Friday, 9 February 2018

നകുല-സഹദേവൻ

നകുല-സഹദേവൻ

     മഹാഭാരതത്തിൽ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് നകുലൻ. പഞ്ച പാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ. നകുലനും ഇരട്ട സഹോദരനായ സഹദേവനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്.

 നകുലനും സഹദേവനും പശുക്കളേയും കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വളരെ ആകർഷണീയനായാണ് നകുലനെ വിവരിക്കുന്നത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു നകുലൻ.

    നകുലന് ഉപനയനം നടത്തിയത് കശ്യപ മുനിയായിരുന്നു. ചെറുപ്പത്തിൽ അസ്ത്രവിദ്യ അഭ്യസിപ്പിച്ചത് രാജർഷിയായ ശുകനാണ്. പാണ്ഡു അന്തരിച്ചപ്പോൾ മക്കളെ കുന്തിയുടെ സംരക്ഷണയിലാക്കിയിട്ട് മാദ്രി ചിതയിൽ ചാടി മരിച്ചു. :( പിന്നീട് ഹസ്തിനപുരത്തിലെത്തിയ ആ കുടുംബം ഭീഷ്മാചാര്യരുടെയും ധൃതരാഷ്ട്രരുടെയും സംരക്ഷണയിൽ അവിടെ നിവസിച്ചു. പാണ്ഡവരും കൗരവരും ധനുർവേദം ദ്രോണാചാര്യരിൽനിന്ന് അഭ്യസിച്ചു. യുദ്ധവൈദഗ്ദ്ധ്യംമൂലം നകുലൻ അതിരഥി എന്ന പേരിൽക്കൂടി അറിയപ്പെട്ടു. അരക്കില്ലം വെന്തപ്പോൾ ഗുഹയിലൂടെ രക്ഷപെട്ട പാണ്ഡവർ ഗംഗാ തീരത്തെത്തിയപ്പോൾ തളർന്നു വീണുപോയ നകുലനെയും സഹദേവനെയും ഭീമൻ തോളിലേറ്റിക്കൊണ്ടാണ് പിന്നീട് മുന്നോട്ടുനീങ്ങിയത്.  പാഞ്ചാലീ സ്വയംവരത്തിനുശേഷം പാണ്ഡവർ ഹസ്തിനപുരം ആസ്ഥാനമാക്കി നിവസിക്കുകയും പാഞ്ചാലിയിൽ നകുലന് ശതാനീകൻ എന്നൊരു പുത്രനുണ്ടാവുകയും ചെയ്തു.
പിൽക്കാലത്ത് വിവാഹം ചെയ്ത ചേദിരാജപുത്രിയായ കരേണുമതിയിൽ നകുലന് നരമിത്രൻ എന്നൊരു പുത്രൻ കൂടി ജനിച്ചു.


                      യുദ്ധവീരനായ നകുലൻ ധർമപുത്രരുടെ നിർദ്ദേശമനുസരിച്ച് പശ്ചിമദേശരാജാക്കന്മാരെ ജയിച്ച് അവരിൽനിന്നു ലഭിച്ച വമ്പിച്ച സമ്പത്ത് പതിനായിരം ഒട്ടകങ്ങളുടെ പുറത്തുകയറ്റി ഹസ്തിനപുരത്തേക്കു കൊണ്ടു വന്നു.
              ചൂതുകളിയിൽ തോറ്റ് വനത്തിൽ പോകേണ്ടി വന്ന യുധിഷ്ഠിരനെ നകുലൻ നിഴൽപോലെ പിന്തുടർന്നിരുന്നു.
എന്തു വിലകൊടുത്തും കുടുംബത്തെ സംരക്ഷിക്കുന്നതിൽ ഇദ്ദേഹം ജാഗരൂകനായിരുന്നു. 

          വനത്തിൽക്കഴിഞ്ഞ കാലത്ത് ആക്രമണകാരികളായ ക്ഷേമങ്കരൻ, മഹാമഹൻ, സുരഥൻ എന്നിവർ നകുലന്റെ ശരങ്ങൾക്കിരയായി. രണ്ടുവട്ടം ഇദ്ദേഹം മരണം വരിച്ചശേഷം പുനർജന്മം നേടിയതായി പരാമർശിക്കുന്നുണ്ട്.


ദ്വൈതവനത്തിൽവച്ചായിരുന്നു ആദ്യ സംഭവം. വെള്ളം കോരാൻ സരസ്സിലിറങ്ങിയപ്പോൾ ഒരു കൊക്കിന്റെ രൂപത്തിൽ വന്ന ധർമദേവന്റെ നിർദ്ദേശം സ്വീകരിക്കാത്തതിനാൽ മൃതനായെങ്കിലും അപ്പോൾ അവിടെയെത്തിയ ധർമപുത്രരുടെ അഭ്യർഥനയാൽ പുനർജന്മം ലഭിച്ചു. യക്ഷപ്രശ്നത്തിൽവച്ചും ഈ സംഭവത്തിന്റെ മറ്റൊരുതരത്തിലുള്ള ആവർത്തനം കാണാം. വിരാടനഗരത്തിൽ യാജ്ഞികൻ എന്ന പേരിൽ ഒരു അശ്വപാലകനായിട്ടാണ് നകുലൻ അജ്ഞാതവാസം നയിച്ചത്. :)
അജ്ഞാതവാസത്തിന്റെ അന്തിമഘട്ടത്തിൽ വിരാടനെ രക്ഷിക്കാൻ ത്രിഗർത്തനോടു നടത്തിയ യുദ്ധത്തിൽ നകുലൻ മുൻപന്തിയിലുണ്ടായിരുന്നു.

കുരുക്ഷേത്രയുദ്ധത്തിൽ ഒന്നാം ദിവസം നകുലൻ ദുശ്ശാസനനുമായി ദ്വന്ദ്വയുദ്ധം നടത്തി. പിന്നീടുള്ള ദിവസങ്ങളിൽ ശല്യർ, ശകുനി, വികർണൻ, ദുര്യോധനൻ, ദ്രോണർ‍, വൃഷസേനൻ തുടങ്ങിയവരുമായി നേരിട്ട് യുദ്ധം നടത്തി.


          വികർണനെയും ശകുനിയെയും തോല്പിക്കാനും അംഗരാജാവിനെ വധിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ശല്യരും ദുര്യോധനനുമായുള്ള ഏറ്റുമുട്ടലിൽ മുറിവേറ്റെങ്കിലും ഇദ്ദേഹം തോൽ‌വി സമ്മതിച്ചില്ല. യുധിഷ്ഠിരന്റെ നിർദ്ദേശപ്രകാരം സേനാനായകത്വം ഏറ്റെടുക്കാനും നകുലൻ മടിച്ചില്ല.


                   കർണ്ണനോടു തോറ്റെങ്കിലും കർണ്ണ പുത്രന്മാരായ ചിത്രസേനൻ, സത്യസേനൻ, സുഷേണൻ എന്നിവരെ വധിക്കാൻ നകുലനു കഴിഞ്ഞു. യുദ്ധം കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിനു വസിക്കാൻ ധൃതരാഷ്ട്ര പുത്രനായ ദുർമർഷന്റെ കൊട്ടാരം ധർമപുത്രർ വിട്ടുകൊടുത്തു. പരാക്രമശാലിയായ ഒരു പോരാളി എന്ന നിലയിൽ നകുലൻ അനശ്വരമായ യശസ്സ് നേടി. 'മഹാപ്രസ്ഥാന'ത്തിൽ യുധിഷ്ഠിരനെ അനുഗമിച്ച നകുലൻ പഞ്ചാലിക്കും സഹദേവനും ശേഷം സ്വർഗപ്രാപ്തനായി എന്നാണു കഥ..




സഹദേവൻ
             മഹാഭാരതത്തിൽ പാണ്ഡുവിന്റെയും, മാദ്രിയുടേയും പുത്രനാണ് സഹദേവൻ‍. പഞ്ചപാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ.

സഹദേവനും ഇരട്ട സഹോദരനായ നകുലനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്.

നകുലനും, സഹദേവനും പശുക്കളേയും, കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വിരാടരാജ്യത്തിൽ അജ്ഞാതവാസം നയിച്ചിരുന്ന കാലത്തിൽ പശുക്കളെ പരിപാലിച്ചാണ്‌ സഹദേവൻ കഴിഞ്ഞത്‌. 

കുരുക്ഷേത്രയുദ്ധത്തിൽ ശകുനിയെ വധിച്ചത് സഹദേവനായിരുന്നു.. 

വേദവ്യാസമഹര്ഷി

വേദവ്യാസമഹര്ഷി


മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന് എന്നാല് വ്യസിയ്ക്കുനവന്‍ എന്നര്ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല് വേദവ്യാസന് എന്ന നാമം. സപ്തചിരഞ്ജീവികളില് ഒരാളാണ് വേദവ്യാസന് .


ജനനം

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില് ജനിച്ചതാണ് കൃഷ്ണന് എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്. ഈ പേരു വരാന് കാരണം ജനനം ഒരു ദ്വീപില് ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്തന്നെ വളര്ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.


ഐതിഹ്യം

പുരാണങ്ങളില് അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില് ഒരാളാണ് വേദവ്യാസന്. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന് തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്ഷങ്ങള്ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള് അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന് നിശ്ചയിച്ചു.


 തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില് ആകൃഷ്ടനായ മഹര്ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്നിന്നും ഒരു പുത്രന് ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള് ഉണ്ടായ പുത്രന് എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന് എന്ന് നാമകരണം ചെയ്തു. കാലങ്ങള്ക്ക് ശേഷം, വിവാഹിതനായ ശുകന്പിതാവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല് അവശനായ വ്യാസന് ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന് എന്ന പുത്രന് പിറക്കുകയും ചെയ്തു.എന്നാല് ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്മാര് പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്മാരെല്ലാം മരണമടഞ്ഞു.ശപഥത്താല് രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന് ഹസ്തിനപുരിയിലെത്തി വ്യാസനില്നിന്നും അംബിക, അംബാലിക എനിവര്ക്ക് ധൃതരാഷ്ട്രര്, പാണ്ഡു എന്നീ പുത്രന്മാര് ജനിച്ചു.ഇവരില്നിന്ന് കൗരവരും പാണ്ഡവരും പിറന്നു.

പുരാണകഥകൾ - ഗുണപാഠങ്ങൾ

പുരാണകഥകൾ - ഗുണപാഠങ്ങൾ


ഭാരതചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ  മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം.


മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ  പ്രവൃത്തികളില്‍ നിന്നും നമുക്ക് ധാരാളം ഗുണപാഠങ്ങൾ കിട്ടുന്നുണ്ട്. അതിലൊന്നാവട്ടെ ഇന്ന്,

ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്.  അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതു പോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.


തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.

പാഞ്ചാലി

പാഞ്ചാലി

Image result for പാഞ്ചാലി
പഞ്ചഭൂതങ്ങളാല്‍ തീര്‍ത്തൊരീ ജീവനെ-
യഞ്ചായി ഭാഗിച്ചിടുന്നതു ദോഷമോ?
പഞ്ചഭൂതങ്ങള്‍ക്കധിപനായ് വാഴുമെന്‍-
നെഞ്ചകത്തുള്ളതാം സത്യമേ ചൊല്ക നീ

രാമായണത്തിലെ വശ്യത മങ്ങാത്ത ഉത്തമ കഥാപാത്രങ്ങള്‍

രാമായണത്തിലെ വശ്യത മങ്ങാത്ത ഉത്തമ കഥാപാത്രങ്ങള്‍



ഏതു പ്രലോഭനത്തിന്‍റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്‍പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമന്‍. ശ്രീരാമനെപ്പോലെ സ്ഥിതപ്രജ്ഞനായ ഒരുകഥാപാത്രത്തെ നമ്മുടെ പുരാണസാഹിത്യത്തില്‍ തന്നെ വിരളമായേ കണ്ടെത്താനാകു.

Image result for രാമായണം

രാമനെപ്പോലെ രാമായണത്തിലെ ഓരോ കഥാപാത്രത്തിവും ആദര്‍ശത്തിന്‍റെ മൂര്‍ത്തീഭാവമാണ്. ഭാരതീയ ആദര്‍ശ സ്ത്രീത്വത്തിന്‍റെ അവസാനവാക്കാണ് സീതാദേവി.


ഗുരുത്വം ഏറ്റവും മുതല്‍ക്കൂട്ടെന്നു വിശ്വസിക്കുന്ന ഭരതന്‍, ഭക്തിയുടെ പ്രത്യക്ഷഭാവമായ ഹനുമാന്‍, പുത്രസ്നേഹം കൊണ്ട് വിവേകത്തിന്‍റെ കണ്ണടഞ്ഞുപോയ സ്വാര്‍ഥിയായ കൈകേയിയുടെ മനസ്സില്‍ വിഷം കടത്തിവിടുന്ന മന്ഥര, ഈശ്വരവിശ്വാസിയാണെങ്കിലും കാമത്തിനു കീഴ്പെട്ടു സര്‍വനാശം വരിക്കുന്ന രാവണന്‍, സത്സംഗത്തിലൂടെ സര്‍വാഭീഷ്ടങ്ങളും നേടാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സുഗ്രീവന്‍, രക്തബന്ധത്തിലുപരി ഗുണാഗുണത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ആദരവ് നല്‍കേണ്ടതെന്ന് വിശ്വസിച്ച വിഭീഷണന്‍, ഉത്തമസ്ത്രീകളാണെങ്കിലും പതിവ്രതാ ധര്‍മവും ഭര്‍തൃധര്‍മവും പരിപാലിക്കുന്നത് ജീവിതത്തില്‍ മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് വിശ്വസിച്ചു ജീവിക്കുന്ന മണ്ഡോദരിയും താരയും തുടങ്ങി ആരും ആവശ്യപ്പെടാതെ അങ്ങോട്ടുചെന്ന് അവസരോചിതമായ സാമൂഹിക പ്രവര്‍ത്തനത്തില്‍ സഹകരിച്ചു തന്‍റെ മനസിന്‍റെ പരിശുദ്ധി വെളിവാക്കുന്ന അണ്ണാറക്കണ്ണന്‍വരെ എത്രയെത്ര ഉദാത്ത കഥാപാത്രങ്ങങ്ങളെ കൊണ്ടാണ് ആദികവി രാമായണം എന്ന മാല കോര്‍ത്തത്.



മനുഷ്യഹൃദയത്തില്‍ മായാത്ത മുദ്രപതിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിച്ച് എക്കാലവും മാറിമറിയുന്ന തലമുറകള്‍ക്കാകെ മാര്‍ഗദര്‍ശിയായി രാമായണം മാറാനുള്ള ഒരു പ്രധാനകാരണം ഈ കഥാപാത്രങ്ങളുടെ ശാശ്വതമായ വശ്യതയാണ്.

തപസ്വിനിയായ ശബരി

തപസ്വിനിയായ ശബരി



ആരണ്യകാണ്ഡത്തില്‍ അല്പനേരം മാത്രമേ സാന്നിധ്യം ഉള്ളൂവെങ്കിലും അതിനുള്ളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് വായനക്കാരന്റെ മനസ്സില്‍ ഇടംനേടുന്ന കഥാപാത്രമാണ് ശബരി. നിഷ്‌കളങ്കവും ദൃഢവുമായ വിഷ്ണുഭക്തിയാണ് ശബരി എന്ന കാട്ടാള സ്ത്രീയെ അവിസ്മരണീയയാക്കുന്നത്. 




ഗന്ധര്‍വനായിരുന്ന കബന്ധന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഘോരവനത്തിനകത്തുള്ള ശബരി ആശ്രമത്തില്‍ ശ്രീരാമലക്ഷ്മണന്മാര്‍ എത്തിച്ചേരുന്നത്. ശബരി ആശ്രമം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നിരിക്കണം ശബരിമല എന്ന് ഊഹിക്കപ്പെടുന്നു. അടുത്തുതന്നെയുള്ള പമ്പാനദിയെക്കുറിച്ചും പരാമര്‍ശമുണ്ടല്ലോ. മറ്റു രാമായണങ്ങളിലുള്ളപോലെ ശബരിയുടെ മാലിനി എന്ന ഗന്ധര്‍വ ജന്മത്തെക്കുറിച്ചൊന്നും എഴുത്തച്ഛന്‍ സൂചിപ്പിക്കുന്നില്ല. വളരെ കൈയൊതുക്കത്തോടെ, ഔചിത്യത്തോടെയാണ് ശബരിയെ ആചാര്യന്‍ അവതരിപ്പിക്കുന്നത്. ''പാദ്യാര്‍ഗ്ഘ്യാസനാദികളാലേ പൂജിച്ചുതന്‍ പാദതീര്‍ഥാഭിഷേകവും ചെയ്ത്, ഭോജനത്തിന് ഫലമൂലാദികള്‍ നല്‍കി''യാണ് എഴുത്തച്ഛന്റെ ശബരി രാമലക്ഷ്മണന്മാരെ സ്വീകരിക്കുന്നത്. തന്റെ ഗുരുഭൂതന്മാരായ മതംഗാദി മുനിമാര്‍ ആയിരത്താണ്ട് വിഷ്ണുവിനെ പൂജിച്ചിട്ടും അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യമാണ് തനിക്ക് കൈവന്നതെന്ന് ശബരി ആഹ്ലാദിക്കുന്നു.


''ജ്ഞാനമില്ലാത്ത ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലല്ലോ''



എന്ന് ശബരി വിനയാന്വിതയാകുന്നുണ്ട്. ശ്രീരാമനില്‍ നിന്ന് നേരിട്ട് മുക്തിക്കുള്ള ഉപദേശം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചവളാണ് ശബരി. ''പുരുഷ സ്ത്രീ ജാതിനാമാദികളല്ല'' ദൃഢമായ ഭക്തിയാണ് മുക്തിക്ക് കാരണമെന്ന് രാമന്‍ അവളോട് പറയുന്നു. സജ്ജനസംഗം, വിഷ്ണു കഥാലാപനം, ഗുണകീര്‍ത്തനം, വചോവ്യാഖ്യാനം, ആചാര്യ ഉപാസന, പുണ്യശീലത്വം, യമനീയമാദികളോടെ മുടങ്ങാത്ത പൂജ, തത്ത്വവിചാരം, വിഷയവൈരാഗ്യം എന്നിങ്ങനെ ഒമ്പത് വിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ചും രാമന്‍ ശബരിക്ക് വിശദീകരിക്കുന്നു. അതിനുശേഷം സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശബരിയോട് ചോദിച്ചറിയുന്നു. 



ദിവ്യദൃഷ്ടിയുള്ളവളാണ് ശബരി. സീതാദേവി ലങ്കാപുരിയില്‍ ഉണ്ടെന്നും അടുത്തുതന്നെയുള്ള പമ്പാസരസ്സിന്റെ മുന്‍ഭാഗത്തുള്ള ഋഷിമൂക പര്‍വതത്തില്‍ സുഗ്രീവന്‍ ബാലിയെ പേടിച്ച് വസിക്കുന്നുണ്ടെന്നും സുഗ്രീവനോട് സഖ്യംചെയ്താല്‍ സീതയെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ശബരി രാമനെ അറിയിക്കുന്നു. 


തുടര്‍ന്ന് രാമപാദം ചേരാന്‍ അഗ്‌നിപ്രവേശം ചെയ്യുകയാണ് ശബരി. ''താഴ്ന്നവളായാലും ഭക്തവത്സലനായ രാമന്‍ പ്രസാദിച്ചാല്‍ മോക്ഷം കിട്ടും എന്ന് എഴുത്തച്ഛന്‍ ശബരിയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പ്രസ്താവിക്കുന്നുണ്ട്.


കാട്ടാളസ്ത്രീ ആണെങ്കിലും ഭക്തികൊണ്ടും ഔചിത്യംകൊണ്ടും വിനയംകൊണ്ടും ദേവശോഭയോടെ വിളങ്ങുന്ന കഥാപാത്രമാണ് ശബരി.

പാഞ്ചാലി (ദ്രൗപതി ) - സമാനതകളില്ലാത്ത സ്ത്രീത്വം

പാഞ്ചാലി (ദ്രൗപതി ) - സമാനതകളില്ലാത്ത സ്ത്രീത്വം


നമ്മൾ‍ മഹാഭാരതം വായനയിലൂടെ കേള്‍വിലൂടെ കണ്ടറിഞ്ഞ പാഞ്ചാലിയിലൂടെ ഒരു യാത്ര...


പാഞ്ചാല രാജാവായ ദ്രൌപദന്റെ ക്രോധാഗ്നിയാലുള്ള മഹായജ്നത്തില്‍ നിന്നുയര്‍ന്നുവന്ന പുത്രി.

സുന്ദരിയും,സര്‍വ്വാസ്ത്രശാസ്ത്രയും, കൂര്‍മ്മബുദ്ധിയുള്ളവളും സുമുഖിയും ആയിരിന്നു. അത്യന്തം വിഷമകരമായ ധനുര്‍വിദ്യയിലൂടെ വനവാസത്തില്‍ കഴിയുന്ന പാണ്ഡവരിലെ അര്‍ജ്ജുനന്‍ വിവാഹം കഴിച്ച് അമ്മയായ കുന്തിയുടെ അരികിലെത്തുമ്പോള്‍ പറയുന്ന വാക്കിലെ പിശക് നിങ്ങള്‍ അഞ്ചുപേരും തുല്യമായ് പങ്കിട്ടെടുക്കുക എന്നായ്പോലും. അങ്ങനെ ദ്രൗപതി പഞ്ചാലിയായ് മാറി.


ദ്രൌപതിയെ മഹാഭാരത യുദ്ധത്തിന്‍റെ ശില്‍പ്പി എന്ന് വേണമെങ്കില്‍ വിളിക്കാം.

ദ്രൌപതി ഇല്ലങ്കിലും മഹാഭാരത യുദ്ധം നടക്കാം പക്ഷെ ദ്രൌപതിയെ മാറ്റിനിര്‍ത്തി മഹാഭാരതയുദ്ധം സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
ആയതിനാല്‍ വേദവ്യാസന്റെ ഏറ്റവും കഴമ്പുള്ള ശക്തമായ കഥാപാത്രമാണ് ദ്രൗപതി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ എല്ലാ അവസ്ഥാന്തരങ്ങളും ദ്രൌപതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. 

ദ്രൌപതിയുടെ കാവ്യരൂപത്തിന് അപ്പുറം കലാന്തരങ്ങള്‍ക്ക് ഇപ്പുറവും ഈ ലോകത്ത് ഒരു സ്ത്രീയെയും നമുക്ക് വിലയിരിത്താന്‍ ഗ്രന്ഥകാരനായ വ്യാസന്‍ അനുവദിക്കുന്നില്ല. അതാണ്‌ കാണുന്ന സ്രിഷ്ടിവൈശിഷ്ട്യം.
ധീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരെ ഒരേപോലെ പരിചരിച്ചവള്‍, പരിപാലിച്ചവള്‍. അഞ്ചു ഭര്‍ത്താക്കന്മാരിലും ആയി അഞ്ചു മക്കള്‍. യുധിഷ്ട്ടിരനുമായ് പ്രതിവിന്ധ്യൻ, ഭീമന് ശുതസോമൻ ,അർജ്ജുനന് ശ്രുതകീർത്തി , നകുലന് ശതാനികൻ , സഹദേവന് ശ്രുതകർമ്മാവ് . കേള്‍ക്കുമ്പോള്‍ വിചിത്രമായ് തോന്നാമല്ലേ.


രാജസൂയയാഗം കഴിഞ്ഞശേഷം തങ്ങളുടെ മായാമന്ദിരത്തിലേയ്ക്ക് വന്ന ധുര്യോധനന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി പൊട്ടി ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. എന്നും വ്യാഖ്യാനിക്കുന്നു. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ദുശ്ശാസനന്‍ അപമാനിച്ചപ്പോള്‍ പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും. ദ്രൗപദിയുടെ സഹനശക്തിയെയും, സൂക്ഷ്മമായ ധർമ്മവലോകന പാടവത്തെയും പ്രതികാര ത്വരയും വെളിപ്പെടുത്തുന്നതാണ്. ആ ശപഥവും മഹാഭാരത യുദ്ധത്തിന് ആദ്യ വിത്തുകള്‍ പാകി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസ്താക്ഷേപം നടക്കുമ്പോള്‍ പാഞ്ചാലിയുടെ മനസ്സില്‍ മഹാഭാരത യുദ്ധം തുടങ്ങിയെന്ന് സാരം. 


പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു.

കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയസൗധങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ സ്രിഷ്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.


ദ്രൗപതി : സ്ത്രീയുടെ സമസ്ത ഭാവങ്ങളും അരക്കിട്ടുറപ്പിക്കുന്ന സൃഷ്ട്ടിയാണ്.
ത്യാഗവും ,സഹിഷ്ണതയും ,സഹതാപവും , പ്രതികാരവും,സ്വയം അപമാനപ്പെട്ട സ്ത്രീത്വം

അഞ്ചു ഭര്‍ത്താക്കന്മാരെ പങ്കിടേണ്ടിവന്ന നിയോഗമുള്ളവള്‍.  സര്‍വ്വതും ഉണ്ടായിരിന്നിട്ടും വനവാസം സ്വീകരിക്കാന്‍ സ്വയം തീരുമാനിച്ചവള്‍.
ദ്രൌപതിക്ക് പുറത്ത് ഒരു സ്ത്രീ സങ്കല്‍പ്പം ഇന്നും സാധ്യമാണോ ?