കുമ്പഞ്ഞിയെ (കമ്പനിയെ അക്കാലത്തു ഇന്ത്യ ഭരിച്ചിരുന്നത് ഈസ്റ്റിന്ത്യാക്കമ്പനിക്കാരായിരുന്നു) ഏല്പിക്കണമെന്നില്ല" എന്നു പറയുകയും കള്ളന്മാരെക്കൊണ്ടു മോഷ്ടിച്ച മുതലെല്ലാം അവിടെ വെയ്പ്പിക്കുകയും പ്രായശ്ചിത്തവും മേലാൽ അവിടെക്കയറി മോഷ്ടിക്കുകയില്ലെന്നു സത്യവും ചെയ്യിച്ച് അവരെ വിട്ടയയ്ക്കുകയും ചെയ്തു. അതിൽപ്പിന്നെ ഒരിക്കലും ആ ക്ഷേത്രത്തിൽ കള്ളന്മാർ കയറിയിട്ടില്ല.
മുമ്പൊരുകാലത്തു ദേവസ്വം വകയായി ഇവിടെ ഒരു പിടിയാനയുണ്ടായിരുന്നു. ആ ആനയെ ഏറനാടു താലൂക്കിൽ മമ്പാട്ടു ദേശക്കാരനായ ഒരു മഹമ്മദീയനു പാട്ടത്തിനു കൊടുത്തിരുന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ മുൻകൂട്ടി മടക്കിയയച്ചുകൊള്ളാമെന്നുള്ള കരാറോടുകൂടിയാണ് മുഹമ്മദീയൻ ആനയെ കൊണ്ടുപോയത്. എങ്കിലും ഉത്സവമടുത്തപ്പോൾ ഊരാളന്മാർ മുഹമ്മദീയന്റെ പേർക്ക് ഒരെഴുത്തുകൊടുത്ത് ആളെ അയച്ചു. ആ എഴുത്തിനു മുഹമ്മദീയന്റെ മറുപടി, "ഇപ്പോൾ പണിത്തിരക്കു വളരെ അധികമാകയാൽ ഉത്സവത്തിനു തക്ക വണ്ണം ആനയെ മടക്കിയയ്ക്കാൻ നിവൃത്തിയില്ല" എന്നായിരുന്നു. വേറെ ആനയെ അന്വേഷിച്ചിട്ടു കിട്ടിയുമില്ല. ഊരാളന്മാർ ആകപ്പാടെ വിഷണ്ണരായിത്തീർന്നു. എങ്കിലും ഉത്സവാരംഭദിവസം രാത്രിയിൽ എഴുന്നള്ളിക്കാനുള്ള സമയമായപ്പോൾ പടിഞ്ഞാറേച്ചിറയിൽ ഒരാനയുടെ ശബ്ദം കേട്ട് ഊരാളന്മാരും മറ്റും ഓടിച്ചെന്നു നോക്കിയപ്പോൾ അതു ദേവസ്വം വക പിടിയാന തന്നെയായിരുന്നു. അന്നു പകൽ മുഴുവനും ആ ആന മുഹമ്മദീയന്റെ പണിസ്ഥലത്തുണ്ടായിരുന്നു. മമ്പാട്ടുനിന്ന് ഈ ക്ഷേത്രത്തിലേക്ക് എൺപതു നാഴിക ദൂരമുണ്ട്. ഇത്രയും ദൂരം പത്തുനാഴിക കൊണ്ട് ഈ ആന എത്തിയതെങ്ങനെയെന്നു ഭഗവതിക്കു മാത്രമറിയാം. ആനയുടെമേൽ ചങ്ങലയും ഒരുമിച്ച് ആനക്കാരനുമുണ്ടായിരുന്നില്ല. ആന ആരുംപറയാതെ സ്വയമേവ ചിറയിലിറങ്ങിക്കുളിച്ചു ക്ഷേത്രനടയിൽച്ചെന്നുനിന്നു. തലയിൽക്കെട്ട് എടുത്തുകൊണ്ടു ചെന്നപ്പോഴും ആരും പറയാതെ തന്നെ ആന മടക്കി. ഒരാൾ തലയിൽക്കെട്ടു കെട്ടിച്ചു. ശാന്തിക്കാരൻ പതിവുപോലെ എഴുന്നള്ളിക്കുകയും ചെയ്തു. അങ്ങനെ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും ആനയെ അന്വേഷിച്ചു മുഹമ്മദീയനും ആനക്കാരനും ഇവിടെ വന്നുചേർന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ അയയ്ക്കാതെയിരുന്നതിനു മുഹമ്മദീയൻ പ്രായച്ഛിത്തം ചെയ്യുകയും ദേവിയുടെ കോപം ഉണ്ടാകാതെയിരിക്കേണ്ടതിലേക്കായി അനേകം വഴിപാടുകൾ നടത്തുകയും ചെയ്തു.
ഈ ക്ഷേത്രത്തിലെ കോമരം (വെളിച്ചപ്പാട്) പട്ടുമുണ്ടയ്ക്കൽ തെയ്യമ്പാടിക്കുറുപ്പിന്റെ കുടുംബത്തിൽ അന്നന്നു മൂത്ത ആളായിരിക്കുകയാണ് പതിവ്. ഒരു കാലത്ത് അവിടെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീരുകയാൽ കരോറപ്പണിക്കന്മാരുടെ കുടുംബത്തിൽനിന്ന് ഒരാളെ കോമരമാക്കിയെടുക്കുന്നതിന് ഊരാളന്മാരും മറ്റും കൂടിത്തീർച്ചയാക്കി.
ആ സമയം തെയ്യമ്പാടിക്കുറുപ്പിന്റെ ഗൃഹത്തിൽനിന്നു പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള ഒരാൺകുട്ടി വെളിച്ചപ്പെട്ടുകൊണ്ടു ക്ഷേത്രത്തിലെത്തി. കുറുപ്പിന്റെ ഗൃഹത്തിൽനിന്നു ക്ഷേത്രത്തിലേക്കു നൂറ്റിപ്പതിനഞ്ചു നാഴിക ദൂരമുണ്ട്. ചെറുപ്രായക്കാരനായ ഈ ബാലൻ ഇത്രയും ദൂരം പരസഹായം കൂടാതെ വഴിയറിഞ്ഞ് ഇവിടെ വന്നെത്തിയതിനെക്കുറിച്ചുതന്നെ എല്ലാവരും അത്ഭുതപ്പെട്ടു. പിന്നീടുണ്ടായ അന്വേഷണത്തിൽ അയാൾ ഗൃഹത്തിൽനിന്ന് ഏകദേശം പതിനഞ്ചു നാഴികകൊണ്ടാണ് ഇവിടെ വന്നെത്തിയതെന്ന് അറിയുകയും ചെയ്തു. അയാളുടെ പ്രവൃത്തികളും വാക്കുകളും അത്ഭുതപ്പെടുവാൻ തക്കവയായിരുന്നതിനാൽ വിശ്വാസപൂർവ്വം അയാളെത്തന്നെ അവിടെ കോമരമായി സ്വീകരിച്ചു. ഏകദേശം എഴുപത്തഞ്ചു വയസ്സോളം പ്രായമായ ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.
ഏകദേശം പന്ത്രണ്ടു കൊലം മുമ്പ് ഊരാളന്മാരുടെ ബന്ധുവർഗ്ഗത്തിൽപ്പെട്ട ഒരാൾ ഈ ഭഗവതിയുടെ നടയിൽനിന്നു കള്ളസത്യം ചെയ്തു. അയാൾ ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങിയ ക്ഷണത്തിൽ ബോധംകെട്ടുമറിഞ്ഞുവീണു മരിച്ചു. അതിൽപ്പിന്നെ സത്യം ചെയ്യാനായി അവിടെയാരും ചെല്ലാറില്ല.
കൊല്ലം 1098-ൽ കടത്തനാട്ടു തെക്കിക്കണ്ണമ്പത്തു നമ്പ്യാരുടെ ഗൃഹത്തിൽ ഒരു വലിയ കവർച്ചയുണ്ടായി. പല ജാതിക്കാരായ ഇരുപത്തൊന്നു മഹതസ്കരന്മാർ കൂടിയാണ് കളവു നടത്തിയത്. പണ്ടമായിട്ടും പണമായിട്ടും അനേകായിരം രൂപയുടെ വക അവർ തട്ടിക്കൊണ്ടുപോയി. പോലീസുകാർ പഠിച്ച വിദ്യകളെലാം പ്രയോഗിച്ച് അന്വേഷണം നടത്തീട്ടും യാതൊരു തുമ്പുമുണ്ടായില്ല. അതിനാൽ നമ്പ്യാർ ഈ ഭഗവതിക്കു ചില വഴിപാടുകൾ നേർന്നു. അതിന്റെ ശേഷം അധികം താമസിയാതെതന്നെ ആ കള്ളന്മാർ മോഷ്ടിച്ചെടുത്ത മുതലുകളെല്ലാം തലയിൽവെച്ചു തുള്ളിക്കൊണ്ടു ഭഗവതിയുടെ നടയ്ക്കൽ കൊണ്ടുചെന്നു വെച്ചു ക്ഷമായാചനം ചെയ്തു മടങ്ങിപ്പോയി. ഊരാളന്മാർ നമ്പ്യാരെ വരുത്തി ആ മുതലുകളെല്ലാം ഏല്പിച്ചുകൊടുത്തു. നമ്പ്യാർ മുൻപുനിശ്ചയിച്ചതിലധികം വഴിപാടുകളെല്ലാം കഴിച്ചു ഭഗവതിയെ വന്ദിച്ചുകൊണ്ട് പോവുകയും ചെയ്തു.
പണ്ടൊരിക്കൽ ഗർഭിണിയായ ഒരു സ്ത്രീ ഉച്ചപ്പൂജ സമയത്തുക്ഷേത്രത്തിൽ ചെന്നു ദർശനം കഴിച്ചുപോയി. അന്ന് അസ്തമിക്കുന്നതിനു മുൻപ് ആ സ്ത്രീ മരിച്ചു. ഇതിന്റെ കാരണമെന്തെന്നറിയുന്നതിനായി ആ സ്ത്രീയുടെ വീട്ടുകാർ ഒരു പ്രശ്നക്കാരനെക്കൊണ്ടു പ്രശ്നംവെപ്പിച്ചു നോക്കി. സ്ത്രീയുടെ മരണത്തിനുള്ള കാരണം ഭഗവതിയുടെ കോപമാണെന്നു പ്രശ്നക്കാരൻ വിധിച്ചു. ഭഗവതിക്ക് ഉചപ്പൂജയ്ക്കു നിവേദ്യം മദ്യവും മാംസവുമാണല്ലോ പതിവ്. മദ്യം സേവിച്ച് മദിച്ചിരിക്കുന്ന സമയത്ത് ആരായാലും അന്യന്മാർ ചെന്നു കാണുന്നതു സന്തോഷാവഹമായിരിക്കുകയില്ലല്ലോ. വിശേഷിച്ച് ഒരു സ്ത്രീയായ ഭഗവതി മദ്യപാനം ചെയ്ത് അഹ്ലാദിച്ചിരിക്കുന്ന സമയത്ത് മറ്റൊരു സ്ത്രീ ചെന്നു കണ്ടാൽ കോപമുണ്ടാകാതെയിരിക്കുമോ? ഇതാണ് പ്രശ്നക്കാരന്റെ യുക്തി. അതൊക്കെ എങ്ങനെയായാലും അക്കാലംമുതൽ ഈ ക്ഷേത്രത്തിൽ ഉചപ്പൂജയ്ക്കുശേഷം സ്ത്രീകൾ അകത്തുകടന്നു ദർശനം കഴിക്കാതെയായി. അത് ഇപ്പോഴും അങ്ങനെതന്നെയിരിക്കുന്നു.
ഈ ഭദ്രകാളിക്ഷേത്രം ഇപ്പോൾ സ്ഥിതിചെയ്യുന്നത് ബ്രിട്ടീഷു മലബാറിൽ കുറുമ്പ്രനാടു താലൂക്കിൽ ചേർന്ന വിയ്യ്യൂരംശം മണ്ണമംഗലം ദേശത്തു പന്തലായിനി തീവണ്ടി സ്റ്റേഷന് ഒന്നരനാഴിക വടക്കുപടിഞ്ഞാറാണ്. ഇതു പണ്ടു തിരുവിതാംകൂറിൽ കൊല്ലത്തായിരുന്നു. അവിടെയിരുന്ന ഈ ക്ഷേത്രം ഇവിടെയായിത്തീർന്നതെങ്ങനെയെന്നും മറ്റും താഴെ പറയുന്നു.
പണ്ടു വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാർ പരദേശത്തുനിന്നു കൊല്ലത്തുവന്നു താമസിച്ചിരുന്നു. അവരുടെ പ്രധാന തൊഴിലുകൾ പട്ടുനെയ്ത്തും സ്വർണ്ണവ്യാപാരവുമായിരുന്നു. അതുകൊണ്ട് അവർ കാലക്രമേണ ധനവാന്മാരായിത്തീർന്നു.
അങ്ങനെയിരുന്ന കാലത്ത് അവരിൽ ഒരാൾ ശ്രീപോർക്കലിയിൽപ്പോയി ഭഗവതിയെസ്സേവിച്ചു താമസിച്ചു. അതിനിഷ്ഠയോടുകൂടിയുള്ള സേവകൊണ്ടു ഭഗവതി അയാളെക്കുറിച്ച് ഏറ്റവും സന്തുഷ്ടയായി ഭവിക്കുകയാൽ ഒരു ദിവസം രാത്രിയിൽ അയാൾ ഉറങ്ങിക്കിടന്നിരുന്ന സമയം ആരോ അയാളുടെ അടുക്കൽ ചെന്നു. "നിന്റെ ഭക്തിവിശ്വാസാദികൾകൊണ്ടു ഞാനേറ്റവും പ്രസാദിച്ചിരിക്കുന്നു. ഇനി ഇപ്രകാരം കഠിനമായ തപസ്സുചെയ്തു നീ കഷ്ടപ്പെടണമെന്നില്ല. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകം വാളെടുത്തു നിനക്കു സ്വദേശത്തേക്കു പോകാം. എന്റെ ആയുധംവെച്ചു പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാൽ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാൻ സാധിപ്പിച്ചുതന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്തു ഞാനുണ്ടെന്നു ദൃഢമായി വിശ്വസിച്ചുകൊള്ളുക" എന്നു പറഞ്ഞതായി അയാൾക്കു തോന്നി. അയാൾ പെട്ടെന്നു കണ്ണു തുറന്നുനോക്കിയസമയം ദുർന്നിരീക്ഷ്യമായ ഒരു തേജസ്സുമാത്രം കാണുകയും ഉടനെതന്നെ അതു മറഞ്ഞുപോവുകയും ചെയ്തു. അതു ദേവി തന്റെ അടുക്കൽ എഴുന്നള്ളി അരുളിച്ചെയ്തതുതന്നെയാണെന്ന് അയാൾ ദൃഢമായി വിശ്വസിക്കുകയും തലയ്ക്കൽ നോക്കിയപ്പോൾ ഒരു നാന്ദകം വാൾ അവിടെ ഇരിക്കുന്നതായി കാണുകയും ചെയ്തു.
അയാൾ കൊല്ലത്തു മടങ്ങിയെത്തിയതിന്റെ ശേഷം അവിടെ ഒരു ക്ഷേത്രം പണിയിച്ചു ഭഗവതിയെ പ്രതിഷ്ഠിക്കുകയും പീഠത്തിന്മേൽ നാന്ദകം വാൾകൂടി വെച്ചു പതിവായി പൂജിച്ചു ഭഗവതിയെ ഭക്തിപൂർവ്വം സേവിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആ വൈശ്യൻ ഒരു വിഷഹാരിയുമായിരുന്നു. അതിനാൽ അയാളുണ്ടാക്കിയ ക്ഷേത്രത്തിനും "വിഷഹാരിക്കാവ്" എന്നു നാമം സിദ്ധിച്ചു. അതു ലോപിച്ചു കാലക്രമേണ "വിഷാരിക്കാവ്" എന്നായിത്തീർന്നു. മുൻപേതന്നെ വലിയ ധനവാന്മാരായിരുന്ന വൈശ്യന്മാർക്കു ഭഗവതിയുടെ സാന്നിദ്ധ്യംകൂടിയുണ്ടായപ്പോൾ ധനം സംഖ്യയില്ലാതെ വർദ്ധിച്ചു. അവർ കപ്പലുകളും പത്തേമാരികളും പണിയിച്ച് അവരുടെ കച്ചവടം യൂറോപ്പുരാജ്യങ്ങൾ വരെ പ്രചരിപ്പിച്ചുതുടങ്ങി. അപ്പോഴേക്കും വിഷഹാരിയും ദേവിയെസ്സേവിച്ചുകൊണ്ടുവന്ന ആളുമായ വൈശ്യനും ധനമെന്നപോലെതന്നെ അഹങ്കാരവും സീമാതീതമായി വർദ്ധിച്ചു. അതിനാലർ ക്രമേണ രാജാവിനെപ്പോലും കൂട്ടാക്കാതെയും രാജാവിനു ക്രമപ്രകാരം കൊടുക്കേണ്ടുന്ന നികുതിയും മറ്റും കൊടുക്കാതെയുമായി. മുഷ്കന്മാരായ വൈശ്യന്മാരുടെ ധിക്കാരം ക്രമേണ രാജാവിനു ദുസ്സഹമായിത്തീർന്നു. അതിനാൽ കൊല്ലത്തു താമസിക്കുന്ന സകല വൈശ്യന്മാരും മൂന്നുദിവസത്തിനകം നാടുവിട്ടുപൊയ്ക്കൊള്ളണം" എന്നൊരു രാജകല്പന പുറപ്പെട്ടു. അപ്പോൾ വൈശ്യന്മാരാകപ്പാടെ പരിഭ്രാന്തഹൃദയരും വിഹ്വലരുമായിത്തീർന്നു. ഭഗവതിയെ പ്രതിഷ്ഠിച്ചുസേവിച്ചുകൊണ്ടിരുന്നവരുൾപ്പെടെ എട്ടു കുടുംബക്കാർ കല്പന കേട്ട ക്ഷണത്തിൽ അവരുടെ സകല സ്ഥാവരജംഗമസ്വത്തുക്കളും പത്തേമാരികളിലാക്കിക്കൊണ്ടു സമുദ്രമാർഗ്ഗേണ വടക്കോട്ടു പുറപ്പെട്ടു. ഭഗവതിയെ സ്സേവിച്ചുകൊണ്ടിരുന്ന വൈശ്യൻ യാത്രയായ സമയം ആ ഭഗവതിയെ നാന്ദകം വാളിന്മേൽ ആവാഹിച്ചെടുത്തുകൊണ്ടാണ് പോയത്. ശേഷമുണ്ടായിരുന്ന കുടുംബക്കാർ അവരുടെ പൂർവ്വസ്ഥലമായ പാണ്ഡ്യരാജ്യത്തേക്കും പോയി.
വടക്കോട്ടു പോയവർ കരയോടു ചേർന്നു പത്തേമാരി ഓടിച്ചുപോയ സമയം ഒരു സ്ഥലത്തു പശുക്കളും പുലികളും ജാതിവൈരം കൂടാതെ ഒന്നിച്ചു മേഞ്ഞുകൊണ്ടുനിൽക്കുന്നതായിക്കണ്ടു. ഈ സ്ഥലം സമാധാനത്തോടുകൂടിത്താമസിക്കാൻ കൊള്ളാവുന്നതാണെന്നു നിശ്ചയിച്ച് അവർ പത്തേമാരികൾ അവിടെ അടുപ്പിച്ചു കരയ്ക്കിറങ്ങി. കടലോടടുത്തുള്ള ആ സ്ഥലം അക്കാലത്തു വലിയ വനപ്രദേശമായിരുന്നു.
അവർ കരയ്ക്കിറങ്ങിയതിന്റെശേഷം അവിടെയെല്ലാം ചുറ്റിനടന്നു ഭഗവതിക്കു ക്ഷേത്രവും അവർക്കു ഗൃഹങ്ങളും പണിയിക്കുന്നതിനു യോഗ്യങ്ങളായ സ്ഥലങ്ങൾ നോക്കിക്കണ്ടു നിശ്ചയിക്കുകയും ആ സ്ഥലങ്ങൾ കുറുമ്പ്രനാട്ടു രാജാവിന്റെ വകയായിരുന്നതിനാൽ രാജാവിനു പിടിപ്പതു വില കൊടുത്ത് അവ വാങ്ങുകയും ക്ഷേത്രവും ഗൃഹങ്ങളും പണിയിക്കുകയും ചെയ്തു. അമ്പലം, ശ്രീകോവിൽ, നാലമ്പലം, തിടപ്പള്ളി മുതലായവയോടുകൂടിയാണ് പണി കഴിപ്പിച്ചത്. അവിടെ കൊടുങ്ങലൂർ, തിരുമാന്ധാംകുന്നു മുതലായ സ്ഥലങ്ങളിലെപ്പോലെ കിഴക്കോട്ടു ദർശനമായി ശിവനെയും വടക്കോട്ടു ദർശനമായി ഭഗവതിയെയും മതിൽക്കകത്ത് ഉപദേവനായ ശാസ്താവിനെയും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ നടത്തിയതു പ്രസിദ്ധ മാന്ത്രികനും തന്ത്രിയുമായ കാട്ടുമാടസ്സു നമ്പൂരിയാണ്. എങ്കിലും പിന്നെയും ശാന്തി നിടത്തിയിരുന്നതു ഭഗവതിയെ സേവിച്ചുകൊണ്ടിരുന്ന ആ വൈശ്യനും അദ്ദേഹത്തിന്റെ കാലശേഷം തദുപദേശപ്രകാരം അദ്ദേഹത്തിന്റെ കുടുംബക്കാരുമായിരുന്നു. വൈശ്യന്മാർ എട്ടു കുടുംബക്കാരും ക്ഷേത്രത്തിനു സമീപം തന്നെ എട്ടു ഗൃഹങ്ങളിലായി താമസമുറപ്പിച്ചു. ഈ ക്ഷേത്രത്തിൽ അവർ ഊരാളന്മാരായിത്തീരുകയും ചെയ്തു.
ഈ വൈശ്യന്മാർ അവിടെ വന്നത് ആ ദേശത്തിനും മംഗലമായി പരിണമിച്ചു. അതിനാൽ ആ ദേശത്തിനു "വന്നമംഗലം" എന്നു നാമം സിദ്ധിച്ചു. ക്രമേണ "മണ്ണമംഗലം" എന്നായിത്തീർന്നു. ക്ഷേത്രത്തിനു പൂർവ്വസ്മരണ വിടാതെ അവർ "കൊല്ലം വിഷാരിക്കാവ്" എന്നുതന്നെ പേരിട്ടു. അതിന് ഇപ്പോഴും ഭേദഗതി വന്നിട്ടുമില്ല. ഈ ക്ഷേത്രത്തിന്റെ കാരണഭൂതനായ വൈശ്യനു ശ്രീപോർക്കലിയിൽനിന്നു കിട്ടിയതും കൊല്ലത്തുനിന്നു ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോന്നതുമായ നാന്ദകം വാൾ ഇവിടെ ഭഗവതിയെ പ്രതിഷ്ഠിച്ചപ്പോൾതന്നെ ആ ശ്രീകോവിലകത്തു വെച്ചു. അത് ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ട്. അതിന് ഇതുവരെ യാതൊരു കേടും സംഭവിച്ചിട്ടില്ല. ഊരാളന്മാരായ എട്ടു കുടുംബക്കാരുടെ ക്ഷേത്രത്തിൽ വീട്ടുപേരുകൾ താഴെപ്പറയുന്നു. 1. കീഴേൽ വീട് 2. പാഴേൽ 3. എളേടത്ത് 4. ഈച്ചരാട്ടിൽ 5. പൊനത്തിൽ 6. നാണോത്ത് 7. എരോത്ത് 8. ഉമ്മച്ചിവീട്. ക്ഷേത്രത്തിൽ കൈകാര്യകർത്തൃത്വം ഒന്നു മുതൽ നാലു വീട്ടുകാർക്കാണ്. അവർക്കു കാരണവസ്ഥാനവുമുണ്ട്. ശേഷമുള്ള നാലു വീട്ടുകാരും ഇവരുടെ അനന്തരവരുടെ നിലയിലാണ് വർത്തിച്ചുപോരുന്നത്.
ഈ വൈശ്യന്മാർ പത്തേമാരികളിൽനിന്നു കരയ്ക്കിറങ്ങിയതിന്റെ ശേഷം ക്ഷേത്രത്തിനും വീടുകൾക്കും യോഗ്യമായ സ്ഥലം നോക്കി നിശ്ചയിക്കാൻ പോയവർ വെയിലത്തു ക്ഷീണിച്ചപ്പോൾ ഒരു അയിനിമരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. ആ വൃക്ഷം ശാഖോപശാഖകൾകൊണ്ടു പന്തൽപോലെ പരന്നതായിരുന്നതിനാൽ അവർ അതിന് പന്തലായിനിഎന്നു പേരിട്ടു. അതിനാൽ ആ ദേശത്തിനും ആ പേരു സിദ്ധിച്ചു.
ഈ വൈശ്യന്മാർ എട്ടു കുടുംബക്കാർ മാത്രമായിരുന്നതിനാൽ അവർക്കു യഥാപൂർവ്വം പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനും മക്കത്തായം ആചരിക്കുന്നതിനും നിവൃത്തിയില്ലാതെയായിത്തീർന്നു. അതിനാൽ അവർ ചില നായർവീട്ടുകാരെ എണങ്ങാക്കിച്ചേർക്കുകയും മക്കത്തായമുപേക്ഷിച്ചു മരുമക്കത്തായം സ്വീകരിക്കുകയും ചെയ്തു.
വൈശ്യന്മാർ നായന്മാരായിത്തീർന്നപ്പോൾ ക്ഷേത്രത്തിൽ ശാന്തിക്ക് അവരായാൽപ്പോരെന്നു അവർക്കുതന്നെ തോന്നുകയാൽ ശാന്തിക്ക് അവർ ചാലോറ എന്ന് ഇല്ലപ്പേരായ ഒരു നമ്പൂരിയെ നിയമിച്ചു. നമ്പൂരി ശാന്തിയായപ്പോൾ അവിടെ സ്വല്പം ചില ഭേദഗതികൾ വരുത്തേണ്ടിവന്നു. ക്ഷേത്രത്തിൽ ഉഷപ ഉൾപ്പെടെ അഞ്ചു പൂജ പതിവുള്ളതിൽ ഭഗവതിക്കു മാത്രം ഉച്ചപ്പൂജയ്ക്കുള്ള നിവേദ്യം മദ്യവും മാംസവുമായിരുന്നു പതിവ്. നമ്പൂരി ശാന്തിയായപ്പോൾ അതു വേണ്ടെന്നു വെച്ചു. മദ്യമാംസങ്ങൾ നിവേദ്യമല്ലാതാവുകയും പൂജ നമ്പൂരിയാവുകയും ചെയ്തപ്പോൾ ഭഗവതിയുടെ ചൈതന്യവും വർദ്ധിച്ചു. മുൻപേതന്നെ ഉഗ്രമൂർത്തിയായ ഭഗവതി നമ്പൂരി യുടെ പൂജ നിമിത്തം അത്യുഗ്രയായിത്തീർന്നു. ദേവിക്കു "ഭയങ്കരി" എന്നുള്ള നാമം അപ്പോഴാണു യഥാർത്ഥമായിത്തീർന്നത്. ദർശനത്തിനായിച്ചെല്ലുന്നവർക്കു പകൽസമയത്തുപോലും ദേവിയുടെ നടയിൽപ്പോകാനെന്നല്ല, ക്ഷേത്രത്തിനകത്തു കടക്കാൻതന്നേയും എന്തോ വല്ലാത്ത ഒരു ഭയം ഉണ്ടായിത്തീർന്നു. അപ്പോൾ ഈ ഉഗ്രത സ്വല്പം കുറയ്ക്കണമെന്നു നിശ്ചയിച്ചു ഊരാളന്മാർ നമ്പൂരിയുടെ ശാന്തി വേണ്ടെന്നുവെയ്ക്കുകയും ശാക്തേയന്മാരായ "വട്ടോളി" മൂസ്സതിന്മാരെക്കൊണ്ടു ശാന്തി തുടങ്ങിക്കുകയും ചെയ്തു. അപ്പോൾ ദേവിയുടെ ഉഗ്രതയ്ക്കു സ്വല്പം ശമനം സംഭവിക്കുകയും ചെയ്തു. ഇപ്പോഴും ഈ ക്ഷേത്രത്തിൽ ശാന്തി നടത്തിവരുന്നതു വട്ടോളി മൂസ്സതിന്മാർ തന്നെയാണ്. എങ്കിലും ആണ്ടുതോറും മീനത്തിൽ തന്ത്രിയെ അവിടെ വരുത്തി, ഒരു ശുദ്ധികലശവും ബ്രാഹ്മണരെക്കൊണ്ടു മൂന്നുദിവസത്തെ പൂജയും ഇപ്പോഴും നടത്തിവരുന്നുണ്ട്.
ഈ ക്ഷേത്രത്തിൽ ആണ്ടുതോറും മീനമാസത്തിൽ എട്ടഹസ്സായിട്ട് ഒരുത്സവം നടന്നുവരുന്നുണ്ട്. അതിനു "കളിയാട്ടം" എന്നാണു പേരുപറഞ്ഞുവരുന്നത്. ഈ ഉത്സവം മറ്റു ക്ഷേത്രങ്ങളിലെപ്പോലെയൊന്നുമല്ല. ഇവിടെ ധ്വജമായി ഉപയോഗിക്കുന്നതു നാല്പത്തഞ്ചുകോൽ നീളമുള്ള ഒരു മുളയാണ്. മുള നാട്ടി അതിന്മേലാണ് കൊടിയേറ്റു കഴിക്കുന്നത്. കൊടിയേറിയാൽ എഴുന്നള്ളിക്കുന്നത് ആറു ദിവസം ലോഹനിർമ്മിതമായ ശീവേലിത്തിടമ്പും എഴാം ദിവസവും എട്ടാം ദിവസവും നാന്ദകം വാളുമാണ്. നാന്ദകം വാളെഴുന്നള്ളിക്കുന്നതിനുള്ള ആന പിടി തന്നെയായിരിക്കണമെന്നു നിർബന്ധമുണ്ട്. ഉത്സവകാലത്തു പ്രതിദിനം മൂന്നു ശീവേലിയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽവെച്ചു ബ്രാഹ്മണർക്കും സാധുക്കൾക്കും സദ്യയും പതിവുണ്ട്. ഏഴാം ദിവസം വലിയവിളക്കിനും എട്ടാംദിവസം കാളിയാട്ടത്തിനും മാത്രമേ നാന്ദകംവാൾ ആനപ്പുറത്ത് എഴുന്നള്ളിക്കാറുള്ളൂ. നാന്ദകം വാളെടുത്ത് എഴുന്നള്ളിക്കുന്ന ആളിൽ ഭഗവതിയുടെ ആവാസമുണ്ടാകുമെന്നാണ് വിശ്വാസം. ആ ആൾ വാൾ പിടിച്ചുകൊണ്ട് ആനപ്പുറത്തിരുന്നു കലശലായി വിറയ്ക്കുകയും എഴുന്നള്ളിച്ചുകഴിഞ്ഞു താഴെയിറങ്ങി വാൾ ശ്രീകോവിലകത്തു കൊണ്ടുചെന്നു വെച്ചാലുടനെ ബോധംകെട്ടു വീഴുകയും ചെയ്യാറുണ്ട്. പിന്നെ വളരെനേരം കഴിഞ്ഞേ ആ ആൾക്കു ബോധം വീഴുകയുള്ളൂ.
ഇവിടെ ഉത്സവം മീനമാസത്തിലായിരിക്കണമെന്നല്ലാതെ കൊടിയേറ്റ് ഇന്നനാൾ, അല്ലെങ്കിൽ ഇന്ന തീയതി വേണമെന്നു നിർബന്ധമില്ല. അത് ആണ്ടുതോറും നിശ്ചയിച്ചു നടത്തുകയാണു പതിവ്. അതു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും "പൊറ്റമൻ നമ്പീശൻ" എന്ന ആൾക്കാണ്. അവരുടെ കുടുംബത്തിൽ അതാതുകാലത്തു മൂപ്പായിട്ടുള്ള ആളാണ് അതു നിശ്ചയിക്കുന്നത്. എന്നാൽ അതു നാന്ദകം വാൾ കറകൂട്ടുവാനുള്ള മുഹൂർത്തമനുസരിചായിരിക്കണം. വാൾ കറകൂട്ടു വാനുള്ള മുഹൂർത്തം ജ്യോത്സ്യനെ വരുത്തി നോക്കിച്ചാണ് നിശ്ചയിക്കുന്നത്. ഞായർ, ചൊവ്വ, വെള്ളി ഈ ആഴ്ചകളിൽ ഏതെങ്കിലും ഒരു ദിവസമേ വാൾ കറകൂട്ടുവാൻ പാടുള്ളൂ. വാൾ കറകൂട്ടുക എന്നുപറഞ്ഞാൽ തേച്ചുമിനുക്കി തുരുമ്പു കളഞ്ഞ് എണ്ണ പുരട്ടിവെയ്ക്കുക എന്നാണർത്ഥം.
കാളിയാട്ടത്തിന്റെ പ്രധാന ക്രിയ നാന്ദകം വാൾ ആനപ്പുറത്ത് എഴുന്നള്ളിക്കുകയാണ്. ആ എഴുന്നള്ളത്തു പകൽ ഏകദേശം നാലുമണിക്ക് ആരംഭിക്കും. അതിനു കുട, ആലവട്ടം, വെൺചാമരം, തലയിൽക്കെട്ടു മുതലായ അലങ്കാരങ്ങളോടുകൂടിയ പതിനഞ്ചാനകളും പലവിധ വാദ്യമേളങ്ങളോടുകൂടിയ താളമേളങ്ങളുമുണ്ടായിരിക്കും. ആ എഴുന്നള്ളത്തു നടയിൽ സ്വല്പമകലെയായി നിൽക്കുന്ന പാലയുടെ ചുവട്ടിലെത്തുമ്പോൾ മേളം കലാശിക്കും. പിന്നെ അവിടെ കുറുപ്പിന്റെ നൃത്തമുണ്ട്. അതു കഴിഞ്ഞാൽ അവിടെനിന്ന് ഊരുചുറ്റലായി എഴുന്നള്ളിച്ചുപോകും. ഊരുചുറ്റൽ കഴിഞ്ഞു മടങ്ങിയെത്തിയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കലും തെയ്യമ്പാടിക്കുറുപ്പിന്റെ നൃത്തമുണ്ട്. ഭഗവതി ഊരുചുറ്റാൻ എഴുന്നള്ളുന്ന സമയം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു മുന്നൂറ്റൻ (മുന്നൂറന്മാർ) എന്ന ജാതിക്കാരും കിഴക്കുഭാഗത്തു വ(മ)ണ്ണാന്മാരും അണിനിരന്നു കാവൽ നിൽക്കുക പതിവാണ്. നാന്ദകം വാൾ ഇറക്കിയെഴുന്നള്ളിക്കുന്നതുവരെ അവർ കാവൽ നിൽക്കും. ഇറക്കിയെഴുന്നള്ളിക്കുന്ന സമയത്തു വെളിച്ചപ്പാടു തുള്ളും. അതും കഴിഞ്ഞാൽ അരിയും പയറും മാംസവുംകൂടി പാകംചെയ്തു. കൊണ്ടുപോയി വടക്കുവശത്തുള്ള കോട്ടയിൽവെച്ചു ഭൂതങ്ങൾക്കു ബലികൊടുക്കും. ഇതിന് "അരിങ്ങാട്ട്" എന്നാണ് പേരു പറഞ്ഞുവരുന്നത്. അത് അന്യന്മാർക്കു കാണാൻ പാടില്ല. കോട്ടയെന്നു പറയപ്പെടുന്നത് ഏതാനും ഉന്നതവൃക്ഷങ്ങൾ നിൽക്കുന്ന ഒരു പറമ്പാണ്.
വിഷാരിക്കാവിൽ ഭഗവതിയുടെ അത്ഭുതമാഹാത്മ്യങ്ങളെല്ലാം പറഞ്ഞവസാനിപ്പിക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാൽ അവയിൽ ചിലതുമാത്രം താഴെ പറഞ്ഞുകൊള്ളുന്നു.
പണ്ടു "മൈസൂർ കടുവ" എന്നു പ്രസിദ്ധനായിരുന്ന ടിപ്പു സുൽത്താൻ മലബാറിനെ ആക്രമിച്ച കാലത്ത് അനേകം ഹിന്ദുക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കി നശിപ്പിച്ചുവെങ്കിലും വിഷാരിക്കാവിൽ ഭഗവതിയെക്കുറിച്ച് അയാൾക്ക് അവളരെ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അതിനാൽ അയാൾ ചില കാലങ്ങളിൽ ദർശനാർത്ഥം അവിടെ ചെല്ലുകയും ചെയ്തിരുന്നു. ഒരിക്കൽ സുൽത്താൻ ദർശനത്തിനായിച്ചെന്നസമയം ശാന്തിക്കാരൻ പ്രസാദം കൊടുക്കാനായി കൊണ്ടു ചെല്ലുകയും അപ്പോൾ സുൽത്താൻ "എനിക്കു ശാന്തിക്കാരന്റെ പ്രസാദം വേണ്ട; ദേവിതന്നെ എനിക്കു പ്രസാദം തരണം" എന്നു പറഞ്ഞു ശാന്തിക്കാരനോടു പ്രസാദം വാങ്ങാതെ തർക്കിച്ചു നിൽക്കുകയും ചെയ്തു. ആ സമയംഭഗവതിതന്നെ പ്രസാദമെടുത്തുകൊണ്ടു പ്രത്യക്ഷമായി അവിടെ എഴുന്നള്ളി. പ്രസാദം സുൽത്താന്റെ കൈയിലിട്ടുകൊടുത്തു. പ്രസാദം വാങ്ങിയതോടുകൂടി സുൽത്താൻ ബോധം കെട്ടു വീഴുകയും ദേവി അന്തർദ്ധാനം ചെയ്യുകയും ചെയ്തു. പിന്നെ മൂന്നേമുക്കാൽ നാഴികകഴിഞ്ഞപ്പോൾ സുൽത്താനു ബോധം വീണു. അപ്പോൾ അയാൾക്കു താൻ വിചാരിക്കുകയും പറയുകയും ചെയ്തത് അവിവേകമായിപ്പോയി എന്നു തോന്നുകയും ദേവിയെക്കുറിച്ചുള്ള ഭക്തിവിശ്വാസങ്ങൾ പൂർവ്വാധികം വർദ്ധിക്കുകയും ചെയ്തു. അതിനാൽ സുൽത്താൻ പ്രതിവത്സരം 342 രൂപവീതം സർവ്വമാന്യമായി ദേവസ്വത്തിലേക്കു കൊടുത്തുവന്നിരുന്നു. പിന്നീടു ടിപ്പുവിന്റെ രാജ്യം ബ്രിട്ടീഷു ഗവൺമെന്റിന്റെ അധീനതയിലായപ്പോൾ ആ സംഖ്യ ആ ഗവൺമെന്റു സർവ്വമാന്യമായി ഭൂനികുതിവകയിൽ വിട്ടുകൊടുത്തു. ആ സ്ഥിതിയിൽ ഇന്നും നടന്നു വരുന്നു.
ഒരിക്കൽ ചില ക്ഷേത്രകാര്യങ്ങൾ പെട്ടെന്നു നടത്തേണ്ടതായും തൽക്കാലം ദേവസ്വത്തിൽ പണം ചുരുക്കമായും വരികയാൽ ഊരാളന്മാർ ചിങ്ങപുരത്തു കൃഷ്ണപട്ടർ എന്നൊരാളോട് ഏതാനും രൂപ കടംവാങ്ങി. ആ സംഖ്യ അവധിക്കു കൊടുത്തുതീർക്കാത്തതിനാൽ പട്ടർ അന്യായം കൊടുത്ത് ഊരാളന്മാരുടെ മേലും ദേവസ്വംവക സ്വത്തുക്കളിന്മേലും സ്ഥാപിച്ചു വിധി സമ്പാദിച്ചു. ഊരാളന്മാരെ വാറണ്ടിൽ പിടിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുക്കം പട്ടർ കാളിയാട്ട ദിവസം നാന്ദകം വാളെഴുന്നള്ളിക്കുന്ന ആനയ്ക്കു കെട്ടിക്കുന്നതും ദേവസ്വംവകയുമായ സ്വർണ്ണത്തലയിൽക്കെട്ടു ജപ്തി ചെയ്യിക്കാമെന്നു നിശ്ചയിച്ച് ആമ്യനോടുകൂടി എട്ടാമുത്സവദിവസം ക്ഷേത്രസന്നിധിയിലെത്തി. എഴുന്നള്ളിപ്പു പുറത്തുവന്നപ്പോഴേക്കും പട്ടർക്ക് അവിടെ നിൽക്കാൻ വയ്യാതെയായി. അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ അവിടെനിന്ന് ഓടി. അപ്പോൾ ആരോ പിന്നാലെ ഓടിച്ചെന്ന് ഊക്കോടുകൂടി പുറത്ത് ഒന്നടിച്ചതായി അദ്ദേഹത്തിനു തോന്നി. അദ്ദേഹം പിന്നെയും ഓടുകയും പടിഞ്ഞാറേവശത്തുള്ള ചിറയുടെ വക്കത്തു ചെന്നപ്പോൾ ബോധംകെട്ട് അവിടെ വീഴുകയും ഉടനെ ചോര ശർദ്ദിച്ചു തുടങ്ങുകയും മാത്രയ്ക്കിടയിൽ പരലോകപ്രാപ്തനാവുകയും ചെയ്തു.
വിഷാരിക്കാവു ക്ഷേത്രത്തിൽ രണ്ടുതവണ കള്ളന്മാർ കയറുകയുണ്ടായി. ഒരിക്കലും അവർക്കൊന്നും കൊണ്ടുപോകുവാൻ സാധിച്ചില്ല. ഒരിക്കൽ കള്ളന്മാർ അമ്പലത്തിനകത്തു കടന്നപ്പോൾ അവിടെ അകത്തുംപുറത്തും വലിയ പുഴയിലെന്നപോലെ വെള്ളം പെരുകിയിരിക്കുന്നതായി അവർക്കു തോന്നി. അതിനാൽ നേരം വെളുക്കുന്നതുവരെ അവിടെക്കിടന്നു കഷ്ടപ്പെട്ടു. നേരം വെളുത്തു നട തുറന്നപ്പോൾ അവിടെയെങ്ങും വെള്ളം കയറിയിട്ടില്ലെന്നുള്ള വാസ്തവം അവർക്കു മനസ്സിലാവുകയും അവരിറങ്ങിപ്പോവുകയും ചെയ്തു.
പിന്നെയൊരിക്കൽ കള്ളന്മാരമ്പലത്തിൽക്കയറി ചില ഓട്ടുപാത്രങ്ങളും മറ്റും എടുത്തുകൊണ്ടു പുറത്തിറങ്ങി. സാമാനങ്ങളെല്ലാം തലയിലേറ്റിക്കൊണ്ടു യാത്രയായപ്പോൾ അവർക്ക് ഏതിലേയാണ് പോകേണ്ടതെന്നു നിശ്ചയമില്ലാതെയായി. അവർ ആ പാത്രങ്ങളും തലയിൽ വെച്ചുകൊണ്ടു നേരം വെളുക്കുന്നതുവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു. നേരം വെളുത്തപ്പോൾ ഊരാളന്മാരിൽ ചിലർ അവിടെ എത്തി കള്ളന്മാരെ പിടികൂടുകയും പോലീസിൽ ഏല്പിക്കാനായി പുറപ്പെടുകയും ആ സമയം വെളിച്ചപ്പാടു തുള്ളിവരികയും "നമ്മുടെ മുതല! മോഷ്ടിച്ചുകൊണ്ടുപോയാൽ അതുകൊണ്ടുണ്ടാവുന്ന നഷ്ടം നമുക്കാണ്. അതിനാൽ അതിനേക്കുറിച്ചു നാംതന്നെ ചോദിച്ചുകൊള്ളാം. അതിനു കുമ്പഞ്ഞിയെ (കമ്പനിയെ അക്കാലത്തു ഇന്ത്യ ഭരിച്ചിരുന്നത് ഈസ്റ്റിന്ത്യാക്കമ്പനിക്കാരായിരുന്നു) ഏല്പിക്കണമെന്നില്ല" എന്നു പറയുകയും കള്ളന്മാരെക്കൊണ്ടു മോഷ്ടിച്ച മുതലെല്ലാം അവിടെ വെയ്പ്പിക്കുകയും പ്രായശ്ചിത്തവും മേലാൽ അവിടെക്കയറി മോഷ്ടിക്കുകയില്ലെന്നു സത്യവും ചെയ്യിച്ച് അവരെ വിട്ടയയ്ക്കുകയും ചെയ്തു. അതിൽപ്പിന്നെ ഒരിക്കലും ആ ക്ഷേത്രത്തിൽ കള്ളന്മാർ കയറിയിട്ടില്ല.
മുമ്പൊരുകാലത്തു ദേവസ്വം വകയായി ഇവിടെ ഒരു പിടിയാനയുണ്ടായിരുന്നു. ആ ആനയെ ഏറനാടു താലൂക്കിൽ മമ്പാട്ടു ദേശക്കാരനായ ഒരു മഹമ്മദീയനു പാട്ടത്തിനു കൊടുത്തിരുന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ മുൻകൂട്ടി മടക്കിയയച്ചുകൊള്ളാമെന്നുള്ള കരാറോടുകൂടിയാണ് മുഹമ്മദീയൻ ആനയെ കൊണ്ടുപോയത്. എങ്കിലും ഉത്സവമടുത്തപ്പോൾ ഊരാളന്മാർ മുഹമ്മദീയന്റെ പേർക്ക് ഒരെഴുത്തുകൊടുത്ത് ആളെ അയച്ചു. ആ എഴുത്തിനു മുഹമ്മദീയന്റെ മറുപടി, "ഇപ്പോൾ പണിത്തിരക്കു വളരെ അധികമാകയാൽ ഉത്സവത്തിനു തക്ക വണ്ണം ആനയെ മടക്കിയയ്ക്കാൻ നിവൃത്തിയില്ല" എന്നായിരുന്നു. വേറെ ആനയെ അന്വേഷിച്ചിട്ടു കിട്ടിയുമില്ല. ഊരാളന്മാർ ആകപ്പാടെ വിഷണ്ണരായിത്തീർന്നു. എങ്കിലും ഉത്സവാരംഭദിവസം രാത്രിയിൽ എഴുന്നള്ളിക്കാനുള്ള സമയമായപ്പോൾ പടിഞ്ഞാറേച്ചിറയിൽ ഒരാനയുടെ ശബ്ദം കേട്ട് ഊരാളന്മാരും മറ്റും ഓടിച്ചെന്നു നോക്കിയപ്പോൾ അതു ദേവസ്വം വക പിടിയാന തന്നെയായിരുന്നു. അന്നു പകൽ മുഴുവനും ആ ആന മുഹമ്മദീയന്റെ പണിസ്ഥലത്തുണ്ടായിരുന്നു. മമ്പാട്ടുനിന്ന് ഈ ക്ഷേത്രത്തിലേക്ക് എൺപതു നാഴിക ദൂരമുണ്ട്. ഇത്രയും ദൂരം പത്തുനാഴിക കൊണ്ട് ഈ ആന എത്തിയതെങ്ങനെയെന്നു ഭഗവതിക്കു മാത്രമറിയാം. ആനയുടെമേൽ ചങ്ങലയും ഒരുമിച്ച് ആനക്കാരനുമുണ്ടായിരുന്നില്ല. ആന ആരുംപറയാതെ സ്വയമേവ ചിറയിലിറങ്ങിക്കുളിച്ചു ക്ഷേത്രനടയിൽച്ചെന്നുനിന്നു. തലയിൽക്കെട്ട് എടുത്തുകൊണ്ടു ചെന്നപ്പോഴും ആരും പറയാതെ തന്നെ ആന മടക്കി. ഒരാൾ തലയിൽക്കെട്ടു കെട്ടിച്ചു. ശാന്തിക്കാരൻ പതിവുപോലെ എഴുന്നള്ളിക്കുകയും ചെയ്തു. അങ്ങനെ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും ആനയെ അന്വേഷിച്ചു മുഹമ്മദീയനും ആനക്കാരനും ഇവിടെ വന്നുചേർന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ അയയ്ക്കാതെയിരുന്നതിനു മുഹമ്മദീയൻ പ്രായച്ഛിത്തം ചെയ്യുകയും ദേവിയുടെ കോപം ഉണ്ടാകാതെയിരിക്കേണ്ടതിലേക്കായി അനേകം വഴിപാടുകൾ നടത്തുകയും ചെയ്തു.
ഈ ക്ഷേത്രത്തിലെ കോമരം (വെളിച്ചപ്പാട്) പട്ടുമുണ്ടയ്ക്കൽ തെയ്യമ്പാടിക്കുറുപ്പിന്റെ കുടുംബത്തിൽ അന്നന്നു മൂത്ത ആളായിരിക്കുകയാണ് പതിവ്. ഒരു കാലത്ത് അവിടെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീരുകയാൽ കരോറപ്പണിക്കന്മാരുടെ കുടുംബത്തിൽനിന്ന് ഒരാളെ കോമരമാക്കിയെടുക്കുന്നതിന് ഊരാളന്മാരും മറ്റും കൂടിത്തീർച്ചയാക്കി.
ആ സമയം തെയ്യമ്പാടിക്കുറുപ്പിന്റെ ഗൃഹത്തിൽനിന്നു പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള ഒരാൺകുട്ടി വെളിച്ചപ്പെട്ടുകൊണ്ടു ക്ഷേത്രത്തിലെത്തി. കുറുപ്പിന്റെ ഗൃഹത്തിൽനിന്നു ക്ഷേത്രത്തിലേക്കു നൂറ്റിപ്പതിനഞ്ചു നാഴിക ദൂരമുണ്ട്. ചെറുപ്രായക്കാരനായ ഈ ബാലൻ ഇത്രയും ദൂരം പരസഹായം കൂടാതെ വഴിയറിഞ്ഞ് ഇവിടെ വന്നെത്തിയതിനെക്കുറിച്ചുതന്നെ എല്ലാവരും അത്ഭുതപ്പെട്ടു. പിന്നീടുണ്ടായ അന്വേഷണത്തിൽ അയാൾ ഗൃഹത്തിൽനിന്ന് ഏകദേശം പതിനഞ്ചു നാഴികകൊണ്ടാണ് ഇവിടെ വന്നെത്തിയതെന്ന് അറിയുകയും ചെയ്തു. അയാളുടെ പ്രവൃത്തികളും വാക്കുകളും അത്ഭുതപ്പെടുവാൻ തക്കവയായിരുന്നതിനാൽ വിശ്വാസപൂർവ്വം അയാളെത്തന്നെ അവിടെ കോമരമായി സ്വീകരിച്ചു. ഏകദേശം എഴുപത്തഞ്ചു വയസ്സോളം പ്രായമായ ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.
ഏകദേശം പന്ത്രണ്ടു കൊലം മുമ്പ് ഊരാളന്മാരുടെ ബന്ധുവർഗ്ഗത്തിൽപ്പെട്ട ഒരാൾ ഈ ഭഗവതിയുടെ നടയിൽനിന്നു കള്ളസത്യം ചെയ്തു. അയാൾ ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങിയ ക്ഷണത്തിൽ ബോധംകെട്ടുമറിഞ്ഞുവീണു മരിച്ചു. അതിൽപ്പിന്നെ സത്യം ചെയ്യാനായി അവിടെയാരും ചെല്ലാറില്ല.
കൊല്ലം 1098-ൽ കടത്തനാട്ടു തെക്കിക്കണ്ണമ്പത്തു നമ്പ്യാരുടെ ഗൃഹത്തിൽ ഒരു വലിയ കവർച്ചയുണ്ടായി. പല ജാതിക്കാരായ ഇരുപത്തൊന്നു മഹതസ്കരന്മാർ കൂടിയാണ് കളവു നടത്തിയത്. പണ്ടമായിട്ടും പണമായിട്ടും അനേകായിരം രൂപയുടെ വക അവർ തട്ടിക്കൊണ്ടുപോയി. പോലീസുകാർ പഠിച്ച വിദ്യകളെലാം പ്രയോഗിച്ച് അന്വേഷണം നടത്തീട്ടും യാതൊരു തുമ്പുമുണ്ടായില്ല. അതിനാൽ നമ്പ്യാർ ഈ ഭഗവതിക്കു ചില വഴിപാടുകൾ നേർന്നു. അതിന്റെ ശേഷം അധികം താമസിയാതെതന്നെ ആ കള്ളന്മാർ മോഷ്ടിച്ചെടുത്ത മുതലുകളെല്ലാം തലയിൽവെച്ചു തുള്ളിക്കൊണ്ടു ഭഗവതിയുടെ നടയ്ക്കൽ കൊണ്ടുചെന്നു വെച്ചു ക്ഷമായാചനം ചെയ്തു മടങ്ങിപ്പോയി. ഊരാളന്മാർ നമ്പ്യാരെ വരുത്തി ആ മുതലുകളെല്ലാം ഏല്പിച്ചുകൊടുത്തു. നമ്പ്യാർ മുൻപുനിശ്ചയിച്ചതിലധികം വഴിപാടുകളെല്ലാം കഴിച്ചു ഭഗവതിയെ വന്ദിച്ചുകൊണ്ട് പോവുകയും ചെയ്തു.
പണ്ടൊരിക്കൽ ഗർഭിണിയായ ഒരു സ്ത്രീ ഉച്ചപ്പൂജ സമയത്തുക്ഷേത്രത്തിൽ ചെന്നു ദർശനം കഴിച്ചുപോയി. അന്ന് അസ്തമിക്കുന്നതിനു മുൻപ് ആ സ്ത്രീ മരിച്ചു. ഇതിന്റെ കാരണമെന്തെന്നറിയുന്നതിനായി ആ സ്ത്രീയുടെ വീട്ടുകാർ ഒരു പ്രശ്നക്കാരനെക്കൊണ്ടു പ്രശ്നംവെപ്പിച്ചു നോക്കി. സ്ത്രീയുടെ മരണത്തിനുള്ള കാരണം ഭഗവതിയുടെ കോപമാണെന്നു പ്രശ്നക്കാരൻ വിധിച്ചു. ഭഗവതിക്ക് ഉചപ്പൂജയ്ക്കു നിവേദ്യം മദ്യവും മാംസവുമാണല്ലോ പതിവ്. മദ്യം സേവിച്ച് മദിച്ചിരിക്കുന്ന സമയത്ത് ആരായാലും അന്യന്മാർ ചെന്നു കാണുന്നതു സന്തോഷാവഹമായിരിക്കുകയില്ലല്ലോ. വിശേഷിച്ച് ഒരു സ്ത്രീയായ ഭഗവതി മദ്യപാനം ചെയ്ത് അഹ്ലാദിച്ചിരിക്കുന്ന സമയത്ത് മറ്റൊരു സ്ത്രീ ചെന്നു കണ്ടാൽ കോപമുണ്ടാകാതെയിരിക്കുമോ? ഇതാണ് പ്രശ്നക്കാരന്റെ യുക്തി. അതൊക്കെ എങ്ങനെയായാലും അക്കാലംമുതൽ ഈ ക്ഷേത്രത്തിൽ ഉചപ്പൂജയ്ക്കുശേഷം സ്ത്രീകൾ അകത്തുകടന്നു ദർശനം കഴിക്കാതെയായി. അത് ഇപ്പോഴും അങ്ങനെതന്നെയിരിക്കുന്നു.
Saturday, 18 February 2017
പതിനാല് ലോകങ്ങൾ
പതിനാല് ലോകങ്ങൾ
ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.
1. സത്യലോകം
പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ്
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.
2. തപോലോകം
ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.
3. ജനർലോകം
ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .
4. മഹർ ലോകം
മഹർ ലോകത്തിൻ്റെ സ്ഥാനം ജനർ ലോഹത്തിൻ്റെ തൊട്ട് താഴെയാണ്. മഹാവിഷ്ണുവിൻ്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.
5. സുവർലോകം
സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിൻ്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.
6. ഭുവർ ലോകം
ഭുവനമഹർഷിയാണ് ഭുവർ ലോകത്തിൻ്റെ നാഥൻ . പരമശിവൻ്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.
7. ഭൂലോകം
മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.
ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്.
1. പാതാള ലോകം
ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു .വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ അനന്തൻ എന്ന ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിൻ്റെ മൂലസ്ഥാനത്താണ്.
2. രസാതലം
രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹളാതൻ്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.
3. മഹാതലം
രസാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിൻ്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്.കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പസ് ശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്.ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ വിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.
4. തലാതലം
മയന്റെ ആസ്ഥാനമായ തലാതലമാണ്അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നുഈ അസുരൻ.
5. സുതലം
മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സുതലം. ഐശ്വര്യ വാനായി ധ്യാനലീലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.
6. വിതലം
ഹാകേശ്വരൻ്റെ വാസസ്ഥാനമാണ് വിതലം പരമശിവൻ്റെ അവതാരമാണ് ഹാടകേശ്വരൻ. ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.
6. അതലം
അതലമാണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. മയപുത്രനും
മായാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിൻ്റെ അധിപൻ.
ഈരേഴ് ലോകങ്ങളും ആയിരംഫണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം.
ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.
1. സത്യലോകം
പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ്
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.
2. തപോലോകം
ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല.
3. ജനർലോകം
ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത് സ്വീകരിക്കപ്പെടുന്നു. സർപ്പദംശനമേറ്റ് മരിക്കുന്നവരും ഇവിടെ എത്തുമെന്നാണ് വിശ്വാസം .
4. മഹർ ലോകം
മഹർ ലോകത്തിൻ്റെ സ്ഥാനം ജനർ ലോഹത്തിൻ്റെ തൊട്ട് താഴെയാണ്. മഹാവിഷ്ണുവിൻ്റെ ജനുസ്സിൽപ്പിറന്ന മഹീപമെന്ന മുനിശ്രേഷ്ഠനാണ് ഇവിടെ അധിപൻ. സദാ വിഷ്ണു നാമം ഇവിടെ മുഴങ്ങുന്നു.
5. സുവർലോകം
സുവർലോകം മായാ സൃഷടമാണ് . ധ്രുവപദത്തിൽ നിന്ന് ഏഴായിരം കോടിയോജന മാറിയാണ് സുവർ ലോകത്തിൻ്റെ സ്ഥാനം. മൃഗഹത്യ ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന മന്വന്തര ദ്യുതിമാൻ എന്ന ദേവൻ ഇവിടെ വസിക്കുന്നു.
6. ഭുവർ ലോകം
ഭുവനമഹർഷിയാണ് ഭുവർ ലോകത്തിൻ്റെ നാഥൻ . പരമശിവൻ്റെ അംശാവതാരമാണ് ഭുവന മഹർഷി .യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നവരും ബാലമരണത്തിനിടയാകുന്നവരും അവരുടെ പുനർജന്മത്തിനിടയ്ക്കുള്ള ഇടത്താവളമാണ് ഭുവർലോകം. സദാ ഭഗവത് മന്ത്രങ്ങളാൽ മുഖരിതമാണ് ഇവിടം.
7. ഭൂലോകം
മുകളിൽ നിന്ന് താഴേക്ക് എണ്ണിയാൽ ഏഴാമത്തെ സ്ഥാനം ഭൂലോകത്തിനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരൻമാർ സൃഷ്ടിസ്ഥിതിസംഹാരാദികൾ നിർവഹിക്കുന്ന മനുഷ്യാധിവാസ കേന്ദ്രമാണ് ഭൂലോകം.ദേവൻമാർ, ഗന്ധർവ്വൻമാർ, യക്ഷൻമാർ എന്നിവർക്ക് ശേഷമാണ് മനുഷ്യരുടെ സ്ഥാനം. സൂക്ഷ്മ ശരീരികളായ ദേഹികളായും സ്ഥൂലശരീരികളായ ദേഹങ്ങളായും മനുഷ്യൻ ഭൂമണ്ഡലത്തിൽ കഴിത്തുകൂടുന്നു.
ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്.
1. പാതാള ലോകം
ഭൂമിക്ക് തൊട്ടു താഴെയുള്ള ലോകമാണ് പാതാള ലോകം: നാഗ ലോകം എന്നും ഇതിന് പേരുണ്ട്. അനേകം ശിരസ്സുകളുള്ള നാഗരാജാക്കൻമാർ ഇവിടെ വസിക്കുന്നു .വാസുകി, ശ്വേതൻ, ധനഞ്ജയൻ, ശംഖൻ, മഹാശംഖൻ തുടങ്ങിയ ഉഗ്രവിഷമുള്ളവരും ഉഗ്രകോപികളുമാണിവർ സാക്ഷാൽ അനന്തൻ എന്ന ആദിശേഷൻ വസിക്കുന്നത് ഈ പാതാളത്തിൻ്റെ മൂലസ്ഥാനത്താണ്.
2. രസാതലം
രസാതലം ദേവശത്രുക്കളായ നിവാതകവച കാലകേയൻമാരുടെ ആസ്ഥാനമാണ്. പ്രഹളാതൻ്റെ കുലത്തിൽ ജനിച്ച ഇവർ അദൃശ്യരായി ചെന്ന് അക്രമിക്കുന്നതിൽ വിരുതരാണ്. പുരാണങ്ങളിൽ പ്രാധാന്യമുള്ള പല സന്ദർഭങ്ങളിലും ഇവർ ക്രൂരത തെളിയിച്ചു.
3. മഹാതലം
രസാതലം കഴിഞ്ഞാൽ അടുത്തത് മഹാതലമാണ്. കദ്രുവിൻ്റെ സന്താനങ്ങളായ കാദ്രവേയരുടെ ആസ്ഥാനമാണിത്.കഹകൻ, തക്ഷകൻ, സുസേനൻ, കാളിയൻ, തുടങ്ങിയ സർപ്പസ് ശ്രേഷ്ഠർ ഇവിടെ പ്രധാനികൾ ഗരുഡനെ മാത്രമാണ് ഇവർക്ക് പേടിയുളളത്.ഗരുഡൻ ഇവിടെ വരാതിരിക്കാൻ ഇവർ വിഷ്ണുവിനോട് വരം നേടിയിട്ടുണ്ട്.
4. തലാതലം
മയന്റെ ആസ്ഥാനമായ തലാതലമാണ്അടുത്തത്. മായാശക്തികൾക്ക് ഉടമയാണ് മയൻ . അതിഭീകരമായ ആകാരം പൂണ്ട് ദേവകളെയും മനുഷ്യരേയും ഭയപ്പെടുത്തി ചൊല്പടിക്കു നിർത്തുന്നുഈ അസുരൻ.
5. സുതലം
മഹാബലിയുടെ പാതാളത്തിലെ ആസ്ഥാനമാണ് സുതലം. ഐശ്വര്യ വാനായി ധ്യാനലീലനായ മഹാബലിക്ക് ദേവേന്ദ്രനെക്കാൾ ഉയർന്ന സ്ഥാനമാണ്. മഹാവിഷ്ണു ഇവിടെ വാമന വേഷത്തിൽ മഹാബലിയുടെ ദ്വാരപാലകനായി കഴിയുന്നു. സുതലത്തിലും ധർമ്മനിഷ്ടയോടെ പ്രജകളെ സേവിക്കുന്നു മഹാബലി.
6. വിതലം
ഹാകേശ്വരൻ്റെ വാസസ്ഥാനമാണ് വിതലം പരമശിവൻ്റെ അവതാരമാണ് ഹാടകേശ്വരൻ. ബ്രഹ്മാവ് സുഷ്ടിച്ച പ്രജകളുടെ വംശവർധനയുടെ ചുമതലയാണ് ഈ ദേവനുള്ളത്.
ചുറ്റും ഭൂതഗണങ്ങളോടും വാമഭാഗത്ത് ഭവാനീ ദേവിയോടും കടിയാണ് ഭഗവാൻ ഈ ലോകം വാഴുന്നത്.
6. അതലം
അതലമാണ് പതിനാല് ലോകങ്ങളിൽ ഒടുവിലത്തേത്. മയപുത്രനും
മായാ വിദ്യകളുടെ ഉപജ്ഞാതാവുമായ ബലനാണ് അതലത്തിൻ്റെ അധിപൻ.
ഈരേഴ് ലോകങ്ങളും ആയിരംഫണങ്ങളുള്ള ആദിശേഷൻ തന്റെ ഫണത്തിൽ വഹിക്കുന്നു എന്നാണ് വിശ്വാസം.
അരയാലും കുട്ടികളിലെ ശ്രവണശക്തിയും
<<അരയാലും കുട്ടികളിലെ ശ്രവണശക്തിയും>>
ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും.
പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല.
ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം.
പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല. പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്.
ഇവിടെയാണ് വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്.
അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു."
"പീത്വാ അംബരപീയൂഷം" - അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്.
അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്.
ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും.
പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല.
ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം.
പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല. പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്.
ഇവിടെയാണ് വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്.
അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു."
"പീത്വാ അംബരപീയൂഷം" - അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്.
അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്.
പൂന്താനത്തിന്റെ ഭക്‌തി
പൂന്താനത്തിന്റെ ഭക്‌തി
മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു:
പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു.എന്റെ കഥകളും ലീലകളും സദസ്യർക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു.
ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.
ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം.
സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ് പുത്ര ദുഃഖത്തിന് കാരണമെന്ന് ഭഗവാന്‍ തന്നെ ഒരു സന്ദർഭത്തില്‍ പൂന്താനത്തിനോട് പറയുന്നുണ്ട്.
അനുഭവിക്കാനുള്ള കർമ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി.
അതിനുശേഷമാണ് അദ്ദേഹം ഭഗവദ് പാദങ്ങളില്‍ സായൂജ്യമടഞ്ഞത്.
പൂന്താനത്തിന്റെ അന്തര്‍ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്‍ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ് തികയുന്നതിന് മുമ്പ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും അന്തര്‍ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി.
കുറേക്കാലം കഴിഞ്ഞ് അന്തര്‍ജനം വീണ്ടും ഗര്ഭിണിയാവുകയും ശുഭമുഹൂര്‍ത്തത്തില്‍ സുന്ദരനായ ഒരു ആണ്കു്ഞ്ഞിന് ജന്മം നല്കു്കയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ് ആകുന്നതിന് മുമ്പ് ഭഗവാന്‍ ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പൂജാമുറിയില്‍ സദാസമയവും പൂന്താനം കഴിച്ചുകൂട്ടി. അന്തര്‍ജനം പുത്രദുഃഖത്താല്‍ വിവശയായി. ദുഃഖിതനായിരിക്കുന്ന പൂന്താനത്തിന് മുമ്പില്‍ ഒരു ദിവസം ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു.
''കർമ്മയോഗമാണ്; അനുഭവിച്ച് തീര്‍ക്കണം. '' തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''*എന്തേ, എനിക്കു മാത്രം ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?*''. ഭഗവാന്‍ പൂന്താനത്തെ ആശ്വസിപ്പിച്ചു.
''*പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക*''
ഭഗവാന്റെ ഈ വിധമുള്ള വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്‌തികൊണ്ടും, വാത്സല്യം കൊണ്ടും ആഹ്‌ളാദവാനായി.
പുത്രദുഃഖം മറന്ന് പൂന്താനം വീണ്ടും കീര്‍ത്തനങ്ങള്‍ രചിച്ചുതുടങ്ങി.
''ജ്‌ഞാനപ്പാന''യുടെ രചന തുടങ്ങിയത് ഈ സന്ദർഭത്തിലായിരുന്നു. പിന്നീട് സന്താനഗോപാലം അദ്ദേഹം രചിച്ചു. ഇങ്ങനെ വളരെയധികം
കീര്‍ത്തനങ്ങള്‍ എഴുതി ഭക്‌തിയുടെ ലഹരിയില്‍ മതിമറന്നു.
ഒരു ദിവസം അന്തര്‍ജ്‌ജനം തന്റെ ആഗ്രഹം പൂന്താനത്തിനോട് പറഞ്ഞു: നമ്മുടെ ഇല്ലത്ത് അങ്ങ് 'ഭാഗവത പാരായണം' നടത്തണം. ഈ ദേശക്കാരും ഭഗവാന്റെ കഥകള്‍ ആസ്വദിക്കട്ടെ.
ഭാഗവത സപ്‌താഹം നടത്താന്‍ പൂന്താനം ഒന്ന് മടിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവിനായി പൂന്താനത്തിന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു.
ദിവസവും പാരായണം കഴിഞ്ഞാല്‍ സദസ്യർക്ക് അന്നദാനം നടത്തണം. പൂന്താനത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ അന്തര്‍ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. '*സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ടാ. ഭഗവാന്‍ എല്ലാം നടത്തിത്തരും*.
അങ്ങനെ നല്ല ഒരു ദിവസം നിശ്‌ചയിച്ച് പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു.
സപ്‌താഹ വായന കേള്‍ക്കാന്‍ ദേശക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. ഭഗവാന്റെ ലീലകള്‍ കേട്ട് അവര്‍ നിർവിതിയടഞ്ഞു. പൂന്താനമാകട്ടെ, വായന തുടങ്ങി അവസാനിക്കുന്നതുവരെ ഭഗവാന്റെ രൂപം മാത്രമേ മനസ്സില്‍ കണ്ടിരുന്നുള്ളൂ.
എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജനം എല്ലാവര്ക്കും മൃഷ്‌ടാന്ന ഭോജനം നല്കി സംതൃപ്‌തരാക്കി. ഏഴാം ദിവസം വായന സമാപിച്ചു.
സമയമായിട്ടും ആഹാരം വിളമ്പാന്‍ അന്തര്‍ജനം എത്തിയില്ല. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. അന്തര്‍ജനത്തെ അന്വേഷിച്ച് അദ്ദേഹം പൂജാമുറിയിലെത്തി. ഭഗവാന്റെ മുമ്പില്‍ ധ്യാനത്തിലിരിക്കുന്ന അവരെ പൂന്താനം വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ അന്തര്‍ജനം പറഞ്ഞു.
ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല.
അന്തര്‍ജനം പറയുന്നതുകേട്ട് പൂന്താനം ഭഗവാന് മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു.
''ഭഗവാനേ എന്തൊരു പരീക്ഷണമാണ്.'' ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് വായന കേൾക്കാ നെത്തിയ ഒരു നമ്പൂതിരി വന്നു.
പൂന്താനം, വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. ഇലയിട്ട് ഭക്ഷണവും തയ്യാറായി.'' ധൃതിയില്‍ പൂന്താനവും അന്തര്‍ജനവും മുറ്റത്തെ പന്തലില്‍ വന്നുനോക്കി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
സുന്ദരിയായ ഒരു യുവതിയും സുന്ദരനായ ഒരു യുവാവും എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നു. ഇവരെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ. പൂന്താനം ആലോചിച്ചു.
വായനയുടെ തിരക്കിനിടയില്‍ തന്റെ ശ്രദ്ധയില്പ്പെടാത്തവരായിരിക്കാം. അങ്ങനെ അവസാന ദിവസത്തെ സദ്യ കേമമായി നടന്നു.
പൂന്താനത്തിനും ഭാര്യയ്‌ക്കും സംതൃപ്‌തി തോന്നി.
അന്ന് രാത്രി ഉറക്കത്തില്‍ പൂന്താനം ഒരു സ്വപ്‌നം കണ്ടു. മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു:
പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു. എന്റെ കഥകളും ലീലകളും സദസ്യർക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.
കാലം കടന്നുപോയി. പൂന്താനത്തിന് സന്താനങ്ങള്‍ വീണ്ടും ഉണ്ടായി. പുത്രകളത്രാദികളോടെ പൂന്താനം വളരെക്കാലം ജീവിച്ചു.
ലക്ഷ്‌മീകടാക്ഷത്താല്‍ സമ്പൽസമൃദ്ധമായിത്തന്നെ ഇല്ലത്തുള്ളവര്‍ ജീവിച്ചു. പൂന്താനത്തിന്റെ വംശം നിലനിന്നു.
അന്തര്‍ജനത്തിന്റെ ദേഹവിയോഗം കഴിഞ്ഞ് പൂന്താനം അധികകാലം ഇരുന്നില്ല. ഭഗവാന്‍ തന്നെ സ്വർണ്ണരഥവുമായ് വന്ന് പൂന്താനത്തെ ഉടലോടെ സ്വര്ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഭാഗവത സപ്‌താഹം ഭക്‌തിക്ക് മാത്രമല്ല നമ്മുടെ വംശത്തിനു തന്നെ ശ്രേയസ്സ്‌ക്കരമാണെന്ന് പൂന്താനം നമ്മെ പഠിപ്പിച്ചു.
ഭാഗവതം ശുദ്ധമനസ്സോടെ, ഉറച്ച ഭക്‌തിയോടെ പാരായണം ചെയ്‌താല്‍ നമ്മുടെ ജീവിതം ഐശ്വര്യ സമ്പൂര്ണ്ണ്മായിത്തീരും.......
ഹരേ കൃഷ്ണാ.......
മഹാവിഷ്ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു:
പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു.എന്റെ കഥകളും ലീലകളും സദസ്യർക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു.
ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.
ശ്രീകൃഷ്‌ണന്റെ പ്രിയപ്പെട്ട ഭക്‌തനായിരുന്നു പൂന്താനം.
സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അദ്ദേഹം അനുഭവിച്ചിരുന്നു. കഴിഞ്ഞ ജന്മങ്ങളിലെ പാപ ഫലങ്ങളാണ് പുത്ര ദുഃഖത്തിന് കാരണമെന്ന് ഭഗവാന്‍ തന്നെ ഒരു സന്ദർഭത്തില്‍ പൂന്താനത്തിനോട് പറയുന്നുണ്ട്.
അനുഭവിക്കാനുള്ള കർമ്മഫലങ്ങള്‍ അനുഭവിച്ചശേഷം പുത്രകളത്രാദികള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ പൂന്താനത്തിനുണ്ടായി. അങ്ങനെ അദ്ദേഹം വംശം നിലനിര്‍ത്തി.
അതിനുശേഷമാണ് അദ്ദേഹം ഭഗവദ് പാദങ്ങളില്‍ സായൂജ്യമടഞ്ഞത്.
പൂന്താനത്തിന്റെ അന്തര്‍ജനം ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ജന്മത്തെ കടബാധ്യത തീര്‍ക്കാന്‍ ജന്മമെടുത്ത ആ ശിശുക്കള്‍ ജന്മലക്ഷ്യം നിറവേറ്റി പത്തുവയസ്സ് തികയുന്നതിന് മുമ്പ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.
ദുഃഖിതരായ പൂന്താനവും അന്തര്‍ജനവും ശ്രീകൃഷ്‌ണഭജനവുമായി കാലം കഴിച്ചുകൂട്ടി.
കുറേക്കാലം കഴിഞ്ഞ് അന്തര്‍ജനം വീണ്ടും ഗര്ഭിണിയാവുകയും ശുഭമുഹൂര്‍ത്തത്തില്‍ സുന്ദരനായ ഒരു ആണ്കു്ഞ്ഞിന് ജന്മം നല്കു്കയും ചെയ്‌തു.
പക്ഷേ, ഒരു വയസ്സ് ആകുന്നതിന് മുമ്പ് ഭഗവാന്‍ ആ കുഞ്ഞിനെ തിരിച്ചു വിളിച്ചു. പൂന്താനത്തിന്റെ ദുഃഖം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പൂജാമുറിയില്‍ സദാസമയവും പൂന്താനം കഴിച്ചുകൂട്ടി. അന്തര്‍ജനം പുത്രദുഃഖത്താല്‍ വിവശയായി. ദുഃഖിതനായിരിക്കുന്ന പൂന്താനത്തിന് മുമ്പില്‍ ഒരു ദിവസം ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു.
''കർമ്മയോഗമാണ്; അനുഭവിച്ച് തീര്‍ക്കണം. '' തൊഴുകൈകളോടെ പൂന്താനം ചോദിച്ചു: ''*എന്തേ, എനിക്കു മാത്രം ഒരു ഉണ്ണിയെ തന്നില്ല ഭഗവാനേ?*''. ഭഗവാന്‍ പൂന്താനത്തെ ആശ്വസിപ്പിച്ചു.
''*പൂന്താനം, ഞാന്‍ സദാസമയവും അങ്ങയോടൊപ്പം ഉണ്ടല്ലോ. എന്നെ മകനായി കണ്ടുകൊള്ളുക*''
ഭഗവാന്റെ ഈ വിധമുള്ള വാക്കുകള്‍ കേട്ടപ്പോള്‍ പൂന്താനം ഭക്‌തികൊണ്ടും, വാത്സല്യം കൊണ്ടും ആഹ്‌ളാദവാനായി.
പുത്രദുഃഖം മറന്ന് പൂന്താനം വീണ്ടും കീര്‍ത്തനങ്ങള്‍ രചിച്ചുതുടങ്ങി.
''ജ്‌ഞാനപ്പാന''യുടെ രചന തുടങ്ങിയത് ഈ സന്ദർഭത്തിലായിരുന്നു. പിന്നീട് സന്താനഗോപാലം അദ്ദേഹം രചിച്ചു. ഇങ്ങനെ വളരെയധികം
കീര്‍ത്തനങ്ങള്‍ എഴുതി ഭക്‌തിയുടെ ലഹരിയില്‍ മതിമറന്നു.
ഒരു ദിവസം അന്തര്‍ജ്‌ജനം തന്റെ ആഗ്രഹം പൂന്താനത്തിനോട് പറഞ്ഞു: നമ്മുടെ ഇല്ലത്ത് അങ്ങ് 'ഭാഗവത പാരായണം' നടത്തണം. ഈ ദേശക്കാരും ഭഗവാന്റെ കഥകള്‍ ആസ്വദിക്കട്ടെ.
ഭാഗവത സപ്‌താഹം നടത്താന്‍ പൂന്താനം ഒന്ന് മടിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവിനായി പൂന്താനത്തിന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു.
ദിവസവും പാരായണം കഴിഞ്ഞാല്‍ സദസ്യർക്ക് അന്നദാനം നടത്തണം. പൂന്താനത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ അന്തര്‍ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. '*സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാകുലപ്പെടണ്ടാ. ഭഗവാന്‍ എല്ലാം നടത്തിത്തരും*.
അങ്ങനെ നല്ല ഒരു ദിവസം നിശ്‌ചയിച്ച് പൂന്താനം ഭാഗവത പാരായണം ആരംഭിച്ചു.
സപ്‌താഹ വായന കേള്‍ക്കാന്‍ ദേശക്കാര്‍ ഇല്ലത്തേക്ക് വന്നുകൊണ്ടിരുന്നു. ഭഗവാന്റെ ലീലകള്‍ കേട്ട് അവര്‍ നിർവിതിയടഞ്ഞു. പൂന്താനമാകട്ടെ, വായന തുടങ്ങി അവസാനിക്കുന്നതുവരെ ഭഗവാന്റെ രൂപം മാത്രമേ മനസ്സില്‍ കണ്ടിരുന്നുള്ളൂ.
എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജനം എല്ലാവര്ക്കും മൃഷ്‌ടാന്ന ഭോജനം നല്കി സംതൃപ്‌തരാക്കി. ഏഴാം ദിവസം വായന സമാപിച്ചു.
സമയമായിട്ടും ആഹാരം വിളമ്പാന്‍ അന്തര്‍ജനം എത്തിയില്ല. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. അന്തര്‍ജനത്തെ അന്വേഷിച്ച് അദ്ദേഹം പൂജാമുറിയിലെത്തി. ഭഗവാന്റെ മുമ്പില്‍ ധ്യാനത്തിലിരിക്കുന്ന അവരെ പൂന്താനം വിളിച്ചു. നിറഞ്ഞ കണ്ണുകളോടെ അന്തര്‍ജനം പറഞ്ഞു.
ഇന്ന് ഇല്ലത്ത് ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല.
അന്തര്‍ജനം പറയുന്നതുകേട്ട് പൂന്താനം ഭഗവാന് മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു.
''ഭഗവാനേ എന്തൊരു പരീക്ഷണമാണ്.'' ഇങ്ങനെ കരഞ്ഞ് ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക് വായന കേൾക്കാ നെത്തിയ ഒരു നമ്പൂതിരി വന്നു.
പൂന്താനം, വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. ഇലയിട്ട് ഭക്ഷണവും തയ്യാറായി.'' ധൃതിയില്‍ പൂന്താനവും അന്തര്‍ജനവും മുറ്റത്തെ പന്തലില്‍ വന്നുനോക്കി. വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു.
സുന്ദരിയായ ഒരു യുവതിയും സുന്ദരനായ ഒരു യുവാവും എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നു. ഇവരെ ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ. പൂന്താനം ആലോചിച്ചു.
വായനയുടെ തിരക്കിനിടയില്‍ തന്റെ ശ്രദ്ധയില്പ്പെടാത്തവരായിരിക്കാം. അങ്ങനെ അവസാന ദിവസത്തെ സദ്യ കേമമായി നടന്നു.
പൂന്താനത്തിനും ഭാര്യയ്‌ക്കും സംതൃപ്‌തി തോന്നി.
അന്ന് രാത്രി ഉറക്കത്തില്‍ പൂന്താനം ഒരു സ്വപ്‌നം കണ്ടു. മഹാവിഷ്‌ണു, ലക്ഷ്‌മീ സമേതനായി പൂന്താനത്തിനരികെ വന്നു. ഭഗവാന്‍ പറഞ്ഞു:
പൂന്താനം, ഭാഗവത പാരായണം അസ്സലായിരിക്കുന്നു. എന്റെ കഥകളും ലീലകളും സദസ്യർക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന് സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു.
കാലം കടന്നുപോയി. പൂന്താനത്തിന് സന്താനങ്ങള്‍ വീണ്ടും ഉണ്ടായി. പുത്രകളത്രാദികളോടെ പൂന്താനം വളരെക്കാലം ജീവിച്ചു.
ലക്ഷ്‌മീകടാക്ഷത്താല്‍ സമ്പൽസമൃദ്ധമായിത്തന്നെ ഇല്ലത്തുള്ളവര്‍ ജീവിച്ചു. പൂന്താനത്തിന്റെ വംശം നിലനിന്നു.
അന്തര്‍ജനത്തിന്റെ ദേഹവിയോഗം കഴിഞ്ഞ് പൂന്താനം അധികകാലം ഇരുന്നില്ല. ഭഗവാന്‍ തന്നെ സ്വർണ്ണരഥവുമായ് വന്ന് പൂന്താനത്തെ ഉടലോടെ സ്വര്ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഭാഗവത സപ്‌താഹം ഭക്‌തിക്ക് മാത്രമല്ല നമ്മുടെ വംശത്തിനു തന്നെ ശ്രേയസ്സ്‌ക്കരമാണെന്ന് പൂന്താനം നമ്മെ പഠിപ്പിച്ചു.
ഭാഗവതം ശുദ്ധമനസ്സോടെ, ഉറച്ച ഭക്‌തിയോടെ പാരായണം ചെയ്‌താല്‍ നമ്മുടെ ജീവിതം ഐശ്വര്യ സമ്പൂര്ണ്ണ്മായിത്തീരും.......
ഹരേ കൃഷ്ണാ.......
നൃഗന്റെ കഥ
നൃഗന്റെ കഥ :
ശ്രീകൃഷ്ണന്‍ പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളുമായി ദ്വാരകയില്‍ വസിക്കുകയാണ്; ഒരു വൈകുന്നേരം കൃഷ്ണന്‍ മട്ടുപ്പാവില്‍ കാറ്റും കൊണ്ടിരിക്കുന്നു; കുട്ടികള്‍ പുറത്തു കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പെട്ടെന്ന് അവര്‍ ഓടിവന്നു വലിയ മുത്തച്ഛന്‍റെ കൈപിടിച്ചു വലിച്ചു; ഒപ്പം ചെല്ലാനാണ്; കൃഷ്ണന്‍ കാര്യമന്വേഷിച്ചു; അവര്‍ ഒരു വലിയ ഓന്തിനെ പാഴ്കിണറ്റില്‍ കണ്ടുവത്രെ. വലിയ മുത്തച്ഛന്‍ വന്നു അതിനെ കാണണം.
ശ്രീ കൃഷ്ണന്‍ അവരോടൊപ്പം കിണറ്റിനരികില്‍ എത്തി; അസാധാരണ വലുപ്പമുള്ള ഒരു ഓന്ത് കിണറ്റില്‍ കിടക്കുന്നു. ഭഗവാന്‍ കിണറ്റില്‍ ഇറങ്ങി, ഓന്തിനെ സ്പര്‍ശിച്ചു. അടുത്ത നിമിഷം, ആ ഓന്ത് അതി തേജസ്വിയായ രാജാവായി മാറി; കുട്ടികള്‍ വിസ്മിതരായി. ഭഗവാന് ഇതിന്‍റെ രഹസ്യം അറിയാം; എന്നാല്‍ കുട്ടികളുടെ അറിവിലേക്കായി അദ്ദേഹം ചോദിച്ചു: “അങ്ങ് ആരാണ്? എങ്ങനെയാണ് ഓന്തിന്‍റെ രൂപത്തില്‍ ഈ കിണറ്റില്‍ വന്നു കൂടിയത്?”
അപ്പോള്‍ ആ രാജാവ് പറഞ്ഞു: “ഭഗവാനേ, ജഗന്നിയന്താവായ, സര്‍വ്വ ചരാചരങ്ങളിലും വസിക്കുന്ന അങ്ങേയ്ക്ക്, എല്ലാറ്റിനും ആധാരമായ ജ്ഞാന സ്വരൂപന് അറിയാത്തത് എന്താണ്? എങ്കിലും അങ്ങയുടെ ചോദ്യത്തിന് ഉത്തരം തരേണ്ട കടമ എനിക്കുണ്ട്; ഞാന്‍ നൃഗന്‍ എന്ന രാജാവാണ്; അധികാരത്തില്‍ ഇരിക്കുമ്പോള്‍ ധാരാളം യജ്ഞങ്ങളും ദാനങ്ങളും നടത്തി; രാജാവിന്‍റെ സദ്പ്രവൃത്തികളുടെ ഫലം പ്രജകളാണല്ലോ അനുഭവിക്കുക; അങ്ങനെ എന്‍റെ പ്രജകള്‍ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. എന്‍റെ ദാനങ്ങളുടെ പ്രശസ്തി മൂന്നു ലോകങ്ങളിലും അറിയപ്പെട്ടു; എനിക്കു അതില്‍ അല്‍പം അഹങ്കാരവും വന്നു ഭവിച്ചു; അങ്ങനെയിരിക്കെ ഞാന്‍ ഗോദാനം നടത്തി; ഒരു ബ്രാഹ്മണന് ദാനം ചെയ്ത പശു കൂട്ടം തെറ്റി വീണ്ടും ദാനം കൊടുക്കാന്‍ ഒരുക്കി നിര്‍ത്തിയിരുന്ന പശുക്കളുടെ കൂട്ടത്തില്‍ കയറി; അങ്ങനെ അറിയാതെ ആ പശുവിനെ വീണ്ടും പിറ്റേന്നു മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്യാനിടയായി.
നേരത്തെ ദാനം ലഭിച്ച ബ്രാഹ്മണന്‍ ആ പശുവിനെ മറ്റൊരു ബ്രാഹ്മണന്‍റെ പശുക്കളുടെ കൂട്ടത്തില്‍ കണ്ടെത്തി, അതിനെ തനിക്കു അവകാശപ്പെട്ടതാണെന്ന് അറിയിച്ചു; എന്നാല്‍ അയാള്‍ പശുവിനെ വിട്ടുകൊടുക്കാന്‍ തയാറായില്ല; തര്‍ക്കം രാജാവിന്‍റെ അടുത്ത് എത്തി; രാജാവ് രണ്ടാമത്തെ ബ്രാഹ്മണനോട് ആ പശുവിനെ വിട്ടു കൊടുക്കാനും പകരം ആയിരം പശുക്കളെ തരാമെന്നും പറഞ്ഞു; പക്ഷേ അയാള്‍ വഴങ്ങിയില്ല. ആദ്യം ദാനം ലഭിച്ച ബ്രാഹ്മണനും പകരം പശുവിനെ സ്വീകരിക്കാന്‍ തയ്യാറായില്ല; തര്‍ക്കം മൂത്തു; അവര്‍ രണ്ടുപേരും നൃഗരാജാവ് ഓന്തിനെപ്പോലെ നിറം മാറുന്നയാളാണ്; അതിനാല്‍, അടുത്ത ജന്മത്തില്‍ ഒരു ഓന്തായി ജനിച്ചു ആയിരം വര്‍ഷങ്ങള്‍ പൊട്ടക്കിണറ്റില്‍ കിടക്കാനിടയാകും എന്ന് ശപിച്ചു.
കാലം കടന്നുപോയി; മരണശേഷം ഞാന്‍ യമലോകത്ത് എത്തി; ചിത്രഗുപ്തന്‍ എന്‍റെ ജീവിതത്തിലെ പ്രവൃത്തികള്‍ അവലോകനം ചെയ്തു; എന്നിട്ടു പറഞ്ഞു: “അങ്ങ് ചെയ്ത ദാനങ്ങളുടെ മഹത്വം എല്ലാവരാലും പ്രശംസിക്കപ്പെടുന്നു. അങ്ങ് സ്വര്‍ല്ലോക വാസത്തിന് അര്‍ഹനാണ്; എന്നാല്‍ അങ്ങേയ്ക്കു ശ്രദ്ധക്കുറവുമൂലം ഉണ്ടായ ഒരു പിഴവിന്‍റെ ഫലമായി ഓന്തായി പുനര്‍ജ്ജനിച്ച് ആയിരം വര്‍ഷം പൊട്ടക്കിണറ്റില്‍ കഴിയണം. അതിനു ശേഷം ഭഗവത് സ്പര്‍ശത്താല്‍ ശാപമോക്ഷം സിദ്ധിച്ച് സ്വര്‍ഗ്ഗ ലോക പ്രാപ്തിയുണ്ടാകും. അങ്ങേയ്ക്ക് വേണമെങ്കില്‍ ആദ്യം സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞ ശേഷം പുനര്‍ജ്ജന്മം സ്വീകരിക്കാം; അല്ലെങ്കില്‍ ആദ്യം തന്നെ പുനര്‍ജ്ജന്മം സ്വീകരിക്കാം.
എനിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല; ഓന്തായി പുനര്‍ജ്ജന്മം എടുത്താല്‍ ആയിരം വര്‍ഷം കഴിഞ്ഞെങ്കിലും ഭഗവത് സ്പര്‍ശം; ഏല്‍ക്കാന്‍ കഴിയുമല്ലോ. അതോടെ ജന്മജന്മാന്തര പാപങ്ങള്‍ നശിക്കും; അപ്പോള്‍ ആദ്യം അതാകട്ടെ എന്ന് പറഞ്ഞു.
സര്‍വ്വ ചരാചരങ്ങള്‍ക്കും ആധാരമായ മഹാ പ്രഭോ, ഇപ്പോള്‍ എനിക്ക് അങ്ങയുടെ സ്പര്‍ശനം ലഭിച്ചു; എത്രയോ യോഗികള്‍ അനേക വര്‍ഷം തപസ്സുകള്‍ അനുഷ്ടിച്ചശേഷവും ലഭിക്കാത്ത അസുലഭമായ അനുഭൂതി; ഇതോടെ എന്‍റെ ജന്മ ജന്മാന്തര പാപങ്ങള്‍ നശിച്ചുകഴിഞ്ഞു. ഇനി ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുകയായി; എന്നെ അനുഗ്രഹിച്ച് യാത്രയാക്കിയാലും.”
എത്രയോ ദാന ധര്‍മ്മങ്ങള്‍ നടത്തിയ നൃഗനു തന്‍റെ ദാനങ്ങളെപ്പറ്റി അഹങ്കാരം ഉണ്ടായി; അതാണ് ഒരു പിഴവ് സംഭവിച്ച് പാപഗ്രസ്തനായത്. കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രദ്ധയുണ്ടാവണം; ഒരു പിഴവും ക്ഷന്തവ്യമല്ല. അതിനാലാണ് നൃഗനു ആയിരം വര്‍ഷങ്ങള്‍ ഓന്തായി കഴിയേണ്ടിവന്നത്. എന്നാല്‍ അദ്ദേഹം ചെയ്ത പുണ്യ കര്‍മ്മങ്ങളുടെ ഫലമായി പാപങ്ങള്‍ നശിച്ചു മോക്ഷപ്രാപ്തിനേടാനുള്ള അവസരം ലഭിച്ചു.
ഓം നമോ ഭഗവതേ വാസുദേവായ:
ശ്രീകൃഷ്ണന്‍ പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളുമായി ദ്വാരകയില്‍ വസിക്കുകയാണ്; ഒരു വൈകുന്നേരം കൃഷ്ണന്‍ മട്ടുപ്പാവില്‍ കാറ്റും കൊണ്ടിരിക്കുന്നു; കുട്ടികള്‍ പുറത്തു കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പെട്ടെന്ന് അവര്‍ ഓടിവന്നു വലിയ മുത്തച്ഛന്‍റെ കൈപിടിച്ചു വലിച്ചു; ഒപ്പം ചെല്ലാനാണ്; കൃഷ്ണന്‍ കാര്യമന്വേഷിച്ചു; അവര്‍ ഒരു വലിയ ഓന്തിനെ പാഴ്കിണറ്റില്‍ കണ്ടുവത്രെ. വലിയ മുത്തച്ഛന്‍ വന്നു അതിനെ കാണണം.
ശ്രീ കൃഷ്ണന്‍ അവരോടൊപ്പം കിണറ്റിനരികില്‍ എത്തി; അസാധാരണ വലുപ്പമുള്ള ഒരു ഓന്ത് കിണറ്റില്‍ കിടക്കുന്നു. ഭഗവാന്‍ കിണറ്റില്‍ ഇറങ്ങി, ഓന്തിനെ സ്പര്‍ശിച്ചു. അടുത്ത നിമിഷം, ആ ഓന്ത് അതി തേജസ്വിയായ രാജാവായി മാറി; കുട്ടികള്‍ വിസ്മിതരായി. ഭഗവാന് ഇതിന്‍റെ രഹസ്യം അറിയാം; എന്നാല്‍ കുട്ടികളുടെ അറിവിലേക്കായി അദ്ദേഹം ചോദിച്ചു: “അങ്ങ് ആരാണ്? എങ്ങനെയാണ് ഓന്തിന്‍റെ രൂപത്തില്‍ ഈ കിണറ്റില്‍ വന്നു കൂടിയത്?”
അപ്പോള്‍ ആ രാജാവ് പറഞ്ഞു: “ഭഗവാനേ, ജഗന്നിയന്താവായ, സര്‍വ്വ ചരാചരങ്ങളിലും വസിക്കുന്ന അങ്ങേയ്ക്ക്, എല്ലാറ്റിനും ആധാരമായ ജ്ഞാന സ്വരൂപന് അറിയാത്തത് എന്താണ്? എങ്കിലും അങ്ങയുടെ ചോദ്യത്തിന് ഉത്തരം തരേണ്ട കടമ എനിക്കുണ്ട്; ഞാന്‍ നൃഗന്‍ എന്ന രാജാവാണ്; അധികാരത്തില്‍ ഇരിക്കുമ്പോള്‍ ധാരാളം യജ്ഞങ്ങളും ദാനങ്ങളും നടത്തി; രാജാവിന്‍റെ സദ്പ്രവൃത്തികളുടെ ഫലം പ്രജകളാണല്ലോ അനുഭവിക്കുക; അങ്ങനെ എന്‍റെ പ്രജകള്‍ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. എന്‍റെ ദാനങ്ങളുടെ പ്രശസ്തി മൂന്നു ലോകങ്ങളിലും അറിയപ്പെട്ടു; എനിക്കു അതില്‍ അല്‍പം അഹങ്കാരവും വന്നു ഭവിച്ചു; അങ്ങനെയിരിക്കെ ഞാന്‍ ഗോദാനം നടത്തി; ഒരു ബ്രാഹ്മണന് ദാനം ചെയ്ത പശു കൂട്ടം തെറ്റി വീണ്ടും ദാനം കൊടുക്കാന്‍ ഒരുക്കി നിര്‍ത്തിയിരുന്ന പശുക്കളുടെ കൂട്ടത്തില്‍ കയറി; അങ്ങനെ അറിയാതെ ആ പശുവിനെ വീണ്ടും പിറ്റേന്നു മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്യാനിടയായി.
നേരത്തെ ദാനം ലഭിച്ച ബ്രാഹ്മണന്‍ ആ പശുവിനെ മറ്റൊരു ബ്രാഹ്മണന്‍റെ പശുക്കളുടെ കൂട്ടത്തില്‍ കണ്ടെത്തി, അതിനെ തനിക്കു അവകാശപ്പെട്ടതാണെന്ന് അറിയിച്ചു; എന്നാല്‍ അയാള്‍ പശുവിനെ വിട്ടുകൊടുക്കാന്‍ തയാറായില്ല; തര്‍ക്കം രാജാവിന്‍റെ അടുത്ത് എത്തി; രാജാവ് രണ്ടാമത്തെ ബ്രാഹ്മണനോട് ആ പശുവിനെ വിട്ടു കൊടുക്കാനും പകരം ആയിരം പശുക്കളെ തരാമെന്നും പറഞ്ഞു; പക്ഷേ അയാള്‍ വഴങ്ങിയില്ല. ആദ്യം ദാനം ലഭിച്ച ബ്രാഹ്മണനും പകരം പശുവിനെ സ്വീകരിക്കാന്‍ തയ്യാറായില്ല; തര്‍ക്കം മൂത്തു; അവര്‍ രണ്ടുപേരും നൃഗരാജാവ് ഓന്തിനെപ്പോലെ നിറം മാറുന്നയാളാണ്; അതിനാല്‍, അടുത്ത ജന്മത്തില്‍ ഒരു ഓന്തായി ജനിച്ചു ആയിരം വര്‍ഷങ്ങള്‍ പൊട്ടക്കിണറ്റില്‍ കിടക്കാനിടയാകും എന്ന് ശപിച്ചു.
കാലം കടന്നുപോയി; മരണശേഷം ഞാന്‍ യമലോകത്ത് എത്തി; ചിത്രഗുപ്തന്‍ എന്‍റെ ജീവിതത്തിലെ പ്രവൃത്തികള്‍ അവലോകനം ചെയ്തു; എന്നിട്ടു പറഞ്ഞു: “അങ്ങ് ചെയ്ത ദാനങ്ങളുടെ മഹത്വം എല്ലാവരാലും പ്രശംസിക്കപ്പെടുന്നു. അങ്ങ് സ്വര്‍ല്ലോക വാസത്തിന് അര്‍ഹനാണ്; എന്നാല്‍ അങ്ങേയ്ക്കു ശ്രദ്ധക്കുറവുമൂലം ഉണ്ടായ ഒരു പിഴവിന്‍റെ ഫലമായി ഓന്തായി പുനര്‍ജ്ജനിച്ച് ആയിരം വര്‍ഷം പൊട്ടക്കിണറ്റില്‍ കഴിയണം. അതിനു ശേഷം ഭഗവത് സ്പര്‍ശത്താല്‍ ശാപമോക്ഷം സിദ്ധിച്ച് സ്വര്‍ഗ്ഗ ലോക പ്രാപ്തിയുണ്ടാകും. അങ്ങേയ്ക്ക് വേണമെങ്കില്‍ ആദ്യം സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞ ശേഷം പുനര്‍ജ്ജന്മം സ്വീകരിക്കാം; അല്ലെങ്കില്‍ ആദ്യം തന്നെ പുനര്‍ജ്ജന്മം സ്വീകരിക്കാം.
എനിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല; ഓന്തായി പുനര്‍ജ്ജന്മം എടുത്താല്‍ ആയിരം വര്‍ഷം കഴിഞ്ഞെങ്കിലും ഭഗവത് സ്പര്‍ശം; ഏല്‍ക്കാന്‍ കഴിയുമല്ലോ. അതോടെ ജന്മജന്മാന്തര പാപങ്ങള്‍ നശിക്കും; അപ്പോള്‍ ആദ്യം അതാകട്ടെ എന്ന് പറഞ്ഞു.
സര്‍വ്വ ചരാചരങ്ങള്‍ക്കും ആധാരമായ മഹാ പ്രഭോ, ഇപ്പോള്‍ എനിക്ക് അങ്ങയുടെ സ്പര്‍ശനം ലഭിച്ചു; എത്രയോ യോഗികള്‍ അനേക വര്‍ഷം തപസ്സുകള്‍ അനുഷ്ടിച്ചശേഷവും ലഭിക്കാത്ത അസുലഭമായ അനുഭൂതി; ഇതോടെ എന്‍റെ ജന്മ ജന്മാന്തര പാപങ്ങള്‍ നശിച്ചുകഴിഞ്ഞു. ഇനി ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോവുകയായി; എന്നെ അനുഗ്രഹിച്ച് യാത്രയാക്കിയാലും.”
എത്രയോ ദാന ധര്‍മ്മങ്ങള്‍ നടത്തിയ നൃഗനു തന്‍റെ ദാനങ്ങളെപ്പറ്റി അഹങ്കാരം ഉണ്ടായി; അതാണ് ഒരു പിഴവ് സംഭവിച്ച് പാപഗ്രസ്തനായത്. കര്‍മ്മങ്ങളില്‍ ഏറ്റവും ശ്രദ്ധയുണ്ടാവണം; ഒരു പിഴവും ക്ഷന്തവ്യമല്ല. അതിനാലാണ് നൃഗനു ആയിരം വര്‍ഷങ്ങള്‍ ഓന്തായി കഴിയേണ്ടിവന്നത്. എന്നാല്‍ അദ്ദേഹം ചെയ്ത പുണ്യ കര്‍മ്മങ്ങളുടെ ഫലമായി പാപങ്ങള്‍ നശിച്ചു മോക്ഷപ്രാപ്തിനേടാനുള്ള അവസരം ലഭിച്ചു.
ഓം നമോ ഭഗവതേ വാസുദേവായ:
🌳✡ ബോധകഥ ✡🌳
🌳✡ ബോധകഥ ✡🌳
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആശ്രമവാസിയായ ഒരു സന്യാസി തന്റെ ഗുരുവിന്റെ മുന്നിലെത്തി തനിക്കു ഒരു പുതിയ മേൽവസ്ത്രം ആവശ്യമായി വന്നിരിക്കുന്നു യന്നറിയിച്ചു.......
ഗുരു ശിഷ്യന്റെ മേൽവസ്ത്രം പരിശോധിച്ച് അത് പ്രസ്തുത ഉപയോഗത്തിന് കൊള്ളില്ല എന്നറിയിച്ചു ......
ഉടനെ തന്നെ ആശ്രമത്തിലെ കലവറയിൽ നിന്നും പുതിയ മേൽവസ്ത്രം എടുത്തു നൽകി....
സന്ധ്യയോടെ ഗുരു ശിഷ്യന്റെ മുറിയിൽ എത്തി......
"താങ്കളുടെ പഴയ അംഗ വസ്ത്രം എന്ത് ചെയ്തു എന്ന് ചോദിച്ചു ....."
'അത് ഞാൻ പായുടെ മുകളിൽ വിരിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് ..'
ശിഷ്യൻ മറുപടി പറഞ്ഞു
അപ്പോൾ നേരത്തെ പായുടെ മുകളിൽ വിരിച്ചിരുന്ന തുണിയെവിടെ ?
ഗുരു ചോദിച്ചു:
"ഗുരോ.....! അത് ഞാൻ ജനലിനു മറവായി ഉപയോഗിച്ചു......!"
"നേരത്തെ ജനൽ തുണികൊണ്ടു മറച്ചിരുന്നില്ലേ ? "
ഗുരു ചോദിച്ചു ...
ഉവ്വ് ...
"ആ തുണി ഞാൻ അടുക്കളയിൽ കൈക്കിലക്കായി ഉപയോഗിക്കുന്നു ......"
ഗുരു : പഴയ കൈക്കലാക്കു എന്ത് പറ്റി?
ശിഷ്യൻ : അത് റാന്തൽ വിളക്ക് തുടക്കാൻ ഉപയോഗിക്കാമെന്ന് കരുതുന്നു......
ഗുരു : റാന്തൽ തുടച്ചിരുന്ന തുണി ?
ശിഷ്യൻ : അതുകൊണ്ടാണ് ഞാൻ റാന്തൽ വിളക്കിനു തിരിയിട്ടത് ....
അത് ഇപ്പോൾ കത്തി തീർന്നിരിക്കുന്നു ...
ശിഷ്യന്റെ ഈ രീതി ശ്രദ്ധിക്കുക.....
ഏതൊരു വസ്തുവിന്റെയും ഉപയോഗം പരമാവധി ആകുക .......
ഉപയോഗശൂന്യമായ മേൽവസ്ത്രം തന്നെ അടുത്ത അഞ്ചു കാര്യങ്ങൾക്കു പ്രത്യകം ചെലവ് വരാതെ നവീകരിക്കാൻ കഴിഞ്ഞു ......
ഇത് ലളിത ജീവിതത്തിനു മാത്രമല്ല ,ദുരുപയോഗം തടയാനും സഹായിക്കും.....
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആശ്രമവാസിയായ ഒരു സന്യാസി തന്റെ ഗുരുവിന്റെ മുന്നിലെത്തി തനിക്കു ഒരു പുതിയ മേൽവസ്ത്രം ആവശ്യമായി വന്നിരിക്കുന്നു യന്നറിയിച്ചു.......
ഗുരു ശിഷ്യന്റെ മേൽവസ്ത്രം പരിശോധിച്ച് അത് പ്രസ്തുത ഉപയോഗത്തിന് കൊള്ളില്ല എന്നറിയിച്ചു ......
ഉടനെ തന്നെ ആശ്രമത്തിലെ കലവറയിൽ നിന്നും പുതിയ മേൽവസ്ത്രം എടുത്തു നൽകി....
സന്ധ്യയോടെ ഗുരു ശിഷ്യന്റെ മുറിയിൽ എത്തി......
"താങ്കളുടെ പഴയ അംഗ വസ്ത്രം എന്ത് ചെയ്തു എന്ന് ചോദിച്ചു ....."
'അത് ഞാൻ പായുടെ മുകളിൽ വിരിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് ..'
ശിഷ്യൻ മറുപടി പറഞ്ഞു
അപ്പോൾ നേരത്തെ പായുടെ മുകളിൽ വിരിച്ചിരുന്ന തുണിയെവിടെ ?
ഗുരു ചോദിച്ചു:
"ഗുരോ.....! അത് ഞാൻ ജനലിനു മറവായി ഉപയോഗിച്ചു......!"
"നേരത്തെ ജനൽ തുണികൊണ്ടു മറച്ചിരുന്നില്ലേ ? "
ഗുരു ചോദിച്ചു ...
ഉവ്വ് ...
"ആ തുണി ഞാൻ അടുക്കളയിൽ കൈക്കിലക്കായി ഉപയോഗിക്കുന്നു ......"
ഗുരു : പഴയ കൈക്കലാക്കു എന്ത് പറ്റി?
ശിഷ്യൻ : അത് റാന്തൽ വിളക്ക് തുടക്കാൻ ഉപയോഗിക്കാമെന്ന് കരുതുന്നു......
ഗുരു : റാന്തൽ തുടച്ചിരുന്ന തുണി ?
ശിഷ്യൻ : അതുകൊണ്ടാണ് ഞാൻ റാന്തൽ വിളക്കിനു തിരിയിട്ടത് ....
അത് ഇപ്പോൾ കത്തി തീർന്നിരിക്കുന്നു ...
ശിഷ്യന്റെ ഈ രീതി ശ്രദ്ധിക്കുക.....
ഏതൊരു വസ്തുവിന്റെയും ഉപയോഗം പരമാവധി ആകുക .......
ഉപയോഗശൂന്യമായ മേൽവസ്ത്രം തന്നെ അടുത്ത അഞ്ചു കാര്യങ്ങൾക്കു പ്രത്യകം ചെലവ് വരാതെ നവീകരിക്കാൻ കഴിഞ്ഞു ......
ഇത് ലളിത ജീവിതത്തിനു മാത്രമല്ല ,ദുരുപയോഗം തടയാനും സഹായിക്കും.....
അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍
അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍
1. പെട്ടെന്ന് കോപിക്കുന്നു
2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു !
4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു !
6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും.
8. ക്ഷമിക്കാന്‍ സാധിക്കില്ല.
9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
10. വിധേയപ്പെടില്ല.
11. പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്നു.
12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
കുടുങ്ങിക്കിടക്കും.
14. ദൈവത്തില്‍ ആശ്രയിക്കില്ല.
15. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും.
16. തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
17. സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
18. നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
19. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
20. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
21. വീരവാദം മുഴക്കുന്നു.
------------------------------------------------
അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
👤 "എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല".
👤"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു".
👤"എനിക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലാ".
👤 "ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ".
👤"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല".
👤"നിനക്ക് എന്നെ ശരിക്കും അറിയില്ല".
👤 "ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്".
👤"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം".
👤 "ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം".
👤 "ഞാനിതെത്ര കണ്ടതാ".
👤"എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ".
👤 "നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ".
മുകളിൽ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നിങ്ങൾക്കു ബാധകമാണെങ്കിൽ............
😌ചിന്തിക്കുക: "ഞാൻ ഒരു അഹങ്കാരിയാണോ.....???"
😌മാറ്റം വരുത്തുക........
😌വൈകിയിട്ടില്ലാ...........
വരികൾ എൻറേതല്ല. പഠിക്കാനും ചിന്തിക്കാനും ഏറെയുണ്ട്. അതുകൊണ്ട് നിങ്ങളുമായി പങ്കു വയ്ക്കുന്നു
1. പെട്ടെന്ന് കോപിക്കുന്നു
2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു !
4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു !
6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും.
8. ക്ഷമിക്കാന്‍ സാധിക്കില്ല.
9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
10. വിധേയപ്പെടില്ല.
11. പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്നു.
12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
കുടുങ്ങിക്കിടക്കും.
14. ദൈവത്തില്‍ ആശ്രയിക്കില്ല.
15. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും.
16. തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
17. സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
18. നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
19. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
20. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
21. വീരവാദം മുഴക്കുന്നു.
------------------------------------------------
അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
👤 "എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല".
👤"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു".
👤"എനിക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലാ".
👤 "ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ".
👤"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല".
👤"നിനക്ക് എന്നെ ശരിക്കും അറിയില്ല".
👤 "ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്".
👤"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം".
👤 "ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം".
👤 "ഞാനിതെത്ര കണ്ടതാ".
👤"എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ".
👤 "നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ".
മുകളിൽ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നിങ്ങൾക്കു ബാധകമാണെങ്കിൽ............
😌ചിന്തിക്കുക: "ഞാൻ ഒരു അഹങ്കാരിയാണോ.....???"
😌മാറ്റം വരുത്തുക........
😌വൈകിയിട്ടില്ലാ...........
വരികൾ എൻറേതല്ല. പഠിക്കാനും ചിന്തിക്കാനും ഏറെയുണ്ട്. അതുകൊണ്ട് നിങ്ങളുമായി പങ്കു വയ്ക്കുന്നു
Friday, 17 February 2017
ശ്രീരാമഗീത
ശ്രീരാമഗീത: വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍ വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണം എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു.
സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത.
ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ അന്‍പത്തിയാറു ശ്ലോകങ്ങളില്‍ സര്‍വ്വവേദാന്തസാരം തന്നെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ശിഷ്യന്റെ യോഗ്യതകള്‍, സദ്ഗുരുവിന്റെ ആവശ്യകത, മുക്തിയ്ക്കുള്ള ഉപായം, ജ്ഞാനകര്‍മ്മസമുച്ചയവാദഖണ്ഡനം, മഹാവാക്യവിചാരം, അവസ്ഥാത്രയവിവേകം, പഞ്ചകോശവിവേകം, അദ്ധ്യാസനിരൂപണം, ഓംകാരോപാസന, ആത്മവിചാരം എന്നീ വിഷയങ്ങള്‍ വളരെ ചുരുക്കി ശ്രീരാമഗീതയില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.
ഗീതകള്‍ നിരവധി: ഗീത എന്നു കേള്‍ക്കുമ്പോള്‍ നമ്മളാദ്യം സ്മരിക്കുന്നത് ശ്രീമദ് ഭഗവദ്ഗീതയാണ്. എന്നാല്‍ അതിനു പുറമെ നിരവധി ഗീതകള്‍ മഹാഭാരതത്തിലും പുരാണങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും കാണപ്പെടുന്നുണ്ട്. മഹാഭാരതം ശാന്തിപര്‍വ്വത്തില്‍ മാത്രമായി ഒന്‍പത് ഗീതകളുള്ളതായി ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യത്തില്‍ സൂ
[22:44, 2/17/2017] +91 96053 66772: ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മറ്റു പര്‍വ്വങ്ങളിലും വിവിധ ഗീതകളുണ്ട്. ഭാഗവതത്തിലും കപിലഗീത, ഉദ്ധവഗീത ഇത്യാദി ഗീതകളുണ്ട്. ഇതുകൂടാതെ വിവിധ പുരാണങ്ങളിലുള്ള ശിവഗീത, ദേവീഗീത, ഗണേശഗീത, ഈശ്വരഗീത, ഭഗവതിഗീത, അവധൂതഗീത, അഷ്ടാവക്രഗീത, ഋഭുഗീത, അഗസ്ത്യഗീത, ബ്രഹ്മഗീത, എന്നു തുടങ്ങി 123 ഗീതകളുടെ ഒരു പട്ടിക ഡോ. വി. രാഘവന്‍ രചിച്ച “റീഡിങ്ങ്സ് ഫ്രം ദി ഭഗവദ്ഗീത” എന്ന കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൗരാണികഗീതാസാഹിത്യം എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത് ഇതുകൂടാതെ ആധുനികമായ ഗാന്ധിഗീത, സത്യാഗ്രഹഗീത, ക്രിസ്തുഗീത, ഗിരിഗീത, അല്ലാഗീത തുടങ്ങിയവയുമുണ്ട്.
ഭഗവദ്ഗീതയാണ് ഇവയില്‍ ഏറ്റവും പ്രാചീനമെന്നും, അതിനെ അനുകരിച്ചുണ്ടായവയാണ് പൗരാണികമായ മറ്റു ഗീതകളെന്നുമാണ് പണ്ഡിതമതം. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മഹാഭാരതത്തിലെ മറ്റു ഗീതകള്‍ക്ക് ഭഗവദ്ഗീതയുമായി സാദൃശ്യമൊന്നുമില്ല. എന്നാല്‍ പൗരാണികഗീതകളില്‍ പലതിനും ഭഗവദ്ഗീതയുമായി ഒരു പരിധി വരെ സാദൃശ്യമുണ്ട്.
ശ്രീരാമഗീത ഇ-ബുക്ക്: ലോകമാസകലം ശ്രീരാമഭക്തര്‍ ശ്രീരാമനവമി ആഘോഷിക്കുന്ന ഈ വേളയില്‍ ശ്രീരാമഗീതയുടെ മലയാളം ഇ-ബുക്ക് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചതില്‍ അത്യന്തം ചാരിതാര്‍ത്ഥ്യമുണ്ട്. ശ്രീരാമഗീതയും പൗരാണികമായ മറ്റു വിശിഷ്ടഗീതകളും പഠിക്കുവാന്‍ ഇത് വായനക്കാര്‍ക്ക് ഒരു പ്രചോദനമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.
സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത.
ശ്രീരാമഗീതയുടെ ഉള്ളടക്കം: ശ്രീരാമോപദിഷ്ടമായ ഈ അന്‍പത്തിയാറു ശ്ലോകങ്ങളില്‍ സര്‍വ്വവേദാന്തസാരം തന്നെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ശിഷ്യന്റെ യോഗ്യതകള്‍, സദ്ഗുരുവിന്റെ ആവശ്യകത, മുക്തിയ്ക്കുള്ള ഉപായം, ജ്ഞാനകര്‍മ്മസമുച്ചയവാദഖണ്ഡനം, മഹാവാക്യവിചാരം, അവസ്ഥാത്രയവിവേകം, പഞ്ചകോശവിവേകം, അദ്ധ്യാസനിരൂപണം, ഓംകാരോപാസന, ആത്മവിചാരം എന്നീ വിഷയങ്ങള്‍ വളരെ ചുരുക്കി ശ്രീരാമഗീതയില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.
ഗീതകള്‍ നിരവധി: ഗീത എന്നു കേള്‍ക്കുമ്പോള്‍ നമ്മളാദ്യം സ്മരിക്കുന്നത് ശ്രീമദ് ഭഗവദ്ഗീതയാണ്. എന്നാല്‍ അതിനു പുറമെ നിരവധി ഗീതകള്‍ മഹാഭാരതത്തിലും പുരാണങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും കാണപ്പെടുന്നുണ്ട്. മഹാഭാരതം ശാന്തിപര്‍വ്വത്തില്‍ മാത്രമായി ഒന്‍പത് ഗീതകളുള്ളതായി ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യത്തില്‍ സൂ
[22:44, 2/17/2017] +91 96053 66772: ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മറ്റു പര്‍വ്വങ്ങളിലും വിവിധ ഗീതകളുണ്ട്. ഭാഗവതത്തിലും കപിലഗീത, ഉദ്ധവഗീത ഇത്യാദി ഗീതകളുണ്ട്. ഇതുകൂടാതെ വിവിധ പുരാണങ്ങളിലുള്ള ശിവഗീത, ദേവീഗീത, ഗണേശഗീത, ഈശ്വരഗീത, ഭഗവതിഗീത, അവധൂതഗീത, അഷ്ടാവക്രഗീത, ഋഭുഗീത, അഗസ്ത്യഗീത, ബ്രഹ്മഗീത, എന്നു തുടങ്ങി 123 ഗീതകളുടെ ഒരു പട്ടിക ഡോ. വി. രാഘവന്‍ രചിച്ച “റീഡിങ്ങ്സ് ഫ്രം ദി ഭഗവദ്ഗീത” എന്ന കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൗരാണികഗീതാസാഹിത്യം എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത് ഇതുകൂടാതെ ആധുനികമായ ഗാന്ധിഗീത, സത്യാഗ്രഹഗീത, ക്രിസ്തുഗീത, ഗിരിഗീത, അല്ലാഗീത തുടങ്ങിയവയുമുണ്ട്.
ഭഗവദ്ഗീതയാണ് ഇവയില്‍ ഏറ്റവും പ്രാചീനമെന്നും, അതിനെ അനുകരിച്ചുണ്ടായവയാണ് പൗരാണികമായ മറ്റു ഗീതകളെന്നുമാണ് പണ്ഡിതമതം. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മഹാഭാരതത്തിലെ മറ്റു ഗീതകള്‍ക്ക് ഭഗവദ്ഗീതയുമായി സാദൃശ്യമൊന്നുമില്ല. എന്നാല്‍ പൗരാണികഗീതകളില്‍ പലതിനും ഭഗവദ്ഗീതയുമായി ഒരു പരിധി വരെ സാദൃശ്യമുണ്ട്.
ശ്രീരാമഗീത ഇ-ബുക്ക്: ലോകമാസകലം ശ്രീരാമഭക്തര്‍ ശ്രീരാമനവമി ആഘോഷിക്കുന്ന ഈ വേളയില്‍ ശ്രീരാമഗീതയുടെ മലയാളം ഇ-ബുക്ക് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചതില്‍ അത്യന്തം ചാരിതാര്‍ത്ഥ്യമുണ്ട്. ശ്രീരാമഗീതയും പൗരാണികമായ മറ്റു വിശിഷ്ടഗീതകളും പഠിക്കുവാന്‍ ഇത് വായനക്കാര്‍ക്ക് ഒരു പ്രചോദനമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.
Subscribe to:
Posts (Atom)